മുഖ്യമന്ത്രി പിണറായിയിൽ, പ്രതിപക്ഷനേതാവ് പറവൂരിൽ
Mail This Article
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർസി അമല ബേസിക് യുപിഎസിൽ രാവിലെ 8.20നു കുടുംബസമേതമെത്തി വോട്ട് ചെയ്തു.പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കുടുംബവും പറവൂർ കേസരി കോളജിലെ ബൂത്തിലാണു വോട്ട് ചെയ്തത്.
വോട്ടെടുപ്പു ദിന രാഷ്ട്രീയവിവാദത്തിലെ മുഖ്യതാരമായ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പാപ്പിനിശ്ശേരി അരോളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തു. കെപിസിസി പ്രസിഡന്റും കണ്ണൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ കണ്ണൂർ കിഴുന്ന സൗത്ത് യുപിഎസിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മോറാഴ സി.എച്ച്.കമ്മാരൻ മാസ്റ്റർ സ്മാരക എയുപിഎസിലുമാണ് വോട്ട് ചെയ്തത്.
മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും ജഗതി യുപിഎസിൽ പതിവുപോലെ ഒരുമിച്ചെത്തി വോട്ടു ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് സികെഎംഎംഎൽപിഎസിലെ 98–ാം ബൂത്തിൽ ആദ്യ വോട്ടറായി.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് തൊടുപുഴ പുറപ്പുഴ ഗവ.എൽപി സ്കൂളിലും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യാനായില്ല.