അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല. മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്‌രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com