2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com