Activate your premium subscription today.
ഗുവാഹത്തി∙ തുടർ തോൽവികൾക്കു പിന്നാലെ അവസാന മത്സരത്തിൽ മഴയും ‘ചതിച്ച’തോടെ, ഐപിഎൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസിന് മൂന്നാം സ്ഥാനം. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിൽ ഏറെ വൈകി ടോസ് ഇട്ടെങ്കിലും, പിന്നാലെ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചു. ഇന്ന് പോയിന്റ് പങ്കുവച്ചതിലൂടെ ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ 14 മത്സരങ്ങളിൽനിന്ന് 17 പോയിന്റോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തായത്.
ഐപിഎല്‍, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, IPL 2024, Punjab Kings, Sunrisers Hyderabad, BCCI
ബെംഗളൂരു∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ ഫിനിഷർ എം.എസ്.ധോണിയെ പുറത്താക്കാൻ ബോളർ യഷ് ദയാലിന് ബുദ്ധി ഉപദേശിച്ചത് വിരാട് കോലി. കളി തോൽക്കുമെങ്കിലും, അവസാന ഓവറിൽ 17 റൺസ് കൂടി നേടിയിരുന്നെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. യഷ് ദയാലിന്റെ ആദ്യ പന്തു തന്നെ
ബെംഗളൂരു∙ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 17 റൺസ് നേടിയിരുന്നെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് പ്രവേശനം സാധ്യമായിരുന്നു. കളി നേരിയ മാർജിനിൽ തോറ്റാൽ പോലും ചെന്നൈ സൂപ്പർ കിങ്സിന് നെറ്റ് റൺറേറ്റിന്റെ ആനുകൂല്യം ഉപയോഗിച്ച് പ്ലേ ഓഫ് ഉറപ്പിക്കുമായിരുന്നു.
ബെംഗളൂരു∙ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനു തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ പ്ലേ ഓഫിൽ കടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു പിന്നാലെ നാലാമതായാണ് ആർസിബി യോഗ്യത ഉറപ്പിച്ചത്.
മുംബൈ∙ ഐപിഎല്ലിൽ ലക്നൗ താരത്തിനെതിരെ രോഷ പ്രകടനവുമായി മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെൻഡുൽക്കർ. ലക്നൗ ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ അര്ജുൻ എത്തിയപ്പോഴാണു സംഭവം. ആദ്യ പന്തു നേരിട്ട ഓസീസ് താരം മാര്‍കസ് സ്റ്റോയ്നിസ് അടിച്ചെങ്കിലും അർജുൻ പിടിച്ചെടുത്തു.
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഓവർ പൂർത്തിയാക്കാനാകാതെ ഗ്രൗണ്ടിൽനിന്നു മടങ്ങി മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെൻഡുൽക്കർ. മൂന്നാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം അർജുൻ ഗ്രൗണ്ട് വിടുകയായിരുന്നു. മൂന്നാം ഓവറിൽ അർജുൻ എറിഞ്ഞ രണ്ടു
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ശിക്ഷിച്ച് ബിസിസിഐ. ഓവർ നിരക്കിലെ മെല്ലെപ്പോക്കിന്റെ ഭാഗമായി പാണ്ഡ്യയ്ക്ക് 30 ലക്ഷം രൂപയാണു പിഴയായി ചുമത്തിയിരിക്കുന്നത്. കൂടാതെ ഒരു മത്സരത്തിൽനിന്നു വിലക്കും
ബെംഗളൂരു ∙ ജയിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ, ആ ഒരു ശതമാനം നൂറിലെത്തിക്കാൻ ഞങ്ങൾ ജീവൻ കൊടുത്തു പോരാടും; ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിനു മുൻപ് സൂപ്പർതാരം വിരാട് കോലി പറഞ്ഞത് ബെംഗളൂരു താരങ്ങൾ കളത്തിൽ ഒരുമിച്ചു യാഥാർഥ്യമാക്കി. ആ പോരാട്ടവീര്യത്തിനു മുൻപിൽ ഋതുരാജ് ഗെയ്ക്വാദിനും സംഘത്തിനും കാലിടറി. നിലവിലെ ചാംപ്യൻമാരായ ചെന്നൈയെ 27 റൺസിന് തോൽപിച്ച് ഐപിഎൽ 17–ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവിന്റെ റോയൽ എൻട്രി!
മുംബൈ ∙ അടിമുടി പാളിയ സീസണിന്റെ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകൾ ലക്നൗ സൂപ്പർ ജയന്റ്സ് തല്ലിക്കെടുത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവു പുലർത്തിയ ലക്നൗ, മുംബൈയ്ക്കെതിരായ 18 റൺസ് ജയവുമായി സീസണിലെ പോരാട്ടങ്ങൾക്ക് കർട്ടനിട്ടു. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതിനാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായി.
മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ ജയത്തിനും തോൽവിക്കുമല്ല പ്രാധാന്യം നൽകുന്നതെന്നു മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ് നേരത്തേ തന്നെ ഐപിഎല്ലിൽനിന്നു പുറത്തായിരുന്നു. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് മുംബൈ
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ്സ് ടേബിളിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗവിന് ഇനിയുള്ളത് ഒരു കളി മാത്രം. അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസാണു വെള്ളിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ലക്നൗവിന്റെ എതിരാളികൾ. ആറു വിജയവും ഏഴു
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിൽ ഒരു സ്ഥാനം മാത്രം ബാക്കി നിൽക്കെ പൊരുതാനുറച്ച് മൂന്ന് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളാണ് പ്ലേ ഓഫിൽ ഇടം നേടാനായി മത്സരിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും
ഹൈദരാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫ് ഉറപ്പിച്ചു. ഇരുടീമുകൾക്കും ഒരു പോയിന്റ് വീതം ലഭിച്ചതിനെത്തുടർന്നാണ് ഹൈദരാബാദ് പ്ലേഓഫിലെത്തിയത്. കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ നേരത്തേ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന മത്സരം കനത്ത മഴ കാരണം ഒരു പന്തു
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണു കളിക്കേണ്ടതെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പർ റോളിൽ സ്വാഭാവികമായും ഋഷഭ് പന്തിനാണ് സിലക്ഷൻ കിട്ടേണ്ടതെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അടുത്ത മാസം തുടങ്ങുന്ന
ന്യൂഡൽഹി ∙ ഋഷഭ് പന്ത് മികച്ച ക്യാപ്റ്റനാണെന്നും ഭാവിയിൽ കൂടുതൽ മികവിലേക്കുയരാൻ പന്തിനു സാധിക്കുമെന്നും ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഡൽഹിയുടെ 19 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘ ഐപിഎലിലെ യുവ ക്യാപ്റ്റൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ് പന്ത്.
ഗുവാഹത്തി ∙ ആദ്യ 9 മത്സരങ്ങളിൽ 8 ജയവുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം, പിന്നാലെ തുടർച്ചയായ 4 തോൽവികൾ ! ഐപിഎൽ 17–ാം സീസണിന്റെ രണ്ടാം പകുതിയിൽ രാജസ്ഥാൻ റോയൽസിന് എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്കോ ക്യാപ്റ്റൻ സഞ്ജു സാംസണോ പിടികിട്ടുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് പഞ്ചാബ് കിങ്സ്, രാജസ്ഥാനെ പരാജയപ്പെടുത്തിയത്. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 9ന് 144. പഞ്ചാബ് 18.5 ഓവറിൽ 5ന് 145.
ഗുവാഹത്തി∙ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കിങ്സിനോടും തോറ്റ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് മോശം പ്രകടനം തുടരുന്നു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ഏഴു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജത്തിലെത്തി. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യ ഒൻപത് മത്സരങ്ങളിൽ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം.
ന്യൂഡൽഹി∙ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ചർച്ച നടത്തി ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലും ടീം ഉടമ സഞ്ജീവ് ഗോയങ്കയും. സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റപ്പോൾ ലക്നൗ ക്യാപ്റ്റനെ സഞ്ജീവ്
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തനിക്കു വിലക്കില്ലായിരുന്നെങ്കിൽ ഡൽഹിക്കു കൂടുതൽ സാധ്യതകൾ ലഭിക്കുമായിരുന്നെന്ന് ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ബിസിസിഐ നടപടിയുടെ ഭാഗമായി ശിക്ഷയായി ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് ഡൽഹിയുടെ
മുംബൈ∙ ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച എബി ഡിവില്ലിയേഴ്സ്, കെവിൻ പീറ്റേഴ്സൻ എന്നിവർക്കു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റര്‍ ഗൗതം ഗംഭീർ. പാണ്ഡ്യ ഐപിഎൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനാണെന്നു ഗൗതം ഗംഭീർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് അത്താഴവിരുന്നൊരുക്കി ടീം ഉടമ സഞ്ജീവ് ഗോയങ്ക. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലെ ദയനീയ തോൽവിക്കു പിന്നാലെ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് ഗോയങ്ക ശകാരിക്കുന്ന വിഡിയോ
ക്രിക്കറ്റ് 11 പേരുടെ കളിയാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പന്ത്രണ്ടാമനായി ഒരാൾ വരുമ്പോൾ അത് ക്രിക്കറ്റിന്റെ സ്വാഭാവികതയെ ബാധിക്കും’– ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ അഭിപ്രായപ്പെട്ടത് ഇപ്രകാരം. എന്നാൽ അധികം വൈകാതെ രോഹിത് തന്നെ ഇംപാക്ട് പ്ലെയറായി ഇറങ്ങുന്ന കാഴ്ചയ്ക്കും ഈ സീസൺ സാക്ഷിയായി. ഐപിഎൽ 17–ാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ഗുണവും ദോഷവും ടീമുകൾക്ക് മാറിമാറി ലഭിച്ചതിനൊപ്പം നിയമത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തുടരുകയാണ്.
ന്യൂഡൽഹി ∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 209 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 189 റൺസ്
ന്യൂഡൽഹി∙ നിരവധി പരിശീലകരും താരങ്ങളും വിയോജിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്റ്റ് പ്ലെയർ നിയമത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ രവി ശാസ്ത്രി. ഈ ഐപിഎൽ സീസണിലെ ആവേശകരമായ പല മത്സരങ്ങൾക്കും കാരണം ഇംപാക്റ്റ് പ്ലെയർ നിയമമാണെന്ന് രവി ശാസ്ത്രി
ന്യൂഡൽഹി∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചതിന്റെ വിവാദച്ചൂട് കെട്ടടങ്ങുന്നതിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി രാഹുലിന്റെ ഭാര്യയും നടിയുമായ ആതിയ ഷെട്ടി. സഞ്ജീവിന്റെ പെരുമാറ്റത്തെ ആരാധകർ വിമർശിച്ചപ്പോൾ, ആതിയയും പിതാവ് സുനിൽ ഷെട്ടിയും ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
മുംബൈ∙ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിനുള്ളിലെ ‘ഗ്രൂപ്പ്’ പോര് കൂടുതൽ വഷളായതായി റിപ്പോർട്ട്. സീസണിൽ രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതു മുതൽ ടീം രണ്ടു ഗ്രൂപ്പായിരുന്നു. ഒരു വിഭാഗം രോഹിത് ശർമയ്ക്കൊപ്പം നിൽക്കുമ്പോൾ മറുവിഭാഗം ഹാർദിക്കിനൊപ്പമാണ്. പരിശീലനസമയത്തും രണ്ടു ഗ്രൂപ്പുകളായാണ് മുംബൈ ടീം ഇറങ്ങുന്നതെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. കഴിഞ്ഞദിവസം
ഐപിഎൽ 17–ാം സീസൺ അതിന്റെ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗം ടീമുകളും. 19 പോയിന്റുമായി ഇതിനോടകം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. കയ്യിൽ 16 പോയിന്റും രണ്ടു മത്സരവും ബാക്കിയുള്ള രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫ് ബെർത്ത് ഏറക്കുറെ ഉറപ്പാണ്.
ന്യൂഡൽഹി ∙ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ (രാജസ്ഥാൻ റോയൽസ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ് കിങ്സ്), വിൽ ജാക്സ്, റീസ് ടോപ്ലി (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), എന്നിവർ ഐപിഎലിൽനിന്ന് വിടുതൽ നേടി നാട്ടിലേക്കു മടങ്ങി. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി അടുത്തയാഴ്ച പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ട്വന്റി20 പരമ്പര
ബെംഗളൂരു∙ ഐപിഎൽ സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ടൂർണമെന്റിൽ ജീവൻ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ അഞ്ചാമതായി. ചെന്നൈയ്ക്കെതിരായ അവസാന ലീഗ് മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാകും ബെംഗളൂരുവിന്റെ ഭാവി. തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഡൽഹി ആറാം സ്ഥാനത്താണ്.
ചെന്നൈ∙ കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് ചെപ്പോക്കിൽ വിജയമധുരം. രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (41 പന്തിൽ 42*), രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരിൽ
കൊൽക്കത്ത∙ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മത്സരങ്ങൾ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ തച്ചുടച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മഴമൂലം 16 ഓവറായി ചുരുക്കിയ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനേ സാധിച്ചുള്ളൂ. ജയത്തോടെ 18 പോയിന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ.
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ താരങ്ങൾക്കൊപ്പം തന്നെ വാർത്തകളിൽ ഇടം നേടുന്നവരാണ് വിവിധ ഫ്രാഞ്ചൈസികളുടെ ഉടമകള്‍. എല്ലാ സീസണിലും ആരാധകരുടെ പ്രിയപ്പെട്ട താരമാകുന്ന ആളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരൻ. ഈ സീസണിലും സൺറൈസേഴ്സിന്റെ മത്സരങ്ങൾ കാണാൻ, എല്ലാ തിരക്കുകളും
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ശകാരിച്ച സംഭവത്തിൽ, രൂക്ഷവിമര്‍ശനമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ക്യാമറകളുടെ മുന്നിൽവച്ച് സഞ്ജീവ്
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്കെതിരായ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ് താരം റിലീ റൂസ്സോ പുറത്തായപ്പോൾ പരിഹസിച്ച് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. പഞ്ചാബിന്റെ ടോപ് ഓർഡർ ബാറ്ററായ റിലീ റൂസ്സോ മത്സരത്തിൽ അർധ സെഞ്ചറി തികച്ചിരുന്നു. 27 പന്തുകളിൽ 61 റൺസായിരുന്നു താരം നേടിയത്.
മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പരിശീലക സംഘത്തോടു പരാതി പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീമിലെ സൂപ്പർ താരങ്ങൾ. ടീമിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയാണെന്ന് രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ പരിശീലകരോടു
ന്യൂഡൽഹി ∙ ഹൈദരാബാദ് ഓപ്പണർമാർ ബാറ്റു കൊണ്ട് ‘അടിച്ചു തെറിപ്പിച്ചത്’ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തൊപ്പി കൂടിയാണോ? ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ്–ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനു പിന്നാലെ ചൂടുപിടിച്ചത് ലക്നൗ ടീമിൽ രാഹുലിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയ 165 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും (30 പന്തിൽ 89*) അഭിഷേക് ശർമയുമാണ് (28 പന്തിൽ 75*) സൺറൈസേഴ്സിന് 10 വിക്കറ്റിന്റെ അനായാസ ജയം നേടിക്കൊടുത്തത്. മത്സരത്തിനു പിന്നാലെ രാഹുലിന്റെ ബാറ്റിങ്ങിനെക്കുറിച്ച് രൂക്ഷ വിമർശനങ്ങളുയർന്നു. കളിയിൽ 33 പന്ത് നേരിട്ട രാഹുൽ 29 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 87.88.
ധരംശാല ∙ ‘സ്ട്രൈക്ക് റേറ്റ് കുറവാണ്, സിക്സർ അടിക്കുന്നില്ല’ എന്നെല്ലാം വിമർശിച്ചവർക്കു മുന്നിലേക്കിതാ മറ്റൊരു കോലി മാസ്റ്റർ ക്ലാസ്! 7 ഫോറും 6 സിക്സുമായി വിരാട് കോലി (47 പന്തിൽ 92) നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 60 റൺസ് ജയം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്. പഞ്ചാബ്– 17 ഓവറിൽ 181നു പുറത്ത്. ഉജ്വലമായ ഒരു റണ്ണൗട്ടുമായും തിളങ്ങിയ കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 195.74 സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങിൽ മിന്നി.
ഹൈദരാബാദ്∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. മത്സരത്തിനു തൊട്ടുപിന്നാലെ സ്വന്തം ടീം ക്യാപ്റ്റനെ ആരാധകരുടെ മുന്നിൽവച്ച് അപമാനിച്ച നടപടി ഒട്ടും ശരിയായില്ലെന്നും, ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്നതായി സഞ്ജീവ്
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനോടു വൻ തോൽവി വഴങ്ങിയതിനു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനോടു ഗ്രൗണ്ടിൽവച്ച് ചൂടായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിന്റെ പത്തു വിക്കറ്റ് ജയത്തിനു ശേഷമാണ് ഗ്രൗണ്ടിൽവച്ച് സഞ്ജീവ് ഗോയങ്ക ലക്നൗ ക്യാപ്റ്റനോട്
ഹൈദരാബാദ് ∙ പതിവുതെറ്റിക്കാതെ ഉദിച്ചുയർന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാരുടെ മുന്നിൽ ഉരുകിയൊലിക്കാനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് ബോളർമാരുടെ വിധി. ലക്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒന്നു ഉപ്പുനോക്കാൻ പോലുമില്ലെന്ന് പവർപ്ലേയിൽ തന്നെ തെളിയിച്ച ഹൈദരാബാദ്, 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സ്കോർ: ലക്നൗ 20 ഓവറിൽ 4ന് 165. ഹൈദരാബാദ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 167.
ഐപിഎലിലെ രാജസ്ഥാൻ റോയൽസ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. മുകേഷ് കുമാർ എറിഞ്ഞ 16–ാം ഓവറിലെ നാലാം പന്തിൽ ലോങ് ഓൺ ബൗണ്ടറിയിൽ വച്ച് ഷായ് ഹോപ് എടുത്ത ക്യാച്ചിലായിരുന്നു സഞ്ജു പുറത്തായത്. എന്നാൽ ക്യാച്ച് എടുത്തതിനു പിന്നാലെ ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയതായി സംശയമുണ്ടായിരുന്നു. വിഷയം തേഡ് അംപയർ പരിശോധിച്ച ശേഷം ഔട്ട് വിധിച്ചു. എന്നാൽ, അംപയർമാരോട് നീരസം അറിയിച്ച ശേഷമാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. 46 പന്തിൽ 86 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിന്റെ പുറത്താകലാണ് മത്സരത്തിൽ വഴിത്തിരിവായതും.
ന്യൂഡല്‍ഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. ക്യാച്ചെടുക്കുമ്പോൾ ഡൽഹിയുടെ ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ രണ്ടു തവണ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നതായും നവ്ജ്യോത് സിദ്ദു ഒരു
ഹൈദരാബാദ്∙ പൂ പറിക്കുന്ന ലാഘവത്തോടെ ലക്നൗവിനെ ഹൈദരാബാദ് ചുരുട്ടികെട്ടി. 166 റൺസെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം മുന്നിൽവച്ച് ബോളിങ്ങിനിറങ്ങിയ ലക്നൗ ബോളർമാർക്ക് നിന്ന് അടി കൊള്ളാനായിരുന്നു യോഗം. വെറും 9.4 ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളി ജയിച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (30 പന്തിൽ 89*), അഭിഷേക് ശർമ (28 പന്തിൽ 75*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഹൈദരാബാദ് പത്തു വിക്കറ്റിന് ലക്നൗവിനെ തോൽപ്പിച്ചത്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഷായ് ഹോപ് ബൗണ്ടറി ലൈനിനോടു ചേർന്ന് ക്യാച്ചെടുക്കുമ്പോള്‍ താരത്തിന്റെ ഷൂസ് ലൈനിൽ തട്ടിയോ എന്നതാണു പ്രധാന ചര്‍ച്ചാ വിഷയം.
പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്കു ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്.
മോശം കാലാവസ്ഥ മൂലം വിമാനം വഴിതിരിച്ചുവിട്ടതോടെ വാരാണസിയിൽ കുടുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) താരങ്ങൾ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടെ പുറത്തായപ്പോള്‍, ഗ്രൗണ്ട് വിടാതെ അംപയറോടു തർക്കിച്ചതിനാണ്