വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്
Mail This Article
കൽപറ്റ ∙ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് (49) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ 2021 ഓഗസ്റ്റിലാണ് കേസ് റജിസ്റ്റർ ചെയ്തത്. സിഐ കെ.പി.ബെന്നി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പു.
2021 ഓഗസ്റ്റ് 25നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി പൊള്ളലേറ്റ് മരിച്ചത്. മക്കളുമായി വീട്ടിൽനിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഷിനിയെ കൊലപ്പെടുത്തിയത്. ചായ്പിൽ സൂക്ഷിച്ച മണ്ണെണ്ണ ഷിനിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടിലെ അടുക്കളയിൽവച്ചാണ് ക്രൂരകൃത്യം നടന്നത്. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.