-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം.
‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്.
അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
ബിസിനസും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മിൽ എന്താണു ബന്ധം? അങ്ങനെയൊരു ബന്ധമുള്ളതായി സാധാരണ ബിസിനസുകാർ മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. സജീവരാഷ്ട്രീയത്തിൽ ഇല്ലാത്ത ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു വിഷയമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. പക്ഷേ അങ്ങനെ കരുതിയിരുന്ന കാലം കഴിഞ്ഞുവെന്നതാണു യാഥാർഥ്യം. ഭരിക്കുന്ന നേതൃത്വത്തിന്റെ ഇച്ഛാശക്തി, കാഴ്ചപ്പാട്, സാമ്പത്തിക പരിരക്ഷയും നയങ്ങളും ഒക്കെ ബിസിനസുകാരെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ ആണെന്ന് മിക്കവാറും എല്ലാ ബിസിനസുകാരും മനസ്സിലാക്കിക്കാണുമെങ്കിലും, ചെറിയ രീതിയിൽ ബിസിനസ് ചെയ്യുന്നവർ, ചെറുകിട വ്യവസായികൾ എന്നിവരിൽ നല്ലൊരു പങ്കും, സാമ്പത്തികവ്യവസ്ഥയും നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം നിലവിൽ ഗ്രഹിച്ചേ പറ്റൂ.
സൂപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, വൻകിട ബ്രാൻഡിന്റെ ഔട്ട്ലെറ്റ് ഷോറൂം, സൈക്കോളജി ബ്രാൻഡഡ് ഉൽപന്നങ്ങളുടെ നെറ്റ്വർക്ക്, റെസിഡന്റ്സ് അപാർട്ട്മെന്റുകളോട് ചേർന്നുള്ള ശോഭാ സിറ്റി പോലുള്ള വൻകിട ബിസിനസ് ഔട്ട്ലെറ്റുകൾ, ഇതൊക്കെ ഓരോ രാഷ്ട്രീയ ചിന്തകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഓരോ ബിസിനസുകാരും ആർക്കായിരിക്കും അടുത്ത ഭരണമെന്ന് തീരുമാനിക്കുമ്പോൾ, ഇത്തരത്തിൽ ഒരു സാമൂഹികമായ ബിസിനസിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഘടകങ്ങൾ ഉണ്ടെന്ന് കൂടി ചിന്തിക്കണം. ഒരുപക്ഷേ പത്തോ, ഇരുപതോ കൊല്ലം മുൻപുള്ള തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇത്തരം ചിന്തകൾ തന്നെ വേണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ജിഎസ്ടി എന്ന നിയമം ഇന്ത്യയിൽ നടപ്പിലാക്കുമ്പോൾ അതിന്റെ ആദ്യ കാലങ്ങളിൽ വ്യാപാരികൾ അല്ലെങ്കിൽ വ്യവസായികൾ ഇത്രയേറെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും യാതനകളും തങ്ങൾക്കു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പ്രത്യേകിച്ച് സംസ്ഥാനങ്ങളും കേന്ദ്രവും യോജിച്ചു തീരുമാനം എടുക്കേണ്ട അവസരങ്ങളിൽ.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
1ikahb26gjo2gtuek7bej7mk2p