ADVERTISEMENT

പൂച്ചാക്കൽ ∙ ഇടത്തോടുകളിലെ നീരൊഴുക്കിന് തടസ്സമായി പായൽ നിറയുന്നു. നീക്കം ചെയ്യാനോ, ഒഴുക്കി കളയാനോ സംവിധാനമില്ലെന്ന് ആക്ഷേപം.പൊതുതോട് സംരക്ഷണ പദ്ധതിയിൽ ശുചീകരിച്ച് കയർഭൂവസ്ത്രം വിരിച്ച തോടുകളിൽ പോലും പായൽ വീണ്ടും നിറയുകയാണ്. ഇതിനാൽ ഒഴുക്ക് നിലച്ചു. മാലിന്യം തള്ളലുമുണ്ട്. തോടുകളിൽ നിന്നു വേമ്പനാട്, കൈതപ്പുഴ കായലുകളിലേക്ക് ഒഴുക്ക് വേണ്ടതാണ്.

പാണാവള്ളി പഞ്ചായത്ത് 12–ാം വാർഡിലെ കാരിച്ചിറ തോട് ഉൾപ്പടെയുള്ള തോടുകളിൽ പായൽ നിറഞ്ഞിരിക്കുന്നത്. യന്ത്രം കൊണ്ട് നീക്കം ചെയ്യേണ്ട അവസ്ഥയാണ്. പായൽ കൂടുന്നതും ചീയുന്നതും മാലിന്യം തള്ളുന്നതും മൂലം കൊതുക് പെരുകലും ദുർഗന്ധവുണ്ടാകുന്നുണ്ട്. പാണാവള്ളി  കാരിച്ചിറ തോട് സംരക്ഷണ പ്രവർത്തനങ്ങളും കയർ ഭൂവസ്ത്രം വിരിക്കലും ഉൾപ്പെട്ട ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയിരുന്നു. ആഴവും കൂട്ടിയതാണ്. മഴക്കാലം വരുമ്പോൾ തോട്ടിൽ നിന്നുള്ള വെള്ളം ഒഴുകി പോകാതെ തോട് കവിഞ്ഞ് സമീപത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി ആവർത്തിക്കരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com