Download Manorama Online App
പാലക്കാട് എലവഞ്ചേരി കോട്ടുപറമ്പിൽ കെ.എൻ.ശിവദാസൻ 55 ദിവസം മുൻപാണ് ഏഴേക്കർ സ്ഥലത്തു പാവൽ നട്ടത്. പറിക്കേണ്ട സമയമായി. പക്ഷേ, വേനലും ഒപ്പം വൈറസ് രോഗവും ബാധിച്ചതോടെ ചെടികൾ വാടിത്തളർന്നു. നീളത്തിൽ വിളയേണ്ട പാവയ്ക്ക പലതും കോവയ്ക്കയുടെ വലുപ്പത്തിലാണ്. ചിലതു ചുരുണ്ടുപോയി. ഓണത്തിനു വിളവിറക്കേണ്ട സമയമായി. ഈ പാവയ്ക്ക എന്തു ചെയ്യുമെന്ന ചോദ്യത്തിനു ശിവദാസന് ഉത്തരമില്ല.
ശബരി റെയിൽപാത – കേരളം കാണുന്ന ദീർഘകാല സ്വപ്നമാണത്; രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ വിശേഷിച്ചും. ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയിൽപാതയെന്ന സ്വപ്നം യാഥാർഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതുവെളിച്ചമെത്തുകയും ചെയ്യും. എന്നാൽ, വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം അങ്കമാലി– എരുമേലി ശബരി പാതയ്ക്കായി തെളിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. പദ്ധതിച്ചെലവിലെ സംസ്ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് ശബരി പാതയ്ക്കു കുറുകെ വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്.
കലാപ്രകടനങ്ങളുടെ അരങ്ങുകൾ അന്യമായിത്തീരുന്ന വാർധക്യകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എത്രയോ കലാകാരന്മാരും കലാകാരികളും നമുക്കൊപ്പമുണ്ട്. അരങ്ങിൽ കുഴഞ്ഞുവീണു നിത്യരോഗികളോ കിടപ്പുരോഗികളോ ആയിത്തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. ചികിത്സയ്ക്കോ ആഹാരത്തിനോ പണമില്ലാതെ യാതന അനുഭവിക്കുന്നവർ കുറച്ചൊന്നുമല്ല. അതതു മേഖലകളിൽ പ്രവർത്തിക്കുന്നവർ തുക പിരിവെടുത്ത് ഇവരെ സഹായിക്കുന്ന കഥകൾ നാം കേൾക്കാറുമുണ്ട്.
കടുത്ത ചൂടിൽ പശുക്കളും എരുമകളും പിടഞ്ഞുചാവുമ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുകയാണ് ക്ഷീരകർഷകർ. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവപ്പശുക്കൾ സൂര്യാഘാതമേറ്റു ചത്തെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കൊല്ലം ജില്ലയിൽ മാത്രം 105 പശുക്കൾ ചത്തു; ആലപ്പുഴയിൽ നാൽപത്തിയേഴും. മേയ് നാലു വരെയുള്ള
ഫൈൻ അടപ്പിച്ചതിന്റെ അരിശം തീർക്കാൻ ആക്രോശിച്ചടുത്തവരിൽനിന്നു ഭാഗ്യംകൊണ്ടു മാത്രമാണ് ഞാൻ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയിൽ കാര്യമായ സുരക്ഷയൊന്നുമില്ല എന്നതാണു യാഥാർഥ്യം.
ബെംഗളൂരുവിലെ യുവസംരംഭകയും പ്രഭാഷകയുമായ അദിതി ചോപ്ര കഴിഞ്ഞ ദിവസം എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്ത അനുഭവമിങ്ങനെ: ‘‘ഓഫിസിൽ തിരക്കിലിരിക്കുമ്പോഴാണ്, അൽപം പ്രായമായ ഒരാൾ ഫോണിൽ വിളിച്ചത്. അദ്ദേഹം പറഞ്ഞു, ‘മോളേ, മോളുടെ അച്ഛനു കുറച്ചു പൈസ അയയ്ക്കാനുണ്ട്. പക്ഷേ, അച്ഛന്റെ അക്കൗണ്ടിലേക്കു പണം പോകുന്നില്ല. അച്ഛൻ പറഞ്ഞു, മോളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ. മോളുടെ യുപിഐ നമ്പർ ഇതുതന്നെയല്ലേ എന്നു നോക്കാമോ?.’
നീണ്ടുപോകുകയാണ് ആ നിസ്സഹായ വിലാപം. കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമുള്ള മണിപ്പുർ ജനത അനുഭവിക്കുന്ന സങ്കടങ്ങളുടെ ആഴവും പരപ്പും നമുക്കു സങ്കൽപിക്കാനാവുമോ? അവിടെ 230ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ കുടുംബങ്ങളുടെ വേരറ്റു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഒട്ടേറെ ഗ്രാമങ്ങൾ ചാമ്പലായി; വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. എത്രയോ പേർ അഭയാർഥികളായി അന്യസംസ്ഥാനങ്ങളിലെത്തി. എത്രയോ പേർ പലായനം തുടരുന്നു.
മിനി ഇന്ത്യ’ കൈപ്പിടിയിലൊതുക്കിയാൽ കേന്ദ്രത്തിൽ അധികാരത്തിലെത്താമെന്നൊരു വിശ്വാസമുണ്ട്. 1998 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഡൽഹി ആർക്കൊപ്പംനിന്നോ അവരുടെ സർക്കാരാണു രാജ്യം ഭരിച്ചത്. കഴിഞ്ഞ 2 തവണയും ഡൽഹിയിലെ 7 സീറ്റും ബിജെപിക്കു ലഭിച്ചു. 2009ൽ മുഴുവൻ സീറ്റിലും 2004ൽ 6 സീറ്റിലും വിജയം കോൺഗ്രസിനായിരുന്നു.
തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾ കൊണ്ടു കൂറുമാറുന്നതു ജനാധിപത്യസംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നുമുണ്ട്. ഈ അപഹാസ്യ നാടകത്തിന്റെ ആമുഖംതന്നെയെന്നു വിളിക്കാവുന്നവിധത്തിൽ, സ്ഥാനാർഥികളുടെ അവസാനനിമിഷ കൂറുമാറ്റമാണു നാം ഇപ്പോൾ കാണുന്നത്. നിർണായകമായൊരു പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിച്ച രാജ്യത്തിന് ഇത്തരം രാഷ്ട്രീയക്കാർ നൽകുന്ന സന്ദേശം നിരാശാഭരിതമാണെന്നു മാത്രമല്ല, ആപൽക്കരംകൂടിയാണ്.
അധികാരം ആളുകളെ ഉന്മത്തരാക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ, അധികാരത്തിന്റെ മുഷ്ക്കിൽ സ്വയം കോടതിയാവാനും നടപടി എടുക്കാനുമൊക്കെ പുറപ്പെടുന്നവർ നാടിനെയാണു നാണംകെടുത്തുന്നത്. ക്രമസമാധാന പാലനവും നീതിന്യായവ്യവസ്ഥയും ഉറപ്പാക്കേണ്ട ജനാധിപത്യ സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ അതിന്റെ എതിർവഴിയിലിറങ്ങി അധികാരധാർഷ്ട്യത്തോടെ തേർവാഴ്ച നടത്തുമ്പോൾ നമ്മുടെ നിയമവാഴ്ച നോക്കുകുത്തിയാവുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരം നഗരത്തിലെ നടുറോഡിൽ മേയറും എംഎൽഎയും നടത്തിയത്, അതിന്റെ ന്യായാന്യായങ്ങൾക്കപ്പുറത്ത്, അതിരുവിട്ട അധികാരപ്രകടനമായി മാറുന്നതും അതുകൊണ്ടുതന്നെ.
ഇന്ത്യ തിളങ്ങുന്നെന്നു പ്രഖ്യാപിച്ച് 2004ൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കെതിരെ സോണിയ ഗാന്ധിയുടെ പക്കൽ വൈ.എസ്.രാജശേഖര റെഡ്ഡിയെന്ന വജ്രായുധമുണ്ടായിരുന്നു. അന്നും 2009ലും ആന്ധ്രയിൽനിന്നു വൈഎസ്ആർ നൽകിയ സീറ്റെണ്ണം രാജ്യത്തിന്റെ അധികാരക്കസേരയിലേക്കു കോൺഗ്രസിനെ തിരിച്ചെത്തിച്ച മാന്ത്രികസംഖ്യകളായി. കേന്ദ്രം യുപിഎയും ആന്ധ്ര വൈഎസ്ആറും ഭരിച്ച കാലം. രണ്ടു പതിറ്റാണ്ടിനുശേഷം വൈഎസ്ആറിന്റെ മകളിലൂടെ ഒരനക്കമെങ്കിലും കോൺഗ്രസ് ആന്ധ്രയിൽ പ്രതീക്ഷിക്കുന്നു.
സത്യസന്ധതയുള്ള ഒരു കവിക്കും ഇന്നത്തെ അവസ്ഥയ്ക്കെതിരെ ശബ്ദിക്കാതിരിക്കാനാവില്ല. ഇന്ത്യയുടെ പൊതുവായ അവസ്ഥയും സവിശേഷമായ സംഭവങ്ങളും എന്റെ പ്രതികരണപ്രമേയങ്ങൾ ആകുന്നുണ്ട്. എന്റെ കഴിഞ്ഞ അഞ്ചു സമാഹാരങ്ങളിലെ കവിതകളുടെ ഒരു നല്ല ഭാഗം പ്രത്യക്ഷമോ പരോക്ഷമോ ആയി ഈ അവസ്ഥയ്ക്കെതിരെ താക്കീത് നൽകുകയോ ചെറുത്തുനിൽപിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന രചനകളാണ്.
ആനകൾ നാട്ടിലിറങ്ങിയുണ്ടാക്കുന്ന കുഴപ്പങ്ങളുടെ വാർത്തകൾ വായിച്ചു വായിച്ചിരിക്കുമ്പോഴാണ് വാട്സാപ്പിൽ ഈ പടം വന്നത്. സിസിടിവിയിൽനിന്നുള്ള രാത്രിദൃശ്യമാണ്. ഒരാന മരത്തിനു മുകളിൽ കൂൾ കൂളായി കയറിനിൽക്കുന്നു. താഴെ റോഡിൽക്കൂടി കടന്നുപോകുന്ന വാഹനവും ചിത്രത്തിലുണ്ട്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കുശേഷം ലോകത്ത് ആരോഗ്യമേഖല ശക്തിപ്പെടുകയാണ്. 2030ന് അകം ഒരു കോടി നഴ്സുമാരെ അധികമായി വേണ്ടിവരുമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതു മലയാളി നഴ്സുമാർക്കുമുന്നിൽ ആഗോള സാധ്യതകൾ തുറക്കുകയാണ്. കോവിഡിനുശേഷം, 2022ൽ മാത്രം 25,000 നഴ്സുമാരാണു തൊഴിൽതേടി കേരളത്തിൽനിന്നു വിദേശത്തേക്കു പോയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ നഴ്സ് കുടിയേറ്റം മുൻപുണ്ടായിട്ടില്ല. എന്നാൽ, സാധാരണക്കാരുടെ കുടുംബങ്ങളിൽനിന്നുള്ളവർക്കു നഴ്സിങ് പഠനത്തിനുള്ള അവസരം ഇല്ലാതാക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പരാതി.
കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു: ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പതിയുന്ന മഷിയടയാളം ഉയർത്തിക്കാട്ടി അഭിമാനത്തോടെ നമുക്കു ജനാധിപത്യത്തിന്റെ കൊടി വാനോളമുയർത്താം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അമൂല്യപരീക്ഷയിൽ ഇന്നു കേരളവും പങ്കുചേരുകയാണ്. ജനാഭിലാഷപ്രകാരമുള്ള ഭരണം സ്ഥാപിക്കാനും ജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തമായ ആയുധമാണ് സമ്മതിദാനാവകാശം.
ജമ്മു കശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതാം; ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രത്യേകിച്ചും. ഉധംപുർ, ജമ്മു ലോക്സഭാ
രാജസ്ഥാന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിൽ പതിവുനീക്കങ്ങളല്ല ഇക്കുറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നടത്തിയ മൂന്നു വിവാദ പ്രസംഗങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മറുപടി നൽകാൻ പൊരുതുന്ന കോൺഗ്രസ് പ്രാദേശിക വിഷയങ്ങളാണു പ്രധാനമായുമുയർത്തുന്നത്. ആദ്യഘട്ടത്തിലെ 57.26% എന്ന കുറഞ്ഞ പോളിങ് പക്ഷേ, ഇരുപാർട്ടികളുടെയും നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ രാഷ്ട്രീയ നേതാക്കളുടെ വിനയം കൂടുന്നതും വാക്കുകൾ സൗമ്യമാകുന്നതുമൊക്കെ നാം പതിവായി കണ്ടുപോരുന്നതാണ്. ആത്മാർഥതയോടെയല്ലെങ്കിലും, അധികാര ധാർഷ്ട്യത്തിനും സ്വേച്ഛാപരമായ പെരുമാറ്റത്തിനുമൊക്കെ തൽക്കാല അവധികൊടുത്താണു മിക്കവരും പ്രചാരണവേദികളിലെത്തുക. കാരണം, ജനത്തിന്റെ വിധിയെഴുത്ത് അത്രമാത്രം തീർച്ചയും മൂർച്ചയുമുള്ളതാണെന്നു നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കെല്ലാം ബോധ്യപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ മുഖ്യമന്ത്രിയിൽനിന്നു കഴിഞ്ഞദിവസമുണ്ടായ ഒരു പരസ്യപ്രതികരണം ജനാധിപത്യ മൂല്യബോധവും രാഷ്ട്രീയ മാന്യതയും പുലർത്തുന്നതല്ലെന്നു മാത്രമല്ല, രാഷ്ട്രീയകേരളത്തോടുള്ള വെല്ലുവിളിതന്നെയായി മാറുകയും ചെയ്തിരിക്കുന്നു.
മണിപ്പുർ വംശീയ കലാപം തുടങ്ങിയിട്ട് ഒരു വർഷം ആകുമ്പോഴും സംഘർഷം അവസാനിപ്പിക്കാൻ ഒരു ശ്രമവും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 230ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷം പേർ ഭവനരഹിതരാകുകയും നൂറുകണക്കിനു ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപം തുടരുന്നു; രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കലാപം എന്ന കുപ്രസിദ്ധിയുമായി. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടംപോലെയായിരിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും നിരക്കാത്ത വാക്കും പ്രവൃത്തിയും സ്വന്തം ഭാഗത്തുനിന്നുണ്ടായിക്കൂടെന്ന അടിസ്ഥാനബോധ്യം രാഷ്ട്രീയ നേതാക്കൾക്ക് എല്ലായ്പോഴും വേണ്ടതാണ്. പ്രധാനമന്ത്രിമുതൽ ഗ്രാമപ്പഞ്ചായത്ത് അംഗംവരെ ഈ ബോധ്യം പ്രകടിപ്പിക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങൾ അതുകൊണ്ടുതന്നെയാണു ഗൗരവമാനം കൈവരിക്കുന്നതും.
സുരക്ഷ ഒരുക്കാൻ നിയോഗിക്കപ്പെട്ടവർ സ്വയം സംഘാടകരുടെ വേഷം കെട്ടുകയും ജനത്തിന്റെ മെക്കിട്ടുകയറുകയും ചെയ്താൽ എന്തു സംഭവിക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ഇത്തവണ തൃശൂർ പൂരത്തിലുണ്ടായ അനിഷ്ടസംഭവങ്ങൾ. ഭക്തരും പൂരപ്രേമികളും വിനോദസഞ്ചാരികളുമടക്കം ലക്ഷക്കണക്കിനു ജനങ്ങളെത്തുന്ന പൂരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം ജനത്തെ പുറത്താക്കാൻ പൊലീസ് ശ്രമിക്കുന്നതു തുടർച്ചയായ രണ്ടാംവർഷമാണ്. ആളുകളാണു പൂരമെന്നതു പൊലീസ് മറക്കുന്നു.
പൂരം കുടമാറ്റത്തിനു കുടയും ആനയ്ക്കു പട്ടയുമായി എത്തിയവരോട് ‘എടുത്തോണ്ടു പോടാ പട്ട’ എന്നു പൊലീസ് കമ്മിഷണർ അലറിയപ്പോൾ മൂന്നുപേർ നെഞ്ചിൽ കൈവച്ച് ആകാശത്തേക്കു നോക്കി പ്രാർഥിച്ചുകാണും – കമ്യൂണിസ്റ്റുകാരനായ വി.എസ്.സുനിൽകുമാറും കോൺഗ്രസുകാരനായ കെ.മുരളീധരനും ബിജെപിക്കാരനായ സുരേഷ് ഗോപിയും. മൂന്നു പേർക്കും പ്രാർഥിക്കാൻ ഓരോ കാരണങ്ങളുണ്ടായിരുന്നു.
അതിവേഗ മാറ്റങ്ങളുടെ നഗരസ്വഭാവമുണ്ടെങ്കിലും എറണാകുളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്രയ്ക്കൊന്നും മാറിയിട്ടില്ലെന്നാണ് തുടർച്ചയായ യുഡിഎഫ് വിജയങ്ങൾ നൽകുന്ന സൂചന. എങ്കിലും, ഇടതിന്റെ വിജയരാശി തീരമണ്ഡലത്തിന്റെ ആകാശത്തെ ചുവപ്പിച്ചിട്ടുണ്ട്; ഒന്നും രണ്ടുമല്ല, അഞ്ചുതവണ. അതിൽ രണ്ടും ഉപതിരഞ്ഞെടുപ്പായിരുന്നു. ബാക്കി 13 തവണയും ജയം യുഡിഎഫിനായിരുന്നു. എറണാകുളത്ത് എൽഡിഎഫിന്റെ അതേ സംഘടനാസംവിധാനം യുഡിഎഫിനുമുണ്ടുതാനും.
കള്ളവോട്ടിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും തപാൽവോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനിൽപുതന്നെ. നിർണായകമായ ഈ പൊതുതിരഞ്ഞെടുപ്പു വേളയിൽ ജനാധിപത്യസംവിധാനത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടതു തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാകുന്നു.
കമ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും ഞാൻ ആത്മീയതയെ തൊട്ടറിയുന്ന ഒരാളാണ്. കമ്യൂണിസ്റ്റുകാരനായ പിക്കാസോ ക്യൂബിസ്റ്റ് പെയ്ന്ററായി. കമ്യൂണിസ്റ്റുകാരനായ അവ്യയാനന്ദ ശിവഗിരിയിലെ സന്യാസിവര്യനും എഴുത്തുകാരനുമായി. കമ്യൂണിസ്റ്റുകാരനായ ഞാൻ ആധുനിക സാഹിത്യകാരനും ഉത്തരാധുനിക സാഹിത്യകാരനും അതു രണ്ടുമല്ലാത്ത സാഹിത്യകാരനുമായി.
കോട്ടമൈതാനം പോലെയാണു പാലക്കാടിന്റെ മനസ്സ്. നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിണറായി വിജയനും വേണ്ടി പന്തൽ കെട്ടും, മൈക്കും വയ്ക്കും. ഓരോ വാക്കിനെയും മൈതാനത്തിലെ മൺതരികൾ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷേ, രാഷ്ട്രീയ നിലപാടു കൃത്യമായി കോട്ടകെട്ടി സൂക്ഷിക്കും.
ഒടുവിൽ രതീഷ് യാത്രയായിരിക്കുന്നു. ഹൃദയവും കരുണയുമില്ലാത്ത വ്യവസ്ഥിതിക്കു മുന്നിൽ തോറ്റുപോയൊരാൾ. മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കുശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത രതീഷ് എന്നിട്ടും ജീവനൊടുക്കിയത് നിസ്സഹായതയുടെ സങ്കടകഥ ബാക്കിവച്ചാണ്.
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് മുതൽ പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന പത്തനാപുരം വരെ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മാവേലിക്കര താണ്ടി സ്ഥാനാർഥികൾ വിയർക്കുന്നു. താപമാപിനിയിൽ ഇവിടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കൂടിയ രാഷ്ട്രീയച്ചൂട് സർവേഫലങ്ങൾ രേഖപ്പെടുത്തുന്നു. തുടർച്ചയായി മൂന്നു വട്ടം യുഡിഎഫിനെ തുണച്ച മണ്ഡലത്തിൽ ഇക്കുറി ഇഞ്ചോടിഞ്ചു പോരാട്ടം.
പാരിസ് ഒളിംപിക്സിന് ഇനി വെറും 98 ദിനങ്ങളാണു ബാക്കി. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ട പ്രതീക്ഷിച്ചുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമായി പരിശീലനം നടത്തുന്ന കായികതാരങ്ങൾക്കാവശ്യമായ പിന്തുണ ഒരുക്കേണ്ട ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പക്ഷേ, വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
കവണക്കല്ല് റഗുലേറ്റർ അടഞ്ഞുകിടക്കുന്നതിനാൽ വേനലിലും നിറഞ്ഞുകിടക്കുന്ന ചാലിയാർപോലെ ശാന്തമാണ് മലപ്പുറം മണ്ഡലത്തിലെ രാഷ്ട്രീയം. കുത്തിയിളക്കുന്ന ആരോപണങ്ങളില്ല. അതേ ചാലിയാറിന്റെ അയൽക്കരകളിൽനിന്നുള്ളവരാണ് മണ്ഡലത്തിലെ പ്രധാന പോരാളികൾ. മലപ്പുറം കരയിലെ മപ്രത്തുനിന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ, കോഴിക്കോട് കരയിലെ സൗത്ത് കൊടിയത്തൂരിൽനിന്ന് എൽഡിഎഫിന്റെ വി.വസീഫ്. ഇവർക്കെതിരെ കൊല്ലം ചടയമംഗലത്തുകാരനും തിരുവനന്തപുരത്തു താമസക്കാരനുമായ എം.അബ്ദുൽ സലാം എൻഡിഎയുടെ കുപ്പായത്തിൽ.
സിവിൽ സർവീസസ് ഫലങ്ങൾക്കു മുൻപിൽ അഭിമാനത്തോടെ നിൽക്കുകയാണു കേരളം. ശാരീരിക പരിമിതികളുടെ വഴികളിൽ കാലിടറാതെ, നിശ്ചയദാർഢ്യത്തിന്റെ വിജയകാഹളം മുഴക്കിയവർ ഈ അഭിമാനപ്പട്ടികയിലെ പ്രചോദനതാരങ്ങളാവുന്നു. പി.കെ.സിദ്ധാർഥ് രാംകുമാറിനു ലഭിച്ച നാലാം റാങ്ക് കഴിഞ്ഞ 9 വർഷത്തിനിടെ ഒരു മലയാളിക്കു കിട്ടുന്ന ഏറ്റവും ഉയർന്ന റാങ്കാണെന്നതിൽ നമുക്കു നിറവോടെ അഭിമാനിക്കാം. ആദ്യ 100 റാങ്കിൽ ഏഴു മലയാളികളുണ്ടെന്നതിൽ ഏഴു വർഷത്തിനിടെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനംകൂടി പ്രകാശിക്കുന്നു.
നാലു മാസവും രണ്ടു ദിവസവും മാത്രമുള്ളപ്പോൾ ജീവൻ മുറിഞ്ഞുപോയ ആ കുരുന്നിന്റെ ഓർമ ഇനിയെന്നും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. ആ പെൺകുഞ്ഞിന്റെ ദുർവിധി ‘മലയാള മനോരമ’യിലൂടെ വായിച്ചറിഞ്ഞ് കേരളത്തിന്റെ മുഴുവൻ ദുഃഖമാവുകയാണിപ്പോൾ. ആരുടെയൊക്കെയോ അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും ഇരയായി മൺമറഞ്ഞത് അച്ഛനമ്മമാരുടെ എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കൺമണിയാണെന്നുകൂടി ഓർമിക്കാം
പത്തനംതിട്ടയിൽ തോൽക്കാത്ത ആന്റോ ആന്റണി. തോറ്റ ചരിത്രമേ കേട്ടിട്ടില്ലാത്ത ഡോ. ടി.എം.തോമസ് ഐസക്. ജയവും തോൽവിയുമറിയാത്ത അനിൽ കെ.ആന്റണി. ഉറച്ച കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന മണ്ഡലത്തിൽ ആന്റോയ്ക്ക് അടിതെറ്റിയിട്ടില്ല. തിരഞ്ഞെടുപ്പുകളിൽ ഇതുവരെ ചുവടുപിഴയ്ക്കാത്ത തോമസ് ഐസക്കിനെ ഇറക്കിയാണ് എൽഡിഎഫിന്റെ മറുപടി. 2001 മുതൽ 2011 വരെ മാരാരിക്കുളത്തും പിന്നീട് 2011 മുതൽ 2021 വരെ ആലപ്പുഴയിലും എംഎൽഎയായിരുന്ന ഐസക് പാർലമെന്റിലേക്ക് ആദ്യമായി വോട്ടുതേടുന്നു.
കർണാടകയിൽനിന്നുള്ള ചൂടുകാറ്റ് ഡെക്കാൻ പീഠഭൂമിയുടെ കാലാവസ്ഥ വയനാട്ടിലെത്തിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമുതൽ വയനാട്ടിലേക്കുള്ള രാഷ്ട്രീയക്കാറ്റും വടക്കുനിന്നാണെത്തുന്നത്. ഇക്കുറിയും വയനാട്ടിൽ നടക്കുന്നത് 'പാൻ ഇന്ത്യൻ' പോരാട്ടം. സിറ്റിങ് എംപിയും ഇന്ത്യാ മുന്നണിയുടെ ദേശീയനേതാവുമായ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ മാരത്തൺ മണ്ഡല പര്യടനത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഭൂരിപക്ഷം 5 ലക്ഷമായി ഉയരുമെന്നതിന്റെ തെളിവാണെന്ന് യുഡിഎഫ്.
റോഡിൽ കെട്ടിയ സുരക്ഷാവടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടർ യാത്രികൻ മരിച്ചതു കേരളത്തെ ഞെട്ടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോകുന്ന എംജി റോഡിലേക്കുള്ള വാഹനഗതാഗതം തടയാനായുള്ള വടമാണ് യുവാവിന്റെ ജീവനെടുത്തത്. കേബിളിൽ കുരുങ്ങി അപകടങ്ങൾ പതിവായി നടക്കുന്ന കൊച്ചി നഗരത്തിൽ, പൊലീസൊരുക്കിയ സുരക്ഷാസംവിധാനത്തിൽ കുരുങ്ങിയുള്ള ഈ ദാരുണമരണം ഉയർത്തുന്ന ചോദ്യങ്ങൾ ഗൗരവമുള്ളതാണ്.
നിർമാണത്തിനിടെ ബോംബ് പൊട്ടിയാൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന അതേ വേഗത്തിൽ തെളിവു നശിപ്പിക്കലും നടക്കും. പാനൂർ മുളിയാത്തോട് സ്ഫോടനക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ, സിപിഎം പ്രവർത്തകരും ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളുമായ പ്രതികൾ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതായി കൃത്യമായി പറയുന്നുണ്ട്.
ബസും ട്രെയിനും വിമാനവുമൊക്കെ ഓടിക്കുന്നവരുടെ കയ്യിലാണ് യാത്രക്കാരുടെ ജീവൻ. അതുകൊണ്ടുതന്നെ മദ്യപിച്ചു വാഹനമോടിക്കുന്നത് ആ തൊഴിലിനോടും സമൂഹത്തോടുതന്നെയും ചെയ്യുന്ന കുറ്റമാണ്; ഒരിക്കലും ആവർത്തിക്കരുതാത്ത കൊടിയ തെറ്റ്. ഇന്നലെ, ഹരിയാനയിലെ ഉൻഹനി ഗ്രാമത്തിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറു കുട്ടികൾ മരിച്ച സങ്കടവാർത്തയിലും ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന സൂചനയുണ്ട്.
1998 സെപ്റ്റംബർ 25: തലശ്ശേരി കല്ലിക്കണ്ടി. റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അമാവാസിയെന്ന തമിഴ് നാടോടിബാലനു ഗുരുതരപരുക്കേറ്റു. വലതുകണ്ണും ഇടതുകയ്യും നഷ്ടപ്പെട്ടു.
ഏറ്റവും മൂല്യവത്തായ ജോലികളിലൊന്നാണ് അധ്യാപനമെന്നു വിദ്യാർഥികൾക്കു മാത്രമല്ല, സർക്കാരിനും പൊതുസമൂഹത്തിനുമൊക്കെ ബോധ്യമുണ്ടാകേണ്ടതുണ്ട്. എന്നാൽ, തങ്ങൾക്ക് അഹിതമായ നടപടികളെടുക്കുന്ന അധ്യാപകരെ ഏതു വിധേനയും നിശ്ശബ്ദരാക്കാൻ മുതിരുന്ന വിദ്യാർഥിസംഘടനകൾക്കു തണലൊരുക്കാൻ സർക്കാർതന്നെ മുന്നോട്ടുവരുമ്പോൾ അത് അങ്ങേയറ്റം ഭീഷണമാകുന്നു. അതുകൊണ്ടാണ് കാസർകോട് ഗവൺമെന്റ് കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം.രമയ്ക്കെതിരെ സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അച്ചടക്കനടപടികൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ പ്രസക്തമാകുന്നത്.
ജനാധിപത്യം വാടിക്കരിഞ്ഞുപോകുന്നത് സത്യസന്ധതയില്ലാതാകുമ്പോഴാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുമ്പോൾതന്നെ, ഓരോ തിരഞ്ഞെടുപ്പിലും വർധിച്ചുവരുന്ന അപരർ എന്ന കള്ളനാണയങ്ങളെപ്പറ്റി നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. പതിവുതെറ്റിക്കാതെ, ഇത്തവണയും ജനാഭിലാഷം അട്ടിമറിക്കാൻ അപരർ രംഗത്തുവന്നുകഴിഞ്ഞു. മിക്ക രാഷ്ട്രീയപാർട്ടികളും അപരരുടെ ഭീഷണി നേരിടുന്നുമുണ്ട്. തിരഞ്ഞെടുപ്പു വേളകളിൽ മാത്രം ഇവരുടെ സാന്നിധ്യത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളായോ കൗതുകവാർത്തകളായോ ഈ വിഷയം ഒതുങ്ങിപ്പോകരുത്.
മനസ്സിന്റെ തെളിച്ചമാണ് വ്രതത്തിന്റെ ലക്ഷ്യം. കപടതയും അപരവിദ്വേഷവും മനസ്സിന്റെ തെളിച്ചം കെടുത്തുമെന്നതിൽ സംശയമില്ല. ഹൃദയവിശുദ്ധിക്കുതകുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും ശീലിക്കാനാണ് മതം വിശ്വാസികളോടു നിർദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നോമ്പ്. ഒരു മാസത്തെ നിർബന്ധവ്രതമാണ് നിശ്ചയിച്ചിരിക്കുന്നത്.
944 ദിവസം: 8,586.71 കോടി രൂപ! 2021 ഏപ്രിൽ 1 മുതൽ 2023 ഒക്ടോബർ 31 വരെ രാജ്യമാകെ സൈബർ തട്ടിപ്പുകാർ കൊയ്ത തുകയാണിത്. പാർലമെന്റിൽ രണ്ടു മാസം മുൻപ് ഐടി സ്ഥിരസമിതി വച്ച റിപ്പോർട്ടിലെ ഈ കണക്കനുസരിച്ചാണെങ്കിൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യയാകെ പ്രതിദിനം നഷ്ടപ്പെടുന്നത് ഏകദേശം 9 കോടിയിലേറെ രൂപ. ഇതേ കാലയളവിൽ നഷ്ടമായ മൊത്തം തുകയിൽ 880 കോടിയിലേറെ രൂപ തട്ടിപ്പുകാരിലെത്താതെ തടഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.
സംസ്ഥാനത്തെ 94 ലക്ഷത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റേഷൻ വിതരണരംഗം ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. മാർച്ചിലെ റേഷൻ വിഹിതം വാങ്ങുന്നതിൽ ഒന്നേകാൽ ലക്ഷത്തോളം കാർഡ് ഉടമകളുടെ കുറവുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 78 ലക്ഷത്തിലേറെ കാർഡ് ഉടമകൾ റേഷൻ വാങ്ങിയപ്പോൾ മാർച്ചിൽ ഇത് 77 ലക്ഷത്തിലേക്കു താണു. വിതരണരംഗത്തെ കല്ലുകടിയാണിതിനു കാരണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭിചാര കർമങ്ങൾ നിർബാധം നടക്കുന്നുണ്ടെങ്കിലും അരുണാചൽ പ്രദേശിലെ സീറോ താഴ്വരയിൽ നടന്ന മൂന്നു മലയാളികളുടെ മരണങ്ങൾക്ക് ഇതുമായി ബന്ധമില്ല. ദുർമന്ത്രവാദം എന്നതിനപ്പുറം, നിരപരാധികളെ ദുർമന്ത്രവാദികളായി ചിത്രീകരിച്ചു കൊലപ്പെടുത്തുന്നത് അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.
അരുണാചൽപ്രദേശിലെ സീറോ താഴ്വാരത്തെ മൂന്നു മലയാളികളുടെ ‘ആത്മഹത്യ’കളുടെ മറവിൽ നാലാമതൊരാളുണ്ടോ? കുറ്റകൃത്യത്തിലേക്കു നയിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പരിശോധന ഈ കേസ് ആവശ്യപ്പെടുന്നുണ്ടോ? സമൂഹത്തിനു ഭീഷണിയാവുന്ന അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നിയമനിർമാണത്തിനു കേരള നിയമസഭ അമാന്തിക്കുന്നത് എന്തുകൊണ്ട്?
തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ, കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി കേരളത്തെയാകെ ഞെട്ടിക്കുന്നു. നമ്മുടെ നാട് രാഷ്ട്രീയവൈരത്തിന്റെയും പകപോക്കലിന്റെയും ആപൽക്കരമായ വെടിമരുന്നിന്റെ മുകളിലാണെന്ന ഭീതിദവസ്തുത ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഓർമിപ്പിക്കുകയാണ് ഈ സംഭവം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് പാനൂരിൽ ബോംബ് നിർമാണം നടന്നതെന്നതു കൂടുതൽ ഗൗരവമാനം നൽകുന്നു.
സിപിഎമ്മിന്റെ ഉൾപാർട്ടി സംവിധാനം തകരാറിലാവുകയും പാർട്ടിക്കകത്തു ചോദ്യങ്ങൾ ചോദിക്കുന്ന ശീലം നഷ്ടപ്പെടുകയും വിമർശനമോ സ്വയം വിമർശനമോ നടക്കാതെ വരികയും ചെയ്തിരിക്കുന്നു. ആന്തരികമായി സിപിഎമ്മിനു സ്വയംനവീകരണ പ്രക്രിയ സാധ്യമല്ലാതായി. കേരളത്തിന്റെ പൊതുബോധം ആർജവത്തോടുകൂടി തിരുത്താൻ ശ്രമിക്കുന്നതുകൊണ്ട് ഒരുപരിധിവരെ സിപിഎമ്മിനു ബാലൻസ് ചെയ്യാൻ ശ്രമിക്കേണ്ടിവരുന്നുണ്ട്.
ഒരു കൊടുംക്രൂരത അതിന്റെ തുടർച്ചയായി ഉണ്ടാവുന്ന പകപോക്കൽകൂടിയാകുമ്പോൾ അങ്ങേയറ്റം മനുഷ്യത്വരഹിതമായി മാറുന്നതിന്റെ മറ്റൊരു തെളിവുകൂടി തരികയാണ് സംസ്ഥാന സർക്കാരും കോഴിക്കോട് മെഡിക്കൽ കോളജും. സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ തിരികെ കോഴിക്കോട്ട് ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സാങ്കേതികതടസ്സം പറഞ്ഞും പുതിയ കാരണങ്ങളുന്നയിച്ചും നടപ്പാക്കാതിരിക്കുന്നതു നിയമവ്യവസ്ഥയോടുള്ള പരസ്യവെല്ലുവിളിയായിവേണം കാണാൻ.
1987 ജൂൺ 8ന് ഒരു ഇംഗ്ലിഷ് പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് മലയാളത്തിലാക്കിയാൽ ഇങ്ങനെ വായിക്കാം: ‘ഐഐടി വിദ്യാർഥിക്കെതിരെ പീഡനപരാതി’. വാർത്തയുടെ വിശദാംശങ്ങളിൽ ഇങ്ങനെയൊക്കെ കാണാം: പ്രശസ്തമായ ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥിയാണ് 19 വയസ്സുള്ള പ്രതി. കക്ഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകി. അതിനൊപ്പം തന്നെ ഉപദ്രവിച്ച വിദ്യാർഥിയുടെ ഐഡി കാർഡും പൊലീസിനെ കുട്ടി ഏൽപിച്ചു. ആ കാർഡിലെ പേര് ഇങ്ങനെ: അരവിന്ദ് കേജ്രിവാൾ.
ടിക്കറ്റ് പരിശോധകൻ (ടിടിഇ) കെ.വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തിലാണു കേരളം. ട്രെയിനുകളിൽ മതിയായ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാത്തതിനാൽ ടിടിഇമാർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഈ സംഭവം ഓർമിപ്പിക്കുന്നുമുണ്ട്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തയാളോടു പിഴ അടയ്ക്കാൻ നിർദേശിച്ചതിനു ജീവനെടുക്കുന്ന സാഹചര്യം ടിക്കറ്റ് പരിശോധകരടക്കമുള്ള ട്രെയിൻ ജീവനക്കാരെയെല്ലാം വലിയ ആശങ്കയിലേക്കു തള്ളിയിട്ടിരിക്കുന്നു. നമ്മുടെ ട്രെയിനുകൾ യാത്രക്കാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമുയരുമ്പോൾ അതിനു മറുപടി ഉണ്ടായേതീരൂ.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതിനകം അറസ്റ്റ് ചെയ്ത പ്രതിപക്ഷനേതാക്കൾ കുറച്ചൊന്നുമല്ല. പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ, നേതാക്കളെ വേട്ടയാടിയും മറ്റും പ്രതിപക്ഷത്തെ തളർത്താനാണു സർക്കാരിന്റെ നീക്കമെന്ന ആരോപണമാകട്ടെ അതീവഗൗരവമുള്ളതും. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പല നടപടികളും ജനാധിപത്യവിരുദ്ധമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന ആംആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിനു സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിനു പ്രാധാന്യമേറെയാണ്.
കായികകേരളത്തിന്റെ നല്ലകാലം കൊഴിഞ്ഞുപോയെന്നു വിലപിക്കുകയാണോ പുതിയ സുവർണകാലം വാർത്തെടുക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനുള്ള സാർഥകമായ ഉത്തരമാണ് മലയാള മനോരമ സ്പോർട്സ് അവാർഡുകൾ. പരിശീലിക്കാൻ മെച്ചപ്പെട്ട സൗകര്യമില്ലാതെയും മികവിനുള്ള അംഗീകാരം ലഭിക്കാതെയും തഴയപ്പെടുന്ന കായികമേഖലയെ രാജ്യമറിയുന്ന ആദരം നൽകി പ്രോത്സാഹിപ്പിക്കുന്ന സ്പോർട്സ് അവാർഡ് ആറാം തവണയും പ്രൗഢഗംഭീരമായ ചടങ്ങിൽ, അർഹമായ കൈകളിലെത്തിയിരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തിയ വേളയിൽ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞുപിടിച്ച് പലിശയും പിഴപ്പലിശയും ചേർത്തുള്ള നോട്ടിസുകൾ അയയ്ക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും ആദായനികുതി വകുപ്പ് തുടരുകയാണ്. ഇതു ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം രാജ്യമാകെ ഉയരുന്നുമുണ്ട്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ അവസാനം ആദായനിർണയ നടപടികൾ പൂർത്തീകരിച്ച് നോട്ടിസ് അയയ്ക്കേണ്ടത് തങ്ങളുടെ നിയമപരമായ കർത്തവ്യമാണെന്ന് ആദായനികുതി വകുപ്പും നിലപാടെടുക്കുന്നു.
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ച കാലാവധി ഞായറാഴ്ച തീർന്നപ്പോൾ ഭൂരിപക്ഷം പേർക്കും അതിനു സാധിക്കാതെ വന്നിരിക്കുന്നു. കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്രത്തിൽനിന്നു മറുപടി ഉണ്ടായിട്ടുമില്ല. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ കാരണം മസ്റ്ററിങ് നിർത്തേണ്ടിവന്നതിന്റെ പേരിൽ ലക്ഷക്കണക്കിനു റേഷൻ കാർഡ് അംഗങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.
വയനാട്ടിലെ സുഗന്ധമുള്ള കുന്നുകളാണ് ‘സുഗന്ധഗിരി’ – ഏലവും കാപ്പിയും വിളയുന്ന മണ്ണ്. എന്നാൽ, സുഗന്ധഗിരിയിൽനിന്നു വരുന്നത് അത്ര നറുമണമുള്ള വാർത്തകളല്ല, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ വനംകൊള്ളയുടെ നാറ്റക്കഥകളാണ്. വനം കാക്കേണ്ടവർത്തന്നെ അതു വെട്ടിവെളുപ്പിക്കാൻ കൂട്ടുനിന്നു. മരംകൊള്ള അറിഞ്ഞിട്ടും കണ്ണടച്ചതാകട്ടെ വനപാലകരുടെ പ്രധാന സംഘടനയുടെ മുൻനിര ഭാരവാഹികളും.
സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ആദ്യം നിങ്ങൾ സ്വപ്നം കാണൂ’ എന്നാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയിലെ യുവാക്കൾക്കു നൽകിയ ഉപദേശം. എന്നാൽ, ആശങ്കാജനകമാംവിധം വർധിച്ചുവരുന്ന തൊഴിലില്ലായ്മ ആ സ്വപ്നങ്ങളിൽ നിഴൽവീഴ്ത്തുന്നതാണ് ഏറെ വർഷങ്ങളായി നാം കാണുന്നത്. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലൊന്നു തൊഴിലില്ലായ്മയാണെന്ന് ഇനിയും ആവർത്തിക്കേണ്ട കാര്യമില്ല. തൊഴിലില്ലായ്മയുടെയും തൊഴിൽനഷ്ടത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന പല പഠനങ്ങളും സമീപകാലത്തു പുറത്തുവരികയുണ്ടായി.
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് വൻ സാമ്പത്തികഭാരം പേറേണ്ടിവരുന്ന, ഹതഭാഗ്യരായ കുറെ അധ്യാപകർ നമുക്കൊപ്പമുണ്ട്; അധിക സേവനത്തിന്റെ പേരിൽ വിരമിക്കൽ ആനൂകൂല്യങ്ങൾ പോലും പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളവർ. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ സൊസൈറ്റിയുടെ ചുമതലക്കാരായ അധ്യാപകരാണ് സർക്കാരിന്റെ മനുഷ്യത്വരഹിതമായ കടുംപിടിത്തംമൂലം ദുരവസ്ഥയിലുള്ളത്.
ഭൂമിയിലെ ഏറ്റവും കരുത്തുറ്റത് മനുഷ്യ മസ്തിഷ്കം തന്നെയാകും. അതിന്റെ സഹായത്താലാണ് മനുഷ്യർ കൊടുങ്കാടുകളിലെ മൃഗതുല്യ ജീവിതകാലം പിന്നിട്ട് ഇന്നത്തെ നിലയിലെത്തിയത്. മസ്തിഷ്കം സംബന്ധിച്ച പഠനങ്ങൾ ലോകമെമ്പാടും സജീവമാണ്. ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇലോൺ മസ്ക്കിന്റെ കമ്പനിയായ ന്യൂറലിങ്ക് ഈ വർഷം നടത്തിയത്. തലച്ചോറിൽ സ്ഥാപിച്ച സവിശേഷ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായി.
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ അതിദാരുണ മരണം പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിയ ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതായിട്ടും ഇതുവരെ അതു കേൾക്കാത്ത മട്ടിലിരുന്ന സർക്കാർനിലപാട് സംശയാസ്പദമാണ്. സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയതു മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമെന്ന വിവരം പുറത്തുവന്നതോടെ സംശയങ്ങൾ ബലപ്പെടുന്നു.
ഒരു വർഷത്തെ പഠനകാലത്തു കുട്ടിയിൽ ആശയരൂപീകരണം നന്നായി നടന്നോയെന്നാണ് അധ്യാപകർ പരിശോധിക്കേണ്ടത്. അതിനു പരീക്ഷകളുടെ സ്കോറുകളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. നിരന്തര മൂല്യനിർണയം പഠനത്തിന്റെ അവിഭാജ്യ ഘടകമാകുന്നില്ല.
ഈ വിശുദ്ധ റമസാൻ മാസത്തിൽ ഗാസയുടെ ശാന്തിയിലേക്കു വഴിതുറക്കുമെന്ന പ്രത്യാശയിൽ കൈകോർത്തിരിക്കുകയാണു ലോകം. ജീവിക്കാൻ അനുവദിക്കണമെന്നു ഗാസയിലെ ശേഷിക്കുന്ന ജനത ആവശ്യപ്പെടുന്നതു വൈകിയെങ്കിലും രാജ്യാന്തര സമൂഹത്തിന്റെ കാതിലെത്തിയിരിക്കുന്നു. വെടിനിർത്തൽ വൈകുന്ന ഓരോ ദിവസത്തിനും വലിയ വില കൊടുക്കേണ്ടിവരുമെന്ന തിരിച്ചറിവിൽനിന്നാണ്, വ്രതമാസമായ റമസാനിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കിയിരിക്കുന്നത്. എന്നാൽ, പ്രമേയം പാസാക്കിയിട്ടും ഗാസയിലെ യുദ്ധത്തിനു മാറ്റമുണ്ടാകുന്ന സൂചന ഇപ്പോഴും ഉണ്ടായിട്ടില്ല.
തുടർച്ചയായുണ്ടായ വന്യജീവി ആക്രമണങ്ങളിൽ നിസ്സഹായരും നിരാലംബരുമായ ജനത സർക്കാരിന്റെ നിരുത്തരവാദിത്തത്തെ ചോദ്യം ചെയ്തപ്പോഴാണ് ബഹുതലങ്ങളിലുള്ള നടപടികൾ ഈ മാസമാദ്യം പ്രഖ്യാപിക്കപ്പെട്ടത്. മനുഷ്യ–വന്യജീവി സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇനിയൊരു ദുരന്തംകൂടി സംഭവിച്ചശേഷം തുടർനടപടികൾക്കു കാത്തിരിക്കുകയാണു സർക്കാരെന്നു തോന്നിക്കുംവിധത്തിലുള്ള മെല്ലെപ്പോക്കാണ് ഇപ്പോൾ കാണുന്നത്.
തങ്ങളുടേതല്ലാത്ത പിഴവിന്റെ പേരിൽ വലിയ സാമ്പത്തികബാധ്യത തലയിലായ അവസ്ഥയിലാണു സംസ്ഥാനത്തെ ഒരുകൂട്ടം ഹൈസ്കൂൾ അധ്യാപകരും ഹെഡ്മാസ്റ്റർമാരും. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിക്കുന്നവരാണിവർ. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 2010 മുതലുള്ള കുടിശിക 18% പലിശയും ചേർത്ത് അടയ്ക്കേണ്ട ബാധ്യതയാണ് ഇവരുടെ തലയിലായത്. ഇതിൽ ഏറെയും വിൽക്കാതെ ബാക്കി വന്നതും പാഠപുസ്തകം മാറിയതുമൂലം പഴയ സ്റ്റോക്കിൽ കെട്ടിക്കിടക്കുന്നതുമായ (ഡെഡ് സ്റ്റോക്ക്) പുസ്തകങ്ങളുടെ വിലയാണ്.
ടിപ്പർ കൊല വീണ്ടും വാർത്തയായിക്കൊണ്ടേയിരിക്കുന്നു. റോഡുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ടിപ്പർ ഓടിക്കുന്നവർക്കു ബാധ്യതയുണ്ട്. എന്നാൽ, പലപ്പോഴും അവർ താരതമ്യേന ദുർബലമായ മറ്റു വാഹനങ്ങളെ ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന രീതിയിൽ ശബ്ദംകൊണ്ടും വേഗംകൊണ്ടും ഭീഷണിപ്പെടുത്തുന്നതു കാണാം. ‘ആളെക്കൊല്ലും’ എന്നു മറ്റുള്ളവർക്കുള്ള ഭയം വേഗത്തിൽ പോകാനുള്ള ലൈസൻസായാണ് ചില ടിപ്പർ ഡ്രൈവർമാരെങ്കിലും കാണുന്നത്.
മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐയും നീക്കമാരംഭിച്ചിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം നടപടികൾ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ, നേതാക്കളെ വേട്ടയാടിയും മറ്റും പ്രതിപക്ഷത്തെ തളർത്താനാണു സർക്കാരിന്റെ നീക്കമെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. അമിതാധികാരപ്രയോഗവും സ്വേച്ഛാധിപത്യ നിലപാടും പ്രതികാരരാഷ്ട്രീയവുമാണ് ഇത്തരം നടപടികൾക്കു പിന്നിലെന്ന ആക്ഷേപം നമ്മുടെ ജനാധിപത്യ രാഷ്ട്രത്തെ കളങ്കപ്പെടുത്തുന്നു.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ തലമുതിർന്ന നേതാവാണ് ടി.ആർ.ബാലു. ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ ആത്മകഥ ചെന്നൈയിൽ പ്രകാശനം ചെയ്യപ്പെട്ടു. ചടങ്ങിൽ ഡിഎംകെയുടെ സ്ഥാപകനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം.കരുണാനിധി പങ്കെടുത്തിരുന്നു. അദ്ദേഹം എട്ടു മിനിറ്റ് നീണ്ട പ്രസംഗവും നടത്തി. ടി.ആർ.
മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാകില്ല. കാരണം അവരെപ്പോലെ ടാലന്റുള്ളവർ ഇനി ഉണ്ടാകാൻ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കിൽ, മോഹൻലാൽ 29-30 വയസ്സിൽ ചെയ്തുവച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ 30–ാം വയസ്സിൽ സാധിക്കില്ല.
വിവേചനങ്ങളിൽ പതറാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവുംകൊണ്ട് ഉയർന്നുവന്ന ഒരു കലാകാരനെ മനസ്സുതുറന്ന് അംഗീകരിക്കുക.’ ഇതാണ് ഏതൊരു കലയെയും പ്രതിനിധാനം ചെയ്യുന്ന കലാകാരനോ കലാകാരിക്കോ വേണ്ട സദ്ഗുണം. എന്റെ ആദ്യത്തെ വിശ്വാസപ്രമാണവും മനുഷ്യപക്ഷത്തുനിന്നുള്ള ഈ ചിന്തയാണ്. അതിനു കോട്ടം വരുമ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ പ്രവർത്തനത്തിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടെന്ന് ഭരണകൂടങ്ങളെ കാലം ഓർമിപ്പിച്ചുപോരുന്നുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വരുന്ന വാർത്തകളടക്കമുള്ള ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധന നടത്താനുള്ള വിജ്ഞാപനത്തിന് 24 മണിക്കൂറിന്റെ ആയുസ്സുപോലും നൽകാതെ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ഈ ഓർമപ്പെടുത്തൽകൂടി വായിച്ചെടുക്കാം.
പ്രായംകൊണ്ടും പൊതുപ്രവർത്തനപരിചയംകൊണ്ടും ഇരുത്തംവന്നവരെ മുതിർന്ന നേതാക്കളെന്നു പരിഗണിച്ചു ബഹുമാനിക്കുന്ന കേരളത്തിലാണ് പൊതുമണ്ഡലത്തിലേക്കു നിരന്തരം മാലിന്യം തള്ളുന്ന ജനപ്രതിനിധിയും ജീവിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന്റെ ഉന്നതനും മുൻമന്ത്രിയുമായ ഈ നേതാവ്, ലോക്സഭാംഗവും പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ മറ്റൊരു പൊതുപ്രവർത്തകനെയാണ് കഴിഞ്ഞദിവസം അശ്ലീലവും അമാന്യവുമായ വാക്കുകളാൽ പരസ്യമായി അപമാനിച്ചത്.
വിദ്യാഭ്യാസവിദഗ്ധനും യുജിസി ചെയർമാനുമായിരുന്ന പ്രഫ. യശ്പാൽ ഒരിക്കൽ പറഞ്ഞു: “വിദ്യാഭ്യാസമേഖലയിലേക്കു കൊടുക്കാൻ എനിക്കു പുതുതായൊരു മോഡലും ഇല്ല. നമ്മൾ എല്ലാം പരീക്ഷിച്ചു കഴിഞ്ഞതാണ്.” ബ്രിട്ടിഷ് ഭരണകാലത്തു തുടക്കംകുറിച്ചതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വികസിച്ചതുമായ വിദ്യാഭ്യാസമേഖലയെ സമ്പൂർണമായി പൊളിച്ചെഴുതാതെ പലതരം കൂട്ടിച്ചേർക്കലുകളിലൂടെയും പുനഃക്രമീകരണങ്ങളിലൂടെയുമാണ് ഇത്രകാലവും നവീകരിച്ചത്.
2023 നവംബർ ഏഴിനു ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്ക സമാന അവസ്ഥയായിരുന്നു. അന്ന് 24 മണിക്കൂറിനിടെ 7 സെന്റിമീറ്റർ മഴ തുടർച്ചയായി പെയ്തപ്പോൾ നഗരം വെള്ളക്കെട്ടിലമർന്നു നിശ്ചലമായി. വെറും നാലു മാസത്തിനുശേഷം അതേ നഗരം കുടിവെള്ളമില്ലാതെ വലയുന്നു.
വാഹനമോടിക്കുന്നവർ ഒന്നു മനസ്സുവച്ചെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ അപകടങ്ങളിലൂടെയാണു നാം നിത്യവും കടന്നുപോകുന്നത്. തിരുവനന്തപുരം വിഴിഞ്ഞത്ത് ഇന്നലെ ടിപ്പർ ലോറി ഒരു വിദ്യാർഥിയുടെ ജീവനെടുത്തതാണ് ഈ സങ്കടപരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. വഴിനീളെ ക്യാമറകൾവച്ചു പിഴ ഈടാക്കുന്നതുകൊണ്ടു മാത്രമായില്ല,
തിരഞ്ഞെടുപ്പിനെക്കാൾ വലിയ ചൂട് ശരീരത്തിലനുഭവിക്കുകയാണ് മലയാളിയിപ്പോൾ. മാർച്ച് ആയപ്പോഴേക്കുതന്നെ കേരളം വലിയൊരു വറചട്ടിയായിരിക്കുന്നു. വിണ്ടുതുടങ്ങിയ കാലുകളോടെ നാടാകെ കൊടുംചൂടിലേക്കും കഠിനവരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിത്തുടങ്ങി.
ആപ്പും ഐടി സൊലൂഷനും പുറത്തിറക്കി എന്തിനുമേതിനും പരിഹാരം കണ്ടെത്തുന്ന ‘സിലിക്കൺവാലി’യാണെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമത്തിനു മാത്രം ഇനിയും പരിഹാരമില്ല. 4 പതിറ്റാണ്ടിനിടെയുള്ള വലിയ ദുരന്തത്തെ നേരിടുകയാണു നഗരം. ജല അതോറിറ്റി പൈപ്പുകളിലൂടെ കാവേരി ജലം എത്താത്ത മേഖലകളിലാണു ദുരിതമേറെ. നഗരത്തിലെ 1.14 കോടി ജനങ്ങൾക്ക് പ്രതിദിനം 200 കോടി ലീറ്റർ ജലമാണു വേണ്ടത്. ഇതിൽ 145 കോടി ലീറ്റർ ജലം 120 കിലോമീറ്റർ അകലെയുള്ള മണ്ഡ്യ കെആർഎസ് അണക്കെട്ടിൽനിന്നു പൈപ്പുകളിലൂടെ ലഭ്യമാക്കും.
തേങ്ങയുടെ വിലയിടിവു കാരണം ചക്കിലെ കൊപ്രപോലെ ദുരിതങ്ങളിൽ ഞെരുങ്ങുകയാണ് കർഷകരുടെ ജീവിതം. സർക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം കേരളത്തിൽ ഇത്തവണയും കൊപ്ര സംഭരണം പാളിയേക്കാമെന്ന സ്ഥിതി അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. സമയോചിത ഇടപെടൽ നടത്തിയ തമിഴ്നാട് സംഭരണത്തിന് ഒരുക്കം പൂർത്തിയാക്കി. കേരളമാകട്ടെ കത്തെഴുതിയിട്ടേയുള്ളൂ... സംഭരണത്തിൽ സംഭവിക്കുന്നതെന്ത് ? കർഷക പ്രതിനിധികൾ പ്രതികരിക്കുന്നു
നടപ്പാതകൾ കാൽനടയാത്രക്കാർക്കുമാത്രം അവകാശപ്പെട്ട സ്ഥലമാണെങ്കിലും അങ്ങനെയൊരു അവകാശം നിലനിൽക്കുന്നുണ്ടോ? കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം നടപ്പാതയാണെന്നു ചിലരെങ്കിലും വിചാരിക്കുമ്പോൾ നടപ്പാതകൾ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്നു. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയർന്ന സ്ലാബുകളെയോ ഭയക്കാതെ കാൽനടക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാണോ നമ്മുടെ നടപ്പാതകളെല്ലാം?
സ്വാതന്ത്ര്യത്തിനു മുൻപു ടിപ്പു സുൽത്താന്റെ വെടിയൊച്ചകളും സ്വാതന്ത്ര്യാനന്തരം പനമ്പിള്ളി ഗോവിന്ദ മേനോന്റെ വാക്കുകളും മുഴങ്ങിയ നാടാണ്. കെ.കരുണാകരനെ ജയിപ്പിക്കുകയും മകളെ തോൽപിക്കുകയും ചെയ്ത, ഏറെയും കോൺഗ്രസ് ചായ്വുകാട്ടിയ മണ്ഡലം. എന്നിട്ടും തമാശക്കാരായ ലോനപ്പൻ നമ്പാടനും ഇന്നസന്റും കോൺഗ്രസിനെ തോൽപിച്ചു ചിരിച്ചിട്ടുണ്ട് ഇവിടെ.
കുറച്ചു സ്നേഹക്കഞ്ഞി എടുക്കട്ടേ? കോഴിക്കോട് മാവൂർ റോഡിലെ വനിതാ ഹോട്ടലിൽ കയറിയതും ഒടിയൻ സിനിമയിൽ മഞ്ജു വാരിയർ മോഹൻലാലിനോടു ചോദിക്കുന്നതുപോലെ സ്നേഹം തിളച്ചുതൂവുന്ന ആ ചോദ്യം.
എക്കാലമത്രയും ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. അടുത്തകാലത്തുമാത്രമാണ് പ്രശസ്തനായ അമേരിക്കൻ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബർട്ട് ലാൻസയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോ സെൻട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും വായിച്ചറിഞ്ഞത്. അദ്ദേഹം സ്ഥാപിക്കുന്നത് ആത്മാവുണ്ടെന്നു തന്നെയാണ്.
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, കൊപ്ര സംഭരണത്തിനു നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) തയാറായിട്ടും കേരളം സജീവ നടപടികളാരംഭിക്കാത്തത് നിരുത്തരവാദിത്തം വിളിച്ചുപറയുന്നു. ഇതുകൊണ്ടുണ്ടാവുന്ന നഷ്ടം സർക്കാരിനല്ല, കേരകർഷകർക്കു മാത്രമാണെന്നു സർക്കാർ ഓർക്കുന്നില്ലെങ്കിലും കർഷകർക്കതു വ്യക്തമായി അറിയാം.
ഒരുകാലത്ത് ശാസ്ത്രജ്ഞനുമായിരുന്നോ മുഖ്യമന്ത്രി പിണറായി വിജയൻ എന്നൊരു ചോദ്യമുയരും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ. 2009ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി തന്റെ രാഷ്ട്രീയ പരീക്ഷണശാല തുടങ്ങിയത് പൊന്നാനിയിലാണ്. ഓപ്പൻഹൈമർ രഹസ്യകേന്ദ്രത്തിൽ നടത്തിയ മൻഹാറ്റൻ പ്രോജക്ട് പോലെയായിരുന്നില്ല അത്.
അഞ്ചുതെങ്ങ് കോട്ടയ്ക്കടുത്ത് പൂത്തുറയിൽ കടലൊച്ച കേട്ട് റീന എന്ന വീട്ടമ്മ ഉറങ്ങാതിരിക്കുന്നു. അപ്പുറത്ത് കടൽ തിരയടിക്കുന്നു. ഇപ്പുറത്ത് കായൽ, വീട്ടുതിണ്ണ മാന്തിയെടുക്കുന്നു. ഒരു വരമ്പിലാണ് ഇവിടെ ഏറെ കുടുംബങ്ങളുടെ ജീവിതം. ഇവർ എല്ലായ്പോഴും വോട്ടു ചെയ്യുന്നവരുമാണ്! ‘ആഴിയും തിരയും കാറ്റും ആഴവും പോലെ’ എന്നാണ് മനുഷ്യജീവിത സന്ദർഭങ്ങളെപ്പറ്റി കേരളത്തിന്റെ മഹാചാര്യൻ ശ്രീനാരായണഗുരു ഇവിടെ ശിവഗിരിയിലിരുന്നു പറഞ്ഞുതന്നത്.
മലയാളനാടിന്റെ ഫുട്ബോൾ സ്നേഹത്തിനും ആതിഥ്യമര്യാദയ്ക്കും കളങ്കമേൽപിക്കുന്നതായി കഴിഞ്ഞ ഞായറാഴ്ച മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂരിൽ വിദേശതാരത്തെ ആൾക്കൂട്ടം ഗ്രൗണ്ടിലിറങ്ങി ഓടിച്ചിട്ടു മർദിച്ച സംഭവം. തന്നെ കാണികൾ വംശീയമായി അധിക്ഷേപിച്ചെന്ന ഫുട്ബോൾ താരത്തിന്റെ ആരോപണം ഈ സംഭവത്തിനു കൂടുതൽ ഗൗരവമാനം നൽകുന്നു.
മഹാബലിക്കരയാണെന്നും അതല്ല, മഹാ (വലിയ) വേലി (കോട്ട) ഉണ്ടായിരുന്ന നാടാണെന്നുമൊക്കെ സ്ഥലനാമചരിത്ര വ്യാഖ്യാനങ്ങൾ. പാണ്ഡ്യനാട്ടിലെ മാവേലിവാണാതിരായർ എന്ന ഇടപ്രഭു വംശക്കാരിൽനിന്നാണ് ആ പേരെന്നു വരെ വ്യാഖ്യാനങ്ങൾ കരകവിയുന്നു. അതിരിനുള്ളിൽ ഓണാട്ടുകരയുമുണ്ട്. അപ്പോൾ മാവേലിബന്ധം ശരിയാകില്ലേ എന്ന ചോദ്യത്തിനു ന്യായമുണ്ട്.
പാലക്കാട് നഗരത്തിൽനിന്ന് അൽപം മാറി, ഒരു കലാലയത്തിനു മുന്നിലെ നട്ടുച്ച. വിദ്യാർഥികൾ കവാടം കടന്നു പുറത്തേക്കു വരുന്നു. കുതിച്ചു പായുന്ന ഒരുവനെ പിന്തുടർന്നോടുന്ന ഒരു കൂട്ടം ആൺകുട്ടികൾ. കലപില പറഞ്ഞു ചിരിച്ചു വരുന്ന പെൺകുട്ടികൾ. അതിനു പിറകെ ഒരു ബൈക്ക് വെടിച്ചില്ലു പോലെ പുറത്തേക്ക്. മൂന്നു പേരുണ്ട് വണ്ടിയിൽ. ആർക്കും ഹെൽമറ്റ് ഇല്ല. ബൈക്കിന്റെ കാറ്റേറ്റ കുളിരോടെ തിരിഞ്ഞപ്പോഴാണ് കണ്ടത്, വണ്ടിയുടെ പിന്നിൽ ഇരിക്കുന്ന കുട്ടിയുടെ കറുത്ത ടീഷർട്ടിലെ വെളുത്ത അക്ഷരങ്ങൾ– ‘കമ്മിറ്റഡ് ടു സേഫ്റ്റി’.
നിയമപാലനത്തിൽ മനുഷ്യത്വം വേണമെന്നൊക്കെ പൊലീസ് ഉദ്യോഗസ്ഥരെ മേലധികാരികളും സമൂഹംതന്നെയും ഓർമിപ്പിച്ചുപോരാറുണ്ട്. എന്നിട്ടും കണ്ണിൽച്ചോരയില്ലാതെ പൊലീസ് പെരുമാറുമ്പോൾ പ്രതിഷേധം ഇരമ്പാറുമുണ്ട്. മനുഷ്യത്വം തരിമ്പുപോലുമില്ലാതെ ഒരാളുടെ ജീവിതത്തിൽ ഇടപെട്ട്, ജീവനോപാധിതന്നെ പൊലീസ് തകർത്തുകളഞ്ഞ കടുംകയ്യാണ് ഇന്നലെ ‘മലയാള മനോരമ’യിൽ ഞെട്ടലോടെ മലയാളി വായിച്ചത്. ഹൃദയവും കരുണയുമില്ലാത്ത വ്യവസ്ഥിതിക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ട ഈ നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയും പ്രതീകവുമാകാൻ അങ്ങനെ ഒരു പേരുകൂടി നമുക്കു കിട്ടുന്നു: വയനാട് ജില്ലയിലെ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ.
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
കോന്നി സുരേന്ദ്രൻ ഒരു സ്ഥാനാർഥിയുടെ പേരല്ല. കോന്നി ആനക്കൂട് നിവാസിയായ, തെന്നിന്ത്യയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള കുങ്കിയാനയാണ്. അരിക്കൊമ്പനെയും പി.ടി 7 ആനയെയും മെരുക്കിയവൻ. ഇവിടെയിപ്പോൾ, തിരഞ്ഞെടുപ്പു കൊമ്പന്മാരെ കൈകാര്യം ചെയ്യുന്ന നിശ്ശബ്ദ വോട്ടറുടെ പ്രതീകമാണ് കോന്നി സുരേന്ദ്രൻ. രാഷ്ട്രീയപ്പൊക്കത്തിന് ഒട്ടും കുറവില്ലാത്തവരാണ് തിരഞ്ഞെടുപ്പുതട്ടിൽ.
വിവാദമായ പൗരത്വ ഭേദഗതി നിയമ (സിഎഎ) വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. തുല്യപരിഗണനയാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനം നിയമവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം കൂടുതൽ ഗൗരവമാനം കൈവരിക്കുന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയാണ് സിഎഎയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന ആശങ്കയാണു പലരും പങ്കുവയ്ക്കുന്നത്. വിവേചനം വ്യവസ്ഥാപിതമാവുകയാണോ എന്ന ചോദ്യത്തോടൊപ്പം ദേശീയ ജനസംഖ്യാ റജിസ്റ്ററും (എൻപിആർ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു.
ഒരു മിസൈലിൽനിന്നു ലക്ഷ്യത്തിലേക്ക് ഒന്നിലധികം ചെറിയ മിസൈലുകൾ. അഗ്നി 5 ബാലിസ്റ്റിക് മിസൈലിൽ ഈ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചതിന്റെ വിജയകരമായ ആദ്യപരീക്ഷണത്തിന്റെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. 5000 കിലോമീറ്റർ മുതൽ 6000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി–5 മിസൈൽ 2021 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്;
കലാപ്രകടനത്തിന് ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒട്ടും നല്ല കാര്യമല്ല. തുടക്കം മുതൽ ഇന്നലെ വൈസ് ചാൻസലർ ഇടപെട്ടു നിർത്തിവയ്ക്കും വരെ അപശ്രുതി മാത്രം മുഴങ്ങിയ കേരള സർവകലാശാലാ കലോത്സവം അപമാനിച്ചുവിടുന്നത് അതിന്റെ ചരിത്രത്തെത്തന്നെയാണ്. പാതിവഴിയിൽ കർട്ടൻ വീണ ഈ കലോത്സവം എക്കാലത്തേക്കും കേരള സർവകലാശാലയ്ക്കും അവിടത്തെ വിദ്യാർഥി യൂണിയനും നാണക്കേടാണ്.
വടകരയിലെ യാത്ര കടത്തനാട്ട് കളരിയിൽ നിന്നാവാം. തച്ചോളി ഒതേനന്റെ തറവാടിരുന്നിടത്ത് ഇപ്പോൾ മാണിക്കോത്ത് ക്ഷേത്രം. പ്രതിഷ്ഠയായി തച്ചോളി ഒതേനക്കുറുപ്പ്. ഒതേനന്റെ അമ്മ ഉപ്പാട്ടി പറമ്പിൽനിന്നു തേങ്ങ അരയ്ക്കാനെടുത്തതിനു ജന്മി കൊതുമ്പ് വച്ചെറിഞ്ഞു. കൊണ്ടതു നിറവയറ്റിൽ. ഉള്ളിലുണ്ടായിരുന്ന കുഞ്ഞ്, സാക്ഷാൽ തച്ചോളി ഒതേനൻ പിറന്നത് ഇടത്തുവാരിയിൽ മുറിവിന്റെ പാടുമായാണെന്നു വടക്കൻ പാട്ട്.
തൊടുപുഴയിൽ ചായക്കട നടത്തുന്ന വയോധിക പാചകത്തിലായിരുന്നു. വർഷങ്ങൾക്കുമുൻപു തനിനാടൻ രുചിയായിരുന്നു പലഹാരങ്ങൾക്ക്. ജോലിക്കു ബംഗാളികളെത്തി. അതിഥികളിലും ബംഗാൾ ‘പൗരത്വം’ വർധിച്ചു. തൊഴിലാളികളിൽനിന്നു കടയുടമസ്ഥ ബംഗാൾ പാചകവേല ഹൃദിസ്ഥമാക്കി. രൂപത്തിൽ വിഭവങ്ങൾക്കു കേരളീയതയുണ്ടെങ്കിലും ടേസ്റ്റ് കൊടും മധുരമാണ്.
ചില നിർഭാഗ്യസംഭവങ്ങൾ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. ന്യൂഡൽഹിയിലെ റോഡിൽ ജുമുഅ നമസ്കാരം നിർവഹിക്കുന്നതിനിടെ മുസ്ലിം വിശ്വാസികളെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തിയത് അത്തരത്തിലൊന്നാണ്. നാം കൊട്ടിഘോഷിക്കുന്ന സഹിഷ്ണുതയെ ചോദ്യംചെയ്യുകയാണ് ഈ സംഭവം. ആ ചവിട്ടേറ്റതു മതനിരപേക്ഷ ഭാരതത്തിനാണ്; മനുഷ്യത്വത്തിന്റെയും സഹജാവബോധത്തിന്റെയുമൊക്കെ പേരിൽ കാലങ്ങളായി പെരുമ കൊള്ളുന്ന നമ്മുടെ സംസ്കാരത്തിനുതന്നെയാണ്.
∙ ഗ്രേസി: അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ഏതു നീചപ്രവൃത്തി ചെയ്യാനും ഭരണാധികാരവർഗത്തിന് ഉളുപ്പില്ലാതായിക്കഴിഞ്ഞു. അവർ വാ തുറക്കുന്നതുതന്നെ കള്ളം പറയാനും ന്യായീകരിക്കാനുമാണ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവർന്ന് രാജകീയമായി മേലനങ്ങാതെ ജീവിക്കാൻ ഈ വർഗത്തിന് ഒരു ഉളുപ്പുമില്ലാതെ കഴിയുന്നു.
മൂന്നോ നാലോ പതിറ്റാണ്ടു മുൻപത്തെ കഥകൾ ചിത്രീകരിക്കാൻ സിനിമാ സംവിധായകർ ഓടിയെത്തുന്ന സ്ഥലങ്ങൾ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഏറെയുണ്ട്. കൊല്ലങ്കോട് പോലുള്ള സ്ഥലങ്ങളിലേക്കു ‘കേരളം’ കാണാൻ വരുന്ന കേരളീയരുടെ പ്രവാഹവും കുറവല്ല. വഴിയരികിൽ ‘നാടൻ തട്ടുകട’ എന്ന വലിയ ബോർഡിനു താഴെ ചൈനീസ്, അറേബ്യൻ വിഭവങ്ങളുടെ
വൈപ്പിനിലെ ഗോശ്രീ ജംക്ഷൻ. ഫ്രാൻസിസിന്റെ ഭാഗ്യക്കുറിക്കട: തിരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ ഫ്രാൻസിസും സുഹൃത്തും ഒരേസ്വരത്തിൽ പറഞ്ഞു: എല്ലാവർക്കും ഓരോ ജോലിയും തിരക്കുമാണ്. അതു കഴിഞ്ഞല്ലേ രാഷ്ട്രീയം അന്വേഷിക്കാൻ കഴിയൂ. ആരും ആരെയും ആശ്രയിക്കുന്നില്ല. അതുകൊണ്ട് അടിമത്തവുമില്ല. തിരഞ്ഞെടുപ്പു
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ സംസ്ഥാനത്താകെ റേഷൻ വിതരണം തടസ്സപ്പെടുന്നതു തുടർക്കഥയാവുകയാണ്. ഡിജിറ്റൽ വികസനത്തിൽ പെരുമകൊള്ളുന്ന കേരളത്തിൽ സാങ്കേതികപ്പിഴവുകൊണ്ടു റേഷൻവിതരണം തുടർച്ചയായി മുടങ്ങുന്നതും നാടിന്റെ അന്നം മുട്ടിക്കുന്നതും സർക്കാരിന്റെ വീഴ്ചയല്ലാതെ
Results 1-100 of 5766