Download Manorama Online App
തൃശൂരെന്നെ ആയോണ്ട് എല്ലാ പൂരത്തിനും വരാറുണ്ട്. വെടിക്കെട്ടാണ് ഏറ്റവും ഇഷ്ടം. ഇന്നലെ സാംപിൾ പൊരിച്ചു. പിന്നെ, ഈ പൂരത്തിന് ഏറ്റവും ഇഷ്ടായത് ആ വിഐപി പവിലിയൻ മാറ്റീത് തന്നെയാണ്. തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’. പിന്നെ ടൗൺ ഫുൾ ഓണവൂല്ലോ. ആകെ പ്രശ്നം ഈ ചൂടാണ്. പക്ഷെ മ്മള് അതും
കാണാൻ പോകുന്ന പൂരത്തെക്കുറിച്ചു യുവതലമുറ സംസാരിക്കുന്നു കണ്ടുപഠിക്കണം വീട് തൃശൂർ ടൗണിൽ തന്നെയാണെങ്കിലും ഇതുവരെ അടുത്തു നിന്ന് കുടമാറ്റമൊന്നും കണ്ടിട്ടില്ല. അതുപോലെ ആദ്യമായാണ് പൂരവിളംബരം കാണുന്നത്. ചടങ്ങുകളുടെ ചരിത്രമോ ആചാരങ്ങളോ ഒന്നും അറിയില്ലെങ്കിലും എല്ലാം കണ്ടു പഠിക്കണമെന്ന ആഗ്രഹത്തോടെ
സമൂഹം ചിലപ്പോൾ മോശമായി പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ എന്തെങ്കിലും അച്ചീവ് ചെയ്ത് ഈ നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റണം. അപ്പോൾ സമൂഹം നിന്നെ അംഗീകരിക്കും
ന്യൂഡൽഹി ∙ നൂതന ആശയങ്ങൾക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) സംഘടിപ്പിച്ച ‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും വ്യക്തികളും നേടിയത് 19 ലക്ഷം രൂപ. കഴിഞ്ഞ തവണ 4 ടീമുകൾ ചേർന്ന് 20 ലക്ഷം രൂപ നേടിയിരുന്നു. വ്യക്തിഗതവിഭാഗത്തിൽ കൊല്ലം എഴുകോൺ സ്വദേശി ബി.സൂര്യ
ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതങ്ങളായ ആരോഗ്യപരിപാലനം, മാലിന്യ നിർമാർജനം, റോഡ് സുരക്ഷ, പ്രകൃതിസൗഹൃദ സംരംഭങ്ങൾ എന്നിവയുടെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സംഘടിപ്പിച്ച ‘ഇവോക്ക്' ഐഡിയത്തണിലും കളമശേരി സെന്റ് പോൾസ് കോളജ് സംഘടിപ്പിച്ച ‘ദക്ഷ’
കേരള സർവകലാശാലയിലെ കലാപ്രതിഭ, തിലകങ്ങൾ എംജിയിലും തിളക്കമുള്ള താരങ്ങളായി. എംജി കലോത്സവത്തിൽ കലാപ്രതിഭയായ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണവും കലാതിലകപ്പട്ടം പങ്കിട്ട കെ.എസ്.സേതുലക്ഷ്മിയും കേരള സർവകലാശാലാ കലോത്സവത്തിലെ പ്രതിഭാ, തിലകപ്പട്ടം നേടിയവരാണ്. 2022ലെ കേരള സർവകലാശാലാ കലോത്സവത്തിലെ കലാപ്രതിഭ വിഷ്ണുവായിരുന്നു. 2023ൽ സേതുലക്ഷ്മി കലാതിലകമായി. ചേർത്തല സ്വദേശികളായ ഇവർ 8 വയസ്സു മുതൽ ഒരുമിച്ചാണു നൃത്തം അഭ്യസിക്കുന്നത്. എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഇവർ നേരിട്ടു മത്സരിച്ചിരുന്നു. ഒന്നാംസമ്മാനം ഇരുവരും പങ്കിട്ടു.
കോട്ടയം ∙ 14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി.
എംജി കലോത്സവം സമാപനദിനത്തിലേക്കു കടക്കുമ്പോൾ കിരീടനേട്ടത്തിനായി 4 കോളജുകളാണ് പൊരുതുന്നത്. ആരു നേടും? അവർ തന്നെ പറയട്ടെ ∙ലെന എൽസ മാത്യു കലോത്സവം കോഓർഡിനേറ്റർ,സേക്രഡ് ഹാർട്ട് കോളജ്, തേവര തുടർച്ചയായി 4 തവണ കിരീടം നേടി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ഇക്കൊല്ലം ആ കുറവു നികത്തണം.
പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്. ഇംഗ്ലിഷ് പ്രസംഗമത്സരവേദിയിൽ തീപാറും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയവർ പറയുന്നത് കേൾക്കൂ...
‘തേനമ്മ’യുടെ പോരാട്ടം എംജി സർവകലാശാല കലോത്സവത്തിലും. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ അവസാനം വരെ പൊരുതി നിൽക്കുന്ന തേനമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ചന്ദ്രൻ എംജി കലോത്സവത്തിലെ പ്രതിഭാതിലകമായി. രണ്ടാം തവണയാണ് തിലകപുരസ്കാരം സഞ്ജന നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.
കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.
കോൽക്കളിക്കുള്ള പരിശീലനത്തിനിടെയാണു ഫയാസിനു പരുക്കേറ്റത്. കോലിനുള്ള അടി കയ്യിൽ കൊണ്ടു. ആദ്യദിനങ്ങളിൽ കാര്യമാക്കിയില്ല. പിന്നീടു വേദന കൂടി. പകരം ആളെ കണ്ടെത്തി കളി പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരുക്കിനെ അവഗണിച്ചും മത്സരത്തിനെത്തുകയായിരുന്നു. രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
കോന്നി എൻഎസ്എസ് കോളജ് സംഘ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നതിനിടെ പെൻഡ്രൈവിലെ പാട്ട് പണിമുടക്കിയത് 3 തവണയാണ്. ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടർന്നെങ്കിലും അവസാനഭാഗം എത്തിയപ്പോൾ പാട്ട് പൂർണമായി നിന്നുപോവുകയായിരുന്നു. പാട്ടില്ലാതെ തന്നെ നൃത്തം മനോഹരമായി പൂർത്തിയാക്കി. കാണികൾ ഒന്നാകെ ആവേശത്തിലായ നിമിഷമായിരുന്നു അത്. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പിന്നീട് സംഘാടകരുടെ ഉറപ്പ്.
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
കലാതിലകവും കലാപ്രതിഭയും നേർക്കുനേർ മത്സരിച്ചാൽ ഒന്നാം സ്ഥാനം ആരു നേടും? രണ്ടുപേരും നേടുമെന്ന് എംജി കലോത്സവത്തിലെ നാടോടിനൃത്തം ഫലം പറയും. കേരള സർവകലാശാലാ കലോത്സവത്തിൽ 2022ലെ കലാപ്രതിഭ എസ്.വിഷ്ണുവും 2023ൽ കലാതിലകം സേതുലക്ഷ്മിയുമാണു എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇരുവരും ചേർത്തല സ്വദേശികളാണ് ചെറുപ്പം മുതലേ സുഹൃത്തുക്കളും.
ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്നു മുതൽ 2 ലക്ഷം രൂപ വരെയാണു കോളജുകൾക്ക് ചെലവ്. ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്ക്ക്. ഒരു ഇനം പഠിപ്പിക്കുന്നതിനായി 2 ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45,000 മുതലും ആഭരണങ്ങൾക്ക് 10,000 മുതലുമാണ് ചെലവ്.
സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.
കോട്ടയം ∙ സിഎംഎസ് ഗ്രേറ്റ് ഹാളിൽനിന്ന് ഊട്ടിയിലേക്കൊരു ഒന്നാം സമ്മാനയാത്ര, അതൊരു വല്ലാത്ത ഫീലാണ് ഹെലൻ ഔസിയ ഫിലിപ്പിന്. മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിപ്പോയെങ്കിലും പൊട്ടിയ തന്ത്രി ഇല്ലാതെ മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ചാണ് ഊട്ടി സ്വദേശി ഹെലൻ പാശ്ചാത്യ സ്ട്രിങ് ഇൻസ്ട്രുമെന്റ്
കോട്ടയം ∙ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും ശ്വാസമായി കണ്ട കല പാതിയിൽ നിർത്താതെ മത്സരം പൂർത്തിയാക്കി അതുല്യ. ചുമയും ശ്വാസം മുട്ടലും രൂക്ഷമായെങ്കിലും എംജി സർവകലാശാലാ കാവ്യകേളി മത്സത്തിലെ 6 റൗണ്ടുകളും പൂർത്തിയാക്കി എ ഗ്രേഡ് നേടി എറണാകുളം സെന്റ് തെരേസാസ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥി
പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് 3–ാം വർഷ വിദ്യാർഥിയായ അരുണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ യുട്യൂബ് വിഡിയോകൾ കണ്ടാണ് അരുൺ നൃത്തം പഠിച്ചത്.
Results 1-20 of 60