Download Manorama Online App
സൈനികര്‍ക്കുള്ള സ്നൈപ്പര്‍ റൈഫിളില്‍ നൈറ്റ് വിഷന്‍ വ്യാപകമായി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം. ഇതിനായി അത്യാധുനിക നൈറ്റ് വിഷന്‍ സാങ്കേതികവിദ്യക്കായി ബെംഗളുരു ആസ്ഥാനമായുള്ള ടോന്‍ബൊ ഇമേജിങുമായി കരാര്‍ ഒപ്പിട്ടു. ഡ്രാഗുനോവ് സ്നൈപ്പര്‍ റൈഫിള്‍സിസില്‍(DSRs) നൈറ്റ് വിഷന്‍ വിപുലമാവുന്നതോടെ
ഒരു ക്രൂരകാലത്തെ അടയാളപ്പെടുത്തിയ ഭരണാധികാരി. വംശീയതയുടെ വേർതിരിവുകളിൽ മനുഷ്യത്വത്തെ തളച്ച് കിരാതനടപടികൾ നടപ്പാക്കിയ രാഷ്ട്രത്തലവൻ. അഡോൾഫ് ഹിറ്റ്ലറോളം വെറുക്കപ്പെട്ട ഭരണാധികാരികൾ ലോകത്തുണ്ടാകുമോയെന്ന് സംശയമാണ്. ഹിറ്റ്ലറിന്റെ 135ാം ജന്മദിനമാണ് ഈ ഏപ്രിലിൽ കടന്നുപോകുന്നത്. 1889ലായിരുന്നു ഹിറ്റ്ലർ
കഴിഞ്ഞ ദിവസം ക്രൈമിയയിലെ വ്യോമസേനാ കേന്ദ്രത്തിലും മറ്റൊരു റഷ്യൻ അധിനിവേശ മേഖലയിലും യുക്രെയ്ൻ ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവരികയാണ്. 300 കിലോമീറ്ററിലേറെ ദൂരത്ത് ആക്രമണം നടത്താനാകുന്നതാണ് യുഎസ് യുക്രെയ്നു രഹസ്യമായി നൽകിയ ഈ മിസൈൽ.ആർമി ടാക്ടിക്കൽ മിസൈൽ
പ്രതിരോധരംഗത്ത് ശക്തിക്കൊത്ത പ്രാധാന്യം തന്ത്രങ്ങള്‍ക്കുമുണ്ട്. തന്ത്രങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ സൈന്യം എക്കാലത്തും മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ ഓയില്‍ റിഗുകളെ നടുക്കടലിലെ മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുന്ന അമേരിക്കന്‍ നാവികസേന. പസഫിക് സമുദ്രത്തിലെ ചൈനീസ്
യുക്രെയ്നിലെ ഖാർകിവിൽ ടെലിവിഷൻ ടവറിനുനേരെ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണമെന്നു റിപ്പോർട്ട്. 240 മീറ്ററിലേറെ ഉയരമുള്ള ടവർ(അഞ്ചാമത്തെ ഏറ്റവും വലിയ ടിവി ടവറായിരുന്നു) തകർന്നു വീഴുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരം വാസയോഗ്യമല്ലാതാക്കാനുള്ള റഷ്യയുടെ ബോധപൂർവമായ
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല. യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു
ഇറാൻ നടത്തിയ ആദ്യ നേരിട്ടുള്ള ആക്രമണത്തിനു ശേഷം ഇപ്പോഴിതാ ഇസ്രയേൽ പ്രതികാര ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷങ്ങളിൽ ലോകപ്രസിദ്ധി നേടിയ മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോം ഇത്തവണയും ശ്രദ്ധ നേടിയിരുന്നു.2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്.
ഇറാനിലെ തലസ്ഥാനനഗരമായ ടെഹ്റാനിലെ വലിയാസ്ർ ചത്വരത്തിൽ(Valiasr Street) വിവിധ ഇറാനിയൻ മിസൈലുകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.റിസർവ് ഉൾപ്പെടെ പത്തുലക്ഷത്തോളം സൈനികരും 550 യുദ്ധവിമാനങ്ങളും രണ്ടായിരത്തോളം ആക്രമണ ടാങ്കുകളുമൊക്കെ
പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷാവസ്ഥയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും നേരിട്ടല്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഉരസലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഏഷ്യയിലെ അപ്രഖ്യാപിത ശീതയുദ്ധമെന്നാണ് ഈ സംഘർഷാവസ്ഥ രാജ്യാന്തര വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നത്. അങ്ങോട്ടുമിങ്ങോട്ടും മറക്കാനാകാത്ത ഒട്ടേറെ
യുദ്ധത്തിനു വഴിതുറന്ന് ഏപ്രിൽ ഒന്നിനു നടന്ന ആക്രമണത്തിൽ ഇസ്രയേലിനു പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. അങ്ങനെ ദീർഘകാലം സഖ്യകക്ഷികളോടുകൂടി നടത്തിയിരുന്ന രഹസ്യയുദ്ധം അല്ലെങ്കിൽ ശീതസമരം നേർക്കുനേർ ആയിക്കഴിഞ്ഞിരിക്കുന്നു.ഇറാനും ഇസ്രയേലും തമ്മിൽ അതിർത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും
6 മാസങ്ങൾക്കു മുൻപ് തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം തടയുന്നതിൽ ഇസ്രയേൽ ഏറെക്കുറെ പരാജയപ്പെട്ടെങ്കിലും ഇറാനും സഖ്യകക്ഷികളും ചേർന്നു നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണം ഇസ്രയേൽ വളരെ മികച്ച രീതിയിൽ തടഞ്ഞെന്നു പറയാം. നിരവധി ഗ്രൗണ്ട് ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടതായും അവയിൽ
ഇറാന്, യെമൻ എന്നിവിടങ്ങളിൽനിന്നും ഇസ്രയേലിലേക്കു വിക്ഷേപിച്ച എൺപതിലധികം ആളില്ലാ ആക്രമണ ഡ്രോണുകളും 6 ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. സെന്റ്കോം എന്നറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (USCENTOM) മിഡിൽ ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലെ അമേരിക്കയുടെ
ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സാധ്യതയും കരുത്തുമായി മാറാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി. പ്രതിരോധ വ്യവസായങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പരീക്ഷണ ശാലകളുടെയും ആസ്ഥാനമായി മാറുന്ന പ്രതിരോധ ഇടനാഴി ആഗ്ര, അലിഗഡ്, ചിത്രകൂട്, ഝാന്‍സി, കാണ്‍പുര്‍, ലക്നൗ എന്നീ ആറു നഗരങ്ങളിലൂടെയാണ്
യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുകയാണ്. ഈ യുദ്ധം തുടങ്ങിയ കാലം മുതൽ തന്നെ ആണവാക്രമണമുണ്ടാകുമോ എന്ന സാധ്യത ലോകം ചർച്ച ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഉയർന്ന ആശങ്ക ഡേർട്ടി ബോംബുകളെക്കുറിച്ചായിരുന്നു. യുക്രെയ്ൻ ഡേർട്ടി ബോംബ് എന്ന ആയുധം പ്രയോഗിക്കുമെന്ന് റഷ്യ ആവർത്തിച്ച് പറയുകയും ഇക്കാര്യം യുഎൻ രക്ഷാസമിതിയിൽ
ലഡാക്കിൽ ഒരുപതിവ് പരിശോധനയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെഅപ്പാഷെ ഹെലികോപ്റ്റർ മുൻകരുതൽ ലാൻഡിങ് നടത്തിയിരുന്നു. എന്തായിരുന്നു മുൻകരുതലെടുക്കാനുള്ള കാരണമെന്നു വ്യക്തമായിട്ടില്ലെങ്കിലും അതേസമയം രണ്ടു മാസങ്ങൾക്കുള്ളിൽ, സുരക്ഷാ ആശങ്കകൾക്ക് അടിവരയിടുന്ന നാല് നഷ്ടങ്ങളാണ് യുഎസ് സൈന്യത്തിന് സംഭവിച്ചത്.
എല്ലായിടത്തേക്കും കടന്നു കയറുകയാണ് സാങ്കേതികവിദ്യ. അതിൽ മനുഷ്യന്റെ തലച്ചോറും ഉൾപ്പെടും. മനുഷ്യമസ്തിഷ്കമെന്ന അക്ഷയഖനിയുടെ രഹസ്യങ്ങളറിയാനും അതിനെ സാങ്കേതികവിദ്യയുടെ ഭാഗമാക്കാനും നടക്കുന്ന ശ്രമങ്ങളിൽ ശ്രദ്ധേയമായിരുന്നു ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറലിങ്കിന്റെ ടെലിപ്പതി പദ്ധതി പരീക്ഷണം. ലോകമെങ്ങും ഇതു
ലോകത്ത് തീവ്രത കൊണ്ട് അടയാളപ്പെടുത്തപ്പെട്ട പല രണ്ടാം ലോകമഹായുദ്ധ പോരാട്ടങ്ങളുണ്ട്. ഒമാഹ ബീച്ച് , ഡൺകിർക്ക്, ഐവോ ജിമ, ബ്രോഡി അങ്ങനെ കുറേയേറെ പ്രശസ്തമായ യുദ്ധങ്ങൾ. ഇക്കൂട്ടത്തിൽ അറിയപ്പെടാതെ വിസ്മൃതിയിലേക്കാണ്ട് പോയ പോരാട്ടമാണ് 1944ൽ നാഗാലാൻഡിൽ നടന്ന കൊഹിമ യുദ്ധം. രണ്ടാം ലോകയുദ്ധത്തിന്റെ ഗതി തന്നെ
രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും തീവ്രമായ പോരാട്ടം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന്– അതായിരുന്നു ബാറ്റിൽ ഓഫ് സ്റ്റാലിൻഗ്രാഡ്. നഗരയുദ്ധത്തിന്റെ ഏറ്റവും സുവ്യക്തമായ ഉദാഹരണങ്ങളിലൊന്നുമായിരുന്നു ഈ യുദ്ധം. സ്റ്റാലിൻഗ്രാഡ് പോരാട്ടം പോലെ ലോകശ്രദ്ധ നേടിയ മറ്റൊരു പോരാട്ടവും രണ്ടാം
രണ്ട് വർഷം മുൻപ് യുക്രെയ്ൻ തലസ്ഥാന നഗരം കീവ് ഉൾപ്പെടുന്ന മേഖല പിടിക്കാനായി റഷ്യ കനത്ത അക്രമവും അധിനിവേശവും നടത്തി. എന്നാൽ ഒരുമാസത്തിലധികം നീണ്ടുനിന്ന ഈ ആക്രമണ പരമ്പരയ്ക്കും കീവിനെ കീഴ്പ്പെടുത്താൻ സാധിച്ചില്ല.കീവ് മേഖലയിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതിന്റെ രണ്ടാം വാർഷികം ആചരിക്കുകയാണ് യുക്രെയ്ൻ.
അറബിക്കടലിൽ പുതിയ നാവികത്താവളമായ ഐഎൻഎസ് ജടായു, ഇന്ത്യൻ മഹാസമുദ്രത്തിലെ അഗലേഗ ദ്വീപിൽ മൊറീഷ്യസുമായി കൈകോർത്ത് എയർ സ്ട്രിപ്പും അനുബന്ധ സൗകര്യങ്ങളും, ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രീകരിച്ച് നാവികത്താവളം. സമുദ്രമേഖലയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്
ശക്തമായ സൈന്യവും ആയുധങ്ങളും സൈനിക കേന്ദ്രങ്ങളുമൊക്കെ സ്വന്തമായുള്ള രാജ്യമാണ് യുഎസ്. ഏരിയ 51, പെന്റഗൺ തുടങ്ങി യുഎസ് പ്രതിരോധത്തിന്റെ പല കരുത്തുറ്റ കേന്ദ്രങ്ങളും ലോകപ്രശസ്തമാണ്. എന്നാൽ വമ്പൻ ഒരു ആണവബോംബ് സ്ഫോടനം സംഭവിച്ചാൽ പോലും ചെറുക്കാൻ പാകത്തിന് ഒരു ബങ്കർ കേന്ദ്രം യുഎസിലുണ്ട്, അത്ര അറിയപ്പെടാതെ
യുക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിൽ റഷ്യ ശബ്ദാതിവേഗ (ഹൈപ്പർസോണിക്) മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതാണ് പ്രധാനവാർത്തകളിലൊന്ന്. ജനവാസകേന്ദ്രങ്ങളിൽ നിന്ന് മിസൈൽ ഭാഗങ്ങൾ കണ്ടെടുത്തു.വിമാനങ്ങളുടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. സബ്സോണിക് (ശബ്ദവേഗത്തിനെക്കാൾ കുറവ്),
രാജ്യത്തുള്ള ബിറ്റ് കോയിൻ സമ്പത്ത് രഹസ്യ കേന്ദ്രത്തിലേക്കു മാറ്റാൻ മധ്യഅമേരിക്കൻ രാജ്യം എൽ സാൽവദോറിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ മാർച്ച് പകുതിയോടെ തുടങ്ങി. കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് ഈ നീക്കമെന്നാണ് എൽ സാൽവദോർ അധികൃതർ പറയുന്നത്.ഏകദേശം 5689 ബിറ്റ്കോയിനുകളാണ് രാജ്യത്തിന്റെ
രണ്ടാം ലോകയുദ്ധകാലത്ത് പ്രതിരോധ രംഗത്തെ സഹായിച്ചതിൽ കോമിക്സുകൾക്ക് വലിയ ഒരു സ്ഥാനമുണ്ട്. അന്ന് അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന പല കോമിക്സുകളും യുദ്ധസംബന്ധിയായ തീമുകൾ പുറത്തിറക്കി. സൈന്യത്തിനും പോരാട്ടത്തിനും ജനങ്ങളുടെ ഇടയിൽ പിന്തുണ ഉറപ്പിക്കുക എന്ന പ്രൊപ്പഗാൻഡ കൂടി കോമികസുകൾ
ലോകത്താരെയും കൊല്ലാന്‍ ലൈസന്‍സ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യബുദ്ധിശക്തി ഇതൊക്കെയാണ് 007 എന്ന കോഡ് നാമമുള്ള ജെയിംസ്ബോണ്ടിന്റെ പ്രത്യേകതകൾ.എം16 എന്ന സംഘടനയ്ക്കായാണ് ജെയിംസ്ബോണ്ട് പ്രവർത്തിക്കുന്നത്. ഒരു ചാരൻ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസില്‍ വരുന്നത് ഈ വിവരങ്ങളാണ്. എന്നാൽ ഒരു യഥാർഥ ചാരൻ ആവണമെങ്കിൽ
എല്ലാദിവസവും ഉത്തരകൊറിയയിൽ നിന്നു പൊട്ടലും ചീറ്റലുമൊക്കെയുണ്ടാകാറുണ്ട്.ഇപ്പോഴും അവിടെ സൈനികാഭ്യാസങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. എപ്പോഴും യുദ്ധത്തിനു റെഡിയായിരിക്കാനാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ സൈന്യത്തോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.അദ്ദേഹത്തിനു പലരോടും ദേഷ്യമുണ്ട്,
തേജസ് യുദ്ധ വിമാനങ്ങള്‍ ഫിലിപ്പീന്‍സിലേക്കു കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ഇന്ത്യയില്‍ നിര്‍മിച്ച ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസില്‍ ഫിലിപ്പീന്‍സ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും കയറ്റുമതി ചെയ്യുക. ഇതു സംബന്ധിച്ച
300 ടാങ്കുകളും 8700 കവചിത വാഹനങ്ങളുമുള്ള സൈന്യമാണ് ഇന്ത്യയുടേത്. ഒരു കോട്ട പോലെ അടച്ചുറപ്പുള്ള പ്രതിരോധ നിര. ഈ നിരയിലേക്ക് കൂടുതൽ കരുത്തുമായി എത്താനൊരുങ്ങുകയാണ് സൊറാവർ. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന ലൈറ്റ് ബാറ്റിൽ ടാങ്ക്. ലഡാക്ക് പോലെ ഉയർന്ന പർവതമേഖലയും ദുഷ്കരവും ഇടുങ്ങിയതുമായ
പത്തു വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാനുള്ള ആലോചന വീണ്ടും സജീവമാകുകയാണ്. വിമാനം തകർന്നു വീണിരിക്കാമെന്നു കരുതുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖലയിലാണു പുതിയ തിരച്ചിൽ നടക്കാൻ സാധ്യത. പുതിയ തിരച്ചിലിനായി യുഎസ് ടെക്നോളജി കമ്പനിയായ ഓഷൻ
ദുരൂഹത ഉണർത്തുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ലോകത്ത് നടക്കാറുണ്ട്. ഏകശിലാസ്തംഭങ്ങൾ, കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വൃത്തങ്ങൾ (ക്രോപ്പ് സർക്കിൾസ്), പറക്കും തളികകൾ കണ്ടെന്നു പറഞ്ഞു രംഗത്തു വരുന്നവർ...അങ്ങനെയങ്ങനെ ഇക്കൂട്ടത്തിലെ ഒരു പ്രശസ്ത സംഭവമാണ് പ്രേതറോക്കറ്റുകളെക്കുറിച്ചുള്ളത്. 78 വർഷം മുൻപ്
പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മിത ദുരന്തങ്ങളും നമുക്ക് പ്രവചിക്കുക എളുപ്പമല്ല. എങ്കിലും ഒരു യുദ്ധം വന്നാലോ വെള്ളപ്പൊക്കം വന്നാലോ എങ്ങനെ പ്രതിരോധിക്കണമെന്നു മുന്‍കരുതലെടുക്കാന്‍ നമുക്കാവും. ഇത് ഇത്തരം ദുരന്തസമയങ്ങളിലുണ്ടാവുന്ന ആഘാതം കുറക്കാന്‍ സഹായിക്കും. തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണവും
ബഹിരാകാശത്ത് ന്യൂക്ലിയര്‍ ആന്റി സാറ്റലൈറ്റ് ആയുധം സ്ഥാപിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിരിക്കുന്നത്. സമീപഭാവിയില്‍ വെല്ലുവിളിയാവാന്‍ ഇടയില്ലെങ്കിലും റഷ്യ ബഹിരാകാശത്തുവെച്ച് ആന്റി സാറ്റലൈറ്റ് ആയുധം
'1971ൽ ഐഎൻഎസ് വിക്രാന്ത് മുക്കിയ' പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ വിശാഖപട്ടണത്തിന് സമീപം കണ്ടെത്തി. നാവികേസനയുടെ പുതിയ സബ്മെർജൻസ് റെസ്ക്യു വെഹിക്കിളാണ്(ഡിഎസ്ആർവി) അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.തീരത്ത് നിന്നും 2.5 കിലോമീറ്ററോളം അകലെ 100 മീറ്ററോളം ആഴത്തിലാണ് ഈ സ്ഥലം.1971ലെ ഇന്ത്യ–പാക്ക്
മൂന്നാം വർഷത്തിലേക്കു കടക്കുമ്പോള്‍ റഷ്യൻ–യുക്രെയ്ൻ യുദ്ധം ഡ്രോണുകളുടെ ശക്തി തെളിയിക്കൽ പോരാട്ടമായി മാറിയിരിക്കുന്നു ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണങ്ങൾക്കു ശക്തി പകരാൻ ഡ്രോണുകൾ ഉപയോഗിച്ചു പോരാടുന്ന പ്രത്യേക സേനാവിഭാഗം സൃഷ്ടിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് സെലെന്‍സ്കി ഒപ്പുവച്ചു. അതേസമയം ചെറിയ
യുഎസിൽ കാണപ്പെടുന്ന വലിയ ബാർകോഡുകൾ പോലെയുള്ള ഘടനകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇവ അന്യഗ്രഹജീവികൾക്ക് സ്കാൻ ചെയ്യാനുള്ള ക്യുആർ കോഡുകളാണെന്നും ഇതു സ്കാൻ ചെയ്താൽ ഏലിയൻസിനായുള്ള ക്ഷണസന്ദേശം അവർക്കു ലഭിക്കുമെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ സത്യം ഇതൊന്നുമായിരുന്നില്ല.
മൊസാദ് - ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടന എന്നുള്ള വിശേഷണത്തിനുപരി ഈ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത് ശത്രുരാജ്യങ്ങളിൽ നുഴഞ്ഞു കയറി അവർ നടപ്പാക്കിയ പ്രതികാര കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഉൾപ്പെടെയുള്ള അതിസാഹസിക ദൗത്യങ്ങളാണ്. കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ അണുവിട
നിയന്ത്രണം വേണം- രാഷ്ട്രീയ, ടെക് പ്രമുഖരെല്ലാം ഈ നിയന്ത്രണത്തെപ്പറ്റി പറയുന്നുണ്ട്. നിര്‍മിത ബുദ്ധി മനുഷ്യരിലും മുകളിൽ വളരുമോ നിയന്ത്രണങ്ങൾ ഏറ്റെടുക്കുമോയെന്ന ഭീതി പല രാഷ്ട്ര തലവൻമാരും പങ്കു വയ്ക്കുന്നുമുണ്ട്. നിയന്ത്രണം എവിടെ വേണമെന്നോ, എന്തിനു വേണ്ടിയെന്നോയുള്ള ചർച്ചകളൊന്നും അരങ്ങേറുന്നുമില്ല.
തീര സുരക്ഷയെ മറ്റൊരു തലത്തിലേക്കു ഉയർത്തി 463 യന്ത്രത്തോക്കുകളുടെ കരാറുമായി പ്രതിരോധ മന്ത്രാലയം. കാൻപുർ ആസ്ഥാനമായുള്ള വെപ്പണ്‍ എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡുമായി 1752.13 കോടി രൂപയ്ക്കു കരാർ ഒപ്പുവച്ചു. സേനയുടെ കപ്പലുകളിലും ബോട്ടുകളിലും സ്ഥാപിക്കുന്ന 12.7എംഎം തോക്കുകൾ റിമോട് കൺട്രോളിലും
ലോക സിനിമയിലെ മാസ്റ്റർപീസുകളിലൊന്നാണ് ടൈറ്റാനിക് എന്ന സിനിമ. ടൈറ്റാനിക് എന്ന യഥാർഥ കപ്പലിന്റെ കഥയും പിന്നീട് ലോകത്തിന്റെ മുക്കിലും മൂലയിലും പ്രശസ്തമായതിനു പിന്നിൽ ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്.എന്നാൽ പ്രശസ്തമായ ടൈറ്റാനിക്കിന്റെ തകർച്ചകൾ 1985ലാണ് കണ്ടെത്തിയത്. അതൊരു സാധാ പര്യവേക്ഷണ ദൗത്യത്തിലല്ല
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ചയേകാൻ ഇനി പ്രിഡേറ്റർ ഡ്രോണുകളും (പൈലറ്റില്ലാ വിമാനം). ഇന്ത്യയ്ക്ക് 31 എംക്യു 9ബി പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കാൻ യുഎസ് കോൺഗ്രസ് അനുമതി നൽകി. നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകൾക്ക് 8 വീതവും ഡ്രോണുകളാണു ലഭിക്കുക. അതിർത്തി മേഖലകളിൽ ചൈനീസ്, പാക്ക്
182 വർഷം മുൻപ് 1942 ഫെബ്രുവരി 24ൽ യുഎസിൽ സംഭവിച്ചതെന്താണ്. അതൊരു അന്യഗ്രഹ ആഗമനമായിരുന്നോ, അതോ മറ്റേതോ സംഭവവികാസമോ? ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ആ സംഭവം. അന്നേരാത്രി യുഎസ് നഗരമായ ലൊസാഞ്ചലസ് ശാന്തനിദ്രയിലായിരുന്നു.രണ്ടുമണിയോടടുത്ത് കലിഫോർണിയയിലെ സൈനിക റഡാറുകൾ എന്തോ അസ്വാഭാവികമായ ശബ്ദങ്ങൾ
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് ജോർദാനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സൈനിക താവളത്തിൽ അടുത്തിടെ ഡ്രോൺ ആക്രമണം നടന്നത്. മൂന്ന് യുഎസ് സേനാംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയ്ക്കു മേലുള്ള സമ്മർദ്ദം രൂക്ഷമായിരിക്കുകയാണ്. ടവർ 22 എന്ന യുഎസ് സേനാത്താവളവും വാർത്തകളിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ മയാമി തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങി. റോയൽ കരീബിയൻ കമ്പനിയുടെ ഐക്കൺ ഓഫ് ദ് സീസ് എന്ന കപ്പലാണ് യാത്ര തിരിച്ചത്.ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ഇന്റർ മയാമി ഫുട്ബോൾ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കപ്പലിനു പേരിട്ടത്. ഏകദേശം 1200 അടി നീളമുള്ളതാണ്
രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോവുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒന്നാണ് 21 ഗണ്‍ സല്യൂട്ട്. '25 പൗണ്ടര്‍' തോക്കാണ് ഈ സൈനിക ചടങ്ങില്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 21 ഗണ്‍ സല്യൂട്ട് നടത്തുന്നത്
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധേയമായ പ്രദർശനമൊരുക്കാൻ തയാറെടുത്തിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ടാംഗെയിൽ ഫോർമേഷനിൽ അണിനിരക്കുന്ന വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ മഹനീയമായ ചരിത്രത്തെയും ഉയർത്തിക്കാട്ടും. ചരിത്രപ്രസിദ്ധമായ ഡക്കോട്ട, ഡോണിയർ ഡിഒ–228 വിമാനങ്ങൾ ഫോർമേഷനിലുണ്ടാകും. ബംഗ്ലദേശ്
ആണവരാഷ്ട്രമായ പാക്കിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തിയതും പാക്കിസ്ഥാൻ തിരിച്ചടിച്ചതും വലിയ സംഘർഷം ഉടലെടുത്തതും നാം കണ്ടും. പാക്കിസ്ഥാനിൽ മാത്രമല്ല ഇറാഖിലും സിറിയയിലുമൊക്കെ ഇറാന്റെ മിസൈലുകൾ എത്തി.ആണവ രാഷ്ട്രങ്ങളുടെമേൽ അപ്രതീക്ഷിത ആക്രമണം നടത്തിയഇറാന്റെ ആണവമോഹങ്ങളെപ്പറ്റിയും ചർച്ചകൾ ഉയർന്നിട്ടുണ്ട്.
രണ്ടാം ലോകയുദ്ധം 1945ൽ അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ് മൂന്നാം ലോകയുദ്ധം എന്ന സങ്കൽപം. രണ്ടാം ലോകയുദ്ധത്തിനു ശേഷം പരമ്പരാഗത ശക്തികളായ ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയവർ പിന്നാക്കം പോകുകയും പുതിയ ലോകശക്തികളായ യുഎസ്, സോവിയറ്റ് യൂണിയൻ എന്നിവർ ലോകരാഷ്ട്രീയരംഗത്ത്
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാൻ കഴിഞ്ഞദിവസം നടത്തിയത്.
പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിലും തിരിച്ചടിയിലും ഞെട്ടിയിരിക്കുകയാണ് ലോകം. പാക്കിസ്ഥാനിൽ താവളമുറപ്പിച്ചിരിക്കുന്ന ജെയ്ഷ് അൽ അദ്ൽ ഭീകരഗ്രൂപ്പിനെതിരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ പറയുന്നു. ഈ ഭീകരസംഘടനയുടെ ആസ്ഥാന തകർത്തെന്നും ഇറാനിയൻ ദേശീയമാധ്യമം അവകാശപ്പെടുകയും ചെയ്തു.
അതിർത്തി കടന്ന് പാക്കിസ്ഥാൻ മേഖലയ്ക്കുള്ളിൽ ഇറാൻ മിസൈലാക്രമണം നടത്തിയത് പാക്കിസ്ഥാനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇറാനിലെ ഏഴോളം മേഖലകളിൽ പാക്കിസ്ഥാൻ തിരിച്ചടിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ജെയ്ഷ് അൽ അദ്ൽ എന്ന ഭീകരസംഘടനയെ ലക്ഷ്യമിട്ടായിരുന്നു ആദ്യം
യെമനിലെ ഹൂതികൾക്കായി ഇറാനിൽ നിന്ന് ആയുധങ്ങൾ വഹിച്ചുപോയ ബോട്ട് യുഎസ് പിടിച്ചെടുത്തതാണ് കഴിഞ്ഞദിവസത്തെ പ്രധാന പ്രതിരോധ വാർത്തകളിലൊന്ന്. കുറ്റാക്കൂരിരുട്ടത്ത് നടത്തിയ അതീവ ദുഷ്കരമായ ദൗത്യം ഏറ്റെടുത്തത് നേവി സീൽസ് എന്ന യുഎസിന്റെ ഏറ്റവും ഉന്നതമായ സേനായൂണിറ്റുകളിലൊന്നാണ്. ദൗത്യത്തിൽ രണ്ട് നേവി സീൽസ്
ഇന്നു കടന്നുപോകുന്നത് മറ്റൊരു കരസേനാദിനം.ഒരുപാടു യുദ്ധവീരൻമാർക്കു ജന്മമേകിയിട്ടുണ്ട് ഇന്ത്യൻ കരസേന. ഇക്കൂട്ടത്തിലൊരു തിളങ്ങുന്ന നാമമാണ് സാഗത് സിങ്. 1961ൽ ഗോവ തിരിച്ചുപിടിച്ച ദൗത്യത്തിലും 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിലും ശ്രദ്ധേയമായ റോൾ വഹിച്ച സൈനികനാണ് ലഫ്റ്റനന്റ് ജനറൽ സാഗത് സിങ്.രാജസ്ഥാനിലെ
വിദേശത്തുനിന്നുള്ള ചാരൻമാർ തങ്ങളുടെ രാജ്യത്ത് കിടന്നു പുളച്ചുമറിയുകയാണെന്നാണ് ചൈന പറയുന്നത്. ഇതിനൊരു പ്രതിവിധിയൊരുക്കാനും വിദേശചാരൻമരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ചൈനയിലെ ജനങ്ങളിൽ വളർത്താനും പുതിയൊരു മാർഗവുമായി ഇറങ്ങിയിരിക്കുകയാണ് ചൈനീസ് ചാരസംഘടനകൾ. ഇതെക്കുറിച്ച് ഒരു കാർട്ടൂൺ
ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹമാസിനെ പൂർണമായും തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം കാൽലക്ഷത്തോടടുക്കുന്നു. പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ നരകിക്കുകയാണ് ഗാസയിലെ സാധാരണ ജനങ്ങൾ.ദക്ഷിണാഫ്രിക്ക നൽകിയ പരാതിയില്‍
മാലദ്വീപ് വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പൊതുജനങ്ങള്‍ക്കും സൈന്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാവും വിമാനത്താവളം നിര്‍മിക്കുക.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ചൈനീസ് ബലൂണുകൾ വാർത്തകളിൽ നിറയുന്നു. തയ്വാനിലേക്കാണ് ഇത്തവണ ചൈന ബലൂൺ വിട്ടിരിക്കുന്നത്. തയ്വാൻ ഉൾക്കടൽ കടന്ന് ബലൂണുകൾ പറന്നെന്ന് അധികൃതർ ആരോപിച്ചു. മുപ്പതിനായിരം അടിയിൽ അധികം പൊക്കത്തിലായിരുന്നു ബലൂണുകളുടെ പറക്കൽ. ഇവ പിന്നീട് അപ്രത്യക്ഷമായി. നേരത്തെ തന്നെ
ഹമാസിനെതിരെ പോരാട്ടം തുടരുമെന്നും യുദ്ധം ഇനിയും നീളുമെന്നും ഇസ്രയേൽ സൈനിക വൃത്തങ്ങൾ. അധിക ദൗത്യങ്ങളോടെ 2024ലും കടുത്ത തിരിച്ചടിക്കുള്ള തയാറെടുപ്പിലാണെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി നൽകുന്ന സൂചന. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ സമയമെടുക്കുമെന്നതിനാൽ യുദ്ധം
യുക്രെയ്നിന്റെ മിസൈൽ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രത്യാക്രമണത്തിൽ യുക്രെയ്നിന്റെ 2 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും പറഞ്ഞു. ക്രൈമിയയിലെ ഫിയഡോഷ്യ നഗരത്തിലെ നാവികത്താവളത്തിലുണ്ടായിരുന്ന നൊവോഷെർകാസ്ക് എന്ന കപ്പലാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. കഴിഞ്ഞ വർഷവും റഷ്യൻ
ഗാസ മുനമ്പിൽ യുദ്ധം ചെയ്യുന്നതിനിടെ മാരകമായ ഫംഗസ് ബാധിച്ചു ഒരു ഇസ്രയേൽ സൈനികൻ മരിച്ചതായി റിപ്പോർട്ട്. യുദ്ധത്തിനിടെ കൈകാലുകൾക്കു പരുക്കേറ്റ ഒരു സൈനികനാണ് പിന്നീടു ഫംഗസ് അണുബാധയുണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്. പരിശോധനകളിൽ ചികിത്സകളെ പ്രതിരോധിക്കുന്ന ഫംഗസ് സ്ട്രെയിനാണ് ബാധിച്ചതെന്നു
ഇന്ത്യന്‍ നിര്‍മിത ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് രാജ്യാന്തര തലത്തില്‍ ആവശ്യക്കാര്‍ ഏറുന്നു. ഫിലിപ്പീന്‍സ്, ബ്രസീല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആകാശ് സ്വന്തമാക്കാന്‍ താല്പര്യം അറിയിച്ചു കഴിഞ്ഞു. അര്‍മേനിയയുമായി 600 ദശലക്ഷം ഡോളറിന്റെ(ഏകദേശം 4,990 കോടി രൂപ) കരാറില്‍ ഇതിനകം ഇന്ത്യ
ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതു
തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചു ഒരേസമയം 4 ലക്ഷ്യങ്ങളെ തകർത്തു വിജയം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായതോടെ ആയുധ കയറ്റുമതിയിൽ ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഫിലിപ്പീൻസുമായി
അവസാന ബന്ദിയേയും മോചിപ്പിക്കുന്നതുവരെ വിജയമില്ലെന്നും അവരുടെ മോചനത്തിനായ സർക്കാർ മുൻകൈയെടുക്കണമെന്നുമുള്ള മുദ്രാവാക്യം വിളികളുമായി ടെൽ അവീവിൽ സൈനിക ആസ്ഥാനത്തേക്കു പ്രകടനം നടത്തി ആയിരങ്ങൾ. ഗാസയിൽ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധ
ഫിൻലൻഡ് യുഎസുമായി പ്രതിരോധ സഹകരണ കരാറിൽ പ്രവേശിക്കുകയാണ്. കഴിഞ്ഞ വർഷം റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഫിൻലൻഡ് നാറ്റോയിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള നിർണായക നീക്കമാണ് ഇപ്പോഴത്തേത്. പുതിയ കരാറനുസരിച്ച് ഫിൻലൻഡിലെ 15 കേന്ദ്രങ്ങളിൽ യുഎസ് സേനയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. റഷ്യയുടെ
ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച് സുരക്ഷ സംബന്ധിച്ച ആശങ്കയുണ്ടാക്കിയ ചൈനീസ് കപ്പൽ തിരികെ പോയി. ഗവേഷണക്കപ്പലെന്ന് ചൈന വിശേഷിപ്പിക്കുന്ന ഷിയാൻ 6 എന്ന കപ്പലാണ് തിരികെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള തുറമുഖത്തേക്ക് എത്തിയത്. 37 ചൈനീസ് ഗവേഷകരുമായാണ് സെപ്റ്റംബറിൽ കപ്പൽ എത്തിയത്. 83 ദിവസങ്ങളിലായി
നമ്മുടെ അയൽരാജ്യമായ മ്യാൻമറിൽ (പഴയ ബർമ) പട്ടാള അട്ടിമറിക്കുശേഷം പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു. ഇതെത്തുടർന്ന് ശക്തമായ ആഭ്യന്തരകലഹം ഈ രാജ്യത്തു നടക്കുകയാണ്. സൈന്യം നേതൃത്വം നൽകുന്ന സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലും വിമതരും തമ്മിലാണ് യുദ്ധം. ലക്ഷക്കണക്കിനു പേർ ഭവനരഹിതരാകുകയും
1941- രണ്ടാംലോകമഹായുദ്ധം കത്തിക്കയറിയ നാളുകളായിരുന്നു അന്ന്. എങ്ങും യുദ്ധത്തിന്റെ പുകമേഘങ്ങളും വെടിയൊച്ചകളും. ചില രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾ ലോകത്തെ കുരുതിക്കളമാക്കിയ ദിനങ്ങളായിരുന്നു അന്ന്.രണ്ടാം ലോകയുദ്ധ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ആക്രമണങ്ങൾക്കൊന്നിനാണ് 1941 സാക്ഷ്യം വഹിച്ചത്. പേൾഹാർബർ
സൈനികപരമായി അതീവ തന്ത്രപ്രാധാന്യമുള്ളതാണ് സിയാച്ചിൻ മേഖല. 1984ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഇവിടെ നടന്ന യുദ്ധം ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെന്ന പേര് സിയാച്ചിനു നേടിക്കൊടുത്തു. കടുത്ത തണുപ്പും ഹിമവും അതീവ ദുഷ്കര സാഹചര്യങ്ങളുള്ള മേഖലയാണ് സിയാച്ചിൻ. ഇവിടം സംരക്ഷിക്കാനായി മിലിട്ടറി
തോക്കുമേന്തി സായാഹ്ന നടത്തത്തിനിറങ്ങിയ കമിതാക്കളുടെ ചിത്രം അടുത്തിടെ ഇസ്രായേലിൽനിന്നു പുറത്തുവന്നു. ഹമാസ് സ്ത്രീകളെയുൾപ്പെടെ ബന്ദികളാക്കിയതിനെത്തുടർന്നാണ് സാധാരണക്കാര്‍ ആയുധം എപ്പോഴും കൈവശം കരുതുന്നത്. ഒക്ടോബർ 7 ന് ഹമാസ് ആക്രമണം നടത്തിയതുമുതൽ ഇസ്രായേൽ യുദ്ധത്തിലാണ്. അകത്തും പുറത്തും
1943, ഓഗസ്റ്റ് 25. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ടുണീഷ്യയിലെ വ്യോമതാവളത്തില്‍ നിന്നും 166 അമേരിക്കന്‍ പി38 പോര്‍വിമാനങ്ങള്‍ കിഴക്കു ദിശയില്‍ പറന്നു. ഇറ്റലിയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിത ആക്രമണത്തില്‍ 65 ഇറ്റാലിയന്‍ വിമാനങ്ങളാണ് തകര്‍ത്തത്. ഇറ്റലിയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പി38എസ്
ഇസ്രയേലും ഹമാസുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള സമയപരിധി കഴിഞ്ഞു. വടക്കൻ ഗാസ മുനമ്പിലുള്‍പ്പെടെ സ്ഫോടനങ്ങളും വെടിയൊച്ചകളും വീണ്ടും ആരംഭിച്ചു. സൈനിക ഡ്രോണുകളും യുദ്ധവിമാനങ്ങളും പറന്നുയരുന്നതായും റിപ്പോർട്ടുകള്‍. യുദ്ധവിമാനങ്ങൾ നിലവിൽ ഗാസ മുനമ്പിലെ ഹമാസിന്റെ ലക്ഷ്യങ്ങൾ ആക്രമിക്കുകയാണെന്ന്
കൊലയാളി ഡ്രോണുകള്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതില്‍ അമേരിക്ക മുന്നോട്ടെന്ന് റിപ്പോര്‍ട്ട്. മനുഷ്യരെ വധിക്കുന്ന കാര്യത്തില്‍ നിര്‍മിത ബുദ്ധി തീരുമാനമെടുക്കുന്ന കാലം വൈകാതെ യാഥാര്‍ഥ്യമാവുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അമേരിക്ക, ചൈന, ഇസ്രയേല്‍ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍
രണ്ടാം ലോകയുദ്ധകാലം.. ഒരു വലിയ പദ്ധതിക്ക് യുഎസ് അക്കാലത്ത് രൂപം നൽകി.വവ്വാലുകളുടെ ബോംബുകളുടെ വാഹകരായി ഉപയോഗിച്ച് എതിരാളിയുടെ മേഖലകളിൽ പോയി അവയെ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതായിരുന്നു യുഎസിന്റെ ലക്ഷ്യം. 1941 ഡിസംബർ ഏഴിന് പെൻസിൽവേനിയക്കാരനായ ഡെന്റിസ്റ്റ് ലൈറ്റിൽ ആഡംസിന്റെ തലയിലാണ് ഈ ആശയം
ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോൾ രക്തച്ചൊരിച്ചിലിനും നിലവിളികൾക്കും വെടിയൊച്ചകൾക്കും നാല് ദിവസത്തെ ഇടവേള കൈവരും. ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് ഇസ്രായേൽ സുരക്ഷാ സേനകളായ ഐഡിഎഫ്, ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയവയുടെയെല്ലാം പിന്തുണയോടെ നടന്ന
യുക്രെയ്നിലെ ഏറ്റവും മാരക സായുധ യൂണിറ്റാണ് ദി ഗോസ്റ്റ്സ് ഓഫ് ബഖ്മുത്. റഷ്യയുടെ ഒരു സൈനികനെ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് 3.8 കിലോമീറ്റർ അകലെനിന്നു വെടിവച്ചതോടെ അതിന്റെ സ്നൈപ്പർ വിഭാഗം വീണ്ടും വാർത്തകളിൽ വരുന്നത്. 20 ഓളം സൈനികരടങ്ങുന്ന സംഘമാണ് ഗോസ്റ്റ്സ്. യുക്രെയ്നിൽ നിന്നു നിർമിക്കുന്ന ലോർഡ് ഓഫ് ദ
ജെയിനിന്റെ എഎച്ച് 64ഡി ലോംങ്ബോ എന്ന ഫ്ലൈറ്റ് സിമുലേറ്റർ ഗെയിം 90കളില്‍ കളിച്ചു വളർന്നവർ പബ്ജിയിലൊന്നും ഭയക്കില്ല. കാരണം യാഥാർഥ്യമെന്നതുപോലെ ലോകത്തിലെ ഏറ്റവും മാരകമായ ഒരു 'ആക്രമണ കളിപ്പാട്ടം' നമുക്കു കൺട്രോൾ ചെയ്യാം. കടിഞ്ഞാണിടാത്ത കുതിരയെപ്പോലുള്ള വന്യമായ കരുത്തുള്ള ആ ഉപകരണം ഒന്നു
ഇസ്രയേലും ഹമാസും യുദ്ധം ആരംഭിച്ചതിനുശേഷം മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ് യുഎസ്. സംഘർഷം ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വ്യാപിക്കുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണിതെന്നു യുഎസ് അവകാശപ്പെടുന്നു. പക്ഷേ ഇസ്രായേലിന് ഉപാധികളില്ലാത്ത സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണയാണ്
ഹമാസ് ഇസ്രയേലിനു മേൽ റോക്കറ്റ് മഴ വർഷിച്ചപ്പോൾ അയൺ ഡോം എന്ന കരുത്തനും ഒന്നു ഉലഞ്ഞു. പക്ഷേ ഈ സംവിധാനമില്ലാതിരുന്നെങ്കിൽ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്ത 5000 റോക്കറ്റുകളുടെ പരിണിതഫലം ചിന്തിക്കാനേ കഴിയില്ല. ആദ്യഘട്ടത്തിൽ ഹമാസ് നടത്തിയ ഇത്തരം ആക്രമണരീതി ഇന്ത്യയെയും വ്യോമ പ്രതിരോധ
സാധാരണക്കാരെ ഹമാസ് പരിചയാക്കുന്നതു തടയാൻ വേഗം തെക്കോട്ടു പലായനം ചെയ്യാനുള്ള മുന്നറിയിപ്പുമായി ഗാസയുടെ ആകാശത്ത് ഇസ്രയേലിന്റെ മുന്നറിയിപ്പ് കത്തുകൾ. അഭയാർഥി ക്യാംപുകളിലുൾപ്പടെയാണ് ഉടനെ ഒഴിഞ്ഞു തെക്കോട്ടു നീങ്ങാനുള്ള ഉത്തരവുമായി ഇസ്രയേൽ സൈന്യം ഡ്രോണുകളിലൂടെ ലഘുലേഖകൾ ഏതാനും ആഴ്ചകളായി വിതരണം
അതീവ തീവ്രതയുള്ള ഒരു ആണവബോംബ് നിർമിക്കാൻ യുഎസ്. ബി61 എന്ന ശക്തമായ ആണവബോംബ് വകഭേദമാണ് യുഎസ് നിർമിക്കുന്നത്. ഗ്രാവിറ്റി ബോംബ് എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്ന ഈ ബോംബ് വികസനത്തിലാണെന്നും യുഎസ് അറിയിച്ചു. 360 കിലോ ടണാണ് ബോംബിന്റെ ശേഷി. വിമാനങ്ങളിൽ നിന്ന് താഴേക്കിട്ട ശേഷം ഗുരുത്വാകർഷണത്തിൽ
യുഎസിന്റെ അത്യാധുനിക ഹിമാർസ് മിസൈൽ സംവിധാനം യൂറോപ്യൻ രാജ്യമായ ലാത്വിയയ്ക്കു നൽകാൻ തീരുമാനമായി. അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയിൽസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇതിന്റെ വിൽപന. 22 കോടി യുഎസ് ഡോളറാണു കരാർ മൂല്യം. എസ്തോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങൾക്കുശേഷം ഹിമാർസ് ലഭിക്കുന്ന മൂന്നാമത്തെ ബാൾട്ടിക്
ഇരുപതോളം ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം. ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ 7000ൽ അധികം പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. കരയുദ്ധം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും ഇതുവരെ അതു നടന്നില്ല. കാരണം ഗാസയിലുള്ള വലി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഹൃദയാഘാതം സംഭവിച്ചെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു, പക്ഷേ എന്താണ് ആ വാർത്തകളുടെ പിന്നിലുള്ള യാഥാർഥ്യം. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ വീണുകിടന്ന പുട്ടിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായായിരുന്നു ടെലഗ്രാം ചാനലുകളിൽ പ്രചാരണമുണ്ടായത്.
ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ അയൺ സ്റ്റിങ് എന്ന അത്യാധുനിക മോർടാർ ബോംബ് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. ഈ സംവിധാനമുപയോഗിച്ചു എതിരാളികളെ ലക്ഷ്യം വച്ചു സ്ഫോടനം നടത്തുന്ന വിഡിയോ ഇസ്രായേൽ എയർഫോഴ്സ് പുറത്തുവിട്ടു. ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത 120 എംഎം മോർട്ടാറാണ് അയൺ
അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റുമൊക്കെ വിവിധ സ്ഥലങ്ങളിൽ പോകുമ്പോൾ ഉയർന്ന നാവികസേന ഉദ്യോഗസ്ഥർ ഒരു പെട്ടിയുമായി ഒപ്പം പോകുന്നത് കാണാം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പുട്ടിൻ ചൈനയിലെത്തിയപ്പോൾ കഴിഞ്ഞദിവസം ഒരു ചിത്രം പുറത്തുവന്നു. ഒരു കറുത്തപെട്ടി കൈവശമുള്ള റഷ്യൻ നാവികസേന
ഇസ്രയേലിന്റെ ആദ്യകാല ആയുധങ്ങളിലൊന്നായിരുന്നു ഡേവിഡ്ക എന്ന ചെറുപീരങ്കി. മോർട്ടാർ ഗണത്തിൽവരുന്ന ഈ ചെറുപീരങ്കി ഇസ്രയേലിന്റെ ആദ്യ യുദ്ധമായ 1948ലെ യുദ്ധത്തിലാണ് ആദ്യം ഉപയോഗിച്ചത്. ഡേവിഡ് ലിബോവിച്ച് എന്ന ആയുധ വിദഗ്ധൻ രൂപകൽപന ചെയ്ത ഡേവിഡ്ക ഒട്ടും കൃത്യതയില്ലാത്ത ഒരായുധമായിരുന്നു. ഇസ്രയേലിലെ മിക്വെയിലാണ്
ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുകയാണ്. സ്ഥിരീകരണമോ തെളിവുകളോ ഇല്ലെങ്കിലും ഇറാന്റെ ഇടപെടലും യുദ്ധത്തിൽ ആരോപിക്കപ്പെടുന്നു. ഗാസയിൽ ഇടപെടുമെന്നു ഇറാൻ പറയുകയും ചെയ്തതോടെവലിയ ചർച്ചകളാണ് ലോകവേദിയിൽ ഉയർന്നിരിക്കുന്നത്. അനേക സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് ഇറാൻ. രാജ്യത്തിന്റെ മുൻകാലങ്ങളിൽ പല
വിദൂരരാജ്യമായ മംഗോളിയയിലെ പുൽമേടുകളിലെ ഗോത്രത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ലോകം വിറപ്പിച്ച ഒരു സൈനികജനറലായി മാറി. യൂറോപ്പുൾപ്പെടെ വിവിധയിടങ്ങളിലേക്ക് നിരവധി പടയോട്ടങ്ങൾ നടത്തി. ലോകഗതിയെ തന്നെ സ്വാധീനിച്ച ആ യുവാവിന്റെ പേരായിരുന്നു ചെങ്കിസ് ഖാൻ. അന്നുമുതൽ ഇന്നുമുതലുള്ള യുദ്ധരീതികളിൽ
യുഎസ് രഹസ്യാന്വേഷണവിഭാഗമായ സിഐഎയുടെ ഏറ്റവും പ്രശസ്തമായ ദൗത്യങ്ങളിലൊന്നാണ് അജാക്സ്. 1953ൽ ഇറാനിലെ പ്രധാനമന്ത്രിയെ അധികാരഭ്രഷ്ടനാക്കിയ അട്ടിമറിയാണ് ഇത്. കഴിഞ്ഞ ദിവസം ലാംഗ്ലി ഫയൽസ് എന്ന ഔദ്യോഗിക പോഡ്കാസ്റ്റിൽ ഈ ദൗത്യം ജനാധിപത്യവിരുദ്ധമായിരുന്നെന്ന് സംഘടന സമ്മതിച്ചു. ഇതാണ് ഈ ദൗത്യത്തെപ്പറ്റി കൂടുതൽ
യുദ്ധത്തിനു തുടക്കമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ ചില കാര്യങ്ങളുണ്ടായിരുന്നു. പവേഡ് ഗ്ലൈഡറുകളിൽ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് ആളുകളെ എത്തിച്ചതാണ് ഒന്ന്. മറ്റൊന്നു ആയുധശേഷിയുള്ള ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലി പ്രതിരോധനിരയിൽ നടത്തിയ ആക്രമണവും.നാല് റോട്ടർ ഡ്രോണുകൾ
ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം നേരത്തെ തന്നെ പ്രശസ്തമാണ്.95.6 ശതമാനം ഫലപ്രദമായ ഒരു പ്രതിരോധസംവിധാനമാണ് അയൺഡോമെന്നാണ് ഇസ്രയേലി അധികൃതർ അവകാശപ്പെടുന്നത്. 2007 മുതല്‍ ഇസ്രയേൽ ഇതു വികസിപ്പിക്കുന്നുണ്ടായിരുന്നു. 2011ൽ സംവിധാനം യാഥാർഥ്യമായി.ഓരോ എതിർറോക്കറ്റും നശിപ്പിക്കാൻ അയൺ ഡോമിനു വേണ്ടിവരുന്നത് ഏകദേശം
ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ഇപ്പോൾ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നു. യൂറോപ്പിൽ, റഷ്യയും യുക്രെയ്നും തമ്മിൽ. പശ്ചിമേഷ്യയിൽ ഇസ്രയേലും ഹമാസും തമ്മിൽ. ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധം എങ്ങനെയാകും റഷ്യയെ ബാധിക്കുകയെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ. റഷ്യയ്ക്ക് പ്രയോജനമാണ് ഈ യുദ്ധം വഴിയുണ്ടാകുകയെന്ന് അവർ
ഗാസയിലെ വ്യോമാക്രമണത്തിൽ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന വിവാദമുയർത്തി ചില മാധ്യമറിപ്പോർട്ടുകൾ. നിയന്ത്രിത മാരക രാസവസ്തുവായ വൈറ്റ്ഫോസ്റസ് എയർസ്ട്രൈക്കുകളിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ശക്തമായ യുദ്ധമാണ് നടന്നത് .ഇസ്രയേൽ വമ്പിച്ച എയർസ്ട്രൈക്കുകൾ
ഇസ്രയേലും ഹമാസുമായി യുദ്ധം തുടങ്ങിയശേഷം ഒരു നാവിക സ്ട്രൈക് ഫോഴ്സിനെ ഇസ്രയേലിനെ പിന്തുണയ്ക്കാനായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡാണ് ദൗത്യത്തിന്റെ ഭാഗമായി
ഇറാനും ഇസ്രയേലും തമ്മിൽ അതിർത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നില്ല. എന്നാൽ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഈ രാജ്യങ്ങൾ. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നാണ് ലോകവേദിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക
ഇസ്രയേലിന്റെ അയൺ ഡോം ലോകപ്രശസ്തമാണ്.2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ
തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം യുദ്ധ തന്ത്രങ്ങള്‍ കൊണ്ടു മാത്രമല്ല ആയുധങ്ങളുടെ വൈവിധ്യം കൊണ്ടും ഞെട്ടിച്ചിരുന്നു. കടല്‍ വഴിയും തുരങ്കങ്ങള്‍ വഴിയും കര അതിര്‍ത്തികള്‍ വഴിയും ഹമാസിന് ആയുധങ്ങള്‍ ലഭിച്ചിരുന്നുവെന്നു വേണം കരുതാന്‍. ഏതൊക്കെ ആയുധങ്ങളാണ് ഹമാസിന്റെ
ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷം സൈബര്‍ മേഖലയിലും വ്യാപിക്കുന്നു. റഷ്യന്‍ ഹാക്കര്‍മാരും ഇസ്രയേല്‍ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കര്‍മാരും ചേര്‍ന്നാണ് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇസ്രയേലി സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ തൊട്ട് സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം വരെ സൈബര്‍
ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനത ശനിയാഴ്ച്ച ഉറക്കമുണര്‍ന്നത് യുദ്ധത്തിലേക്കായിരുന്നു. ആകാശത്തു
ഹമാസ് സായുധ സേന ഇസ്രയേലിലേക്ക് മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലൈഡറുകളില്‍ പറന്നിറങ്ങുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അപ്രതീക്ഷിതമായി ആകാശത്തു നിന്നും ആയുധങ്ങളുമായി പറന്നിറങ്ങിയ ഹമാസ് താമസിയാതെ തെരുവുകളിൽ യുദ്ധം ആരംഭിക്കുകയും ചെയ്തു. പാരഗ്ലൈഡറുകളില്‍ പരിശീലനം നടത്തുന്നതിന്റെ വിഡിയോ
Results 1-100 of 1888