-
-
‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം.
‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്.
അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.
-
-
-
-
-
-
-
-
-
-
-
-
-
സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്.
1990ല് താഴ്വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു.
-
-
-
-
-
-
-
-
-
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിയും (എൻഡിഎ) പ്രതിപക്ഷമായ കോൺഗ്രസ് മുന്നണിയും (ഇന്ത്യാസഖ്യം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ആഴ്ചയ്ക്കിടെ 7 തവണ തമിഴ്നാട്ടിലും 5 തവണ കേരളത്തിലും പ്രചാരണത്തിന് എത്തിയത് ബിജെപി ദക്ഷിണേന്ത്യയ്ക്കു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 130 മണ്ഡലങ്ങളിൽ ഇപ്പോൾ ഇന്ത്യാസഖ്യത്തിലുള്ള പാർട്ടികൾ 2019 ൽ 64 സീറ്റ് നേടി. എൻഡിഎ സഖ്യകക്ഷികൾക്ക് ഇതിൽ 34 സീറ്റേ ലഭിച്ചുള്ളൂ.
ഉത്തരേന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധ്യതയില്ലെന്നിരിക്കെ, ദക്ഷിണേന്ത്യയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാലേ രാഷ്ട്രീയപദ്ധതികൾ ഉദ്ദേശിച്ചവിധം നടപ്പാക്കാൻ കഴിയൂ എന്ന് ബിജെപി കരുതുന്നു. ഇതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈവിധം പ്രസക്തമാകുന്ന അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന സന്ദേഹം ഉയരുന്നു. ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരിപ്പറിയാവുന്ന സ്വതന്ത്രനിരീക്ഷകരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓരോ ജനസംഖ്യാകണക്കെടുപ്പിന് (സെൻസസ്) ശേഷവും ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ഭരണഘടനാവ്യവസ്ഥ അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ഈ ആശങ്ക യാഥാർഥ്യമാകും.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
കടയിൽനിന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ നമ്മളിൽ പലരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്. 'ചേട്ടാ, പേയ്ടിഎം ഉണ്ടോ?' യുപിഐ ഉണ്ടോയെന്നാണ് ചോദ്യമെങ്കിലും, പലരും ഉപയോഗിച്ചിരുന്ന വാക്ക് പേയ്ടിഎം തന്നെ. ഗൂഗിൾ പേയും ഫോൺപേയും നാട്ടിൽ വ്യാപകമാകുന്നതിനു മുൻപ് ഓൺലൈൻ പേയ്മെന്റ് എന്നാൽ എല്ലാവർക്കും പേയ്ടിഎം ആയിരുന്നു. അത്രമേൽ ചിരപരിചിതമായൊരു ബ്രാൻഡ്. നെറ്റ്ബാങ്കിങ് ശക്തമായതിനു പിന്നാലെ, ഏതെങ്കിലുമൊരു തരത്തിൽ ഈ ബ്രാൻഡുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇടപെടാത്തവർ അപൂർവമായിരിക്കും. യുപിഐ, വോലറ്റ്, ബാങ്ക്, എൻസിഎംസി കാർഡ്, പിഒഎസ് മെഷീൻ, ക്യുആർ, പേയ്മെന്റ് ഗേറ്റ്വേ അങ്ങനെ എന്തിലുമേതിലും പേയ്ടിഎം ഉണ്ട്.
ഗൂഗിൾപേ ഉപയോഗിക്കുന്നവർ പോലും കടകളിൽ പണമടച്ചിരുന്നത് പേയ്ടിഎം ക്യുആർ സൗണ്ട്ബോക്സ് വഴിയായിരിക്കാം. അല്ലെങ്കിൽ, ഓൺലൈൻ പേയ്മെന്റിനായി ഉപയോഗിച്ചിരുന്നത് പേയ്ടിഎം പേയ്മെന്റ്സ് ഗേറ്റ്വേ ആകാം. അതുമല്ലെങ്കിൽ, കാർഡ് സ്വൈപ് ചെയ്തത് പേയ്ടിഎമിന്റെ പിഒഎസ് മെഷീനിലാകാം! എന്നാൽ കുറച്ചുനാളുകളായി പേയ്ടിഎമിനെക്കുറിച്ചുള്ള വാർത്തകൾ ഭൂരിഭാഗവും നെഗറ്റീവാണ്. ഒടുവിലത് 2024 ജനുവരിയിലെ റിസർവ് ബാങ്കിന്റെ കർശന നടപടിയിൽ വരെ എത്തിനിൽക്കുന്നു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
5kq5fpcjsavcja7l24tdv08asl 55e361ik0domnd8v4brus0sm25