ADVERTISEMENT

പുന്നപ്ര ∙ തുടർച്ചയായ ദിവസങ്ങളിലുണ്ടായ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് എതിരെ നാട്ടുകാർ പുന്നപ്ര കെഎസ്ഇബി ഓഫിസിനു മുന്നിൽ 3 മണിക്കൂർ സമരം ചെയ്തു. ഒടുവിൽ വീടുകളിൽ വൈദ്യുതി എത്തിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന തീരദേശവാസികൾ ആണ് വൈദ്യുതി നിലച്ചതിനു പിന്നാലെ ശനിയാഴ്ച രാത്രി 11.30ന് വൈദ്യുതി ഓഫിസിനു മുന്നിൽ സമരത്തിന് എത്തിയത്. ഇതിനിടെ തീരത്ത് കടലാക്രമണ ഭീഷണിയും ഉണ്ടായി. 

നീറ്റ് പരീക്ഷയുടെ തലേദിവസം കൂടിയായതിനാൽ പരീക്ഷ എഴുതാനുള്ള വിദ്യാർഥികളും വലഞ്ഞു. വിവരമറിഞ്ഞ് കെഎസ്ഇബി അസി. എൻജിനീയറും, പുന്നപ്ര പൊലീസും സ്ഥലത്ത് എത്തി. ജീവനക്കാർ പോയി തകരാർ പരിഹരിച്ചതിനു പിന്നാലെ 2.30ന് ആണ് സമരം അവസാനിച്ചത്. പഞ്ചായത്ത് മുൻ അംഗം കെ.എഫ്. തോബിയാസ്, സി.പി. സന്തോഷ്, ഷാജി കുരിശിങ്കൽ, തങ്കമ്മ, ജോമോൻ ബാബുക്കുട്ടൻ, ഷെറിൻ ഷാജി, നെവിൻ ജോസഫ് എന്നിവർ സമരത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com