ADVERTISEMENT

ന്യൂഡൽഹി ∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചതിന് ഉത്തരാഖണ്ഡ് സർക്കാർ നൽകിയ 50,000 രൂപയുടെ ചെക്ക് പണമാക്കി മാറ്റിയെടുക്കാൻ ‘റാറ്റ് മൈനേഴ്സ്’ വിസമ്മതിച്ചു. പ്രയത്നത്തിന് അർഹമായ പ്രതിഫലമല്ല സർക്കാർ നൽകിയതെന്ന് അവർ പറഞ്ഞു. ഇടുങ്ങിയ സ്ഥലത്തിരുന്ന് അവശിഷ്ടങ്ങൾ നീക്കി ചെറുദ്വാരങ്ങളുണ്ടാക്കാൻ വൈദഗ്ധ്യമുള്ളവരാണ് ‘റാറ്റ് മൈനേഴ്സ്’. 12 പേരടങ്ങിയ സംഘമാണ് ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ നിർണായക പങ്കുവഹിച്ചത്. 

ആധുനിക യന്ത്രങ്ങൾ പോലും പരാജയപ്പെട്ടപ്പോഴാണു തങ്ങൾ രംഗത്തുവന്നത്. ജീവൻ പണയം വച്ചാണു ജോലിചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സമീപനത്തെ അംഗീകരിക്കുന്നെങ്കിലും നൽകിയ തുക കുറഞ്ഞുപോയെന്നു സംഘത്തിന്റെ തലവൻ വക്വീൽ ഹസൻ പറഞ്ഞു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ചെക്ക് മടക്കി നൽകുമെന്നും പറഞ്ഞു.

English Summary:

'Rat miners' refuse cash cheque given by Uttarakhand government for evacuating workers trapped in Silkyara tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com