Activate your premium subscription today.
കോഴിക്കോട്∙ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതു ഭീരുത്വമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രന്. രാഹുല്‍ ആളുകളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചുവെന്നും സുരേന്ദ്രന് ആരോപിച്ചു. രണ്ടുമണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി ആര്‍ജവത്തോടെ അക്കാര്യം പറയണമായിരുന്നു. വോട്ടെടുപ്പു കഴിയുന്നതുവരെ മറച്ചുവച്ചത് വയനാട്ടുകാരെ കബളിപ്പിക്കലാണ്. രണ്ടിടത്ത് ജയിച്ചാലേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയുള്ളൂവെന്നും രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിക്കും എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കോഴിക്കോട്∙ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ്സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറിസ്ഥാനത്തേക്കുമാണ് നിയമിച്ചത്. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 12 സീറ്റുകളിൽ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മുസ്ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇതിൽ 10 എണ്ണം സിപിഎമ്മിന്റെയും രണ്ടെണ്ണം സിപിഐയുടെയും സീറ്റുകളാണ്. അതേസമയം സിറ്റിങ് സീറ്റായ ആലപ്പുഴയും മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയവും നഷ്ടമായേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
കാഞ്ഞങ്ങാട്∙ അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സിപിഎം സങ്കടപ്പെടേണ്ടതില്ലെന്നും പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്.
മലപ്പുറം∙ വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. എ.പി. അനിൽ കുമാർ എംഎൽഎ അടക്കം പങ്കെടുത്ത യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.
കോഴിക്കോട്∙ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ
ന്യൂഡൽഹി ∙ അയൽരാജ്യങ്ങളിൽ മതപീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചുള്ളതാണു പൗരത്വ നിയമമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമത്തിലെ പിഴവുകൾ വ്യക്തമാക്കി ലീഗിന്റെ വാദം രേഖാമൂലം കൈമാറി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ധൃതിപിടിച്ചു ചട്ടം വിജ്ഞാപനം ചെയ്തതിനെയാണു ലീഗ് അടക്കമുള്ള പ്രധാന ഹർജിക്കാർ ഇടക്കാല അപേക്ഷയിലൂടെ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട്∙ എംഎസ്എഫ്–ഹരിത നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിച്ച് മുസ്ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന
തിരുവനന്തപുരം∙ മുസ്ലിം ലീഗ് ഉറച്ച നിലപാടുള്ള പാർട്ടിയാണെന്നും എപ്പോഴും ചാടിക്കളിക്കാറില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിനെക്കാൾ ഇന്ത്യാ മുന്നണിക്കു വേണ്ടി പോരാടുന്നത് മുസ്ലിം ലീഗ് ആണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
ന്യൂഡൽഹി ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന് 46–ാം ദിവസമാണ് വോട്ടെണ്ണൽ. തീയതി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകുന്നതുവരെ 80 ദിവസം. ചരിത്രത്തിലെ രണ്ടാമത്തെ നീണ്ട തിരഞ്ഞെടുപ്പു കാലയളവാണ് ഇത്തവണത്തേത്. 1951–52 ൽ ആയിരുന്നു ഏറ്റവും കൂടുതൽ ദൈർഘ്യം – ഏകദേശം 4 മാസം.
കോഴിക്കോട്∙ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെതിരെ മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ്
ചെന്നൈ∙ മുസ്ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. നിലവിൽ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
ന്യൂഡൽഹി / തിരുവനന്തപുരം / മലപ്പുറം ∙ പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തിറങ്ങിയെങ്കിലും യോജിച്ചുളള സമരത്തിനു പകരം പരസ്പരം മത്സരിച്ചുള്ള എതിർപ്പാകും കേരളത്തിൽ ഉയരുക. നിയമത്തോടുള്ള എതിർപ്പിൽ മറുകൂട്ടർക്ക് ആത്മാർഥതക്കുറവുണ്ടെന്ന് ഇരുമുന്നണികളും ആരോപിക്കുന്നു. നിയമത്തെ ശക്തിയുക്തം എതിർക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി മുൻപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തതിലെ ആത്മാർഥതക്കുറവ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. കേസിൽപെട്ടവരിൽ കൂടുതലും ഇടതുമുന്നണി പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ മറുപടി.
മലപ്പുറം ∙ പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ നിയമപരമായും ഇന്ത്യ മുന്നണിയിലെ കക്ഷികളോടൊപ്പം യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും പോരാടുമെന്ന് മുസ്ലിം ലീഗ്. പൗരത്വനിയമം തിരക്കിട്ട് നടപ്പാക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ലംഘിച്ചും പാർലമെന്റിനെ പോലും അറിയിക്കാതെയുമാണ് ഇപ്പോൾ പ്രാബല്യത്തിലാക്കിയത്. അത് നിയമവിരുദ്ധമാണ്. വിഷയത്തിൽ സിപിഎമ്മുമായി കേരളത്തിൽ ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്നും നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ പറഞ്ഞു.
കോഴിക്കോട്∙ ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാസ് ഡയലോഗ് നിർത്തി ഡബിൾ റോൾ അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിപി.കെ.ഫിറോസ്. സിഎഎയുമായി ബന്ധപ്പെട്ടു മുൻപ് നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലുംപിൻവലിച്ചില്ല. പൊതുമുതൽ
മലപ്പുറം∙ പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിപി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. കോടതിയിൽ നിലവിലുള്ള കേസിന്റെ പ്രധാന ഹർജിക്കാരാണ് മുസ്ലിം ലീഗ്. കേന്ദ്രസർക്കാർ കോടതിയിലെ ഉറപ്പ്
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക: 1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ. 2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ. 3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ.
കോഴിക്കോട്∙ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നിലനിൽക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതിയിലുള്ള ഒരു വിഷയത്തെ മറികടന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ കാര്യമില്ല. മുസ്ലിം ലീഗ് കോടതിയിൽ തന്നെ ഇതിനെ ചോദ്യം ചെയ്യും.
ഇബടപ്പം ആരു ജയിക്കുംന്നാലോചിച്ച് തല പുണ്ണാക്കണ്ട കാര്യൊന്നുംല്ല. ഭൂരിപക്ഷം കൂട്വോ കൊറയോന്ന് നോക്ക്യാ മതി’. ‘ആർക്ക്...’? ‘ഇ.ടിക്ക്. അല്ലാണ്ടാർക്ക്...’ പെരിന്തൽമണ്ണയിൽനിന്നു മലപ്പുറത്തേക്കുള്ള വഴിയരികിലെ പൊരിവെയിലിൽ ഓറഞ്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ വാക്കുകളാണിത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രമൊന്നും വിശദമായി അദ്ദേഹത്തിനറിയില്ല. മുൻപു ജയിച്ച ചിലരുടെ പേരുകളറിയാം.
മലപ്പുറം∙ യുഡിഎഫിൽ മുസ്ലിം ലീഗിന്റെ ഹോംഗ്രൗണ്ടാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ഒരു പന്ത് നീട്ടിയടിച്ചാൽ ചെന്നുവീഴാവുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും ലീഗിന്റെ എംഎൽഎമാർ. പക്ഷേ, ഈ പച്ചപ്പിനിടയിലും 2004 ൽ മഞ്ചേരി മണ്ഡലമായിരുന്നപ്പോൾ ലീഗിനേറ്റ അപ്രതീക്ഷിത തോൽവിയുടെ കറ മറഞ്ഞുകിടപ്പുണ്ട്. അതിലാണ് എൽഡിഎഫിന്റെ പ്രതീക്ഷയും. പയറ്റിത്തെളിഞ്ഞ മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ യുഡിഎഫിനായും കന്നിയങ്കത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എൽഡിഎഫിനായും പോരാടുന്നു. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോഴിക്കോട് ∙ മലബാറിൽ സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള അവിശുദ്ധസഖ്യം മറനീക്കി പുറത്തുവന്നുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. 6 സീറ്റിൽ വരെ മത്സരിക്കാൻ ലീഗിന് അർഹതയുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കില്ലെന്ന പറഞ്ഞയാൾ എൽഡിഎഫ് സ്ഥാനാർഥിയായി. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം നേതാക്കൾ സ്ഥാനാർഥിക്ക് ഉറപ്പു നൽകിയിരുന്നു. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം എങ്ങനെ നേരത്തേ അറിഞ്ഞു? തിരഞ്ഞെടുപ്പിനുശേഷം ലീഗും സിപിഎമ്മും പരസ്യമായ ബാന്ധവത്തിലേക്കു പോകും.
മലപ്പുറം ∙ നാലരപ്പതിറ്റാണ്ടായി മുസ്ലിം ലീഗ് ലോക്സഭയിലേക്കു ചാരിവച്ച കോണിയാണു പൊന്നാനി. 1977നുശേഷം ലീഗ് സ്ഥാനാർഥിയല്ലാതെ മറ്റൊരാൾ ഇവിടെനിന്നു ഡൽഹിയിലേക്കു വണ്ടികയറിയിട്ടില്ല. തിരഞ്ഞെടുപ്പുകളരിയിൽ ലീഗിനെ തളയ്ക്കാൻ ഇടതുപക്ഷം പലവട്ടം പൂഴിക്കടകൻ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. പഴയ അടവു പുതിയ കുപ്പിയിലാക്കിയാണ് ഇത്തവണ പരീക്ഷണം. ലീഗിന്റെ മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എസ്.ഹംസ മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ. കോട്ട കാക്കാൻ ലീഗ് ഇറക്കിയിരിക്കുന്നത് അങ്കങ്ങൾ പലതുകണ്ട എം.പി.അബ്ദുസ്സമദ് സമദാനിയെ. കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ വോട്ടു നേടിയ ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.
തിരുവനന്തപുരം∙ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിനു നൽകുമെന്നും ഇതിനുശേഷമുള്ള ഒഴിവ് കോൺഗ്രസ് എടുക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ ലീഗുമായി ധാരണയായി. ഭരണം ലഭിക്കുകയാണെങ്കിൽ ലീഗിനു 2 രാജ്യസഭാ സീറ്റ് ഉറപ്പാക്കും. യുഡിഎഫിലെ സീറ്റുവിഭജനചർച്ച പൂർത്തിയായതായി സതീശൻ പറഞ്ഞു. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ലീഗിനു മൂന്നാം സീറ്റിന് അർഹതയുണ്ടെങ്കിലും നൽകാൻ നിർവാഹമില്ല. യുഡിഎഫിന്റെ 3 രാജ്യസഭാംഗങ്ങളും ഒരേ സമുദായക്കാരാകുമെന്ന വിമർശനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കോൺഗ്രസ് ലോക്സഭയിലേക്കു 16 സീറ്റിൽ മത്സരിക്കുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചാൽ ഇതിനു മറുപടിയാകുമെന്നും സതീശൻ പറഞ്ഞു.
മലപ്പുറം ∙ കേരളത്തിലെ സിറ്റിങ് എംപിമാരെ മണ്ഡലംമാറ്റി മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് തീരുമാനം. ഇ.ടി.മുഹമ്മദ് ബഷീർ മലപ്പുറത്തും എം.പി.അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. ഇ.ടി. പൊന്നാനിയിലെയും സമദാനി മലപ്പുറത്തെയും സിറ്റിങ് എംപിമാരാണ്. കേരളത്തിന് പുറത്ത് പാർട്ടിയുടെ ഏക സിറ്റിങ് എംപിയായ നവാസ് ഗനി തമിഴ്നാട്ടിലെ രാമനാഥപുരത്ത് വീണ്ടും ജനവിധി തേടും. യുഡിഎഫിലെ ധാരണയുടെ ഭാഗമായി ജൂലൈയിൽ ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനമെടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായ ലീഗിന് അവിടെ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു.
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസമദ് സമദാനിയും സീറ്റുകൾ വച്ചുമാറി മത്സരിക്കും.
മലപ്പുറം ∙ ലോക്സഭാ സ്ഥാനാർഥി നിർണയത്തിനായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം നാളെ പാണക്കാട്ട് ചേരും. ലോക്സഭയിലേക്ക് മൂന്നാം സീറ്റിനു പകരമായി കോൺഗ്രസ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റെന്ന വാഗ്ദാനം അംഗീകരിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം യോഗശേഷമുണ്ടാകും. കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയ നേതാക്കൾ ഇന്ന് പാണക്കാട്ടെത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ വിശദാംശങ്ങൾ അറിയിക്കും. ഇത് നാളെ പാർലമെന്ററി ബോർഡ് യോഗത്തിൽ ചർച്ചചെയ്ത ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.
തിരുവനന്തപുരം ∙ കോൺഗ്രസ്–മുസ്ലിം ലീഗ് യോഗത്തിൽ മൂന്നാം ലോക്സഭാ സീറ്റ് കേന്ദ്രീകരിച്ചുള്ള ചർച്ച, രാജ്യസഭാ സീറ്റിലേക്കു മാറിയപ്പോൾ കോൺഗ്രസ് മുന്നോട്ടുവച്ചത് 2027ലും 2028ലുമായി ലീഗിനു രണ്ടു രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം. ഭരണം കിട്ടിയാൽ 2027ലെയും 2028ലെയും 6 ഒഴിവുകളിലായി 4 പേരെ ജയിപ്പിക്കാൻ യുഡിഎഫിനു കഴിയുമെന്നും ഇതിൽ രണ്ടെണ്ണം ലീഗിനെന്നുമുള്ള ഫോർമുലയായിരുന്നു കോൺഗ്രസിന്റേത്. എന്നാൽ ഭാവിയിലെ ഒഴിവു കണ്ട് ഇപ്പോൾ പിൻമാറാൻ കഴിയില്ലെന്നും നൽകുന്നെങ്കിൽ ഈ ജൂലൈയിലെ ഒഴിവു തന്നെ വേണമെന്നും ലീഗ് നിർബന്ധം പിടിച്ചു.
പത്തനംതിട്ട ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾക്ക് അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുസ്ലിം ലീഗിനെ വട്ടം കറക്കുകയാണ്. യുഡി എഫിൽ ലീഗിന് അർഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ല. കോൺഗ്രസ് അവരെ ഭയപ്പെടുത്തുകയാണ്. ഇക്കാര്യം മുസ്ലിം ലീഗ് അണികൾ മനസ്സിലാക്കും. റാന്നിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി / തിരുവനന്തപുരം ∙ മുസ്ലിം ലീഗിനു മൂന്നാം ലോക്സഭാ സീറ്റില്ല. പകരം രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം സ്വീകരിക്കാൻ ലീഗിൽ ധാരണയായി. നാളെ നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമാണെന്നും അന്തിമ തീരുമാനം ഇന്ന്
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം മുസ്ലിം ലീഗിനു മുൻപിൽ കോൺഗ്രസ് വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചർച്ച ചെയ്യും.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്–ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.എം.എ. സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘‘നാളെ കോൺഗ്രസും
ആലപ്പുഴ∙ മൂന്നാം സീറ്റ് ചോദിക്കാനുള്ള അർഹതയും അവകാശവും മുസ്ലിം ലീഗിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ‘‘ലീഗ് ഒരു സീറ്റുകൂടി ചോദിക്കുന്നതിൽ തെറ്റില്ല. ശക്തമായ മത്സരം നടത്തുന്നതിന് വേണ്ടി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. ചോദ്യങ്ങളും ചർച്ചകളുമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച
തിരുവനന്തപുരം∙ മൂന്നാം ലോക്സഭാ സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പറഞ്ഞുതീർക്കുമെന്ന ശുഭാപ്തി വിശ്വാസം ലീഗ്–കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നെങ്കിലും പോംവഴി ആയിട്ടില്ല. ഹൈക്കമാൻഡ് ഇടപെടാതെ തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. നാളെ ഇരുപാർട്ടികളും സംസാരിക്കും.
തിരുവനന്തപുരം∙ സംസ്ഥാനത്തെ 23 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും മുസ്ലിം ലീഗും സിപിഐയും കരുത്തു തെളിയിച്ചപ്പോൾ, കോൺഗ്രസിനും ബിജെപിക്കും തിരിച്ചടി. 6 സിറ്റിങ് സീറ്റിൽ മത്സരിച്ച് ആറിലും വിജയിച്ച മുസ്ലിം ലീഗാണു യുഡിഎഫിനെ പരുക്കില്ലാതെ രക്ഷിച്ചത്. എൽഡിഎഫിനൊപ്പം സീറ്റ് നില (10–10) പിടിക്കാൻ യുഡിഎഫിനെ സഹായിച്ചതു ലീഗിന്റെ പ്രകടനമാണ്. 7 സീറ്റുണ്ടായിരുന്ന കോൺഗ്രസ് നാലിൽ ഒതുങ്ങി. ഉപതിരഞ്ഞെടുപ്പിന്റെ ഫലമായി എറണാകുളം ജില്ലയിലെ നെടുമ്പാശേരി പഞ്ചായത്തിൽ എൽഡിഎഫിനു ഭരണം ലഭിച്ചപ്പോൾ, പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തിൽ അവർക്കു കേവല ഭൂരിപക്ഷം നഷ്ടമായി.
മലപ്പുറം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാം സീറ്റു വേണമെന്ന ആവശ്യത്തിൽനിന്ന് പിറകോട്ടു പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നേരത്തേയുള്ള നിലപാടിൽ മാറ്റമില്ല. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ മുറയ്ക്കു നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം∙ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദത്തിൽ കെപിസിസിയുടെ സമരാഗ്നി ജാഥയ്ക്കിടെ അനൗദ്യോഗിക ചർച്ച. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണു ചർച്ച നടത്തിയത്. ലോക്സഭയിലേക്കു മൂന്നാം സീറ്റ് അല്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യം ലീഗ് ശക്തമായി മുന്നോട്ടുവച്ചു. അവകാശവാദം തള്ളിയില്ലെങ്കിലും ധർമസങ്കടത്തിലാക്കുന്ന സാഹചര്യം കോൺഗ്രസ് വിശദീകരിച്ചു. ഔദ്യോഗികമായ രണ്ടാംഘട്ട ചർച്ച രണ്ടു ദിവസത്തിനകം ഓൺലൈനായി നടന്നേക്കും. അതിനുമുൻപ് ഇരു പാർട്ടികൾക്കും പരുക്കില്ലാത്ത ഫോർമുല കണ്ടെത്താനാണു ശ്രമം.
കോട്ടയം∙ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്ലിം ലീഗിലെ കെ.സുനിൽ കുമാറിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ച ശേഷം സിപിഎം അംഗം
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമുണ്ടാകില്ലെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ലീഗിന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു. ഇതിൽ തീരുമാനമുണ്ടായാൽ സീറ്റ് വിഭജനം പൂർത്തിയാകും. രാഹുൽ ഗാന്ധി വയനാട്ടിൽ
തിരുവനന്തപുരം ∙ യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി സീറ്റ് വിഭജനം നീളും. കോൺഗ്രസ്–ലീഗ് ചർച്ച പൂർത്തിയാകാത്തതാണു കാരണം. മൂന്നാം സീറ്റ് ആവശ്യത്തിൽനിന്നു ലീഗ് പിൻവാങ്ങിയിട്ടില്ല. ബുധനാഴ്ച യുഡിഎഫ് യോഗം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. ബുധനാഴ്ച ഇവിടെ ചേർന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനിച്ചത്. ആലപ്പുഴ ഒഴിച്ച് എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ ആയതിനാൽ കയ്യിലുള്ള സീറ്റ് വിട്ടുകൊടുക്കുന്നതിന്റെ പരിമിതിയാണു കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണു നേതാക്കൾ പറയുന്നത്.
മലപ്പുറം ∙ 3 തിരഞ്ഞെടുപ്പുകളിലായി പൊന്നാനി ലോക്സഭാ മണ്ഡലം ഇടതു മുന്നണിക്കു പരീക്ഷണശാലയാണ്. ലീഗിന്റെ പൊന്നാനിക്കോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള സമവാക്യമാണ് ഇടതുമുന്നണി അന്വേഷിക്കുന്നത്. ആ ലക്ഷ്യത്തിനടുത്തെത്തിയത് വി.അബ്ദുറഹിമാനെ മുന്നിൽ നിർത്തിയപ്പോഴാണ്, 2014 ൽ. ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷം വോട്ടായിരുന്നു. 1977ന് ശേഷം ഏറ്റവും ചെറിയ ഭൂരിപക്ഷം. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചോദ്യം ഉയരുന്നു: പൊന്നാനി അങ്കത്തിനു വീണ്ടും വി.അബ്ദുറഹിമാൻ വരുമോ?
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാൽ കോൺഗ്രസ് അതിനും തയാറാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വയനാട്ടിൽ രാഹുൽഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സമരാഗ്നി 3 ജില്ല പിന്നിട്ടപ്പോൾ ജനങ്ങൾ പകർന്ന ആത്മവിശ്വാസം ചെറുതല്ല. പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല. ബിഎംഎസ് യോഗത്തിൽ പങ്കെടുക്കാൻ എളമരം കരീം ഡൽഹിയിൽ നിന്ന് പാലക്കാട്ട് പറന്നെത്തിയതിൽ സിപിഎം നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.
ന്യൂഡൽഹി∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഡൽഹിയിൽ പ്രതിഷേധം നടത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് എംപി. സമരം ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ്, മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി. അബ്ദുൽ വഹാബ് കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
തിരുവനന്തപുരം ∙ പാർട്ടിതല ചർച്ച പൂർത്തിയായില്ലെന്നു മുസ്ലിം ലീഗ് അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യാപനം നീട്ടിവച്ചു. 14നു ചേരുന്ന യുഡിഎഫ് യോഗം തീരുമാനം അന്തിമമാക്കും. ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുകയും തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ ഒന്ന് വിട്ടു കൊടുക്കുന്നതിലെ പ്രയാസം കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
മലപ്പുറം ∙ ലോക്സഭയിലേക്ക് മൂന്നാം സീറ്റെന്ന അവകാശവാദത്തിൽ വിട്ടുവീഴ്ച ചെയ്യണമെങ്കിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ മുസ്ലിം ലീഗ്. ഇന്ന് കോൺഗ്രസുമായി നടത്തുന്ന രണ്ടാംഘട്ട ഉഭയകക്ഷി ചർച്ചയിൽ ആവശ്യം ഉന്നയിക്കും. ഈ വർഷം പകുതിയോടെ കേരളത്തിൽ നിന്ന് 3 രാജ്യസഭാ സീറ്റുകൾ
മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിൽ മുസ്ലിം ലീഗ്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. എപ്പോഴും പറയുന്ന പോലയല്ല ഇത്തവണ സീറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി കോൺഗ്രസ് നേതൃത്വം ഇന്നലെ സംസാരിച്ചു. ലോക്സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും വെവ്വേറെ ചർച്ചകളിൽ ആവശ്യപ്പെട്ടു. ദേശീയ തലത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ദേവരാജൻ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ കേരളത്തിനു വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന് ജോണും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തിൽ ഈ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നു കോൺഗ്രസ് മറുപടി നൽകി. ഇതോടെ യുഡിഎഫിലെ എല്ലാ പാർട്ടികളുമായും കോൺഗ്രസ് ആശയവിനിയമം നടത്തി. മുസ്ലിം ലീഗുമായും കേരള കോൺഗ്രസു(ജോസഫ്)മായും വീണ്ടും ചർച്ച നടത്തും. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു അധിക സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇപ്പോൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റ് കൂടാതെ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് സീറ്റ് വിഭജന ചർച്ചയിലെ ലീഗിന്റെ ആവശ്യം. കുറഞ്ഞത് മൂന്നു സീറ്റിന് അർഹതയുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ നൽകാൻ യുഡിഎഫിൽ ധാരണയായി. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായശേഷം ആർഎസ്പി നടത്തും.
കോഴിക്കോട്∙ പാണക്കാട് സയ്യിദ് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് ഐഎൻഎൽ സംസ്ഥാന
മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നും ശബ്ദസന്ദേശം ലഭിച്ചെന്നാണ് പരാതി. മുസ്ലിം ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന്
തിരുവനന്തപുരം∙പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാമത് ഒരു സീറ്റ് ചോദിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചെങ്കിലും അതിന്റെ പേരിൽ കലഹത്തിനു തുനിയില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്. 29ന് ലീഗും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനം സംബന്ധിച്ച ആദ്യവട്ട ഉഭയകക്ഷി ചർച്ച നടത്തും. നിയമസഭാ സമ്മേളനം തുടങ്ങുന്ന 25ന് കേരള കോൺഗ്രസുമായുള്ള(ജോസഫ്) ചർച്ചകളോടെയാണു സീറ്റ് വിഭജനത്തിലേക്കു കോൺഗ്രസ് കടക്കുന്നത്. നിലവിലെ ധാരണ തന്നെ തുടരാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. കോൺഗ്രസ്–16, ലീഗ്–രണ്ട്, കേരള കോൺഗ്രസ്–ഒന്ന്, ആർഎസ്പി–1 എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
കണ്ണൂർ ∙ യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ കോർപറേഷൻ മേയർ സ്ഥാനം രാജിവച്ചു. ആദ്യ 3 വർഷം കോൺഗ്രസും പിന്നീടുള്ള 2 വർഷം മുസ്ലിം ലീഗും മേയർ സ്ഥാനം പങ്കിടണമെന്നാണ് ധാരണ. ഡിസിസി പ്രസിഡന്റ് കൂടിയായ കൗൺസിലർ മാർട്ടിൻ ജോർജിനും ഡപ്യൂട്ടി മേയർ കെ.ഷബീനയ്ക്കും കോൺഗ്രസ് നേതാക്കൾക്കും കൗൺസിലർമാർക്കും ഒപ്പമെത്തിയാണ് ഇന്നലെ വൈകിട്ട് രാജിക്കത്ത് നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനീയർ സ്വീകരിച്ച രാജിക്കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചുകൊടുത്തു. പുതിയ മേയറുടെ തിരഞ്ഞെടുപ്പ് നടപടികൾ കലക്ടർ നിർവഹിക്കും. 3 ആഴ്ചയ്ക്കുള്ളിൽ പുതിയ മേയർ ചുമതലയേൽക്കും.
കോഴിക്കോട് ∙ ജനുവരി 22ലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണോദ്ഘടനമായാണ് ഹിന്ദുത്വ ശക്തികൾ
മലപ്പുറം∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ വിഷയമാക്കുന്നുവെന്ന് മുസ്ലിം ലീഗ്. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണോ വേണ്ടയോ എന്ന് ലീഗ് പറയില്ല. ലീഗ്
കൽപറ്റ ∙ മുസ്ലിം ലീഗ് വയനാട് വൈസ് പ്രസിഡന്റും മുസ്ലിം യത്തീംഖാന ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.എ.മുഹമ്മദ് ജമാല്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുട്ടില്‍ വയനാട് മുസ്ലിം യത്തീം ഖാനയ്ക്കുവേണ്ടിയും
കണ്ണൂർ∙ സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ ബാങ്ക് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുമെന്ന ഭയം
തൃശൂർ ∙ രാജ്യത്ത് കോൺഗ്രസിനു നല്ല തിരിച്ചുവരവുണ്ടാകുമെന്നും എക്കാലത്തും എന്ന പോലെ ഈ മതനിരപേക്ഷ ശ്രേണിയിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഡിസിസിയിൽ നടന്ന സി.എൻ.ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദവും രാജ്യത്തിന്റെ ഭദ്രതയും കാംക്ഷിച്ചാണ് ഇത്രയും പതിറ്റാണ്ടുകൾ ഈ ശ്രേണിയിൽ ഉറച്ചുനിന്നത്. ഇവ നിലനിന്നെങ്കിൽ മാത്രമേ നാടിനു രക്ഷയുള്ളൂ എന്ന കാഴ്ചപ്പാടോടെ അതു തുടരും. ലീഗ് പാരമ്പര്യം അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാഞ്ഞിരപ്പുഴ (പാലക്കാട്)∙ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ഞിരപ്പുഴ കിഴക്കേപള്ളത്ത് വീട്ടിൽ കെ.പി.മൊയ്തു (79) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കോട്ടയ്ക്കൽ ∙ മുസ്ലിം ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള കോട്ടയ്ക്കൽ നഗരസഭയിൽ സിപിഎം പിന്തുണയോടെ ലീഗ് വിമതർ ഭരണം പിടിച്ചു. മുഹ്സിന പൂവൻമഠത്തിൽ നഗരസഭാധ്യക്ഷയായും പി.പി.ഉമ്മർ ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ലീഗ് നേതൃത്വം പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥികളായ ഡോ. കെ.ഹനീഷയെയും ചെരട
കണ്ണൂർ∙ സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഇത്തരം പ്രസ്താവനകളോടു യോജിപ്പില്ലെന്ന് സനോജ് വ്യക്തമാക്കി. മതം, വിവാഹം തുടങ്ങിയ കാര്യങ്ങൾ വ്യക്തിയുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരു നിൽക്കാൻ ആരും വരേണ്ടതില്ലെന്നും സനോജ് പറഞ്ഞു.
മലപ്പുറം∙ മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോട്ടയ്ക്കൽ നഗരസഭയിലെ ഭരണം വിമതരുടെ സഹായത്തോടെ സിപിഎം അട്ടിമറിച്ചു. സിപിഎം പിന്തുണയോടെ ലീഗ് വിമത മുഹ്സിന പൂവത്തിൻമഠത്തിൽ പുതിയ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ
കോഴിക്കോട്∙ പാർട്ടി നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് ലീഗ് പ്രസിഡന്റ് മൊയ്തു
കോഴിക്കോട് ∙ ന്യൂനപക്ഷങ്ങളോടുള്ള സിപിഎം നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ രൂക്ഷവിമർശനം. ‘പട്ടിൽ പൊതിഞ്ഞ പാഷാണമാണത്. ന്യൂനപക്ഷ പ്രേമം വാക്കുകളിൽ നിറയ്ക്കുകയും വലിയ പ്രചാരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഭരണം പരിശോധിച്ചാൽ ഇതു മനസ്സിലാകും’– പാർട്ടി മുഖപത്രമായ ചന്ദ്രികയിലെ അഭിമുഖത്തിൽ തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം∙ ബഹിഷ്കരണാഹ്വാനം ഏശാത്തതുകൊണ്ടു നവകരേള സദസ്സിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ഇക്കൂട്ടത്തിൽ മുസ്ലിം ലീഗുണ്ടെന്നു കരുതുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസും വലതുപക്ഷ മാധ്യമശൃംഖലയുമാണ് ഇതിനായി ഗവേഷണം നടത്തുന്നത്. കോൺഗ്രസ് നേതാക്കൾ എന്തും പറയാൻ
കോഴിക്കോട്∙ നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധിക്കാനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിന്റെ പരിപാടി പിന്നാലെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പരിപാടി അവരും ഞങ്ങളുടേത് ഞങ്ങളും വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരിൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി അനുഭാവികളും. വൈസ് ചാൻസലർ നൽകിയ ഔദ്യോഗിക പാനലിലെ 2 പേരൊഴികെ മുഴുവൻ സിപിഎംകാരെയും അദ്ദേഹം തഴഞ്ഞു. അതേസമയം, ചില ക്രിസ്ത്യൻ സംഘടനകൾ നിർദേശിച്ചവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സെനറ്റ് അംഗങ്ങൾ ആകേണ്ട ഓരോരുത്തരെയും പ്രത്യേകം വിലയിരുത്തി ഏറ്റവും മികച്ചവർ എന്നു തോന്നിയവരെ മാത്രമാണ് അദ്ദേഹം നാമനിർദേശം ചെയ്തത്.
മലപ്പുറം ∙ പാർട്ടി എംഎൽഎ പി.അബ്ദുൽ ഹമീദിനെ സർക്കാർ കേരള ബാങ്ക് ഡയറക്ടറായി നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദം മുന്നണിമാറ്റ ചർച്ചകളിലെത്തിനിൽക്കെ രംഗം തണുപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ ശ്രമം. മുസ്ലിം ലീഗ് യുഡിഎഫിന്റെ നെടുംതൂണാണെന്നും കേരള ബാങ്ക് പദവിയെ മുന്നണി മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സുൽത്താൻ ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ്. യുഡിഎഫ് ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽ നിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്
പാലക്കാട് ∙ നയപരമായി മുസ്ലിം ലീഗിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ലെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. അവർ എൽഡിഎഫിൽ വരാനും ഉദ്ദേശിച്ചിട്ടില്ല. ലീഗ് നേതാക്കളിൽ പലരുടെയും മനസ്സ് ഇപ്പോൾ എൽഡിഎഫിന്റെ ഒപ്പമാണ്. കേരള ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പിലും നവകേരള സദസ്സിലും ലീഗ്
കാസർകോട് ∙ നവകേരള സദസ്സിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഭാത ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തതു വിവാദത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ചെങ്കള പഞ്ചായത്തിലെ വാർഡ് പ്രസിഡന്റും വ്യവസായിയുമായ എൻ.എ.അബൂബക്കറാണ് 28 അതിഥികളിലൊരാളായി പങ്കെടുത്തത്.
മലപ്പുറം ∙ സിപിഎമ്മിനോടൊപ്പം ചേർന്ന് മുന്നണിയാകണമെന്ന് മുസ്ലിം ലീഗിൽ കടുത്ത ആവശ്യമുയർന്ന 1974ൽ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ സ്വീകരിച്ച നിലപാട് ഉയർത്തിക്കാട്ടി, മുന്നണിമാറ്റ ചർച്ചകളെ തള്ളി ലീഗ് നേതാവ് കെ.പി.എ.മജീദ്. സിപിഎമ്മുമായി കൂട്ടുകൂടാൻ മരണംവരെ തന്നെ കിട്ടില്ലെന്നാണ് തങ്ങൾ പറഞ്ഞത്. അതു തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ലീഗിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
കാസർകോട്∙ നവകേരള സദസ്സിന്റെ ഭാഗമായുള്ള പൗരപ്രമുഖരുടെ യോഗത്തിൽ മുസ്ലിം ലീഗ് നേതാവ് എൻ.എ.അബൂബക്കർ എത്തി. നവകേരള സദസ്സ് യുഡിഎഫ് നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. അതിനിടെയാണു ലീഗ് സംസ്ഥാന കൗൺസിൽ അംഗവും നായന്മാർമൂല ലീഗ് യൂണിറ്റ്
കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെ വിമർശിച്ച് എം.കെ.മുനീർ എംഎൽഎ. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടു ചോദിക്കാൻ സർക്കാര്‍ ചെലവിലുള്ള കേരള യാത്രയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുമ്പോഴാണ് നവ കേരള സദസ്സ്
മലപ്പുറം ∙ പി.അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാകുന്നതിനെതിരെ യുഡിഎഫിലും പാർട്ടിയിലും അതൃപ്തിയുണ്ടെങ്കിലും പുനരാലോചന വേണ്ടെന്ന നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വം. പദവി ഏറ്റെടുക്കാനിടയായ സാഹചര്യം യുഡിഎഫിനെ ബോധ്യപ്പെടുത്തും. തീരുമാനത്തിനെതിരായി ലീഗിൽ ഉടലെടുത്ത അസ്വസ്ഥത മറനീക്കി പുറത്തുവന്നു. പി.അബ്ദുൽ ഹമീദിനെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മലപ്പുറം∙ മുസ്ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ. ‘പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണ് അബ്ദുൽ ഹമീദ്’ എന്നാണ് ആക്ഷേപം. പാർട്ടിയിൽനിന്നു പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം ∙ കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത് കോൺഗ്രസ് നേതൃത്വം അറിയാതെ. യുഡിഎഫിലും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതിലെ അതൃപ്തി യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ വിവാദത്തിനില്ലെന്നാണു കോൺഗ്രസ് നിലപാട്.
കോഴിക്കോട്∙ നവകേരള സദസ്സുമായി സഹകരിക്കുന്നതിൽ മുസ്ലിം ലീഗിനു രണ്ടു നിലപാട്. ഒരു തരത്തിലുള്ള സഹകരണവും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ച ലീഗ് പക്ഷേ, കർശന നിലപാട് വേണ്ട എന്നാണു സഹകരണ സംഘങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ തികച്ചും രാഷ്ട്രീയമായി പ്രവർത്തിക്കുന്നവയാണെന്നും സഹകരണ സ്ഥാപനങ്ങൾ അങ്ങനെയല്ലാത്തതിനാൽ അവിടെ രാഷ്ട്രീയ സമീപനം വേണ്ടല്ലോ എന്നുമാണ് ഇതിനുള്ള വിശദീകരണം.
കോഴിക്കോട്∙ നവകേരള സദസ്സിന് സംഭാവന നൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭീഷണി ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.
കോഴിക്കോട് ∙ കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എംഎൽഎയെ നാമനിർദേശം ചെയ്യാൻ സിപിഎം നീക്കം. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ഒരു എംഎൽഎയും ലീഗ് നേതാവുമായ സഹകാരിയെ ബോർഡിൽ ഉൾപ്പെടുത്താനാണു ശ്രമം നടക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
തിരുവനന്തപുരം∙ കോൺഗ്രസ് ഒറ്റയ്ക്കു നിന്നാൽ കേരളത്തിലെ ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും എന്നാൽ മുസ്ലിം ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള ശക്തിയുണ്ടെന്നും എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എം.വി.രാഘവന് അനുസ്മരണത്തില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭയപ്പാടിലാണെന്നും അവർ ലീഗിനെ അവിശ്വസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ∙ എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽനിന്ന് ലീഗിനെ വിലക്കിയത് കോൺഗ്രസാണ്. ഈ പരിപാടിയിലും ലീഗിനെ വിലക്കിയത് കോൺഗ്രസാണെന്ന സംശയം പ്രബലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ∙ എം.വി. രാഘവന്റെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. സിപിഎം ട്രസ്റ്റിന്റെയും സിഎംപിയുടെയും അനുസ്മരണ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓഫിസ് അറിയിച്ചു.
മലപ്പുറം ∙ സംസ്ഥാന സർക്കാരിനെതിരെ സമരവുമായി മുസ്ലിം ലീഗ്. ആദ്യഘട്ടമായി വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ ഇന്ന് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫിസുകൾക്കു മുൻപിലും ധർണ നടത്തും. സാധാരണക്കാരന്റെ നടുവൊടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർ അറിയിച്ചു.
തിരുവനന്തപുരം∙ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ലീഗിനെ അങ്ങോട്ടു പോയി ക്ഷണിച്ചതല്ലെന്നും, ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗിന്റെ ഉന്നത നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ നിലവച്ച് അവർക്ക് പങ്കെടുക്കാൻ കഴിയാതെയായി. കോൺഗ്രസ് എതിരായി നിൽക്കുമ്പോൾ അവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുസ്ലിം ലീഗിന്റെ പിന്നാലെ ഇപ്പോൾ ഇരുകയ്യും നീട്ടി നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലീഗിനോടു സഖ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചതിനു സിപിഎം ആദ്യം രാഘവനെ പുറത്താക്കി. പിന്നാലെ അദ്ദേഹത്തെ ക്രൂരമായി
മലപ്പുറം∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചതിനു പിന്നാലെ പാണക്കാട് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന
തിരുവനന്തപുരം ∙ മുസ്ലിം ലീഗിനു പിന്നാലെ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ പലസ്തീന് അനുകൂലമായി ചിന്തിക്കുന്ന കോൺഗ്രസുകാരെയും കോഴിക്കോട്ട് 11 ന് സംഘടിപ്പിക്കുന്ന നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കു ക്ഷണിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. റാലിയിൽ എല്ലാവർക്കും ക്ഷണമുണ്ടെന്നും ആർക്കും
മലപ്പുറം ∙ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ക്ഷണിച്ചാൽ കെപിസിസിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയെന്ന നിലയിൽ തന്റെ പ്രതികരണം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം
തിരുവനന്തപുരം ∙ മുസ്ലിം ലീഗിനു പിന്നാലെ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ പലസ്തീൻ അനുകൂല നിലപാടുള്ള കോൺഗ്രസുകാരെയും കോഴിക്കോട്ട് 11 ന് സംഘടിപ്പിക്കുന്ന നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കു ക്ഷണിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. റാലിയിൽ എല്ലാവർക്കും ക്ഷണമുണ്ടെന്നും ആർക്കും വിലക്കില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർക്കു പങ്കെടുക്കാം.
ആലപ്പുഴ∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ പ്രതികരണവുമായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആരെയെങ്കിലും ചാരിയല്ലാതെ നില്ക്കാന് പറ്റില്ലെന്ന ഗതികേടിലാണ് സിപിഎമ്മെന്ന് വേണുഗോപാല്‍ ആരോപിച്ചു.
കോഴിക്കോട്∙ മുന്നണി കെട്ടുറപ്പ് പരിഗണിച്ചാണ് മുസ്ലിം ലീഗ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ലീഗുമായി ഞങ്ങൾക്കു നല്ലബന്ധമാണ്. ആ ബന്ധത്തില്‍ വിള്ളലേൽപ്പിക്കാൻ ആരുനോക്കിയാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണു മുസ്ലിം ലീഗിന്റെ പുറകേ സിപിഎം നടക്കുന്നതെന്നു പ്രതിപക്ഷനേതാവു വി.ഡി.സതീശൻ. രാഷ്ട്രീയ ലാഭത്തിനായി പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കോഴിക്കോട് ∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അനവസരത്തിലുള്ള വിവാദത്തിനു വഴി തുറന്നെന്നു ലീഗ് നേതൃയോഗത്തിൽ വിലയിരുത്തൽ. ഇക്കാര്യത്തിൽ ഇ.ടി.യുടെ ഭാഗത്തു നിന്നു കുറേക്കൂടി ജാഗ്രത ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ, പലസ്തീൻ വിഷയത്തിൽ കൂടുതൽ പേരുടെ പിന്തുണ ഉറപ്പാക്കണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും മുന്നണി മാറ്റം എന്ന തലത്തിലേക്ക് വിവാദം എത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇ.ടി. യോഗത്തിൽ വിശദീകരിച്ചു.