ADVERTISEMENT

കൊട്ടാരക്കര∙ കോടികൾ ചെലവഴിച്ച് രണ്ടാം തവണയും രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച എംസി റോഡിൽ വ്യാപക വിള്ളൽ. വൈകാതെ റോഡ് തകർച്ചയിലേക്ക് നീങ്ങും. 156 കോടി രൂപ ചെലവിൽ കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴി ഒരുക്കി 5 വർഷം കഴിയും മുൻപേയാണ് റോ‍ഡ് തകർച്ചയിലേക്ക് നീങ്ങുന്നത്. നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പരാതി.

എന്നാൽ അമിത ഭാരം കയറ്റി മണ്ണു ലോറികൾ സ്ഥിരമായി പോകുന്നത് കാരണമാകാമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. അനുവദനീയ അളവിലും ഇരട്ടി മണ്ണുമായി ലോറികൾ പോകുന്നതെന്നാണ് ആക്ഷേപം. ജലജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ കുഴിച്ച കുഴികൾ റോഡരികിൽ പലയിടത്തും ഗർത്തങ്ങളായി . കോടികൾ ചെലവാക്കിയിട്ടും റോഡ് അപകടമുക്തമായില്ലെന്നും പരാതി ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com