Activate your premium subscription today.
സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 6,840 രൂപയിലും പവന് 640 രൂപ വർധിച്ച് 54720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 19 ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയെന്ന റെക്കോർഡ് നിരക്കിനെയാണ് ഇന്നത്തെ
മലയാളികളുടെ സമ്പാദ്യശീലങ്ങളിൽ ഒന്നായ ചിട്ടികൾ കൂടുതൽ ജനപ്രിയമാക്കുന്നതിന് കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്എഫ്ഇയുടെ പങ്ക് ചെറുതല്ല. സ്വകാര്യ വ്യക്തികൾ നിയമവിധേയമല്ലാതെ നടത്തുന്ന ചിട്ടികളിൽ ചേർന്ന് ജനങ്ങളുടെ പണം നഷ്ടമാകുന്നത് ഒഴിവാക്കപ്പെട്ടത് കെഎസ്എഫ്ഇയുടെ വരവോട് കൂടിയാണ്. നീണ്ട 54
സ്മാർട്ട് ഫോൺ ഇന്ത്യയിൽ പിച്ചവച്ചു തുടങ്ങുന്ന കാലത്തേ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ആശയം അവതരിപ്പിച്ച ജോൺ മാത്യുവും നീരജ് മനോഹരനും. ദീർഘദൂര യാത്രയിൽ ബാക്ക് പാക്ക് പോലെ ഒപ്പം കൊണ്ടുപോകാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ വികസിപ്പിച്ച ശ്യാം പ്രദീപ് ആലിൽ. പ്രതിഭയുടെ തിളക്കം പേറുന്ന പേറ്റന്റ് അംഗീകാരത്തിന്റെ നിറവിലാണ് ഈ മലയാളി സ്റ്റാർട്ടപ് സംരംഭകർ.
രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ പലിശനിരക്ക് യഥാക്രമം 6%, 6.25% ആക്കി.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയുടെ വിപണന വിഭാഗം മേധാവിയായി ചുമതലയേറ്റ പാർഥോ ബാനർജി ‘ബിസിനസ് മനോരമ’യോട്:
വാണിജ്യ, മാർക്കറ്റിങ് കോളുകളും മെസേജുകളും നിയന്ത്രിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗരേഖ കൊണ്ടുവരുന്നു. ഇതിന്റെ കരടുരൂപമായി. പരമ്പരാഗത കോൾ, എസ്എംഎസ് എന്നിവയ്ക്കു പുറമേ സമൂഹമാധ്യമങ്ങളിലെ വാണിജ്യ ആശയവിനിമയങ്ങൾക്കും ഇതിലെ പല വ്യവസ്ഥകളും ബാധകമാകും. വാട്സാപ് വഴിയുള്ള മാർക്കറ്റിങ് കോളുകൾ, മെസേജ് അടക്കം പരിധിയിൽ വരുമെന്നു ചുരുക്കം.
രാജ്യത്ത് എയർ ടാക്സി നടപ്പാക്കാനുള്ള നീക്കവുമായി ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് മുന്നോട്ട്. ഇതിനുള്ള ചെറുവിമാനങ്ങൾ (eVTOL-ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) ലഭ്യമാക്കുന്ന ആർച്ചർ ഏവിയേഷന്റെ യുഎസ് ആസ്ഥാനത്ത് ഇന്റർഗ്ലോബ് സ്ഥാപകൻ രാഹുൽ ഭാട്യയും സിഇഒ ആദിത്യ പാണ്ഡെയും സന്ദർശനം നടത്തി.
കേരള സ്പേസ് പാർക്ക് പദ്ധതിക്കായി (കെ–സ്പേസ്) ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് ഒരുങ്ങും. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് ഹബ്ബിനു കെട്ടിടം നിർമിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6760 രൂപയിലും പവന് 54080 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 6,785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 70 രൂപയും
ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലടക്കം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്ര നടപടി. യഥാർഥ റിവ്യൂ മാത്രം പ്രസിദ്ധീകരിക്കുന്നു എന്നുറപ്പാക്കാനായി ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഏർപ്പെടുത്താൻ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം തീരുമാനിച്ചു.
വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. റബർ വില നേരിയ തോതിൽ ഉയർന്നു. കുരുമുളക് വില ഇടിവ് തുടരുന്നു. പൈനാപ്പിൾ വിലയും കുറയുന്നു. കാപ്പി, ഏലം വിലകളിൽ മാറ്റമില്ല. ഇന്നത്തെ ഉൽപ്പന്ന വിലകൾ അറിയാം
കൊച്ചി: തൊഴിലും വരുമാനസാധ്യതകളും തേടി മലയാളി യുവാക്കൾ മറുനാടുകളിലേക്ക് ചേക്കേറുന്നതിനിടെ കേരളത്തിലെത്തി വിജയകരമായ സ്റ്റാർട്ടപ് സ്ഥാപിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിൽ നിന്നുള്ള രണ്ടു സഹോദരങ്ങൾ. യൂപിയിലെ ബറെയ്ലി സ്വദേശികളായ ഋഷഭ് സൂരിയും സഹോദരൻ രോഹൻ സൂരിയും ചേർന്ന് സ്ഥാപിച്ച ഖുദ്റത് എന്ന കമ്പനി
ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം നടത്തുന്നത് ഗാർഹിക സമ്പാദ്യത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. "ഓഹരി വിപണി പെട്ടെന്ന് ഉയരുകയും താഴുകയും
സാധാരണക്കാർ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. സ്ഥിര നിക്ഷേപം ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പെൻഷനും മറ്റു വരുമാന മാർഗങ്ങളും ഉള്ളവരും പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ ആദായ നികുതി വരില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഈ
വ്യാപാരയുദ്ധത്തിനു വഴിമരുന്നിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നതായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ കമ്പനികളുടെയും യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
സപ്ലൈകോ ഔട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില. ഒരു ലീറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് പൊതു വിപണിയിൽ മൊത്തവില ഏകദേശം 140 രൂപയും ചില്ലറ വില 145 രൂപയും ഉള്ളപ്പോൾ സപ്ലൈകോ ഔട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ വിൽക്കുന്ന ശബരി വെളിച്ചെണ്ണ ഒരു ലീറ്ററിന് 152 രൂപയാണ്. മാർച്ചിൽ സപ്ലൈകോയിൽ 147 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞമാസം 143.86 രൂപയായിരുന്നു.
കൊടുംചൂടിൽ മീനുകൾക്കു വലുപ്പം കുറഞ്ഞതോടെ കേരളത്തിൽ നിന്നുള്ള ചെറുമത്തി ഉൾപ്പെടെ മത്സ്യങ്ങൾ പോകുന്നതു മീൻ തീറ്റ, കോഴിത്തീറ്റ ഫാക്ടറികളിലേക്ക്. പൊടിച്ചു തീറ്റയുണ്ടാക്കാൻ ചെറുമത്തി കിലോഗ്രാമിനു 30 രൂപ നിരക്കിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേയ്ക്കു അയക്കുന്നതു മൂലം മത്സ്യത്തൊഴിലാളികളുടെ വരുമാനം ഗണ്യമായി ഇടിഞ്ഞു.
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് തൊട്ടടുത്തെത്തി സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 6,785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് സ്വർണവില 54,000
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാനം. നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി)യുടെ അനുമതിക്കാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തവണത്തെ കത്ത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ഭൂമിയേറ്റെടുക്കലിനുള്ള 840 കോടി രൂപ കൈമാറാൻ കിഫ്ബി ഒരുക്കമാണെന്ന് അറിയിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചത്.
വീണ്ടും ഇടിഞ്ഞ് കുരുമുളക് വില. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. റബർ, കാപ്പി വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ വിപണികളിലെ ഉൽപന്ന വിലകൾ അറിയാം.
ദീർഘദൂര ബസുകളിൽ ലഘുഭക്ഷണ വിതരണ സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി. യാത്രകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാർ വിഷമിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതി. ടൂറിസ്റ്റ് ബസുകളിൽ ഡ്രൈവർ ക്യാബിനു സമീപം ടിവി സ്ഥാപിച്ചിരിക്കുന്ന മാതൃകയിൽ ഷെൽഫ് ഉണ്ടാക്കി അതിലാകും ഭക്ഷണം സൂക്ഷിക്കുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് സുപ്രധാനമായ നയംമാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ പരിതാപകരമായ അവസ്ഥയില് നിന്ന് കരകയറുന്നതിന്റെ ഭാഗമായി എല്ലാ സര്ക്കാര് സ്ഥാപനങ്ങളെയും സ്വകാര്യവല്ക്കരിക്കാനാണ് തീരുമാനം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ സ്ഥാപനങ്ങള്
‘ജിപിടി 4ഒ’ എന്ന പുതിയ എഐ മോഡലിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് ഓപ്പൺഎഐ. ഗൂഗിൾ, മെറ്റ എന്നീ കമ്പനികളെ ഒരു പടി കൂടി കീഴ്പ്പെടുത്തുന്നതാണ് ജിപിടി 4ഒ എന്ന പുതിയ മോഡൽ.
യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം ഏപ്രിലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം). എസ്യുവികൾ ഉൾപ്പെടെ യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് 6,675 രൂപയിലും പവന് 53,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം
ചില്ലറവിപണിയിൽ വിലക്കയറ്റം കുറഞ്ഞപ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റതോതിൽ (ഡബ്ല്യുപിഐ) വർധന. മാർച്ചിൽ 0.53 ശതമാനമായിരുന്നത് ഏപ്രിലിൽ 1.26 ശതമാനമായി വർധിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് തോത് വർധിക്കുന്നത്.
രാജ്യത്തെ പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ തയാറെടുക്കുന്നു. എടിആർ, എംബ്രായർ തുടങ്ങിയ വിമാന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്.
കൊച്ചിൻ ഷിപ്യാർഡിന് 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പിൽ നിന്നാണ് ഓർഡർ എന്നല്ലാതെ ഏതു രാജ്യത്തിൽ നിന്നാണെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൻ ഓർഡറിന്റെ പശ്ചാത്തലത്തിൽ ഷിപ്യാർഡ് ഓഹരിയുടെ വില കുതിച്ചുയർന്നു. ഒറ്റ ദിവസംകൊണ്ടു വില 150 രൂപയോളമാണു വർധിച്ചത്.
വെളിച്ചെണ്ണ വിലയിൽ നേരിയ വർധന. കുരുമുളക് വിലയിൽ ഇടിവ്. കാപ്പിക്കുരുവിന്റെ വില ഇടിഞ്ഞപ്പോൾ റബർ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ വിപണികളിലെ ഉൽപന്ന വിലകൾ അറിയാം.
അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ്
വീണ്ടും കുതിച്ചുയർന്ന പ്രശസ്തമായ മീം ഓഹരി ഗെയിംസ്റ്റോപ്. തിങ്കളാഴ്ച ഗെയിംസ്റ്റോപ്പ് ഓഹരികൾ 74.40 ശതമാനം നേട്ടത്തിൽ 30.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 38.20 ഡോളറിലേക്ക് ഓഹരികൾ ഉയർന്നിരുന്നു. റോറിങ് കിറ്റി എന്ന പേരിൽ പ്രശസ്തനായ കീത്ത് ഗിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എക്സ്
ഇറാനിലെ ഛാബഹാർ ഷാഹിദ്– ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. മേഖലയിലെ ചരക്കു ഗതാഗതത്തിൽ മേൽക്കൈ നേടുന്നതോടൊപ്പം പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിനും ചൈനയുടെ വാണിജ്യ ചരക്ക് ഇടനാഴിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനും ഈ നീക്കം ബദലാകും എന്നാണ് കരുതുന്നത്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 40.8 % വർധനയോടെ 285 കോടി രൂപയുടെ പ്രവർത്തന ലാഭം. അറ്റാദായം 43 കോടി രൂപ. 591 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുൻ വർഷം നാലാം പാദത്തെക്കാൾ 18.4% വർധന. ആസ്തികളിൽ നിന്നുള്ള വരുമാനം 1.9 ശതമാനവും ഓഹരികളിലെ വരുമാനം 20.3 ശതമാനവുമാണ്. മൂലധന പര്യാപ്തത നിരക്ക് 23.3 %.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി വിസിലിനു വായ്പ നൽകിയ 325 കോടിയും പലിശയും ചോദിച്ച കേരള ഫിനാൻഷ്യൽ കോർപറേഷനു സർക്കാർ തൽക്കാലം പലിശ മാത്രം നൽകും. 24.26 കോടി രൂപ ഒരു വർഷത്തെ പലിശയിനത്തിൽ അനുവദിച്ചു. സർക്കാർ ഗാരന്റിയിൽ 12 മാസത്തേക്കു കെഎഫ്സി വിസിലിനു നൽകിയ വായ്പയുടെ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു.
സപ്ലൈകോയ്ക്ക് പഞ്ചസാര മധുരം ഇല്ലാതായിട്ട് ഏകദേശം 9 മാസം. കഴിഞ്ഞ വർഷം ഓണക്കാലത്ത് നാമമാത്രമായി ചില ഔട്ലെറ്റുകളിൽ ഉണ്ടായിരുന്ന സബ്സിഡി ഇനമായ പഞ്ചസാരയെ സപ്ലൈകോ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതുക്കിയ വില പ്രകാരം ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് സപ്ലൈകോയിലെ സബ്സിഡി നിരക്ക് 28 രൂപയാണ്.
ഞാൻ ആലപ്പുഴയിൽ ഒരു എക്സിബിഷൻ മേളയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നു. എന്റെ കൗണ്ടറിൽ ഫർണിച്ചറിന്റെയും പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും ആണ്. ഇതിനായി ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമുണ്ടോ?
രാജ്യമാകെയുള്ള വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മാർച്ചിൽ 4.85% ആയിരുന്നത് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞു. 8 മാസമായി റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. ഇതു 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.
സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിടിയുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് 6,675 രൂപയിലും പവന് 53,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമാണ്
കുരുമുളക് വില കുറഞ്ഞു. റബർ, വെളിച്ചെണ്ണ വിലകൾ മാറ്റമില്ലാതെ തുടരുന്നു.കേരളത്തിലെ വിവിധ വിപണികളിലെ ഉൽപന്ന വിലകൾ അറിയാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനി ഏതാണ് എന്നറിയാമോ? 2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന
നിർമാണ വ്യവസായ മേഖലയിലും സേവന മേഖലയിലുമുള്ള സ്ഥാപനങ്ങളെ അവയുടെ യന്ത്ര-സാമഗ്രികളിലുള്ള നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും അടിസ്ഥാനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്ന് തരംതിരിക്കാം.
ഇന്ത്യയിൽനിന്നുള്ള ചില മസാല ബ്രാൻഡുകൾക്കു സിംഗപ്പൂരും ഹോങ്കോങ്ങും വിലക്ക് ഏർപ്പെടുത്തിയതു സുഗന്ധ വ്യഞ്ജന വിപണിയിൽ മടുപ്പിന് ഇടയാക്കിയിരിക്കുന്നു. ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ തുടങ്ങിയവയുടെ വിലയിൽ കഴിഞ്ഞ ആഴ്ച മടുപ്പ് അനുഭവപ്പെട്ടു. മസാല നിർമാതാക്കളിൽനിന്നുള്ള ഡിമാൻഡിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
ഇൻസ്റ്റഗ്രാമിൽ റീൽസിട്ട് പോപ്പുലറായ രണ്ട് പെൺകുട്ടികളുടെ പ്രധാന വിഷയം അമ്മമാർ അവരെ ചാടിക്കുന്നതാണ്. അമ്മമാരുടെ വേഷമിട്ട് അവരുടെ വഴക്ക് പറയൽ അഭിനയിച്ചു കാണിക്കും. സാംപിൾ: ‘‘നിനക്കെന്താ ഡിപ്രഷനാ...നിന്റെ ഡിപ്രഷൻ ഞാൻ മാറ്റിത്തരാം. അതെങ്ങനാ വെളുപ്പിനെ നാലുമണിവരെ ഉറങ്ങാതെ കംപ്യൂട്ടറേൽ നോക്കിയിരിക്കുകയല്ലേ. സമയത്ത് കിടന്നുറങ്ങിയാൽ തന്നെ നിന്റെ പാതി ഡിപ്രഷൻ മാറും...’’
അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില തുടരുമ്പോഴും മുൻ വർഷത്തേക്കാൾ വിൽപനയിൽ ഏകദേശം 5–7% വർധനയുണ്ടായതായാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ.
സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മേയ് 10 ന് രേഖപ്പെടുത്തിയ
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപിഎഫ് ഒരു റിട്ടയർമെന്റ് സേവിങ് സ്കീം ആയി കരുതുന്ന ഒന്നാണ്. എന്നാൽ ചില തൊഴിലുടമകൾ ജീവനക്കാരുടെ പിഎഫ്, ശമ്പളത്തിൽ നിന്ന് കിഴിച്ചിട്ടും ശരിയായ രീതിയിൽ തങ്ങളുടെ വിഹിതവും ചേർത്ത് അടക്കാതിരിക്കും. വർഷങ്ങൾ കഴിയുമ്പോഴായിരിക്കും ജീവനക്കാർ ഇതരിച്ചറിയുന്നത്. അങ്ങനെ
തുടർച്ചയായ അഞ്ച് ദിവസവും ക്രമമായി വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നേടി വിപണിയുടെ ആഴ്ചനഷ്ടത്തിൽ കുറവ് വരുത്തിയത് പ്രതീക്ഷയാണ്. പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയഗതിയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശഫണ്ടുകളുടെ വിൽപനയുമാണ് ഇന്ത്യൻ വിപണിയിലെ കഴിഞ്ഞ ആഴ്ചയിലെ
നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചു. നിലവിൽ, ക്ലിയറിംഗ് കോർപ്പറേഷൻ ബ്രോക്കറുടെ പൂൾ അക്കൗണ്ടിലേക്ക് സെക്യൂരിറ്റികളുടെ പേഔട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് ഉപഭോക്താവിന്റെ
‘കോട്ടയം ബിസിഎം കോളജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്’... 1964ൽ ‘മലയാള മനോരമ’യുടെ ക്ലാസിഫൈഡ്സ് കോളത്തിൽ ഈ പരസ്യവുമായി തുടങ്ങിയ കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) യാത്ര 60 വർഷം പിന്നിടുന്നു. ഇടപാടുകാർക്ക് ഇന്നും ആവശ്യമുള്ള പരസ്യ ഏജൻസിയായി കെപിബി വജ്രജൂബിലി തിളക്കത്തോടെ ജൈത്രയാത്ര തുടരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി രൂപയായി. 14,071 കോടി രൂപ എന്ന മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32%വർദ്ധന. ലാഭം 596 കോടി രൂപ. ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ വർഷം 11,584 കോടി ആയിരുന്നു.
അരളിപ്പൂവിന് കേരളത്തിൽ ‘ശനിദശ’യാണെങ്കിൽ തമിഴ്നാട്ടിൽ ‘ശുക്ര’നുദിച്ചിരിക്കുകയാണ്. വില ഇരട്ടിയായി ! തമിഴ്നാട്ടിലുടനീളം ക്ഷേത്രോത്സവ സീസൺ ആയതിനാൽ അരളി കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്നലെ കിലോയ്ക്ക് 500 രൂപയ്ക്കാണു തോവാള അടക്കമുള്ള പൂച്ചന്തകളിൽ അരളി വിൽപന നടന്നത്. കേരളത്തിൽ അരളിയുടെ വില 350–400 രൂപയിൽ നിന്ന് 200–150 രൂപ വരെയായി.
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അക്ഷയ തൃതീയ ദിവസമായ ഇന്നലെ രണ്ട് വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന്
പ്രധാന കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ കാര്യമായ വ്യത്യാസം ഇല്ല. കൊപ്ര, കുരുമുളക്, റബ്ബർ വിലകളിൽ ഇന്നും മാറ്റമില്ല. വിവിധ കാർഷിക വിളകളുടെ അടക്കമുള്ള അങ്ങാടി വില നിലവാരം അറിയാം.
ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 150 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചു. പലിശ വരുമാനത്തിൽ 10% വർധനയുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി 0.51 ശതമാനത്തിലേക്ക് കുറഞ്ഞു.
കടുത്ത വിൽപന സമ്മർദത്തെ തുടർന്ന് ഓഹരിവിപണിയിൽ വൻ ഇടിവ്. സെൻസെക്സ് ആയിരം പോയിന്റിലേറെ ഇടിഞ്ഞപ്പോൾ, നിഫ്റ്റി ക്ലോസ് ചെയ്തത് 22,000 പോയിന്റ് നിലവാരത്തിനു താഴെ. ഇന്നലെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നഷ്ടം 7.34 ലക്ഷം കോടി രൂപയാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻ തോതിൽ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുന്നു.
ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം.
ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്.
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 20,698.35 കോടി രൂപയായി ഉയർന്നു; 24% വർധന. മുൻവർഷം ഇതേ കാലയളവിൽ 16,694.51 കോടിയായിരുന്നു. ആകെ വരുമാനം 1.28 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേസമയം 1.06 ലക്ഷം കോടി.
പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യ സ്വകാര്യ കമ്പനിയായപ്പോൾ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് എയർ ഇന്ത്യ എക്സ്പ്രസിലെ പുതിയ പ്രതിസന്ധി. പൈലറ്റുമാർ അടക്കമുള്ളവർ പണി മുടക്കുന്നത് എയർ ഇന്ത്യയിൽ പണ്ട് പലപ്പോഴും സംഭവിക്കുന്ന കാര്യമായിരുന്നുവെങ്കിലും ഇവർക്കെതിരെ കാര്യമായ നടപടി ഉണ്ടാവാറില്ല.
വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകൾ മാറ്റമില്ലാതെ തുടരുന്നു. കുരുമുളക് വില ഇന്നലെ വർധിച്ചിരുന്നു. കാപ്പിക്കുരുവിന്റെയും വില വർധിച്ചു. വിവിധ കാർഷിക വിളകളുടെ അടക്കമുള്ള അങ്ങാടി വില നിലവാരം അറിയാം.
അക്ഷയ തൃതിയ ദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയരത്തിലേക്ക്. രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം)യുടെ 2024ലെ ലോക കുടിയേറ്റ റിപ്പോർട്ടിൽ പറയുന്നു.
സ്വർണ വായ്പ ഇടപാടുകാർക്ക് പണമായി നൽകാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി വി പി നന്ദകുമാർ. സ്വർണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാൻസിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം
ഐസിഐസിഐ ബാങ്ക് നോൺ-റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം. ഈ സൗകര്യം ഐസിഐസ ഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ iMobile Pay വഴി ലഭ്യമാകും. മുൻപ് ഇത്തരം ഇടപാടുകൾക്കായി
എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കയറ്റുമതി മേഖലയെ ഉലച്ചു. ജീവനക്കാരുടെ സമരംമൂലം 2 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ, കയറ്റുമതി മേഖലയിലെ മാത്രം നഷ്ടം കോടികൾ. കയറ്റുമതിക്കായി കൂടിയ തുകയ്ക്കാണ് പഴം, പച്ചക്കറികൾ വാങ്ങുന്നത്.
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കനറ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വർധിച്ച് 3,757 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3,175 കോടിയായിരുന്നു ലാഭം. വരുമാനം 34,025 കോടി രൂപയാണ്. മുൻവർഷം ഇതേസമയം 28,685 കോടി രൂപ.
പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്. മറയൂർ ചന്ദനക്കാടുകളിൽ നിന്നു ലഭിക്കുന്ന ചന്ദനത്തൈലം ഉപയോഗിച്ച് കേരള സോപ്സ് നിർമിക്കുന്ന കേരള സാൻഡൽ ചന്ദനസോപ്പ് പ്രശസ്തമാണ്.
ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ. 22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു.
ഭരണസമിതിക്ക് മൂന്നുതവണയിൽ കൂടുതൽ തുടരാനാകില്ലെന്ന് സഹകരണ നിയമത്തിൽ മാറ്റം കൊണ്ടുവന്നതിനു പിന്നാലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും.
സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 കുറഞ്ഞ് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ
കുരുമുളക് വില വീണ്ടും മുകളിലോട്ട്. വെളിച്ചെണ്ണ റബർ വിലകളിൽ മാറ്റമില്ല.അറിയാം വിവിധ കാർഷിക വിളകളുടെ അടക്കമുള്ള അങ്ങാടി നിലവാരം. കഴിഞ്ഞ ദിവസത്തേക്കാൾ കാപ്പിക്കുരു വിലയിൽ നേരീയ ഇടിവ് വന്നിട്ടുണ്ട്. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ
പല ആവശ്യങ്ങള്ക്ക് പേഴ്സണല് ലോണുകള് നല്കുന്ന കൂട്ടത്തില് ട്രാവല് ലോണുകളും ധനകാര്യസ്ഥാപനങ്ങള് അനുവദിക്കുന്നുണ്ട്. ബാങ്കുകള് മാത്രമല്ല നോണ് ബാങ്കിങ് ഫിനാന്ഷ്യല് കമ്പനികളും(എന്ബിഎഫ്സി) വ്യക്തിഗത ട്രാവല് ലോണുകള് നല്കുന്നു. യാത്രക്കായി വായ്പയെടുക്കാന് ആഗ്രഹിക്കുന്നവര് അറിഞ്ഞിരിക്കേണ്ട
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്ധിച്ച്
സംസ്ഥാനത്തെ ഒന്നേകാൽ കോടി ഉപയോക്താക്കളിൽ ഓരോരുത്തരും 10 വാട്സിന്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ പോലും 125 മെഗാവാട്ട് ലാഭിക്കാമെന്നും പ്രതിസന്ധി പരിഹരിക്കണമെങ്കിൽ പീക്ക് ലോഡ് സമയത്തെ ആവശ്യത്തിൽ കുറവ് വരുത്തണമെന്നും വൈദ്യുതി ബോർഡ്.
19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ. 17 കോടി രൂപ ഇതിനായി ചെലവിടും.
വീസ നടപടിക്രമങ്ങൾ സ്വകാര്യ ഏജൻസിയെ സർക്കാർ ഏൽപിച്ചതോടെ സൗജന്യമായിരുന്ന ശ്രീലങ്കൻ വീസ ലഭിക്കാൻ ഇന്ത്യക്കാർ ഇനി പണം മുടക്കണം. ഇന്ത്യ അടക്കം 7 രാജ്യക്കാർക്ക് വീസ ഫീസ് പൂർണമായും ഒഴിവാക്കുമെന്ന വാഗ്ദാനമാണ് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇന്ത്യക്കാരെ വീസ ഫീസിൽ നിന്ന് ശ്രീലങ്ക ഒഴിവാക്കിയത്. എന്നാൽ, സ്വകാര്യ കമ്പനി രംഗത്തുവന്നതോടെ സർവീസ് ചാർജ് ഉൾപ്പെടെ 2200 രൂപയോളം ഇന്ത്യയിൽ നിന്നുള്ളവർ ചെലവഴിക്കണം.
കുരുമുളക് വില വീണ്ടും മുകളിലോട്ട്. വെളിച്ചെണ്ണ, റബർ വിലകൾ മാറ്റമില്ലാതെ തുടരുന്നു. കാപ്പിക്കുരു വിലയും കുതിക്കുകയാണ്. കഴിഞ്ഞ ദിവസം വെളിച്ചെണ്ണ, കുരുമുളക്, കാപ്പി വിലകളിൽ നേരിയ ഇടിവ് നേരിട്ടിരുന്നു. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന്
വിദേശത്തു ജോലി ചെയ്യുന്ന (NRE) എന്റെ സഹോദരൻ ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. 13500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഒരു വർഷം 36 ലക്ഷം രൂപ വാടക പ്രതീക്ഷിക്കുന്നു. ഇവിടെ എങ്ങനെയാണ് റജിസ്ട്രേഷൻ എടുക്കേണ്ടത്. ഞാൻ പവർ ഓഫ് അറ്റോണി(പിഒഎ) ഏജന്റ് ആണ്. ആരുടെ പേരിൽ റജിസ്ട്രേഷൻ എടുക്കണം. വാടകക്കാരന് റജിസ്ട്രേഷൻ ഉണ്ടെങ്കിൽ എനിക്ക് റജിസ്ട്രേഷൻ ആവശ്യമാണോ?
ഇന്ത്യൻ ഓഹരി വിപണിയുടെ വ്യാപാര സമയം കൂട്ടണമെന്ന് നാളുകളായി പലരും ആവശ്യം ഉന്നയിക്കുകയായിരുന്നു. എന്നാൽ മാർക്കറ്റ് റെഗുലേറ്ററായ സെബി ഈ ആവശ്യത്തിനു അനുമതി നൽകിയില്ലെന്ന് എൻഎസ്ഇയുടെ സിഇഒ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ഓഹരി വ്യാപാര സമയം നീട്ടിയാൽ അത് ചെലവുകൾ വർധിപ്പിക്കുകയും വീണ്ടും സോഫ്റ്റ് വെയറുകൾ
ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്, കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക...എന്നിങ്ങനെയാണ് കോൾ തുടങ്ങുന്നത്. താൻ ചൈനയിൽ നിന്നു പാഴ്സൽ ബുക്ക് ചെയ്തിട്ടില്ലെന്ന് അറിയിച്ചാൽ സാരമില്ല, എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു തരാം എന്ന് ആശ്വസിപ്പിക്കും.
പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ കേരളത്തിലെ ഐടി പാർക്കുകളിലെത്തിയിട്ടും വിദേശ ബഹുരാഷ്ട്ര ഭീമൻ കമ്പനികൾ വരുന്നില്ല എന്ന പോരായ്മയ്ക്ക് പരിഹാരമായിരുന്നു ഐബിഎമ്മിന്റെ കൊച്ചി ഇൻഫോപാർക്കിലേക്കുള്ള വരവ്. വലുപ്പത്തിൽ ലോകത്തെ നാലാമത്തെ ഐടി കമ്പനി, 177 രാജ്യങ്ങളിലായി 300 ഓഫിസുകൾ, 2.8 ലക്ഷത്തിലേറെ ഉന്നത പ്രഫഷനലുകൾ.
ഒരു ഗ്രാം സ്വർണത്തിന് 6605 രൂപയാണ് ഇന്നലത്തെ വില. ഒരു ഗ്രാം വെള്ളിക്ക് 87 രൂപയും. സ്വർണത്തിന്റെ പൊലിമയും വിലയും ഇല്ലെങ്കിലും നിശബ്ദമായി മുന്നേറുകയാണ് വെള്ളി. കുറഞ്ഞ നിരക്കിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ എന്ന സവിശേഷതയാണ് വെള്ളി ആഭരണ വിപണിക്ക് അനുകൂലമാകുന്നത്. വ്യത്യസ്തമാർന്ന ഡിസൈനിലുള്ള വെള്ളി ആഭരണങ്ങളോട് പുതുതലമുറയ്ക്കുള്ള പ്രിയവും ആഭരണ വിപണിയെ സജീവമാക്കുന്നു.
വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം
ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബാക്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജരായ രാജീവ് അഗർവാളിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
വെളിച്ചെണ്ണ, കുരുമുളക് വിലകളിൽ നേരിയ ഇടിവ്. റബർ, ഏലം വിലകൾ മാറ്റമില്ല. കാപ്പി വില ഇടിയുന്നു. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പൊതു മേഖല ബാങ്കിങ്, ഫിനാൻഷ്യൽ, പവർ, മെറ്റൽ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ വീണ് ഇന്നും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 22561 പോയിന്റിൽ വ്യാപാരമാരംഭിച്ച നിഫ്റ്റി പിന്നീട് 22400 പോയിന്റിനടുത്ത് വരെ വീണ ശേഷം വീണ്ടും കയറി
ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതോടെ ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പുകളും കൂടുന്നു. തട്ടിപ്പുകാർ ഇരകളുടെ വിശ്വാസം ആർജിച്ചശേഷം, അവർ പറയുന്ന ട്രേഡിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. "ആപ്പുകൾ ഡൗൺലോഡ് ചെയ്തു നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു ഓഹരി വാങ്ങാൻ,
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കു(എംഎസ്ഇ) കൊടുക്കാനുള്ള തുക അവർക്ക് പണം കൊടുക്കുന്ന മുറയ്ക്കു മാത്രമേ ചെലവായി കണക്കാക്കുകയുള്ളു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 43 ബി(എച്ച്) ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. 2023 ഏപ്രിൽ ഒന്നു മുതലാണിത് പ്രാബല്യത്തിൽ വന്നത്. അതായത് 2023-24 സാമ്പത്തിക വർഷം മുതൽ
സ്മാർട് ഫോണുകളിൽ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോൺ സിം കാർഡുകൾ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. യുവ ജനത കൂടുതലായി ക്രിപ്റ്റോ വോലറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ കമ്പനികൾക്ക് അവരുടെ സേവനങ്ങൾ ക്രിപ്റ്റോ
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം വ്യാപാരം
നമ്മുടെ നാട്ടിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തിൽനിന്നു നിർമിക്കുന്ന എനർജി സ്പോർട്സ് ഡ്രിങ്ക് നല്ല ഡിമാൻഡുള്ള, ലാഭകരമായ ഒരു സംരംഭകത്വ മാതൃകയാണ്. നാളികേരാധിഷ്ഠിത സംരംഭങ്ങളിൽ പരിസര മലിനീകരണമില്ലാതെ നാളികേരവെള്ളം ഒഴിവാക്കുക വലിയ വെല്ലുവിളിയാണ്. ഈ പാഴാകുന്ന നാളികേരവെള്ളം സംസ്കരിച്ചാണ് കോക്കോ പ്ലസ് സ്പോർട്സ് ഡ്രിങ്ക് നിർമിക്കുന്നത്.
ഓഹരി വിപണനത്തിനിടെ കുതിച്ചുയർന്നെങ്കിലും സൂചികകൾക്ക് വൻ ഇടിവ്. സെൻസെക്സ് 732.96 പോയിന്റ് താഴ്ന്ന് 73,878.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 പോയിന്റ് ഇടിഞ്ഞ് 22,475.85ൽ ക്ലോസ് ചെയ്തു. റിലയൻസ്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ നേരിട്ട വിൽപന സമ്മർദമാണ് വിപണിയെ ക്ഷീണിപ്പിച്ചത്.
ചലച്ചിത്ര താരം ജാൻവി കപൂറിന്റെ ചെന്നൈയിലുള്ള വസതിയിൽ അതിഥിയായി താമസിക്കണോ? രണ്ടു പേരടങ്ങുന്ന രണ്ട് അതിഥി സംഘങ്ങളെ ജാൻവി കപൂർ നേരിട്ടു സ്വീകരിക്കും! പ്രോപ്പർട്ടി റെന്റിങ് സേവന ദാതാക്കളായ എയർബിഎൻബിയാണ് ഈ അവസരം ഒരുക്കുന്നത്. കലാ, സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തർ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക വിഭാഗം അവതരിപ്പിക്കുന്നതിനു തുടക്കമിട്ടാണു ജാൻവിയുടെ ആതിഥേയത്വം. സംഗീതം, സിനിമ, ടെലിവിഷൻ, കല, കായികം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തരുടെ താമസ സ്ഥലങ്ങൾ അതിഥികൾക്കായി നൽകുന്ന സേവനം ‘എയർബിഎൻബി ഐക്കൺസ്’ എന്ന പേരിലാണ് ആരംഭിക്കുന്നത്.
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർധന. മുൻ സാമ്പത്തിക വർഷം 769 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 2,081 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം 1070 കോടി രൂപയായിരുന്ന ലാഭം (നികുതിക്കു മുൻപ്) ഇത്തവണ 2,787 കോടിയുമായി. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുൻ വർഷം ഇത് 23,261 കോടിയായിരുന്നു.
രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി സെപ്റ്റംബറിൽ വാണിജ്യ പ്രവർത്തനം തുടങ്ങാൻ ആലോചിക്കുമ്പോഴും സർക്കാർ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടില്ല. കണ്ടെയ്നർ നീക്കത്തിനുള്ള റോഡ്, റെയിൽ ഗതാഗത സൗകര്യമാണ് ഇതിൽ പ്രധാനം. പുലിമുട്ട് പൂർത്തിയായതായി തുറമുഖ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ ഉയരത്തിൽ പറക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി – മാർച്ച്) സിയാൽ വഴി പറന്നത് 6855 ടൺ ചരക്ക്. എയർ കാർഗോ കാലിക്കറ്റ് രണ്ടാമത് (4345 ടൺ). തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ (4008 ടൺ) മൂന്നാമത്. കണ്ണൂർ വിമാനത്താവളം കൈകാര്യം ചെയ്തത് 746 ടൺ.
കടലിലെ കൂടിയ ചൂടിന്റെ ഏറ്റവും വലിയ ഇര മത്തി. കരയ്ക്കു സമാനമായി കടലിലും 1.2 ഡിഗ്രി ചൂട് കൂടിയതോടെ മത്തി ഉൾപ്പെടെ ചെറു മത്സ്യങ്ങളാണ് നിലനിൽപിനായി പൊരുതുന്നത്. മത്തി ഉൽപാദനത്തിൽ ഏറ്റവും വലിയ തകർച്ചയാണ് ഉഷ്ണകാലത്ത് കേരളം നേരിടുന്നത്.
കരയിലെ പോലെ കടലിലും ഉഷ്ണതരംഗം ശക്തമാകുന്നതു മത്സ്യ ലഭ്യത കുറയാൻ ഇടയാക്കിയെന്നു ഫിഷറീസ് ശാസ്ത്രജ്ഞർ. ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയും കിളിമീൻ പോലെ കടലിന്റെ അടിത്തട്ടിനോടു ചേർന്നു നിൽക്കുന്ന മത്സ്യങ്ങളും കുറഞ്ഞു എന്നാണു കണ്ടെത്തൽ.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ
Results 1-100 of 1475