Activate your premium subscription today.
ബിഷ്കെക്ക് ∙ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർഥികൾ താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർഥികളുമായി
ജറുസലം ∙ വടക്കൻ ഗാസയിൽ രൂക്ഷമായ യുദ്ധം തുടരുന്ന ജബാലിയയിൽ ഇസ്രയേൽ ടാങ്കുകളിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് പ്ലറ്റൂൺ കമാൻഡർ അടക്കം 5 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. 8 സൈനികർക്കു പരുക്കേറ്റു. ഇസ്രയേൽ സൈനികർ തമ്പടിച്ചത് അറിയാതെ ഒരു മൂന്നുനില കെട്ടിടത്തിനുനേരെ ഇസ്രയേൽ ടാങ്കുകൾ വെടിവയ്പു നടത്തുകയായിരുന്നു. 3 ബന്ദികളുടെ മൃതദേഹം ഗാസയിലെ തുരങ്കത്തിൽനിന്നു കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ ഗാസയിലേക്കു കൊണ്ടുപോയതാണെന്നും സൈന്യം പറഞ്ഞു.
ജറുസലം ∙ വടക്കൻ ഗാസയിൽ ജബാലിയയിലെ പ്രധാന മാർക്കറ്റിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു. വടക്കൻ നഗരമായ ബെയ്ത് ഹാനൂനിലെ കെട്ടിടങ്ങളും ഫാക്ടറികളും ബുൾഡോസറുകൾ ഇടിച്ചുനിരത്തി. ജബാലിയയിലെ ഉൾമേഖലകളിലേക്കു പ്രവേശിച്ച ഇസ്രയേൽ ടാങ്കുകളെ, ടാങ്ക്വേധ റോക്കറ്റുകൾ ഉപയോഗിച്ചു ഹമാസ് ചെറുത്തു.
ജക്കാർത്ത∙ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി.
പത്തനംതിട്ട ∙ ‘കാർബൺ പുറന്തള്ളൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളുടെ ഘോഷയാത്ര’ – പറയുന്നത് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് വിഭാഗത്തിലെ ഡോ. മറിയം സക്കറിയ എന്ന മലയാളി ഗവേഷക. ‘‘ഓരോ വർഷം പിന്നിടുമ്പോഴും
ജറുസലം ∙ തെക്കൻ ഗാസയിൽ റഫയിലെ 3 മേഖലകളിലും വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷയുദ്ധം തുടരുന്നു. ഇരുപക്ഷത്തും വൻ ആൾനാശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസിന്റെ ശേഷിക്കുന്ന 4 ബറ്റാലിയനുകളെ ഇല്ലാതാക്കും വരെ റഫയിൽ സൈനികനടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
സിംഗപ്പൂർ ∙ പ്രധാനമന്ത്രിയായി ലോറൻസ് വോങ് (51) സത്യപ്രതിജ്ഞ ചെയ്തു. 2 ദശകം നീണ്ട ഭരണത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ലീ ഷിയാൻ ലുങ്ങിന്റെ (72) പിൻഗാമിയായാണ് ഉപപ്രധാനമന്ത്രിയായിരുന്ന വോങ് അധികാരമേൽക്കുന്നത്. സിംഗപ്പൂരിൽ അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പു നടക്കും.
വാഷിങ്ടന് ∙ യുഎസിൽ നവംബർ 5നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപേ സ്ഥാനാർഥികൾ തമ്മിലുള്ള സംവാദ പരമ്പരയ്ക്ക് (പ്രസിഡൻഷ്യൽ ഡിബേറ്റ്) അരങ്ങൊരുങ്ങി. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലുള്ള ആദ്യത്തെ സംവാദം സിഎൻഎൻ ചാനലിന്റെ ആതിഥ്യത്തിൽ ജൂൺ 27നു നടക്കും.
വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം. നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവിൽ നൽകണം.
ബ്രാട്ടിസ്ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്ലൊവാക്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്ലോവയിൽവച്ച് ഇന്നു വധശ്രമം ഉണ്ടായത്.
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്
ലണ്ടൻ ∙ വെള്ളത്തിൽ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ (31) ചാൾസ് രാജാവ് ധീരതാ പുരസ്കാരം നൽകി ആദരിച്ചു. മെക്സിക്കോയിലെ തടാകത്തിൽ 2021 ജൂണിൽ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി.
ഇസ്ലാമാബാദ് ∙ ഗോതമ്പുപൊടിക്കും വൈദ്യുതിക്കും അന്യായമായി വിലവർധിപ്പിച്ചതിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) നടക്കുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. സുരക്ഷാസേന (പാക്ക് റേഞ്ചേഴ്സ്) നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റിട്ടുമുണ്ട്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച സമിതിയുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യാന്തരനാണ്യനിധിയിൽ നിന്ന് പുതിയ വായ്പയ്ക്ക് ചർച്ച നടക്കുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം.
ഒന്റാറിയോ ∙ പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ്, ഒന്റാറിയോയിലെ
ജറുസലം ∙ മാസങ്ങൾക്കു മുൻപു ഹമാസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട വടക്കൻ ഗാസയിലെ ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കിഴക്കൻ റഫയിലെ തെരുവിലും ജബാലിയയിലും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു. റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദേശം നൽകി. തെക്കും വടക്കും മേഖലകളിൽ പലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി.
ഓസ്ട്രേലിയയിൽ ന്യൂകാസിലിൽനിന്ന് പോർട്ട് മക്വെയ്റി വരെ വെറും 26 മിനിറ്റിൽ തീരേണ്ട ഉല്ലാസകരമായ വിമാനയാത്രയ്ക്കാണ് ‘ലാൻഡിങ് ഗിയർ’ പണി കൊടുത്തത്. ചെറുവിമാനത്തിന്റെ ചക്രം പുറത്തേക്കു തള്ളിവരുന്നില്ല. പോരാത്തതിന് മഴ, കാറ്റത്തു വിമാനത്തിൽ ഇടിക്കാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം...
മാലെ∙ ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മാലദ്വീപ് പ്രസിഡന്റ്
ന്യൂയോർക്ക് ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ 62 വയസ്സുകാരനായ റിച്ചഡ് സ്ലേമാനിനാണു കഴിഞ്ഞ മാർച്ചിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. 2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നു. ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നായ ജബാലിയയിൽ ഒരുലക്ഷത്തോളം പേർ താമസിക്കുന്നു. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം.
കീവ് ∙ യുക്രെയ്നിൽ രൂക്ഷയുദ്ധം നടക്കുന്ന ഹർകീവ് മേഖലയിലെ ഹറ്റിഷ, ക്രാസ്നേ, മോറോഖൊവെറ്റ്സ്, ഒളിനിക്കോവ് എന്നീ ഗ്രാമങ്ങൾ പിടിച്ചെടുത്തതായി റഷ്യ പ്രതിരോധവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വേറെ 5 ഗ്രാമങ്ങൾ പിടിച്ചെടുത്തതായും റഷ്യ പറഞ്ഞിരുന്നു. യുദ്ധം കനത്തതോടെ നാലായിരത്തിലധികം നാട്ടുകാർ പലായനം ചെയ്തു.
ഇസ്ലാമാബാദ് ∙ ഗോതമ്പുപൊടിക്കും വൈദ്യുതിക്കും വിലവർധിപ്പിച്ചതിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. വെടിവയ്പിൽ ഒരു പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. നൂറോളം പേർക്കു പരുക്കേറ്റു. ഇതിലേറെയും പൊലീസുകാരാണ്. കടകളടച്ചും വാഹനങ്ങൾ തടഞ്ഞും ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിനിടെ കോട്ലി, പൂഞ്ച് ജില്ലകളിൽനിന്ന് മുസഫറാബാദിലേക്ക് സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)യുടെ നേതൃത്വത്തിൽ നടത്തിയ റാലി പൊലീസ് തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. സബ് ഇൻസ്പെക്ടർ അദ്നൻ ഖുറേഷിയാണ് മരിച്ചത്.
ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി. ദാദ്യാൽ, മിർപുർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പിഒകെയുടെ മറ്റു ഭാഗങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഓട്ടവ ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂൺ 18നു കാനഡയിൽ വെടിവച്ചുകൊന്ന സംഭവത്തിൽ അമൻദീപ് സിങ് (22) എന്ന ഇന്ത്യക്കാരനെക്കൂടി കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാർ നാലായി. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ടെഹ്റാൻ∙ ഇസ്രയേലിന്റെ ഭീഷണി ഇറാന്റെ നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ – ഇറാൻ ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്.
ടെൽ അവീവ്∙ റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു. ഹമാസുമായി
കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. ബഗ്ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ
വാഷിങ്ടൻ∙ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയാറാണെങ്കിൽ ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവച്ചിരിക്കുന്നത്.
ഗാസ ∙ തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻകാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 3 ലക്ഷം പേർ സ്ഥലമൊഴിഞ്ഞതായി ഇസ്രയേൽ പറയുന്നു. കെരം
ന്യൂയോർക്ക് ∙ പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിലെ കരടുപ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 143 രാജ്യങ്ങൾ അനുകൂല വോട്ട് രേഖപ്പെടുത്തി. അറബ് രാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷപദവിയുള്ള യുഎഇ ആണ് 193 അംഗങ്ങളുള്ള പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. യുഎസും ഇസ്രയേലും അടക്കം 9 രാജ്യങ്ങൾ എതിർത്തപ്പോൾ 25 പേർ വിട്ടുനിന്നു.
പത്തനംതിട്ട ∙ സൂര്യനിൽനിന്നുള്ള സൗരകളങ്കം (സൺ സ്പോട്ട്) ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. ഇതിനു മുൻപ് 2003 ഒക്ടോബറിലാണ് ഇത്രയും തീവ്രമായ, കൊറോണൽ മാസ് ഇജക്ഷൻ എന്ന സൗരകാന്തിക കാറ്റ് ഉണ്ടായത്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൗരകളങ്കം സൂര്യനിൽ രൂപപ്പെട്ടതായി യുഎസിലെ നോവ ഉൾപ്പെടെയുള്ള ഏജൻസികൾ അറിയിച്ചു. മുൻപും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂർവമാണ്.
ഗാസ ∙ പലായനം ചെയ്ത പലസ്തീൻകാർക്ക് രക്ഷാകേന്ദ്രമായ റഫ ദുരിതക്കയത്തിൽ. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ഈജിപ്തിൽ നിന്നു ഗാസയിലേക്കുള്ള റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതിനാൽ സഹായങ്ങൾ എത്തുന്നില്ല. ഇന്ധനം തീരെ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഒരുലക്ഷത്തിലധികം ആളുകൾ റഫ ഉപേക്ഷിച്ച് മധ്യഗാസയിലേക്ക് പലായനത്തിലാണ്.
ന്യൂയോർക്ക് ∙ ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിന് രതിചിത്ര നടിക്കു പണം നൽകിയ കേസിന്റെ വിചാരണയ്ക്കിടയിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ഷുഭിതനായി കോടതിയിൽ നിന്നിറങ്ങിപ്പോയി. നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന ബന്ധം പുറത്തുപറയാതിരിക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1,30,000 ഡോളർ നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ട്രംപ് നിഷേധിച്ചത്. താൻ നിരപരാധിയാണെന്നു വാദിച്ച അദ്ദേഹം സ്റ്റോമി ഡാനിയേൽസിന്റെ വിസ്താരം നിർത്തിവയ്ക്കാൻ അഭ്യർഥിച്ചെങ്കിലും മൻഹാറ്റനിലെ ജഡ്ജി ഹ്വാൻ മെർച്ചൻ വിസമ്മതിച്ചു.
ഗാസ ∙ റഫയിലെ ഇസ്രയേൽ ആക്രമണത്തിൽ സഖ്യരാഷ്ട്രമായ യുഎസ് കടുത്ത അതൃപ്തി പരസ്യമാക്കി. റഫയിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാനായി ഇസ്രയേലിന് ആയുധം നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ബോംബുകൾ നൽകുന്നതു നിർത്തിവച്ചതിനു പിന്നാലെയാണ് ആയുധസഹായം കാര്യമായി വെട്ടിക്കുറയ്ക്കാൻ യുഎസ് ആലോചിക്കുന്നത്.
ന്യൂഡൽഹി ∙ കഴിഞ്ഞ മാസം ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന പോർച്ചുഗീസ് ചരക്കുകപ്പലിലുള്ള 5 ഇന്ത്യക്കാരടക്കം 7 പേരെ ഇന്നലെ വിട്ടയച്ചതായി പോർച്ചുഗീസ് സർക്കാർ അറിയിച്ചു. എന്നാൽ മലയാളികളായ 3 പേരെ ഇനിയും മോചിപ്പിച്ചിട്ടില്ലെന്നാണു വിവരം. ഇവരടക്കം 17 ജീവനക്കാർ കൂടി ഇനി കപ്പലിലുണ്ട്. ഇവരെക്കൂടി ഉടൻ മോചിപ്പിക്കണമെന്ന് പോർച്ചുഗീസ് സർക്കാർ ഇറാനോട് ആവശ്യപ്പെട്ടു. മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ളത്.
മോസ്കോ ∙ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഎസ് ശ്രമിക്കുന്നെന്നു റഷ്യ. ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തിൽ യുഎസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം.
ഗാസ ∙ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായ തെക്കൻ ഗാസയിലെ റഫയിൽനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം തുടങ്ങി. റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതോടെ എല്ലാ പ്രതീക്ഷയും മങ്ങി, അഭയം എവിടെയെന്നറിയാതെയാണ് ജനം വീണ്ടും അലച്ചിൽ തുടങ്ങിയത്. തെക്കുനിന്ന് മധ്യഗാസയിലേക്കാണ് ഇപ്പോൾ കൂട്ടപ്പലായനം. നേരത്തേ, ഗാസയുടെ വടക്കൻ, മധ്യ മേഖലകളിൽ യുദ്ധം രൂക്ഷമായപ്പോൾ ജനം ജീവനുംകൊണ്ടോടിയത് തെക്കൻ പട്ടണമായ റഫയിലേക്കായിരുന്നു. അവസാന ആശ്രയമായിരുന്ന റഫയിൽനിന്നും തുരത്തപ്പെട്ട് ആയിരക്കണക്കിനു പലസ്തീൻകാർ മധ്യഗാസയിലെ ദെയ്ർ അൽബലയിലെത്തി താൽക്കാലിക കൂടാരങ്ങൾ കെട്ടിത്തുടങ്ങി.
സോൾ ∙ ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നൽകിയ കിം കി നാം (94) അന്തരിച്ചു. 2022 മുതൽ ചികിത്സയിലായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്
ഗാസ ∙ ലോകരാജ്യങ്ങളുടെ അഭ്യർഥന തള്ളി റഫയിൽ ഇസ്രയേൽ കടുത്ത നടപടിയുമായി മുന്നോട്ട്. ഗാസയ്ക്കും ഈജിപ്തിനുമിടയിലെ അതിർത്തി പട്ടണമായ റഫയിലെ അതിർത്തി കവാടം ഇസ്രയേൽ പട്ടാളം കയ്യേറി. ഗാസയിലേക്ക് രാജ്യാന്തരസഹായമെത്തിയിരുന്ന നിർണായക പാതയാണ് ഇസ്രയേൽ പിടിച്ചെടുത്തത്. അതിർത്തിപാത പിടിച്ചത് യുദ്ധം രൂക്ഷമാക്കുമെന്ന് ഈജിപ്ത് ആരോപിച്ചു. മറ്റൊരു പാതയായ കെരെം ശലോം നേരത്തേ തന്നെ ഇസ്രയേൽ അടച്ചിരുന്നു.
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രമുഖ കക്ഷിയായ ജനതാ സമാജ്വാദി പാർട്ടി– നേപ്പാൾ (ജെഎസ്പി– എൻ) പിളർന്നു. പാർട്ടിയുടെ 12 പാർലമെന്റംഗങ്ങളിൽ 7 പേരും 29 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് ജനതാ സമാജ്വാദി പാർട്ടി (ജെഎസ്പി) രൂപീകരിച്ചു. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകി. അശോക് റായ് ആണ് പുതിയ നേതാവ്.
മോസ്കോ ∙ കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡന്റായും മാറി മാറി റഷ്യ അടക്കിഭരിക്കുന്ന വ്ലാഡിമിർ പുട്ടിൻ വീണ്ടും അധികാരമേറ്റു. പ്രസിഡന്റായുള്ള സത്യപ്രതിജ്ഞയും ചടങ്ങുകളും സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടന്നു. തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്നാരോപിച്ച് യുഎസും യുകെയും കാനഡയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും പ്രതിനിധിയെ അയച്ചില്ല.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ വീണ്ടും കാനഡയെ വിമർശിച്ച് ഇന്ത്യ. കനേഡിയൻ നഗരത്തിൽ ഇന്ത്യൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖലിസ്ഥാൻകാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനം.
പ്രാഗ്∙ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ യുഎസിന് കൈമാറാൻ അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുണിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത വഴി പദ്ധതിയിട്ടു എന്ന് യുഎസ് ആരോപിച്ചിരുന്നു.
ന്യൂയോർക്ക്∙ ഇന്ത്യന് വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഓക്സിജന് റിലീഫ് വാല്വില് തകരാര് കണ്ടെത്തിയതിനെത്തുടര്ന്നാണ് വിക്ഷേപണത്തിന് 90 മിനിറ്റ് മുന്പ് ദൗത്യം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി
ജറുസലം ∙ റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു.
പാരിസ് ∙ അപൂർവമായ യൂറോപ്പ് പര്യടനത്തിനു കുടുംബസമേതമെത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഫ്രാൻസിൽ ആദ്യസ്വീകരണം. പാരിസിൽ, ഔദ്യോഗിക വസതിയായ എലീസെ കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഷിയെ വരവേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിൽ മക്രോ ചൈന സന്ദർശിച്ചിരുന്നു.
മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഞ്ചാമത്തെ ഭരണകാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിന്റെ അംബാസഡർ പങ്കെടുക്കും. റഷ്യയുടെ പ്രസിഡന്റായി 6 വർഷം കൂടി പുട്ടിൻ (71) തുടരും. പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിൻ തുടരുമെന്നാണു സൂചന. പ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കും മാറ്റമുണ്ടാകില്ല.
ഗാസ∙ ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. റാഫയുടെ ചിലഭാഗങ്ങളില്നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച്
ലണ്ടൻ∙ ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.
ജറുസലം ∙ കയ്റോയിൽ വെടിനിർത്തൽ ചർച്ചകളിൽ ഇരുപക്ഷവും അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടരവേ, ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ ഖത്തർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥരാകുന്നതു തുടരണമോ വേണ്ടയോ എന്ന ആലോചനകളുടെ ഭാഗമായാണിത്.
ലണ്ടൻ ∙ പാപ്പരത്വ കേസിൽ ജർമൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർക്ക് ആശ്വാസം. ബാങ്കുകൾക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കർ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു. ബെക്കർക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളിൽ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികൾ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരുന്നു.
വാഷിങ്ടൻ ∙ കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു – പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് നിർമിതബുദ്ധി (എഐ) സംവിധാനമാണ്. യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിനെയും വഹിച്ചായിരുന്നു ചരിത്രയാത്ര. പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേർന്നുള്ള യാത്രയിൽ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു. മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിലായിരുന്നു മിന്നൽയാത്ര. സൈനിക വ്യോമയാനരംഗത്ത് എഐ ഉപയോഗത്തിലെ നിർണായക ചുവടുവയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങൾ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം.
ലൊസാഞ്ചലസ് ∙ 2 വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പോപ് സൂപ്പർ താരവും ഗായികയുമായ ബ്രിട്നി സ്പിയേഴ്സും (42) നടനും മോഡലുമായ സാം അസ്ഗരിയും (30) പിരിഞ്ഞു. സ്വത്തുക്കൾ പങ്കുവയ്ക്കാനും ധാരണയായി. 6 വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആയിരുന്നു ഇറാനിയൻ വംശജനായ അസ്ഗരിയുമായുള്ള വിവാഹം. ഈ ബന്ധത്തിൽ കുട്ടികളില്ല.
ജറുസലം ∙ ഗാസയിൽ ഹമാസിന്റെ തടവിലുളള ബന്ദികളിലൊരാൾ കൂടി മരിച്ചു. ഇതോടെ മരിച്ച ബന്ദികളുടെ എണ്ണം 38 ആയെന്ന് ഇസ്രയേൽ ബന്ദികളുടെ കുടുംബ ഫോറം അറിയിച്ചു. ബന്ദികളെ അടിയന്തരമായി മോചിപ്പിക്കാൻ കരാറുണ്ടാക്കണമെന്നാവശ്യപ്പെട്ടു ടെൽ അവീവിൽ ഇസ്രയേൽ സൈനിക ആസ്ഥാനത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ ധർണ നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഇസ്രയേലിലെ 2 തീവ്രവാദി സംഘടനകൾക്കും 4 വ്യക്തികൾക്കുമെതിരെ ബ്രിട്ടൻ ഉപരോധമേർപ്പെടുത്തി.
ന്യൂഡൽഹി ∙ പോർച്ചുഗീസ് ചരക്കുകപ്പലായ എംഎസ്സി ഏരീസിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് സഹ്കനയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. 3
ഓട്ടവ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി
ദുബായ്∙ കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസ് വൈകിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.
ന്യൂയോർക്ക്∙ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ മുന്നൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് ക്യാംപസുകളിലും നടന്ന റാലികളിലാണ് ന്യൂയോര്ക്ക് സിറ്റി പൊലീസിന്റെ നടപടി.പ്രതിഷേധക്കാര് കയ്യേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാളും പൊലീസ്
ന്യൂയോർക്ക് ∙ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറിയാണ് നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്.
കീവ് ∙ യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിൽ റഷ്യൻ മിസൈൽ പതിച്ച് 5 പേർ മരിച്ചു. ആക്രമണത്തിനു സാക്ഷിയായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരിൽ പെടുന്നു.
ജറുസലം ∙ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനൽ കോടതി (ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് – ഐസിസി ) ഗാസയിലെ 2 പ്രമുഖ ആശുപത്രികളിലെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ അൽ ഷിഫ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രികളിലെ സ്റ്റാഫിൽനിന്നാണു തെളിവെടുത്തത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജറുസലം ∙ നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്.
നയ്റോബി ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മയ് മഹിയു മേഖലയിൽ കനത്ത മഴയിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടു തകർന്നു കുത്തിയൊലിച്ച വെള്ളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന.
ന്യൂയോർക്ക് ∙ ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് യുഎസ് പത്രമായ വാഷിങ്ടൻ പോസ്റ്റ് പുറത്തുവിട്ടു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും ‘റോ’ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നു പത്രം വെളിപ്പെടുത്തി.
ന്യൂഡൽഹി∙ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. ജസ്റ്റിൻ ട്രൂഡോ സംസാരിക്കുന്നതിനിടെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.
കീവ് ∙ കിഴക്കൻ മേഖലയിൽ റഷ്യൻ സേനയോടു പിടിച്ചുനിൽക്കാനാവാതെ യുക്രെയ്ൻ സൈന്യം 3 ഗ്രാമങ്ങൾ വിട്ടുനൽകി പിന്മാറ്റം തുടങ്ങി. ആവശ്യത്തിനു സൈനികരില്ലാത്തതും ആയുധക്ഷാമവുമാണു പിന്മാറ്റത്തിനു കാരണമെന്നു മുതിർന്ന കമാൻഡർ അറിയിച്ചു. കഴിഞ്ഞയാഴ്ച യുഎസ് അനുവദിച്ച ആയുധങ്ങൾ എത്തുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
ബെയ്ജിങ് ∙ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ച് ഒരാഴ്ച തികയും മുൻപ് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് ബിസിനസ് ചർച്ചയ്ക്കായി ചൈനയിൽ. രാജ്യാന്തര വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് സമിതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ മസ്ക് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി
ജറുസലം ∙ ഗാസ വെടിനിർത്തൽ ചർച്ചയ്ക്കായി ഹമാസ് സംഘം ഇന്നു കയ്റോയിലെത്തും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ തയാറാക്കിയ പുതിയ വെടിനിർത്തൽ കരാർ ചർച്ച ചെയ്യും. വെടിനിർത്തലിന് ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞദിവസം ഹമാസ് നേതൃത്വത്തിനു കൈമാറിയിരുന്നു. പത്തു ലക്ഷത്തിലേറെ പലസ്തീൻ അഭയാർഥികൾ
ന്യൂയോർക്ക് ∙ ഗാസ യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടു ന്യൂയോർക്ക് മുതൽ കലിഫോർണിയ വരെ യുഎസ് സർവകലാശാലകളിൽ തുടരുന്ന പ്രക്ഷോഭത്തിൽ ശനിയാഴ്ച 200 ൽ ഏറെപ്പേർ അറസ്റ്റിലായി. 18ന് ആരംഭിച്ച സമരവുമായി ബന്ധപ്പെട്ട് ഇതുവരെ യുഎസിൽ 700 ൽ ഏറെ വിദ്യാർഥികൾ അറസ്റ്റിലായി. സമരത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാല
വാഷിങ്ടൻ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ) സെക്സ് ഡോൾ വാങ്ങി അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിൾ കൻസാസിലെ ഹെയ്സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്.
ജറുസലം∙ ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
ജറുസലം ∙ വെടിനിർത്തലിനായി ഇസ്രയേൽ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പഠിച്ചുവരികയാണെന്നു ഹമാസ് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപു ഹമാസ് നൽകിയ വെടിനിർത്തൽ വ്യവസ്ഥകൾക്കു മറുപടിയായുള്ള നിർദേശങ്ങളാണ് ഇസ്രയേൽ കൈമാറിയിരിക്കുന്നതെന്നാണു സൂചന.
ജറുസലം ∙ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം. 3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചു.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാല ക്യാംപസുകളിലെ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം രണ്ടാം ആഴ്ചയിലേക്കു കടന്നു. പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാലയിൽ കഴിഞ്ഞ 2 ദിവസവും സമരക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രതിഷേധം തുടരുമെന്നു വിദ്യാർഥി നേതാക്കൾ അറിയിച്ചു. ക്യാംപസിൽ കുടിൽകെട്ടിയുള്ള പ്രതിഷേധം കൊളംബിയയിൽ നിന്നാണ് ആരംഭിച്ചത്.
ലണ്ടൻ∙ പ്രണയ നൈരാശ്യത്തെ തുടർന്ന് മുൻ കാമുകിയായ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തഞ്ചുകാരന് യുകെയിൽ 16 വർഷം തടവുശിക്ഷ. ഹൈദരാബാദിൽ നിന്നുള്ള ശ്രീറാം അംബാർല എന്ന യുവാവിനെയാണ് യുകെ കോടതി ശിക്ഷിച്ചത്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൊണ്ടുവന്നതിന് 12 മാസം തടവുശിക്ഷ വേറെയുമുണ്ട്.
ടെഹ്റാൻ∙ ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജറുസലം ∙ റഫയിൽ ബോംബാക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പലസ്തീൻ യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി. സബ്രീൻ അൽ റൂഹ് എന്നാണു കുഞ്ഞിനു പേരിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഫയിലെ വീട്ടിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നാണു ഗർഭിണിയായ സബ്രീനു ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതു വാർത്തയായിരുന്നു.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലകളിൽ പടരുന്ന ഗാസാ യുദ്ധവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസും അധികൃതരും നടപടികൾ കടുപ്പിച്ചു. വിഖ്യാതമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജ അടക്കം 2 ബിരുദവിദ്യാർഥികൾ അറസ്റ്റിലായി; ഇവരെ ക്യാംപസിൽനിന്നു വിലക്കി. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യൻ വിദ്യാർഥിനി.
ബ്രിട്ടനിലെ രാജകുമാരിയാകും മുൻപ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17–ാം വയസ്സിൽ ഡയാന സ്പെൻസർ അയച്ച ആദ്യ ജോലി അപേക്ഷ 45 വർഷങ്ങൾക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളിൽ ഈ മാസം 30ന് നടക്കുന്ന ലേലത്തിൽ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.
ബഹ്റൈന്∙ തായ്ലന്ഡില്നിന്ന് ഒരു വര്ഷം മുന്പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ മോര്ച്ചറിയില് കണ്ടെത്തി. കയ്കാന് കയ്നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്റൈനിലെ മോര്ച്ചറിയില് കണ്ടെത്തിയത്.
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു
ഇസ്തംബുൾ / ഗാസ ∙ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽവന്നാൽ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽഹയ്യ വാഗ്ദാനം ചെയ്തു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാൽ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയിൽ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഹയ്യ പറഞ്ഞു. 5 വർഷമോ അതിൽക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്.
ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ 28.2 കോടി (59 രാജ്യങ്ങളിലായി). മുൻവർഷത്തെക്കാൾ 2.4 കോടി അധികം. ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ: 7.05 ലക്ഷം 5.77 ലക്ഷം പേരും ഗാസയിൽ.
ധരംശാല ∙ ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു.
ന്യൂയോർക്ക് ∙ ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന യുഎൻ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്. വിഷയം രാഷ്ട്രീയവൽകരിച്ചെന്നും എല്ലാത്തരം ആയുധങ്ങളും ബഹിരാകാശത്ത് നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു റഷ്യയുടെ വീറ്റോ.
മോസ്കോ ∙ സൈനിക കരാർ ഇടപാടുകളിൽ കൈക്കൂലി വാങ്ങിയ കുറ്റത്തിന് അറസ്റ്റിലായ റഷ്യയിലെ പ്രതിരോധ ഉപമന്ത്രി ടിമൂർ ഇവാനോവിനെ പദവിയിൽനിന്നു പുറത്താക്കി. പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിന്റെ വിശ്വസ്തനായ ഇവാനോവ് (48) യുക്രയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. പ്രതിരോധ ഉപമന്ത്രിമാർ 12 പേരാണ് റഷ്യയിലുള്ളത്. 2016 മുതൽ ഉപമന്ത്രിയായ ഇവാനോവ് കൈക്കൂലിപ്പണമായി 10 ലക്ഷം റൂബിൾ (ഏകദേശം 9 ലക്ഷം രൂപ) കൈപ്പറ്റിയെന്നാണ് മോസ്കോയിലെ കോടതി കണ്ടെത്തിയത്. 15 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വംശഹത്യ നിർത്തണം എന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ ക്യാംപസുകളെ സമരകേന്ദ്രങ്ങളാക്കിയത്.
ഭൂചലനം പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല രൂപപ്പെടുന്നതെന്നും ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങൾ ചില അദൃശ്യ സമാനകൾ പങ്കിടുന്നുണ്ടെന്നും ഭൂചലന ഗവേഷകനും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് മുൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ഗവേഷകനുമായ ഡോ. സി.പി.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നു. ഭൂഗർഭത്തിലെ
ന്യൂയോർക്ക്, ജറുസലം ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ യുഎസ് സർവകലാശാലകളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലായി. ബ്രൂക്ലിനിലും പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സമരകേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ വിദ്യാർഥികൾ ഉയർത്തിയ സമരപ്പന്തലുകൾ വെള്ളിയാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന് അധികൃതർ അന്ത്യശാസനം നൽകിയിട്ടുണ്ട്.
ന്യൂയോർക്ക് ∙ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന്റെ സ്ഥാപകൻ ചാങ്പെങ് ഷാവോയ്ക്ക് 3 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ വാഷിങ്ടൻ കോടതിയിൽ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണിത്. ഈ മാസം 30ന് ശിക്ഷ വിധിച്ചേക്കും.
ടെഹ്റാൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.
ലണ്ടനിൽ കോടതി വിധിച്ച വിവാഹമോചനം ‘കംപ്യൂട്ടർ തെറ്റ്’ മൂലം ലഭിച്ചതു വേറെ ദമ്പതികൾക്ക്. ‘കംപ്യൂട്ടർ പുറപ്പെടുവിച്ച വിധി’ തിരുത്താൻ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയിൽ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. ‘വിവാഹമോചനത്തിന്റെ ദേവത’ എന്നറിയപ്പെടുന്ന അയേഷ വാർദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാർക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാൻ കാരണം. വില്യം എന്നയാൾ ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ ഹർജി ഫയൽ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസിൽ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.
കലങ്ങി മറിയുന്ന രാഷ്ട്രീയവും ചരിത്രവുമുള്ള തയ്വാന്റെ ഭൂമിശാസ്ത്രം എന്നും കുലുക്കങ്ങളുടേതാണ്. നിലയ്ക്കാത്ത ഭൂമികുലുക്കത്തിലുംകാലിടറാതെ നിൽക്കാൻ പഠിച്ചു എന്നതാണു ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന തയ്വാനെവ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ കീഴിൽ
ജറുസലം ∙ ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.
കീവ് ∙ റഷ്യയുടെ മിസൈലാക്രമണം രൂക്ഷമായ വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ 250 മീറ്റർ ഉയരമുള്ള ടിവി ടവർ നിലം പൊത്തി. ടവർ വീണതോടെ ടിവി സംപ്രേഷണം നിർത്തിവച്ചു. ഹർകീവിൽ ജനവാസം അസാധ്യമാക്കാനുള്ള തന്ത്രങ്ങളാണു റഷ്യയുടേതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഹർകീവിൽ സൈന്യമിറങ്ങിയുള്ള ആക്രമണവും റഷ്യ പദ്ധതിയിടുന്നതായാണു നിഗമനം.
രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്. കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.
101 നിലകളുള്ള അംബരചുംബിയായ ‘തായ്പേയ് 101’ എന്ന കെട്ടിടത്തെ തയ്വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്. ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്. 660 ടൺ ഭാരമുള്ള ഒരു പെൻഡുലമാണ് ആ കെട്ടിടത്തെ കുലുങ്ങാതെ കാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ക്വാലാലംപൂർ∙ മലേഷ്യയിൽ പരിശീലന പറക്കലിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർക്കു ദാരുണാന്ത്യം. പെരക്കിലെ ലുമൂട്ട്നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിൽ ഇന്നു രാവിലെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്റ്ററുകളുടെറോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്.
ഇസ്ലാമാബാദ്∙കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് വലിയ പിന്തുണ നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. മൂന്നുദിവസത്തെ പാക്ക് സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്താൻ തയ്യാറായില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ്
ടെഹ്റാന്∙ ഇറാനും ഇസ്രയേലും തമ്മില് സംഘര്ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല് സൈനിക കേന്ദ്രങ്ങള്ക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന് ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന് പിന്തുണയോടെ ലെബനന് ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്ത്തിക്കുന്നത്.
Results 1-100 of 1265