Download Manorama Online App
അംബാനിയുടെ ആൻ്റിലിയയോടും ബക്കിംഗ്ഹാം കൊട്ടാരത്തോടും കിടപിടിക്കുന്ന കൊട്ടാരം വില്പനയ്ക്ക്. പാരീസിലെ സിനെ എറ്റ് മാർനിൽ സ്ഥിതിചെയ്യുന്ന ഷാറ്റു ഡി അർമെയ്ൻവില്ലിയേഴ്സ് എന്ന കൊട്ടാരമാണ് പുതിയ ഉടമകളെ കാത്തിരിക്കുന്നത്. ഒരുകാലത്ത് മൊറോക്കൻ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിൽ എല്ലാവിധ രാജകീയ
‘ഒരു തീപ്പൊരി മതി എല്ലാം ചാമ്പലാകാൻ’ എന്ന വാചകം കേട്ടുപഴകിയതാണെങ്കിലും ഇപ്പോഴും പ്രസ്ക്തിയുണ്ട്. ഒാടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു തീപിടിക്കുന്ന വാർത്തകൾ സ്ഥിരമായി കേൾക്കുമ്പോൾ, ഇതെല്ലാം തടയാൻ എന്താണു വഴിയെന്നു ചിന്തിക്കുന്നവർ കുറവല്ല. തീപിടുത്തം കണ്ടാൽ ആദ്യം എന്തു ചെയ്യുമെന്ന
ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു ഇടമുണ്ടെങ്കിൽ അവിടം സ്വർഗമാണെന്ന് പറയാം. ഇക്കാരണം കൊണ്ടുതന്നെയാണ് അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാൻ പദ്ധതിയിട്ട് ഇറാനിൽ ഒരുക്കിയ മെഗാനഗരത്തിന് 'പാരഡൈസ്' എന്ന പേര് നൽകിയത്. തലസ്ഥാന നഗരമായ ടെഹ്റാനിലെ തിരക്കുകൾ ഒഴിവാക്കാൻ ഒരു സാറ്റലൈറ്റ്
ദുബായിൽ നിന്നും ഇറാനിയൻ ദ്വീപായ കിഷിലേക്കുള്ള വിമാനത്തിൽ വച്ചാണ് ഞാൻ അജീഷിനെ പരിചയപ്പെടുന്നത്, തുടർന്നങ്ങോട്ട് കിഷിൽ ഞാൻ താമസിച്ച ഒരാഴ്ചയും അയാൾ എനിക്കൊപ്പം ഉണ്ടായിരുന്നു. കിഷിലെ രാത്രികാലങ്ങളിൽ ഹുക്ക വലിച്ചിരിക്കുമ്പോൾ ഞങ്ങൾ ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളും ചർച്ചയാക്കും അതിൽ രാഷ്ട്രീയവും,
ക്ലോസറ്റ് എവിടെ വേണം? ഏത് ദിക്കിൽ വേണം ? എങ്ങോട്ട് തിരിച്ച് വയ്ക്കണം? പലർക്കും ഇത്തരം സംശയങ്ങളുണ്ടെങ്കിലും ക്ലോസറ്റ് സ്ഥാപിക്കേണ്ടത് ടോയ്ലറ്റ് ഡോറിന് സമീപത്തായിരിക്കണം എന്ന ഒറ്റവാക്കിലാണ് എന്റെ ഉത്തരം. കുട്ടികൾക്ക്, മുതിർന്നവർക്ക്... അങ്ങനെ ആർക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന അനുയോജ്യമായ
പ്രവാസ ജീവിതം ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഒരു ദിവസം വിനോദ് എന്നെ അയാളുടെ വീട്ടിലേക്കു വിളിക്കുന്നത്. വിനോദ് എന്റെ ബാല്യകാല സുഹൃത്താണ്, അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു,
സ്വന്തമായി ജയിലുള്ള ഒരു വീട്. കേൾക്കുമ്പോൾ അത്ര രസം തോന്നില്ലെങ്കിലും അല്പസ്വല്പം പ്രശ്നമുണ്ടാക്കുന്നവർ വീട്ടിലുണ്ടെങ്കിൽ ഈ സൗകര്യം ചിലപ്പോൾ പ്രയോജനപ്പെട്ടെന്നു വരാം. യുകെയിലെ ഡഡ്ലി നഗരത്തിലാണ് മറ്റെങ്ങും കേട്ടിട്ടില്ലാത്ത പ്രത്യേകതകളുമായി ഒരു വീട് വാടകക്കാരെ കാത്തിരിക്കുന്നത്. സ്വന്തമായി ഒരു
മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചൈന സ്വദേശിനിയായ ഡാൻഡൻ എന്ന വീട്ടുടമയോടു ചോദിച്ചാൽ ഒരു പൂച്ചയെ വളർത്തണമെങ്കിൽ ഒപ്പം ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ കൂടി വീട്ടിൽ കരുതേണ്ടത് അത്യാവശ്യമാണെന്നായിരിക്കും മറുപടി. കാരണം ഓമനിച്ചു വളർത്തിയ പൂച്ച 'വീടിന് തീയിട്ടതു മൂലം' 11
യുകെയിൽ എവിടെയാണെങ്കിലും ഒരു വീട് കണ്ടെത്തുക എന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വർദ്ധിച്ചുവരുന്ന ഭവന വില തന്നെയാണ് പ്രധാന കാരണം. ഇതിനൊപ്പം ജീവിത ചെലവ് വർദ്ധിച്ചത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. ഉൾപ്രദേശങ്ങളിൽ പോലും വീട്
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം
ഏത് ഗുളികൻ കയറിയ നേരത്താണ് എനിക്ക് 'വീട് വയ്ക്കണം' എന്ന ചിന്ത വന്നത് എന്നറിയില്ല. അതും കോവിഡ് ലോക്ഡൗൺ കഴിഞ്ഞ സമയത്ത്...പറഞ്ഞു വരുന്നത് 15000 രൂപ കയ്യിൽ വച്ച് വീട് നിർമിക്കാൻ പ്ലോട്ട് ലെവൽ ചെയ്യാൻ തുടങ്ങിയ എന്നെ കുറിച്ചാണ്. എന്റെ അനുഭവത്തിൽ ഒരു വീട് വയ്ക്കാൻ തുടങ്ങിയാൽ പിന്നെ 5000 കിലോമീറ്റർ
ഗോവണിയില്ലാത്ത വീടുണ്ടോ ഇക്കാലത്ത്? കുറവായിരിക്കും. ഗോവണി കാണും, പക്ഷേ കൈവരി വയ്ക്കണമെന്നില്ല ചിലരെങ്കിലും. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.കൈവരി എത്തുമ്പോഴേക്കും പണം കഴിഞ്ഞുകാണും. അതുപോലെ മുകളിൽ പാരപ്പറ്റും ചെയ്തിട്ടുണ്ടാവില്ല. അകത്തെ പണികളൊക്കെ ഒരുവിധം
വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ എന്ന ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡ് കാലത്ത് ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെെയല്ലാം നിര്മാണച്ചെലവു കുറയ്ക്കാനാകുമെന്ന്
സ്വപ്നങ്ങൾക്ക് അസാധ്യമായതൊന്നുമില്ലല്ലോ. ഞാനും ഒരു വീട് പണിയാൻ ആഗ്രഹിക്കുകയാണ്. 700 SQft. 7 ലക്ഷം രൂപയുണ്ട് കൈയ്യിൽ. കടം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. 2 Bed Rooms. ഒന്ന് താഴെ മറ്റൊന്ന് മുകളിൽ. പ്ലാൻ ആയാൽ ഞാൻ നിങ്ങളെ അറിയിക്കും. നോ പ്ലാസ്റ്ററിംഗ് നോ ചെയിന്റിംഗ് . കിടപ്പുമുറിക്ക് മാത്രമേ
ഗ്ലോബൽ സിറ്റി എന്ന നിലയിലും ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക ശക്തിയുള്ള നഗരങ്ങളിൽ ഒന്ന് എന്ന നിലയിലും ദുബായ് നാൾക്കുനാൾ മുന്നേറുകയാണ്. ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അതിസമ്പന്നർ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നത് ഇതിന്
ചിലയാളുകൾ കൂട്ടുകുടുംബമായി കഴിയുന്ന വീട്ടിൽനിന്ന് പിണങ്ങി, ഭാര്യയെയും കുട്ടികളെയും കൊണ്ട് ഒരുദിവസം ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ 'തോന്ന്യാസി'യാണെന്ന് വീട്ടിലുള്ളവരും നാട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട്. വീടുവിട്ട് പോകുന്നവൻ മോശക്കാരനോ സ്വാർഥനോ ഒക്കെയായി പരിഗണിക്കപ്പെടുന്ന കാലമായിരുന്നു
മെട്രോ നഗരങ്ങളിൽ ഏറെ ജനപ്രീതി നേടിയ സങ്കല്പമായ വികസിത ഭൂമി പ്ലോട്ടുകൾ ആയി തിരിച്ചു വിൽക്കുന്ന സംരംഭം സ്കൈലൈൻ ബിൽഡേഴ്സ് കേരളത്തിൽ ആവിഷ്കരിക്കുന്നു. ഇതിനായി സ്കൈലൻ ഹെക്ടേഴ്സ് എന്ന വിഭാഗത്തിന് കീഴിൽ കോട്ടയം കളത്തിപ്പടിയിൽ സെൻട്രൽ അവന്യു, കൊച്ചി കൂനമ്മാവിൽ സ്കൈലൈൻ സാങ്ച്വറി എന്നീ പദ്ധതികൾ
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്. ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ് ഒന്ന് -
അങ്ങനെ അതും സംഭവിച്ചു, ഗൾഫ് നാടുകളിൽ പെയ്തൊഴിയാതെ മഴ...റോഡുകൾ ബ്ലോക്കായി, പലയിടത്തും വെള്ളം കയറി, ഞാൻ താമസിക്കുന്ന ഫ്ളാറ്റിലും വെള്ളം കയറി. എന്തുകൊണ്ടാണ് ഗൾഫിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടായത്? ലോകത്തെ ഏറ്റവും നിലവാരമുള്ള നിർമാണ സാങ്കേതിക വിദ്യകൾ പിന്തുടരുന്ന, ഏറ്റവും ഉന്നതമായ അടിസ്ഥാന സൗകര്യങ്ങൾ
വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം. ഫാൻ റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിൽ ചൂടിന്റെ രൂപത്തിൽ വൈദ്യുതി
സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുക എന്നത്പലർക്കും ആയുഷ്കാലസ്വപ്നമാണ്. എന്നാൽ എത്ര പണം സ്വരൂപിച്ചാലും ആഗ്രഹത്തിനൊത്ത സ്ഥലം വാങ്ങാൻ തികയാത്ത അവസ്ഥയാണ് ഇന്ത്യയിലെ പല മുൻനിര നഗരപ്രദേശങ്ങളിലും നിലവിലുള്ളത്. ഈ സാഹചര്യം വെളിവാക്കി ഐഐടി ബിരുദധാരിയായ കൽപിത്എക്സിലൂടെ പങ്കുവച്ച പോസ്റ്റ് ചർച്ചകൾക്ക്
സംസ്ഥാനത്തു വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി കുത്തനെ കൂട്ടി. ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്കുകൾ നിലവിൽ വന്നു. കാർഷിക, വാണിജ്യ മേഖലകളിൽ റജിസ്റ്റർ ചെയ്യുന്ന വാടക, പാട്ട കരാറുകൾക്കും ഇതോടൊപ്പം ചെലവേറും. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥ പ്രകാരമാണു
അഞ്ചാറു കൊല്ലം മുൻപ് ഒരവധിക്കാലത്ത് രാവിലെ റോഡിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ഞാൻ കാദറിക്കയെ കാണുന്നത്. എനിക്ക് ഓർമവച്ച കാലംമുതൽ കാദറിക്കയ്ക്ക് മീൻ കച്ചവടമാണ്, ആദ്യം തലച്ചുമടായാണ് മീൻ വിറ്റിരുന്നിരുന്നത്, പിന്നെ ഒരു സൈക്കിൾ വാങ്ങി, ഇപ്പോൾ അതൊരു മോട്ടോർ സൈക്കിളായി
പരമാവധി ചെലവുകുറച്ച് ഒരുവീട് പണിതുതരാമോ? അടുത്തിടെ ഒരു ഓട്ടോറിക്ഷക്കാരൻ എന്നോട് ചോദിച്ച ചോദ്യമാണ്. പലരുടേയും ചോദ്യമാണത്. വീട് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും ചെലവുള്ള ഒരു പരിപാടി തന്നെയാണ്. പക്ഷേ ഇന്നത്തെക്കാലത്ത് ചെലവ് കുറഞ്ഞ വീട് ഒരു സങ്കൽപമാണ്. എങ്കിൽ ചെലവ് കുറയ്ക്കാനെന്താണ്
വ്യക്തികളും കൂട്ടായ്മകളും മുൻകയ്യെടുത്ത് അർഹരായവർക്ക് വീടൊരുക്കുന്ന നിരവധി മാതൃകാപരമായ ഉദാഹരങ്ങൾ കേരളത്തിലുണ്ട്. ഞാൻ പറയുന്നത് ഇതിന്റെ മറ്റൊരു വീക്ഷണകോണിൽനിന്നുള്ള അനുഭവമാണ്. ഒരു സ്കൂൾകുട്ടിക്ക് വീട് വച്ചുകൊടുക്കാൻ നാട്ടുകാരും അധ്യാപകരും സഹപാഠികളും തീരുമാനിക്കുന്നു.
കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും അന്ധവിശ്വാസങ്ങൾക്ക് കുറവൊന്നുമില്ല എന്ന് ചുറ്റുമുള്ള വാർത്തകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന എന്റെ ഒരു ബന്ധുവിനെ പാപ്പരാക്കിയത് വാസ്തുവിലെ കന്നിമൂലയാണ്! ഖത്തറിൽ നല്ലനിലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് മാന്യമായ
അമേരിക്ക മോഷ്ടിച്ചതിന് പിടിയിലാവുക. ഒടുവിൽ മോഷ്ടാവ് കുറ്റം സമ്മതിക്കുക. ഇതൊരു കെട്ടുകഥയല്ല. സംഗതി സത്യമാണ്. പക്ഷേ ഈ പറഞ്ഞ അമേരിക്ക ഒരു ടോയ്ലറ്റാണെന്ന് മാത്രം. 18 ക്യാരറ്റ് സ്വർണത്തിൽ നിർമ്മിച്ച 50 കോടിയിൽ പരം രൂപ വിലമതിപ്പുള്ള അത്യപൂർവ്വ ടോയ്ലറ്റ് മോഷ്ടിച്ച കള്ളനാണ് ഒടുവിൽ കുറ്റസമ്മതം
മലയാളികൾ സ്വപ്നവീട് പൂർത്തിയാക്കിയാൽ അടുത്തഘട്ടമായി മുറ്റം അലങ്കരിക്കാൻ പ്ലാനിടും. പക്ഷേ വീടുപണി കഴിയുമ്പോൾത്തന്നെ സാധാരണക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിലാകും. അതിനാൽ മുറ്റം വിരിക്കാൻ വില കുറഞ്ഞ ഇന്റർലോക്കിലേക്ക് പലരുംപോകും. എന്നാൽ ഇന്റർലോക്കിന്റെ ബജറ്റിൽത്തന്നെ മുറ്റം വിരിക്കാൻ നാച്ചുറൽ
കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം. 1. ക്രോസ് വെന്റിലേഷൻ എതിര്ദിശകളിലെ ജനാലകള് തുറന്നിടുന്നത് കൊണ്ട് വീടിനുള്ളിൽ വായുസഞ്ചാരം സുഗമമാകും. രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലും, വൈകിട്ട് ഏഴിനും പത്തിനും ഇടയിലും ആണ്
'ആരൂഢം അന്നം മുട്ടിക്കും' എന്നൊരു ചൊല്ലുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ, ലോണെടുത്തും സ്വരുക്കൂട്ടിയും ഉള്ള തുക കൊണ്ട് വീടുപണിയുന്നവർക്കായാണ്. ബജറ്റ് പ്രശ്നമല്ലാത്ത കാശുകാർക്ക് വായിക്കാതെ പോകാം. പ്രവാസജീവിതം നിർത്തി നാട്ടിൽ പോയ ഒരാളുമായി അടുത്തിടെ സംസാരിച്ചു. അദ്ദേഹത്തിന് ഇപ്പോൾ തിരിച്ച് ഗൾഫിലേക്ക്
വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം. ഇതുസംബന്ധിച്ചു
ഭൂമി പ്ലോട്ടുകളായി വിൽക്കുന്നതു സംബന്ധിച്ച് ചട്ടങ്ങൾ അടങ്ങുന്ന അറിയിപ്പ് തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നു സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പ്ലോട്ട് വികസനം കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) റജിസ്റ്റർ ചെയ്യിപ്പിക്കുകയാണു പ്രധാന
ഒരുമിച്ചു ജീവിക്കുന്ന പ്രണയിതാക്കൾ വേർപിരിയാൻ തീരുമാനിച്ചു കഴിഞ്ഞാൽ വീടുവിട്ടു പോകും മുൻപ് അവിടെ ഉള്ളതെല്ലാം രണ്ടായി വിഭജിക്കും. പങ്കാളിക്ക് സമ്മാനമായി നൽകിയ വസ്തുക്കൾ പോലും തിരികെ ചോദിച്ചു വാങ്ങുന്നവരുമുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഒരു ടോയ്ലറ്റ് ഉൾപ്പെടുന്നത് അത്ര സാധാരണല്ല. കേൾക്കുമ്പോൾ ഏതോ കോമഡി
അയൽക്കാർ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും ശത്രുതയ്ക്കും പ്രത്യേകിച്ച് വലിയ കാരണങ്ങളൊന്നും വേണ്ട. ഏതു നാട്ടിലായാലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. അതിരും മതിൽക്കെട്ടുകളും വഴിയുമൊക്കെ അയൽക്കാർ തമ്മിലുള്ള വഴക്കിന് കാരണമാകും. ഇത്തരം തർക്കങ്ങൾ നാട്ടിൽ സംസാരവിഷയമാവുകയും ചെയ്യും. എന്നാൽ ഇറ്റലിയിലെ സിസിലിയിൽ
വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ചെറുപ്പക്കാരുടെ കുടിയേറ്റം രാജ്യത്ത് ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. നാട്ടിൽ ഒന്നോ രണ്ടോ വർഷത്തിനിടയിൽ എത്തുന്ന അതിഥികളാണെങ്കിലും 'നാട്ടിൽ സ്വന്തമായി ഒരുവീട്' എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ഇതിൽനിന്ന്
ജോലി സംബന്ധമായും മറ്റുംവീട് വിട്ടുനിൽക്കേണ്ടി വരുമ്പോൾ കൂടുതൽ ആൾക്കാർക്കും ഭയം കള്ളന്മാരെയാണ്. എന്നാൽ യുകെയിലെ ല്യൂട്ടൺ ടൗൺ സ്വദേശിമൈക്ക്ഹാൾ വീട്ടിൽനിന്ന് മാറിനിന്ന അവസരത്തിൽ നഷ്ടപ്പെട്ടത് സ്വന്തം വീടുതന്നെയാണ്. വീട്ടിൽ മറ്റാരോ താമസമാക്കിയെന്നറിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് താൻപോലുമറിയാതെ
സോളർ ഇൻവെർട്ടറുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി. വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചു തന്നെയാണ് ഓഫ്
നിലവിൽ ഒരു സിവിൽ എൻജിനീയറായാണ് ജോലി നോക്കുന്നത് എങ്കിലും ഞാൻ ആദ്യമായി പ്രതിഫലം വാങ്ങി ചെയ്ത ജോലി ആരെയും ഒന്ന് ഞെട്ടിക്കുന്നതാണ്.അതൊരുപ്രൊഫഷനൽ കില്ലറുടെതാണ്!... 'പ്രൊഫഷനൽ കില്ലർ'എന്നുപറയുമ്പോൾ നമ്മുടെ പവനായിയെപ്പോലെ കോട്ടും തൊപ്പിയും ഒന്നും ഇട്ട കില്ലർ അല്ല, ചുമ്മാ നിക്കറും കയ്യില്ലാത്ത ബനിയനും
കെട്ടിടങ്ങൾ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിക്കപ്പെടുന്ന രീതി കെട്ടിട നിർമ്മാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ അത്തരത്തിൽ ത്രീഡി പ്രിന്റിങ്ങിലൂടെ നിർമിക്കപ്പെട്ട ആദ്യ പള്ളി തുറന്നിരിക്കുകയാണ് സൗദി അറേബ്യ. ജിദ്ദയിലെ അൽ ജൗഹറ സബേർബിലാണ്
സാധാരണക്കാർ ഒരുവിധം സ്വരുക്കൂട്ടിയും ലോണെടുത്തും വീട് പണിതുകഴിഞ്ഞാൽ അടുത്ത മുൻഗണന ചുറ്റുമതിലും മുറ്റവും ഒരുക്കുന്നതിനാകും. പക്ഷേ പരമ്പരാഗത ശൈലിയിൽ ചുറ്റുമതിൽ പണിയാനെടുക്കുന്ന ചെലവും കാലതാമസവും പലരെയും പിന്തിരിപ്പിക്കും. ഇതിനൊരു പരിഹാരമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരമേറുന്ന പ്രീകാസ്റ്റ് കോമ്പൗണ്ട്
ചെലവ് കുറഞ്ഞ വീട് എങ്ങനെ സാധ്യമാക്കാം. ചില അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചേർക്കുന്നു. സാമ്പത്തിക ഭദ്രത ഉള്ളവർ ഇതൊന്നും നോക്കേണ്ട ആവശ്യമില്ല എന്ന് ആദ്യമേ പറയട്ടെ... ചെറിയ ബജറ്റിൽ വീട്വയ്ക്കാൻ ശ്രമിക്കുന്നവർക്കുവേണ്ടിയാണ്ഈ കുറിപ്പ്. 1. വീട് വയ്ക്കേണ്ടത്ഒരാളുടെ സാമ്പത്തികം, സൗകര്യം, വീട്ടിലെ
അപ്പാര്ട്മെന്റുകള് താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന് എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്. ഇത് കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്കുകയാണ് കേരളത്തിലെ പ്രശസ്ത ബില്ഡറായ ഫേവറിറ്റ്
വീൽചെയർ കയറുന്ന സെറിബ്രൽ പാൾസി ബാധിച്ച സഹോദരിയെയും അഞ്ചു മക്കളെയുംകൊണ്ട് നടുത്തെരുവിൽ ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ കഴിയുകയായിരുന്നു കോൺവാൾ സ്വദേശികളായ ആൻ്റണി - എമ്മ ദമ്പതികൾ. ആൻ്റണിയുടെ സഹോദരി ഹന്ന വീൽചെയറിൽ നിന്നും എഴുന്നേൽക്കാനാവാത്ത അവസ്ഥയിലാണ്. അതിനാൽ വീൽചെയർ കടന്നുചെല്ലാനുള്ള
വീട് സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സാക്ഷാത്കാരം കൂടിയാണ്. രൂപകല്പന, പ്ലാനിങ്, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം അവിടെ താമസിക്കുന്നവരുടെ ആഗ്രഹങ്ങളുടെയും ജീവിതശൈലിയുടെയും പ്രതിഫലനങ്ങൾ ഉണ്ടാവും. വീട് നിർമാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ നിർമാണ സാമഗ്രികൾ വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ
വീടിന്റെ പ്ലാസ്റ്ററിങ്പഴകിയതിനെ തുടർന്ന് അതൊന്നു മോടി പിടിപ്പിക്കാം എന്ന് തീരുമാനിച്ചതായിരുന്നു പെൻസിൽവാനിയ സ്വദേശിനി ജെ. ബിൽഡർമാരെത്തി പണി ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഒരിക്കലും മറക്കാനാത്തവിധം പരിഭ്രാന്തി ഉണ്ടാക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് വീട്ടിൽ അരങ്ങേറിയത്. പ്ലാസ്റ്ററിങ്
പല പ്രദേശങ്ങളിലും കരണ്ട് ചാർജും വാട്ടർ ചാർജുമൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. എന്ന് കരുതി അത്യാവശ്യ കാര്യങ്ങൾ മാറ്റിവയ്ക്കാനാകില്ലല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ആരും ചിന്തിക്കാത്ത വഴികൾ കണ്ടെത്തി ചെലവ് ചുരുക്കാൻ നോക്കുന്നവരുണ്ട്. അങ്ങനെ അയൺ ബോക്സിനു പകരം തുണി തേയ്ക്കാൻ ഒരു വീട്ടമ്മ
ഒരു നേരത്തെ ആഹാരത്തിനോ കിടക്കാനൊരു ഇടത്തിനോ വകയില്ലാതെ അങ്ങേയറ്റം ഗതികെടുന്ന സാഹചര്യത്തിലാണ് മറ്റുള്ളവർക്ക് മുന്നിൽ ആളുകൾ കൈനീട്ടി ഭിക്ഷയാചിക്കുന്നത്. കയ്യിൽ കിട്ടുന്ന തുച്ഛമായ നാണയത്തുട്ടുകൾകൊണ്ട് അങ്ങനെ ദിവസത്തിൽ ഒരു നേരം മാത്രം വിശപ്പ് അടക്കുന്നവരും ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉണ്ടാവും. എന്നാൽ
ലോകത്തെ വൻകിട നഗരങ്ങളിലെല്ലാം ഭവനപ്രതിസന്ധി രൂക്ഷമാണ്. പ്രത്യേകിച്ച് ജോലിക്കായും പഠനത്തിനായും അന്യനാടുകളിലേക്കെത്തുന്നവർക്ക്, വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഭഗീരഥപ്രയത്നം വേണ്ടിവരും. ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ ഒരുമാസത്തെ ശമ്പളം മുഴുവൻ നൽകിയാൽ പോലും തികയാത്ത വാടകയാണ്പലയിടത്തും. ഈ അവസ്ഥ
എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവങ്ങളിലൂടെ... ജോസ്
ഒരു കുഞ്ഞിന് ജന്മം നൽകുക, ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. ആ സമയത്ത് കടന്നുപോകുന്ന ശാരീരിക യാതനകൾക്ക് ഭർത്താവിൽനിന്ന് എന്തെങ്കിലും സ്നേഹസമ്മാനം ലഭിച്ചാൽ അത് ഏതൊരു സ്ത്രീയുടെയും മനസ്സുനിറയ്ക്കും. ചിലർക്കാകട്ടെ പ്രസവശേഷം വേണ്ടത്ര പരിഗണനയോ സ്നേഹമോ ലഭിക്കുന്നില്ലെന്ന
കേരളത്തിലെ ഒരുവിഭാഗം നിർമാണതൊഴിലാളികൾക്ക് ഇതെന്തുപറ്റി? എന്ന ചോദ്യം പലരും ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ശാരീരികമായി ജോലിചെയ്യുന്ന ജോലിക്കാർ, ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു(എല്ലാവരുമല്ല) എന്നതാണ് പ്രധാനപരാതി. ഇതിൽ കഴമ്പുണ്ടോ എന്നുചോദിച്ചാൽ, അൽപമുണ്ടെന്നാണ് നിർമാണമേഖലയിലുള്ളവർ പറയുന്നത്. വരാമെന്നേറ്റ് വരാതിരിക്കൽ, വൃത്തിയായി ജോലി ചെയ്യാതിരിക്കൽ,
ഒരുതരത്തിലും രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോകുന്ന സാഹചര്യം വന്നാൽ അതിജീവിക്കാനായി ആരും ചിന്തിക്കാത്ത രക്ഷാമാർഗങ്ങൾ വരെ മനുഷ്യൻ കണ്ടെത്തിയെന്ന് വരും. അങ്ങനെ ഒരു അസാധാരണ മാർഗത്തിലൂടെ രക്ഷപ്പെട്ട കഥയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ക്രിസ്റ്റീന ഇൽക്കോയുടേത്. മണിക്കൂറുകളോളം ബാത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ
വാടകയ്ക്കെടുത്ത വീട്ടിൽ ഓർക്കാപ്പുറത്ത് ഒരു അജ്ഞാത മുറി കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് യുകെ സ്വദേശികളായ ഒരു ഭാര്യയും ഭർത്താവും. പുതിയ വീട്ടിലേയ്ക്ക് താമസത്തിന് എത്തിയ ഇവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്താണ് രഹസ്യ മുറി കണ്ടെത്തിയത്. പുതിയ വീട്ടിൽ തങ്ങളുടെ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു ഇരുവരും.
എത്ര ആഡംബരം ഉണ്ടെങ്കിലും ഒരു ജയിലിൽ താമസിക്കാൻ ആഗ്രഹം തോന്നുമോ? എന്നാൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ഷെയറിലുള്ള ഒരു ജയിൽ കണ്ടാൽ ചിലപ്പോൾ തോന്നും. കാരണം ഇന്ന് ഈ ജയിൽ തടവുപുള്ളികളെ പാർപ്പിക്കുന്ന ഇടമല്ല, മറിച്ച് ഒരു ആഡംബര വീടാണ്. ബെവേർലിയിലാണ് ഒക്റ്റഗൺ ഹൗസ് എന്നു പേരുള്ള ഈ പഴയ ജയിൽ സ്ഥിതിചെയ്യുന്നത്.
അനുമതിയില്ലാതെ അയൽക്കാരന്റെ വീട്ടിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്ന് വൻതുക പിഴയടയ്ക്കേണ്ട കുരുക്കിലായിരിക്കുകയാണ് ന്യൂജേഴ്സി സ്വദേശിയായ ഒരു വീട്ടുടമ. ഗ്രാൻഡ് ഹേബർ എന്ന വ്യക്തിയാണ് കേസിലെ പ്രതി. അയൽവാസിയായ സമി ഷിൻവേ എന്ന വ്യക്തിയുടെ പുരയിടത്തിലെ 32 മരങ്ങളാണ് അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ ഹേബർ
ഇറ്റലിയിലെ മനോഹാരിതയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് പറയാവുന്ന ഇടം. ഗൾഫ് ഓഫ് നേപ്പിൾസിലെ ഗൈയോള ദ്വീപിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സമുദ്രത്താൽ ചുറ്റപ്പെട്ട് പാറക്കെട്ടുകളും മരങ്ങളുമൊക്കെയായി പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണിത്. ആദ്യ കാഴ്ചയിൽ ഗൈയോള
നമ്മുടെ ആർക്കിടെക്ടുകളുടെയും ഡിസൈനർമാരുടെയും ഒരുപോരായ്മ (എല്ലാവരുടേതുമല്ല) എന്നുപറയുന്നത്, അവർ ക്ലയിന്റിനെ കേൾക്കും അവരെ തൃപ്തിപ്പെടുത്തും. നാട്ടുകാരെ തൃപ്തിപ്പെടുത്തും അമ്മാവന്മാരെ തൃപ്തിപ്പെടുത്തും. സ്വയംപ്രഖ്യാപിത വാസ്തുവിദഗ്ധനെ തൃപ്തിപ്പെടുത്തും. അക്കൂട്ടരുടെ മനോനിലയ്ക്കനുസരിച്ച് ഉഗ്രൻ വീടുകൾ
ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ മുൻനിരയിലുള്ള ചൈന ജനങ്ങൾക്ക് വേണ്ടത്ര താമസസൗകര്യം ഒരുക്കുന്നതിന് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ജനസാന്ദ്രതയ്ക്ക് ചേർന്നു പോകുന്ന വിധത്തിൽ സ്ഥലം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. ഇതുമൂലം എല്ലാവർക്കും ഒരേപോലെ ഗുണനിലവാരമുള്ള ഭവനങ്ങൾ ഉണ്ടാവുക
വീട് പണിയുമ്പോൾ പലകാര്യങ്ങളും മുൻകൂട്ടിക്കാണേണ്ടതുണ്ട്. ഈ ദീർഘവീക്ഷണമില്ലായ്മ മൂലം വീട് വാസയോഗ്യമല്ലാതാകുന്ന നിരവധി അനുഭവങ്ങളുണ്ട്. വീടിന്റെ പുറംമോടിക്ക് പലരും പ്രാധാന്യം നൽകാറുണ്ട്. എന്നാൽ അവർ താമസിക്കുന്ന അകത്തളത്തിന് അത്രത്തോളം പ്രാധാന്യം കൊടുക്കാറുമില്ല. ഉദാഹരണത്തിന് പല തട്ടുകളായി അകത്തളം
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ പരിണാമത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ മധ്യവർഗത്തിന്റെ വേഗതയിലുള്ള വളർച്ചയാണ് ഇങ്ങനെയൊരു പരിണാമത്തിന് കാരണമെന്ന് പറയാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വർദ്ധനവുണ്ടാകാൻ ഈ മാറ്റം സഹായിച്ചതോടെ വ്യാവസായിക വിദഗ്ധർക്കൊപ്പം നിക്ഷേപകരും ഡെവലപ്പർമാരും
സ്നേഹപൂർവമാണ് വിളിക്കുക. "ഹലോ ......ല്ലേ?"...താങ്കളുടെ നമ്പർ കിട്ടി. ഇന്നയാൾ തന്നതാണ്. തിരക്കാണോ? സംസാരിക്കാൻ പറ്റുമോ? ഒന്ന് കാണണം സംസാരിക്കണം. മോന് വേണ്ടി വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൻ ഗൾഫിൽനിന്ന് ഇന്ന ദിവസം വരുന്നുണ്ട്. ഇവിടം വരെ വന്നാൽ സൗകര്യത്തിൽ ചർച്ച ചെയ്യാമായിരുന്നു.
എന്റെ പ്രായമായ അമ്മയ്ക്കുവേണ്ടിയാണ് മകളായ ഞാൻ ഈ കത്തെഴുതുന്നത്. ഞങ്ങൾക്കുണ്ടായിരുന്ന രണ്ടു വീടുകൾ പിതാവിൽനിന്ന് രണ്ട് ആൺമക്കൾ നിർബന്ധിതമായി എഴുതിവാങ്ങി. 2023 മാർച്ചിൽ പിതാവ് മരിച്ചു. അമ്മ ഇളയ മകന്റെ കൂടെയാണ് താമസം. പക്ഷേ,മകൻ അമ്മയെ വേണ്ടവിധം നോക്കുന്നില്ല. മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്. ഈ
കയ്യിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വപ്നം കാണുന്നതിന് അതിരുകളില്ലല്ലോ. എന്നാൽ ഇത്തരം സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻസാധിക്കുന്നവർ നന്നേ കുറവായിരിക്കും. അധികമാരും കാണാത്ത ഒരു സ്വപ്നം യാഥാർഥ്യമാക്കി അമ്പരപ്പിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഒരു വലിയവിമാനത്തെ
ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യമുണ്ട്. മുതിർന്ന ആളുകളുടെ ചെറിയ അശ്രദ്ധയും, ആത്മവിശ്വാസ കൂടുതലും കാരണം, വീട്ടിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചയും തുടർന്നുള്ള ആശുപത്രിവാസവും. ഇതൊഴിവാക്കണമെങ്കിൽ വീട്ടിലുള്ള പ്രായമുള്ളവരും പുതുതലമുറയും തമ്മിലുള്ള അന്തർധാര ശക്തമായിരിക്കണം.
ഒരു വീടു വാടകയ്ക്കെടുത്താൽ വീട്ടുടമ മൂലം ധാരാളം പ്രശ്നങ്ങൾ വാടകക്കാർക്ക് നേരിടാനുള്ള സാധ്യതയുണ്ട്. മുൻകൂട്ടി അറിയിക്കാതെ വാടക വർദ്ധിപ്പിക്കുന്നതും കൃത്യമായി വീടിന്റെ മെയിൻ്റനൻസ് ചെയ്തു കൊടുക്കാത്തതും തുടങ്ങി പൊറുതിമുട്ടിക്കുന്ന പല അവസ്ഥകളിലൂടെയും കടന്നു പോകേണ്ടിവന്നെന്നു വരാം. എന്നാൽ എംബിബിഎസ്
ആറേഴു കൊല്ലം മുൻപാണ് ആ സംഭവം നടക്കുന്നത്. യൂറോപ്പ് ആസ്ഥാനമായ ഒരു കോർപ്പറേറ്റ് ഫർണിച്ചർ ഷോപ്പിന്റെ മിഡിൽ ഈസ്റ്റ് ആസ്ഥാനത്തിന്റെ പണി നടക്കുകയാണ്. ഞാനും ആ പ്രൊജക്ടിൽ ജോലി ചെയ്യുന്നുണ്ട്. അതിനിടയ്ക്കാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അത് സംഭവിച്ചത്. ഒന്നാം നിലയ്ക്കായിപണിതുവച്ച കൂറ്റൻ ഹോളോ കോർ
ജോബി ജോസഫിന്റെ ഇന്റീരിയർ ഡിസൈൻ ലോകത്തേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. പുരാതന മഹത്വവും ആധുനിക പരിഷ്കരണവും തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന ഈ ഭവനം സൃഷ്ടിച്ചിരിക്കുന്നത് ഇതിഹാസമായ മഹാഭാരത പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. മൺഭിത്തികളുടെ നാടൻ ചാരുത, വെളുത്ത രംഗോലി ഡിസൈനുകളുടെ പരിശുദ്ധിയുമായി
ഏറെ തിരഞ്ഞുപിടിച്ച് ആവശ്യത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് കരുതി വാങ്ങുന്ന റഫ്രിജറേറ്റർ പോലും കുറച്ചുകാലം കഴിയുമ്പോൾ അപര്യാപ്തമാണെന്ന് പലർക്കും തോന്നിത്തുടങ്ങും. ഫ്രിജിനുള്ളിൽ സ്ഥലമില്ല, തണുപ്പ് ആവശ്യത്തിനില്ല എന്ന് പരാതിപ്പെടുന്നവർ ഉണ്ട്. എന്നാൽ ഫ്രിജിനുള്ളിൽ സാധനങ്ങൾ കൃത്യമായി
മെട്രോപോളിറ്റൻ നഗരങ്ങളിൽ താമസിക്കാൻ ഒരു ഇടം കണ്ടെത്തുന്നത് ഒരു ജോലി തരപ്പെടുത്തുന്നതിനേക്കാൾ ശ്രമകരമാണ്. വേണ്ടത്ര സൗകര്യമില്ലാത്ത സ്ഥലങ്ങൾക്ക് പോലും ശമ്പളത്തിന്റെ മുക്കാൽ പങ്കും വാടകയായി നൽകേണ്ടുന്ന അവസ്ഥ. ഇതുമൂലം ജോലി തന്നെ ഉപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് നീങ്ങാമെന്ന് തീരുമാനിക്കുന്നവർ
പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ച ഒരു കെട്ടിടം. കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കാനുള്ള ഏതോ അനിമേഷൻ സീരീസിലെ കെട്ടിടത്തിന്റെ കാര്യമാണ് പറയുന്നതെന്ന് തോന്നാം. എന്നാൽ ബൊളീവിയയിലെ കൊൽചാനി എന്ന സ്ഥലത്തെത്തിയാൽ അത്തരം ഒന്ന് നേരിട്ട് തന്നെ കാണാനാകും. ഇവിടെ സ്ഥിതി ചെയ്യുന്ന പലാസിയോ ഡി സാൽ എന്ന ഹോട്ടൽ
ഒരു ആർക്കിടെക്ടും സിവിൽ എൻജിനീയറും തമ്മിൽ എന്താണ് വ്യത്യാസം..? കാലം കുറെയായി വീട് നിർമാണം ചർച്ച ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആരാണ് ഈ ആർക്കിടെക്ട്..? ആർക്കിടെക്ട് എന്ന് വച്ചാൽ കലാപരമായി വീടുകൾ രൂപകൽപന ചെയ്യുന്ന കൂട്ടരാണെന്നും, എൻജിനീയർമാർ എന്നാൽ
ഇത് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ ലോകം ഭരിക്കുന്ന കാലമാണ്. ഭംഗിയും നിറവുമൊക്കെ നേരിട്ട് നോക്കി വാങ്ങുന്നത് പോലെതന്നെ വേണ്ട സാധനങ്ങളെല്ലാം വീട്ടിലിരുന്ന് ഓർഡർ ചെയ്തു കയ്യിൽ എത്തിക്കുന്നതാണ് പുതുതലമുറക്കാരുടെ പതിവ്. എന്നാൽ ഒരു വീടു വാങ്ങണമെന്ന് തോന്നിയാലോ ? അതിനും ഇ-കോമേഴ്സ് സൈറ്റുകൾ തന്നെ ധാരാളം എന്ന്
ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് കേശവൻ നായരുടെ മരണം. രാവിലെ ഏതാണ്ടൊരു പത്തുമണിയോടെ നായരുടെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ കേട്ടു, അതോടെ നാട്ടുകാർ അങ്ങോട്ടോടി, ചെന്നിട്ടു വിശേഷിച്ചു കാര്യം ഒന്നുമില്ലെങ്കിലും മാവിൻചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിള്ളേരും അങ്ങോട്ടോടി. നാട്ടുകാരായ ചില കാരണവന്മാർ
ഭൂമിയിലെ ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമായി ഡിസ്നി വേൾഡിനെ കാണുന്നവരുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ഭയാനകം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്തിനും ഡിസ്നി കഥകളുമായി ബന്ധമുണ്ട്. കാരണം ഡിസ്നി കഥകളിൽ നിന്ന് നേരിട്ടിറങ്ങി വന്നതുപോലെയുള്ള നൂറുകണക്കിന് ചെറുകൊട്ടാരങ്ങൾ നിറഞ്ഞ ഒരു നഗരമാണ് ഇപ്പോൾ പ്രേത നഗരം എന്ന
'അയാൾ കഥയെഴുതുകയാണ്' സിനിമയിൽ ലാലേട്ടന്റെ സാഗർ കോട്ടപ്പുറം അറിയാതെ വീടുമാറിക്കയറി, വീട്ടുകാരിയുടെ വസ്ത്രവുമിട്ട് കട്ടിലിൽ കിടന്നുറങ്ങുന്ന രംഗം ഓർമയില്ലേ? 'അറിയാതെയല്ല' എന്നതൊഴിച്ചാൽ സമാനമായ ഒരു സംഭവം അടുത്തിടെ അമേരിക്കയിലെ ടെന്നസിയിലുണ്ടായി. വീട്ടുകാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ തക്കത്തിൽ ഒരാൾ
ഇംഗ്ലണ്ടിലെ ഷ്രോപ് ഫയറിൽ കാഴ്ചയ്ക്ക് അസാധാരണത്വം ഒന്നുമില്ലാത്ത ഒരു വീടുണ്ട്. പുറത്തുനിന്ന് നോക്കിയാൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്റൂമും ടെറസ്സുമുള്ള തികച്ചും സാധാരണമായ ഒരു വീട്. എന്നാൽ ഇവിടെ മറ്റെങ്ങും കാണാനാവാത്ത ഒരു വലിയ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. പുറമേ നിന്ന് നോക്കിയാൽ കാണാനാവാത്ത വിധത്തിൽ
സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടു നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2025 മാർച്ച് 31നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാന
സ്വത്ത്കൈവശപ്പെടുത്തി മാതാപിതാക്കളെ തെരുവിലേക്ക് ചവിട്ടിയിറക്കുന്ന മക്കളെക്കുറിച്ചുള്ള കഥകൾ നമുക്ക് പുതുമയല്ല. ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട് എന്നതാണ് വിഷമകരമായ യാഥാർഥ്യം. ആരോഗ്യം ക്ഷയിച്ച വൃദ്ധമാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി വീട് കൈവശപ്പെടുത്തിയ ശേഷം അവരെ തെരുവിലേക്ക് ഇറക്കി
തൊഴിൽ സാധ്യതയും വിദ്യാഭ്യാസ സൗകര്യങ്ങളും പരിഗണിച്ച് ജീവിതം വൻകിട നഗരങ്ങളിലേക്ക് പറിച്ചുനടുകയാണ് ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങൾ. ഇതിന്റെ ഫലമായി നഗരപ്രദേശങ്ങളിൽ താമസിക്കാൻ ഒരിടം കണ്ടെത്താൻ ഭഗീരഥപ്രയത്നം
ഭംഗിയോ ആഡംബരമോവലുപ്പമോ വൈചിത്ര്യമോ എന്തുമാകട്ടെ വീടുകളുടെ സവിശേഷതകൾ എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഫ്രാൻസിലെ ഒരു ചെറുനഗരത്തിൽനിർമിച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ വേറിട്ട രൂപംകൊണ്ട് വിസ്മയിപ്പിക്കുന്നത്. 'നാരോ ഹൗസ്' എന്നാണ് ഈ വീടിന്റെ പേര്. പേരുപോലെ ഇടുങ്ങിയ ആകൃതിയിലാണ് വീടിന്റെ നിർമാണം.
മൂട്ട അഥവാ ബെഡ് ബഗ് നിസ്സാരക്കാരനല്ല. ഒരു മൂട്ട മതി രാത്രിയിലെ ഉറക്കം പോകാന്. മൂട്ട ശല്യം മൂലം വീട് വരെ മാറേണ്ടി വന്നവരുടെ കഥകള് നമ്മള് കേട്ടിട്ടുണ്ട്. എങ്ങനെയാണ് ശരിക്കും ഇവയെ തുരത്തേണ്ടത്. കിടക്കയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയാമല്ലോ. അപ്പോള് കിടക്ക വൃത്തിയായി സൂക്ഷിക്കുക എന്നതാണ്
രാജ്യത്തെ ഇടത്തരക്കാർക്കായി ഭവന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന അർഹരായ മധ്യവർഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട്
നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരത്തിൽ 163 നിലകളുമായാണ് ബുർജ് ഖലീഫ വിസ്മയിപ്പിക്കുന്നത്. ഇത്തരത്തിൽ ഉയരംകൊണ്ട് വിസ്മയിപ്പിക്കുന്ന ഒട്ടനേകം കെട്ടിടങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഇപ്പോൾ ബിഹാറിലെ ഒരു വീട് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വീടും നാടും വിട്ട് പോകുന്നവരുടെ എണ്ണം ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും വർധിക്കുകയാണ്. ഫലമോ ? അടച്ചിട്ട വീടുകളും വയസ്സായ മാതാപിതാക്കളുടെ ഒറ്റപെടലുകളും സാമൂഹികവിഷയമായി മാറുകയാണ്. ഇത്തരത്തിൽ നോക്കാനോ ശ്രദ്ധിക്കാനോ മക്കൾ ആരും അരികിൽ ഇല്ലാത്തതിനെ തുടർന്ന് കോടികൾ
പലപ്പോഴും വീടുപണി കണക്കുകൂട്ടലുകൾ തെറ്റിച്ച് പോക്കറ്റ് കാലിയാക്കാറുണ്ട്. നിങ്ങൾക്ക് വാരിക്കോരി ചെലവഴിക്കാൻ ഒരുപാട് പണം ഇല്ലെങ്കിൽ/ ഇടത്തരം ബജറ്റിൽ വീട് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനാണെങ്കിൽ ഈ 7 കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാകും ഉചിതം.. 1. തേക്കിന്റെ വാതിലിന് സുരക്ഷിതത്വം
മലയാളിയുടെ വീടിന്റെ വിസ്തീർണം വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് അടുക്കളകൾക്കാണ്. അത്തരമൊരു അനുഭവം പറയാം. തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. വീടിന്റെ വലുപ്പം എന്തു വേണമെന്ന് അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്, സൗകര്യങ്ങൾക്ക് ഒരു കുറവും
2036ൽ ഇന്ത്യയിൽ ആവശ്യമായ വീടുകളുടെ എണ്ണം 93 ദശലക്ഷം എന്ന ഭീമമായകണക്കിലെക്കെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ ഭവന ആവശ്യകതയുടെ മൂന്നിരട്ടിയിൽ അധികമാണ് ഇത്. 2021ൽ ഭവന ആവശ്യകത 30 ദശലക്ഷമായിരുന്നു. CREDAI, ലിയാസെസ് ഫോറാസിന്റെ സഹകരണത്തോടെയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാരണാസിയിലെ ന്യൂ ഇന്ത്യ
ദുബായിലെ ജനസംഖ്യയിൽ ഒരു ലക്ഷം ആളുകളുടെ വർദ്ധനയാണ് 2023ല് ഉണ്ടായത്. ഇതിന്റെ ചുവടുപിടിച്ച് ദുബായിയുടെ പ്രോപ്പർട്ടി മാർക്കറ്റിലും റെക്കോർഡ് വാങ്ങലുകളും വിലകളും കഴിഞ്ഞവർഷം ഉണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വില ഏതാണ്ട് 18 ശതമാനമാണ് ഉയർന്നത്. 2023 ന്റെ ആദ്യപകുതിയിൽ ദുബായിൽ പ്രോപ്പർട്ടി
തിരുവനന്തപുരം: നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കും. വീടിനു മുകളിൽ 365 ദിവസവും കത്തിജ്വലിക്കുന്ന സൂര്യശോഭയുണ്ടാകുമ്പോൾ അതിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് മലയാളികൾക്കു വന്നുകഴിഞ്ഞു. ശരിയായ വിധത്തിലുള്ള സോളർ
ചില വീടുകൾ ഒറ്റനോട്ടത്തിൽ മടുപ്പിച്ചുകളയും. മറ്റു ചിലതാകട്ടെ ആദ്യകാഴ്ചയിൽ ഇഷ്ടംതോന്നും. ചേരുവകൾ കൃത്യമായി ചേരുമ്പോഴാണ് രുചികരമായ
അയോധ്യയിലെ രാമക്ഷേത്രത്തെ വിശ്വാസങ്ങളുടെയും ആധുനിക ശാസ്ത്രത്തിന്റെയും സമന്വയമെന്നു വിശേഷിപ്പിക്കാം. നൂതന വാസ്തുശിൽപ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്ന ക്ഷേത്രം ആയിരം വർഷമെങ്കിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്. അതുകൊണ്ടുതന്നെ ആധുനിക എൻജിനീയറിങ്ങിന്റെ
ഇക്കഴിഞ്ഞ ദിവസം ഒരു വീടിന്റെ നിർമാണ സംബന്ധമായ കരാർ വായിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം മനസ്സിലേക്ക് കയറിവന്നത്. ഒരു മഴക്കാലമാണ്, ഞാനന്ന് അവധിക്കു നാട്ടിലുണ്ട്. വീട്ടിലിരുന്നു മുഷിഞ്ഞപ്പോഴാണ് വണ്ടിയുമെടുത്ത് പുറത്തിറങ്ങിയത്, ചെന്നെത്തിയത് നാരായണൻ മാഷുടെ വീട്ടിൽ. മാഷ് എന്റെ ഹിന്ദി
വ്യത്യസ്ത ആകൃതികളിൽ ഒരു പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് ടവറുകൾ. അവ നിർമ്മിച്ചത് എന്തിനെന്നോ ആരെന്നോ അറിയാതെ ഇപ്പോഴും അന്വേഷണം തുടരുകയാണ് ഗവേഷകർ. ചൈനയിലെ പടിഞ്ഞാറൻ സിഷ്വാൻ പ്രവിശ്യയിലാണ് ഹിമാലയൻ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഗോപുരങ്ങൾ സ്ഥിതിചെയ്യുന്നത്. കല്ലിൽ നിർമ്മിച്ച ഇവയ്ക്ക് സ്റ്റോൺ
ബാങ്കുകളെ കബളിപ്പിച്ച് കോടികൾഭവനവായ്പയായി തട്ടിയെടുത്തതിനെ തുടർന്ന് എട്ടു പേർ അറസ്റ്റിലായി. ആറ് ഫ്ലാറ്റുകള് 125 തവണ രജിസ്റ്റര് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനെല്ലാം ഭവന വായ്പ സംഘടിപ്പിച്ചതോടെ ഒരു ബാങ്കിൽ നിന്നും 1.2 കോടി രൂപയാണ് തട്ടിപ്പുകാർ നേടിയെടുത്തത്. എന്നാൽ മറ്റ് ആറു ബാങ്കുകളിൽ
ഇപ്പോൾ കണ്ടുവരുന്നൊരു പ്രവണതയെ കുറിച്ചാണ് പറയാനുള്ളത്. ഒരുകോടി രൂപ മുടക്കി സുന്ദരമായ വീട് പണിയുക, എന്നിട്ട് അതിനുമുന്നിലോ പിന്നിലോ ബാൽക്കണിയിലോ ഒരു 'അയ' വലിച്ചങ്ങ് കെട്ടുക. അതിൽ, മഴവിൽ നിറങ്ങളിലുള്ള, ഓട്ട വീണതും അല്ലാത്തതുമായ ബഹുവിധ രൂപത്തിലുള്ള
തരക്കേടില്ലാത്ത ഒരു വീട് ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് വാടകയ്ക്കെടുക്കണമെങ്കിൽ പോലും പതിനായിരങ്ങൾ ചിലവാകും. എന്നാൽ കൊട്ടാരം പോലെയുള്ള വീടുകളിൽ ഒരു രൂപ പോലും വാടക നൽകാതെ യഥേഷ്ടം താമസിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് യുകെ സ്വദേശിനിയായ ഫോൾ എന്ന വനിത. താമസത്തിന് പണം മുടക്കണ്ട എന്ന് മാത്രമല്ല അവിടെ
ഭവനവിലയും കുതിച്ചുയരുന്ന വാടക നിരക്കുമൊക്കെ ലോകത്തിന്റെ എല്ലാഭാഗത്തും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. യുകെയിലും കാനഡയിലുമെല്ലാം ഭവന പ്രതിസന്ധി രൂക്ഷമായത് വാർത്തയായിരുന്നല്ലോ... ബെംഗളൂരുവിൽ ഒരു കുടുസ്സുമുറി വാടകയ്ക്ക്ലഭിക്കണമെങ്കിൽ നേരിടേണ്ടിവരുന്ന ബദ്ധപ്പാടുകൾ സമൂഹമാധ്യമങ്ങളിൽ
ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന മാധ്യമമാണ് സിനിമ. പഴയ സിനിമകൾ കാണുമ്പോൾ കൂടെ ആ കാലത്തെ ജീവിതരീതികളും അടിസ്ഥാനസൗകര്യങ്ങളും കാണാം. ഇതേ മാറ്റം നമ്മുടെ ഭവനനിർമാണ ശൈലികളിലും പ്രകടമാണ്.1970-80 കളിൽ എങ്ങനെയെങ്കിലും ഒരുകൂര ഒരുക്കുക എന്നതിൽനിന്നും 90 കളിൽ ഗൾഫ് പണത്തിന്റെ വരവോടെ പുതിയ പരീക്ഷണങ്ങൾക്ക്
പാതി-മുക്കാൽ ഭാഗം പണികഴിഞ്ഞ്, സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിയാതെ, വർഷങ്ങളോളം ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സാധാരണക്കാരായ ചിലരുടെ വീടുകൾ കണ്ടിട്ടുണ്ട്. അത്തരം വീടുകൾ കാണുമ്പോൾ വീടുപണിയിൽ അവർക്ക് പറ്റിപ്പോയ പ്ലാനിങ് പിഴവോർത്ത് വലിയ ദുഖവും തോന്നാറുണ്ട്. സാമ്പത്തിക
നാലു സഹോദരൻമാർ ഒരുപക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തുനിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു. കാരണം സ്വത്ത് തർക്കം. സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചെലവായെന്നും നയാപൈസയുടെ സ്വത്ത് ഇനിതരില്ലെന്നും സഹോദരൻമാർ. കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ്
Results 1-100 of 1455