Activate your premium subscription today.
എടപ്പാൾ ∙ കനത്ത മഴയിൽ വീടിനു സമീപത്തെ മണ്ണ് ഒലിച്ചുപോയി. വട്ടംകുളം പഞ്ചായത്തിലെ കവുപ്ര അയിനിക്കൽ രാധയുടെ വീടാണ് ഭീഷണിയിലായത്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴയിൽ വീടിന്റെ പിറകുവശത്തെ മതിലും മണ്ണും ഉൾപ്പെടെയുള്ളവ ഒലിച്ചുപോവുകയായിരുന്നു.ഇതോടെ വീടിന്റെ അടിഭാഗം ഇടിഞ്ഞു തുടങ്ങി. ഏതു നിമിഷവും തകർച്ച
ചെന്നൈ∙ കനത്ത മഴ നാശം വിതയ്ക്കുന്ന തമിഴ്നാട്ടിലെ തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത്തിയ മൂന്നു പേരുമാണ് ഒഴുക്കിൽപ്പെട്ടത്. തിരുപ്പുരിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം∙ കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളിയെങ്കിലും, തോരാതെ മഴ പെയ്തതാണ് വെള്ളക്കെട്ടിനും പ്രതിസന്ധിക്കും കാരണമെന്നാണ് നഗരസഭയുടെ നിലപാട്. മഴയെ പഴിക്കുന്ന മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടത്തിയതെന്നാണ് ആക്ഷേപം.
തിരുവാങ്കുളം∙ ചെറിയ മഴ പെയ്താൽ പോലും മാർക്കറ്റ് റോഡിൽ വെള്ളക്കെട്ട് രൂക്ഷം. റോഡിന്റെ പകുതി ഭാഗം ടൈൽ വിരിച്ചെങ്കിലും മാസങ്ങളായിട്ടും പൂർത്തീകരിച്ചിട്ടില്ല. കൂടാതെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ കണക്ഷൻ നൽകുന്നതിന് റോഡിന്റെ വശം വെട്ടിപ്പൊളിച്ച നിലയിലാണ്. ഫെബ്രുവരി മാസത്തിൽ പൈപ്പ് കണക്ഷൻ
എടത്വ∙ അപ്പർ കുട്ടനാടിനെയും കുട്ടനാടിന്റെ തെക്കൻ മേഖലയെയും പ്രളയത്തിൽ നിന്നു നിന്നും രക്ഷിക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനും പ്രഖ്യാപിച്ച നദികളുടെ ആഴം കൂട്ടൽ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ഒന്നാം കുട്ടനാട് പാക്കേജിൽ 1840 കോടിയുടെ പദ്ധതിയിൽ ആഴം കൂട്ടൽ
ചാത്തന്നൂർ ∙ ദേശീയപാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ, കനത്ത മഴയെ തുടർന്നു വാഹനങ്ങൾ പുതഞ്ഞു. പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ശേഷം മൂടിയ ഭാഗങ്ങളിലാണ് വാഹനങ്ങൾ അകപ്പെട്ടത്. ശനി രാത്രി പെയ്ത ശക്തമായ മഴയിലാണ് സംഭവം. ചാത്തന്നൂർ തിരുമുക്ക്, പോസ്റ്റ് ഓഫിസിനു സമീപം, ജെഎസ്എം ജംക്ഷൻ തുടങ്ങിയ
നഗരത്തിൽ മഴയുണ്ടായിരുന്നില്ല. വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽനിന്ന് വെള്ളം പതിയെ താഴ്ന്നു തുടങ്ങുന്നതിനിടയിലാണ് രാത്രിയിൽ കനത്ത മഴയുണ്ടായത്. സ്മാർട്ട് റോഡ് നിർമാണം നടക്കുന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങി. മഴയുണ്ടാകില്ലെന്ന പ്രതീക്ഷയിൽ രാത്രിയിൽ നഗരത്തിലേക്ക് ഇറങ്ങിയവരും കുടുങ്ങി. പഴവങ്ങാടി, വഞ്ചിയൂർ ,
തിരുവനന്തപുരം ∙ പകൽ മഴ മാറി നിന്നെങ്കിലും മഴ ദുരിതം ഒഴിയാതെ നഗരം. ശനി രാവിലെ മുതൽ ഇന്നലെ പുലർച്ചെ വരെ തുടർന്ന മഴ നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തി. ഓടയിൽനിന്ന് കക്കൂസ് മാലിന്യമടക്കം റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയത് ദുരിതമായി. അട്ടക്കുളങ്ങര ജംക്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വെളളം കയറി.
തുറവൂർ∙ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ പെയ്ത്തുവെള്ളം ഒഴുകി പോകുന്ന പൈപ്പിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതേത്തുടർന്ന് വിതരണത്തിനായി സജ്ജമാക്കിയ കാലിത്തീറ്റ ചാക്കുകളിൽ വെള്ളം കുത്തിയൊലിച്ചതോടെ ഒട്ടേറെ ചാക്ക് കാലിത്തീറ്റ ഉപയോഗ ശൂന്യമായി. ശനിയാഴ്ച രാത്രി പെയ്ത മഴയിലായിരുന്നു സംഭവം. മാസം 3000 മെട്രിക് ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് പട്ടണക്കാട് മിൽമ ഫാക്ടറി.
എടക്കര ∙ ശക്തമായ മഴയിൽ വഴിക്കടവിലെ 2 താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയി. കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടിക്കു സമീപം മാമാങ്കര -മരുത റോഡിലെ പാലവും കലക്കൻ പുഴയിൽ കവളപ്പൊയ്കയിൽ നിർമിച്ച പാലവുമാണ് പുഴയിലെ മലവെള്ളപാച്ചിലിൽ തകർന്നത്.കവളപ്പൊയ്കയിലെ പാലം തകർന്നതോടെ പ്രദേശത്തെ കുടുംബങ്ങളുടെ യാത്രാപ്രശ്നം
മുണ്ടൂർ ∙ നവീകരിച്ച ദേശീയപാതയിൽ ഓട ഇല്ലാത്തതിനാൽ വേലിക്കാട് മേഖലയിൽ വീടുകളിലേക്കു വലിയ തോതിൽ വെള്ളം ഇരച്ചെത്തി. വേനൽ മഴയിൽ മലവെള്ളപ്പാച്ചിൽ പോലെ വെള്ളം ഒഴുകിയെത്തിയതോടെ പ്രദേശത്തെ പുലാപ്പറ്റ നൗഷാദിന്റെ വീട്ടിലെ ടിവി, വാഷിങ് മെഷീൻ, കഴിഞ്ഞ ദിവസം കുട്ടികൾക്കു വാങ്ങിയ പഠനോപകരണം, കിടക്ക തുടങ്ങിയ ഒട്ടേറെ
തിരുവനന്തപുരം∙ രാത്രി തുടർച്ചയായി പെയ്ത കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളും വെള്ളത്തിലായി.തമ്പാനൂരും വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ മുടക്കി നവീകരിച്ച എസ്എസ് കോവിൽ റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം പൊങ്ങി.കഴക്കൂട്ടം– കാരോട് ദേശീയ പാതയിൽ ഈഞ്ചയ്ക്കലിലും വെള്ളക്കെട്ട്
കോയമ്പത്തൂർ∙ 3 ദിവസത്തേക്കുകൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലമ്പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര വേണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് കൂടി നൽകിയതോടെ എൻഡിആർഎഫിന്റെ ഒരു യൂണിറ്റ് മേട്ടുപ്പാളയത്തും 3 യൂണിറ്റ് നീലഗിരിയിലും എത്തി. 22
വാൽപാറ ∙ നഗരത്തിലും തോട്ടം മേഖലകളിലും ഇന്നലെ ശക്തമായ മഴ പെയ്തു. നഗരത്തിൽ ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ വൈകിട്ടാണ് അൽപം കുറഞ്ഞത്. തോട്ടം മേഖലകളിൽ ശക്തമായ മഴയാണ് പെയ്തു വരുന്നത്. ചില സ്ഥലങ്ങളിൽ ചെറിയ മരങ്ങൾ മുറിഞ്ഞു റോഡിൽ പലയിടത്തായി കിടക്കുന്നതായി പൊതുമരാമത്ത് അധികൃതർപറഞ്ഞു. ഇന്നലെ ഉച്ചയോടെ
ഇരിട്ടി∙ ഇടിമിന്നലിൽ വീടുകൾക്കു നാശം സംഭവിച്ചു. വൈദ്യുത ഉപകരണങ്ങളും മീറ്ററുകളും കത്തി നശിച്ചു. ചടച്ചിക്കുണ്ടം കോളനിയിലെ ചുണ്ടയുടെ വീടിന്റെ വയറിങ്ങും വൈദ്യുത ഉപകരണങ്ങളും നശിച്ചു. ചുമരിൽ പലയിടങ്ങളിലായി വിള്ളൽ വീണു.സമീപത്തെ രജഗോപാലിന്റെ വീടിന്റെ വയറിങ്ങും നശിച്ചു. ആറളം താഴെ അങ്ങാടിയിലെ ഈരേടത്ത്
എടക്കര ∙ വേനൽമഴയിൽ പുഴയിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങൾ. വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ കുടുംബങ്ങളാണ് പുന്നപ്പുഴയിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ടത്. അതിർത്തി വനമേഖലയിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പുഴയിൽ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു.
മൂവാറ്റുപുഴ∙ മഴ ശക്തമായതോടെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷനു സമീപം വെള്ളക്കെട്ട് രൂക്ഷമാണ്. മഴ ശക്തമായാൽ കൊച്ചി – ധനുഷ്കോടി റോഡിലും മൂവാറ്റുപുഴ – തൊടുപുഴ റോഡിലും ഇടറോഡുകളിലും എല്ലാം വെള്ളക്കെട്ട് രൂക്ഷമാകുന്നത് പതിവാണ്. നഗരത്തിലെ ഓടകൾ പലതും മാലിന്യം
മൂലമറ്റം∙ മഴയെത്തിയതോടെ മൂലമറ്റം ടൗൺ വെള്ളക്കെട്ടിലായതോടെ ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മുൻവർഷങ്ങളിൽ പെയ്ത മഴയിൽ ടൗൺ വെള്ളത്തിൽ മുങ്ങി വാഹനങ്ങൾ ഓടാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാൽ ഈ വർഷം മഴ ശക്തമാകുമെന്ന അറിയിപ്പ് വന്നതോടെ നാട്ടുകാർ ആശങ്കയിലായിരിക്കുകയാണ്. ബസ് സ്റ്റാൻഡിലും ചില
തൊടുപുഴ ∙ ജില്ലയിൽ ഇന്ന് മുതൽ മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ജില്ലയിൽ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും
മൂലമറ്റം∙ വെള്ളിയാഴ്ച പൂത്തേട്ടുണ്ടായ മണ്ണിടിച്ചിലിൽ അറക്കുളം പഞ്ചായത്തിലെ അംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഗമൺ സ്റ്റേറ്റ് ഹൈവേയിലെ ശുചീകരണ പ്രവർത്തനത്തിന് ശേഷം മൂലമറ്റത്തേക്ക് ജീപ്പിൽ മടങ്ങുമ്പോഴാണ് അപകടം. ശക്തമായ മഴയിൽ പുത്തേട് കട്ടയ്ക്കൽ റോഡിൽ കെട്ടിനിന്ന മഴവെള്ളം മല ഇടിച്ച് ഉരുൾപൊട്ടലിന്
തലയോലപ്പറമ്പ് ∙ കാലവർഷം പടിവാതിലിൽ എത്തിയതോടെ ആശങ്ക വിട്ടൊഴിയാതെ മുവാറ്റുപുഴയാറിന്റെ തീരവാസികൾ. വൈക്കം താലൂക്കിൽ ഏറ്റവും അധികം ഭീഷണി നേരിടുന്നത് മുവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരാണ്. തീരപ്രദേശം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും നടപടി
നിലമാമൂട് ∙ കുന്നത്തുകാലിൽ ചുഴലിക്കാറ്റിൽ കൃഷി മേഖലയിൽ വ്യാപക കൃഷിനാശം. ഏക്കറു കണക്കിന് വാഴ തോട്ടം, മരച്ചീനി തോട്ടം, കുരുമുളക് തോട്ടം, റബർ മരങ്ങൾ എന്നിവ നശിച്ചു. മരങ്ങൾ മുറിഞ്ഞു നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. പത്തോളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. ആളപായങ്ങൾ
തിരുവനന്തപുരം∙ ചെറുമഴയിൽത്തന്നെ വെള്ളത്തിൽ മുങ്ങാനൊരുങ്ങി തലസ്ഥാന നഗരം. 2023 ഒക്ടോബറിലും നവംബറിലുമായി പെയ്ത മഴയിൽ നഗരമാകെ വെള്ളത്തിൽ മുങ്ങിയ അനുഭവത്തിൽനിന്ന് സർക്കാരോ കോർപറേഷനോ ഒന്നും പഠിച്ചില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ സമയം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് തെളിയിക്കുന്നു. ഇന്നലെ രാത്രി
ചിറ്റാരിക്കാൽ ∙ മഴവന്നതോടെ വെള്ളക്കെട്ടിൽ കുരുങ്ങി ഒരു കുടുംബം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 2–ാം വാർഡിൽ താമസിക്കുന്ന പുതനപ്ര പി.ജെ.റൂബിയുടെ വീട്ടിനു മുൻപിലാണ് വെള്ളക്കെട്ട്. ചെറിയൊരു മഴവന്നാൽപ്പോലും ഈ വഴിയിൽ വെള്ളം കെട്ടിനിൽക്കും.പഴയ വിഇഒ ഓഫിസിനു സമീപത്തുകൂടി മിൽമയിലേക്കുള്ള വഴിയാണിത്. വീടിനു
തിരുവനന്തപുരം ∙ കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് മൂന്നു മുതൽ നാലു വരെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയുടെ മലയോര മേഖലയിലും കനത്ത
ജക്കാർത്ത∙ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി.
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി എൻഎച്ചിൽനിന്നുള്ള മഴവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും ഒഴുകിയെത്തി അടിഞ്ഞുകൂടി പള്ളിയാളി ഗ്രാമീണ റോഡ് ചന്ത പരിസരം താറുമാറായി. എൻഎച്ച് സർവീസ് റോഡ് 9 മീറ്റർ ഉയരത്തിൽ നിർമിച്ചതിനെ തുടർന്ന് ഗ്രാമീണ റോഡിൽ നിന്ന് എൻഎച്ചിലേക്കും തിരിച്ചുമുള്ള വഴിയടഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവം.
ചാലക്കുടിയിൽ റോഡിലും കടകളിലും വെള്ളം ചാലക്കുടി ∙ വേനൽ മഴ ശക്തിയായി ഒറ്റ പെയ്ത്തു പെയ്തതോടെ റോഡിലും കടകളിലും വെള്ളം കയറി. മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയ്ക്കു സമീപം ദേശീയപാത സർവീസ് റോഡ് മുങ്ങി. അടിപ്പാതയിലും വെള്ളക്കെട്ടുണ്ടായി. ചളി കലർന്ന വെള്ളത്തിലൂടെ കാൽനടയാത്രക്കാർക്കു ദുരിതയാത്ര വേണ്ടി വന്നു.
കാഞ്ഞങ്ങാട് ∙ കാറ്റിൽ വീട് തകർന്ന് കുട്ടിക്കു പരുക്കേറ്റു. അതിഞ്ഞാൽ ജുമാ മസ്ജിദിന് സമീപത്തെ റിയാസിന്റെ വീടാണ് തിങ്കളാഴ്ച 11.45ന് തകർന്നത്.റിയാസിന്റെ മകൻ ബാസിലിന് (8) കാലിൽ ഓട് വീണാണ് പരുക്ക്. മിസ്രി (11), കാഞ്ഞിരയിൽ കെ.ആയിഷ എന്നിവരും വീട്ടിലുണ്ടായിരുന്നു. കാറ്റിൽ മേൽക്കൂര അനങ്ങുന്നത് ശ്രദ്ധയിൽ
കൽപറ്റ ∙ തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു വൈദ്യുതി വിതരണവും നിലച്ചിരുന്നു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ.സച്ചിദാനന്ദന്റെ വീടിനു മുകളിലേക്കു കാറ്റാടി,
കരിപ്പൂർ ∙ മാസങ്ങൾക്കു മുൻപു തകർന്ന മതിൽ എയർപോർട്ട് അധികൃതർ പുനർനിർമിക്കാത്തതുമൂലം മഴയിൽ റൺവേയിൽനിന്നു വെള്ളം കുത്തിയൊലിച്ചെത്തി കൂട്ടാലുങ്ങൽ പൂക്കുത്ത് പ്രദേശവാസികൾ ദുരിതത്തിലായി. മാസങ്ങൾക്കു മുൻപ് കനത്ത മഴയിൽ ഈ ഭാഗത്തെ ചുറ്റുമതിൽ തകർന്നിരുന്നു. ഷീറ്റ് വച്ചു താൽക്കാലികമായി മറയ്ക്കുക മാത്രമാണ്
കീഴരിയൂർ∙ ഇന്നലെ പെയ്ത മഴയിൽ നടുവത്തൂരിലെ എആർഡി 73 നമ്പർ റേഷൻ കടയിലേക്ക് വെള്ളം കയറി നാൽപതോളം ചാക്ക് അരിയും മറ്റ് റേഷൻ സാധനങ്ങളും നശിച്ചു. റേഷൻകടയ്ക്കു തൊട്ടു മുൻപിലൂടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച ശേഷം പൈപ്പിടുകയായിരുന്നു. അതിനു ശേഷം കുഴി മൂടി റോഡ് ടാർ ചെയ്തിരുന്നില്ല. ശക്തമായ മഴയെ
രാമനാട്ടുകര ∙ നിർമാണം പൂർത്തിയാക്കാത്തതിനാൽ പാറമ്മൽ ബൈപാസ് സർവീസ് റോഡിൽ വെള്ളക്കെട്ട്. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പാറമ്മൽ പെട്രോൾ പമ്പ് പരിസരത്ത് വെള്ളം കെട്ടിനിന്നു. യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ അപകട സാധ്യതയുണ്ട്. പാറമ്മൽ അങ്ങാടിയിലെ വെള്ളം ഒഴുകിപ്പോകാൻ സർവീസ് റോഡിനു
തിക്കോടി∙ പഞ്ചായത്ത് ബസാറിൽ ആദ്യ മഴയിൽ തന്നെ വെള്ളക്കെട്ട്, യാത്രാ ദുരിതം. ഇന്നലെ രാവിലെ പെയ്ത മഴയിലാണ് പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറ് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമാണത്തിൽ ഇവിടെ റോഡിനു കുറുകെയുള്ള ഓവുചാൽ ഇല്ലാതായതാണു കാരണം. തിക്കോടി എഫ്സിഐ സമുച്ചയത്തിൽ നിന്നും റെയിൽവേ ഗേറ്റ് മുതലുള്ള വഴിയിൽനിന്നും സമീപ പ്രദേശങ്ങളില്നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഇവിടെയാണ് ഒഴുകിയെത്തുന്നത്.
കോഴിക്കോട്∙ ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കലുങ്കുകൾ അടച്ചതോടെ ആദ്യമഴയിൽ തന്നെ ചേവരമ്പലം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ദേശീയപാത 6 വരിയാക്കുന്നതിന്റെ ഭാഗമായി തൊണ്ടയാട്–മലാപ്പറമ്പ് ഭാഗത്തുള്ള റോഡിന്റെ ഇരുഭാഗത്തും നിർമിക്കുന്ന അഴുക്കുചാലിന്റെ വീതിയും ആഴവും താഴ്ചയുള്ള ഈ പ്രദേശത്തു വന്നുചേരുന്ന വെള്ളം
പെരുമ്പിലാവ് ∙ കരിക്കാട് കൊങ്ങണൂർ പാതയിൽ കെഎസ്ഇബി ഓഫിസിനു മുൻവശത്തെ റോഡിൽ വെള്ളക്കെട്ടും ചെളിയും മൂലം കാൽനടയാത്ര പോലും പ്രയാസം. കെഎസ്ഇബിയുടെ കേബിൾ സ്ഥാപിക്കാൻ മാസങ്ങൾക്കു മുൻപു പൊളിച്ച റോഡ് റീടാറിങ് നടത്താത്തതാണു കാരണം. അറ്റകുറ്റപ്പണിക്കുള്ള തുക പഞ്ചായത്തിനു നൽകിയ ശേഷമാണു കേബിൾ സ്ഥാപിച്ചതെന്നു
കോഴഞ്ചേരി ∙ രണ്ടു ദിവസത്തെ വേനൽമഴ വൈദ്യുതി ബോർഡിനെയും നാട്ടുകാരെയും വെള്ളത്തിലാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്കു ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. ആദ്യദിവസം 7 വൈദ്യുതി തൂണുകൾ മരം വീണ് ഒടിഞ്ഞു. രണ്ടാമത്തെ ദിവസം പത്തോളം സ്ഥലങ്ങളിൽ മരച്ചില്ലകൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു.
ചെന്നൈ ∙ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ അടുത്ത ഏതാനും ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, ഡിണ്ടിഗൽ, തേനി, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി ജില്ലകളിലാണ് കനത്ത മഴയ്ക്കു സാധ്യതയുളളത്. ചെന്നൈയിലും മഴയ്ക്കു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
പാറശാല∙ശക്തമായ കാറ്റിലും മഴയിലും പരശുവയ്ക്കൽ പ്രദേശത്ത് വ്യാപക കൃഷിനാശം. പെരുവിള, പുല്ലുർക്കോണം, പനയറയ്ക്കൽ, കോവിൽനട, നെടിയാംകോട് എന്നിവിടങ്ങളിൽ നൂറുകണക്കിനു മൂട് വാഴകൾ ഒടിഞ്ഞു വീണു. പരശുവയ്ക്കൽ–പെരുവിള റോഡിൽ തെക്കൂംകര ക്ഷേത്രത്തിനു സമീപം റോഡിൽ തെങ്ങ് വീണത് ഗതാഗത തടസ്സത്തിനു ഇടയാക്കി. ഫയർഫോഴ്സ്
നിലമേൽ∙ മഴ പെയ്താൽ നിലമേൽ വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് റോഡ് വികസനം വന്നിട്ടും പരിഹാരമില്ല. അശാസ്ത്രീയ ഓട നിർമാണം കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. എംസി റോഡിൽ വരുന്ന ജംക്ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ വാഹന ഗതാഗതവും സ്തംഭിക്കുന്നു. കടയ്ക്കൽ, പാരിപ്പള്ളി റോഡുകൾ സന്ധിക്കുന്നതാണ്
പെരുമ്പെട്ടി ∙ മരത്തിന്റെ ശിഖരം കാറിന് മുകളിലേക്ക് ഒടിഞ്ഞു വീണുവെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുമറ്റൂർ - പടുതോട് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പടിയറ - കണ്ണച്ചതേവർ റോഡിൽ നിന്നു പ്രധാന പാതയിലേക്ക് പ്രവേശിക്കാനെത്തിയെ കാറിന് മുകളിലേക്കാണ് ആൽമരത്തിന്റെ പടുകൂറ്റൻ
മല്ലപ്പള്ളി ∙ ടൗണിലും സമീപത്തും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാത്ത് ഉപയോക്താക്കൾ. വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായികൾ. ഇന്നലെ രണ്ടേകാലിന് മഴയെത്തുടർന്ന് മുടങ്ങിയ വൈദ്യുതിയാണ് 4 മണിയോടെയാണ് പുനഃസ്ഥാപിക്കാനായത്. പുനഃസ്ഥാപിച്ച വൈദ്യുതി അരമണിക്കൂറിനുശേഷം
അടൂർ ∙ ടൗണിൽ ഓടശുചീകരണമില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം റോഡിൽ കെട്ടിനിൽക്കുന്നു. കെഎസ്ആർടിസി ജംക്ഷൻ മുതൽ സെൻട്രൽ ജംക്ഷൻ വരെയുള്ള ഭാഗത്താണ് ഈ സ്ഥിതിയുള്ളത്. ഓട മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുന്നതാണ് പ്രശ്നം. ഇടയ്ക്കിടയ്ക്ക് ഓടയുടെ മൂടി ഇളക്കി ശുചീകരണം നടത്താത്തതിനാലാണ് മഴ സമയത്ത് ഓട നിറഞ്ഞ്
തിരുവനന്തപുരം ∙ കാലവർഷം അടുത്തയാഴ്ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണു വിലയിരുത്തൽ. സാധാരണയായി മേയ് 22 ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.
അമ്പലത്തറ ∙ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. അമ്പലത്തറ കുമ്പളയിൽ ആയിരത്തിലധികം വാഴകൾ നിലംപൊത്തി. നങ്കംവള്ളി ഗോവിന്ദൻ, സഹോദരൻ ഇ.കൃഷ്ണൻ നങ്കംവള്ളി എന്നിവരുടെ മൂപ്പെത്താറായ വാഴകളാണ് നിലംപൊത്തിയത്. ഗോവിന്ദന്റെ 700 വാഴകളും കൃഷ്ണന്റെ 300 വാഴകളും കാറ്റിൽ നശിച്ചു. പ്രദേശത്ത് മറ്റു കർഷകരുടെ വാഴകളും
നടവയൽ ∙ ആശ്വാസമായി എത്തിയ വേനൽ മഴയിൽ നടവയൽ മേഖലയിൽ നാശനഷ്ടം ഏറെ.മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലുമാണു നാശനഷ്ടമുണ്ടായത്. ശനി ഉച്ചകഴിഞ്ഞ് മഴയ്ക്കു മുൻപുണ്ടായ കാറ്റിൽ മാത്രം ഒട്ടേറെ കർഷകരുടെ വാഴ, കമുക്, റബർ തുടങ്ങിയ കൃഷികൾ നശിച്ചു. മരങ്ങൾ വൈദ്യുതലൈനിൽ വീണതിനാൽ വൈദ്യുത വിതരണവും
മട്ടന്നൂർ∙ കൊടോളിപ്രം പുൽപ്പക്കരിയിൽ മിന്നലേറ്റ് 2 പേർക്ക് പരുക്കേറ്റു. കെ.മുരളീധരന്റെ വീട്ടിലാണ് മിന്നലേറ്റത്. മുരളീധരന്റെ ഭാര്യ പി.ജിഷ, മകൻ ധ്യാൻകൃഷ്ണ എന്നിവർക്ക് പരുക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു നാശനഷ്ടമുണ്ടായി. മരുതായിയിലെ കെ.വത്സന്റെ വീടിന്റെ ചുമർ
കാഞ്ഞിരപ്പുഴ ∙ കനത്ത വേനൽ മഴയിലും കാറ്റിലും മാവു പൊട്ടിവീണ് വീടു തകർന്നു. പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂർ വീട്ടിൽ കാർത്യായനിയുടെ (65) വീടാണ് തകർന്നത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണു സംഭവം. മരം പൊട്ടിവീഴുന്ന സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടു പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. പിന്നീട്
കടുത്തുരുത്തി∙ മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളിൽ മരം വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു .മാഞ്ഞൂർ പഞ്ചായത്ത് കോതനല്ലൂർ ശ്രീ വിലാസ് സുരേഷ് കുമാറിന്റെ വീടിനു മുകളിലേക്ക് കാറ്റിലും മഴയിലും തെങ്ങു കടപുഴകി വീഴുകയായിരുന്നു.ഓടിട്ട മേൽക്കൂര തകർന്നു കോടിയും ഭിത്തികളും തകർന്നു വീണു. കഴിഞ്ഞ ദിവസം
തിരുവനന്തപുരം ∙ ശക്തമായ കാറ്റിൽ തൈക്കാട് ഗവ. ആർട്സ് കോളജ് വളപ്പിലെ മഹാഗണി മരം കടപുഴകി വീണു കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കോളജിനു സമീപത്തെ വീടിനും ഹരേകൃഷ്ണ ആശ്രമത്തിനും ആണ് നാശനഷ്ടമുണ്ടായത്. റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനും 2 ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്നു രണ്ട്
കണ്ണൂർ ∙ ഇന്നലെ വൈകിട്ട് പെയ്ത മഴയ്ക്കിടെ ദേശീയപാത താഴെ ചൊവ്വയിൽ ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. വൈകിട്ട് 6.45ഓടെയാണ് സംഭവം. ഗേറ്റ് തകർന്ന് തുറക്കാൻ കഴിയാതായതോടെ നഗരത്തിലേക്ക് നീളും വിധം അതിരൂക്ഷമായ വാഹനക്കുരുക്കുണ്ടായി. രാത്രി വൈകും വരെയും ഗേറ്റ് തുറക്കാനായില്ല. ഇത് കാരണം കണ്ണൂർ– തലശ്ശേരി
ബദിയടുക്ക ∙ അപ്രതീക്ഷിത മഴ ടൗണിലെ ആഴ്ച ചന്തയിലെ വ്യാപാരത്തെ ബാധിച്ചു.ടൗണിൽ ശനിയാഴ്ച നടക്കുന്ന ആഴ്ചചന്തയയി തിരക്കിൽ വ്യാപാരം നടക്കേണ്ടിയിരുന്ന സമയത്താണ് മഴയും കാറ്റുമുണ്ടായത്.ഇന്നലെ വൈകീട്ട് 5നാണ് ടൗണിൽ ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്തത്. ടാർപോളിൻ കെട്ടിയും തട്ടുകളിൽ നിരത്തിയും വാഹനത്തിനു പുറത്തും
രാജപുരം ∙ സംസ്ഥാന പാതയിൽ നിർമാണം നടക്കുന്ന പൂടുംകല്ല് -ചിറങ്കടവ് റോഡിൽ ഓവുചാൽ നിർമിക്കാത്തതിനാൽ വേനൽമഴയിൽ ദുരിതത്തിലായി പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളും, താമസക്കാരും. പലസ്ഥലത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതിമാറി ഒഴുകിയ വെള്ളം വാടക കെട്ടിടത്തിലും മറ്റും താമസിക്കുന്നവരുടെ റൂമുകളിൽ ചെളിവെള്ളം
ഒരൊറ്റ മഴയിൽ സംസ്ഥാനമൊട്ടാകെ താപനില കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് പെയ്ത മഴയിൽ ജില്ലയിലെ താപനില കുറഞ്ഞത് 5°c മുകളിലാണ്. തൃശൂരിൽ 3°c മുകളിൽ കുറഞ്ഞപ്പോൾ കോട്ടയം 2.5°c കുറഞ്ഞു. അതിശക്തമായ മഴയില്ലെങ്കിലും കിട്ടിയ മഴയിൽ ചൂട് കുറഞ്ഞതായി പാലക്കാട്ടുകാർ പറയുന്നു.
ഗൂഡല്ലൂർ∙ വേനൽമഴയിലും കാറ്റിലുമായി നൂറുകണക്കിന് നേന്ത്രവാഴകൾ നശിച്ചു. പുളിയംമ്പാറ ഭാഗത്ത് അൻപതിലേറെ കർഷകരുടെ കുലച്ച വാഴകളാണ് നശിച്ചത്. വാഴ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ചെറുതോണി∙ ജില്ലാ ആസ്ഥാനത്ത് പൈനാവ് ടൗണിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ഒരു മഴ പെയ്താൽ തന്നെ സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ടൗണിലേക്ക് ഒഴുകിയെത്തുകയാണ്. പെയ്ത്തു വെള്ളത്തിനൊപ്പം കല്ലും മണ്ണും മാലിന്യങ്ങളുമെല്ലാം ടൗണിൽ വന്നുനിറയും. മഴയ്ക്കു ശേഷം വെള്ളം ഒഴുകി തീർന്നാലും കല്ലും ചെളിയും
എരുമേലി ∙ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ എരുമേലി കരോട്ടുപീടികയിൽ അബ്ദുൽ റഷീദിന്റെ വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽ നിന്ന് റബർ മരം കടപുഴകി വീണു. ശുചിമുറിയുടെ മേവ്ക്കുരയ്ക്കും ശുദ്ധജല ടാങ്കിലും വീടിന്റെ കാർ പോർച്ച് ഭാഗത്തും തകരാർ സംഭവിച്ചു. വീടിനു സമീപത്തേക്ക്
കടയ്ക്കൽ ∙ അറ്റകുറ്റപ്പണിക്കു പോലും പഞ്ചായത്ത് ആനൂകൂല്യം നൽകിയില്ല എന്ന പരാതിയുമായി കയറിയിറങ്ങിയ വീട്ടമ്മയുടെ വീട് കഴിഞ്ഞ ദിവസത്തെ മഴയിൽ ഭാഗികമായി തകർന്നു. കടയ്ക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം വാർഡിൽ അക്ഷര ഭവനിൽ ഓമനയുടെ (65) വീടാണ് തകർന്നത്. ഭിത്തി പൊട്ടിപ്പൊളിഞ്ഞും മേൽക്കുരയിലെ ഓടുകൾ ഇളകിയും കിടന്ന
തേക്കുതോട് ∙ കാറ്റിലും മഴയിലും തൂമ്പാക്കുളത്തെ വാഴത്തോട്ടങ്ങളിൽ വ്യാപക നാശം. തൂമ്പാക്കുളം മേൽത്തട്ട് നെപ്പിക്കൽ ശിവപ്രദീപ്, പൂവണ്ണുംമൂട്ടിൽ ജോസ്, കളത്തിൽ സുനിൽ, കുന്നുംപുറത്ത് ജയിംസ് എന്നിവരുടെ ഏത്തവാഴ കൃഷിയാണ് നശിച്ചത്. ശിവപ്രദീപിന് 2 ഏക്കറോളം സ്ഥലത്ത് 1000 മൂട് ഏത്തവാഴ കൃഷിയാണുള്ളത്. ഇതിൽ
പയ്യനാമൺ∙ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ല. പയ്യനാമൺ ജംക്ഷനിൽ നിന്നു പെരിഞൊട്ടയ്ക്കൽ റോഡ് തുടങ്ങുന്ന ഭാഗത്താണു ചെളിവെള്ളം നിറഞ്ഞുകിടക്കുന്നത്. പത്തുവർഷത്തിലധികമായി തകർന്നു കിടക്കുന്ന റോഡ് വികസനത്തിന് അധികൃതർ മുൻകൈ എടുക്കാത്തതിനാൽ ഇതുവഴിയുള്ള ദുർഘട യാത്രയ്ക്കു പരിഹാരമാകുന്നില്ല.നിലവിൽ
മാന്നാർ, എടത്വ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലുസംഭരണം മുടങ്ങി, ഇന്നലത്തെ മഴ പാടത്തെ മുക്കിയതോടെ കർഷകർ വീണ്ടും കണ്ണീരിലായി.ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്ന് ഒരാഴ്ച മുൻപ് കൊയ്ത നെല്ലാണ് കിഴിവ് കൂടുതൽ വേണമെന്നാവശ്യമുന്നയിച്ചു മില്ലുകാർ എടുക്കാതിരിക്കുന്നത്. ഇനി കൂടുതലും
ചെങ്ങന്നൂർ ∙ കാറ്റിലും മഴയിലും ചെങ്ങന്നൂരിൽ വ്യാപക നാശനഷ്ടം.പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണു.വൈദ്യുതി നിലച്ചു. വെള്ളക്കെട്ടിൽ ജനം വലഞ്ഞു. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ എംസി റോഡിൽ ബഥേൽ –നന്ദാവനം ജംക്ഷനുകൾക്കിടയിലും എംകെ റോഡിൽ റെയിൽവേ സ്റ്റേഷനു മുന്നിലും വെള്ളക്കെട്ടായി. വാഹനങ്ങൾ കടന്നുപോകവേ എംസി
പഴയങ്ങാടി ∙ വേനൽ മഴ ഇന്നലെ വൈകിട്ട് ചെറുതായി ഒന്നു പെയ്തപ്പോൾതന്നെ പഴയങ്ങാടിയുടെ റെയിൽവേ അടിപ്പാതയിൽ ചെളി വെള്ളം നിറഞ്ഞു. പതിവുപോലെ റെയിൽവേ അടിപ്പാത മുറിച്ച് കടക്കാനാകാതെ ഗതാഗത കുരുക്കും രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് 6.45 മുതൽ 7.15 വരെയാണ് കുരുക്ക് മുറുകിയത്. മഴക്കാലത്ത് ഇതുവഴി പോകുന്ന യാത്രക്കാർ
മൂവാറ്റുപുഴ∙ മഴയും മിന്നലും മൂവാറ്റുപുഴ മേഖലയിൽ കനത്ത നാശം വിതച്ചു. ഇടിമിന്നലിൽ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ടെലിവിഷനും ഫാനും ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. മരങ്ങൾ കടപുഴകി. തെങ്ങുകളും തേക്കും കത്തി. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. പായിപ്ര ഈസ്റ്റ് വാഴപ്പിള്ളി
കുറവിലങ്ങാട് ∙പ്രതീക്ഷയും നിരാശയും നൽകി വേനൽമഴ ശക്തമായി. വേനൽമഴയുടെ ഒപ്പം എത്തിയ കാറ്റ് വിവിധ മേഖലകളിൽ നാശം വിതച്ചു. വെളിയന്നൂർ താമരക്കാട് ചൂഴികുന്നേൽ ജോണിന്റെ വീടിനു മുകളിൽ മരം വീണു. മംഗലത്താഴം ഗവ എൽപി സ്കൂളിനു മുന്നിലെ മരം കടപുഴകി. അരീക്കര–താമരക്കാട് റോഡിൽ മരം വീണു വൈദ്യുതത്തൂൺ
എആർ നഗർ ∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ വാഴക്കൃഷി നശിച്ചു. ഏനാവൂർ പാടത്തെയും പൊറ്റാണിൽ പാടത്തെയും കർഷകരുടെ എണ്ണായിരത്തോളം വാഴകളാണ് നശിച്ചത്. കെ.പി.ഉദയകുമാർ, ജിനേഷ് കാരോളിൽ,വിജീഷ് പൂക്കാടൻ, ഉണ്ണിക്കൃഷ്ണൻ പുളിശ്ശേരി, കൃഷ്ണൻകുട്ടി കക്കോടൻ, വിനോദ് തെരുവത്ത്, എം.വി.അബ്ദുസ്സമദ്, രാജൻ കക്കോടൻ, എം.വി.അബ്ദുൽ
കടുത്തുരുത്തി ∙ വേനൽമഴയിലും കനത്ത കാറ്റിലും മുളക്കുളം ,ഞീഴൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. രണ്ട് പഞ്ചായത്തുകളിലുമായി പതിനായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം വൈകിട്ട് മഴയ്ക്കൊപ്പം വീശിയ ചുഴലിക്കാറ്റിൽ മുളക്കുളം പഞ്ചായത്തിൽ കീഴൂർ ചിറ്റേത്ത് സി.ഡി.
ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. ഇടവരമ്പ്, പൊൻപുഴ, പുളിയിട്ടവയൽ, ഊമല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകൾക്കും കൃഷികൾക്കുമാണു നാശമുണ്ടായത്. ഇടവരമ്പിലെ പാലക്കാമറ്റം കോമളവല്ലി, പൂക്കുടി തമ്പാൻ എന്നിവരുടെ വീടുകളുടെ മുകളിൽ കമുകുകൾ ഒടിഞ്ഞുവീണു നാശനഷ്ടം ഉണ്ടായി. ഇടവരമ്പിലെ വരളിക്കര
പൊൻകുന്നം ∙ വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല, ചെന്നാക്കുന്ന്, പ്ലാവോലിക്കവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണാണു നാശനഷ്ടം സംഭവിച്ചത്. പത്തോളം വീടുകൾ ഭാഗികമായി തകർന്നു. മുപ്പതോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതിബന്ധം താറുമാറായി. മരങ്ങൾ
പാലക്കാട് ∙ കടുത്ത വേനലും വരൾച്ചയും മൂലം പാലക്കാട് ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പഠന റിപ്പോർട്ട്. 3234 ഹെക്ടർ പ്രദേശത്തു വേനൽ ബാധിച്ചു. 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജലക്ഷാമവും , കനത്തവെയിലും ഇപ്പോഴും
തൊടുപുഴ ∙ കഴിഞ്ഞദിവസം പെയ്ത മഴയിൽ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ട പരിഹാരം നൽകുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാകുകയും
വൈക്കം ∙ വൈക്കത്തും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളി, ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലെ 100-ൽപ്പരം ഓടുകൾ കാറ്റിൽ പറന്നു പോയി. നഗരത്തിലെ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടമുണ്ടായി. കെഎസ്ഇബി വൈക്കം
കൂത്താട്ടുകുളം∙ നഗരസഭയിലും ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ പഞ്ചായത്തുകളിലും ബുധനാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. 24 വീടുകൾക്കു കേടുപാട് സംഭവിച്ചു. പാലക്കുഴ പഞ്ചായത്തിൽ ആകെ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. ഇലഞ്ഞിയിൽ 25 ലക്ഷം രൂപയുടെയും കൂത്താട്ടുകുളം നഗരസഭയിൽ 8 ലക്ഷം രൂപയുടെയും
തുറവൂർ∙ ഇന്നലെ വൈകിട്ട് പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, അരൂർ പഞ്ചായത്ത് പരിധിയിൽ മഴയെയും കാറ്റിനെയും തുടർന്ന് പട്ടണക്കാട്, കുത്തിയതോട്, അരൂർ വൈദ്യുതി സെക്ഷനുകൾക്ക് കീഴിൽ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതക്കമ്പിയിൽ മരക്കൊമ്പുകളും തെങ്ങോലകളും വീണു. ചിലയിടങ്ങളിൽ വൈദ്യുതി
ചെർക്കള ∙ പരാതികളൊന്നും അധികൃതർ ഗൗനിച്ചില്ല; കുണ്ടടുക്കത്തുകാർ ഭയന്നതു തന്നെ ഒടുവിൽ സംഭവിച്ചു. ആദ്യ മഴയിൽ തന്നെ ദേശീയപാതയ്ക്കരികിലെ ചെളിയും മണ്ണും ഒലിച്ചിറങ്ങി കുണ്ടടുക്കത്ത് ഉണ്ടാക്കിയതു വലിയ നാശം. കുണ്ടടുക്കത്തു നിന്നു തെക്കിൽ പുഴയിലേക്ക് ഒഴുകുന്ന വലിയ തോട് 250 മീറ്ററോളം നീളത്തിൽ നികന്നു.
കാസർകോട് ∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്ത ആദ്യ 5 സ്ഥലങ്ങളും കാസർകോട് ജില്ലയിൽ. എരിക്കുളത്ത് ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 100.6 മില്ലി മീറ്റർ മഴയാണ് ഇവിടെ ഒറ്റ ദിവസം ലഭിച്ചത്. ഈ സീസണിൽ സംസ്ഥാനത്ത് 100 മില്ലി മീറ്ററിൽ കൂടുതൽ മഴ കിട്ടിയതും എരിക്കുളത്താണ്. പടന്നക്കാട് (86), കല്യോട്ട്
ചെർക്കള ∙ ദേശീയപാത വികസനം നടക്കുന്ന ചെർക്കള ടൗണിൽ പൊടുന്നനെ പെയ്ത മഴയിൽ വൻ വെള്ളപ്പൊക്കം. ഇന്നലെ രാവിലെ 5.45 മുതൽ 7.15 വരെ ഒന്നര മണിക്കൂർ നീണ്ട മഴയിൽ ചെർക്കള പ്രാഥമികാരോഗ്യ കേന്ദ്രം, മാർത്തോമ്മാ സ്കൂൾ റോഡ്, പഞ്ചായത്ത് ഓഫിസ്, പാടി റോഡ് ഭാഗങ്ങളിൽ നിന്നുൾപ്പെടെ ഒഴുകി വന്ന വെള്ളം 200 മീറ്റർ നീളത്തിൽ 25
ആനകുത്തി∙കുമ്മണ്ണൂർ റോഡിൽ ഓട നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.ഇതുമൂലം വശങ്ങളിലെ ടാറിങ് ഇളകി പലയിടത്തും അപകടഭീഷണിയായിട്ടുണ്ട്.ഉയർന്ന ഭാഗങ്ങളിൽ നിന്നു വെള്ളത്തിലൂടെ ഒഴുകി വരുന്ന മണ്ണും കല്ലും റോഡിൽ നിറഞ്ഞു കിടന്ന്
ഇംഫാൽ∙ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം എത്തിയ ആലിപ്പഴ വർഷം നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലിപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി. ഏതാനും
കൊല്ലം /ചാത്തന്നൂർ ∙ കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ വൈകിട്ട് അരമണിക്കൂറോളം പെയ്ത വേനൽ മഴ. അതേസമയം നിർമാണം നടക്കുന്ന ദേശീയ പാതയിലെ ലിങ്ക് റോഡുകളും ഒാടകളും വെള്ളക്കെട്ടായി മാറി. പല സ്ഥലത്തും ഗതാഗതം താറുമാറായി. റോഡിനോട് ചേർന്ന താഴ്ന്ന സ്ഥലങ്ങളിലെ കടകളിൽ വെള്ളം കയറി. പാരിപ്പള്ളി കടമ്പാട്ടുകോണം, പാരിപ്പള്ളി വില്ലേജ് ഓഫിസിനു സമീപം, ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം, ചാത്തന്നൂർ ടെംപോ സ്റ്റാൻഡ്, പെട്രോൾ പമ്പ്, തിരുമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ ദേശീയപാത വെള്ളത്തിൽ മുങ്ങി.
റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയും, അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ഇന്ന് (ബുധൻ) റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും
തായ്ഫിന്റെ തെക്ക് ഭാഗത്ത് മെയ്സാൻ ഗവർണറേറ്റിലെ "ബനീ മാലിക്" പ്രദേശത്ത് ഒഴുക്കില് പെട്ട കാറിൽ അകപ്പെട്ട സൗദി യുവാവ് മരിച്ചു.
പുൽപള്ളി ∙ ചൊവ്വാഴ്ച സന്ധ്യയോടെ വീശിയടിച്ച കാറ്റിൽ മരക്കടവിലും പരിസരങ്ങളിലും വൻ കൃഷിനാശം. പെരിക്കല്ലൂർ, ഭൂദാനംകുന്ന് എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി. വാഴ, തെങ്ങ്, റബർ എന്നീ കൃഷികൾക്കാണ് കാര്യമായ നാശം. മരക്കടവ് നെല്ലിക്കോട് പ്രഭയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. മങ്ങാട്ടുകുന്നേൽ ബേബിയുടെയും
സീതത്തോട് ∙ കനത്ത കാറ്റിൽ വ്യാപകമായി നാശം വിതച്ച അട്ടത്തോട് ആദിവാസി കോളനിയിൽ തകർന്ന വീടുകളുടെ എണ്ണം തിട്ടപ്പെടുത്തി അടിയന്തരമായി സഹായം എത്തിക്കുന്ന നടപടികൾ പട്ടിക വർഗ–റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം വീശിയ കാറ്റിൽ കോളനിയിലെ കിഴക്കേകരയിലും പടിഞ്ഞാറെ കരയിലുമായുള്ള 4
നിലമേൽ ∙ വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ വൻ കൃഷി നാശം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം
വെഞ്ഞാറമൂട് ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വാമനപുരം പഞ്ചായത്തിൽ കാഞ്ഞിരംപാറ മേഖലയിൽ വീടുകൾ തകർന്നു, മേൽക്കൂര കാറ്റിൽ പറന്നു പോയി. വ്യാപകമായ കൃഷിനാശവും സംഭവിച്ചു.വാമനപുരം കാഞ്ഞിരംപാറ മാറാംകുഴിയിൽ ആനിയുടെ ഷീറ്റു പുരയുടെ മേൽക്കൂര കാറ്റിൽ പറന്നു പോയി. മാറാംകുഴി സൂര്യ ഭവനിൽ ജെ.സുരേന്ദ്രൻ നായരുടെ
ഇരിട്ടി∙ കാറ്റിലും മഴയിലും ഇരിട്ടി ടൗണിൽ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. സമീപത്തെ ഷോപ്പിങ് മാളുകൾക്ക് മുന്നിൽ നിർത്തിയിട്ട 2 കാറുകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ പറ്റി. സ്ഥലത്തുണ്ടായിരുന്നവരെല്ലാം മാറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇരിട്ടി മേലെ സ്റ്റാൻഡിൽ ജുമാ മസ്ജിദിനു
മാനന്തവാടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുംദുരിതക്കാഴ്ചകൾ മാനന്തവാടി ∙ വേനൽ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി. മൂപ്പെത്താറായ വാഴകളാണു വീണവയിൽ ഏറെയും. നഗരസഭ, എടവക, തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകൾ എന്നിവടങ്ങളിലെല്ലാം കൃഷി നാശമുണ്ട്.
സീതത്തോട്∙കനത്ത മഴയിൽ അട്ടത്തോട്ടിൽ വ്യാപകമായ നാശം. ഇരുപതിൽ അധികം വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു വൻ നാശം വിതച്ച കാറ്റ് വീശിയത്. ചാലക്കയം–ളാഹ റോഡിൽ പ്ലാന്തോടിനു സമീപം മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കിഴക്കേക്കര, പടിഞ്ഞാറെക്കര ആദിവാസി കോളനിയിൽപ്പെട്ട
പുൽപള്ളി ∙ ശക്തമായ കാറ്റിൽ കടപുഴകിയ വൻമരങ്ങൾ വീണു വൈദ്യുതി ലൈനുകൾ തകർന്നു. പുൽപള്ളി, മുള്ളൻകൊല്ലി സെക്ഷൻ പരിധിയിലെ നഷ്ടങ്ങൾ ഇനിയും കണക്കാക്കി തീർന്നില്ല. സബ്സ്റ്റേഷനു മുന്നിൽ മരം കടപുഴകി വീണതോടെ മുള്ളൻകൊല്ലിയിലേക്കുള്ള വിതരണം ഞായർ വൈകിട്ടു തന്നെ മുടങ്ങി. ഒട്ടേറെ മരങ്ങളും തെങ്ങ്, കമുക് തുടങ്ങിയവയും
എടവണ്ണപ്പാറ ∙ യുഎഇയിൽ നാശം വിതച്ച മഴയിൽ ആശ്വാസമായി മലയാളി സംഘടനകളുടെ ഇടപെടൽ. മലബാറിലെ ഒട്ടേറെ സംഘടനകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഫാറൂഖ് കോളജ് അലമ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ മാത്രം 400 ൽ ഏറെ സന്നദ്ധ പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നത്. 16 ന് ആണ് യുഎഇയിൽ കനത്ത മഴ
ദുബായ്∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.
കടവത്തൂർ ∙ വേനൽ മഴയെ തുടർന്നുള്ള കാറ്റിൽ പ്രദേശത്ത് കനത്ത നാശനഷ്ടം. കല്ലിക്കണ്ടി റോഡിൽ അരയാക്കണ്ടിപ്പിടികയിലെ മാവിൻ ചില്ല പൊട്ടി വീണ് 3 വൈദ്യുതത്തൂണുകൾ തകർന്നു. കടവത്തൂർ ടൗണിൽ വീട്ടുപറമ്പിലെ രണ്ടു തെങ്ങുകൾ മിന്നലേറ്റ് കത്തിനശിച്ചു. പെരിങ്ങത്തൂർ– കരിയാട് റോഡിൽ വൈദ്യുത ലൈനിൽ തെങ്ങു വീണ് ഗതാഗത
മാനന്തവാടി ∙ മലയോര ഹൈവേ നിർമാണം ഇഴഞ്ഞുനീങ്ങുന്നു; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. വേനൽ മഴയിൽ നഗരമധ്യത്തിലെ കെടി ജംക്ഷൻ ചെളിക്കുളമായി. റോഡ് നിർമാണത്തിനായി ഉയർത്തിയ ഭാഗത്തിനു സമീപം കനത്ത വെള്ളക്കെട്ടു രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്. വെയിലിൽ കനത്ത പൊടിയും
ആര്യനാട് ∙ കനത്ത മഴയിലും ശക്തമായ കാറ്റിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരം വീണും കാറ്റിൽ ഷീറ്റിട്ട മേൽക്കൂരകൾ പറന്നു പോയും ആണ് ഒട്ടേറെ വീടുകൾക്കാണ് കേടുപാട് ഉണ്ടായത്. ഉഴമലയ്ക്കൽ ആഴകം അബിൻ ഭവനിൽ കെഎസ്ആർടിസി കണ്ടക്ടർ ബീന, തോളൂർ ചിറ്റുവീട് വടക്കേക്കോണം വാറുവിളാകത്ത് വീട്ടിൽ സരസ്വതി,
അജ്മാൻ ∙ ഇന്നലെ (ചൊവ്വ) അജ്മാനിൽ പെയ്ത കനത്ത മഴയിൽ മഴവെള്ളം ഇരച്ചുകയറി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിന് നാശനഷ്ടമുണ്ടാവുകയും അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആട്, കോഴി, മുയൽ, മയിൽ തുടങ്ങിയവയ്ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഫാമിന് മേൽനോട്ടം വഹിച്ചിരുന്ന പാക്കിസ്ഥാനി യുവാവിനെ മുനിസിപാലിറ്റി
ദുബായ് ∙ ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
അബുദാബി ∙ യുഎഇയിൽ ഇന്നലെ (ചൊവ്വ) ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ