Activate your premium subscription today.
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ... നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റിൽ തനിക്ക് കീഴിൽ പാർക്കുന്ന 43
തിടുക്കപ്പെട്ടോ ഉദാസീനമായോ വായിക്കുമ്പോൾ കലാശൂന്യം (‘ആർട്ട്ലെസ്’) എന്നു തോന്നിപ്പോകുന്ന കഥകൾ ലിഡിയ ഡേവിസ് എഴുതിയിട്ടുണ്ട്. ഈ ഫീലിങ്, കഥ അത്ര നന്നായില്ല എന്നത്, ഒരു ട്രാപ് ആണെന്നു പിന്നീടാണു മനസ്സിലായത്. സുന്ദരപ്രേമത്തിലെന്നപോലെ ഉന്മാദകരമായ അടുപ്പം തോന്നുമ്പോഴും ചിലനേരം മടുപ്പുണ്ടാക്കുന്ന ഒരു
ആലിസ് മൺറോയുടെ കഥാലോകം കൃഷിയിടങ്ങൾ നിറഞ്ഞ ഗ്രാമപ്രദേശങ്ങളും കൊച്ചുപട്ടണങ്ങളുംകൊണ്ടു സമൃദ്ധമായ കാനഡയിലെ പടിഞ്ഞാറൻ ഒന്റാറിയോയാണ്. പ്രകാശപൂർണ്ണമെങ്കിലും പലപ്പോഴും പ്രസാദനിർഭരമല്ലാത്ത, അവരുടെ കഥകൾ മനുഷ്യാവസ്ഥയുടെ ദുരിതസന്ധികളാണ് കടഞ്ഞെടുത്തിരിക്കുന്നത്.
പ്രശസ്തയായ കനേഡിയൻ ചെറുകഥാകൃത്ത് എന്ന നിലയിൽ സാഹിത്യ ലോകത്ത് അതുല്യമായ ഇടം നേടിയ മൺറോ, ചെറിയ പട്ടണങ്ങളിലെ സാധാരണക്കാരുടെ ജീവിതം, അവരുടെ ബന്ധങ്ങൾ, പശ്ചാത്താപങ്ങൾ, വെളിപാടിന്റെ ശാന്തമായ നിമിഷങ്ങൾ എന്നിവയായിരുന്നു വിഷയമായി തിരഞ്ഞെടുത്തത്.
അമേരിക്കൻ എഴുത്തുകാരിയും സംവിധായികയും മുൻ നടിയുമായ ജെനറ്റ് മക്കർഡിയുടെ ഓർമ്മക്കുറിപ്പാണ് ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്. ഒരു ബാലനടി എന്ന നിലയിലുള്ള അവളുടെ കരിയറിനെ കുറിച്ചും 2013-ൽ മരണപ്പെട്ട അമ്മയുമായുള്ള ദുഷ്കരമായ ബന്ധത്തെ കുറിച്ചുമുള്ള തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തെ ശ്രദ്ധാകേന്ദ്രമാക്കി.
നാടോടിപ്പാട്ടുകളുടെയും കൊയ്ത്തുപാട്ടുകളുടെയും വടക്കൻപാട്ടുകളുടെയും തോറ്റംപാട്ടുകളുടെയും പടയണി പോലുള്ളവയുടെയും മൊഴിയാഴങ്ങളിൽ നിന്നു വിനയചന്ദ്ര കവിത ആർജിച്ചെടുത്ത വഴക്കങ്ങൾ അതിന്റെ പ്രയാണത്തെ നിർണയിക്കുന്ന ഗതികോർജമായെന്നു കാണാം.
യാത്രകളിൽ കണ്ടുമുട്ടിയ ചില മനുഷ്യർ യാത്ര അവസാനിച്ച് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളിൽ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥയാണ് ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ എന്ന രമ്യയുടെ പുസ്തകം.
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും.
കെട്ട ജീവിതം നയിക്കുമ്പോഴും മറ്റൊരു കാവ്യജീവിതം മന്നിൽ തനിക്കുണ്ടെന്നു കവി തിരിച്ചറിഞ്ഞിരുന്നു. ആ കാവ്യൗഷധമാണു കവിക്കു ജീവിതത്തരിശിൽ തണലായത്. എങ്കിലും ചിലപ്പോൾ കവിതയോടു പരിഭവിക്കാനും വൈലോപ്പിള്ളി മറന്നില്ല.
ഞായപ്പിള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10നു കുഞ്ഞുണ്ണി ഭൂമിമലയാളത്തിൽ അവതരിച്ചു; അനന്തകോടി ജീവജാലങ്ങൾക്കിടയിൽ പൊക്കമില്ലായ്മയുടെ പൊക്കവുമായി ജീവിക്കാൻ.
അലക്സാണ്ടറില്‍നിന്നാണു നാം അലക്സാന്‍ഡ്രിയയിലെ ലൈബ്രറിയിലേക്കു സഞ്ചരിക്കുന്നത്. 323 ജൂൺ 10 ബിസിയില്‍ ലിഖിതമായതും ഇന്നും ശേഷിക്കുന്നതുമായ ഒരു പാപ്പിറസ് ചുരുളില്‍ അലക്സാണ്ടറുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്.
എലൻ റാസ്കിൻ എഴുതിയ ഒരു നിഗൂഢ പുസ്തകമാണ് ദി വെസ്റ്റിംഗ് ഗെയിം. 1978 മെയ് 1 ന് പ്രസിദ്ധീകരിച്ച പുസ്തകം എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ആകർഷിക്കുന്ന ഒന്നാണ്. അവിസ്മരണീയമായ കഥാപാത്രങ്ങളാണ് പുസ്തകത്തിന്റെ ശക്തികളിലൊന്ന്.
ഇന്ത്യൻ എഴുത്തുകാരനായ ക്രിസ്റ്റഫർ സി. ഡോയലിന്റെ ആദ്യ നോവലാണ് മഹാഭാരത സീക്രട്ട്. 2013 ഒക്ടോബർ 21-ന് ഓം ബുക്സ് പുറത്തിറക്കിയ ഈ നോവൽ പുരാണങ്ങൾ, ശാസ്ത്രം, മതം, തീവ്രവാദം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലറാണ്.
യുവ മനസ്സുകളുടെ സമഗ്രമായ വികാസത്തിന് വിവിധ സാഹിത്യ വിഭാഗങ്ങള്‍ വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് ഉണ്ടായേ പറ്റൂ.
'ക്രൂക്ക്ഡ് ഹൗസ്' ഒരു പസിലാണ്. സ്വന്തം വീടിനുള്ളിലെ കൊലപാതകിയെ കണ്ടെത്താൻ സോഫിയ ലിയോണൈഡ് എന്ന പെൺകുട്ടി നടത്തുന്ന അന്വേഷണമാണ് ഈ പസിൽ. കോടികൾ വിലമതിക്കുന്ന സ്വത്ത് ആർക്കാണ് വേണ്ടാത്തത്? മൂന്ന് തലമുറകൾ ഒരുമിച്ച് താമസിക്കുന്ന ലിയോണൈഡ്സ് കുടുംബത്തില്‍ ഏകാധിപതിയെ പോലെ വാണ അരിസ്റ്റൈഡ് എന്ന തന്റെ
ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ
നോവൽ വായനക്കാർക്ക് എഴുത്തുകാരുടെ രാഷ്ട്രീയ, ആത്മീയ ജീവിതം അടിയന്തര താൽപര്യമുളള കാര്യമല്ലെങ്കിലും ഒരു ഘട്ടത്തിൽ നാം അവിടെയും ചെന്നുനോക്കാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷമാണു ദസ്തയേവ്സ്കി 'റൈറ്റേഴ്സ് ഡയറി' എന്ന പംക്തി എഴുതാൻ ആരംഭിച്ചത്. സാഹിത്യത്തെക്കാൾ രാഷ്ട്രീയ, സാമൂഹിക
സേതുനാഥ്പ്രഭാകർ എഴുതിയ 'പേര് ശ്രീരാമൻ' എന്ന നോവലിന്റെ പ്രകാശന കർമ്മം നടന്നു. നോവലിസ്റ്റ് ശ്രീ.ടി. ഡി. രാമകൃഷ്ണൻ, സിനിമ സംവിധായകൻ ജിയോ ബേബി എന്നിവരാണ് പ്രകാശനം നടത്തിയത്.
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
ഡ്രാക്കുള എന്ന ലോക പ്രസിദ്ധ നോവലിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമാണ്. പ്രസിദ്ധീകരിച്ച അന്നു മുതൽ ഹോറർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ നോവലുകളിലൊന്നായി മാറിയ കൃതി ബ്രാം സ്റ്റോക്കർ എഴുതുന്നത് 50 വയസ്സുള്ളപ്പോഴാണ്.
Results 1-20 of 2936