Activate your premium subscription today.
സംസ്ഥാനത്തെ സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിൽ നിയന്ത്രണം വരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും. സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്കെയിലും നിശ്ചയിക്കുക. നിലവിൽ
സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥർ ഹാജരാകുന്ന സമയം കൈവശമുള്ള തുകയും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരം ഡെയ്ലി കാഷ് ഡിക്ലറേഷൻ റജിസ്റ്റർ/പഴ്സനൽ കാഷ് ഡിക്ലറേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണം.
സംസ്ഥാന സർക്കാർ സർവീസിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 15,000 പേർ. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. അതുകൂടി കൂട്ടിയാൽ എണ്ണം ഇതിലും കൂടും. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും അധ്യാപകരുമാണ് വിരമിക്കുന്നവരിൽ ഏറെയും. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയ് 31നു
വ്യാജ സമ്മതപത്രം നൽകി പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്. സംഭവം ക്ലറിക്കൽ പിശകാണെന്നു കാട്ടി
പിഎസ്സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സാപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്നു
ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രഫസർ തസ്തിക നിർണയത്തിനുമുള്ള യുജിസി, നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ജൂൺ 2024 ന് മേയ് 15 വരെ (11.59pm) അപേക്ഷിക്കാം. അപേക്ഷാഫീസ് മേയ് 16 മുതൽ മേയ് 17വരെ അടയ്ക്കാം.
പുതിയ അധ്യയനവർഷം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെയും അധ്യാപക നിയമനങ്ങളിലെ അലംഭാവം സർക്കാരും വിദ്യാഭ്യാസ വകുപ്പും തുടരുകയാണ്. എൽപി സ്കൂൾ മുതൽ കോളജ് വരെയുള്ള അധ്യാപകനിയമനം മുൻകാലങ്ങളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങുകയാണിപ്പോൾ. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷ
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് മേയ് 15നു വിജ്ഞാപനം പ്രസിദ്ധീകരിക്കും. സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം ഒഴിവുകളിലേക്കാണു വിജ്ഞാപനം. സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ (www.cseb.kearala.gov.in) ഒറ്റത്തവണ
'വൈകിട്ട് ജോലി കഴിഞ്ഞിറങ്ങുമ്പോൾ നാളെ ജോലിയുണ്ടാകുമോ എന്നാണ് ഒാരോ ദിവസത്തേയും ആശങ്ക’– പറയുന്നത് ഇലക്ട്രിക് കാർ നിർമാണ രംഗത്തെ അതികായനായ ഇലോൺ മസ്കിന്റെ ടെസ്ല ജീവനക്കാരാണ്. ഏപ്രിൽ മാസത്തെ ആദ്യആഴ്ച മുതൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ ചൂടിലാണ് ടെസ്ലയിലെ ഭൂരിപക്ഷം ജീവനക്കാരുമെന്ന് ബിസിനസ് ഇൻസൈഡർ
ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിയമനത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് നിരാശാജനകമാണ്. വകുപ്പ് ഏകീകരണത്തെ തുടർന്ന് ഈ തസ്തിക നിർത്തലാക്കിയെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ തടസ്സമില്ല. മുൻ റാങ്ക്
മേയ് 11നു നടത്തുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ (പ്രിലിമിനറി) സർവീസ് പരീക്ഷ 2024ന്റെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്–എൻസിഎ എസ്സിസിസി (കാറ്റഗറി നമ്പർ 51/2024) വിജ്ഞാപനപ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തിയായശേഷം പട്ടികജാതി വിഭാഗത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ മക്കൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചു. 20–36 ആണ് ഈ തസ്തികയിൽ
കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളിലേക്കാണ് ഇത്തരക്കാർ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നത്.
വിരമിച്ച ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകണമെന്നു ധാരാളം കോടതി ഉത്തരവുകൾ നിലവിലുള്ള കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭൂജല വകുപ്പ് ആലപ്പുഴ ജില്ലാ ഓഫിസിൽനിന്നു സീനിയർ ഡ്രില്ലർ ആയി 2020 ഒക്ടോബർ 31നു വിരമിച്ച ശ്യാംലാലിനു ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ
സംസ്ഥാനത്തെ 94 ഹൈസ്കൂൾ അധ്യാപകർക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ (എഇഒ) തസ്തികളിലേക്കു സ്ഥാനക്കയറ്റം നൽകുന്നു. 23 പേർക്ക് എഇഒമാരായും മറ്റുള്ളവർക്കു ഹെഡ്മാസ്റ്റർമാരായും നിയമനം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇതിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവർ
സർവകലാശാലകളിലേക്കുള്ള ആദ്യ ഓഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്) സാധ്യതാ ലിസ്റ്റ് പിഎസ്സിയിൽ തയാറാകുമ്പോഴും ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തതു നിരാശാജനകമാണ്. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ എണ്ണത്തിന് ആനുപാതികമായി സാധ്യതാ ലിസ്റ്റ് വന്നാൽ ഉദ്യോഗാർഥികൾക്ക് അതു വലിയ
ഒൻപതു കേസുകളിൽ പ്രതിയായിരുന്നു എന്നതിന്റെ പേരിൽ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നിഷേധിക്കപ്പെട്ട യുവാവിനു നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വൈക്കം സ്വദേശി ബിനീഷ് ബാബു നൽകിയ ഹർജിയാണു പരിഗണിച്ചത്. പുഴയിൽനിന്നു മണൽവാരി എന്നതുൾപ്പെടെയുള്ള കേസുകളാണു ഹർജിക്കാരനെതിരെയുണ്ടായിരുന്നത്. ബന്ധുക്കൾ
കുവൈത്തിലേക്കു കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള വഴി തുറക്കുന്നു. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി. നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന്
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) ജൂൺ 22നും 23നുമായി നടത്തും. ഏപ്രിൽ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ്: ഒാരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കു പരിഹാരവുമായി നോർക്കയുടെ പുതിയ സംവിധാനം. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ ഹോളോഗ്രാം, ക്യുആർ കോഡ് എന്നിവകൂടി ഉൾപ്പെടുത്താനാണ് നോർക്ക റൂട്സ്
പട്ടികജാതി/പട്ടികവർഗ സംവരണ നിയമനവുമായി ബന്ധപ്പെട്ട വെക്കേഷൻ വേക്കൻസി റിപ്പോർട്ട് ചെയ്യുന്നതിൽ അലംഭാവം കാണിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ഇനി കടുത്ത അച്ചടക്ക നടപടി. ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുഭരണ വകുപ്പ് (എംപ്ലോയ്മെന്റ് സെൽ–ബി) ഏപ്രിൽ 9നു പുറത്തിറക്കിയ ഇസിബി
സർക്കാർ വകുപ്പുകളിലെയും നിയമനം പിഎസ്സിക്കു വിട്ട വിവിധ സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ നിയമനാധികാരികൾ തയാറാവാത്ത പ്രശ്നം വീണ്ടും വീണ്ടും ചർച്ച ചെയ്യേണ്ടിവരുന്നത് നിരാശാജനകമാണ്. നിശ്ചിത കാലാവധിക്കുള്ളിൽ ഒഴിവു റിപ്പോർട്ട് ചെയ്യപ്പെടാതെ പോയാൽ ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. നോർക്ക റൂട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ എച്ച്ആർഡി അറ്റസ്റ്റേഷനു സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജ സീൽ ഉപയോഗിച്ച്
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പിഎസ്സി ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് (അഡ്വൈസ് മെമ്മോ) നൽകുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കി ഉത്തരവ്. തദ്ദേശ സ്വയംഭരണ (ഇഡബ്ല്യുബി) വകുപ്പ് ഏപ്രിൽ 9നു പുറത്തിറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ. വിരമിക്കൽ, സ്ഥാനക്കയറ്റം, ദീർഘകാല അവധിയിൽ
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് കാലാവധി അവസാന ആഴ്ചയിലേക്ക് എത്തിയിട്ടും നിയമന ശുപാർശ ഒട്ടും ആശാവഹമല്ല. 7 ബറ്റാലിയനിലായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 68% പേർക്കും നിയമനമായില്ല എന്നത്, രണ്ടു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം നടത്തിവരുന്ന ഉദ്യോഗാർഥികളോടുള്ള
വയനാട് ജില്ലയിലെ എച്ച്എസ്ടി മലയാളം നിയമനം സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയയ്ക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 2011ലെ പിഎസ്സി ലിസ്റ്റ് പ്രകാരം നാല് ഉദ്യോഗാർഥികളെ നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടപ്പാക്കുന്ന തസ്തികനിർണയം തസ്തികനിരോധനമായി മാറാതിരിക്കാൻ സർക്കാരും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും ശ്രദ്ധിക്കണം. കുറച്ചു കാലമായി പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാൽ വിരമിക്കൽ, സ്ഥാനക്കയറ്റം ഒഴിവുകളിൽ മാത്രമാണു ഹയർ സെക്കൻഡറിയിൽ നിയമനം നടക്കുന്നത്.
സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവും പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുരുഷ–വനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് എന്നിവയ്ക്കായി ആകെ 5,635 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. പുരുഷൻമാരുടെ 4,325, വനിതകളുടെ
സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 770, സപ്ലിമെന്ററി ലിസ്റ്റിൽ 779, ഭിന്നശേഷി ലിസ്റ്റിൽ 35 എന്നിങ്ങനെ 1584 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ്
ഫയർ ആൻഡ് റെസ്ക്യു സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായി (ഫയർ വുമൺ) 82 പേർ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. മാർച്ച് ഏഴിനായിരുന്നു ഇവരുടെ പാസിങ് ഒൗട്ട് പരേഡ്. ആദ്യമായാണ് ഈ തസ്തികയിൽ വനിതകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 15 വീതവും മറ്റു ജില്ലകളിൽ 5 വീതവും
ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയുടെ കായികക്ഷമതാ പരീക്ഷയിൽ തോറ്റവരുടെയും പങ്കെടുക്കാത്തവരുടെയും റജിസ്റ്റർ നമ്പർ ഉൾപ്പെടുത്തി പിഎസ്സി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം അതീവഗൗരവമുള്ളതാണ്. ‘ക്ലരിക്കൽ പിഴവ്’ പെട്ടെന്നു കണ്ടെത്തിയെന്നും തിരുത്തിയ ലിസ്റ്റ് പുറത്തിറക്കിയെന്നും അതിൽ
ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക–അനധ്യാപക നിയമനങ്ങളിൽ പിഎസ്സി മാതൃകയിലുള്ള സംവരണം നടപ്പാക്കാൻ ഉത്തരവ്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിലെ തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവിതാംകൂർ, കൊച്ചി,
22 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 14 തസ്തികയിലാണു നേരിട്ടുള്ള നിയമനം. ഒരു തസ്തികയിൽ തസ്തികമാറ്റം വഴിയും 7 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 01.03.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 3 രാത്രി 12 വരെ. ∙നേരിട്ടുള്ള നിയമനം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ്
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണു പിഎസ്സി. സാധ്യതാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കി വൈകാതെ റാങ്ക് ലിസ്റ്റ്
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കുമ്പോഴും നിയമനം ഏറെ പരിതാപകരമാണ്. സുപ്രധാന തസ്തികയായിട്ടുകൂടി 19% നിയമന ശുപാർശ മാത്രമാണ് ഇതുവരെ നടന്നത്. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ ഏറ്റവും കുറവ് നിയമനം നടന്നത് ഇത്തവണയാണ്. 2021
മലയാളികൾക്കു ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക്കും ജർമനിയിലെ സർക്കാർ സ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യ ത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഡെഫയുമായി ചേർന്ന്
കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളെ വലിയതോതിൽ വെട്ടിക്കുറച്ചു. മുൻ റാങ്ക് ലിസ്റ്റിൽ 2572 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണത്തെ ലിസ്റ്റിൽ 785 പേർ മാത്രമാണുള്ളത്. 23,855 പേർ അപേക്ഷ നൽകുകയും ഏകദേശം 18,000 പേർ പരീക്ഷ എഴുതുകയും ചെയ്ത തസ്തികയുടെ ലിസ്റ്റിലാണ് ഈ
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ പ്രായപരിധി 3 വർഷം ഉയർത്തിയ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നടപടി സ്വാഗതാർഹമാണ്. കോവിഡ് പ്രതിസന്ധിമൂലം അവസരം നഷ്ടപ്പെട്ടതു കണക്കിലെടുത്താണ് തൊഴിലന്വേഷകർക്ക് ആശ്വാസമാകുന്ന ഈ തീരുമാനം ആർആർബി എടുത്തത്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന പിഎസ്സികളിൽ
ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ 250 ഒഴിവ് ഉടൻ വന്നേക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ) ഗ്രേഡ് 1 തസ്തികയിലുള്ള 214 പേർക്ക് ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്ഐ) ഗ്രേഡ് 2 തസ്തികയിലേക്കു താൽക്കാലിക സ്ഥാനക്കയറ്റം നൽകിയതോടെയാണിത്. ജെഎച്ച്ഐ ഗ്രേഡ് 2 തസ്തികയുടെ 36 ഒഴിവ്
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം ഊർജിതമാക്കാൻ അടിയന്തര നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. പതിനായിരത്തിലധികം പേർ നിയമനം പ്രതീക്ഷിക്കുന്ന റാങ്ക് ലിസ്റ്റുകളിൽനിന്ന് എൻജെഡി ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ നിയമന ശുപാർശ നടക്കുന്നത്. ഏഴു ബറ്റാലിയനിലായി നിലവിലുള്ള സിപിഒ റാങ്ക് ലിസ്റ്റുകൾക്ക്
റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ ഉയർന്ന പ്രായപരിധി 30ൽ നിന്നു 33 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് അനുവദിച്ച് ജനുവരി 29നാണു റെയിൽവേ റിക്രൂട്മെന്റ് ബോർഡ് തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 01.07.2024ന് 18–33 എന്നതാണു പുതിയ പ്രായപരിധി. അർഹരായവർക്കു വീണ്ടും ഇളവുണ്ട്. കോവിഡ്
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോഴും ഇതുവരെ നടന്നത് 25% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 23,518 പേരാണുള്ളത്. ഇതിൽ 6047 പേർക്കു നിയമന ശുപാർശ ലഭിച്ചു. എൻജെഡി ഒഴിവുകളിൽക്കൂടി നിയമനം നടന്നതു കൊണ്ടാണ് ഇത്രയും പേർക്കു ശുപാർശ ലഭിച്ചത്. ഏറ്റവും
റെയിൽവേയിൽ ടെക്നിഷ്യൻ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ കേന്ദ്രീകൃത വിജ്ഞാപനം വഴി 9000 ഒഴിവുകളിലേക്കാണു തിരഞ്ഞെടുപ്പ്. മാർച്ച്–ഏപ്രിലിൽ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കി ഒക്ടോബർ–ഡിസംബറിൽ എഴുത്തുപരീക്ഷ നടത്താനാണു റെയിൽവേ തയാറെടുക്കുന്നത്. അസിസ്റ്റന്റ്
വനം–വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (സ്പെ.റി. എസ്ടി ആദിവാസി) തസ്തികയിൽ 460 പേർ ഉടൻ നിയമിക്കപ്പെടും. 372 പുരുഷന്മാരും 88 വനിതകളുമാണ് ഇവരിലുള്ളത്. ഏറ്റവും കൂടുതൽ നിയമനം നൽകുന്നത് വയനാട് ജില്ലയിലാണ്–161. കുറവ് തൃശൂർ ജില്ലയിൽ–9. ആലപ്പുഴ ഒഴികെ 13 ജില്ലകളിലായി 500 പേരെയാണ് പരിശീലനത്തിനു
കഴിഞ്ഞ വർഷം അവസാനം പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2,19,276 അപേക്ഷകൾ കുറഞ്ഞു. കഴിഞ്ഞ തവണ ഈ തസ്തികയിൽ 10,59,000 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 8,39,724 ആയി കുറഞ്ഞു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ
കഴിഞ്ഞ വർഷം അവസാനം പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ അപേക്ഷകരുടെ എണ്ണത്തിൽ കുതിച്ചുകയറ്റം. എൽപിഎസ്ടിക്ക് ആകെ 53,464 പേരും യുപിഎസ്ടിക്ക് 1,56,584 പേരുമാണ് അപേക്ഷിച്ചത്. എൽപിഎസ്ടിക്ക് 14 ജില്ലയിലുമായി 18,009 അപേക്ഷകർ വർധിച്ചപ്പോൾ യുപിഎസ്ടിയിൽ വർധിച്ചത് 49,327 അപേക്ഷകർ.
കഴിഞ്ഞ വർഷം അവസാനം പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച സബ് ഇൻസ്പെക്ടർ (ഓപ്പൺ മാർക്കറ്റ്) തസ്തികയിലേക്ക് അപേക്ഷിച്ചത് 2,13,811 പേർ. കഴിഞ്ഞ തവണ 1,96,669 പേർ അപേക്ഷിച്ചപ്പോൾ ഇത്തവണ 17,142 പേരുടെ വർധനയുണ്ടായി. എന്നാൽ ആംഡ് പൊലീസ് എസ്ഐ, തസ്തികമാറ്റം വഴിയുള്ള കോൺസ്റ്റാബ്യുലറി, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽ
കഴിഞ്ഞ വർഷാവസാനം വിജ്ഞാപനം പ്രസിദ്ധീകരിച്ച 179 തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി 31ന് അവസാനിക്കും എസ്ഐ, സിപിഒ, വനിതാ സിപിഒ, എൽപി, യുപി അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്/പിഎസ്സി ഓഫിസ് അറ്റൻഡന്റ് എന്നീ പ്രധാന തസ്തികകൾ ഉൾപ്പെടുന്നതായിരുന്നു ഡിസംബർ
സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണം. വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ നിയമന നിഷേധം നേരിടുമ്പോൾ ഏറെ ആശ്രയിച്ചിരുന്ന ഈ സംവിധാനം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാതെ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ റിപ്പോർട്ട് െചയ്തിരിക്കുന്നത് 981 ഒഴിവ്. ഏറ്റവും കൂടുതൽ ഒഴിവ് വാട്ടർ അതോറിറ്റിയിലാണ്–309. കുറവ് ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, കെടിഡിസി, കയർ കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവിടങ്ങളിൽ–ഒന്നു വീതം. ബവ്റിജസ്
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് അപേക്ഷാ സമർപ്പണം ജനുവരി 17ന് അവസാനിച്ചപ്പോൾ 14 ജില്ലയിലുമായി അപേക്ഷ നൽകിയത് 4,76,953 പേർ. ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയിരിക്കുന്നതു തിരുവനന്തപുരം ജില്ലയിലാണ്– 72,617. കുറവ് ഇടുക്കി ജില്ലയിൽ– 15,817. തിരുവനന്തപുരം കഴിഞ്ഞാൽ അര ലക്ഷത്തിലധികം അപേക്ഷ ലഭിച്ചത്
ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 നിയമന ശുപാർശ വേഗത്തിലാക്കാത്തതു നിർഭാഗ്യകരമാണ്. അവശ്യതസ്തികയായിട്ടും ആവശ്യത്തിനു നിയമനം നടത്താത്തത് ഗുരുതരസാഹചര്യവുമാണ്. നൂറുകണക്കിന് ഉദ്യോഗാർഥികളാണ് ഈ നിയമനം കാക്കുന്നത്. 2021 നവംബർ 29 മുതൽ 2022 ജനുവരി 25 വരെ വിവിധ തീയതികളിലാണു സ്റ്റാഫ് നഴ്സ് ഗ്രേഡ്–2
ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫിസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബയോളജി–12, ഡോക്യുമെന്റ്–10, കെമിസ്ട്രി–6 എന്നിങ്ങനെയാണു പുതിയ തസ്തിക. സമയബന്ധിതമായി ഫൊറൻസിക് പരിശോധനകൾ പൂർത്തിയാക്കാനാണു തസ്തികകൾ സൃഷ്ടിച്ചത്.
മുൻ വിജ്ഞാപനങ്ങളെ അപേക്ഷിച്ച് എൽഡി ക്ലാർക്ക് അപേക്ഷകരുടെ എണ്ണം ഇത്തവണ വലിയതോതിൽ കുറഞ്ഞതാണ് ഉദ്യോഗാർഥികൾക്കിടയിലെ ഇപ്പോഴത്തെ സുപ്രധാന ചർച്ച. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സംസ്ഥാനം വിടുന്നതിൽ വന്ന വർധന, സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിലെ കുറവ്, കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനം
പിഎസ്സിയുടെ വിവിധ തിരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി ഉദ്യോഗാർഥികൾക്ക് ഇനി ബയോമെട്രിക് പരിശോധനയും. അഭിമുഖം, ഒറ്റത്തവണ പ്രമാണ പരിശോധന, കായികക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്കു മുന്നോടിയായി ഉദ്യോഗാർഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നടത്താനാണു
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരി ക്കാൻ എന്തുകൊണ്ടാണു പിഎസ്സി ഇത്ര താമസം വരുത്തുന്നതെന്നു മനസ്സിലാ വുന്നില്ല. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി ആയിരത്തോളം ഒഴിവു റിപ്പോർട്ട് ചെയ്തിട്ടും റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ നിയമനം മുടങ്ങിക്കിടക്കുകയാണ്. ഇത് വ്യാപകമായ
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ജനുവരി 5ന് അവസാനിച്ചപ്പോൾ വിവിധ ജില്ലകളിലായി അപേക്ഷ നൽകിയത് 12,95,446 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1,74,344. കുറവ് വയനാട് ജില്ലയിൽ–40,267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും
സർക്കാർ ജോലി തേടുന്നവർക്കു പ്രതീക്ഷാനിർഭരമായ പുതുവർഷമാണ് 2024. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, എസ്ഐ, സിപിഒ, വനിതാ സിപിഒ, എൽപിഎസ്ടി, യുപിഎസ്ടി, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി ധാരാളം തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം വന്നിരിക്കുകയാണ്. ഏഴാം ക്ലാസ് ജയിച്ചവർക്കു
വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്ന തിനുള്ള അവസാന തീയതി ജനുവരി 5 വരെ നീട്ടി. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെയുള്ള തസ്തികകളുടെ തീയതിയാണ് നീട്ടിയത്. അപേക്ഷാ തീയതി 2024 ജനുവരി 3 നു അവസാനിച്ച സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സമയം കൂടി ഉദ്യോഗാർഥികൾക്ക് പിഎസ്സി
അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ ജല അതോറിറ്റി അധികൃതരിൽനിന്നു പിഎസ്സി വിശദീകരണം തേടി. ജല അതോറിറ്റി എംഡിയോടാണു പിഎസ്സി സെക്രട്ടറി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവുകൾ (എൻജെഡി) റിപ്പോർട്ട്
പിഎസ്സി പരീക്ഷയെഴുതാനെത്തുന്ന ടൈപ് വൺ ഡയബറ്റിക് ആരോഗ്യപ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണന നൽകാൻ പിഎസ്സി തീരുമാനം. പരീക്ഷഹാളിൽ ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്ലറ്റ്, വെള്ളം എന്നിവ കൈവശം കരുതാൻ അനുവാദം
കെഎസ്ഇബി മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് എൻടിസി യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ജോലി ലഭിച്ചവർ നൽകിയ അപ്പീലിലാണു വിധി. ഹൈക്കോടതി വിധി നടപ്പായാൽ മീറ്റർ റീഡർ റാങ്ക് ലിസ്റ്റിൽനിന്ന് ഇതിനകം നിയമനം ലഭിച്ച പകുതിയിലധികം പേർക്കും
അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഇനി സ്ലെറ്റ് വേണ്ട. സംസ്ഥാനത്തെ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് യുജിസി അംഗീകൃത സെറ്റും സ്ലെറ്റുംകൂടി അടിസ്ഥാന യോഗ്യതയായി അംഗീകരിച്ച വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിൽ നിലവിലില്ലാത്ത ഈ 2 പരീക്ഷകളിലെ വിജയം യോഗ്യതയാക്കുന്നത്
സംസ്ഥാനത്തെ പൊലീസ് സേനയിൽ കൂടുതൽ പേരെ നിയമിക്കാനായി പുതിയ കണക്കെടുപ്പു നടത്താനുള്ള ഡിജിപിയുടെ നിർദേശം സ്വാഗതാർഹമാണ്. പൊതുസമൂഹത്തിനും ഈ തസ്തികയുടെ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം. പൊലീസ് സ്റ്റേഷനുകളിലെ അംഗബലം വ്യക്തമാക്കിയും കൂടുതൽ പേരെ
കൊല്ലം ആസ്ഥാനമായി സ്ഥാപിക്കുന്ന പ്രത്യേക വിജിലൻസ് കോടതിയിലേക്കു 13 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിനുമായാണ് ഇത്രയും തസ്തിക സൃഷ്ടിക്കുക. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി
നിയമന ശുപാർശ നേരിട്ടു കൈമാറിയും ഒന്നിലധികം ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽനിന്ന് കയ്യോടെ എൻഒസി വാങ്ങിയും പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിലേക്കുള്ള നിയമനം സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് വേഗത്തിലാക്കിത്തുടങ്ങി. കഴിഞ്ഞ ഒക്ടോബർ 15ലെ 10/2022 വിജ്ഞാപന പ്രകാരമുള്ള ജൂനിയർ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നുള്ള
വിവിധ തസ്തികകളിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ വ്യക്തതയില്ലായ്മയും വിജ്ഞാപനം വന്നശേഷം യോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളും ഒഴിവാക്ക പ്പെടേണ്ടതാണെന്നാണ് കെഎസ്ഇബി മീറ്റർ റീഡർ/സ്പോട് ബില്ലർ തസ്തികയിലെ ഹൈക്കോടതി വിധി നൽകുന്ന സൂചന. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം യോഗ്യതയിൽ വരുത്തിയ
മാസങ്ങളായി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കാനുള്ള പിഎസ്സി തീരുമാനം ഏറെ സ്വാഗതാർഹമാണ്. ഈ വർഷംതന്നെ വിജ്ഞാപനം വരുന്നത്, ഡിസംബർ 31നു പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്നു. ആഴത്തിലും
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് തസ്തികയിൽ അപേക്ഷിക്കാൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ്) യോഗ്യത നേടിയവർക്കും അവസരം. ഈ യോഗ്യത ഉൾപ്പെടുത്തി നവംബർ 14നു തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ
കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതു വരെ പിഎസ്സി വഴിയുള്ള നിയമനങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം നിയമനനിരോധനത്തിനു തുല്യമാണ്. ചെറിയൊരു കാലയളവിലേക്കാണെങ്കിൽപ്പോലും ഈ പൊതുമേഖലാ സ്ഥാപനത്തിലേക്കുള്ള നിയമനങ്ങൾ നിന്നു പോകുന്നത് തൊഴിലന്വേഷകരെ സംബന്ധിച്ച് ഇരുട്ടടിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കെഎസ്ഇബി
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഫയർമാൻ പരീക്ഷയിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഹരിയാനക്കാർക്ക് തട്ടിപ്പുസംഘവുമായി ബന്ധമില്ലെന്നും തലസ്ഥാനനഗരത്തിലെ പരീക്ഷാകേന്ദ്രത്തിൽ ഇവർ തന്നെയാണു പരീക്ഷ എഴുതിയതെന്നും സിറ്റി പൊലീസ് കമ്മിഷണർ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (െകഎഎസ്) രണ്ടാം വിജ്ഞാപനത്തിനുള്ള അനിശ്ചിതത്വം സർക്കാരും പിഎസ്സിയും അവസാനിപ്പിക്കണം. നവംബർ ഒന്നിനു പുതിയ വിജ്ഞാപനം പ്രതീക്ഷിച്ചെങ്കിലും നടപ്പായില്ല. കെഎഎസ് തുടങ്ങാൻ കാണിച്ച ആത്മാർഥത തുടർന്നു കാണിക്കാതിരിക്കുന്നതിൽ ഉദ്യോഗാർഥികളും സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു
കേരള പബ്ലിക് സർവീസ് കമ്മിഷന് എന്തിനാണ് ഇത്രയും അംഗങ്ങൾ?–നിയമനത്തിൽ പിഎസ്സി ഏറെ പിറകോട്ടു പോകുമ്പോൾ, തൊഴിലന്വേഷകരും പൊതുസമൂഹവും ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതിൽ കാര്യമുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിലും (യുപിഎസ്സി) മറ്റൊരു സംസ്ഥാന പിഎസ്സിയിലും ഇല്ലാത്തത്ര അംഗസംഖ്യ ഈ ചെറിയ സംസ്ഥാനത്ത്
പിഎസ്സിയുടെ ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ കണക്കിലധികം കുറയ്ക്കുന്ന രീതി വ്യാപകമാവുകയാണ്. അനുബന്ധമായി റാങ്ക് ലിസ്റ്റിലും വലിയതോതിൽ ഉദ്യോഗാർഥികൾ കുറയുന്നു. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റാണ് പുതിയ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് കിലെയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) നടത്തിയ പിൻവാതിൽ നിയമനങ്ങൾ വ്യവസ്ഥാപിത മാർഗങ്ങൾവഴി തൊഴിൽ തേടുന്നവരെ നിരാശരാക്കുന്നതാണ്. വേലിതന്നെ വിളവു തിന്നുന്ന ഇത്തരം സമീപനം ആവർത്തിക്കാതിരിക്കാനും പിൻവാതിൽ വഴി നിയമനം നേടിയവരെ പിരിച്ചുവിട്ട്
പിഎസ്സി റാങ്ക് ലിസ്റ്റുകൾ വൈകുന്നതുമൂലം താൽക്കാലികനിയമനത്തിനു വഴിയൊരുക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രധാന തസ്തികകളിലെങ്കിലും കൃത്യമായ ഇടവേളകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിൽ പിഎസ്സിയുടെ ഉദ്ദേശ്യശുദ്ധിതന്നെ ചോദ്യചിഹ്നമാകും. റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/
കൂണുകൾ മുളച്ചു പൊന്തുന്ന പോലെയാണ് തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വരവ്. ഒറ്റയ്ക്കും കൂട്ടായും ചതിയുടെ പുതിയ പാഠങ്ങൾ എഴുതുന്നവരാണവർ. ഇവരെ തിരിച്ചറിയുകയാണ് ആദ്യവഴി. ഇനി പെട്ടുപോയെങ്കിൽ പതറരുത്, കയ്യോടെ പിടികൂടാൻ വഴികളുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള
വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകൾ അടുത്തയാഴ്ചയോടെ റദ്ദാകും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലെ നിയന്ത്രണവും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യതയില്ലാത്തതുമാണ് ലിസ്റ്റിലെ നൂറുകണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്. 14 ജില്ലകളിലായി 2020 നവംബർ 10നു നിലവിൽ വന്ന റാങ്ക്
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെയും മറ്റു സബ് ഓഫിസുകളുടെയും സിലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉദ്യോഗാർഥികൾക്കു നവംബർ 10 വരെ ഓൺലൈനായി അറിയിക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ deetvpm.emp.lbr@kerala.gov.in എന്ന ഇ–മെയിൽ വിലാസത്തിലോ
ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ട്രെയിനി (ഫയർമാൻ) പരീക്ഷ എഴുതുന്നത് 1,31,109 പേർ. 1,51,354 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 20,245 പേർ കൺഫർമേഷൻ നൽകിയില്ല. ഡിസംബർ 23നാണു പരീക്ഷ. ഡിസംബർ 8 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
പിഎസ്സി ലിസ്റ്റുകളിൽ ആളെക്കുറയ്ക്കൽ വ്യാപകമാകുന്നു. സമീപകാലത്തെ ഭൂരിപക്ഷം ലിസ്റ്റുകളിലും സംഭവിച്ച ഈ സാഹചര്യം ഉദ്യോഗാർഥികളെ തീർത്തും നിരാശരാക്കുകയാണ്. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് വെട്ടിച്ചുരുക്കിയതാണ് ഈയിടെ
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോൾ നിയമനം 21% മാത്രം. 7 ബറ്റാലിയനുകളിലായി കഴിഞ്ഞ ഏപ്രിൽ 13നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ 13,975 പേരാണുള്ളത്. ഇതിൽ 3577 പേർക്കു (25%) നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിലെ 558 ഒഴിവുകൾ എൻജെഡി ആണ്. ഇതു കുറച്ചാൽ 3019 പേർക്ക് (21%)
പരീക്ഷയ്ക്കുശേഷം ഒഎംആർ ഉത്തരക്കടലാസിന്റെ കാർബൺ കോപ്പി ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുന്ന രീതി ഒക്ടോബർ 8നു നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയോടെ നിർത്തലാക്കുന്ന സൂചനയിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ്. കോപ്പി ലഭിക്കാത്തത് ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രത്തിൽ സൂചിപ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളുടെ എണ്ണം തീർത്തും ശുഷ്കം. മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ പകുതി പേർപോലും ഇത്തവണത്തെ ലിസ്റ്റിലില്ല. കഴിഞ്ഞ തവണ 14 ജില്ലകളിലായി 5738 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെങ്കിൽ ഇത്തവണ 2691 ആയി. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇനി എൻഡ്യുറൻസ്
വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി ഒരു മാസം മാത്രം ശേഷിക്കേ നിയമനം ഏറെ പരിതാപകരം. 14 ജില്ലകളിലായി 2020 നവംബർ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ അടുത്ത നവംബർ 9ന് അവസാനിക്കുമ്പോൾ ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 1488 പേർക്കു മാത്രം. എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൂടി റിപ്പോർട്ട്
∙പരീക്ഷ 12 കാറ്റഗറികളിൽ ∙3617 അപേക്ഷ അസാധു
∙2016നുശേഷം ഏറ്റവും കുറവ് നിയമനം നടന്നത് 2022ൽ
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിൽ 5209 അപേക്ഷ നിരസിച്ചു. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതു കാരണമാണ് ഇത്രയും പേരുടെ അപേക്ഷ നിരസിച്ചത്. 14 ജില്ലയിലുമായി 35,563 പേർ അപേക്ഷിച്ചിരുന്നെങ്കിലും 30,354 പേരാണു കൺഫർമേഷൻ നൽകിയത്. നവംബർ 9നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് ഒക്ടോബർ 26 മുതൽ
പിഎസ്സി റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ബവ്റിജസ് കോർപറേഷനിൽ 263 തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു നികുതി വകുപ്പിന്റെ അനുമതി. ഇതിന് അനുമതി നൽകി സെപ്റ്റംബർ 21നു ടാക്സസ് വകുപ്പ് ഉത്തരവിറക്കി (സ.ഉ (സാധാ) നം. 655/2023/ടാക്സസ്). ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ്, എൽഡി ക്ലാർക്ക് തസ്തികകളിലാണു നിയമനം. ഒരു
∙രണ്ടു വനിതകൾ അറസ്റ്റിൽ; പ്രതികളിൽ പലരും ഒളിവിൽ
ഗുരുവായൂർ ദേവസ്വം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 (സിവിൽ) പരീക്ഷ ഒക്ടോബർ 1നും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 (സിവിൽ) പരീക്ഷ 15നും നടക്കും. രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 അപേക്ഷകർക്കു സെപ്റ്റംബർ 16 മുതലും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 അപേക്ഷകർക്കു
അധ്യാപകനിയമന യോഗ്യതാപരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്കവിഭാഗങ്ങൾക്കും നിലവിൽ 5% ഇളവ് അനുവദിക്കുന്നുണ്ട്. ഇതേ ആനുകൂല്യം
പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കിയതിനാൽ ബാക്കി വന്ന തസ്തികകളിലെ ജീവനക്കാരെ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായും മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ചുമതലക്കാരായും മറ്റും മാറ്റി നിയമിക്കുന്നു. തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ശുപാർശ അനുസരിച്ചാണിത്. ഏകീകൃത തദ്ദേശ വകുപ്പു നിലവിൽ
ഒക്ടോബറിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്സി പ്രസിദ്ധീകരിച്ചു. സർവകലാശാലാ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾചറൽ ഓഫിസർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ഫിസിക്സ് (ജൂനിയർ), എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ), എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂനിയർ), എച്ച്എസ്എസ്ടി
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ റവന്യു വകുപ്പ് 123 സർവേയർമാരെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണു നിയമനം. മുൻപു താൽക്കാലിമായി നിയമിച്ച 140 പേരിൽ പ്രവർത്തന മികവു പുലർത്തിയ 123 പേരെയാണു വീണ്ടും
∙ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികൾ തീരെ കുറവ്
∙ആകെ നിയമന ശുപാർശ 3457 ആകും
ഫയർ ആൻഡ് റെസ്ക്യു സർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 16 പേർക്കു കൂടി നിയമന ശുപാർശയായി. ആദ്യ നിയമന ശുപാർശയെത്തുടർന്നുള്ള എൻജെഡി ഒഴിവിലാണ് ഇവർക്കു നിയമനം ലഭിക്കുക. ഇതോടെ ആകെ നിയമന ശുപാർശ 458 ആയി. നിയമനനില: ഓപ്പൺ മെറിറ്റ്–424, ഈഴവ–428, എസ്സി–687, എസ്ടി–സപ്ലിമെന്ററി 9,
ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 22, സപ്ലിമെന്ററി ലിസ്റ്റിൽ 58, ഭിന്നശേഷി ലിസ്റ്റിൽ 14 എന്നിങ്ങനെ 94 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് റാങ്ക് ലിസ്റ്റ്
വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 38 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 28 എൻജെഡി ഒഴിവിലേക്കും 10 പുതിയ ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 268 ആയി. നിയമനനില: ഓപ്പൺ മെറിറ്റ്–278, ഇഡബ്ല്യുഎസ്–312, എസ്സി–സപ്ലിമെന്ററി 19, എസ്ടി–സപ്ലിമെന്ററി 11,
Results 1-100 of 358