ADVERTISEMENT

മൂവാറ്റുപുഴ∙ കാർ യാത്രക്കാർക്കു കടന്നുപോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് 2 കാറുകളിലെ യാത്രക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിലും ഏറ്റുമുട്ടലിലും 13 പേർക്കു പരുക്കേറ്റ സംഭവത്തിൽ 4 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഇവർ ഉൾപ്പെടെ രണ്ടു കാറുകളിലെയും മുഴുവൻ യാത്രികർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

ശനിയാഴ്ച കടാതിയിലെ ഓഡിറ്റോറിയത്തിനു മുൻപിൽ കൊച്ചി– ധനുഷ്കോടി റോഡിലാണു കാർ കടന്നു പോകാൻ അനുവദിച്ചില്ല എന്നാരോപിച്ചു തർക്കമുണ്ടായത്. ഇവിടെ നടന്ന അടിപിടിക്കു ശേഷം ഇരു സംഘങ്ങളും മൂവാറ്റുപുഴ സ്റ്റേഡിയത്തിനു മുൻപിലും എത്തി ഏറ്റുമുട്ടി.

ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒരാൾ ഏറ്റുമുട്ടലിനിടെ വീഴുന്നതും പരുക്കേൽക്കുന്നതും മറ്റൊരാൾ തലയ്ക്ക് അടിയേറ്റ് നിശ്ചലനായി കിടക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ ഉണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്ത് എത്തി ഇവരെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com