Download Manorama Online App
നമ്മുടെ നാട്ടിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തിൽനിന്നു നിർമിക്കുന്ന എനർജി സ്പോർട്സ് ഡ്രിങ്ക് നല്ല ഡിമാൻഡുള്ള, ലാഭകരമായ ഒരു സംരംഭകത്വ മാതൃകയാണ്. നാളികേരാധിഷ്ഠിത സംരംഭങ്ങളിൽ പരിസര മലിനീകരണമില്ലാതെ നാളികേരവെള്ളം ഒഴിവാക്കുക വലിയ വെല്ലുവിളിയാണ്. ഈ പാഴാകുന്ന നാളികേരവെള്ളം സംസ്കരിച്ചാണ് കോക്കോ പ്ലസ് സ്പോർട്സ് ഡ്രിങ്ക് നിർമിക്കുന്നത്.
ഓഹരി വിപണനത്തിനിടെ കുതിച്ചുയർന്നെങ്കിലും സൂചികകൾക്ക് വൻ ഇടിവ്. സെൻസെക്സ് 732.96 പോയിന്റ് താഴ്ന്ന് 73,878.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 പോയിന്റ് ഇടിഞ്ഞ് 22,475.85ൽ ക്ലോസ് ചെയ്തു. റിലയൻസ്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ നേരിട്ട വിൽപന സമ്മർദമാണ് വിപണിയെ ക്ഷീണിപ്പിച്ചത്.
ചലച്ചിത്ര താരം ജാൻവി കപൂറിന്റെ ചെന്നൈയിലുള്ള വസതിയിൽ അതിഥിയായി താമസിക്കണോ? രണ്ടു പേരടങ്ങുന്ന രണ്ട് അതിഥി സംഘങ്ങളെ ജാൻവി കപൂർ നേരിട്ടു സ്വീകരിക്കും! പ്രോപ്പർട്ടി റെന്റിങ് സേവന ദാതാക്കളായ എയർബിഎൻബിയാണ് ഈ അവസരം ഒരുക്കുന്നത്. കലാ, സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തർ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക വിഭാഗം അവതരിപ്പിക്കുന്നതിനു തുടക്കമിട്ടാണു ജാൻവിയുടെ ആതിഥേയത്വം. സംഗീതം, സിനിമ, ടെലിവിഷൻ, കല, കായികം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തരുടെ താമസ സ്ഥലങ്ങൾ അതിഥികൾക്കായി നൽകുന്ന സേവനം ‘എയർബിഎൻബി ഐക്കൺസ്’ എന്ന പേരിലാണ് ആരംഭിക്കുന്നത്.
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർധന. മുൻ സാമ്പത്തിക വർഷം 769 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 2,081 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം 1070 കോടി രൂപയായിരുന്ന ലാഭം (നികുതിക്കു മുൻപ്) ഇത്തവണ 2,787 കോടിയുമായി. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുൻ വർഷം ഇത് 23,261 കോടിയായിരുന്നു.
രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി സെപ്റ്റംബറിൽ വാണിജ്യ പ്രവർത്തനം തുടങ്ങാൻ ആലോചിക്കുമ്പോഴും സർക്കാർ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടില്ല. കണ്ടെയ്നർ നീക്കത്തിനുള്ള റോഡ്, റെയിൽ ഗതാഗത സൗകര്യമാണ് ഇതിൽ പ്രധാനം. പുലിമുട്ട് പൂർത്തിയായതായി തുറമുഖ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ ഉയരത്തിൽ പറക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി – മാർച്ച്) സിയാൽ വഴി പറന്നത് 6855 ടൺ ചരക്ക്. എയർ കാർഗോ കാലിക്കറ്റ് രണ്ടാമത് (4345 ടൺ). തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ (4008 ടൺ) മൂന്നാമത്. കണ്ണൂർ വിമാനത്താവളം കൈകാര്യം ചെയ്തത് 746 ടൺ.
കടലിലെ കൂടിയ ചൂടിന്റെ ഏറ്റവും വലിയ ഇര മത്തി. കരയ്ക്കു സമാനമായി കടലിലും 1.2 ഡിഗ്രി ചൂട് കൂടിയതോടെ മത്തി ഉൾപ്പെടെ ചെറു മത്സ്യങ്ങളാണ് നിലനിൽപിനായി പൊരുതുന്നത്. മത്തി ഉൽപാദനത്തിൽ ഏറ്റവും വലിയ തകർച്ചയാണ് ഉഷ്ണകാലത്ത് കേരളം നേരിടുന്നത്.
കരയിലെ പോലെ കടലിലും ഉഷ്ണതരംഗം ശക്തമാകുന്നതു മത്സ്യ ലഭ്യത കുറയാൻ ഇടയാക്കിയെന്നു ഫിഷറീസ് ശാസ്ത്രജ്ഞർ. ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയും കിളിമീൻ പോലെ കടലിന്റെ അടിത്തട്ടിനോടു ചേർന്നു നിൽക്കുന്ന മത്സ്യങ്ങളും കുറഞ്ഞു എന്നാണു കണ്ടെത്തൽ.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ
കുരുമുളകു വില വീണ്ടും ഉയർന്നു. ജാതി, ഏലം, റബർ, വെളിച്ചെണ്ണ തുടങ്ങിയവയുടെയും വിലകളിൽ മാറ്റമില്ല. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കൽ റോബട് ടെക്നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫൻസ്, പാരാമിലിറ്ററി, സ്പെഷൽ ഫോഴ്സ്, പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്ക് ഉപയോഗപ്രദമായ സ്ഫെറിക്കൽ റോബട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്. സുരക്ഷാ ഏജൻസികൾക്ക് ആവശ്യമായ
കൊച്ചി ∙ പ്രമുഖ നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ എ.എസ്.ജി ഐ ഹോസ്പിറ്റൽസ് വാസൻ ഐ കെയറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. കേരളത്തിലെ വാസൻ ആശുപത്രികൾ ഇനി മുതൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് എന്ന പേരിൽ അറിയപ്പെടുമെന്ന് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇതോടെ
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ അമേരിക്കയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചു. ആപ്പിൾ കമ്പനി 110 ബില്യൺ ഡോളർ അധിക ഓഹരി തിരിച്ചുവാങ്ങലുകൾക്ക് അംഗീകാരം നൽകി. 2024 രണ്ടാം പാദത്തിലെ വരുമാനം വെളിപ്പെടുത്തിയതോടൊപ്പം, ഓഹരി ഉടമകൾക്ക് നൽകുന്ന ലാഭവിഹിതം 4
ഇടപാടുകളിലെ സുതാര്യതയില്ലായ്മ, ലിസ്റ്റിംഗ് നിയമങ്ങൾ പാലിക്കാത്തത്, മുൻകാല ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ ചൂണ്ടി കാട്ടി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. കഴിഞ്ഞ വർഷം ഹിൻഡൻബെർഗ് ഉന്നയിച്ച
മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിനു 2021 ൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് 2.5 കോടി രൂപയുടെ ഗ്രാന്റ് നൽകി; രാജ്യത്തു ലഭിക്കുന്ന ഏറ്റവും വലിയ ഗ്രാന്റ്! ‘ഓഗ്മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ’ എന്ന ആശയത്തിനായിരുന്നു ബഹുമതി. ശരീരത്തിൽ എവിടെയുമുള്ള ഞരമ്പുകൾ കണ്ണാൽ കാണാൻ സഹായിക്കുന്ന ‘വെയ്നെക്സ് എആർ 100’ എന്ന വെയ്ൻ ഫൈൻഡർ ഇപ്പോൾ ഉപയോഗിക്കുന്നത് എയിംസ് ഉൾപ്പെടെ രാജ്യത്തെ 150 ആശുപത്രികളിൽ. കയറ്റുമതി 5 രാജ്യങ്ങളിലേക്ക്.
എസ്ബിഐ കാർഡ്, എല്ലാ തരത്തിലുള്ള യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ആദ്യ കോർ ക്രെഡിറ്റ് കാർഡായ ‘എസ്ബിഐ കാർഡ് മൈൽസിന്റെ ’ 3 വേരിയന്റുകൾ പുറത്തിറക്കി. ട്രാവൽ ക്രെഡിറ്റുകൾ എയർ മൈലുകളായും ഹോട്ടൽ പോയിന്റുകളായും പരിവർത്തനം ചെയ്യൽ, എല്ലാ യാത്രാ ബുക്കിങ്ങിലും കൂടുതൽ റിവാർഡുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര
കുരുമുളക് വില വർധന തുടരുന്നു. വെളിച്ചെണ്ണ, റബ്ബർ വിലകൾ മാറ്റമില്ല. അറിയാം കേരളത്തിലെ വിവിധ വിപണികളിലെ അങ്ങാടി നിലവാരം
പിഎം സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ഇതുസംബന്ധിച്ച് വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം സബ്സിഡിക്കായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം തുക അക്കൗണ്ടിൽ നൽകണമെന്നാണ് ചട്ടം
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ യുപിഐയ്ക്ക് (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സമാനമായ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനായി ഇന്ത്യ പിന്തുണയ്ക്കും. ഇതിനായി ബാങ്ക് ഓഫ് നമീബിയയുമായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) കരാർ ഒപ്പുവച്ചു. പല രാജ്യങ്ങളിലെ പണമിടപാട് ശൃംഖലകളുമായി യുപിഐ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യത്ത് യുപിഐ പോലൊരു സംവിധാനം വികസിപ്പിക്കാൻ എൻപിസിഐ ഇടപെടുന്നത്.
ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രം ഇടം പിടിച്ചിരുന്ന 18 കാരറ്റ് സ്വർണ ആഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിംഗിൽ അടക്കം താരമായി മാറുകയാണ്. അനുദിനം വർധിച്ചു വരുന്ന സ്വർണ വിലയാണ് 22 കാരറ്റ് സ്വർണത്തെക്കാൾ 18 കാരറ്റിൽ നിർമിക്കുന്ന ആഭരണങ്ങളിലേക്ക് ആളുകൾ ചുവട് മാറ്റാനുള്ള പ്രധാന കാരണം. ഇതു വരെ 916 മാത്രം
ആദ്യമായി രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2 ലക്ഷം കോടി രൂപ കടന്നു. ഏപ്രിൽ മാസം 2.1 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 12.4 ശതമാനമാണ് വർധന. ആഭ്യന്തര വ്യാപാരത്തിൽ 13.4 ശതമാനവും ഇറക്കുമതി വിഭാഗത്തിൽ 8.3 ശതമാനവും വളർച്ച രേഖപ്പെടുത്തി. റീഫണ്ടിന്
2025 അവസാനത്തോടെ ഡിജി യാത്ര ആപ് രാജ്യാന്തര യാത്രകൾക്കും ഉപയോഗിക്കാം. ഇലക്ട്രോണിക് പാസ്പോർട്ട് വെരിഫിക്കേഷൻ അടക്കമുള്ള സൗകര്യങ്ങളായിട്ടായിരിക്കും രാജ്യാന്തര യാത്രകൾക്ക് ഡിജി യാത്ര ആപ് ഒരുങ്ങുന്നത്. എത്തിച്ചേരുന്ന രാജ്യത്ത് എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യങ്ങളും ക്യൂവിൽ നിൽക്കാതെ തരപ്പെടുത്തുമെന്നാണ്
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) സെൻസെക്സ്, ബാങ്കെക്സ് എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ജനപ്രിയമായ രണ്ട് ഓപ്ഷനുകൾ കരാറുകളുടെ ഇടപാട് നിരക്കുകൾ മെയ് 13 മുതൽ വർദ്ധിപ്പിക്കുന്നതായി അറിയിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ബോംബെ സ്റ്റോക്ക് എക്സ് ചെഞ്ചിനോട്
ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യൻ വിപണികളിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) റൂട്ടിലൂടെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും , ഇന്ത്യൻ ഓവർസീസ് സിറ്റിസൺസിൽ
കേരള ഗ്രാമീൺ ബാങ്ക് ചെയർപഴ്സനായി വിമല വിജയഭാസ്കർ ചുമതലയേറ്റു. കനറാ ബാങ്കിൽ ജനറൽ മാനേജർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ടൈറ്റൻ പുതിയ സെറാമിക് ഫ്യൂഷൻ ഓട്ടമാറ്റിക് വാച്ച് ശേഖരം വിപണിയിലെത്തിച്ചു. സെറാമിക്കിന്റെ സവിശേഷതകളായ ഈടുനിൽപ്, പാടുകൾ വീഴുന്നതിനെ ചെറുത്തു നിൽക്കൽ, കുറഞ്ഞ ഭാരം എന്നിവയ്ക്കൊപ്പം ടൈറ്റന്റെ ഓട്ടമാറ്റിക് നിർമാണ വൈദഗ്ധ്യവും ചേരുന്നതാണ് വാച്ചുകൾ.
നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജൻ പെപ്റ്റൈഡ് പ്ലാന്റ് നിർമാണത്തിനു കാക്കനാട് കിൻഫ്ര എക്സ്പോർട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ തുടക്കമിട്ടു. 60 കോടി രൂപയാണു ചെലവിടുന്നത്. ചർമം, സന്ധി, മുടി എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സപ്ലിമെന്റാണു കൊളാജൻ പെപ്റ്റൈഡ്.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ട ത്രൈമാസ പുരോഗതി റിപ്പോർട്ട്, 51 പദ്ധതികൾ നിശ്ചിത സമയത്തിനു ശേഷവും അധിക സമയത്തിനു ശേഷവും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണു നടപടി.
മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്.
സുഗന്ധ വ്യഞ്ജനങ്ങളിലും ഔഷധങ്ങളിലും പരിശോധന ഊർജിതമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). ഇന്ത്യയിൽ നിന്നുള്ള വിവിധ മസാല ഉൽപന്നങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ നടപടി സ്വീകരിക്കുകയും പലതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം.
ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സർവീസ് ശൃംഖലയായ മൈജിക്ക് 2023–24 വർഷത്തിൽ റെക്കോർഡ് വിറ്റുവരവ്. ലക്ഷ്യമിട്ടതു 2500 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നു. എന്നാൽ സാമ്പത്തികവർഷം പിന്നിട്ടപ്പോൾ മൈജി നേടിയത് 2850 കോടി രൂപയാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി വ്യക്തമാക്കി.
ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 2 പൈസയുടെ ആശ്വാസം. ഡോളർ ഒന്നിന് 83.43 രൂപയായിരുന്നു ഇന്നലത്തെ ക്ലോസിങ് നിരക്ക്. ഓഹരി വിപണിയിലേക്ക് കൂടുതലായി എത്തിയ വിദേശ നിക്ഷേപമാണ് രൂപയെ പിന്തുണച്ചത്.
നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വർഷം 149 കോടി രൂപ അറ്റാദായം നേടി; 48% വർധന. മൊത്ത വരുമാനം 39% വർധനയോടെ 448 കോടി രൂപയിൽ നിന്ന് 624 കോടി രൂപയായി ഉയർന്നു.
മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പാൽ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. മാർച്ച് 31 വരെ പ്രതിദിന സംഭരണത്തിൽ 3.50 ലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ ആശ്വാസമായി സ്വർണ വില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലും
വെളിച്ചെണ്ണ, കുരുമുളക് വില വർധന തുടരുന്നു. റബ്ബർ വിലയിൽ മാറ്റമില്ല. കാപ്പി, ഏലം വിലകളിലും വ്യത്യാസം ഇല്ല. അറിയാം കേരളത്തിലെ വിവിധ വിപണികളിലെ അങ്ങാടി നിലവാരം.
മ്യൂച്വൽ ഫണ്ടിൽ നിന്നു പണം പിൻവലിക്കാൻ കഴിയുന്നില്ല എന്ന പരാതികൾ സോഷ്യൽ മീഡിയയിൽ കൂടുകയാണ്. കെവൈസി (KYC) സമർപ്പിക്കാത്തതാണ് ഒരു കൂട്ടരുടെ പ്രശ്നം. പാൻ കാർഡിലെ പേരും മ്യൂച്വൽ ഫണ്ട് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിലും പണം തിരിച്ചെടുക്കാനുള്ള അപേക്ഷ മ്യൂച്വൽ ഫണ്ട് ഹൗസുകൾ സ്വീകരിക്കില്ല. മ്യൂച്വൽ
ചൂടിൽ നാടാകെ എരിപൊരികൊള്ളുമ്പോൾ എസി വിൽപനയിൽ വർധന 90%. പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ സ്റ്റോക്ക് വന്നാൽ 2 ദിവസത്തിനുള്ളിൽ വിറ്റു തീരുന്നു. ഉത്തരേന്ത്യയിലും ചൂട് തുടങ്ങി എസി വിൽപന വർധിച്ചതോടെയാണ് സ്റ്റോക്ക് ലഭിക്കാൻ തന്നെ പ്രയാസമായത്.
രാജ്യത്ത് ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫിസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കും. 3 മാസത്തിനകം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ വിദേശ കപ്പലുകൾക്കും നാവികർക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശ ഷിപ്പിങ് കമ്പനികൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു പ്രവർത്തനം നടത്താനാകും.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നഷ്ടം. ഡോളറൊന്നിന് 7 പൈസ ഇടിഞ്ഞ് 83.45 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്.
ഏപ്രിൽ മാസത്തിന്റെ അവസാനം സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും തിങ്കളാഴ്ച കുറഞ്ഞാണ് സ്വർണം ഈ നിരക്കിലെത്തിയത്. 2023 ഏപ്രിൽ 5 നാണ് സംസ്ഥാനത്തെ സ്വർണവില പവന് 45000 രൂപ എന്ന നിലവാരം
ചൈനയിൽ ഡ്രൈവറില്ലാ കാറുകൾ നിരത്തിലെത്തിക്കുന്നതിനുള്ള സുപ്രധാന അനുമതി നേടി ടെസ്ല. ചൈനയിൽ നിർമിക്കുന്ന ടെസ്ല കാറുകളുടെ ഡേറ്റ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച നിർണായക അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ടെസ്ല സിഇഒ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ചൈന സന്ദർശിച്ചിരുന്നു. ഫുൾ സെൽഫ് ഡ്രൈവിങ്(എഫ്എസ്ഡി) സോഫ്റ്റ്വെയറിന്റെ അവതരണം,
വിപണിയിൽ പൈനാപ്പിൾ വില കുതിക്കുന്നു. ഒരു വർഷം മുൻപ് കിലോഗ്രാമിന് 20 രൂപയിലേക്കു കൂപ്പുകുത്തിയ വില ഇപ്പോൾ 70 മുതൽ 80 രൂപ വരെ. പച്ചയ്ക്ക് 57 രൂപ, സ്പെഷൽ ഗ്രേഡ് പച്ച 60 രൂപ നിലവാരത്തിലാണ് മാർക്കറ്റ് വില. ചില്ലറ വില 90 രൂപ കടന്നു. 10 വർഷത്തിനിടെയുള്ള റെക്കോർഡ് വിലയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 രൂപയായിരുന്നു സ്പെഷൽ ഗ്രേഡ് പൈനാപ്പിൾ വില. പഴുത്ത പൈനാപ്പിൾ വില 53 രൂപ.
കുരുമുളക് വില കുതിക്കുന്നു. കുരുമുളകിന് 10 ദിവസം കൊണ്ട് കിലോഗ്രാമിന് 16 രൂപ കൂടി. രാജ്യന്തര തലത്തിലെ വിലവർധനവിന്റെ പിൻബലത്തിലാണ് റബർവിലും കൂടുകയാണ്. പൈനാപ്പിളിനും വില കൂടി. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
ആർസി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കൻഡ് ഹാൻഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വിൽക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാകാത്തതാണു പ്രതിസന്ധിയുടെ പ്രധാന കാരണം.
ഞാൻ ബിസിനസ് ആവശ്യത്തിനായി ഒരു മിനി പിക്കപ് വാഹനം വാങ്ങിയിരുന്നു. വാങ്ങുമ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ചെയ്തിരുന്നു. ഇപ്പോൾ വണ്ടി വിൽക്കാനുള്ള സാഹചര്യം വന്നു. വിൽക്കുമ്പോൾ ഞാൻ ക്രെഡിറ്റ് ചെയ്ത ടാക്സ് തിരിച്ച് അടയ്ക്കേണ്ടി വരുമോ ?
വായ്പകൾക്കു മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ രീതികൾ ഉടൻ അവസാനിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടു. വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കുന്ന തീയതിക്കു പകരം വായ്പ അനുവദിക്കുന്ന/എഗ്രിമെന്റ് ഒപ്പിടുന്ന തീയതി മുതൽ തന്നെ പലിശ ഈടാക്കുന്നത് അനുവദിക്കില്ല.
അമേരിക്കയിൽ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾ ജനകീയമായതോടെ ഇതിന്റെ ലഹരി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. ഓസ്ട്രേലിയയിൽ ഈ വർഷം അവസാനത്തോടെ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം ലഭിക്കുമെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. സ്പോട്ട് ബിറ്റ്കോയിന്റെയും, ഈതർ ഇടിഎഫുകളുടെയും ആദ്യ ബാച്ച്
ഐപിഒ വഴി ധനശേഖരണം നടത്താൻ ഓഹരി ഉടമകളിൽ നിന്ന് സ്വിഗി (Swiggy) അംഗീകാരം നേടി. ഐപിഒ വഴി 3750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 6664 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കാനും പദ്ധതിയുണ്ട്. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് ഏകദേശം 750 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നതായും
വേനൽച്ചൂടിൽ വിളകൾക്കു വ്യാപക കൃഷിനാശം. തേയിലയുടെയും ഏലത്തിന്റെയും ഉൽപാദനത്തിൽ വലിയ തോതിലുള്ള ഇടിവാണ് അനുഭവപ്പെടുന്നത്. രണ്ട് ഉൽപന്നങ്ങളുടെയും വില മെച്ചപ്പെടാൻ ലഭ്യതയിലെ കുറവു സഹായകമായിട്ടുണ്ടെങ്കിലും വിളനാശം മൂലമുള്ള നഷ്ടത്തിന്റെ തോതാണു ഭീമം.
രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എയർ ടാക്സി മാതൃക അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. നാലു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇപ്ലെയിൻ വികസിപ്പിക്കുന്നത്. ഇത് എയർ ആംബുലൻസായും ഉപയോഗിക്കാം.
വേനൽച്ചൂടിന്റെ കാഠിന്യം ഓഹരി വിപണിയെയും അസ്വസ്ഥമാക്കുന്നു. കടുത്ത വരൾച്ച കാർഷികോൽപാദനത്തെ ബാധിച്ചാൽ അതു ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിനിടയാക്കുമെന്നതാണ് അസ്വസ്ഥതയ്ക്കു പ്രധാന കാരണം. ഭക്ഷ്യോൽപന്ന വിലക്കയറ്റം പൊതു വിലക്കയറ്റത്തിലാണു കലാശിക്കുക. അതാകട്ടെ വായ്പ നിരക്കുകളിൽ ഇളവു വരുത്തുന്നതു വൈകിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നിർബന്ധിതമാക്കും. കാർഷികോൽപാദനത്തിലെ ഇടിവു ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ദുർബലമാക്കുമെന്ന ദോഷവുമുണ്ട്. അത് ഉപഭോഗ വളർച്ചയ്ക്കു പ്രതിബന്ധമാകും.
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം
നമ്മുടെ അതേ സാധനങ്ങള് വില്ക്കുന്ന തൊട്ടടുത്ത കടക്കാരന് കടയ്ക്കു മുന്നില് ഏറ്റവും വിലക്കുറവുള്ള കട എന്ന ബോര്ഡു വച്ചാല് നിങ്ങളെന്തു ചെയ്യും? നിങ്ങളുടെ കടയ്ക്കുമുന്നില് പ്രധാന കവാടം എന്നൊരു ബോര്ഡു വച്ചാല് മാത്രം മതിയാവില്ലേ. എങ്ങനെയുണ്ട് ഐഡിയ. അമേരിക്കയിലെ ബോസ്റ്റണില് താമസിക്കുന്ന കെയ്ല്
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക.
വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം.
തങ്ങളുടെ പ്രമുഖ ഉൽപന്നങ്ങളായ ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി ഹിന്ദുസ്ഥാൻ യുണിലീവർ (എച്ച്യുഎൽ). ഇവ ഇനി ‘ഫങ്ഷനൽ നുട്രീഷനൽ ഡ്രിങ്ക്സ്’ (എഫ്എൻഡി) എന്ന പുതിയ വിഭാഗത്തിൽ ആയിരിക്കും എന്ന് കമ്പനി അറിയിച്ചു. ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽതി ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ പെടുത്തരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അടുത്തയിടെ ഇ കൊമേഴ്സ് സൈറ്റുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി രൂപ അറ്റലാഭം. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വർധന. 2023 സാമ്പത്തിക വർഷം നാലാം പാദത്തിൽ 840 കോടി രൂപയായിരുന്നു അറ്റലാഭം. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് പുണെ ആസ്ഥാനമായ ബാങ്കിന്റെ കുതിപ്പിന് കാരണം.
സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയെക്കാൾ 4% വർധനയാണിത്. ബാങ്കിന്റെ പ്രവർത്തന ലാഭം 10% വർധിച്ച് 780 കോടി രൂപയിലും എത്തി.
സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചതായി സംശയിക്കപ്പെടുന്ന അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച മാർഗരേഖയിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തുമെന്നാണ് സൂചന.
സംസ്ഥാനത്ത് വീണ്ടും വർധിച്ചു സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം
റബർ, കുരുമുളക് വിലകൾ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസത്തെ വർധനയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഇന്നു നേരിയ ഇടിവ് ഉണ്ടായി. മഞ്ഞൾ, ഗ്രാമ്പു വിലകളിലും മാറ്റമില്ല. അറിയാം കാർഷിക ഉത്പന്ന വിലകൾ.
വിമാന യാത്രകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും, പോക്കറ്റ് കീറുന്ന ചെലവുകൾ ഓർക്കുമ്പോൾ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ അവധിക്കാലത്ത് വിമാനയാത്ര ആസ്വദിക്കാൻ ആകാശ എയർ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 'FLYMORE' എന്ന എക്സ്ക്ലൂസീവ് പ്രൊമോ കോഡ് ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ
മുംബൈ∙ തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 404.18 ലക്ഷം കോടി രൂപയിലെത്തി. അഞ്ചു ദിവസംകൊണ്ട് നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 11.29 ലക്ഷം കോടി രൂപ. സൂചികയായ സെൻസെക്സ് ഇന്നലെ 74000 പോയിന്റ്
കൊച്ചി ∙ സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങും ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ച സംഭവത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു. കേരളത്തിനു പുറത്തുള്ള രണ്ടു പ്രമുഖ ബ്രാൻഡുകളുടെ കറിപ്പൊടികളാണു വിവാദത്തിൽപ്പെട്ടത്. ഇരു രാജ്യങ്ങളിലെയും അധികൃതരിൽ നിന്നു സാങ്കേതിക വിവരങ്ങളും വിശകലന റിപ്പോർട്ടുകളും കയറ്റുമതിക്കാരുടെ
മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52
സംസ്ഥാനത്ത് കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഇന്നലെ വിലയിടഞ്ഞ ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 6,625
മുംബൈ∙ എയർബസിൽനിന്ന് 100 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 30 എ350–900 വിമാനങ്ങൾക്കുള്ള ഓർഡർ നൽകി. 70 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുണ്ട്.രാജ്യാന്തര സർവീസ് ശക്തിപ്പെടുത്താനാണിത്. റോൾറോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുള്ളതാണ് എ350–900 വിമാനം. 2027ൽ
കൊളംബോ ∙ ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നിർമിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ നിർവഹിച്ചു. തലസ്ഥാന നഗരമായ കൊളംബോയുടെ ഹൃദയഭാഗത്ത് 4,200 ഏക്കറിലാണ് ‘ഐടിസി രത്നദീപ’ പ്രവർത്തനമാരംഭിച്ചത്. 352 മുറികളും 9 ഭക്ഷണശാലകളുമുണ്ട്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും. ഇതിന്റെ ട്രയൽ റൺ ആരംഭിച്ചു. ഇപ്പോൾ പ്രമോഷൻ മാത്രമാണ് ലക്ഷ്യമെങ്കിലും വാഹനം വഴിയുള്ള വിൽപന തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങുമെന്ന് കരുതുന്നു.
28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട െപൻഷനുണ്ടെങ്കിലും വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ് ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. സ്നാക്സ് നിർമാണ
ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ റിസർവ് ബാങ്കിന്റെ കടുത്ത നടപടി. ഓൺലൈനായി പുതിയ ഉപയോക്താക്കളെ എടുക്കുന്നതും, പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നതും അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഉത്തരവ്. നിലവിൽ അക്കൗണ്ട് ഉള്ളവരെയും കാർഡ് ഉള്ളവരെയും തീരുമാനം ബാധിക്കില്ല. ബാങ്ക് ബ്രാഞ്ചുകളിൽ നേരിട്ടെത്തി അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല.
ആപ്പിളിന്റെ പുതിയ ഉൽപന്ന നിര എത്തുന്നു. മേയ് 7ന് കലിഫോർണിയയിലെ അവതരണ പരിപാടി കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ആപ്പിൾ പാർക്കിൽ ലെറ്റ് ലൂസ് എന്ന പേരിലാണ് പരിപാടി. പുതുതലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ, ആപ്പിൾ പെൻസിൽ എന്നിവ അവതരിപ്പിക്കും.
ഇന്ത്യയിൽനിന്നുള്ള മരുന്നു കയറ്റുമതി 2023–24 സാമ്പത്തികവർഷം 9.67% വർധിച്ച് 2.32 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തിന്റെ ആകെ കയറ്റുമതിയിൽ 3% ഇടിവു രേഖപ്പെടുത്തിയപ്പോഴാണിത്. യുഎസ്, യുകെ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റുമതി.
ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടവറിൽ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.
സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയശേഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15% വർധിച്ചു. 2030 ൽ ഇരു രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളർ കടക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്നെയ്ബി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ബിസിനസ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെപ്പോലെ പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. വ്യവസായ മേഖലയിലടക്കം തൊഴിലാളികൾക്കു പകരം ഉപയോഗിക്കാവുന്ന ഇത്തരം റോബട്ടുകളെ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ്, ടെസ്ല ഒരു മുഴം മുൻപേ എറിയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി റാണ അശുതോഷ് കുമാർ സിങ്ങിനെ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്എസ്ഐബി) ശുപാർശ ചെയ്തു. നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും
ഇന്നും വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകളിൽ വർധന തുടരുന്നു. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലവർധിക്കുകയാണ്. റബർ വിലയക്ക് ഇന്നലെ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന കാപ്പികുരു വിലയും വർധിച്ചു. ഏലം 1600- 2100
പണമൊഴുകുന്ന കളിയാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. പരിശീലനത്തിന് പണം ചെലവാക്കുന്ന പോലെത്തന്നെ ഓരോ ചെസ്സ് ടൂർണമെന്റുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൈസ് മണിയും' കനത്ത തുകയാണ്. പ്രാദേശിക മത്സരങ്ങൾക്ക് പോലും പല ഗ്രൂപ്പുകളിലുമുള്ള വിജയികൾക്ക് ചെറിയ തുകകൾ മുതൽ വൻ തുക വരെ സമ്മാനമായി ലഭിക്കാറുണ്ട്. 5 ലക്ഷം
ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്.
അവകാശ ഓഹരിയിൽ നിന്നു ലഭിച്ച പണം എജ്യു–ടെക് കമ്പനിയായ ബൈജൂസ് എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന് നിക്ഷേപ പങ്കാളികൾ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിനെ ധരിപ്പിച്ചു. തൽസ്ഥിതി നിലനിർത്താനുള്ള ഫെബ്രുവരി 27ലെ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് അവകാശ ഓഹരികൾ കൈമാറിയതായും അവർ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി താഴ്ത്തിയതിനെ ചോദ്യം ചെ യ്തുള്ള ഹർജി പരിഗണിക്കവെയാണിത്.
കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും.
കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കിൽ ശേഖരിക്കുന്ന ചരക്ക് വ്യാപാരികൾ 1020 രൂപയ്ക്കു വ്യവസായികൾക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഏലക്കായുടെ ശരാശരി വില കിലോഗ്രാമിന് 2000 രൂപയിലെത്തി. ഇന്നലെ രാവിലെ നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ഇ-ലേലത്തിലാണു ശരാശരി വില 2006.5 രൂപ രേഖപ്പെടുത്തിയത്. വിൽപനയ്ക്കു വന്ന 91031.8 കിലോഗ്രാമിൽ 90546.4 കിലോഗ്രാമിന്റെയും വിൽപന നടന്നു. കഴിഞ്ഞ 15ന് 1639.77 രൂപയായിരുന്ന ശരാശരി വിലയാണ് ഒരാഴ്ചയ്ക്കുള്ളിൽ 2000 കടന്നത്.
കടുത്ത വേനൽച്ചൂടിൽ ഐസ്ക്രീമിനും ശീതളപാനീയങ്ങൾക്കും ആവശ്യം ഏറിയതോടെ പഞ്ചസാര വിലയിൽ വർധന. മൂന്ന് ആഴ്ചയ്ക്കിടയിൽ ക്വിന്റലിനു 160 രൂപയുടേതാണു വിലക്കയറ്റം. ഈ മാസം ആദ്യം ക്വിന്റലിനു 3960 രൂപയായിരുന്ന വില ഏതാനും ദിവസത്തിനകം 4060 നിലവാരത്തിലേക്കും ഏറ്റവും ഒടുവിൽ 4120 രൂപയിലേക്കുമാണ് ഉയർന്നിട്ടുള്ളത്. വില ഇനിയും ഉയരാനാണു സാധ്യതയെന്നു വിപണിയുമായി ബന്ധപ്പെട്ടവർ അനുമാനിക്കുന്നു.
റിലയൻസ് ജിയോ അറ്റാദായം 13% വർധിച്ച് 5337 കോടിയായി. ജനുവരി-മാർച്ച് പാദത്തിലെ വരുമാനമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4716 കോടിയിൽ നിന്ന് 5337 കോടി ആയത്.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധനവിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615
വെളിച്ചെണ്ണ, കുരുമുളക് വിലകളിൽ ഇന്നും വർധന. റബർ വില മാറ്റമില്ലാതെ തുടരുന്നു. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
2017 ജൂലൈയിലായിരുന്നു ചരക്കുസേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. അന്ന് മുതൽ ഇതേക്കുറിച്ച് ഒരുപാടു ചർച്ചകളും വാദങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ജിഎസ്ടി സ്ലാബുകളെ കുറിച്ചായിരുന്നു പ്രധാന പരാതികൾ. വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ജിഎസ്ടി സമ്പദ് വ്യവസ്ഥക്ക് നല്ലതായിരുന്നോ അതോ മോശമായിരുന്നോ
രണ്ടു ദിവസം ഓഹരി വിപണി കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 4.97 ലക്ഷം കോടി രൂപ. ആഗോള വിപണികളിൽ ഉണ്ടായ ഉണർച്ചയും, ഇസ്രയേൽ–ഇറാൻ സംഘർഷ ഭീതിയിൽ അയവു വന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിനു കാരണം. സെൻസെക്സ് ഇന്നലെ 560.29 പോയിന്റ് കൂടി 73,648.62ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 679 പോയിന്റു വരെ കയറുകയുണ്ടായി. രണ്ടു ദിവസംകൊണ്ട് സെൻസെക്സിലുണ്ടായ വർധന 1,159 പോയിന്റ്.
ഇ– കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റർപ്രൈസസ്. മീഡിയ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരായ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണു ഹൈദരാബാദ് ആസ്ഥാനമായ ഉഷോദയ.
ശേഷിക്കുന്ന ബോയിങ് 747 വിമാനങ്ങളിലൊന്നിനു വിട നൽകി എയർ ഇന്ത്യ. ഒരുകാലത്ത് ആകാശത്തെ രാജാക്കന്മാരായി വിലസിയ വിമാനം മുംബൈയിൽനിന്നു പറന്നകന്നു. യുഎസിലെ പെയിൻഫീൽഡിലേക്കാണ് ‘ആഗ്ര’ എന്നു പേരുള്ള വിമാനം കൊണ്ടുപോയത്. ഉപയോഗിച്ച വിമാന എൻജിനും പാർട്സുകളും വിൽക്കുന്ന എയർസെയിൽ എന്ന കമ്പനിയാണ് ‘ആഗ്ര’ വാങ്ങിയത്.
ഡ്രൈ ഫ്രൂട്സും സ്പൈസസും ഓൺലൈൻ ബിസിനസ് നടത്താൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ ഉദ്ദേശിക്കുന്നു. എന്റെ വീട്ടുനമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ ലഭ്യമാകുമോ. എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത്
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്. അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.
വെളിച്ചെണ്ണയുടെയും കുരുമുളകിന്റെയും വില വർധിച്ചു. റബ്ബർ വിലയും നേരിയ തോതിൽ കൂടി. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
Results 1-100 of 1384