ADVERTISEMENT

പുനലൂർ ∙ ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ ഈ പാതയിലെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതിനാൽ ഇപ്പോൾ 18 കോച്ചുകൾ മാത്രമായാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ പാതയിൽ പുനലൂരിൽ മാത്രമാണ് 22 എൽഎച്ച്ബി, അല്ലെങ്കിൽ 24 ഐസിഎഫ് കോച്ചുകൾ നിർത്തുന്നതിന് ആവശ്യമായ നീളമുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമായിട്ടുള്ളത്. അത്യാവശ്യമായി ആര്യങ്കാവ്, തെന്മല, ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ടതുണ്ട്. 

നിലവിൽ ഈ റെയിൽവേ സ്റ്റേഷനുകളിൽ 18 കോച്ചുകൾ നിർത്തുവാൻ സാധിക്കുന്ന പ്ലാറ്റ്ഫോമുകൾ മാത്രമേ ഉള്ളൂ ഈ അവധിക്കാലത്ത് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത വഴി അവധിക്കാല സ്പെഷൽ ട്രെയിൻ സർവീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. 22 കോച്ചുകൾ ഉള്ള റേക്ക് തിരുവനന്തപുരം ഡിവിഷനിൽ ലഭ്യമാണെങ്കിലും ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് ഒരു വലിയ പ്രതിസന്ധിയാണ്. ഇത് ഉടനടി പരിഹരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊച്ചുവേളിയിൽ നിന്നു താംബരത്തേക്ക് കൊല്ലം–ചെങ്കോട്ട വഴി ആഴ്ചയിൽ ഒരിക്കൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com