ADVERTISEMENT

കൊല്ലം ∙ യുവാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ 4 പ്രതികൾ അറസ്റ്റിലായി. ചവറ പയ്യാലക്കാവ് ത്രിവേണിയിൽ മാളു എന്ന് വിളിക്കുന്ന ജോസ്ഫിൻ (28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ്(30), ചവറ മുകുന്ദപുരം അരുൺ ഭവനത്തിൽ അപ്പു എന്ന് വിളിക്കുന്ന അരുൺ(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ(30) എന്നിവരാണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. 

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ജോസ്ഫിൻ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം വീട്ടിലേക്കു ക്ഷണിച്ചു. കൊല്ലം താലൂക്ക് ഒ‍ാഫിസിന് സമീപമുള്ള അറവുശാലയ്ക്ക് സമീപത്ത് എത്തിയ യുവാവിനെ പ്രതികൾ 4 പേരും ചേർന്ന് ചേർന്ന് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണ മോതിരവും കവരുകയും ചെയ്തുവെന്നാണ് കേസ്.

ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ദിൽജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ, എഎസ്ഐ സതീഷ്കുമാർ, എസ്‌സിപിഒ അനീഷ്, സിപിഒ അനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com