ADVERTISEMENT

തിരുവമ്പാടി∙ വരൾച്ച രൂക്ഷമായതോടെ പഞ്ചായത്തിന്റെ ജലവിതരണ വാഹനം കാത്തു നിൽക്കുകയാണ് ജനങ്ങൾ. ജലനിധി പദ്ധതിയുടെ സ്രോതസ്സുകൾ വറ്റിയതാണ് ജലക്ഷാമത്തിനു കാരണം. തൊണ്ടിമ്മൽ, ചാലിത്തൊടിക, മാഞ്ചാലിൽ, ഭഗവതിത്തോട്ടം, തമ്പുരാട്ടിപടി, പാലക്കടവ് ,ചെമ്രദായിപ്പാറ, പാമ്പിഴഞ്ഞപാറ, നെല്ലാനിച്ചാൽ, തമ്പലമണ്ണ, ഓളിയ്ക്കൽ മധുരമൂല പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷം.

ഈ പ്രദേശങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ‌ കൊടുക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒരാൾക്ക് 200 ലീറ്റര്‌ മുതൽ 400 ലീറ്റർ വരെ വെള്ളമാണ് വിതരണം ചെയ്യുക.  തിരുവമ്പാടി എ ടു ഇസഡ് ഏജൻസിക്കാണ് വിതരണച്ചുമതല.

കൂടരഞ്ഞി ∙ പഞ്ചായത്തിന്റെ മുഴുവൻ വാർ‌ഡുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങി. ജലനിധി പദ്ധതിയുടെ കുളങ്ങളും കിണറുകളും വറ്റിയതോടെ പല പദ്ധതികളുടെയും ജല വിതരണം നിലച്ചു. പുഴയിലെ നീരൊഴുക്ക് നിലച്ചതോടെ കിണറുകളും കുളങ്ങളും വറ്റിയ നിലയിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com