ADVERTISEMENT

കൊയിലാണ്ടി∙ വേനൽച്ചൂട് കനത്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പണിയില്ലാതെ വറുതിയിൽ.  മാസങ്ങളായി കടലിൽ വള്ളം ഇറക്കാത്തതിനാൽ കടലോരം പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി ഹാർബറിൽ 75 വലിയ വള്ളങ്ങൾ കടലിൽ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീൻ ഇല്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. 2 പേർക്ക് പണിയെടുക്കാവുന്ന ചെറുവള്ളക്കാരും 25 ചെറു ബോട്ടുകളുമാണ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്നത്. 

ചൂടു കാരണം കടലിന്റെ അടിത്തട്ടിലേക്ക് പോകുന്ന മാന്ത, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെ പിടിച്ചാണ് ഇവർ ജീവിക്കുന്നത്. ഈ ബോട്ടുകളിൽ മിക്കതിലും അതിഥിത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബഹുഭൂരിപക്ഷം വരുന്ന മറ്റു വള്ളത്തൊഴിലാളികൾക്കു പണിയില്ലാതെ കഴിയുകയാണ്. പതിനായിരത്തോളം പേരാണ് കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമെടുത്ത് ജീവിച്ചിരുന്നത്. ഇതിൽ 75% പേർക്ക് പണിയില്ല. മേയ് കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. പിന്നെ തീരെ കടലിൽ പോകാനാകാതെ വരും. ഒപ്പം ട്രോളിങ് നിരോധനം കൂടിയാകുമ്പോൾ ഈ വറുതി 4 മാസം കൂടി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com