ADVERTISEMENT

ഊട്ടി ∙ ഊട്ടിയുടെ മണ്ണും മനസും നിറച്ച് ആലിപ്പഴത്തോടുകൂടിയ മഴ പെയ്തു. ഇന്നലെ വൈകിട്ട് 3 മുതൽ  ഒരു മണിക്കൂർ നേരം പെയ്തു. ചരിത്രത്തിലാദ്യമായി ഊട്ടിയിലെ താപനില 29.4 ഡിഗ്രിയായി രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കൊടുംചൂടിൽ നിന്ന് ആശ്വാസമേകി ഇന്നലെ 4 സെന്റിമീറ്റർ മഴയാണ്  ലഭിച്ചത്. 

ഊട്ടിയിൽ ഇന്നലെ പെയ്ത മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
ഊട്ടിയിൽ ഇന്നലെ പെയ്ത മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

പുഷ്പമേളക്കൊരുങ്ങുന്ന ഊട്ടി സസ്യോദ്യാനത്തിലെ ചെടികൾക്കും പുൽ മൈതാനങ്ങൾക്കും മഴ അനുഗ്രഹമായി.  മലയോര കൃഷിയായ കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, മുള്ളങ്കി, ബീറ്റ്റൂട്ട് മുതൽ തേയിലകൃഷിക്കും മഴ ഗുണമായി.  മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡി, മാവനല്ല, ബൊക്കാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തത് വന്യമൃഗങ്ങൾക്കും അനുഗ്രഹമായി.





ഊട്ടിയിൽ ഇന്നലെ പെയ്ത മഴയിൽ ലഭിച്ച ആലിപ്പഴം.
ഊട്ടിയിൽ ഇന്നലെ പെയ്ത മഴയിൽ ലഭിച്ച ആലിപ്പഴം.

കൂനൂരിലെ ലാംപ്സ് റോക്കിലേക്കുള്ള റോഡിൽ കനത്ത കാറ്റിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണ് ഡ്രൈവർക്ക് പരുക്കേറ്റു. മണിക്കൂറുകളോളം ഇവിടെ ഗതാഗതം മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com