ADVERTISEMENT

ഏനാത്ത്∙വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു.ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി ലഭിക്കാത്തതും ജനങ്ങളെ പ്രയാസത്തിലാക്കുന്നു.ഉയർന്ന പ്രദേശങ്ങളിൽ ആളുകൾ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല വിതരണ നടക്കുന്നുണ്ടെങ്കിലും ആവശ്യം നിറവേറാൻ കഴിയുന്നില്ലെന്നാണ് പരാതി.ഇളങ്ങമംഗലം, കളമല, കൊയ്പ്പള്ളിമല, മണ്ടച്ചൻപാറ എന്നിവിടങ്ങളിൽ കഴിഞ്ഞ ജനവുരി മുതൽ ജലക്ഷാമം നേരിടുന്നു.

ജല ക്ഷാമം കെട്ടിട നിർമാണ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.വാഹനത്തിൽ വെള്ളമെത്തിച്ചാണ് കെട്ടിട നിർമാണ ജോലികൾ തുടരുന്നത്.കല്ലടയാറ്റിൽ ജലനിരപ്പ് താണതോടെ തീരങ്ങളിൽ കിണറുകളും വറ്റി.ആറ്റിൽ പതിക്കുന്ന തോടുകളും നീർച്ചാലുകളും വറ്റിവരണ്ട നിലയിലാണ്.ജല ക്ഷാമം ഭക്ഷണ ശാലകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.ജല അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാത്തതിനാൽ തലച്ചുമടായി എത്തിച്ചാണ് ഭക്ഷണ ശാലകളുടെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com