ADVERTISEMENT

പുൽപള്ളി ∙ കുടകിൽ പിതാവിനെയും മകനെയും ആക്രമിച്ച് പരുക്കേൽപിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിൽ 3 പ്രതികൾകൂടി അറസ്റ്റിലായി. ഇരുളം വെളുത്തിരിക്കുന്ന് അമൽ രവീന്ദ്രൻ (28), ചെറുകുന്നേൽ അരുൺ രാജ് (28), കോളറാട്ടുകുന്ന് ആണ്ടുവീട്ടിൽ ഷിബിൻ (28) എന്നിവരെയെയാണ് പുൽപള്ളി പൊലീസിന്റെ സഹായത്തോടെ കുടക് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 17 നു സോമവാർപേട്ട അബുൻഗട്ടിയിലായിരുന്നു സംഭവം. 

അവിടെ കൃഷിചെയ്യുന്ന പുൽപള്ളി സ്വദേശി നടക്കുഴയ്ക്കൽ ജോസ്(77), മകൻ സാബു(48) എന്നിവരെയാണ് പുൽപള്ളിയിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി പാതിരാത്രി കുട്ടത്തിനടുത്ത് ശ്രീമംഗലയിൽ റോഡിലിറക്കിവിട്ടത്. 3 വാഹനങ്ങളിലായെത്തിയ 12 പേരാണ് ആക്രമണം നടത്തിയത്. സംഘത്തിലെ 4 പേരെ അന്നുതന്നെ കുടക് പൊലീസ് പിടികൂടിയിരുന്നു. ഇവർ മടിക്കേരി ജയിലിലാണ്. ജോസും മകനും കൃഷി ചെയ്യുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com