Activate your premium subscription today.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഇതുവരെ കണ്ടെടുത്തത് 8889 കോടിയുടെ പണവും സാധനങ്ങളുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന മയക്കുമരുന്നടക്കം 3959 കോടിയുടെ മയക്കുമരുന്നാണ് ആകെ പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാനായി വിവിധകക്ഷികൾ ഉപയോഗിച്ച വസ്തുക്കളാണ്
പട്ന∙ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പശുപതി പാരസിന്റെ ആർഎൽജെപിക്കാർ വോട്ടു മറിക്കുമെന്നു സൂചന. എൻഡിഎയിൽ ഇടഞ്ഞു നിൽക്കുന്ന പശുപതി പാരസ് പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ആർജെഡി സ്ഥാനാർഥി ശിവ ചന്ദ്ര റാമിനെ സഹായിക്കാനായി രഹസ്യ
കോൺഗ്രസിന്റെ കോട്ടയായിരുന്നു അമേഠി. സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ 2019ൽ ആ കോട്ട തകർന്നു; നായകൻ വീണു. സ്മൃതി കൊടുങ്കാറ്റാണെങ്കിൽ കോൺഗ്രസ് ഇക്കുറി എതിരെ നിർത്തിയിരിക്കുന്ന കിശോരിലാൽ ശർമ ഇളംകാറ്റാണ്. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ. രണ്ടു പേരുടെയും പ്രചാരണങ്ങളിൽ വ്യത്യാസം വളരെ പ്രകടം. ഹിന്ദുത്വവും വികസനവും കൂട്ടിക്കലർത്തിയും പരിഹാസ ശരങ്ങളെയ്തും ആഞ്ഞടിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ടർമാരെ ഇളക്കിമറിക്കുന്ന പ്രചാരണം. മറുഭാഗത്ത് സൗമ്യമായൊരു തലോടൽ പോലെയാണ് കെ.എൽ.ശർമയുടെ പ്രചാരണം. കൂട്ടത്തിലൊരാളെന്നു തോന്നിപ്പിക്കാനുള്ള ശ്രമം. രാഹുൽ ഗാന്ധിയില്ലെങ്കിലും മത്സരത്തിന്റെ കടുപ്പം കുറഞ്ഞിട്ടില്ലെന്നാണ് അമേഠിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുക.
45 ദിവസം, ഏഴു ഘട്ടം, 543 മണ്ഡലങ്ങൾ, 260 പാർട്ടികൾ, 10 ലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ, 96.8 കോടി വോട്ടർമാർ– കന്യാകുമാരി മുതൽ കശ്മീർ വരെ പടർന്നു കിടക്കുന്ന, ജനസംഖ്യയിൽ 140 കോടിയും കടന്ന് ലോകത്തെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറയുമ്പോൾ ഇതൊന്നും വലിയ സംഖ്യകളേയല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഏറ്റവും വലിയ മഹോത്സവം കൊണ്ടാടുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഉത്സവം കെങ്കേമമാക്കാൻ പണം ഒഴുക്കുന്നത് സ്വഭാവികം. എന്നാൽ ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിലയേറിയ, ചെലവേറിയ തിരഞ്ഞെടുപ്പായി 2024ലെ പൊതു തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. വികസിത രാജ്യങ്ങളുടെ പോലും തിരഞ്ഞെടുപ്പു ബജറ്റിനെ മറികടന്നാണ് ഇന്ത്യയിലെ ചെലവ് കുതിച്ചു കയറിയത്. ലോകറെക്കോർഡെന്നുതന്നെ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിന് 60,000 കോടിയാണ് ചെലവായിരുന്നതെങ്കിൽ ഇത്തവണ അത് 1.20 ലക്ഷം കോടിയിലധികം രൂപയാകുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്കാക്കുന്നത്. ഇത്രയേറെ പണം ചെലവാക്കാൻ തക്ക ധനികരാണോ നമ്മുടെ രാഷ്ട്രീയക്കാർ? അവിടെയുമുണ്ട് വൈരുധ്യങ്ങളേറെ.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗങ്ങളിൽനിന്നു ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘മുസ്ലിം’ എന്നിവയടക്കം വാക്കുകൾ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും വെട്ടിമാറ്റി. പ്രസംഗത്തിൽനിന്നു പല ഭാഗങ്ങളും നീക്കിയെന്നു കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെയും ദൂരദർശൻ ഡയറക്ടർ ജനറലിനെയും സമീപിച്ചു.
റായ്ബറേലി ∙ ‘‘എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’’– റായ്ബറേലിയിലെ വോട്ടർമാരോട് വികാരഭരിതയായി സോണിയ ഗാന്ധി അഭ്യർഥിച്ചു. കയ്യടികളോടെ ജനം അതു സ്വീകരിച്ചു. റായ്ബറേലിയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാസമ്മേളനത്തിൽ സോണിയയുടെ പ്രസംഗം 10 മിനിറ്റോളം നീണ്ടു.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു ഡൽഹി കോടതി ആരാഞ്ഞു. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സാകേത് മെട്രൊപ്പൊലിറ്റൻ മജിസ്ട്രേട്ട് കാർത്തിക് തപാരിയ ഡൽഹി പൊലീസിനു നിർദേശം നൽകി. രാജസ്ഥാനിൽ ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഖുർബാൻ അലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ന്യൂഡൽഹി ∙ കോൺഗ്രസും എസ്പിയും അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിനുമേൽ ബുൾഡോസർ കയറ്റുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷപ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. രാം ലല്ല വിഗ്രഹം അവർ വീണ്ടും ടെന്റിനുള്ളിലാക്കുമെന്നും എവിടെയാണു ബുൾഡോസർ കയറ്റേണ്ടതെന്ന കാര്യത്തിൽ ഇരുപാർട്ടികളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്നു ട്യൂഷനെടുക്കണമെന്നും യുപിയിലെ ബാരാബങ്കിയിലെ പ്രചാരണയോഗത്തിൽ മോദി പറഞ്ഞു.
ന്യൂഡൽഹി ∙ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബംഗാളിലെ ബിജെപി സ്ഥാനാർഥിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിലാണ് നോട്ടിസ്. തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയത്.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകൾ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് പ്രതികരണം തേടി സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളിൽ പ്രതികരണം നൽകാനാണ് കോടതി നിർദേശം. ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച രേഖ (ഫോം 17സി) എന്തുകൊണ്ട്
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷന് കെ.സുധാകരന്റെ നേതൃത്വത്തില് 46 അംഗ കോണ്ഗ്രസ് നേതൃസംഘം ഡല്ഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില് പങ്കെടുക്കും. കെപിസിസി ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും അടങ്ങുന്ന സംഘം ഇന്നും നാളെയുമായി ഡല്ഹിയിലെത്തും. ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ് ഡല്ഹിയിലുള്ളത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായി, ആംആദ്മി പാര്ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്. മലയാളികള് ധാരാളമുള്ള സ്ഥലമാണ് ഡല്ഹി എന്നതിനാലാണ്
കാസർകോട്∙ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കി. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട്
കുറുവടിയെടുത്തു തെരുവിലേക്കിറങ്ങിയ ഒരു പ്രധാനമന്ത്രിയിൽനിന്നാണ് ഈ ജനാധിപത്യരാഷ്ട്രത്തിന്റെ ആരംഭം. വിഭജനത്തിനുശേഷമുള്ള വർഗീയകലാപങ്ങളുടെ കാലം. പാക്കിസ്ഥാനി മുസ്ലിംകളുടെ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ടു ഡൽഹിയിലെത്തിയ പഞ്ചാബിലെയും സിന്ധിലെയും ഹിന്ദുക്കൾക്കു ടെന്റ് കെട്ടി താമസിക്കാൻ ഔദ്യോഗിക വസതിയിലെ മുറ്റവും പുൽത്തകിടിയും വിട്ടുനൽകി ആ പ്രധാനമന്ത്രി. യോർക് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതി അഭയാർഥിക്യാംപായി മാറി. എല്ലാ ദിവസവും അദ്ദേഹം അവരുടെ ആവലാതികൾ കേട്ടു. ആ അഭയാർഥികളിൽ രണ്ടുപേർ (വിമല സിന്ധിയും മോഹനും) അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പഞ്ചാബിഹിന്ദുക്കളുടെ കൂട്ടക്കുരുതിക്ക്...
2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു. ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അധികം വൈകാതെ ഒരു ഉപതിരഞ്ഞെടുപ്പിനു കൂടിയുള്ള ഒരുക്കത്തിലാണ് വയനാട്ടിലെ കോൺഗ്രസുകാർ. ഉപതിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അതിനാൽ വോട്ടർ പട്ടിക ഉൾപ്പെടെ സൂക്ഷിച്ചു
ന്യൂഡൽഹി ∙ ആദ്യ 4 ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് 13നു നടന്ന നാലാം ഘട്ട വോട്ടിങ് വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 97 കോടി വോട്ടർമാരിൽ 45.10 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. മേയ് 3ന് ആകെ 69.16 ശതമാനമായിരുന്നു പോളിങ്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ (ഇഎസി–പിഎം) അംഗങ്ങളായ മൂന്നു വിദഗ്ധർ, ഇന്ത്യ ഉൾപ്പെടെ ലോകത്തെ 167 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാവളർച്ചയെയും ക്ഷേമത്തെയും കുറിച്ചു തയാറാക്കിയ പഠനറിപ്പോർട്ട് 2024 മേയ് 9നു ഡൽഹിയിൽ പ്രസിദ്ധീകരിച്ചു. 1950– 2015 കാലയളവിലെ ജനസംഖ്യാവ്യതിയാനം അപഗ്രഥിക്കുന്ന പ്രസ്തുത റിപ്പോർട്ട് ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടം പിന്നിട്ട സമയത്ത് പ്രസിദ്ധീകരിച്ചത് സംശയം ജനിപ്പിക്കുന്നു. ഭരണപക്ഷത്തിന് പ്രചരണായുധം നൽകുകയായിരുന്നു വിദഗ്ധസമിതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ ന്യായങ്ങളേറെയുണ്ട്. റിപ്പോർട്ട് പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് സമൂഹത്തിൽ ചർച്ചകളും തർക്കങ്ങളും നടക്കുന്നു. എന്താണ് ജനസംഖ്യാ റിപ്പോർട്ടിന്റെ ഉള്ളടക്കവും ലക്ഷ്യവും. അതേ സമയം റിപ്പോർട്ട് പുറത്തു വന്ന സമയത്തെ കുറിച്ച് സംശയം ഉയരുന്നതിന് കാരണമെന്ത്?
പട്ന∙ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ
കൊൽക്കത്ത∙ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗാൾ കോൺഗ്രസ് ഘടകം. ബംഗാളിൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറിയ മമത ബാനർജിയെ താൻ വിശ്വസിക്കുന്നില്ലെന്നാണ് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ‘‘ഞാൻ
ന്യൂഡൽഹി ∙ നരേന്ദ്ര മോദിക്ക് 75 വയസ്സ് തികഞ്ഞാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്
കൊൽക്കത്ത ∙ ഹുഗ്ലി നദിയുടെ കരയിലുള്ള സെറാംപുരിൽ രാഷ്ട്രീയം വ്യക്തിപരമായ പോരാട്ടം കൂടിയാണ്. 3 തവണ തൃണമൂൽ എംപിയായ കല്യാൺ ബാനർജി, മകൾ ഒരു കാലത്ത് നേരിട്ട പീഡനങ്ങൾ ഓർമപ്പെടുത്തിയാണ് വോട്ടു തേടുന്നത്. ‘‘ചെറിയ വരുമാനവുമായി ജീവിതം തുടങ്ങിയ ഒരു അച്ഛനാണ് ഞാൻ. മകളെ കഷ്ടപ്പെട്ടു വളർത്തി. വിവാഹശേഷം വലിയ വേദനകളിലൂടെയാണ് അവൾ കടന്നുപോയത്. ഇന്നവൾ സ്വന്തം കാലിൽ നിൽക്കുന്നു. ഒരു മകൾക്കും രാജ്യത്ത് ഈ അനുഭവം ഉണ്ടാകരുത്’’– ജാംഗിപാരക്കു സമീപത്തെ റോഡ് ഷോയ്ക്കു മുൻപായി കല്യാൺ ബാനർജി പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി.
മുംബൈ ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കർഷകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. നാസിക്കിലെ ദിൻഡോരിയിലായിരുന്നു സംഭവം. ഉള്ളി കയറ്റുമതി നിരോധിച്ചതിനെക്കുറിച്ചു പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യം ഉയർന്നതോടെ പ്രധാനമന്ത്രി ഏതാനും നിമിഷം പ്രസംഗം നിർത്തി. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് ശാന്തരാക്കിയതോടെ പ്രസംഗം തുടർന്നു.
വാരാണസി / നാസിക് ∙ ഹിന്ദു– മുസ്ലിം വേർതിരിവോടെ എന്നു സംസാരിക്കുന്നുവോ, അതോടെ താൻ ‘രാഷ്ട്രീയത്തിൽ തുടരാൻ അർഹനല്ലാതാകു’മെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച യുപിയിലെ വാരാണസിയിൽ ചാനൽ അഭിമുഖത്തിൽ ഇങ്ങനെ മോദി, ഇന്നലെ മഹാരാഷ്ട്രയിലെ നാസിക്കിൽ വീണ്ടും സ്വരം മാറ്റി. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നു പറഞ്ഞ് മുൻദിവസങ്ങളിലെ ആരോപണങ്ങൾ കടുത്ത ഭാഷയിൽ ആവർത്തിച്ചു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം അനുകരിച്ചു പ്രശസ്തനായ ഹാസ്യതാരം ശ്യാം രംഗീലയ്ക്ക് വാരാണസിയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനാവില്ല. ശ്യാമിന്റെ നാമനിർദേശപത്രിക തള്ളി. കാരണം വ്യക്തമല്ല. പത്രിക സമർപ്പിക്കുന്നതു തടയാൻ ശ്രമമുണ്ടായിരുന്നെന്നു ശ്യാം ആരോപിച്ചിരുന്നു. എന്തു വിലകൊടുത്തും മോദിക്കെതിരെ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. പൂരിപ്പിക്കാനുള്ള ഫോമുകൾ ശ്യാമിന് നൽകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും. അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ്ങിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അംഗീകരിച്ചു. 10നാണു പത്രിക നൽകിയത്. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് അമൃത്പാൽ സിങ് അറസ്റ്റിലായത്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം
മുംബൈ∙ വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വെവ്വേറെ
റാഞ്ചി∙ കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത
‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്. ‘‘ആംആദ്മി പാർട്ടി തകരും. കേജ്രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’ - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) ‘‘കേജ്രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’ - ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു) ‘‘അരവിന്ദ് കേജ്രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’– കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് കേജ്രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും
ഇന്ത്യ ആരു ഭരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇനി മൂന്നാഴ്ചയിൽ താഴെ മാത്രമാണ് ബാക്കി. ആ ഉത്തരത്തിൽ നിർണായകമാവുന്ന സംസ്ഥാനങ്ങളാവട്ടെ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലാണ്. ഏറ്റവും അധികം ലോക്സഭ സീറ്റുകളുള്ള യുപി, ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിലെ 210 സീറ്റുകൾ എങ്ങോട്ടു ചായുമെന്നതിനെ അനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ചിത്രം തെളിയുക. സീറ്റുകൾ കൂടുതലുള്ളത് കൊണ്ടുതന്നെ പലഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നുവരുന്ന ഈ സംസ്ഥാനങ്ങളിൽ രണ്ട് മാസത്തിനിടെ കാറ്റ് മാറി വീശുന്നുണ്ടോ?
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിധ രാഷ്ട്രീയ കക്ഷികൾ നൽകിയ 425 പരാതികളിൽ നാന്നൂറും തീർപ്പാക്കിയെന്നാണു കമ്മിഷൻ പറയുന്നത്. നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തക്കതായ നടപടി സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമായിരിക്കെയാണു പത്രക്കുറിപ്പുമായി കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം. ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.
കോട്ടയം ∙ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് നടന്നത് നാലാം ഘട്ടത്തിൽ– 68.25%. 2019 ൽ ഇതേ മണ്ഡലങ്ങളിലെ മൊത്തം പോളിങ് 69.12% ആയിരുന്നു. ഇക്കുറി ഇടിവ് ഒരു ശതമാനത്തിൽ താഴെ മാത്രം. നാലു ഘട്ടങ്ങളിലും കൂടിയുള്ള മൊത്തം പോളിങ്ങിലും ഇതനുസരിച്ച് വർധനയുണ്ട്– 66.71%. ഇതുവരെ 379 സീറ്റുകളിലാണു വോട്ടെടുപ്പ് പൂർത്തിയായത്. 2019 ൽ ഇതേ മണ്ഡലങ്ങളിലെ ശരാശരി പോളിങ് 68.95% ആയിരുന്നു. ഇക്കുറി പോളിങ് കുറവ് എന്ന ആദ്യഘട്ടങ്ങളിലെ വിലയിരുത്തൽ മെല്ലെ മാറിവരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. നരേന്ദ്ര മോദിയുടെ അംബാനി–അദാനി പ്രസ്താവന മുതൽ അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം വരെയായി ഏറെ സംഭവബഹുലമായ ഘട്ടമായിരുന്നു നാലാമത്തേത് എന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ ഗംഗയിൽ മുങ്ങിക്കുളിച്ചശേഷം നദീ തീരത്തെ ദശാശ്വമേധ് ഘട്ടിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥന നടത്തിയ പ്രധാനമന്ത്രി വാരാണസി കലക്ടറേറ്റിൽ 11.40നു ശേഷമുള്ള മുഹൂർത്തത്തിലാണ് പത്രിക സമർപ്പിച്ചത്. പിന്താങ്ങിയ 4 പേരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം കലക്ടറേറ്റിലെത്തി. കാശിയിൽ വീണ്ടും ജനവിധി തേടുന്നതിൽ അഭിമാനമുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം സമൂഹമാധ്യമ കുറിപ്പിൽ മോദി പറഞ്ഞു.
കോഴിക്കോട്∙ മുസ്ലിം ലീഗിന്റെ രാജ്യസഭ സീറ്റ് സംബന്ധിച്ചു ചർച്ച സജീവമാകുന്നു. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിലേക്ക് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബു എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിനു നൽകാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിൽ ധാരണയായിരുന്നു.
വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള് ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം.
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
വാരാണസി∙ വാരാണസിയിൽ മൂന്നാമൂഴത്തിന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിന്റെ കയ്യൊപ്പ് ഉണ്ടാവേണ്ടതുണ്ടെന്നു രാഷ്ട്രീയക്കാർ പലപ്പോഴും ഓർക്കാതെ പോകുന്നതിന്റെ ദുരന്തമാണ് വടകരയിലെ പ്രസംഗവേദിയിലും കണ്ടത്. വടകര മണ്ഡലത്തിൽ തുടക്കം മുതലേ പാളംതെറ്റി നീങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങളുണ്ടാക്കിയ ക്ഷതങ്ങളിൽനിന്നു നാടു മുക്തമായിവരുന്ന ഒരു ഘട്ടത്തിൽ പിന്നെയും ആശാസ്യമല്ലാത്ത വാക്കുകളുടെ വിളയാട്ടം ഉണ്ടായത് സമൂഹമനസ്സിൽ അറപ്പുളവാക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപി ഐടി സെല്ലിന്റെ കണ്ണിലെ കരട് കൂടിയാണ് ധ്രുവ് റാഠി.
അഞ്ചുകിലോമീറ്റർ നീളത്തിൽ കാവിനിറത്തിൽ പതഞ്ഞൊഴുകിയ പുഴ. അതോ കാവിത്തിരയടിച്ച കടലോ? പത്രിക സമർപ്പിക്കുന്നതിന്റെ തലേന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നടത്തിയ റോഡ് ഷോ ശരിക്കും ആൾക്കടലായി മാറി. ബനാറസ് ഹിന്ദു സർവകലാശാലയുടെ നാലാം ഗേറ്റിൽ നിന്നു വൈകിട്ട് അഞ്ചിന് സർവകലാശാലാ സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെ തുടക്കം. ‘എല്ലാ ഹൃദയത്തിലും മോദി, ഇത്തവണ നാനൂറിലേറെ സീറ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആരാധകർ. 400 ലേറെ സീറ്റെന്ന മോഹം ബിജെപി തന്നെ കൈവിട്ടെങ്കിലും ആരാധകർ വിട്ടുകളഞ്ഞിട്ടില്ല. ഭോജ്പുരി ഭാഷയിൽ ഹമാർ കാശി, ഹമാർ മോദി (നമ്മുടെ കാശി, നമ്മുടെ മോദി) മുദ്രാവാക്യവും മുഴങ്ങി.
ഹൈദരാബാദ് ∙ തെലങ്കാനയിൽ വോട്ടു ചെയ്യാനെത്തിയ മുസ്ലിം വനിതയുടെ മുഖാവരണം (ബുർഖ) മാറ്റി പരിശോധന നടത്തിയ ബിജെപി വനിതാ സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് മണ്ഡലത്തിലെ അസംപുർ ബൂത്തിലാണ് ബിജെപി സ്ഥാനാർഥി മാധവി ലത മുസ്ലിം വനിതകളുടെ തിരിച്ചറിയൽ കാർഡ് വാങ്ങുകയും ‘മുഖപരിശോധന’ നടത്തുകയും ചെയ്തത്. സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതു തടസ്സപ്പെടുത്തിയതിന് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ലതയ്ക്കെതിരെ മാലാക്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ഇൻഡോർ ∙ കോൺഗ്രസ് സ്ഥാനാർഥിയുടെ കൂറുമാറ്റത്തെത്തുടർന്ന് ബിജെപിക്ക് കാര്യമായ മത്സരമില്ലാതിരുന്നിട്ടും മധ്യപ്രദേശിലെ ഇൻഡോറിൽ 60.25% പോളിങ്. നോട്ടയ്ക്കു വോട്ട് ചെയ്യാൻ ഇന്ത്യാസഖ്യം ആഹ്വാനം നൽകിയിരിക്കുന്ന മണ്ഡലമാണിത്. 2019 ൽ ഇവിടെ 69.33% ആയിരുന്നു പോളിങ്.
ന്യൂഡൽഹി ∙ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭാ സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 67.47% പോളിങ് നടന്നതായി പ്രാഥമിക കണക്കുകൾ. 2019ൽ ഈ മണ്ഡലങ്ങളിൽ 69.12% ആയിരുന്നു പോളിങ്. 8 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ് കൂടുതൽ പോളിങ്: 78.44%.
പട്ന ∙ പാക്കിസ്ഥാന്റെ ആണവശക്തിയെ ഭയക്കുന്ന ഭീരുക്കളാണ് ഇന്ത്യാസഖ്യ നേതാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ ആണവശക്തി ഇന്ത്യാസഖ്യ നേതാക്കൾക്ക് എന്നും പേടി സ്വപ്നമാണെന്നും മോദി പറഞ്ഞു. പാക്കിസ്ഥാൻ കൈകളിൽ വള മാത്രമല്ല അണിയുന്നതെന്നും അവരുടെ പക്കൽ അണുബോംബുണ്ടെന്നുമുള്ള നാഷനൽ
വടകര∙ തിരഞ്ഞെടുപ്പിന്റെ തലേന്നു വൈകിട്ടു പ്രചരിച്ച ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് റൂറൽ എസ്പിക്ക് ആരോപണ വിധേയനായ ഖാസിം വീണ്ടും പരാതി നൽകി. പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും ‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിലുള്ള യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ പാറക്കൽ അബ്ദുള്ളയ്ക്കൊപ്പമാണ് ഖാസിം പരാതി നൽകാനെത്തിയത്.
ബർധ്മാൻ-ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 1983 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽ നിന്ന് കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ദിലീപ് ഘോഷിന് അടിപതറുമോയെന്ന് ഇന്ന് ജനം വിധിയെഴുതും. ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് കീർത്തി ആസാദ് പറയുന്നു. കഴിഞ്ഞ തവണ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിൽ ലഭിച്ചിരുന്നത്. മികച്ച സ്ഥാനാർഥികളെ നിർത്തി ബിജെപിയ്ക്ക് തടയിടാനുള്ള ദീദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ബിഹാറുകാരനായ ആസാദ് വ്യവസായമേഖലയായ ബർധ്മാൻ-ദുർഗാപുർ മണ്ഡലത്തിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണിത്. ഡൽഹിയിലും ബിഹാറിലും ബിജെപിക്കു വേണ്ടി മൽസരിച്ചു ജയിച്ച ആസാദ് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നു പുറത്താകുന്നത്.
ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.
‘ദേർ ആർ നോ പെർമനന്റ് ഫ്രണ്ട്സ് ഓർ പെർമനന്റ് എനിമീസ്’ – കാരൾ മോസ്ലീ ബ്രൗൺ എന്ന അമേരിക്കൻ സെനറ്ററുടെ ഒരിക്കലും മായാത്ത ഈ വാക്കുകൾക്ക് ഇന്ത്യ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ദേശീയ രാഷ്ട്രീയം മുന്നണി സംവിധാനത്തിലേക്കു മാറിയ തൊണ്ണൂറുകളിലാണ് ‘ശത്രുക്കളും മിത്രങ്ങളും’ സ്ഥിരമല്ലെന്ന വാക്കുകൾ കാരൾ പറഞ്ഞത്. 2014ൽ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ പുറത്താക്കാൻ കച്ചകെട്ടി നടന്നിരുന്നു അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും (എഎപി). എന്നാൽ, യുപിഎയ്ക്കു നേതൃത്വം നൽകിയ കോൺഗ്രസിനൊപ്പം ഇന്ത്യ മുന്നണിയിൽ അണി ചേർന്നിരിക്കുകയാണിന്ന് എഎപി. എഎപിയുടെ തട്ടകമായി മാറിയ ഡൽഹിയിൽ ഇരു പാർട്ടികളും സീറ്റുകൾ പരസ്പരം പങ്കിട്ടാണു മത്സരിക്കുന്നത്. ഇന്ത്യ മുന്നണി ഭരിച്ചാൽ തങ്ങളും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, രാഷ്ട്രീയ ശത്രുക്കൾ കൈകോർത്തതാണ് എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ മണ്ണിൽ പൊതു ശത്രുവിനെ നേരിടുമ്പോൾ ശത്രുത ‘പെർമനന്റ്’ അല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പകച്ചുപോയ ഇന്ത്യ മുന്നണിക്ക് കരുത്തു പകർന്നൊരു ഉത്തരവാണ് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യവും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയതും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ. കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല.
ന്യൂഡൽഹി ∙ ബിജെപിയിലെ വിരമിക്കൽ പ്രായം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തുടക്കമിട്ട രാഷ്ട്രീയചർച്ചകൾക്കു മറുപടി നൽകേണ്ട തത്രപ്പാടിലാണു ബിജെപി നേതാക്കൾ. 75 വയസ്സു പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള വിഷയം ഇന്നലെയും കേജ്രിവാൾ ഉയർത്തി.
സംവരണം എന്ന ഒറ്റവാക്കുകൊണ്ട് മഹാരാഷ്ട്രയിലെ പല മേഖലകളിലെയും രാഷ്ട്രീയഗതി നിർണയിക്കുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ ദശലക്ഷക്കണക്കിനു മറാഠകളുടെ പ്രതീക്ഷയാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന സമുദായമാണ് മറാഠ. പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാഠ്വാഡ എന്നിവയടക്കമുള്ള മേഖലകളിലെ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ഇവർക്കു ശേഷിയുള്ളതിനാലാണ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ‘മറാഠാ സംവരണമന്ത്രം’ നിർണായകമാകുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവും അറിയപ്പെടുന്ന ക്വിസ് മാസ്റ്ററുമാണ് ഡെറിക് ഒബ്രയൻ. തിരഞ്ഞെടുപ്പ് സാധ്യതകളെപ്പറ്റി ഒബ്രയൻ ‘മനോരമ’യോട് Q ഇതുവരെയുള്ള വോട്ടെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? A പ്രചാരണത്തിന്റെ തുടക്കത്തിൽ കേട്ടു 400 സീറ്റെന്ന്. മാർച്ചിൽ കേട്ടു മോദിയുടെ ഗാരന്റിയെന്ന്. ഇപ്പോൾ 3 ഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോൾ രണ്ടും കേൾക്കാനില്ല. അതിൽനിന്ന് ഊഹിച്ചുകൂടേ? ബംഗാളിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ പ്രവചിച്ചത് ബിജെപിക്ക് 200 സീറ്റ് കിട്ടുമെന്ന്. കിട്ടിയതോ? 70. അതായത് മൂന്നിലൊന്ന്. അതുവച്ച് കണക്കുകൂട്ടൂ. ഷാ ഇപ്പോൾ 35 എന്ന് പറയുന്നു. അതിന്റെ മൂന്നിലൊന്നാകും അവർക്കു കിട്ടുക.
ബർധ്മാൻ - ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 83 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽനിന്നു കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ വിയർക്കുന്നതു ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് ദിലീപ് ഘോഷാണ്. ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് ആസാദ് പറയുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ
ന്യൂഡൽഹി∙ മോദി ഗ്യാരന്റിക്ക് ബദലായി കേജ്രിവാളിന്റെ പത്തു ഗ്യാരന്റിയുമായി ആം ആദ്മി പാർട്ടി (എഎപി). മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ എഎപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു വ്യക്തമാക്കി അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ‘‘തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും. ബംഗാളിൽ 30 സീറ്റെങ്കിലും
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ അവസാനവട്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അധ്യക്ഷതയിൽ എഎപി എംഎൽഎമാരുടെ യോഗം ഇന്നു നടക്കും. സിവിൽ ലെയ്ൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. മദ്യനയ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പു നാളെ 96 മണ്ഡലങ്ങളിൽ നടക്കുമ്പോൾ മുൻഘട്ടങ്ങളെക്കാൾ ഇഞ്ചോടിഞ്ചു പോരാട്ടം ഉറപ്പാണ്. ബിജെപിയും ഇന്ത്യാസഖ്യവും തമ്മിലായിരുന്നു 3 ഘട്ടങ്ങളിലെ പ്രധാന പോരെങ്കിൽ ഇക്കുറി വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, ബിആർഎസ്, ബിജെഡി എന്നീ പ്രാദേശികശക്തികൾ കൂടി കളം നിറയുന്നു. ഈ ഘട്ടത്തിലുള്ള 11 സീറ്റുകളിൽ കഴിഞ്ഞതവണ ഒരു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണു ഫലം നിർണയിക്കപ്പെട്ടത്. 40 ശതമാനത്തിലേറെയെന്ന കൂറ്റൻ മാർജിനോടെ ജയം ഒരു മണ്ഡലത്തിലുമുണ്ടായില്ല.
ഇന്ത്യൻ ഹോക്കിയുടെ സെന്റർ കോർട്ടാണ് ഒഡീഷയിലെ സുന്ദർഗഡ്. ഛത്തീസ്ഗഡിനോടു ചേർന്നു കിടക്കുന്ന ആദിവാസി ഭൂരിപക്ഷ ജില്ലയിൽ 17 ബ്ലോക്കുകളാണുള്ളത്. എല്ലായിടത്തുമുണ്ട് അത്യാധുനിക ഹോക്കി ടർഫുകൾ. സുന്ദർഗഡിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്ന ബിജു ജനതാദൾ (ബിജെഡി) സ്ഥാനാർഥിയും ഒരു ഹോക്കി ഇതിഹാസമാണ്– മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹോക്കി ഇന്ത്യയുടെ പ്രസിഡന്റുമായ ദിലീപ് ടിർക്കി. ഹോക്കി സ്റ്റിക്കിൽ ഒട്ടിച്ചു ചേർത്തെന്നപോലെ പന്തുമായി മുന്നേറി, കാണികളെ വിസ്മയിപ്പിച്ചിരുന്ന മാന്ത്രികൻ തിരഞ്ഞെടുപ്പ് കളത്തിൽ വോട്ടർമാരുടെ ഹൃദയം കീഴടക്കുന്നതിലും സമർഥനാണ്. 2012 മുതൽ 2018 വരെ ബിജെഡി ടിക്കറ്റിൽ രാജ്യസഭാംഗമായ ടിർക്കി ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2014 ൽ ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു.
ഭുവനേശ്വർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 50 സീറ്റിനപ്പുറം നേടാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവും കോൺഗ്രസിനു നഷ്ടമാകുമെന്ന് ഒഡീഷയിലെ കാണ്ഡമാൽ, ബൊലാംഗിർ, ബാർഗഡ് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ മോദി പറഞ്ഞു.
വടകര∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്. ഹരിഹരൻ. വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവരും പരിപാടിക്കുണ്ടായിരുന്നു. സംഭവം വിവാദമായതോടെ
കണ്ഡമാൽ (ഒഡീഷ)∙ ‘കടലാസിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാമോ?’ – ഈ വെല്ലുവിളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്; വെല്ലുവിളിച്ചിരിക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും. ഒഡീഷയിലെ കണ്ഡമാലിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ്,
സുൽത്താൻപുർ∙ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതാകാം വരുൺ ഗാന്ധിക്ക് ലോക്സഭാ സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. മറ്റൊരു കാരണവും കണ്ടെത്താനാകുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ചു ചോദ്യം ഉയർന്നപ്പോൾ അവരുടെ മറുപടി. പിലിബിത്തിലെ സിറ്റിങ് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച മേനകയുടെ പ്രതികരണം.
ഹൈദരാബാദ്∙ മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്ജുന് ഖര്ഗെ. കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഉന്നയിച്ച ചോദ്യങ്ങള്ക്കൊന്നും കമ്മിഷന് മറുപടി
ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി ഉയർത്തിയ പ്രധാന വാദങ്ങളിലൊന്ന് അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി കേജ്രിവാളിന് അനുകൂലമായി നിലപാട് എടുത്തത്. മദ്യനയക്കേസിൽ ഹാജരാകാൻ 9 തവണ നോട്ടിസ് നൽകിയിട്ടും കേജ്രിവാൾ ഹാജരായില്ലെന്നായിരുന്നു ഇഡിയുടെ പ്രധാന വാദങ്ങളിലൊന്ന്. അതിൽ ആദ്യത്തേത് 2023 ഒക്ടോബറിലായിരുന്നു. കേജ്രിവാളിനു ജാമ്യം അനുവദിക്കുന്നതിന് ഇക്കാര്യം എതിരാണെങ്കിലും മറ്റനേകം അനുകൂല ഘടകങ്ങളുണ്ടെന്നു കോടതി വിലയിരുത്തി. ജാമ്യം നൽകുന്നതു രാഷ്ട്രീയക്കാർക്കു പ്രത്യേക പരിഗണന നൽകുന്നതാകുമെന്ന് ഇഡി വാദിച്ചെങ്കിലും കേസിലെ മറ്റു സാഹചര്യങ്ങൾക്കു മുൻതൂക്കം നൽകേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. കുറച്ചുകൂടി ഉദാരവും സമഗ്രവുമായ സമീപനം കേജ്രിവാളിന്റെ കാര്യത്തിലെടുക്കുന്നതു നീതികരിക്കപ്പെടുമെന്നും കോടതി വിലയിരുത്തി.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഭാര്യ സുനിതയ്ക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും കേജ്രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകരാണു ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയത്.
മിനി കേരളമാണ് സുന്ദർബൻ ടൈഗർ റിസർവിൽനിന്ന് അധികം ദൂരെയല്ലാത്ത സന്ദേശ്ഖലി. ഒരുകാലത്ത് കണ്ടൽ കാടുകൾ തഴച്ചുവളർന്ന പ്രദേശങ്ങളിൽ ഇന്ന് ചെമ്മീൻ കെട്ടുകൾ മാത്രം. ബംഗാൾ രാഷ്ട്രീയം തിളച്ചുമറിയുന്നത് സന്ദേശ്ഖലി എന്ന ഈ ചെറിയ ദ്വീപിനെച്ചുറ്റിപ്പറ്റിയാണ്. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യവുമായി ബംഗാളിൽ പടയോട്ടം നടത്തുന്ന മമതയ്ക്കെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സന്ദേശ്ഖലിയിലെ വനിതകൾ ഉയർത്തിയ പീഡനപരാതികൾ. സന്ദേശ്ഖലി അടക്കി ഭരിച്ചിരുന്ന ഷെയ്ഖ് ഷാജഹാനെ ഇഡി അറസ്റ്റ് ചെയ്തതതോടെ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി സന്ദേശ്ഖലി പ്രക്ഷോഭം മാറി. സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് ലോക്സഭ മണ്ഡലത്തിൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രേഖ പത്രയെ സ്ഥാനാർഥിയാക്കി നിർത്തിക്കൊണ്ട് ബിജെപി മമതയ്ക്കെതിരെ നയം വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനു നേരേയുള്ള ആരോപണങ്ങൾക്കു പിന്നിലും സന്ദേശ്ഖലി ഉണ്ടെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം. സന്ദേശ്ഖലിയിലെ പീഡനപരാതികൾ കെട്ടിച്ചമച്ചതാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ബംഗാളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാരിൽ ഒരാളായ ഗംഗാധർ കോയൽ, സന്ദേശ്ഖലി പരാതികൾ കെട്ടിച്ചമച്ചതാണെന്ന് പറയുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. തൃണമൂൽ കോൺഗ്രസ് ‘എഐ’ ഉപയോഗിച്ച് നിർമിച്ച വിഡിയോ ആണ് അതെന്നായിരുന്നു ബിജെപിയുടെ മറുവാദം. തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി നേതാക്കൾ പാർട്ടി ഓഫിസിൽ വച്ച് പീഡനത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകൾ പരാതി നൽകിയതോടെ വിവാദം വീണ്ടും പടർന്നു.
വയസ്സ് 78 ആയെങ്കിലും ശത്രുഘ്നൻ സിൻഹയുടെ സ്റ്റൈലിനു മാറ്റമില്ല. ഖനിത്തൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും പ്രധാന വോട്ടർമാരായ അസൻസോൾ മണ്ഡലത്തിൽ പ്രചാരണത്തിൽ ബഹുദൂരം മുൻപിലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ഹിന്ദി സിനിമയിലെ വലിയ താരങ്ങളിലൊരാളുമായ ശത്രുഘ്നൻ. വാജ്പേയി സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന ശത്രുഘ്നൻ ബിജെപിക്കുള്ളിലെ വിമതനായിരുന്നു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് 100 ശതമാനവും തയാറെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ മോദി തന്നോടു സംവദിക്കാൻ തയാറാകില്ലെന്ന് 100% ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് കഴിഞ്ഞ ദിവസം മോദിയെയും രാഹുലിനെയും പൊതുസംവാദത്തിനായി ക്ഷണിച്ചത്. പൊതുതിരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതുസംവാദത്തിനായിരുന്നു ക്ഷണം.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. പിന്നാലെ, വൈകിട്ട് ഏഴോടെ അദ്ദേഹം തിഹാർ ജയിലിൽനിന്നു പുറത്തെത്തി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്.
ഹൈദരാബാദ് /കാൻപുർ ∙ കോൺഗ്രസിനെ ഹിന്ദുവിരുദ്ധമെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആക്രമണത്തിനു മൂർച്ചകൂട്ടിയപ്പോൾ ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയായി മോദി ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. മതത്തിന്റെ പേരിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നു കോൺഗ്രസിന് അറിയാമെന്നും
ന്യൂഡൽഹി ∙ വോട്ടിങ് ഡേറ്റ, പെരുമാറ്റച്ചട്ടലംഘനം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും പ്രതിപക്ഷവും കൊമ്പുകോർക്കുന്നു. കമ്മിഷന്റെ വിശ്വാസ്യത, വോട്ടിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യാസഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്തിന് കടുത്ത ഭാഷയിൽ കമ്മിഷൻ തുറന്ന മറുപടി നൽകി. ഇന്ത്യാസഖ്യത്തിലെ നേതാക്കൾ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു മണിക്കൂർ മുൻപാണ് 5 പേജുള്ള മറുപടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഭോപാൽ ∙ വോട്ടിങ് യന്ത്രവുമായി പോയ ബസിനു തീപിടിച്ചു യന്ത്രങ്ങൾ നശിച്ചതിനെത്തുടർന്ന് റീപോളിങ് നടത്തിയ ബൂത്തുകളിൽ വോട്ടെടുപ്പ് ‘കത്തിക്കയറി’. മധ്യപ്രദേശിലെ ബേതുൽ ലോക്സഭാ മണ്ഡലത്തിൽ റീപോളിങ് നടത്തിയ 4 ബൂത്തുകളിൽ വൈകിട്ട് 5 വരെ 71.81% പേരാണു വോട്ട് രേഖപ്പെടുത്തിയത്. അന്തിമകണക്കിൽ പോളിങ് ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. മേയ് 7ന് വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങളുമായി പോകുമ്പോഴായിരുന്നു സൊനോറ ഗോല ഗ്രാമത്തിൽ വച്ച് ബസിനു തീപിടിച്ചത്. അന്ന് 72.65 ശതമാനമായിരുന്നു പോളിങ്.
ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങിന് ആയിരം കോടിയുടെ ആസ്തി. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി ലോക്സഭയിലേക്കു മത്സരിക്കാനുള്ള നാമനിർദേശപത്രികയ്ക്കൊപ്പം വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷൻകൂടിയായ അമൃത്പാൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കൾ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂൺ ഒന്നിനാണ് പഞ്ചാബിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.
പട്ന ∙ ബിഹാറിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചരണം ഊർജിതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും റാലികളും സംഘടിപ്പിക്കും. ഞായറാഴ്ച പട്നയിൽ റോഡ് ഷോയും തിങ്കളാഴ്ച ഹാജിപുർ, സാരൻ, മുസഫർപുർ എന്നിവിടങ്ങളിൽ റാലികളും നടക്കും. ഞായർ രാത്രി നരേന്ദ്ര മോദി പട്ന രാജ്ഭവനിൽ താമസിക്കും. റോഡ് ഷോയ്ക്കു
കനൗജ്∙ സുഹൃത്തുക്കളായ അംബാനിയുടെയും അദാനിയുടെയും പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പരാമർശിച്ചത് പരാജയഭീതി മൂലമാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കാൻ രാഹുൽ ഗാന്ധി അംബാനി–അദാനിമാരുടെ പേരുകൾ എന്താണ് ഉപയോഗിക്കാത്തതെന്ന് മോദി ചോദിച്ചിരുന്നു.
ന്യൂഡൽഹി ∙ പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണമെന്നു പറഞ്ഞ മുതിർന്ന നേതാവ് മണിശങ്കർ അയ്യരിൽനിന്ന് അകലം പാലിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡ്ഢിത്തങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയ്യരുടെ പഴയൊരു അഭിമുഖം ബിജെപി പ്രചരിപ്പിക്കുന്നതെന്നു കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പഴയൊരു അഭിപ്രായം ബിജെപി പ്രചരിപ്പിക്കുന്നതെന്നു കോൺഗ്രസ് നേതാവ് പവൻ ഖേര
പത്തനംതിട്ട ∙ കാലാവസ്ഥാ മാറ്റം ഇന്ത്യയിലെ ഭാവി വോട്ടെടുപ്പുകളെയും പ്രചാരണ രീതികളെയും ബാധിക്കുമോ? ഇക്കുറി 97 കോടിയിലേറെ വോട്ടർമാർ പങ്കാളികളായിട്ടുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് വരുംവർഷങ്ങളിൽ ചൂടുകാലങ്ങളിൽ നടത്താനുള്ള സാധ്യത കുറയുന്നു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച എൽനിനോയുടെ ഫലമായ താപനം ഈ ഏപ്രിലിൽ ഇന്ത്യ മുഴുവൻ
ബെംഗളൂരു∙ മുസ്ലിം സംവരണ വിഷയത്തിൽ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തതിനെ തുടർന്നാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലിംകൾക്കു നൽകുന്നുവെന്ന് ആരോപിക്കുന്ന അനിമേഷൻ വിഡിയോയാണ് പ്രചരിപ്പിച്ചത്.
ഒരു വലിയ അപകടത്തിനുശേഷം ആശുപത്രിയിൽ നിന്ന് വന്നപോലെയാണ് പുരി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഉമബല്ലവ് രഥ് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. തലയിൽ കെട്ട്, മുഖത്ത് തുന്നൽ, ദേഹമാകെ മുറിപ്പാടുകൾ. കഴിഞ്ഞ ദിവസം ഉമ നേരിട്ട അപ്രതീക്ഷിത ആക്രമണത്തിന്റെ അടയാളങ്ങളായിരുന്നു അതെല്ലാം. അടിവന്നത് എതിർ പാർട്ടിക്കാരിൽ നിന്നാണോ എന്ന ചോദ്യം പൂർത്തിയാക്കും മുൻപേ അനുയായിയുടെ മറുപടിയെത്തി– അല്ല സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാർ ഭാരവാഹിത്വം ലഭിക്കാത്തതിന്റെ അസ്വസ്ഥത നേതൃത്വത്തിനു മുൻപിൽ പ്രകടിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനായിരുന്നു നിർദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇവർ ആവശ്യം ശക്തമാക്കി. തിരഞ്ഞെടുപ്പിൽ സംഘടനാപോരായ്മ നിഴലിച്ചെന്ന കുറ്റപ്പെടുത്തൽ കൂടി ഉയർന്ന സാഹചര്യത്തിലാണു പുനഃസംഘടന. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായി എതിർത്തു. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീർപ്പു പറയാനിരിക്കെ, ജാമ്യത്തെ എതിർത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു.
ന്യൂഡൽഹി ∙ വ്യവസായികളായ അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയർത്തി പ്രധാനമന്ത്രി നടത്തിയ പരാമർശത്തെ ആയുധമാക്കി കോൺഗ്രസ്. ഇക്കാര്യത്തിൽ സ്വന്തം ഏജൻസികളായ ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് അന്വേഷണം നടത്താൻ മോദിയെ കോൺഗ്രസ് വെല്ലുവിളിച്ചു.
ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ സ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതു സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് ക്ഷണം. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് നേതാക്കളെ പൊതുസംവാദത്തിനു ക്ഷണിച്ചത്.