ബുൾഡോസറായി ബുമ്രയും ഷമിയും; ഏഴു ഡിഗ്രി തിരിച്ച് കുൽദീപ്; രോഹിത് നയിച്ചു, ടീം ഇന്ത്യ മുന്നോട്ട്
Mail This Article
×
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.