ഇവിഎമ്മിൽ നമ്മളിട്ട വോട്ടിന്റെ ‘ലൈഫ്’ എത്ര? കറന്റ് പോയാൽ യന്ത്രത്തിലെ വോട്ടും മായുമോ?
Mail This Article
രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്. ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7നാണ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവസാനമായി അപ്ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ?