മകരച്ചാൽ പാടത്ത് കർഷകരുടെ കണ്ണീർ; കൂട്ടിയിട്ടിരിക്കുന്നത് 850 ക്വിന്റൽ നെല്ല്
Mail This Article
×
എടത്വ∙ തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന മകരച്ചാലിൽ പാടത്ത് 56 ഏക്കറിലെ നെല്ല് കൊയ്തു 18 ദിവസമായിട്ടും സംഭരിച്ചില്ല. അമിത തുക പാട്ടം നൽകിയാണു കൃഷിയിറക്കിയതെന്നു നിരണം സ്വദേശി ഏഴുപറയിൽ എ.ആർ.അനിൽ പറയുന്നു. ഏകദേശം 850 ക്വിന്റൽ നെല്ലാണ് പാടത്ത് വിവിധ സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
രണ്ടു മില്ലുകാർ സംഭരിക്കാമെന്നു പറഞ്ഞ് എത്തിയെങ്കിലും സംഭരിക്കാൻ തയാറായില്ല. വിളവ് കുറഞ്ഞതും ചുരുങ്ങിയതുമായ അളവ് 6.5% ആണ്. അത് 3% ആകാവൂ എന്നാണു വ്യവസ്ഥ. കിഴിവ് കൊടുക്കാൻ തയാറാണെന്നും എന്നിട്ടും നെല്ല് സംഭരിക്കുന്നില്ലെന്നാണു കർഷകൻ പറയുന്നത്. വൈകിട്ടു മഴ പെയ്യുന്നതു കാരണം കറവൽ കൂടുന്ന സ്ഥിതിയാണ്. നെല്ല് ഉണക്കാൻ മാത്രം ദിവസം 3000 രൂപ കൂലി നൽകണമെന്നും അനിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.