Activate your premium subscription today.
ലണ്ടൻ∙ എർലിങ് ഹാളണ്ടിന്റെ ഡബിൾ ഗോൾത്തിളക്കവുമായി ടോട്ടനത്തെ 2–0നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടനേട്ടത്തിനു തൊട്ടരികെ. തുടർച്ചയായി നാലാം വർഷവും പ്രിമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് ഇനി വേണ്ടത് ഒരേയൊരു വിജയം കൂടി മാത്രം. രണ്ടാം സ്ഥാനക്കാരായ ആർസനലുമായി 2 പോയിന്റ് ലീഡുള്ള സിറ്റി ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും. ആർസനലും എവർട്ടനുമായാണ് അവസാന ലീഗ് പോരാട്ടം. അവസാന മത്സരത്തിൽ ജയിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ ആർസനലും കളത്തിലിറങ്ങുമ്പോൾ ലീഗിനു ഫൊട്ടോഫിനിഷിന്റെ ആവേശം.
39–ാം വയസ്സിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് ഇതിഹാസ താരം സുനിൽ ഛേത്രി ബൂട്ടഴിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളില്‍ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണു മടക്കം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം. ഗോൾ വേട്ടയിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. 39 വയസ്സുകാരനായ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു
ആലുവ : ജർമനിയിൽ നടക്കുന്ന ‘ജർമനി കപ്പ് 2024’ യൂറോപ്യൻ ക്ലബ് യോഗ്യത ഫുട്ബോൾ ടൂർണമെന്റിൽ പന്തു തട്ടാൻ ആലുവ സ്വദേശിയും. അണ്ടർ 15 വിഭാഗത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ചേർന്ന് പ്രവർത്തിക്കുന്ന യങ് ബ്ലാസ്റ്റേഴ്സ് സ്പോർട്സ്ഹുഡ്
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ സോസിദാദിനെ 2–0നു തോൽപിച്ച ബാർസിലോന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. സ്വന്തം മൈതാനത്ത് പതിനാറുകാരൻ ലാമിൻ യമാൽ (40–ാം മിനിറ്റ്), റാഫിഞ്ഞ (90+3, പെനൽറ്റി) എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.
പാരിസ് ∙ 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ അർജന്റീന ഫുട്ബോൾ താരം ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ ട്രോഫി മോഷണം പോയതാണെന്നും അതു ലേലം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ താരത്തിന്റെ മക്കൾ. മറഡോണയ്ക്കു കിട്ടിയ പുരസ്കാരം ജൂൺ 6നു ലേലത്തിനു വയ്ക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കവേ ആണ് ആരോപണവുമായി മറഡോണയുടെ അനന്തരാവകാശികൾ രംഗത്തെത്തിയത്. ലേലം തടയണമെന്നാവശ്യപ്പെട്ട് അടിയന്തര അപേക്ഷ നൽകുമെന്ന് ഇവരുടെ അഭിഭാഷകനായ ഗിലെസ് മോറ്യു പറഞ്ഞു. ട്രോഫി മോഷണം പോയതിനുള്ള പരാതിയും നൽകും.
കിരീടമുറപ്പിച്ചതിനു ശേഷമുള്ള ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം ആഘോഷിച്ചു ജയിക്കാമെന്ന പിഎസ്ജിയുടെ മോഹം ടുളൂസ് തകർത്തു. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ 3–1നാണ് ചാംപ്യൻമാരുടെ തോൽവി. 8–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും തിസ് ടാലിംഗ (13–ാം മിനിറ്റ്), യാൻ ബോഹോ (68), ഫ്രാങ്ക് മാഗ്രി (90+5) എന്നിവരുടെ ഗോളിൽ ടുളൂസ് അവിസ്മരണീയ വിജയം നേടി.
ബയർ ലെവർക്യുസൻ ഇതിനു മുൻപ് അവസാനമായി ഒരു തോൽവിയറിഞ്ഞത് ബോഹമിനെതിരെയാണ്. കഴിഞ്ഞ വർഷം മേയിലായിരുന്നു ആ 3–0 തോൽവി. ഒരു വർഷം പിന്നിടുമ്പോൾ അതേ ടീമിനെതിരെ അതേ മൈതാനത്ത് 5–0 വിജയവുമായി ലെവർക്യുസൻ അതുല്യമായി ഒരു നേട്ടം കൈവരിച്ചു– തോൽവിയറിയാതെ തുടരെ 50 മത്സരങ്ങൾ! ജർമൻ ബുന്ദസ്ലിഗ കിരീടം നേരത്തേതന്നെ ഉറപ്പിച്ച ലെവർക്യുസൻ എവേ ഗ്രൗണ്ടിൽ നടന്ന മത്സരം അക്ഷരാർഥത്തിൽ ഗോളടിച്ച് ആഘോഷമാക്കി.
സ്പാനിഷ് ലീഗ് ഫുട്ബോൾ (ലാ ലിഗ) കിരീടം നേടിയതിന്റെ വിജയാഘോഷവുമായി റയൽ മഡ്രിഡ് താരങ്ങൾ മഡ്രിഡ് നഗരവീഥികളിലൂടെ തുറന്ന ബസിൽ പ്രദക്ഷിണം നടത്തുന്നതിന്റെ ദൃശ്യമാണിത്.
പാരിസ്∙ നിലവിലെ സീസണിന്റെ അവസാനം പിഎസ്ജി ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് താരം കിലിയൻ എംബപെ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് എംബപെ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇതോടെ അടുത്ത സീസണിൽ എംബപെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിൽ ചേരുമെന്ന് ഏകദേശം ഉറപ്പായി.
എതിരാളികളെ കൊതിപ്പിച്ചു നിരാശപ്പെടുത്തുന്നതാണ് ഇപ്പോൾ ബയർ ലെവർക്യുസന്റെ ആനന്ദം! ജർമൻ ക്ലബ്ബിന്റെ റെക്കോർഡ് അപരാജിത കുതിപ്പ് അവസാനിപ്പിക്കാമെന്ന ഇറ്റാലിയൻ ക്ലബ്ബിന്റെ മോഹം യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനലിന്റെ ഇൻജറി ടൈമിൽ പൊലിഞ്ഞു. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ (90+7) ജോസിപ് സ്റ്റാനിക് നേടിയ ഗോളിൽ രണ്ടാം പാദത്തിൽ സമനില (2–2) പിടിച്ച ലെവർക്യുസൻ ഇരുപാദങ്ങളിലുമായി 4–2 ജയത്തോടെ ഫൈനലിൽ കടന്നു.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്റർ. രാത്രി 7.15. അതിവിശാലമായ ബോൾറൂമിലെ കൂറ്റൻ ഡിജിറ്റൽ സ്ക്രീനിൽ തെളിഞ്ഞു; സൂപ്പർ ലീഗ് കേരള! കളമൊരുങ്ങി, ടീമുകൾ നിരന്നു, ഇനി പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോളിന്റെ കളിയാവേശം നിറയുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ (എസ്എൽകെ) കിക്കോഫിനു കാത്തിരിക്കാം. 45 ദിവസം നീളുന്ന ആദ്യ സീസണിനു സെപ്റ്റംബർ ആദ്യ വാരം തുടക്കം.
കൊച്ചി ∙ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗിന്റെ ആവേശം കേരളത്തിലേക്കും. 6 നഗരങ്ങൾ കേന്ദ്രീകരിച്ച് 6 പ്രഫഷനൽ ക്ലബ്ബുകൾ. സെപ്റ്റംബറിൽ ആരംഭിച്ചു രണ്ടു മാസത്തോളം നീളുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു രൂപീകരിച്ച 6 ക്ലബ്ബുകളാണ് ആദ്യ ലീഗിൽ കരുത്തു പരീക്ഷിക്കുക. ഐഎസ്എൽ മാതൃകയിലാകും ലീഗ്. കായിക മന്ത്രി വി. അബ്ദുറഹിമാൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയ, അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, ടെക്നിക്കൽ കമ്മിറ്റി ചെയർമാനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ഐ.എം.വിജയൻ, ഷബീറലി, പ്രൊ കബഡി ലീഗ് സഹസ്ഥാപകനും ടെലിവിഷൻ കമന്റേറ്ററുമായ ചാരുശർമ , മന്ദിര ബേദി , സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ടീം ഉടമകൾ, മുൻകാല താരങ്ങൾ തുടങ്ങിയവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കും.
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടും. വ്യാഴാഴ്ച പുലർച്ചെ നടന്ന രണ്ടാം പാദ സെമി പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ ജർമൻ ക്ലബ്ബ് ബയൺ മ്യൂണിക്കിനെ തോൽപിച്ചു. അവസാന മിനിറ്റുകൾ വരെ
അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ലോകകപ്പ് ഗോൾഡൻ ബോൾ ട്രോഫി ലേലത്തിന്. 1986 ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മറഡോണയ്ക്കു ലഭിച്ച ട്രോഫിയാണ് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് ലേലത്തിനു വയ്ക്കുന്നത്. ജൂൺ 6നാണ് ലേലം. ആദ്യമായാണ് ഒരു ഗോൾഡൻ ബോൾ ട്രോഫി ലേലം ചെയ്യുന്നത്.
കുവൈത്ത്, ഖത്തർ എന്നിവയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പരിശീലന ക്യാംപിൽ 4 മലയാളി താരങ്ങൾ. ശനിയാഴ്ച പ്രഖ്യാപിച്ച 26 കളിക്കാരുടെ പേരുകൾക്കു പുറമേ ഇന്നലെ 15 പേരെക്കൂടി ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. 10 മുതൽ ഭുവനേശ്വറിലാണ് ക്യാംപ്.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – ക്രിസ്റ്റൽപാലസ് മത്സരം നിയന്ത്രിച്ച റഫറി ജാറഡ് ഗില്ലറ്റ് ചരിത്രപുരുഷനായി! പ്രിമിയർ ലീഗിൽ ആദ്യമായി ശരീരത്തിൽ ക്യാമറ ഘടിപ്പിച്ചു മത്സരം വിസിൽ ചെയ്യാനിറങ്ങിയ റഫറിയായി ഗില്ലറ്റ്.
പാരിസ്∙ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. പാരിസിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. ആദ്യപാദ പോരാട്ടത്തിൽ ജർമൻ ക്ലബ്ബ് ഒരു ഗോളിനു വിജയിച്ചിരുന്നു.
അർജന്റീനയെ 1978ലെ ഫുട്ബോൾ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകൻ സീസർ ലൂയിസ് മെനോറ്റി (85) അന്തരിച്ചു. ബോക്ക ജൂനിയേഴ്സ് ഉൾപ്പെടെയുള്ള പ്രശസ്തമായ അർജന്റീന ക്ലബ്ബുകളുടെ താരമായിരുന്ന മെനോറ്റി 1974ലാണ് ദേശീയ ടീം പരിശീലകനായത്.
കൊച്ചി∙ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളമൊഴിഞ്ഞതോടെ ‘ഇവാന്റെ ടീം’ ഇനി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. ഐഎസ്എൽ ഫുട്ബോൾ കിരീടം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സിയും ലീഗ് ഷീൽഡ് ഉയർത്തിയ മോഹൻ ബഗാനുമെല്ലാം ടീം ഉടച്ചുവാർക്കലിന് ഒരുങ്ങുമ്പോൾ കനപ്പെട്ട ‘മെയ്ക്ക് ഓവർ’ ആലോചനകളിലാണ് ബ്ലാസ്റ്റേഴ്സും. പുതിയ താരങ്ങളുടെ വരവിനൊപ്പം ടീമിന്റെ താരനിരയിൽനിന്നു ചെറുതല്ലാത്ത പടിയിറക്കങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.
മാഞ്ചസ്റ്റർ ∙ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോളടിമേളത്തിന്റെ അകമ്പടിയിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ വോൾവർഹാംപ്ടനെ 5–1ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി, കിരീടപ്പോരാട്ടം സിറ്റി കടുപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ബോൺമത്തിനെ 3–0ന് മറികടന്ന ആർസനൽ, 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
കൊൽക്കത്ത∙ ‘പകയും പ്രതികാരവും കൊണ്ടുനടക്കാൻ ഞാൻ മാഫിയ ഡോൺ അല്ല’ എന്നായിരുന്നു ഐഎസ്എൽ ഫുട്ബോൾ ഫൈനലിനു തലേദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് പറഞ്ഞത്. പക്ഷേ, ലീഗിലെ അവസാന മത്സരത്തിൽ ബഗാനോട് തോറ്റ്, ലീഗ് വിന്നേഴ്സ് ഷീൽഡ് അടിയറവു വയ്ക്കേണ്ടിവന്നതിന്റെ നിരാശയും പകരം ചോദിക്കാനുള്ള വാശിയുമായാണ് മുംബൈ സിറ്റി എഫ്സിയും പരിശീലകൻ പീറ്റർ ക്രാറ്റ്കിയും ഇന്നലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.
കൊച്ചി ∙ അത്രമേൽ സ്നേഹിക്കുന്ന ആരാധകർക്കൊരു വിട വാങ്ങൽ കുറിപ്പ് എഴുതാതിരിക്കാൻ ആകുമായിരുന്നില്ല, ആ സെർബിയക്കാരന്! അതിനു പക്ഷേ, വേണ്ടിവന്നത് ഒന്നോ രണ്ടോ ഐഎസ്എൽ മത്സരങ്ങളുടെ ഇടവേള. ഹൃദയം നോവിച്ചൊരു വിടവാങ്ങൽ ആയിരുന്നു എന്നതിനു മറ്റെന്തു സാക്ഷ്യം വേണം! ഏപ്രിൽ 26 നാണു ഇവാൻ വുക്കോമനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഉഭയ സമ്മതത്തോടെ ഒഴിയുകയാണെന്നു ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളെ ആ അപ്രതീക്ഷിത വിട പറയൽ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഇവാൻ നിശ്ശബ്ദനായിരുന്നു; ഇന്നലെ വരെ.
കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. ISL: Mohun Bagan Super Giants vs Mumbai City FC Match Updates
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലെ മാണിക്യക്കൊട്ടാരത്തിൽ മാത്രമല്ല, അവരുടെ വീടിന്റെ മുകൾപ്പരപ്പിലും ഇടംപിടിച്ചിരിക്കുകയാണ് ചുമതലയൊഴിഞ്ഞ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. പാലക്കാട് കടമ്പഴിപ്പുറം കുട്ടിയംപാടം സ്വദേശി കെ.സുജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്റെ’ ചിത്രം വീടിന്റെ ടെറസിൽ വരച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ നിർദേശ പ്രകാരം 3 ദിവസമെടുത്താണ് ചിത്രം വരച്ചുതീർത്തത്. 25 ലീറ്റർ പെയിന്റ് ഉപയോഗിച്ചു.
മ്യൂണിക്ക് ∙ ‘എനിക്കു വലിയ സന്തോഷമൊന്നുമില്ല’– ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ബയൺ മ്യൂണിക്കിനെതിരെ അവരുടെ മൈതാനത്ത് സമനില നേടിയതിനു ശേഷം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ. ആഞ്ചലോട്ടിക്ക് അങ്ങനെ പറയാം; കാരണം റയൽ ചാംപ്യൻസ് ലീഗ് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്! ബയണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ ആദ്യ പകുതിയിൽ 1–0നു മുന്നിൽ നിന്ന റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, നാലു മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയ 2 ഗോളുകളിൽ അപ്രതീക്ഷിതമായി പിന്നിലായി.
കൊച്ചി ∙‘‘ലെതർ സ്യൂട്ട്കെയ്സും വാച്ചും, മറ്റൊന്നുമില്ല!’’– 5 പതിറ്റാണ്ടു മുൻപ് ഏഷ്യൻ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീം അംഗങ്ങൾക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് അന്നത്തെ ക്യാപ്റ്റൻ ഷബീർ അലിയുടെ വാക്കുകൾ. സുവർണ നേട്ടത്തിന്റെ വാർഷിക ദിനമായ ഇന്നലെ ടീമിനെ ആദരിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കൊൽക്കത്തയിൽ ഒരുക്കിയ ചടങ്ങിലായിരുന്നു ഷബീർ അലിയുടെ വെളിപ്പെടുത്തൽ.
‘‘കേറിവാടാ മക്കളേ...’’അഞ്ഞൂറാന്റെ ഈ ഡയലോഗ് 20 വർഷത്തിനുശേഷം വീണ്ടുമെടുത്തു റിലീസ് ചെയ്തതു സിദ്ദിഖ്–ലാൽ അല്ല. സെർബിയക്കാരൻ ഇവാൻ വുക്കൊമനോവിച് ആയിരുന്നു. 2021 മാർച്ചിലായിരുന്നു അഞ്ഞൂറാൻ ഡയലോഗിന്റെ രണ്ടാമത്തെ റിലീസ്. ഐഎസ്എൽ 8–ാം സീസണിന്റെ ഫൈനൽ മഡ്ഗാവിലെ ഫറ്റോർദ നെഹ്റു
മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബയണ്‍ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മഡ്രിഡ്. ബയണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. 83–ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ നേടിയ പെനൽറ്റി ഗോളാണ് കളി
ആരു ജയിക്കും എന്നതല്ല; പിഎസ്ജി എപ്പോൾ ജയിക്കും എന്നതാണ് ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ ചോദ്യം! ജയിച്ചു കിരീടം ചൂടാനുള്ള അവസരം ശനിയാഴ്ച ലെ ഹാവെയ്ക്കെതിരെ സമനില വഴങ്ങി നഷ്ടമാക്കിയെങ്കിലും രണ്ടാമതുള്ള മോണക്കോ ഇന്നലെ ഒളിംപിക് ലിയോണിനെതിരെ 3–2നു തോറ്റതോടെ പിഎസ്ജി കിരീടമുറപ്പിച്ചു. ഫ്രഞ്ച് ലീഗിൽ പാരിസ് ക്ലബ്ബിന്റെ 12–ാം കിരീടമാണിത്.
മുംബൈ ∙ എഫ്സി ഗോവയുടെ പോരാട്ടവീര്യത്തിനു മുംബൈ സിറ്റി എഫ്സിയുടെ താരപ്രമുഖരെ തടയാനായില്ല! ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ രണ്ടാം പാദത്തിലും ഗോവയെ കീഴടക്കിയ മുംബൈ സിറ്റി എഫ്സി ഫൈനലിൽ. സ്കോർ: മുംബൈ –2, ഗോവ–0 (ഇരുപാദങ്ങളിലുമായി 5–2). ഹോർഹെ
കൊൽക്കത്ത ∙ സോൾട്ട് ലേക്ക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകരുടെ മനസ്സു നിറച്ച്, സഹൽ അബ്ദുൽ സമദ് നേടിയ ഇൻജറി ടൈം വിജയഗോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ഫുട്ബോൾ ഫൈനലിലേക്ക്. സെമിഫൈനൽ രണ്ടാം പാദത്തിൽ, ഒഡീഷ എഫ്സിയെ 2–0ന് തോൽപിച്ചാണ് ബഗാൻ ഫൈനലിലെത്തിയത്. ജയ്സൻ കമ്മിങ്സിന്റേതാണ് ബഗാന്റെ ആദ്യഗോൾ. ഇരുപാദങ്ങളിലുമായി 3–2നാണ് ബഗാന്റെ ജയം. ആദ്യപാദം ഒഡീഷ 2–1നു ജയിച്ചിരുന്നു. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ബഗാന് സീസണിലെ വിജയകിരീടം മോഹിക്കാൻ കൂടിയാണു വഴി തെളിഞ്ഞത്. മുംൈബ സിറ്റി – ഗോവ രണ്ടാം സെമി വിജയികളുമായി മേയ് 4ന് കൊൽക്കത്തയിലാണ് ഫൈനൽ.
മേജർ ലീഗ് സോക്കറിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ടീമിനെതിരെ ലയണൽ മെസ്സിയുടെ 2 ഗോൾ മികവിൽ ഇന്റർ മയാമിക്കു 4–1 വിജയം. ഗില്ലറ്റ് സ്റ്റേഡിയത്തിൽ 65,612 കാണികൾക്കു മുന്നിൽ 32,67 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
ഈ വർഷം അവസാനത്തോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുമെന്ന് ബ്രസീലിയൻ വനിതാ ഫുട്ബോൾ ഇതിഹാസം മാർത്ത. ബ്രസീലിലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ്, പാരിസ് ഒളിംപിക്സിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മുപ്പത്തിയെട്ടുകാരിയായ മാർത്ത വ്യക്തമാക്കിയത്. ‘രാജ്യാന്തര ഫുട്ബോളിൽ ഇതെന്റെ അവസാന വർഷമായിരിക്കും. അതിനുള്ള സമയമായിരിക്കുന്നു.
ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ അടിതെറ്റിയെങ്കിലും ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കിരീടം വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. യുവതാരം ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിൽ ബ്രൈട്ടനെ 4–0ന് തകർത്ത സിറ്റി, 33 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി രണ്ടാമതാണ്. ഒരു മത്സരം അധികം കളിച്ച ആർസനൽ 77 പോയിന്റുമായി ഒന്നാമതും ലിവർപൂൾ 74 പോയിന്റുമായി മൂന്നാമതുമുണ്ട്.
കൊച്ചി ∙ ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ഇവാൻ വുക്കോമനോവിച്ച് മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. അദ്ദേഹത്തിനു മുന്നിൽ ഒന്നിലേറെ വിദേശ ഓഫറുകളുണ്ടെന്നാണു വിവരം. ‘ഞാൻ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്നു പറഞ്ഞാൽ അതിനർഥം ഇന്ത്യ വിടുന്നു എന്നായിരിക്കും’ എന്നാണ് അദ്ദേഹം സീസൺ തുടക്കത്തിൽ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനെ, കേരളത്തെ ഏറെ സ്നേഹിച്ച ഇവാൻ വേറൊരു ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപര്യപ്പെടില്ലെന്നാണു സൂചന. ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞ വിവരം ക്ലബ് ഔദ്യോഗികമായി ഇന്നലെ അറിയിക്കുന്നതിനു മുൻപു തന്നെ ഇവാൻ ഇന്ത്യയിൽ നിന്നു മടങ്ങിയിരുന്നു. അതേസമയം, വേർപിരിയലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
2023 മാർച്ച് മൂന്ന്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എടുത്തത് അന്നായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ പ്ലേ ഓഫ് മത്സരത്തിലെ ഫ്രീകിക്ക് ഗോളിന്റെ പേരില്‍ ടീമിനെ ഒന്നാകെ പിന്‍വലിച്ചാണ് ഇവാൻ വുക്കോമാനോവിച്ച് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയത്.
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച പരിശീലകൻ ആരാണെന്ന ചോദ്യത്തിന്, ഏതൊരു മഞ്ഞപ്പട ആരാധകനും ഒരു ഉത്തരം മാത്രമായിരിക്കും പറയുക. സെർബിയക്കാരന് ഇവാൻ വുക്കോമാനോവിച്ച് എന്ന ആശാൻ. ആരാധകർ അത്രയേറെ നെഞ്ചോടു ചേർത്തുവച്ച പേരായിരുന്നു അത്.
കൊച്ചി ∙ ‘‘ സാറേ, ഞാൻ ഗോളടിച്ചൂട്ടോ’’ – ഏപ്രിൽ 12നു രാത്രി വൈകി കെ.രവീന്ദ്രന്റെ ഫോണിൽ ആഹ്ലാദം തുളുമ്പുന്നൊരു സന്ദേശമെത്തി; കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്ന്. ആ സന്ദേശം നിഹാൽ സുധീഷിന്റേതായിരുന്നു. പിന്നീട്, മുഹമ്മദ് അയ്മന്റെ വോയ്സ് ക്ലിപ്: ‘‘ ഞങ്ങൾ വരുന്നുണ്ട്, സാറിനെ കാണാൻ.’’ ഇരട്ടസഹോദരങ്ങളായ അയ്മനും അസ്ഹറും നിഹാലിനൊപ്പം തേവര സേക്രഡ് ഹാർട്ട് ഗ്രൗണ്ടിലെത്തി; അവരുടെ സാറിനെ കാണാൻ. ആ കൂടിക്കാഴ്ചയുടെ സന്തോഷത്തിലാണ് രവിയേട്ടൻ എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ഫുട്ബോൾ ഗുരു.
മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു.
ഫറ്റോർഡ (ഗോവ) ∙ ഇതെന്തു മറിമായം! കണ്ണടച്ചു തുറക്കുന്നതിനിടെ കളി വട്ടം തിരിച്ച മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ചരിത്രത്തിലെ നാടകീയ വിജയങ്ങളിലൊന്നു സ്വന്തം. ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ, എഫ്സി ഗോവയ്ക്കെതിരെ 90 മിനിറ്റ് വരെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ അത്യുജ്വല വിജയം നേടിയത്.
ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.
മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു കൊൽക്കത്തയിൽ നടക്കും.
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒന്നിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഫൈനലിലെത്തുന്ന ടീമുകളിൽ, ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന്റെ ഗ്രൗണ്ടിലാകും ഫൈനൽ നടക്കുക. കൊൽക്കത്ത മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവയാണ് ലീഗിലെ ആദ്യ 3 സ്ഥാനക്കാർ.
കൊച്ചി∙ രണ്ടാം പകുതി ഇഴയുന്നൊരു ബ്ലോക്ബസ്റ്റർ ചിത്രത്തിനു സമാനമായ കാഴ്ചയായിരുന്നു ഐഎസ്എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ്. ലീഗിന്റെ ആദ്യ പകുതിയിൽ ആരാധകർക്ക് ആവേശം സമ്മാനിച്ച ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്കു ശേഷം ആകെ ശോകമായി. സീസണിലുടനീളം വില്ലൻ സാന്നിധ്യമായി നിറഞ്ഞ പരുക്കിന്റെ ‘പ്രകടന’ത്തിലാണു ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്. കൂട്ടപ്പരുക്കിന്റെ തീക്കടലും പുതിയ താരപ്പിറവികളുടെ തിരുമധുരവും കണ്ട ബ്ലാസ്റ്റേഴ്സിന്റെ യാത്ര പ്ലേഓഫിൽ അവസാനിക്കുമ്പോൾ സമ്മിശ്രമാകും ആരാധകരുടെയും വികാരങ്ങൾ. പ്ലേഓഫിൽ ഒഡീഷ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ ഈ സീസണിൽ എഫ്സി ഗോവ തൊട്ടതെല്ലാം ‘ഗോൾഡാണ്’. ലീഗിന്റെ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനം കയ്യടക്കിവച്ച്, രണ്ടാം പകുതിയിൽ അൽപം നിറം മങ്ങിയെങ്കിലും പ്ലേ ഓഫിൽ ഗോവ തനിനിറം കാട്ടി. 3 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ചെന്നൈയിൻ എഫ്സിയെ 2–1ന് തോൽപിച്ച ഓറഞ്ച് പട ഐഎസ്എൽ സെമി ബെർത്ത് ഉറപ്പിച്ചു.
ന്യൂഡൽഹി ∙ ഫുട്ബോൾ ലോകത്തെ നൂതന പരീക്ഷണമായ ഡ്രോൺ ഫുട്ബോൾ ഇന്ത്യയിലും. ഡ്രോൺ ഡെസ്റ്റിനേഷൻ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ന്യൂഡൽഹിയിൽ ഡ്രോൺ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഡ്രോൺ സോക്കർ അസോസിയേഷൻസ് (ഫിഡ) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിലവിൽ യുഎസ് ഉൾപ്പെടെ 20ൽ അധികം രാജ്യങ്ങളിൽ ഈ മത്സരയിനം പ്രചാരത്തിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഡ്രോൺ ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
‘യൂറോപ്പ ലീഗ് ഫുട്ബോളിൽ നിന്നു പുറത്തായത് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കും’– രണ്ടാംപാദ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ 1–0ന് തോൽപിച്ചിട്ടും ഇരുപാദങ്ങളിലുമായി 3–1ന്റെ തോൽവി വഴങ്ങി, യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്തായ ലിവർപൂൾ ടീം മാനേജർ യൂർഗൻ ക്ലോപ്പിന്റെ ഈ വാക്കുകളിൽ ചാരി ആരാധകർക്ക് ആശ്വസിക്കാം.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എക്സ്ട്രാ ആയിട്ട് ഒരു കാര്യമേയുള്ളൂ- നിർഭാഗ്യം! കഴിഞ്ഞ മത്സരങ്ങളിലെല്ലാം അത് പരുക്കിന്റെ രൂപത്തിലായിരുന്നെങ്കിൽ ഇന്നലെ അത് എക്സ്ട്രാ ടൈമിൽ വഴങ്ങിയ തോൽവിയുടെ രൂപത്തിൽ തന്നെയായി. അധികസമയത്തേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിക്കു മുന്നിൽ 2-1നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സീസണിന് സങ്കടകരമായ ഫൈനൽ വിസിൽ.
കോവിഡ് കാലത്തു മുടങ്ങിയ വേതനം ആവശ്യപ്പെട്ടു പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ കേസിൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് 10.5 ദശലക്ഷം ഡോളർ (ഏകദേശം 87.76 കോടി രൂപ) നൽകാൻ വിധി. ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതിന്റെ പകുതി തുക നൽകാനാണു വിധിയെങ്കിലും കേസിൽ അപ്പീൽ നൽകുമെന്നു യുവന്റസ് ക്ലബ് അധികൃതർ അറിയിച്ചു.
ഭുവനേശ്വർ∙ നോക്കൗട്ട് മത്സരത്തിൽ ഒഡിഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡിഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം, എക്സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് ഒഡിഷ പിടിച്ചെടുത്തത്. 67–ാം മിനിറ്റിൽ ഫെഡോർ ചെര്‍ണിച്ചിലൂടെ
മാഞ്ചസ്റ്റർ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സെമി ഫൈനലിൽ കടന്ന് റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും. പെനൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയാണ് റയൽ സെമിയിലെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആർസനലിനെതിരെ ബയേണിന്റെ വിജയം. 1
മഡ്രിഡ് ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണ എഫ്സിയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്മാര്ക്ക് മുതലാക്കാനായില്ല. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.
120 വർഷങ്ങൾക്കു ശേഷം ജർമനിയിലെ ലെവർക്യുസൻ നഗരത്തിൽ മഴ പെയ്തു; ആനന്ദത്തിന്റെ മഴ! കിരീടവരൾച്ചയുടെ ദീർഘകാലത്തിനു ശേഷം അവർക്കു രക്ഷകനായി അവതരിച്ചത് ഒരു സ്പെയിൻകാരൻ; സാബി അലോൻസോ. ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ തോൽവിയറിയാതെ കിരീടമെന്ന നേട്ടം അലോൻസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർക്യുസൻ ടീം ഇന്നലെ കൈവരിച്ചത് 5–0 ജയത്തോടെ ആഘോഷമായിട്ടു തന്നെ. സ്വന്തം മൈതാനമായ ബേയ് അരീനയിൽ വെർഡർ ബ്രെമനെ 5–0നു തോൽപിച്ചതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലെവർക്യുസന് 16 പോയിന്റിന്റെ ലീഡായി.
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ആത്മവിശ്വാസത്തണലിൽ, മുംബൈ സിറ്റി എഫ്സിയെ 2–1നു തോൽപിച്ച കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായി. ലിസ്റ്റൻ കൊളാസോ (28), ജയ്സൺ കമ്മിങ്സ് (80) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്. 89–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ലാലിയൻസുവാല ഛാങ്തെ മുംബൈ സിറ്റി എഫ്സിയുടെ ഗോളും നേടി.
ബർലിൻ∙ ജർമൻ ബുന്ദസ്ലിഗയിൽ കന്നിക്കിരീടം സ്വന്തമാക്കിയ ബയർ ലെവർകുസൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെവർകുസൻ തോൽപിച്ചത്. ബുന്ദസ്ലിഗയിൽ 11 വർഷമായി തുടരുന്ന ബയൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവർകുസന്റെ
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നു പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 5–1 വിജയം. എർലിങ് ഹാളണ്ട് സീസണിലെ 20–ാം ലീഗ് ഗോൾ നേടിയ മത്സരത്തിൽ, ഡെയ്കി ഹാഷിയോകയുടെ സെൽഫ് ഗോളിലാണു സിറ്റി സ്കോറിങ് തുടങ്ങിയത്.
ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായിരുന്ന എസി മിലാനും ലിവർപൂളിനും വൻകരയിലെ രണ്ടാം നിര ചാംപ്യൻഷിപ്പിൽ കാലിടറി. യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയോടു 3–0 തോൽവി വഴങ്ങി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, എസി മിലാൻ സ്വന്തം ഗ്രൗണ്ടിൽ എഎസ് റോമയോട് 1–0നും തോറ്റു. സ്വന്തം മൈതാനത്ത് അറ്റലാന്റയോടു തോറ്റതോടെ ലിവർപൂളിന്റെ യൂറോപ്പ പ്രതീക്ഷകൾ മങ്ങിയതായി കോച്ച് യൂർഗൻ ക്ലോപ്പ് മത്സരശേഷം പറഞ്ഞു.
∙വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം; ‘പിള്ളേരു’ പണി പറ്റിച്ചു! വമ്പൻ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തീർത്തെടുത്തത് 3–1ന്. അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് അയ്മൻ (34 –ാം മിനിറ്റ്), ഡെയ്സൂകി സകായ് (51), നിഹാൽ സുധീഷ് (81) എന്നിവർ ഗോൾ കുറിച്ചപ്പോൾ ഹൈദരാബാദ് എഫ്സിയുടെ ഏക ഗോൾ ബ്രസീലിയൻ താരവും ക്യാപ്റ്റനുമായ ജോവ വിക്ടറിലൂടെ 88 –ാം മിനിറ്റിൽ. ബ്ലാസ്റ്റേഴ്സ് നിരയിൽ മുഹമ്മദ് അയ്മന്റെ അത്യധ്വാനമായിരുന്നു തുടക്കം മുതൽ. ഒരു ഗോളും ഒരു അസിസ്റ്റും. രണ്ട് അസിസ്റ്റുമായി സൗരവ് മണ്ഡലും ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്കു മുന്നിൽ ഗോളി ലാറ ശർമയും തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് 5 –ാം സ്ഥാനം ഉറപ്പാക്കി. അവസാന 6 കളികളിൽ ആദ്യ ജയം! ഇനി, പ്ലേ ഓഫിനുള്ള ഒരുക്ക കാലം. ഹൈദരാബാദിനു ലീഗിലെ അവസാന സ്ഥാനക്കാരായി മടക്കം.
പാരിസ് ∙ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയം. പിഎസ്ജി 2–1നു ലീഡ് എടുത്തു നിൽക്കെ ബാർസിലോന കോച്ച് ചാവി നടത്തിയതു 2 സബ്സ്റ്റിറ്റ്യൂഷനുകൾ. മൈതാനത്തിറങ്ങി ആദ്യമിനിറ്റിൽതന്നെ മിഡ്ഫീൽഡർ പെദ്രിയുടെ സൂപ്പർ അസിസ്റ്റ്. റാഫിഞ്ഞയുടെ ഗോളിൽ ബാർസ പിഎസ്ജിക്ക് ഒപ്പം (2–2). പിന്നീട് സെൻട്രൽ ഡിഫൻഡർ ആന്ദ്രേയാസ് ക്രിസ്റ്റൻസന്റെ ഊഴമായിരുന്നു. ക്രിസ്റ്റൻസൻ ഇറങ്ങി രണ്ടാം മിനിറ്റിൽ ബാർസയുടെ വിജയഗോൾ പിറന്നു. 2–1നു പിന്നിൽനിന്ന ബാർസിലോനയ്ക്കു 3–2 വിജയം. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ ആദ്യപാദം വിജയിച്ച ബാർസിലോന ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിലേക്ക് പദമൂന്നി. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മഡ്രിഡ് 2–1ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും തോൽപിച്ചു.
ഹൈദരാബാദ്∙ ഹൈദരാബാദ് എഫ്സിക്കെതിരായ വിജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മുഹമ്മദ് ഐമൻ (34), ഡയ്സുകെ സകായ് (51), നിഹാൽ സുധീഷ് (81) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ പഞ്ചാബ് എഫ്സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് 4–1നാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. വിൽമർ ജോർദാൻ ഗിൽ (19, 62), മദി തലാൽ (43), ലൂക്ക മെയ്സൻ (70) എന്നിവർ പഞ്ചാബിനായി ലക്ഷ്യം കണ്ടപ്പോൾ സയാൻ ബാനർജിയുടെ (25) വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ.
മഡ്രിഡ് ∙ ഐരാവതം കണക്കെ തലയെടുപ്പുള്ള വെളുത്ത ടീം ബസ്, മുന്നിൽ വഴികാട്ടിയായി ആഡംബര കാർ, ചുറ്റിലും അകമ്പടിയേകി കുതിരപ്പട; കളിതുടങ്ങും മുൻപേ വിജയമുറപ്പിച്ചായിരുന്നു സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി റയൽ മഡ്രിഡ് എത്തിയത്. എന്നാൽ ആവേശപ്പോരാട്ടത്തിനൊടുവിൽ റയലിനെ സമനിലയിൽ (3–3) പിടിച്ച സിറ്റി, സെമി ബെർത്തിനുള്ള ടിക്കറ്റെടുക്കാൻ റയൽ കോച്ച് കാർലോ ആഞ്ചലോട്ടിയെയും സംഘത്തെയും രണ്ടാംപാദ ക്വാർട്ടറിനായി ഇത്തിഹാദിലേക്ക് ക്ഷണിച്ചു. അർസനൽ– ബയൺ മ്യൂണിക് ആവേശപ്പോരാട്ടവും 2–2 സമനിലയിൽ പിരിഞ്ഞു.
അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര് ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ
തുർക്കിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടമുറപ്പിക്കാൻ ഗാലട്ടസറെയ് ക്ലബ്ബിനു വേണ്ടി വന്നത് വെറും ഒരു മിനിറ്റ്! കളിയുടെ ഒന്നാം മിനിറ്റിൽ ഗാലട്ടസറെയ് താരം മൗറോ ഇക്കാർദി ഗോൾ നേടിയതിനു പിന്നാലെ എതിരാളികളായ ഫെനർബാച്ചെയുടെ കളിക്കാർ മൈതാനം വിടുകയായിരുന്നു. ക്ലബ്ബിനോടുള്ള തുർക്കിഷ് ഫുട്ബോൾ അധികൃതരുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പിൻമാറ്റം.
ഫൈനലിൽ കണ്ടുമുട്ടേണ്ടിയിരുന്നവർ; പക്ഷേ ക്വാർട്ടർ ഫൈനലിൽ തന്നെ ഏറ്റുമുട്ടേണ്ടിവന്നു! യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇതിൽ കുറഞ്ഞ വിശേഷണം ഒന്നുമില്ല. റെക്കോർഡ് ജേതാക്കളായ റയലും (14 തവണ) നിലവിലെ ചാംപ്യൻമാരായ സിറ്റിയും ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ പരസ്പരം മത്സരിക്കുമ്പോൾ വീര്യം പകരാൻ കണക്കുകളും കണക്കുതീർക്കലുകളുമുണ്ട്. കഴിഞ്ഞ തവണ സെമിഫൈനലിൽ മത്സരിച്ചപ്പോൾ ഇരുപാദങ്ങളിലുമായി 5–1നായിരുന്നു സിറ്റിയുടെ ജയം.
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ വിങ്ങുകളിലൂടെ ആക്രമിച്ചു മുന്നേറിയെത്തിയ 18-ാം നമ്പറുകാരനെ കണ്ടപ്പോൾ മലയാളികൾ പറഞ്ഞു - ഇതു നമ്മുടെ ജിതിൻ അല്ലേ.. ഗുവാഹത്തിയിൽ ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ വടക്കുകിഴക്കൻ വിജയമുറപ്പിച്ച ഗോൾ നേടിയ തൃശൂർ ഒല്ലൂർ സ്വദേശി ജിതിനൊപ്പം 3 മലയാളികൾ കൂടിയുണ്ട്.. ഗോൾകീപ്പർ കാസർകോട് നീലേശ്വരം സ്വദേശി കെ.മിർഷാദ്, മധ്യനിര താരം നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗം, നോർത്ത് ഈസ്റ്റ് റിസർവ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മലപ്പുറം വളാഞ്ചേരി സ്വദേശി ഷിഗിൽ നമ്പ്രത്ത്.
പരുക്കിൽ നിന്നു മോചിതനായി വന്ന ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. മേജർ ലീഗ് സോക്കർ ഫുട്ബോളിൽ കൊളൊറാഡോ റാപിഡ്സുമായിട്ടാണ് മയാമി 2–2നു പിരിഞ്ഞത്. 45–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ റാഫേൽ നവാരോ റാപ്പിഡ്സിനെ മുന്നിലെത്തിച്ചെങ്കിലും 57–ാം മിനിറ്റിൽ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു.
പരാജയങ്ങൾ മറന്നു പ്ലേ ഓഫിനുള്ള ബൂസ്റ്റർ ഡോസ് തേടിയ കേരള ബ്ലാസ്റ്റേഴ്സിനു വടക്കു കിഴക്കു നിന്നും രണ്ടടി. അവസാന 10 മിനിറ്റിൽ വഴങ്ങിയ രണ്ടു ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തോൽവി (2–0). പൊരുതാനുറച്ച് ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയത്തോടെ ഒരു പുനർജനി. 84-ാം മിനിറ്റിൽ സ്പാനിഷ് താരം നെസ്റ്റർ അൽബിയാക്കും 91-ാം മിനിറ്റിൽ മലയാളി താരം എം.എസ്.ജിതിനുമാണു നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ. ആദ്യാവസാനം നോർത്ത് ഈസ്റ്റ് നിരയിൽ നിറഞ്ഞു കളിച്ച ജിതിനെ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്.
മ്യൂണിക് ∙ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബയർ ലെവർക്യുസന് ഒന്നാം സ്ഥാനത്ത് 16 പോയിന്റ് ലീഡ്. ലെവർക്യുസൻ ഇന്നലെ യൂണിയൻ ബർലിനെ തോൽപിച്ചതിനൊപ്പം രണ്ടാമതുള്ള ബയൺ മ്യൂണിക് ഹെയ്ഡൻഹെയ്മിനോട് 3–2നു തോൽക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 2–0നു മുന്നിൽ നിന്ന ശേഷമായിരുന്നു ബയണിന്റെ തോൽവി. 28 കളികളിൽ 76 പോയിന്റാണ് ലെവർക്യുസനുള്ളത്. ബയണിന് അത്രയും കളികളിൽ 60 പോയിന്റ് മാത്രം. 6 മത്സരങ്ങളാണ് ഇരുടീമുകൾക്കും ഇനി ബാക്കിയുള്ളത്. അടുത്തയാഴ്ച വെർഡർ ബ്രെമനെതിരെ ജയിച്ചാൽ ലെവർക്യുസന് കിരീടമുറപ്പിക്കാം.
ഷില്ലോങ് ∙ ഐ ലീഗ് ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ. ഷില്ലോങ് ലജോങ്ങിനെ 2–1നു തോൽപിച്ചതോടെയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദൻസ് കിരീടമുറപ്പിച്ചത്. ഇതോടെ അടുത്ത വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കും കൊൽക്കത്ത ക്ലബ് യോഗ്യത നേടി. സാങ്കേതികമായുള്ള ചില മാനദണ്ഡങ്ങൾ മാത്രം പൂർത്തീകരിച്ചാൽ മതി. കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ അലക്സിസ് ഗോമസിന്റെ ഗോളിൽ മുഹമ്മദൻസ് മുന്നിലെത്തി. 15–ാം മിനിറ്റിൽ ഡഗ്ലസ് ടാർഡിന്റെ പെനൽറ്റി ഗോളിലൂടെ ഷില്ലോങ് തിരിച്ചടിച്ചെങ്കിലും 62–ാം മിനിറ്റിൽ യെവ്ജനി കൊസ്ലോവിന്റെ ഗോളിൽ മുഹമ്മദ് ജയവും കിരീടവും ഉറപ്പിച്ചു. 23 കളികളിൽ 52 പോയിന്റുള്ള മുഹമ്മദൻസിനെ ഇനി മറ്റൊരു ടീമിനും മറികടക്കാനാവില്ല. 22 കളികളിൽ 44 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്.
ഗുവാഹത്തി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നെസ്തോർ ആൽബിയാക് (84–ാം മിനിറ്റ്), മലയാളി താരം എം.എസ്. ജിതിൻ (90+1) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ കോൾ പാമറിന്റെ 2 ഗോളുകൾ; തോറ്റു എന്നു കരുതിയിരുന്ന ചെൽസി ആരാധകർക്ക് അപ്രതീക്ഷിതമായി കോളടിച്ച പോലെയായി! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിയുടെ ജയം 4–3ന്.
കാർ തട്ടിയെടുക്കാനെത്തിയ അക്രമികളുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരവും ഒളിംപ്യനുമായ ലൂക്ക് ഫ്ല്യൂർസ് (24) കൊല്ലപ്പെട്ടു. ജൊഹാനസ്ബർഗ് നഗരത്തോടു ചേർന്നുള്ള ഹണിഡ്യൂ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിൽ വച്ചാണ് സംഭവം.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 4 സ്ഥാനങ്ങൾ കൂടി താഴോട്ട്. പുതിയ റാങ്കിങ്ങിൽ 121–ാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനിലയും തോൽവിയും വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യ കഴിഞ്ഞ മാസം 117–ാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ലോക ചാംപ്യൻമാരായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്.
കൊച്ചി ∙ തോൽവി കനത്തതായിരുന്നു! മഞ്ഞയണിഞ്ഞ ഗാലറികളിൽ കണ്ണീർ പൊടിഞ്ഞ രാവ്. കളിക്കാരൊഴിഞ്ഞ മൈതാനത്തിനു നടുവിലൂടെ അയാൾ ഒറ്റയ്ക്കു നടന്നുവന്നു. ഗാലറികളെ അഭിവാദ്യം ചെയ്തു. ആരാധകക്കൂട്ടം പ്രത്യഭിവാദ്യം ചെയ്തു; ആരവങ്ങളില്ലാതെ. ഇതായിരുന്നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ചത്തെ ബ്ലാസ്റ്റേഴ്സ്–ഈസ്റ്റ് ബംഗാൾ മത്സരത്തിനു ശേഷമുള്ള കാഴ്ച. ഇവാൻ വുക്കൊമനോവിച് എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രിയ പരിശീലകൻ ആ മത്സരത്തിനു മുൻപേ ചരിത്രം സൃഷ്ടിച്ചിരുന്നു; ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ഒരേ ടീമിനെ തുടർച്ചയായി മൂന്നു വർഷം പ്ലേ ഓഫിൽ എത്തിക്കുകയെന്ന അപൂർവ നേട്ടം.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ആർസനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ഒറ്റ പോയിന്റ് മാത്രം! ബുധനാഴ്ച രാത്രി ല്യുട്ടൻ ടൗണിനെ 2–0നു തോൽപിച്ച ആർസനലാണ് നിലവിൽ ഒന്നാം സ്ഥാനത്ത് (30 മത്സരം, 68 പോയിന്റ്). ലിവർപൂളും സിറ്റിയും 67 പോയിന്റോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗോൾവ്യത്യാസത്തിൽ സിറ്റിക്കു മുന്നിൽ നിൽക്കുന്ന ലിവർപൂളിന് ഒരു മത്സരം കുറവ് കളിച്ചതിന്റെ ആനുകൂല്യവുമുണ്ട്. 38 മത്സരങ്ങളാണ് സീസണിൽ ഓരോ ടീമുകൾക്കുമുള്ളത്.
അബ്ഹ (സൗദി) ∙ 3 ദിവസത്തിനിടെ രണ്ടാം ഹാട്രിക്കുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അബ്ഹയ്ക്കെതിരെ അൽ നസ്റിനു കൂറ്റൻ ജയം (8–0). 11, 21, 42 മിനിറ്റുകളിലായിരുന്നു മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അൽ തായിയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിരുന്നു.
കൊച്ചി ∙ ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ എന്നു സ്വയം പഴിക്കാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്! സ്വന്തം മണ്ണിലെ അവസാന ലീഗ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് ‘ഇരന്നു’ വാങ്ങിയതു വൻ തോൽവി. റെഡ് കാർഡുകളുടെ ദുർദിനത്തിൽ ബ്ലാസ്റ്റേഴ്സ് കെട്ടടങ്ങിയത് 4–2ന്. 2 റെഡ് കാർഡുകൾ വഴങ്ങിയതും ദിമിത്രി ഡയമന്റകോസിനെയും ഫിയദോർ ചെർനിചിനെയും പരുക്കു മൂലം പിൻവലിക്കേണ്ടിവന്നതും കേരള ടീമിനു വലിയ തിരിച്ചടിയായി.
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്തുവിട്ട് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൻ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഒൻപതു പേരുമായാണ് മഞ്ഞപ്പട മത്സരം പൂർത്തിയാക്കിയത്.
വനിതാ ഫുട്ബോൾ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദീപക് ശർമയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറലായ ദീപക് ശർമയെ ഗോവയിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ നസ്ർ 5–1ന് അൽ തായിയെ തകർത്തു. 64,67,87 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തു തുടരുന്നു (59 പോയിന്റ്).
സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ സമനില (1–1). 14–ാം മിനിറ്റിൽ ലൂയി സ്വാരസിന്റെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും 34–ാം മിനിറ്റിൽ അലോൺസോ മാർട്ടിനസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു.
കിലോമീറ്ററുകൾ ദൈർഘ്യമുള്ള മാരത്തൺ ഓട്ടത്തിന്റെ അവസാന നൂറുമീറ്റർ കടന്നു കിട്ടാൻ കഷ്ടപ്പെട്ടോടുന്ന അത്ലീറ്റിന്റെ അവസ്ഥയിലാണു കേരള ബ്ലാസ്റ്റേഴ്സ്. വെറും രണ്ടു കളി കൂടി ജയിച്ചാൽ ലഭിക്കുന്ന 6 പോയിന്റിലൂടെ ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നു, 7 മത്സരങ്ങൾക്കു മുൻപു വരെ ബ്ലാസ്റ്റേഴ്സ്. അന്നത്തെ 26 പോയിന്റ് ഇന്നത്തെ 30 പോയിന്റിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കടന്നുപോയ 7 കളികളിൽ ഒരു ജയവും ഒരു സമനിലയുമൊഴിച്ചാൽ അഞ്ചിലും തോൽവി.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി.
ഇരുമ്പയിരു പോലും ഉരുക്കാൻ ശേഷിയുള്ള ജംഷഡ്പുരിലെ ‘ഫർണസി’ൽ ജയിച്ചു ജ്വലിക്കാനായില്ലെങ്കിലും സമനിലയുമായി പുറത്തു കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. പ്രതീക്ഷയോടെ ‘സ്റ്റീൽ സിറ്റി’യിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിക്കെതിരെ നേടിയ 1–1 സമനിലയോടെ 6 ടീമുകൾ കളിക്കുന്ന ഐഎസ്എൽ പ്ലേഓഫ് റൗണ്ട് ഏറക്കുറെ ഉറപ്പിച്ചു.
പരുക്കും തോൽവികളും തുടർക്കഥയായ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ പുത്തൻ പ്രതീക്ഷയായാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫിയദോർ ചെർനിച് എത്തുന്നത്. തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച
ജംഷഡ്പൂര്‍∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെയും വിജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ 19–ാം മത്സരത്തിൽ ആതിഥേയർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 23–ാം മിനിറ്റിൽ ഗോൾ നേടി ദിമിത്രിയോസ്
കൊച്ചി ∙ പരീക്ഷക്കാലം കഴിഞ്ഞു; പക്ഷേ, ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിലാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകർ! വിഷയം ഒന്നു മാത്രം: അഡ്രിയൻ ലൂണയുടെ തിരിച്ചുവരവ്. ലൂണ കളിച്ച ബ്ലാസ്റ്റേഴ്സ്, ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തെ രണ്ടായി തിരിച്ച യുറഗ്വായ് ഫുട്ബോൾ മാന്ത്രികൻ. സീസണിൽ ലൂണ കളിച്ചത് ആദ്യ 9 മത്സരങ്ങളിൽ. അതിൽ 5 ജയം, 2 സമനില, 2 തോൽവി. ലൂണ പരുക്കേറ്റു പുറത്തായ ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോറ്റു! കളത്തിൽ ഒരു കാറ്റു പോലെ ഒഴുകി നിറയുന്ന നായകന്റെ അഭാവമാണു വിഷയം എന്നതു കൊണ്ടു തന്നെ ചോദ്യങ്ങളേറെ.
മയാമി ∙ വരുന്ന ജൂണിൽ നടക്കുന്ന കോപ അമേരിക്ക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. തനിക്ക് ഇപ്പോൾ നന്നായി കളിക്കാൻ കഴിയുന്നുണ്ടെന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മെസ്സി ബിഗ് ടൈം പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 2–1നായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ആവേശവും വീര്യവും ഇല്ലെന്നായിരുന്നു മുൻ ഡിഫൻഡർ ഗൗരമംഗി സിങ്ങിന്റെ വിമർശനം. വിദേശ പരിശീലകർ ഒരിക്കൽ പോലും ഇന്ത്യൻ ഫുട്ബോളിന് നേട്ടങ്ങൾ കൊണ്ടു വന്നിട്ടില്ലെന്ന് മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചിട്ടുള്ള സുബ്രത ഭട്ടാചാര്യ പറഞ്ഞു.
തന്റെ വാഗ്ദത്ത മൈതാനത്തും ബ്രസീൽ താരം എൻഡ്രിക്കിന് ഉജ്വല അരങ്ങേറ്റം. റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിലെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ സ്പെയിനെതിരെ 3–3 സമനില പാലിച്ചപ്പോൾ ഒരു ഗോൾ നേടിയത് പതിനേഴുകാരൻ എൻഡ്രിക് തന്നെ.
ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലാമെൻഗോയുടെ ഫോർവേഡ് ഗബ്രിയേൽ ബാർബോസ അൽമെയ്ഡയ്ക്ക് രണ്ടു വർഷത്തേക്കു സസ്പെൻഷൻ. ഉത്തേജക പരിശോധനയിൽ ബാർബോസ തിരിമറി കാണിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അർജന്റീന ഫുട്ബോൾ താരം ഏയ്ഞ്ചൽ ഡി മരിയയ്ക്കു വധഭീഷണി. സ്വന്തം നാടായ റൊസാരിയോയിലെ പ്രാദേശിക ക്ലബ്ബിൽ കളിക്കാൻ തീരുമാനിച്ചാൽ ഡി മരിയയെയും കുടുംബത്തെയും വധിക്കുമെന്നായിരുന്നു അജ്ഞാത സംഘത്തിന്റെ ഭീഷണി.
ഗുവാഹത്തി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. റാങ്കിങ്ങിൽ പിന്നിലായ അഫ്ഗാനിസ്ഥാൻ 2–1ന് ഇന്ത്യയെ കീഴടക്കി. ഇതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്കു മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്കു വൻ തിരിച്ചടി നേരിട്ടു. 150–ാം രാജ്യാന്തര മത്സരം കളിച്ച ഇന്ത്യൻ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിൽ 37–ാം മിനിറ്റിൽ മുന്നിലെത്തിയ ഇന്ത്യയ്ക്കു രണ്ടാം പകുതിയിൽ ആധിപത്യം തുടരാൻ പറ്റാതെ പോയതാണ് തിരിച്ചടിയായത്. 70, 88 മിനിറ്റുകളിലായി 2 ഗോളുകൾ തിരിച്ചടിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.
10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ച് ബ്രസീലിയൻ മുൻ ഫുട്ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. നാൽപ്പതുകാരനായ ആൽവസ് കഴിഞ്ഞ 14 മാസമായി ബാർസിലോനയിലെ ജയിലിലായിരുന്നു. 2022 ഡിസംബറിൽ ബാർസിലോനയിലെ നിശാക്ലബ്ബിൽ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആൽവസിനെ കോടതി നാലര വർഷത്തേക്കു ശിക്ഷിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര ഫുട്ബോളിൽ 93 ഗോളുകൾ നേടിയിട്ടുണ്ട് സുനിൽ ഛേത്രി. ആ ഛേത്രിയോട് ഇനിയും ഒരു ഗോളിനു വേണ്ടി അപേക്ഷിക്കുന്നത് നീതികേടാണ്. പക്ഷേ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവസ്ഥ ഇപ്പോൾ അതാണ്! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്നു വീണ്ടും കളത്തിലിറങ്ങുമ്പോൾ ഇന്ത്യ ആദ്യം ആഗ്രഹിക്കുന്നത് ഒരു ഗോളാണ്.
വാതുവയ്പ് കേസിൽ ചൈനയിലെ ജയിലിൽ തടവിലായിരുന്ന ദക്ഷിണ കൊറിയൻ ഫുട്ബോൾ താരം സൺ ജുൻ ഹോ മോചിതനായി. കഴിഞ്ഞ മേയ് മുതൽ തടവിലായിരുന്ന ഹോ നാട്ടിൽ തിരിച്ചെത്തിയ കാര്യം ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ∙ അവസാനമത്സരത്തിൽ ഗംഭീരവിജയം നേടിയെങ്കിലും ഗോകുലം കേരള എഫ്സിയുടെ വനിതകൾക്കു ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമായില്ല. ഫോട്ടോഫിനിഷ് പോരാട്ടത്തിൽ ഒഡീഷ എഫ്സി കിരീടജേതാക്കളായി. ഒഡീഷയുടെ ആദ്യ വനിതാ ലീഗ് കിരീടമാണിത്.
ലണ്ടൻ ∙ വെംബ്ലി മൈതാനത്തെ ഈ മത്സരം കണ്ട് ആവേശഭരിതരായത് ബ്രസീൽ ആരാധകർ മാത്രമല്ല; റയൽ മഡ്രിഡ് ആരാധകർ കൂടിയാണ്! ക്ലബ്ബിലേക്കു വരവേൽക്കാൻ അവർ കാത്തുനിൽക്കുന്ന പതിനേഴുകാരൻ എൻഡ്രിക്കിന്റെ കന്നി ഗോളിലാണല്ലോ ഈ ബ്രസീൽ ജയം. വെംബ്ലിയിലെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എൻഡ്രിക്കിന്റെ ഒറ്റഗോളിൽ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന്റെ ജയം 1–0ന്. ഈ സീസണിനൊടുവിൽ പാൽമിരാസിൽ നിന്ന് റയലിലേക്കു കൂടുമാറാനിരിക്കുകയാണ് ബ്രസീലിയൻ വണ്ടർ കിഡ് എന്നു വാഴ്ത്തപ്പെട്ട എൻഡ്രിക്.
Results 1-100 of 6143