Activate your premium subscription today.
വടകര ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് നോട്ടിസ് നൽകി പൊലീസ്. വെള്ളിയാഴ്ച രാവിലെ 11ന് വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കും ചലച്ചിത്ര നടിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
ആലപ്പുഴ ∙ തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണു മരിച്ചത്. 4 കുട്ടികളാണു കുളിക്കാനിറങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്കു
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്ന മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മൂവാറ്റുപുഴ ആർഡിഒ
കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലനെ അറസ്റ്റിൽ. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലനെ ഇപ്പോൾ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജി പൊലീസ് കസ്റ്റഡിയിൽ.
കോട്ടയം∙ എൽഡിഎഫിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികൾ രംഗത്തെത്തിയതിനു പിന്നാലെ, സീറ്റിന് അവകാശവാദവുമായി എൻസിപിയും രംഗത്ത്. അടുത്ത എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി കക്ഷികൾക്കു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് എൻസിപി രംഗത്തെത്തുന്നത് സിപിഎമ്മിനു പുതിയ തലവേദനയാകും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം∙ കാഞ്ഞിരംകുളം പുല്ലുവിളയില്നിന്ന് രണ്ടു ദിവസം മുന്‍പ് കാണാതായ 10 വയസുകാരന് മരിച്ച നിലയില്‍. രഞ്ജിത്-ഷിജി ദമ്പതികളുടെ മകന് രജിനെ (10) വീടിനു സമീപത്തെ കനാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ രജിന് തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ
തിരുവനന്തപുരം∙ പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ‘‘ഇന്നലെയാണ് സംഭവം
ആലപ്പുഴ / പത്തനംതിട്ട∙ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കുമളി∙ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി.
കൊച്ചി ∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കുമളി∙ തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനിലുള്ള കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
വടക്കാഞ്ചേരി∙ ട്രെയിനിൽ ടിക്കറ്റ് പരിശോധകർക്കു നേരെ വീണ്ടും ആക്രമണം. ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ
പത്തനംതിട്ട ∙ ‘കാർബൺ പുറന്തള്ളൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളുടെ ഘോഷയാത്ര’ – പറയുന്നത് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് വിഭാഗത്തിലെ ഡോ. മറിയം സക്കറിയ എന്ന മലയാളി ഗവേഷക. ‘‘ഓരോ വർഷം പിന്നിടുമ്പോഴും
തിരുവനന്തപുരം∙ ജനുവരി ഒന്നിനു തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട് അവതാളത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അതിവേഗത്തിൽ പെർമിറ്റ് ലഭ്യമാക്കാൻ കൂടി ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാർട് വഴി അപേക്ഷിച്ചാൽ പഴയ വേഗതയില്ലെന്നും അപേക്ഷകൾ നിരസിക്കുന്നെന്നുമുള്ള ആക്ഷേപം
തിരുവനന്തപുരം∙ ഭക്ഷണം കഴിക്കാൻ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥർ പിടിയിലിൽ. വെൺപാലവട്ടത്തെ ഹോട്ടലിൽനിന്നാണ് 4 എയർഫോഴ്സ് ഉദ്യോഗസ്ഥരെ പൊലീസ് പിടികൂടിയത്. ബഹളമുണ്ടാക്കിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ പൊലീസിനു കൈമാറുകയായിരുന്നു. ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷനിലെ
കണ്ണൂർ∙ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
വൈത്തിരി∙ തളിപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂര്‍ കൊച്ചുകുഞ്ചറക്കാട്ട് തോമസിന്റേയും റെജിയുടേയും മകന് സിറില്‍ തോമസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നുഅപകടം. സിറിൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി
എറണാകുളം∙ നവവധുവിനെ ക്രൂരമായി മർദിച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി.ഗോപാലിന് ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. ജർമനിയിൽത്തന്നെയാണോ ജോലി എന്ന് ഇപ്പോൾ
കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.
തിരുവനന്തപുരം∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ ഒമാനിൽ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യയുടെ ഓഫിസിനു മുന്നിൽ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്കാരത്തിനുശേഷം ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നര വർഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകൾ വർധിച്ചതായി പൊലീസിന്റെ കണക്ക്. ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് കണക്കെടുത്തത്. 2022 അവസാനം പൊലീസ് തയാറാക്കിയ കണക്ക് അനുസരിച്ച് ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായ 2272 പേരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനു
കൊല്ലം∙ കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച
തിരുവനന്തപുരം ∙ കീഴ് ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മേലുദ്യോഗസ്ഥർ നൽകുന്നതു പോലെ, മേലുദ്യോഗസ്ഥന്റെ കഴിവ് കീഴ് ജീവനക്കാർക്ക് എത്രത്തോളം പ്രയോജപ്പെട്ടെന്നു കണക്കാവുന്ന ഒരു രഹസ്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കാരിനോടു ശുപാർശ ചെയ്തു. അത്തരം റിപ്പോർട്ട്
പാലക്കാട്∙ കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.
അമ്പലപ്പുഴ∙ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധം നടത്തി. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബയുടെ (70) മൃതദേഹവുമായാണു ബന്ധുക്കൾ ബുധൻ അർധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചത്. ഇത് സംഘർഷത്തിന് ഇടയാക്കി.
തിരുവനന്തപുരം ∙ 2016 മുതൽ 2022 വരെയുള്ള 6 വർഷത്തിനിടെ സംസ്ഥാനത്തു നടന്ന 431 ബോംബ് ആക്രമണക്കേസുകളിൽ ഇതുവരെ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിൽ പകുതിയും പൊലീസ് എഴുതിത്തള്ളി. 205 എണ്ണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു പൊലീസ് വാദം. 2 കേസുകൾ എഴുതിത്തള്ളിയതു തെളിവുകളുടെ അഭാവത്തിലാണ്. 162 കേസുകളിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം നൽകിയത്. ഇവ വിചാരണയുടെ ഘട്ടത്തിലാണ്. ഫലത്തിൽ ഒരാൾക്കും ഇതുവരെ ശിക്ഷ കിട്ടിയിട്ടില്ല.
തിരുവനന്തപുരം ∙ അമ്പൂരി കണ്ണന്നൂരിൽ പാസ്റ്റർക്ക് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു. കൺസ്യൂമർ ഫെഡിലെ ജീവനക്കാരായ ദമ്പതികളടക്കം 5 പേർക്കു ക്രൂരമർദനമേറ്റു. ഒരു വീട് തല്ലിത്തകർക്കുകയും വഴിയാത്രക്കാരിൽനിന്നു പണം പിടിച്ചു പറിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8 മുതൽ 2 മണിക്കൂറോളമാണ് നാലംഗ സംഘം പ്രദേശത്തെ മുൾമുനയിൽ നിർത്തിയത്. അക്രമം അറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകി.
തിരുവനന്തപുരം/ദുബായ് ∙ വിദേശ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19ന് രാത്രി മടങ്ങിയെത്തും. ഇന്നലെ സിംഗപ്പൂരിൽനിന്ന് ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും രാവിലെ ദുബായിൽ എത്തിയ ശേഷം അവിടെനിന്നാണു പങ്കെടുത്തത്. 19ന് ദുബായിൽ എത്തും വിധമാണ് നേരത്തെ യാത്ര തയാറാക്കിയിരുന്നത്.
തിരുവനന്തപുരം ∙ ഭൂമി തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ റവന്യു വകുപ്പിൽ നിന്ന് സർക്കുലറും ഉത്തരവുകളും ഇറങ്ങിയിട്ടും ലക്ഷക്കണക്കിന് അപേക്ഷകൾ പരിഹാരമാകാതെ റവന്യു ഡിവിഷനൽ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. നെൽക്കൃഷി ചെയ്യുന്നതെന്ന് ഡേറ്റ ബാങ്കിൽ തെറ്റായി ഭൂമി ഉൾപ്പെട്ടത് മാറ്റുന്നതിന് ഇനി പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാർശ ആവശ്യമില്ലെന്നതാണ് ഒടുവിലത്തെ സർക്കുലർ. ഇതിനായി ഫോം അഞ്ചിൽ നൽകുന്ന അപേക്ഷകളിൽ ആർഡിഒയ്ക്ക് തീരുമാനമെടുക്കാൻ കൃഷി ഓഫിസർ നൽകുന്ന റിപ്പോർട്ട് മതിയാകുമെന്നാണു മാർച്ച് 23നു റവന്യു വകുപ്പ് അഡീഷനൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയത്. നിരീക്ഷണ സമിതിയുടെ ശുപാർശപ്രകാരമാണ് കൃഷി ഓഫിസർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നത്.
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) റദ്ദാക്കിയിട്ടും ഹൈക്കോടതി ഉത്തരവിന്റെ മറവിൽ അതു നടപ്പാക്കാൻ ശ്രമിച്ച പൊതുവിദ്യാഭ്യാസ വകുപ്പിനു വീണ്ടും തിരിച്ചടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസിനെതിരെ ക്യാറ്റ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ കഴിഞ്ഞ 4ന് ഇറക്കിയ സർക്കുലർ പിൻവലിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഓൺലൈനായാണ് ഷാനവാസ് ഹാജരായത്. കേസ് 21ന് പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ ക്യാറ്റ് പുറപ്പെടുവിച്ച വിധിക്കു വിരുദ്ധമായി സ്ഥലംമാറ്റ പട്ടിക തയാറാക്കിയതിന് മറ്റൊരു കോടതിയലക്ഷ്യ നടപടിയും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയുണ്ട്. അതും 21ന് പരിഗണിക്കും.
കട്ടപ്പന ∙ ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസംമുട്ടിയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചെന്നു പൊലീസ്. കഴുത്തിൽ മുറുക്കിയിരുന്ന ബെൽറ്റ് മൂലമാണു മരണം സംഭവിച്ചത്. എന്നാൽ, ബെൽറ്റ് സ്വയം കഴുത്തിൽ ചുറ്റിയതാണോ മറ്റാരെങ്കിലും ചെയ്തതാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമായെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ ഗുണ്ടകളുടെ അക്രമവും അഴിഞ്ഞാട്ടവും ലഹരിവ്യാപാരവും സംസ്ഥാനമെങ്ങും വ്യാപകമായതിനെ തുടർന്നു പൊലീസ് വേട്ട തുടങ്ങി. ‘ഓപ്പറേഷൻ ആഗ്’, ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നിങ്ങനെയാണു പേര്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ജില്ലാ പൊലീസ് മേധാവികളുടെ യോഗം ഓൺലൈനായി വിളിച്ചു നിർദേശം നൽകുകയായിരുന്നു.
പുൽപള്ളി ∙ കുടകിലെ സോമവാർപെട്ടിൽ മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പുൽപള്ളി സ്വദേശിയായ കർഷകൻ നടക്കുഴയ്ക്കൽ ജോസ് (77) മരിച്ചു. മാർച്ച് 17നാണ് പുൽപള്ളി, ഇരുളം സ്വദേശികളായ ക്വട്ടേഷൻ സംഘം ജോസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കൃഷിയിടത്തിലെ വീട് തകർത്ത് ജോസിനെയും മകൻ സാബുവിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ ഗ്രിഡുമായി ബന്ധിപ്പിച്ച് പുരപ്പുറ സോളർ സ്ഥാപിച്ചവർക്കുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തിൽ മാറ്റമില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തുന്നത് ആലോചനയിലില്ല. കെഎസ്ഇബി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് പറഞ്ഞു. ഇതുസംബന്ധിച്ച റഗുലേഷൻ ഭേദഗതിയുടെ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
കോഴിക്കോട്∙ നവവധുവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ എ.എസ്.സരിന് സസ്പെൻഷൻ. പരാതി വേണ്ട ഗൗരവത്തിൽ എടുത്തില്ല, ആവശ്യമായ വകുപ്പുകൾ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ചകൾ വരുത്തിയെന്ന കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജി കെ.സേതുരാമനാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടികളുമുണ്ടാകും.
തിരുവനന്തപുരം ∙ ഒരു മോട്ടർ വാഹന ഓഫിസിനു കീഴിൽ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകൾ എന്ന നിർദേശം ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ദിവസേന 40 ടെസ്റ്റുകൾ എന്നു പരിഷ്കരിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. 2 എംവിഐമാർ ഉള്ള ഓഫിസുകളിൽ ദിവസവും 80 ടെസ്റ്റുകൾ നടക്കും. ഇവയുൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചതോടെ ഡ്രൈവിങ് സ്കൂളുകാർ നടത്തിവന്ന സമരം പിൻവലിച്ചു.
കാഞ്ഞങ്ങാട് (കാസർകോട്) ∙ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ചു. കാഞ്ഞങ്ങാട്ടെ തീരദേശമേഖലയിലാണു നാടിനെ നടുക്കിയ സംഭവം. മുഖത്തും കണ്ണിലും കഴുത്തിലും പരുക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം ∙ അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കും. ഇതിലൂടെ 1200 വാർഡുകൾ വരെ വർധിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിനു തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനത്തിനുശേഷം അടുത്തവർഷത്തെ തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും.
തിരുവനന്തപുരം ∙ 3 മാസത്തിലൊരിക്കൽ ജില്ലാ പൊലീസ് മേധാവികൾ ഡിജിപിയുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേരുന്ന ക്രൈം കോൺഫറൻസ് ജൂൺ ആദ്യ വാരം ചേരാൻ തീരുമാനമായി. തിരഞ്ഞെടുപ്പ് മൂലം കഴിഞ്ഞ യോഗം നടന്നിരുന്നില്ല. ഇന്നലെ കൊല്ലം സിറ്റി, റൂറൽ മേഖലയിൽനിന്ന് 50 വാറന്റ് പ്രതികളെ പൊലീസ് പിടികൂടി. തലസ്ഥാന ജില്ലയിൽ അടുത്തയിടെ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തിരുവനന്തപുരം നഗരത്തിൽ കരമന, നേമം, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ പരിശോധന നടന്നു.
കോട്ടയം ∙ ടൂറിസ്റ്റ് ബസുകളിൽ പുഷ്ബാക് സീറ്റ് മാറ്റിയ ശേഷം ഓർഡിനറി സീറ്റ് കാണിച്ചു നികുതിവെട്ടിപ്പ് നടത്തിയെന്നു കണ്ടെത്തൽ. സംസ്ഥാന സർക്കാരിന് ഇതുവഴി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പുഷ്ബാക് സീറ്റിന്റെ നികുതി, കുടിശിക സഹിതം ബസ് ഉടമകളിൽ നിന്ന് ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. എന്നാൽ, നികുതിവെട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നു വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നു കാണിച്ചു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കമ്പനിക്കു നോട്ടിസ് നൽകി. പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. കോഴിക്കോട് ഞെളിയൻപറമ്പിലെ പദ്ധതിയിൽ നിന്നു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയിരുന്നു. കോഴിക്കോടിനു പുറമേ കൊല്ലത്തും പദ്ധതി നടപ്പാക്കാൻ സോണ്ടയെയാണു തിരഞ്ഞെടുത്തിരുന്നത്. അതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 31നു കേരളത്തിലെത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം∙ കെപിസിസി ആക്ടിങ് പ്രസിഡന്റായിരിക്കെ എം.എം.ഹസൻ റദ്ദാക്കിയ സസ്പെൻഷൻ ഒരാഴ്ചയ്ക്കകം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തു നിന്നുള്ള കെപിസിസി സെക്രട്ടറി എം.എ.ലത്തീഫാണ് വീണ്ടും സസ്പെൻഷനിലായത്. 2022 നവംബറിൽ ലത്തീഫിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നു സുധാകരൻ സസ്പെൻഡ് ചെയ്തിരുന്നു.
മണ്ണാർക്കാട് (പാലക്കാട്) ∙ ഉദ്യോഗസ്ഥ, ഭൂമാഫിയ സംഘങ്ങളുടെ കൂട്ടുകെട്ടിൽ ഏക്കർ കണക്കിനു ഭൂമി ഞൊടിയിടയിൽ തരം മാറ്റുമ്പോൾ വീടു നിർമാണത്തിന് 6.75 സെന്റ് ഭൂമി തരം മാറ്റാൻ 7 മാസമായി ഓഫിസുകൾ കയറിയിറങ്ങുകയാണു കുമരംപുത്തൂർ അവണക്കുന്നിലെ പാത്തുമ്മ. കുമരംപുത്തൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ മൂന്നാമത്തെയാളാണെങ്കിലും ഭൂമിയുടെ തരം മാറ്റി കെഎൽയു (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) കിട്ടാതെ വീടു പണിയാനാകില്ല.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ യുഎസിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ് പീറ്റേഴ്സ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടന്നു. കൊളംബോ-കിഗാലി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയൽ മാർ തിമോത്തിയോസ് സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ ഉൾപ്പെടെയുള്ള വൈദികർ പങ്കെടുത്തു.
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനങ്ങൾ റദ്ദാക്കി. ബുധൻ രാത്രി 11.10 നു മസ്കത്തിലേക്കു
ഈരാറ്റുപേട്ട ∙ ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം
കൊച്ചി ∙ എറണാകുളം പറവൂരിലെ പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. 14ന് രാത്രി
കൊച്ചി∙ ആലുവ ദേശീയപാതയിൽ ഈ മാസം 17 മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്
ന്യൂഡൽഹി ∙ 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്പെൻഡ് ചെയ്തത്. പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു
കൊച്ചി∙ മീൻപിടിത്ത ബോട്ടിൽ ചെറു ചരക്കുകപ്പൽ ഇടിച്ചു രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമാവുക കപ്പലിനു മുന്നിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളെന്നു സൂചന. കപ്പലിന്റെ സഞ്ചാരവഴി പകർത്താൻ ഘടിപ്പിച്ച ക്യാമറയിൽ, ബോട്ടിൽ ഇടിക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും
കൊച്ചി ∙ 2013 സെപ്റ്റംബർ 22ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ മനഃപൂർവമായ
ചാലക്കുടി∙ ഈ മാസം എട്ടു മുതൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെ (34) ആണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തഞ്ചാവൂർ
തിരുവനന്തപുരം ∙ കെപിസിസി സെക്രട്ടറിയായിരുന്ന എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കി കെ.സുധാകരൻ. എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക
പത്തനംതിട്ട ∙ തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില
കോഴിക്കോട്∙ ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറത്ത് മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിനു യുവതി ഇരയായ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. കുറ്റക്കാർക്കെതിരെയും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പൊലീസ് നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു രേഖാമൂലം പരാതി നൽകുമെന്നും അവർ അറിയിച്ചു.
തിരുവനന്തപുരം ∙ മാറനല്ലൂർ കൂവളശേരിയിൽ ആർ.ജയയുടെ(58) മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജു(35)വിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ ആറു മാസമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. ജയയുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ബിജു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവാണെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും
കോയമ്പത്തൂർ ∙ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായ വഞ്ചനാക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ്
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിദേശത്തേക്കു കടന്നതായി വിവരം. ഗാർഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവർ ആരോപിച്ചു.
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാൻ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിൻ ഉൾപ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായാണു വിവരം.
കൊച്ചി∙ ‘എന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ച് നിങ്ങൾ കാര്യമായി ചെയ്യുമല്ലോ’ എന്നാണ് രാഹുൽ കെ.ഗോപാലിന്റെ അമ്മ സ്ത്രീധനം സംബന്ധിച്ചു പറഞ്ഞതെന്ന് മർദനമേറ്റ നവവധുവിന്റെ പിതാവ്. തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മാതാവ് നേരത്തെ പ്രതികരിച്ചത്. മകളെ ഗുരുതരമായി മർദിച്ചില്ല എന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയാണു മർദനം നടന്നിട്ടുള്ളതെന്നും ഇവരിലേക്കുകൂടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താമരശ്ശേരി∙ ഇരുപത്തിനാലുകാരിയായ ഗർഭിണി 4 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതിയിൽ അറിയിച്ചത്.
കോഴിക്കോട്∙ പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്ത്. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമെന്ന് സതീദേവി മാധ്യമങ്ങളോടു പറഞ്ഞു. വനിത കമ്മിഷൻ ഇന്നലെ തന്നെ പരാതി റജിസ്റ്റർ ചെയ്തുവെന്നും സതീദേവി വ്യക്തമാക്കി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഗുണ്ടകളെ വലയിലാക്കാൻ ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് കരമന, നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ നടന്നിരുന്നു.
ദുബായ്∙ മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ദുബായിയില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനിൽക്കെയാണു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം∙ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിച്ചു. ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.
തിരുവനന്തപുരം ∙ സംസ്ഥാനത്തു പൊലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാതെ നിയമപാലകർ. സംസ്ഥാനത്ത് 1880 ഗുണ്ടകൾ വിലസുന്നുണ്ടെന്നും ഇവരെ ഉടൻ പിടികൂടണമെന്നും വോട്ടെടുപ്പിനു തൊട്ടു മുൻപു സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും റേഞ്ച് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു. വിവരം തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി.
തിരുവനന്തപുരം ∙ ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങിയില്ലായിരുന്നെങ്കിൽ അമൃതയ്ക്ക് രാജേഷിനെ അവസാനമായൊന്നു കാണാനെങ്കിലും കഴിഞ്ഞേനെ. ഹൃദ്രോഗബാധയെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തിയ ശേഷം മസ്കത്തിലെ താമസസ്ഥലത്തു വിശ്രമിക്കുമ്പോഴാണ് കരമന നെടുങ്കാട് വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി നമ്പി രാജേഷ് (40) തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്.
കൊച്ചി∙ പൊന്നാനിയിൽ നിന്നു പുറപ്പെട്ട മീൻപിടിത്ത ബോട്ടിൽ ചെറുചരക്കു കപ്പൽ ഇടിച്ചു രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവെടുപ്പു തുടങ്ങി. വിമാനത്തിലെ ബ്ലാക് ബോക്സിനു സമാനമായി കപ്പലുകളുടെ സഞ്ചാരവിവരങ്ങൾ, കപ്പലിന്റെ ബ്രിഡ്ജിലെ സംഭാഷണങ്ങൾ എന്നിവ റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന വൊയേജ് ഡേറ്റ റിക്കോർഡർ (വിഡിആർ) പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി.
കാസർകോട് ∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിപിഎം പ്രാദേശിക നേതാവു കൂടിയായ സെക്രട്ടറി കെ.രതീശൻ 4.7 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ പാർട്ടിയും ഭരണസമിതിയും ആരോപണനിഴലിൽ. സംഭവം വിവാദമായതോടെ, ഇന്നലെ കാറഡുക്ക ഏരിയ കമ്മിറ്റി യോഗം ചേർന്ന് രതീശനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചു. രതീശൻ ഒളിവിലാണ്.
തിരുവനന്തപുരം ∙ കടുത്ത വരൾച്ച ഇടിത്തീയായത് സംസ്ഥാനത്തെ അരലക്ഷത്തിലേറെ കർഷകർക്ക്. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും ഉൽപാദനം ഹെക്ടറിന് 500 മുതൽ 1000 കിലോ വരെ കുറവ്. കേരളത്തിൽ 100% വിളകളും നശിച്ച കൃഷിയിടങ്ങൾ അനേകമാണെന്നും വെയിലത്ത് കരിഞ്ഞുണങ്ങിയും സൂര്യാഘാതമേറ്റും പതിനായിരക്കണക്കിന് വാഴകൾ നിലംപൊത്തിയെന്നും കൃഷി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി ∙ മുഖ്യമന്ത്രി സംസ്ഥാനത്ത് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസിന് നിസ്സംഗ ഭാവമാണെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി. പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പൊലീസ് നിസ്സംഗരായാണു പെരുമാറിയത്. ആലുവയിൽ വീട് ആക്രമിച്ച കേസിൽ പരാതിക്കാരനെ സ്റ്റേഷനിൽ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല.
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പല പ്രതികൾക്കും നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പി. ആർ. അരവിന്ദാക്ഷൻ, പി. സതീഷ്കുമാർ, സി. കെ. ജിൽസ് എന്നിവരുടെ ജാമ്യഹർജിയിലാണ് ഇ.ഡിക്കു വേണ്ടി അഡീ. സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശന്റെ വാദം. രാജ്യത്തിനെതിരായ ഗുരുതര കുറ്റകൃത്യം എന്ന നിലയിൽ ഈ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും വാദിച്ചു. പ്രതിഭാഗത്തിന്റെ മറുപടിക്കായി ജസ്റ്റിസ് സി.എസ്. ഡയസ് കേസ് 29ലേക്കു മാറ്റി.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം. ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.
തിരുവനന്തപുരം ∙ കുടുംബശ്രീ അംഗങ്ങൾക്ക് കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിലുള്ള ഓരോ ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയിലും (എഡിഎസ്) 'എന്നിടം' സജ്ജമാകുന്നു. സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും എന്നിടം മാറും.
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം നീട്ടിവച്ച് ഉത്തരവിറക്കിയിട്ടും പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ ചർച്ച നടത്തും. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് വിളിച്ചിട്ടുണ്ട്. സിഐടിയു നേതാക്കളുമായി മാത്രം 23ന് മന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചതിൽ മറ്റു സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
തൃശൂർ ∙ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിലനിൽക്കുന്ന 3914 / 24 എന്ന നമ്പറിലുള്ള കേസിനൊരു പ്രത്യേകതയുണ്ട്. അഭിഭാഷകൻ ആണ് ഈ കേസിലെ പരാതിക്കാരൻ. എതിർകക്ഷിയായി പൊലീസ് ഇൻസ്പെക്ടർ. സാക്ഷിയുടെ സ്ഥാനത്തുള്ളതു കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ട് തന്നെ! ഒന്നാംസാക്ഷിയായി മജിസ്ട്രേട്ടിന്റെ പേരുൾപ്പെടുത്തിയ പട്ടിക പരാതിക്കാരനായ വക്കീൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഇന്നു 10ന് ഓൺലൈനായി ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ സിംഗപ്പൂരിൽ നിന്ന് ആധ്യക്ഷ്യം വഹിക്കും. പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച യോഗം ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാത്തത്. വോട്ടെണ്ണൽ ജൂൺ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം 6 വരെ തുടരും.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ 20 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നു തെക്കൻ ജില്ലകളിലാണു കൂടുതൽ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്∙ മുസ്ലിം ലീഗിന്റെ രാജ്യസഭ സീറ്റ് സംബന്ധിച്ചു ചർച്ച സജീവമാകുന്നു. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിലേക്ക് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബു എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിനു നൽകാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിൽ ധാരണയായിരുന്നു.
പറവൂർ ∙ 150 പവനും കാറും സ്ത്രീധനമായി കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നു പറഞ്ഞാണു രാഹുൽ ക്രൂരമായി മർദിച്ചതെന്നു കോഴിക്കോട് പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിന് ഇരയായ യുവതി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ പോയ സമയത്താണ് ആദ്യം തർക്കമുണ്ടായത്. വീട്ടിൽ വന്നശേഷം മർദനം തുടങ്ങി. കേബിൾ കഴുത്തിൽ കുരുക്കി വധിക്കാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല. അമിത ലഹരിയിലായിരുന്നു രാഹുൽ. ഫോൺ അധികം ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. സുഹൃത്തുക്കളെ വിളിക്കുന്നതു വിലക്കി. തന്റെ വീട്ടിൽ നിന്നു വിളിച്ചാലും രാഹുലാണ് ഫോൺ എടുത്തിരുന്നത്. തന്റെ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുടെ പാസ്വേഡ് മാറ്റുകയും സുഹൃത്തുക്കളെ റിമൂവ് ചെയ്യുകയും ചെയ്തു. അടുക്കള കാണൽ ചടങ്ങിന് വീട്ടുകാർ വന്നപ്പോൾ കാണാൻ ചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി പറഞ്ഞു.
തിരുവനന്തപുരം∙ 3 സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമന സാധുത, സ്ഥിരം വിസിമാർ ഇല്ലാത്ത സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം എന്നിവ സംബന്ധിച്ച് നിയമോപദേഷ്ടാവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ചർച്ച നടത്തും. ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി നാട്ടിൽ നിന്ന് എത്താൻ വൈകിയതിനെത്തുടർന്ന് ചർച്ച മാറ്റിവച്ചിരുന്നു.
ആലപ്പുഴ∙ കേരളത്തിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്കു പുറമെ പശുവും ആടും ഉൾപ്പെടെ മൃഗങ്ങളുടെയും സ്രവ സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്തി. പത്തു വർഷമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും മൃഗങ്ങളിലേക്കു പകർന്നിട്ടുണ്ടോയെന്ന പരിശോധന ഇതാദ്യമാണ്. ആദ്യഫലങ്ങളിൽ രോഗം പകർന്നതിന്റെ സൂചനകളില്ല.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം.
കട്ടപ്പന ∙ ഇരട്ടയാറിൽ പതിനെട്ടുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. പോക്സോ കേസിലെ അതിജീവിതയാണു പെൺകുട്ടി. 2022ൽ റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ പത്തരയോടെ അമ്മ വിളിച്ചുണർത്താൻ എത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്.
ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽനിന്നു മോഷണംപോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു സംഭവം.
കൊച്ചി∙ പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവിനെ സിഐ
Results 1-100 of 10000