Activate your premium subscription today.
അഹമ്മദാബാദ്∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നതിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചീഫ് സിലക്ടർ അജിത് അഗാർക്കറിനും യാതൊരു താൽപര്യവുമില്ലായിരുന്നെന്നു വിവരം. പുറത്തുനിന്നുള്ള സമ്മർദം കാരണമാണ് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഒരു ദേശീയ
ഇസ്ലാമബാദ്∙ സ്ത്രീകൾ ജോലി ചെയ്യുന്നതിനാലാണ് വിവാഹ മോചനങ്ങൾ വർധിക്കുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ വൈറലായതോടെ, പാക്ക് മുൻ ക്യാപ്റ്റനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാക്കിസ്ഥാനിൽ വിവാഹ
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണു കളിക്കേണ്ടതെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പർ റോളിൽ സ്വാഭാവികമായും ഋഷഭ് പന്തിനാണ് സിലക്ഷൻ കിട്ടേണ്ടതെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അടുത്ത മാസം തുടങ്ങുന്ന
മുംബൈ∙ രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.
ന്യൂഡൽഹി ∙ ഋഷഭ് പന്ത് മികച്ച ക്യാപ്റ്റനാണെന്നും ഭാവിയിൽ കൂടുതൽ മികവിലേക്കുയരാൻ പന്തിനു സാധിക്കുമെന്നും ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഡൽഹിയുടെ 19 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘ ഐപിഎലിലെ യുവ ക്യാപ്റ്റൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ് പന്ത്.
ഗുവാഹത്തി ∙ ആദ്യ 9 മത്സരങ്ങളിൽ 8 ജയവുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം, പിന്നാലെ തുടർച്ചയായ 4 തോൽവികൾ ! ഐപിഎൽ 17–ാം സീസണിന്റെ രണ്ടാം പകുതിയിൽ രാജസ്ഥാൻ റോയൽസിന് എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്കോ ക്യാപ്റ്റൻ സഞ്ജു സാംസണോ പിടികിട്ടുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് പഞ്ചാബ് കിങ്സ്, രാജസ്ഥാനെ പരാജയപ്പെടുത്തിയത്. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 9ന് 144. പഞ്ചാബ് 18.5 ഓവറിൽ 5ന് 145.
ന്യൂഡൽഹി ∙ യുഎസിലും വെസ്റ്റിൻഡീസിലുമായി ഈ ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താൻ എല്ലാവിധ സാധ്യതകളുമുണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ. ‘മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ടീമിലെത്തിക്കാൻ സിലക്ടർമാർ ശ്രമിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കാൻ എല്ലാ സാധ്യതയും ഞാൻ കാണുന്നു. ഈ സീസൺ ഐപിഎലിൽ
ഗുവാഹത്തി∙ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കിങ്സിനോടും തോറ്റ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് മോശം പ്രകടനം തുടരുന്നു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ഏഴു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജത്തിലെത്തി. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യ ഒൻപത് മത്സരങ്ങളിൽ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം.
ന്യൂഡൽഹി∙ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ചർച്ച നടത്തി ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലും ടീം ഉടമ സഞ്ജീവ് ഗോയങ്കയും. സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റപ്പോൾ ലക്നൗ ക്യാപ്റ്റനെ സഞ്ജീവ്
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തനിക്കു വിലക്കില്ലായിരുന്നെങ്കിൽ ഡൽഹിക്കു കൂടുതൽ സാധ്യതകൾ ലഭിക്കുമായിരുന്നെന്ന് ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ബിസിസിഐ നടപടിയുടെ ഭാഗമായി ശിക്ഷയായി ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് ഡൽഹിയുടെ
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ കളിച്ചതും ജയിച്ചതും ഡൽഹി ക്യാപിറ്റൽസാണെങ്കിലും ഡൽഹി ആരാധകരെക്കാൾ ഈ ജയം ആഘോഷിക്കുന്നത് രാജസ്ഥാൻ, ബെംഗളൂരു, ചെന്നൈ ആരാധകരാണ്. ഡൽഹിക്കെതിരെ 19 റൺസ് തോൽവി വഴങ്ങിയതോടെ ലക്നൗവിന് ഇനി അവസാന ലീഗ് മത്സരം ജയിച്ചാലും 14 പോയിന്റ് മാത്രമേ ലഭിക്കൂ. ഇതോടെ നിലവിൽ 16 പോയിന്റുള്ള രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിച്ചു. നെറ്റ് റൺറേറ്റിൽ ലക്നൗവിനെക്കാൾ മുന്നിലുള്ള ബെംഗളൂരുവിന് അടുത്ത മത്സരത്തിൽ ചെന്നൈയെ നല്ല മാർജിനിൽ തോൽപിച്ചാൽ പ്ലേഓഫ് ഉറപ്പാക്കാം.
ദേശീയ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). 27വരെയാണ് അപേക്ഷിക്കാനുള്ള തീയതി. നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി വരുന്ന ട്വന്റി20 ലോകകപ്പോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകരെ തേടുന്നത്.
ട്വന്റി20 ലോകകപ്പിനുള്ള ബംഗ്ലദേശ് ടീമിനെ നജ്മുൽ ഹുസൈൻ ഷാന്റോ നയിക്കും. സീനിയർ താരം ഷാക്കിബ് അൽ ഹസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, നേപ്പാൾ എന്നിവർക്കൊപ്പമാണ് ബംഗ്ലദേശ്.
മുംബൈ∙ ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച എബി ഡിവില്ലിയേഴ്സ്, കെവിൻ പീറ്റേഴ്സൻ എന്നിവർക്കു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റര്‍ ഗൗതം ഗംഭീർ. പാണ്ഡ്യ ഐപിഎൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനാണെന്നു ഗൗതം ഗംഭീർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് അത്താഴവിരുന്നൊരുക്കി ടീം ഉടമ സഞ്ജീവ് ഗോയങ്ക. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലെ ദയനീയ തോൽവിക്കു പിന്നാലെ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് ഗോയങ്ക ശകാരിക്കുന്ന വിഡിയോ
ക്രിക്കറ്റ് 11 പേരുടെ കളിയാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പന്ത്രണ്ടാമനായി ഒരാൾ വരുമ്പോൾ അത് ക്രിക്കറ്റിന്റെ സ്വാഭാവികതയെ ബാധിക്കും’– ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ അഭിപ്രായപ്പെട്ടത് ഇപ്രകാരം. എന്നാൽ അധികം വൈകാതെ രോഹിത് തന്നെ ഇംപാക്ട് പ്ലെയറായി ഇറങ്ങുന്ന കാഴ്ചയ്ക്കും ഈ സീസൺ സാക്ഷിയായി. ഐപിഎൽ 17–ാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ഗുണവും ദോഷവും ടീമുകൾക്ക് മാറിമാറി ലഭിച്ചതിനൊപ്പം നിയമത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തുടരുകയാണ്.
ന്യൂഡൽഹി ∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 209 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 189 റൺസ്
ന്യൂഡൽഹി∙ നിരവധി പരിശീലകരും താരങ്ങളും വിയോജിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്റ്റ് പ്ലെയർ നിയമത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ രവി ശാസ്ത്രി. ഈ ഐപിഎൽ സീസണിലെ ആവേശകരമായ പല മത്സരങ്ങൾക്കും കാരണം ഇംപാക്റ്റ് പ്ലെയർ നിയമമാണെന്ന് രവി ശാസ്ത്രി
ന്യൂഡൽഹി∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചതിന്റെ വിവാദച്ചൂട് കെട്ടടങ്ങുന്നതിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി രാഹുലിന്റെ ഭാര്യയും നടിയുമായ ആതിയ ഷെട്ടി. സഞ്ജീവിന്റെ പെരുമാറ്റത്തെ ആരാധകർ വിമർശിച്ചപ്പോൾ, ആതിയയും പിതാവ് സുനിൽ ഷെട്ടിയും ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
മുംബൈ∙ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിനുള്ളിലെ ‘ഗ്രൂപ്പ്’ പോര് കൂടുതൽ വഷളായതായി റിപ്പോർട്ട്. സീസണിൽ രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതു മുതൽ ടീം രണ്ടു ഗ്രൂപ്പായിരുന്നു. ഒരു വിഭാഗം രോഹിത് ശർമയ്ക്കൊപ്പം നിൽക്കുമ്പോൾ മറുവിഭാഗം ഹാർദിക്കിനൊപ്പമാണ്. പരിശീലനസമയത്തും രണ്ടു ഗ്രൂപ്പുകളായാണ് മുംബൈ ടീം ഇറങ്ങുന്നതെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. കഴിഞ്ഞദിവസം
ട്വന്റി20 ലോകകപ്പിനുള്ള നെതർലൻഡ്സ് ടീമിനെ സ്കോട്ട് എഡ്വേഡ്സ് നയിക്കും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും എഡ്വേഡ്സായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ത്യൻ വംശജരായ തേജ നിദാമനുരു, വിക്രം സിങ്, ആര്യൻ ദത്ത് എന്നിവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐപിഎൽ 17–ാം സീസൺ അതിന്റെ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗം ടീമുകളും. 19 പോയിന്റുമായി ഇതിനോടകം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. കയ്യിൽ 16 പോയിന്റും രണ്ടു മത്സരവും ബാക്കിയുള്ള രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫ് ബെർത്ത് ഏറക്കുറെ ഉറപ്പാണ്.
ന്യൂഡൽഹി ∙ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ (രാജസ്ഥാൻ റോയൽസ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ് കിങ്സ്), വിൽ ജാക്സ്, റീസ് ടോപ്ലി (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), എന്നിവർ ഐപിഎലിൽനിന്ന് വിടുതൽ നേടി നാട്ടിലേക്കു മടങ്ങി. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി അടുത്തയാഴ്ച പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ട്വന്റി20 പരമ്പര
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം ടോസ് പോലും ഇടനാകാതെയാണ് ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
മുംബൈ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ വിരമിക്കുന്നതിനായി ഒരു പ്രായം നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇന്ത്യൻ നായകൻ രോഹിത് ശർമയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കാൻ പ്രായം ഒരു മാനദണ്ഡമാക്കരുത് എന്ന് യോഗ്രാജ് ആവശ്യപ്പെട്ടത്. വീരേന്ദർ
മുംബൈ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ ഹിന്ദി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപിഎലിൽ തീർത്തും ഫോം ഔട്ടാണെങ്കിലും, ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ
ചെന്നൈ∙ ആധികാരിക വിജയങ്ങളുമായി ഈ സീസണിൽ നടത്തിയ തകർപ്പൻ മുന്നേറ്റത്തിന്റെ തിളക്കം കെടുത്തി രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് കൂപ്പുകുത്തിയെങ്കിലും, അവരുടെ നായകൻ സഞ്ജു സാംസൺ മറ്റൊരു അതുല്യ നേട്ടത്തിന്റെ തിളക്കത്തിൽ. ഐപിഎലിലെ മിന്നും താരങ്ങളുടെ പട്ടികയിൽ മുൻപേ തന്നെ ഇടംപിടിച്ച
ഐപിഎൽ ചരിത്രത്തിൽ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് (ഫീൽഡിങ് തടസ്സപ്പെടുത്തൽ) നിയമം വഴി ഔട്ടാകുന്ന മൂന്നാമത്തെ താരമായി രവീന്ദ്ര ജഡേജ. രാജസ്ഥാൻ പേസർ ആവേശ് ഖാൻ എറിഞ്ഞ 17–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു പുറത്താകൽ. പന്ത് തേഡ്മാനിലേക്കു കളിച്ച ജഡേജ രണ്ടാം റണ്ണിനായി പിച്ചിന്റെ പകുതി വരെ ഓടിയെത്തി. എന്നാൽ സഹതാരം ഋതുരാജ് ഗെയ്ക്വാദ് റൺ നിരസിച്ചതോടെ ജഡേജയ്ക്ക് തിരിച്ച് ഓടേണ്ടിവന്നു.
ബെംഗളൂരു∙ ഐപിഎൽ സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ടൂർണമെന്റിൽ ജീവൻ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ അഞ്ചാമതായി. ചെന്നൈയ്ക്കെതിരായ അവസാന ലീഗ് മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാകും ബെംഗളൂരുവിന്റെ ഭാവി. തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഡൽഹി ആറാം സ്ഥാനത്താണ്.
ചെന്നൈ∙ കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് ചെപ്പോക്കിൽ വിജയമധുരം. രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (41 പന്തിൽ 42*), രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരിൽ
കൊൽക്കത്ത∙ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മത്സരങ്ങൾ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ തച്ചുടച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മഴമൂലം 16 ഓവറായി ചുരുക്കിയ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനേ സാധിച്ചുള്ളൂ. ജയത്തോടെ 18 പോയിന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു.
തിരുവനന്തപുരം ∙ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ അഭിമാനവുമായി മടങ്ങിയെത്തിയ മലയാളി താരങ്ങളായ ആശ ശോഭനയുടെയും സജന സജീവന്റെയും അടുത്ത സ്വപ്നം ഇന്ത്യൻ ലോകകപ്പ് ടീമിൽ ഒരു സ്ഥാനം. ഇരുവരുടെയും അരങ്ങേറ്റ പരമ്പരയായ ബംഗ്ലദേശ് പര്യടനത്തിൽ 5–0നാണ് ഇന്ത്യ ട്വന്റി20 പരമ്പര സ്വന്തമാക്കിയത്. ഈ വർഷം അവസാനം ബംഗ്ലദേശിൽ തന്നെയാണ് വനിതാ ട്വന്റി20 ലോകകപ്പ്. ഇന്നലെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഇരുവരും.
പാലക്കാട് ∙ ബാറ്റും ബോളുമേന്തി ഇന്ത്യൻ ജഴ്സിയണിഞ്ഞ് പിച്ചിലെത്താൻ ഹേമചന്ദ്രൻ നായർ കുട്ടിക്കാലം മുതൽ കാത്തിരുന്നതാണ്. 74–ാം വയസ്സിൽ ആ ആഗ്രഹം സഫലമായത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തോടെ! 70 വയസ്സിനു മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്നതു പാലക്കാട്ടുകാരൻ ഹേമചന്ദ്രൻ നായരാണ്. ഇംഗ്ലണ്ടിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 11 വരെയാണു മത്സരങ്ങൾ. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് യുകെയും വെറ്ററൻസ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേർന്നാണ് എഴുപതിനു മുകളിൽ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് നടത്തുന്നത്. ഇന്ത്യയ്ക്കു പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, ശ്രീലങ്ക, വെയ്ൽസ് എന്നീ രാജ്യങ്ങളാണ് മത്സരിക്കുന്നത്.
കൊൽക്കത്ത∙ കൊൽക്കത്ത∙ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മത്സരങ്ങൾ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ തച്ചുടച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മഴമൂലം 16 ഓവറായി ചുരുക്കിയ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ജൂലൈ 10 മുതൽ വെസ്റ്റിൻഡിസിനെതിരെ ലോർഡ്സിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആൻഡേഴ്സൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആൻഡേഴ്സൻ വിരമിക്കൽ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് ഒരു മത്സരത്തിൽനിന്ന് വിലക്ക്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. ഇതിനു പുറമേ 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനെതിരെ മേയ് ഏഴിനു നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞുതീർക്കുന്നതിൽ വരുത്തിയ
വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോലി ഓപ്പണറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പഞ്ചാബ് കിങ്സിനെതിരായ കോലിയുടെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കോലി ഇപ്പോൾ കടന്നുപോകുന്നത്. പഞ്ചാബിനെതിരായ ഇന്നിങ്സ് തന്നെ അതിന് ഉദാഹരണം.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ.
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ താരങ്ങൾക്കൊപ്പം തന്നെ വാർത്തകളിൽ ഇടം നേടുന്നവരാണ് വിവിധ ഫ്രാഞ്ചൈസികളുടെ ഉടമകള്‍. എല്ലാ സീസണിലും ആരാധകരുടെ പ്രിയപ്പെട്ട താരമാകുന്ന ആളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരൻ. ഈ സീസണിലും സൺറൈസേഴ്സിന്റെ മത്സരങ്ങൾ കാണാൻ, എല്ലാ തിരക്കുകളും
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ശകാരിച്ച സംഭവത്തിൽ, രൂക്ഷവിമര്‍ശനമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ക്യാമറകളുടെ മുന്നിൽവച്ച് സഞ്ജീവ്
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്കെതിരായ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ് താരം റിലീ റൂസ്സോ പുറത്തായപ്പോൾ പരിഹസിച്ച് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. പഞ്ചാബിന്റെ ടോപ് ഓർഡർ ബാറ്ററായ റിലീ റൂസ്സോ മത്സരത്തിൽ അർധ സെഞ്ചറി തികച്ചിരുന്നു. 27 പന്തുകളിൽ 61 റൺസായിരുന്നു താരം നേടിയത്.
മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പരിശീലക സംഘത്തോടു പരാതി പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീമിലെ സൂപ്പർ താരങ്ങൾ. ടീമിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയാണെന്ന് രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ പരിശീലകരോടു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞേക്കും. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. 2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദ്രാവിഡിന്റെ കരാർ ഏകദിന ലോകകപ്പിനു ശേഷം
ന്യൂഡൽഹി ∙ ഹൈദരാബാദ് ഓപ്പണർമാർ ബാറ്റു കൊണ്ട് ‘അടിച്ചു തെറിപ്പിച്ചത്’ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തൊപ്പി കൂടിയാണോ? ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ്–ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനു പിന്നാലെ ചൂടുപിടിച്ചത് ലക്നൗ ടീമിൽ രാഹുലിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയ 165 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും (30 പന്തിൽ 89*) അഭിഷേക് ശർമയുമാണ് (28 പന്തിൽ 75*) സൺറൈസേഴ്സിന് 10 വിക്കറ്റിന്റെ അനായാസ ജയം നേടിക്കൊടുത്തത്. മത്സരത്തിനു പിന്നാലെ രാഹുലിന്റെ ബാറ്റിങ്ങിനെക്കുറിച്ച് രൂക്ഷ വിമർശനങ്ങളുയർന്നു. കളിയിൽ 33 പന്ത് നേരിട്ട രാഹുൽ 29 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 87.88.
ധരംശാല ∙ ‘സ്ട്രൈക്ക് റേറ്റ് കുറവാണ്, സിക്സർ അടിക്കുന്നില്ല’ എന്നെല്ലാം വിമർശിച്ചവർക്കു മുന്നിലേക്കിതാ മറ്റൊരു കോലി മാസ്റ്റർ ക്ലാസ്! 7 ഫോറും 6 സിക്സുമായി വിരാട് കോലി (47 പന്തിൽ 92) നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 60 റൺസ് ജയം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്. പഞ്ചാബ്– 17 ഓവറിൽ 181നു പുറത്ത്. ഉജ്വലമായ ഒരു റണ്ണൗട്ടുമായും തിളങ്ങിയ കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 195.74 സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങിൽ മിന്നി.
ഹൈദരാബാദ്∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. മത്സരത്തിനു തൊട്ടുപിന്നാലെ സ്വന്തം ടീം ക്യാപ്റ്റനെ ആരാധകരുടെ മുന്നിൽവച്ച് അപമാനിച്ച നടപടി ഒട്ടും ശരിയായില്ലെന്നും, ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്നതായി സഞ്ജീവ്
ധാക്ക∙ സെൽഫിയെടുക്കാനെത്തിയ ആരാധകന്റെ കഴുത്തിനു പിടിച്ച് അടിക്കാനോങ്ങി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷാക്കിബിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണു സംഭവം.
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനോടു വൻ തോൽവി വഴങ്ങിയതിനു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനോടു ഗ്രൗണ്ടിൽവച്ച് ചൂടായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിന്റെ പത്തു വിക്കറ്റ് ജയത്തിനു ശേഷമാണ് ഗ്രൗണ്ടിൽവച്ച് സഞ്ജീവ് ഗോയങ്ക ലക്നൗ ക്യാപ്റ്റനോട്
ജപ്പാനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 12 റൺസിന് ഓൾഔട്ടായി മംഗോളിയ. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ മംഗോളിയ 8.2 ഓവറിൽ 12 റൺസിന് പുറത്തായി. രാജ്യാന്തര ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.
ഹൈദരാബാദ് ∙ പതിവുതെറ്റിക്കാതെ ഉദിച്ചുയർന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാരുടെ മുന്നിൽ ഉരുകിയൊലിക്കാനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് ബോളർമാരുടെ വിധി. ലക്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒന്നു ഉപ്പുനോക്കാൻ പോലുമില്ലെന്ന് പവർപ്ലേയിൽ തന്നെ തെളിയിച്ച ഹൈദരാബാദ്, 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സ്കോർ: ലക്നൗ 20 ഓവറിൽ 4ന് 165. ഹൈദരാബാദ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 167.
ഐപിഎലിലെ രാജസ്ഥാൻ റോയൽസ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. മുകേഷ് കുമാർ എറിഞ്ഞ 16–ാം ഓവറിലെ നാലാം പന്തിൽ ലോങ് ഓൺ ബൗണ്ടറിയിൽ വച്ച് ഷായ് ഹോപ് എടുത്ത ക്യാച്ചിലായിരുന്നു സഞ്ജു പുറത്തായത്. എന്നാൽ ക്യാച്ച് എടുത്തതിനു പിന്നാലെ ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയതായി സംശയമുണ്ടായിരുന്നു. വിഷയം തേഡ് അംപയർ പരിശോധിച്ച ശേഷം ഔട്ട് വിധിച്ചു. എന്നാൽ, അംപയർമാരോട് നീരസം അറിയിച്ച ശേഷമാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. 46 പന്തിൽ 86 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിന്റെ പുറത്താകലാണ് മത്സരത്തിൽ വഴിത്തിരിവായതും.
ന്യൂഡല്‍ഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. ക്യാച്ചെടുക്കുമ്പോൾ ഡൽഹിയുടെ ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ രണ്ടു തവണ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നതായും നവ്ജ്യോത് സിദ്ദു ഒരു
ഹൈദരാബാദ്∙ പൂ പറിക്കുന്ന ലാഘവത്തോടെ ലക്നൗവിനെ ഹൈദരാബാദ് ചുരുട്ടികെട്ടി. 166 റൺസെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം മുന്നിൽവച്ച് ബോളിങ്ങിനിറങ്ങിയ ലക്നൗ ബോളർമാർക്ക് നിന്ന് അടി കൊള്ളാനായിരുന്നു യോഗം. വെറും 9.4 ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളി ജയിച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (30 പന്തിൽ 89*), അഭിഷേക് ശർമ (28 പന്തിൽ 75*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഹൈദരാബാദ് പത്തു വിക്കറ്റിന് ലക്നൗവിനെ തോൽപ്പിച്ചത്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഷായ് ഹോപ് ബൗണ്ടറി ലൈനിനോടു ചേർന്ന് ക്യാച്ചെടുക്കുമ്പോള്‍ താരത്തിന്റെ ഷൂസ് ലൈനിൽ തട്ടിയോ എന്നതാണു പ്രധാന ചര്‍ച്ചാ വിഷയം.
പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്കു ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്.
മോശം കാലാവസ്ഥ മൂലം വിമാനം വഴിതിരിച്ചുവിട്ടതോടെ വാരാണസിയിൽ കുടുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) താരങ്ങൾ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
സമ്മർദ ഘട്ടങ്ങളിൽ കൃത്യമായ തീരുമാനം എടുക്കാൻ സാധിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശർമയെന്നും രോഹിത്തിന്റെ സാന്നിധ്യം വരുന്ന ട്വന്റി20 ലോകകപ്പിൽ നിർണായകമാകുമെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ‘ സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ക്യാപ്റ്റനാണ് രോഹിത് ശർമ. 5 തവണ ഐപിഎൽ കിരീടം നേടിയ അനുഭവസമ്പത്ത് രോഹിത്തിനുണ്ട്.
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടെ പുറത്തായപ്പോള്‍, ഗ്രൗണ്ട് വിടാതെ അംപയറോടു തർക്കിച്ചതിനാണ്
രണ്ടു ബോളർമാർ, സമാനമായ രണ്ടു പന്തുകൾ. സ്ട്രൈക്കിൽ ഒരേ ബാറ്റർ. ആദ്യത്തെ പന്ത് ചെന്നു പതിച്ചത് സ്ക്വയർ ലെഗ് ബൗണ്ടറിക്ക് പുറത്താണെങ്കിൽ രണ്ടാമത്തെ പന്ത് ബൗണ്ടറി കടന്നത് ലോങ് ഓഫിനു മുകളിലൂടെയായിരുന്നു. മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ, മുംബൈ ബാറ്റർ സൂര്യകുമാർ യാദവിനു നേരേ ഓഫ് സ്റ്റംപിനു പുറത്ത് യോർക്കർ എറിയാനായിരുന്നു ഹൈദരാബാദ് പേസർമാരായ പാറ്റ് കമിൻസിന്റെയും ടി.നടരാജന്റെയും ശ്രമം.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിനെ വൻ വിവാദത്തിലാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പുറത്താകൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 86 റൺസെടുത്തു നിൽക്കെയായിരുന്നു സഞ്ജു സാംസണിന്റെ പുറത്താകൽ. 16–ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സർ
ന്യൂഡൽഹി ∙ ക്യാപ്റ്റൻ സഞ്ജു സാംസന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. വെടിക്കെട്ട് അർധ സെഞ്ചറിയുമായി (46 പന്തിൽ 86) തിളങ്ങിയ സഞ്ജുവിന്റെ കരുത്തിൽ, അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 20 റൺസ് അകലെ
ന്യൂഡൽഹി∙ സിക്സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ സഞ്ജു മനോഹരമായ ഒരു ഇന്നിങ്സ് കാഴ്ചവച്ചെങ്കിലും, അതിന് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. അപ്രതീക്ഷിതമായി സഞ്ജു പുറത്തായതിന്റെ ആഘാതത്തിൽനിന്ന് രാജസ്ഥാന് കരകയറാനാകാതെ വന്നപ്പോൾ ഡൽഹിക്ക് 20 റണ്‍സിന്റെ മിന്നും ജയം. ഇതോടെ 11 മത്സരങ്ങളിൽനിന്ന് 16 പോയന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാമതായി തുടരും.
ജയ്പൂർ∙ ട്വന്റി20 ക്രിക്കറ്റിനെക്കുറിച്ചു മനസ്സുതുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വേഗതയേറിയ ട്വന്റി20 ഫോർമാറ്റിൽ ആക്രമിച്ചു കളിക്കുന്നതാണു ശരിയായ രീതിയെന്ന് സഞ്ജു സാംസൺ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 മത്സരങ്ങളിലെ ഇന്നിങ്സുകൾ മുഴുവൻ
ഇസ്ലാമബാദ്∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പര കളിക്കാൻ പുറപ്പെടാനിരുന്ന പാക്കിസ്ഥാന് തുടക്കത്തിലേ തിരിച്ചടി. പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഒത്തുകളിക്കേസിൽ അകപ്പെട്ട് മുന്‍പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്
ടീം മെന്റർ ഗൗതം ഗംഭീറിന്റെ വരവോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയതെന്ന് പേസർ ഹർഷിത് റാണ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ 98 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഹർഷിതിന്റെ പ്രതികരണം. ‘ ഈ സീസണിലെ ഓരോ മത്സരവും മെന്റർ ഗൗതം ഗംഭീറിന്റെ രീതികൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് ഞങ്ങൾ കളിക്കുന്നത്. അതിന്റെ ഫലം പോയിന്റ് ടേബിൾ നോക്കിയാൽ കാണാം’ ഹർഷിത് പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ ലോഡ്സ്, ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഹൈബ്രിഡ് പിച്ച് സംവിധാനം ഇന്ത്യയിലുമെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് മുംബൈ, അഹമ്മദാബാദ് സ്റ്റേഡിയങ്ങളിലും ഹൈബ്രിഡ് പിച്ച് സ്ഥാപിക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്.
മുംബൈ∙ ഐപിഎൽ 2024 സീസണിൽ ഇനിയും പ്ലേ ഓഫിലെത്താമെന്നു മുംബൈ ഇന്ത്യൻസിനു പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിനു ശേഷം മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഇതു സംബന്ധിച്ച്
കേരളത്തിൽ ഇപ്പോൾ ഹീറ്റ് വേവ് (ഉഷ്ണതരംഗം) ആണെങ്കിൽ ഐപിഎൽ ക്രിക്കറ്റിൽ ഇത് ഹിറ്റ് വേവിന്റെ കാലമാണ്. ബാറ്റർമാർ നിറഞ്ഞാടിയ ഐപിഎൽ ആദ്യ പകുതിയിൽ രാജ്യാന്തര ക്രിക്കറ്റിലെ സ്റ്റാർ ബോളർമാർക്ക് ഉൾപ്പെടെ പൊള്ളലേറ്റു.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്. നീലയും ഓറഞ്ചും നിറമുള്ളതാണ് പുതിയ ജഴ്സി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരങ്ങളും പരിശീലനം
ജയ്പൂർ∙ ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ ബൗണ്ടറി ദൂരത്തെ വീണ്ടും വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ‘‘ഭൂരിഭാഗം ഗ്രൗണ്ടുകളിലും ബൗണ്ടറി വളരെ ചെറുതാണ്. ചില ഗ്രൗണ്ടുകളൊക്കെ കാണുമ്പോൾ, ക്രീസിൽ നിന്ന് ഞാനൊരു ച്യുയിംഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നു തോന്നും !’’–
സിൽഹത് (ബംഗ്ലദേശ്) ∙ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികവുതെളിയിച്ച മലയാളി താരം ആശ ശോഭനയുടെ ബലത്തിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ 4–ാം ട്വന്റി20യിൽ, ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 56 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5.5 ഓവറിൽ 2ന് 48 എന്ന
മുംബൈ ∙ ട്വന്റി20 ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റർ താൻ തന്നെയാണെന്ന് സൂര്യകുമാർ യാദവ് ഒരിക്കൽകൂടി തെളിയിച്ചു. ഐപിഎൽ 17–ാം സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇന്ത്യൻസിന് ആശ്വാസത്തിന്റെ വെളിച്ചം സമ്മാനിച്ച് സൂര്യ ഉദിച്ചുയർന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് 7
മുംബൈ ∙ സൂര്യകുമാർ യാദവിന്റെ സെഞ്ചറി തിളക്കത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോൽപ്പിച്ച് മുംബൈ. 174 റൺസെന്ന വിജയലക്ഷ്യം 17.2 ഓവറിൽ 3
കൊൽക്കത്ത∙ ഗ്രൗണ്ടിലെ ആഘോഷ പ്രകടനങ്ങളുടെ പേരില്‍ രണ്ടു വട്ടം ശിക്ഷ അനുഭവിച്ചിട്ടും പഠിക്കാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. നേരത്തേ അതിരുവിട്ട ആഘോഷ പ്രകടനങ്ങള്‍ നടത്തിയതിനു റാണയ്ക്ക് മാച്ച് ഫീയുടെ 100 ശതമാനവും ഒരു മത്സരത്തിൽനിന്നു വിലക്കും ശിക്ഷയായി
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യന്‍ താരം ഹർഭജൻ സിങ്. ഒൻപതാം നമ്പറിൽ ഇറങ്ങാനാണു ധോണിയുടെ ശ്രമമെങ്കിൽ, താരത്തെ ടീമിനു പുറത്തിരുത്തി പകരം ഒരു ഫാസ്റ്റ് ബോളറെ ഇറക്കുന്നതായിരിക്കും നല്ലതെന്ന്
ന്യൂയോർക്ക്∙ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് സുരക്ഷാ ഭീഷണി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചത്. പാക്കിസ്ഥാന്റെ വടക്കൻ ഭാഗങ്ങളിൽനിന്നാണ് ഭീഷണി വന്നതെന്ന് വിൻഡീസ് ബോർഡ് സ്ഥിരീകരിച്ചു.
മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ എം.എസ്. ധോണി ഗോൾഡൻ ഡക്കായതിനു പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധരംശാലയിൽ ഒൻപതാമനായി ബാറ്റു ചെയ്യാനിറങ്ങിയ ധോണി, ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബോൾഡായിരുന്നു. ട്വന്റി20 കരിയറിൽ
ധരംശാല ∙ പന്തിന് അപ്രതീക്ഷിത വഴി കാണിക്കുന്ന ധരംശാലയിലെ വേഗം കുറഞ്ഞ പിച്ച് ആദ്യം മോഹിപ്പിച്ചത് പഞ്ചാബ് ബോളർമാരെയാണ്. പക്ഷേ കൂടുതൽ സന്തോഷിപ്പിച്ചത് ചെന്നൈ സ്പിന്നർമാരെയും. ഇരു ടീമുകളും പന്തേറിൽ മത്സരിച്ച ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത് 168 റൺസ് വിജയലക്ഷ്യമുയർത്തിയ ചെന്നൈ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 139 റൺസിൽ പിടിച്ചുകെട്ടി. സ്കോർ: ചെന്നൈ– 20 ഓവറിൽ 9ന് 167. പഞ്ചാബ്– 20 ഓവറിൽ 9ന് 139.
ലഹോർ ∙ ഈ വർഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായാൽ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ വീതം (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ ടീമംഗങ്ങളെ സന്ദർശിച്ചശേഷം പിസിബി ചെയർമാൻ
ബെംഗളൂരു ∙ ബോളിങ് വിഭാഗം ഉണർന്നതോടെ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് (ആർസിബി) ടീം ‘വെന്റിലേറ്ററിൽനിന്ന്’ മോചിതമായെങ്കിലും ഇപ്പോഴും ഐസിയുവിൽ തുടരുകയാണെന്നു മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തുകൾ
ലക്നൗ ∙ സുനിൽ നരെയ്ന്റെ ബാറ്റിന് ഇത്ര പവറോ? സ്പിൻ, പേസ് വ്യത്യാസമില്ലാതെ ബോളർമാരെ ബൗണ്ടറി കടത്തുന്ന ബാറ്റിങ് വെടിക്കെട്ട് കണ്ടപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് ആരാധകർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും!. 39 പന്തിൽ 81 റൺസുമായി കത്തിക്കയറിയ ഓപ്പണർ നരെയ്ൻ കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്കു നയിച്ചപ്പോൾ തിരിച്ചടിക്കാൻ ലക്നൗ ടീമിൽ ആരുമുണ്ടായില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ലക്നൗവിനെ നിലംപരിശാക്കിയ കൊൽക്കത്തയ്ക്ക് 98 റൺസിന്റെ ഉജ്വല ജയം. ആദ്യം ബാറ്റു ചെയ്ത് 235 റൺസ് നേടിയ കൊൽക്കത്ത എതിരാളികളെ 137 റൺസിൽ ഓൾഔട്ടാക്കി. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 235. ലക്നൗ– 16.1 ഓവറിൽ 137. നരെയ്നാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ലക്നൗ ∙ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ 98 റൺസിനു ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ജയ്പൂർ∙ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബൗണ്ടറികളുടെ ദൂരം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. പവർഹിറ്റർമാരായ ബാറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബൗണ്ടറികൾ ചെറുതാണെന്നാണ് അശ്വിന്റെ വാദം. ക്രിക്കറ്റ് എന്നത് ബാറ്റർമാർക്കു മാത്രം
ധരംശാല∙ പഞ്ചാബ് കിങ്സ് ബോളർമാർക്കു മുന്നിൽ അടിപതറി ചെന്നൈ സൂപ്പർ കിങ്സ് ബാറ്റര്‍മാർ. നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 167 റൺസ്. പഞ്ചാബ് കിങ്സിന് 168 റൺസ് വിജയലക്ഷ്യം. 23 പന്തുകൾ
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പരിശീലകൻ ഗാരി കേഴ്സ്റ്റനെതിരെ പാക്ക് ആരാധകരുടെ രൂക്ഷവിമർശനം. ഐപിഎൽ മത്സരത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുമായി കേഴ്സ്റ്റൻ വെർച്വൽ കൂടിക്കാഴ്ച നടത്തിയതാണു
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനങ്ങളിൽനിന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു മോചനം. ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തോടെ ആർസിബി പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 11 മത്സരങ്ങൾ
ബെംഗളൂരു∙ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്സ്വെല്ലിനെ വിമർശിച്ചതിന് മുന്‍ ക്രിക്കറ്റ് താരം പാർഥിവ് പട്ടേലിനുനേരെ അധിക്ഷേപം. ‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഓവർറേറ്റഡ് ആയ താരമാണ് ഗ്ലെൻ മാക്സ്വെൽ’’ എന്നായിരുന്നു എക്സ്
മുംബൈ ∙ ഐപിഎൽ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിനു കാരണം ടീം ക്യാംപിലെ പാളയത്തിൽ പടയെന്ന് വിമർശനം. മുംബൈ ഇന്ത്യൻസ് കടലാസിൽ കരുത്തുറ്റ ടീമാണ്. പക്ഷേ ടീമിനെ മികച്ച രീതിയിൽ നയിക്കുന്നതിൽ ഹാർദിക് പാണ്ഡ്യ പരാജയപ്പെട്ടെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പറഞ്ഞു.
ബെംഗളൂരു ∙ ആദ്യ 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസ്. തുടർന്ന് 25 റൺസിനിടെ 6 വിക്കറ്റ് നഷ്ടം. വെടിക്കെട്ട് തുടക്കവും കൂട്ടത്തകർച്ചയും കണ്ട റൺചേസിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 4 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ 147 റൺസിൽ ഓൾഔട്ടാക്കിയ ബെംഗളൂരു മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ വിജയം പിടിച്ചെടുത്തു. ഐപിഎൽ പ്ലേഓഫിലേക്ക് വിദൂര സാധ്യത മാത്രം അവശേഷിക്കുന്ന ആർസിബി തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിജയിച്ചു കയറുന്നത്. സ്കോർ: ഗുജറാത്ത് 19.3 ഓവറിൽ 147. ബെംഗളൂരു 13.4 ഓവറിൽ 152.
മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഹാർദിക് പാണ്ഡ്യയേക്കാൾ മിടുക്കുള്ള ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് ഇന്ത്യൻ ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. ഐപിഎല്ലിൽ ഫോമിലേക്കു മടങ്ങിയെത്താൻ ബുദ്ധിമുട്ടിയ പാണ്ഡ്യയെ ആയിരിക്കില്ല ട്വന്റി20 ലോകകപ്പിൽ കാണുകയെന്നും എം.എസ്.കെ. പ്രസാദ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു
ബെംഗളൂരു ∙ ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക
മുംബൈ∙ പരുക്കേറ്റ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനായി കളിക്കില്ലെന്നു വിവരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി കളിക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു പുറംവേദന അനുഭവപ്പെട്ടിരുന്നു. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ
2018–19 സീസൺ രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ഡൽഹി താരം മിലിന്ദ് കുമാർ ട്വന്റി20 ലോകകപ്പിനുള്ള യുഎസ് ടീമിൽ ഇടം പിടിച്ചു. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിലും അംഗമായിരുന്നു. 7 സീസണുകൾ ഡൽഹിക്കു വേണ്ടി രഞ്ജി കളിച്ച മിലിന്ദ് പിന്നീട് യുഎസിലേക്കു ചേക്കേറി.
മുംബൈ∙ ഐപിഎല്ലിൽനിന്ന് പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ടീം അംഗങ്ങൾ ക്യാപ്റ്റനെ അംഗീകരിക്കുന്നില്ലെന്ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ ഇർഫാൻ പഠാൻ
ഐപിഎലിൽ തിളങ്ങുന്ന ഓൾറൗണ്ടർമാരെയെല്ലാം ഉൾപ്പെടുത്തി ട്വന്റി20 ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസ് താരം റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിക്കൊളാസ് പുരാൻ, ആന്ദ്രേ റസ്സൽ, ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, റൊമാരിയോ ഷെപ്പേഡ് തുടങ്ങി ഐപിഎലിലെ സൂപ്പർ താരങ്ങളെല്ലാമുണ്ട്.
ഹൈദരാബാദ് ∙ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയതിനുശേഷമുള്ള ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചെഹലിൽ നിന്ന് ഒരു മാന്ത്രിക സ്പെല്ലാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോകകപ്പ് ടീം പ്രവേശനം വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കാനിറങ്ങിയ ചെഹൽ പക്ഷേ ഒരൊറ്റ മത്സരത്തിലൂടെ ഇന്ത്യൻ ആരാധകരെയെല്ലാം ആശങ്കയിലാക്കി. ഹൈദരാബാദിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 62 റൺസാണ് ലെഗ് സ്പിന്നർ വഴങ്ങിയത്. ഒരു ഐപിഎൽ മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ സ്പിന്നറെന്ന നാണക്കേടും ഇന്ത്യയുടെ ലോകകപ്പ് താരത്തിനു സ്വന്തമായി.
ദുബായ് ∙ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റ് വാർഷിക റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ഓസ്ട്രേലിയയാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ഇതോടെ ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാം സ്ഥാനക്കാർ എന്ന അതുല്യ പദവി ഇന്ത്യയ്ക്കു നഷ്ടമായി. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയുടെ ഒന്നാം റാങ്കിന് ഇളക്കമില്ല. വെള്ളിയാഴ്ച പുതുക്കിയ ഐസിസി വാർഷിക ടെസ്റ്റ് റാങ്കിങ് അനുസരിച്ച് ഓസ്ട്രേലിയയെക്കാൾ (124) നാലു പോയിന്റ് പിന്നിലാണ് ഇന്ത്യ(120). മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെക്കാൾ 15 പോയിന്റ് മുന്നിലും.
മുംബൈ ∙ ഐപിഎൽ 17–ാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ അവസാന പ്രതീക്ഷയും കൊൽക്കത്ത ബോളർമാർ എറിഞ്ഞുടച്ചു. നിർണായക മത്സരത്തിൽ കൊൽക്കത്തയോട് 24 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഈ സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. ആദ്യം ബാറ്റു ചെയ്ത് 169 റൺസ് മാത്രം നേടാനായ കൊൽക്കത്ത മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 145 റൺസിൽ ഓൾഔട്ടാക്കിയാണ് വിജയം പിടിച്ചെടുത്തത്. സ്കോർ: കൊൽക്കത്ത– 19.5 ഓവറിൽ 169. മുംബൈ– 18.5 ഓവറിൽ 145.
മുംബൈ∙ മുംബൈയിൽനിന്നേറ്റ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, സുനിൻ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിരയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 24 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത മുംബൈയുടെ ഇന്നിങ്സ് 18.5 ഓവറിൽ 145 റൺസിൽ അവസാനിച്ചു.
Results 1-100 of 10001