ADVERTISEMENT

പട്ന∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹെലികോപ്റ്റർ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബേഗുസരായിയിൽ തിരഞ്ഞെടുപ്പു റാലിക്കു ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ഒരു വശത്തേക്ക് ചരിഞ്ഞു പറക്കാൻ തുടങ്ങി. തറയിൽ വന്നിടിക്കുമെന്നു തോന്നിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ പൈലറ്റ് അത്ഭുതകരമായി നിയന്ത്രണം വീണ്ടെടുത്തു പറന്നുയർന്നു. കഴിഞ്ഞയാഴ്ച ബംഗാളിലെ ഡാർജിലിങിൽ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാതെ അമിത് ഷാ തിരിച്ചു പോയിരുന്നു.

ബിഹാറിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎയിലേക്കു തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകളിലും മത്സരിക്കുന്നു. മറ്റു സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എൽജെപിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും യഥാക്രമം 5, 1 സീറ്റുകളിൽ മത്സരിക്കും. ഇതുരെ ഒൻപതു സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.

English Summary:

Amit Shah's Narrow Escape As Chopper Briefly Loses Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com