Activate your premium subscription today.
കാമ്പസിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് പിന്നെ ഞാൻ അവളെ കാണുന്നത്. ഇൻഫോപാർക്കിലേക്കുള്ള ട്രാൻസ്പോർട്ട് ബസിൽ വെച്ച്. അവളെന്നെ ഒറ്റത്തവണയേ നോക്കിയുള്ളൂ. മുഖം തിരിച്ചു കളഞ്ഞു. ഞാനും കണ്ട ഭാവം കാട്ടിയില്ല. എന്നാൽ ബസിൽ നിന്നും ഇറങ്ങാൻ നേരം അവൾ എനിക്കടുത്തേക്ക് വന്നു.
ഭൂമിയുടെ ഏത് കോണിലായിരുന്നു നീ. മെല്ലെ മെല്ലെ എന്റെ ആത്മാവിലേക്ക് കുടിയേറി പൊറുതിയും തുടങ്ങിയല്ലോ, ഞാൻ പോലുമറിയാതെ... കഥകൾ പറഞ്ഞും പാട്ടുപാടിയും ഇടക്കിടെ തമാശകൾ പറഞ്ഞു പൊട്ടിചിരിപ്പിച്ചും എന്നെ വർത്തമാന ലോകത്തേക്ക് കൂട്ടിക്കൊണ്ട് വരുന്നു... എന്നിലേക്കുള്ള യാത്രയിലാണ് എങ്കിലും.. നിന്നെ
മണ്ണിൽ നിന്നും പിറന്ന ഞാൻ, മനുഷ്യനായി മാറി. ചിന്തകളും വികാരങ്ങളും, സ്വപ്നങ്ങളും ദുഃഖങ്ങളും നിറഞ്ഞ ഒരു പുതിയ ലോകം തുറന്നു. കരച്ചിലും ചിരിയും, പ്രണയവും വെറുപ്പും, വിജയവും പരാജയവും, എല്ലാം അനുഭവിച്ചു. കാലം കടന്നു പോയപ്പോൾ, ഞാൻ പഠിച്ചു, വളർന്നു. തെറ്റുകളിൽ നിന്നും തിരുത്തി, നല്ലൊരാളാകാൻ
പറന്നു നിലത്തു ഇറങ്ങിയാൽ നടക്കാൻ പറ്റാത്ത കാക്ക തുള്ളിക്കൊണ്ടാണ് മുന്നോട്ട് നീങ്ങാറ്. അത് കൊണ്ട് തന്നെ മറ്റു കാക്കകൾ ഭക്ഷണ അവശിഷ്ടം കഴിച്ചു തീർക്കും, വല്ലപ്പോഴുമേ എന്തെങ്കിലും ഞൊണ്ടിക്ക് കിട്ടാറുള്ളൂ. വിഷമം തോന്നിയ അമ്മ രാവിലെ പ്രാതലും ഉച്ച ഭക്ഷണവും കഴിഞ്ഞാൽ കുറച്ചു ഞൊണ്ടിക്ക് കൊടുക്കുക പതിവായി.
ശാന്തിതേടിയലയുന്നിന്നുമീ തീരങ്ങളിൽ, നാരായണീയം പാടും തെക്കൻകാറ്റിൻ ഇല്ലങ്ങളിൽ, ഉണങ്ങാത്തവൃണങ്ങളുമായ്... ഉഷ്ണവെയിലേറ്റ്... അശരണരില്ലാതെ, ശോണിതമൊലിപ്പി ച്ചലയുന്നാ യോധനത്തിൻ ആചാര്യശ്രേഷ്ഠനാം ദ്രോണപുത്രൻ-അശ്വത്ഥാമാവ് ! പാലു കൊതിച്ച ചുണ്ടിലങ്ങരിമാവു പാലെന്നോതി പകർന്നു ചതിച്ച
വിഷു വന്നൂ വീണ്ടും ആർദ്രമാം മനസ്സോടേ. മേടപ്പുലരിയിൽ വിഷുപ്പക്ഷിയതാ പാട്ടുപാടിയുണർത്തുന്നൂ. വിഷം തീണ്ടിയ മനസ്സുകളിൽ അമൃതധാരയായ് പ്രകൃതി തൻ സാന്ത്വനം പെയ്തു നിറയുന്നൂ. പൂക്കളും പുളകവും ചേർന്നീയുത്സവം തകൃതിയാക്കുന്നൂ. കണ്ണീരുറക്കാതിരിക്കും മിഴികളേ വിങ്ങിപ്പൊട്ടാത്ത
നിലാവിന്റെ കൈകളിൽ ആലോലമാടുവാൻ പൂത്തു വിടർന്നൊരു നിശാഗന്ധി പുഷ്പമേ ആരും കാണാതെ കൊഴിഞ്ഞു വീഴവേ തപ്തനിശ്വാസങ്ങൾ പകർന്നതെന്തിനോ ഇരുൾവീണവഴിയിൽ കാണാമറയത്ത് നിന്നും ഒഴുകിയെത്തും ഗന്ധമായ് നിൻ സാമീപ്യമറിയവേ പകൽവെളിച്ചത്തിൽ വിടരുവാനാകാത്ത നിൻ മൗന നൊമ്പരം ആരുമറിയാതെ
വേദനിക്കുമ്പോൾ വേദനയോട് പറയു വേദനിക്കാതെ ഇരിക്കാൻ എന്നാൽ വേദനക്കറിയുമോ വേദനിക്കാതെ ഇരിക്കാൻ ഇല്ല കഷ്ടമാണ് അല്ലെ അതെ കഷ്ടം എന്തിനാ വെറുതെ.... വേദനിക്കുന്നെ അറിയില്ല വേദനിക്കാതെ ഇരിക്കാൻ മാർഗം ഉണ്ടോ.... "മനസ്സുണ്ടെങ്കിൽ
വന്നൊരു വിഷുക്കാലം, കോലമൊട്ടും നോക്കാതെ പാടത്തിറമ്പിൽ ചാഞ്ഞുനിൽക്കുന്ന കൊന്ന തൻ മേലിൽ ചാടിക്കേറിയൊടിച്ചോരോ കമ്പും ചേച്ചി,ചിറ്റയോപ്പോൾക്കതൊക്കെ- യെണ്ണിതിട്ടപ്പെടുത്തീ മനസ്സിൽ വേണ്ടുവോളമുണ്ടെന്നു കാൺകേ കൊന്ന ചൊല്ലിയോ താഴേക്കിറങ്ങാൻ! തെല്ലു നേരം ചാഞ്ചാടി നിൽക്കാൻ ചില്ല തീരെ
നിന്നിലേക്ക് ചുരുങ്ങി നീയായിരിക്കുന്നു എന്റെ ലോകം. എന്റെ ശ്വാസത്തിനിപ്പോൾ നിന്റെ പേരിടാമത്രെ. നിന്റെ സ്വരമല്ലാതൊന്നും കാറ്റ് മൂളുന്നേയില്ല നനയാതെ പോയ എന്റെ കാലുകളിൽ നീയെന്ന കടൽ മാത്രം. പൊട്ടിവീണ മുത്തുമണികളായി നീ എനിക്ക്
"രണ്ടുപേരെ കൂട്ടിയിണക്കുന്നത് ഒരു താലി അല്ല പ്രിയാ.. "ബാലുവിന്റെ പതിഞ്ഞ ശബ്ദം ഇപ്പോഴും കാതിൽ... ചേർച്ചയില്ലായ്മകളിൽ, പൊരുത്തക്കേടുകളിൽ എപ്പോഴോ വഴി രണ്ടായി പിരിഞ്ഞു പോരുമ്പോഴും ബാലുവിന് പകരം വയ്ക്കാൻ മറ്റൊരാളില്ലായിരുന്നു... അന്നും.. ഇന്നും..
സാങ്കേതികവിദ്യ മനുഷ്യരുടെ ജീവിതത്തിലെ സമസ്തമേഖലകളിലും പിടിമുറുക്കാൻ പോകുന്നു. കവികളില്ലാതെ കവിതകളും കഥാകൃത്തുക്കളില്ലാതെ കഥകളും ചിത്രകാരന്മാരില്ലാതെ ചിത്രങ്ങളും സംവിധായകരില്ലാതെ സിനിമകളും
പൊടി പുരണ്ട് ഇട്ടിരിക്കുന്ന വസ്ത്രം ഏതെന്ന് തിരിച്ചറിയാത്ത വിധം മാറിപ്പോയ, ദിവസങ്ങളായി വെള്ളം കാണാത്തതിന്റെ ലക്ഷണമുള്ള താടിയും മുടിയും നീട്ടി വളർത്തിയ ഒരു പ്രാകൃത രൂപം. ഏത് ഭാഷക്കാരനാണെന്നോ രാജ്യക്കാരനാണെന്നോ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ ആവാത്ത വിധം മാറിപ്പോയിരിക്കുന്നു.
ഉത്സവപറമ്പിലേക്കു കാഴ്ച തുറന്ന കുഞ്ഞിനെ എങ്ങനെയാണ് പ്രിയമേ അനുനയിപ്പിക്കുക? പാവക്കുട്ടികളും കുപ്പിവളകളും പലവർണ്ണമാർന്ന ബലൂണുകളും പീപ്പികളും തേൻമിട്ടായിയും നൽകിയോ? എന്നിട്ടും മതിയാവാത്തവളെ തോളിലേറ്റി നൃത്തം വെച്ചോ? വിശാലമായ ഉത്സവപ്പറമ്പായി കിടന്നു
മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചത്ത് ഒരു കല്ല് കയറ്റിവച്ചതുപോലെ. "ഛെ. വേണ്ടായിരുന്നു. മോശമായിപ്പോയി. ഇനി കോമളേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും. ഏത് ഗതികെട്ട നേരത്താണാവോ അങ്ങനെ ഒരു ബുദ്ധിശൂന്യത തോന്നിപ്പോയത്."
നദിയ്ക്ക് അക്കരെ നിന്നും വെന്ത പച്ച മാംസത്തിന്റെ ഗന്ധം കാറ്റിലൂടെ എത്തിയത് ശ്വസിച്ചത് കൊണ്ടാകാം അവന്റെ പക്ഷി സങ്കേതത്തിലെ പക്ഷികളെല്ലാം ഒരേ സ്വരത്തിൽ ക്വാക്ക്, ക്വാക്ക് എന്ന് ബഹളമുണ്ടാക്കുകയാണിപ്പോൾ...! 'രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷങ്ങളായി' അവന് അനുഭവപ്പെട്ടു.
എനിക്കൊരു പേരകുട്ടിയെ ലാളിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. ദിവസങ്ങൾ കഴിയും തോറും അമ്മയുടെ കുത്തുവാക്കുകൾ ഏറി വന്നു.. ഈ സങ്കടമെല്ലാം അവൾ ബാത്ത് റൂമിൽ കയറി ഷവർ ഓൺ ആക്കി അലറി കരഞ്ഞു തീർത്തു. ശാപം കിട്ടിയ ജന്മമായിരിക്കും തന്റേത്.
കമ്പനിയിൽ നിന്ന് തിരിച്ച് വരില്ലെന്ന് പറഞ്ഞു ഇറങ്ങിയതാണ്. വീണ്ടും പോവുക എന്നത് ചിന്തിച്ചിട്ടില്ല. എന്നാൽ ഇവിടെ പരിഹാസ്യനായി, നിന്ദ്യനായി ജീവിക്കുവാൻ സാധ്യമല്ല. പോവണം, തിരികെ പോവുകയേ വഴിയുള്ളൂ. ഷുക്കൂറിനെ വിളിക്കണം.
പലവട്ടം വരികൾകൊണ്ടു അവളെ എഴുതിയിട്ടും, ഒന്നിച്ചുനടക്കാറുള്ള ഇടവഴികളിലൂടെ തേടിനടന്നിട്ടും എന്തോ പൂർത്തിയാകാത്തത് പോലെ പാതിവഴിയിൽ മടങ്ങിത്തുടങ്ങി.. ഇക്കുവേ.. പിന്നെയും ചെവിക്കരികിൽ ഒരു വിളിയൊച്ച വന്നു പതിച്ചപോലെ.
ഇല കുടഞ്ഞെറിഞ്ഞ മഞ്ഞുകണികകൾ പോലെ രാത്രി സ്വപ്നത്തിനെ കുടഞ്ഞ് മാറ്റാൻ, മടിക്കുന്ന പകലുകൾ... ഒന്നിനും മുതിരാതെയീ ജന്മം മുഴുവനും നോക്കി- യിരുന്നാലും മടുക്കാത്ത കണ്ണുകളിലാ നോട്ടം,ഹ പുണ്യമേ നീ മിണ്ടിയാലത്രെയും വസന്തം, മൗനൠതു ഗ്രീഷ്മങ്ങൾ പോലും പൊഴിച്ചതോർമ്മ മർമ്മരങ്ങൾ. നിന്റെ
അസന്തുഷ്ടിയുടെ ഒരു മുഖം ഉള്ളിലൊളിപ്പിച്ചു വെച്ച ഒരു മേഘം വളരെ താണുപറന്ന് ആ ഗ്രാമത്തെ തൊട്ടുവെന്നും ഗ്രാമവാസികളെയെപ്പോഴും വട്ടംചുറ്റിയിരുന്നുവെന്നും തോന്നും മിക്കവരും അസംതൃപ്തർ നിരാശയുടെ ചൂടു തട്ടിയൊരു നീരാവിയെൻജിൻ ഉള്ളിൽ ദീർഘശ്വാസമുതിർക്കുന്നു അസ്വസ്ഥതകളുടെ പുകഞ്ഞു കത്തലുകൾ
നീ വരുമ്പോഴേയ്ക്ക്, ഞാനെന്താണ് കരുതിവയ്ക്കേണ്ടത്...? ഇത്തിരി സ്നേഹവും ഒരു നുള്ള് കവിതയും, പാകമെത്താത്തൊരു ചുംബനവും മാത്രമാണെന്റെ പടിവാതിലിൽ. വേരുകളിണ ചേർന്ന് ജലച്ചിമിഴിൽ നിന്നുമൊരു ഇലക്കുഞ്ഞിനെ തൊട്ടിലാട്ടും പോലെ ജീവൻ മിടിക്കുന്നു. നീ
മുറ്റത്തേക്ക് ഇറങ്ങി നിൽക്കുന്നു പാടെ കെട്ടിവെച്ച ഒതുക്കു കല്ലിന്റെ നേർത്ത മിണ്ടിപ്പറച്ചിലുകൾ, ഒരിക്കൽ ചേർന്ന് നിന്നതിന്റെ പാടുകൾ മേൽപ്പാളിയിലാകെ മഴ വിരൽ കൈയ്യാൽ പരസ്പരം തൊട്ടതിന്റെ ആഴ്ന്നടയാളം, ഒതുക്കു കല്ലുകളുടെ സംഗീതം പണ്ടെങ്ങോ അച്ഛൻ വാങ്ങിക്കൊണ്ടു വന്ന ട്രാൻസിസ്റ്റർ റേഡിയോ
അത്രമേൽ പ്രിയപ്പെട്ടവരെ പെട്ടെന്നൊരു നാൾ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ., അകന്നകന്ന് മാറുമ്പോൾ അരുതെന്നോതാൻ പോലുമാകാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ., ഒരു തിരിഞ്ഞു നോട്ടമാശിച്ച് പോയവഴിയേ കാത്തു നിന്നിട്ടുണ്ടോ., ഒടുക്കം, തിരികെ വരില്ലെന്നറിയുമ്പോൾ കണ്ണുതുടച്ച് തിരിഞ്ഞു
സ്ഥിരംപോലെ രാവിലെ നേരത്തെത്തന്നെ അലാറം കേട്ടാണ് എണീറ്റത്. ആകെ ഉറങ്ങുമ്പോഴാണ് സമാധാനമുള്ളത്, അതും നശിപ്പിക്കാൻ കണ്ടുപിടിച്ച ഒരു സാധനം. ഒരു ശല്യവുമില്ലാതെ എന്നാണ് ഒന്ന് ശരിക്കും ഉറങ്ങാൻ കഴിയുക. ഇതിന്റെയൊക്കെ നിയന്ത്രണം എന്റെ കൈയ്യിലാണോ?
റോഡിൽ എത്തിയപ്പോൾ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അമ്പലങ്ങളുടെയും ഒഴിച്ച് കൂടാനാകാത്ത ഘടകമായ കുറെ ഭിക്ഷക്കാർ ഞങ്ങളെ പിടികൂടി. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളും ഉണ്ട്. ഞാൻ ഭിക്ഷക്കാർക്ക് ഒന്നും കൊടുത്തില്ല. കൊടുക്കാറുമില്ല. "ആന്റി, അവർക്കെന്തെങ്കിലും കൊടുക്ക്" എന്ന് പറഞ്ഞു പിള്ളേരും.
തനിയെ നടക്കുമീ നേരം ഒപ്പമാരുമില്ലെന്നെനിക്കറിയാം വിരൽ തൊട്ട് വിരിയിച്ച പൂമൊട്ടു മെല്ലെ പിടഞ്ഞങ്ങടർന്നുവീണു വെണ്മുല്ല ഗന്ധം പേറുന്ന കാറ്റോ എന്നെ തിരഞ്ഞിങ്ങു വന്നതില്ല സീമന്തരേഖയിൽ ചുംബിച്ച മഴയി- ന്നോർമ്മതൻ ശല്ക്കത്തിലൊന്നുമാത്രം കേൾക്കാൻ കൊതിച്ചൊരാ പിൻവിളികൾ ചില്ലുപാത്രംപോൽ ചിതറിവീണു ഒരു
1. ഭൂമി പാടുന്നു ചോര വറ്റി രോമം കരിഞ്ഞു കണ്ണുകളടയുന്നു പേനുകളും നിശ്ചലമായി അപ്പോഴും കറങ്ങുന്നു സമയം അതിന്റെ പാതയിൽ എന്തിനു നീ പിണങ്ങി? എന്തിനു നീ മുഖം തിരിക്കുന്നു? എന്തിനീ സഞ്ചാരം കുനിറ്റിന്റെ പാതയിൽ? ഹേതുയെൻ മക്കളുടെ ചെയ്തികളാണോ? മാപ്പിരക്കുന്നു ഞാൻ അവരുടെ ചെയ്തികളിൽ എന്നിലും നടുന്നു
മരിച്ചവരുടെ ഭാഷ പഠിക്കാൻ ശ്രമിക്കവേ ഞാനറിഞ്ഞു മൗനമായവരെന്നോടു സംവദിക്കുന്നു ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത ഭാഷ നെഞ്ചിലെരിയും നോവിൽ പിടഞ്ഞുമരിച്ചവർ ജീവിതവീഥിയിൽ കാലിടറി വീണുമരിച്ചവർ തീവ്രപ്രണയം മുറിവേൽപ്പിച്ചു കൊന്നവർ ഗദ്ഗദക്കുരുക്കിൽ വാക്കുകൾകുടുങ്ങി മരിച്ചവർ ജീവിതവിരക്തിയാൽ മരണത്തെ
കൂട്ടിലുണ്ടായിരുന്ന ഇണക്കിളി തന്നെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് പോയിട്ടിപ്പോൾ ഒരു കൊല്ലമായി. ഓരോ കുടുംബത്തിലും ഉണ്ടാവാറുള്ള പിണക്കങ്ങളധികവും ഇണക്കമേറെയായി കൂടിച്ചേർന്ന് ഇമ്പമേറുന്നതായി പരിണമിക്കാറാണല്ലോ പതിവ്. ഇവിടെ അതിന് വിപരീതമായി.
തുരുമ്പിച്ച ജനലഴികളിലൂടെ ചിലർ പുറം കാഴ്ചകളെ പരതുന്നു. കണ്ണിലുടക്കുന്ന കാര്യങ്ങൾ കൊണ്ട് വർണ്ണപ്രപഞ്ചം തീർക്കുന്നു. അവരുടെ ഇരിപ്പിടങ്ങളിൽ സ്വസ്ഥരാണവർ. പരിചയം ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കുന്നു മറ്റു ചിലർ, കാറ്റിൽ പാറിപറക്കുന്ന മുടിയിഴകൾ പോലും, അവരെ ദേഷ്യം പിടിപ്പിക്കുന്നു. ഇടയ്ക്കിടെ
ആകാശത്തിനപ്പുറം ഭൂമിക്കപ്പുറം സമുദ്രത്തിന്റെ ആഴത്തിനപ്പുറം മൃദുവായ മഴയ്ക്ക് അപ്പുറം സ്നിഗ്ധസ്നേഹം സുഗന്ധവാഹിനി ഗംഗയായി ഒഴുകുന്നു ഹൃദയത്തിൽ മൈലാഞ്ചിചുവപ്പ് ആകാശത്ത് ആ വസന്തത്തിന്റെ മുഴുവൻ സൗന്ദര്യവും മിഴി നിറയെ കൊണ്ട് വന്നു തന്നു ഏറ്റവും ധനികനാകാനുള്ള ആഗ്രഹവും പൂവണിഞ്ഞു സുസ്മിതംകുഞ്ഞു
കറുപ്പും വെളുപ്പും ഇടകലർന്ന കള്ളികൾ; കുരുക്ഷേത്രയിലെ കളംപോലെ; അച്യുതമൈതാനം! വെളുത്ത നിറമുള്ള മനുഷ്യർ; കറുത്ത നിറമുള്ള മനുഷ്യർ; കറുപ്പിലും വെളുപ്പിലും കുതിരകൾ, ആനകൾ, രഥങ്ങൾ. രണ്ടറ്റത്തും ജാഗരൂകരായ മന്ത്രിമാർ; ശങ്ക തീണ്ടാതെ, ഗർവ്വോടെ രാജാക്കന്മാർ, 'അദൃശ്യരായ സേനാധിപരി' ലുള്ള അന്ധമായ
ഇസ്തിരിയിട്ടു വെക്കണം അച്ഛനൊരുങ്ങും മുമ്പ് മുണ്ടും ഷര്ട്ടും. ചുളുങ്ങരുതൊട്ടും തേച്ചു കൂര്ത്ത അരികുകള് തൊട്ടാല് മുറിപ്പെടണം അത്രയും കഞ്ഞിപ്പശയില്, അമ്മയ്ക്കേയാവൂ എന്നച്ഛനുമറിയാം. എന്നാലോ, അമ്മയൊരുങ്ങുമ്പോള് ഒരുങ്ങിയില്ലേയിനിയുമെന്ന് ധൃതിപ്പെടുമച്ഛന്. അവസാനത്തെ
പ്രസന്നൻ മൂത്താൻ ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ ഇസ്മായിൽ ഗേറ്റ് അടച്ചു മുകളിലെ അർദ്ധവൃത്ത ലോക്ക് ഇടുന്നതിനിടയിൽ മൂത്താൻ തിരിഞ്ഞു നിന്ന് ചോദിച്ചു.. "റാവുത്തരെ ഈ പള്ളി നറുക്ക് കുലുക്കി എടുക്കുന്ന നറുക്ക് അല്ലെ? ഒരാഴ്ചയിൽ ഒരാൾക്കല്ലേ അടിക്കു?" ഇസ്മായിൽ അതെ എന്ന ഭാവത്തിൽ തല കുലുക്കി..
നിന്നെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ലെനിക്ക് മധുരം നുണയുന്ന കാലം മുതൽ മരണം തിരഞ്ഞെത്തുന്ന കാലം വരെ മറവിയുടെ വേലിയേറ്റങ്ങളിൽ പോലും ഓർമ്മയുടെ ഓളമായ് മനസ്സിലേക്ക് ആഞ്ഞടിക്കുന്ന നിന്നെ ഓർക്കാതിരിക്കാനാവില്ലെനിക്ക് അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുമ്പോഴും ആശ്വാസത്തിൻ
പുതുമഴയിലെ നനഞ്ഞ മണ്ണിന്റെ ഗന്ധമെന്നിൽ ഉന്മാദം തീർത്തപ്പോൾ, തുള്ളി കളിച്ച മാരിയൊരു ചാലു തീർത്തപ്പോൾ, ആ നിമിഷമാണ് ഒരു കവിത രചിയ്ക്കാനൊരു കമ്പമെന്നിൽ മുളപ്പൊട്ടിയത്! ആടുന്ന ചില്ലയിൽ വഴുതിയിറങ്ങുന്ന നീർത്തുള്ളികൾ എന്റെ മോഹത്തിനാക്കം കൂട്ടി
പെണ്ണേ നീ എനിക്കെന്നും ഒരതിശയമാണ്. നിന്റെ കയ്പേറിയ പൂർവാനുഭവങ്ങൾ മുറുകെപ്പിടിച്ചു നീ തുടങ്ങിയ യാത്ര, ഇന്നെത്തി നിൽക്കുന്നതെവിടെ? പോയ കാലങ്ങളിൽ വെറും പെണ്ണെന്നും പാഴ് ജന്മമെന്നും പഴി കേട്ടു കഴിഞ്ഞവൾ. ഓർമ വച്ച നാൾ മുതൽ അടക്കവു മൊതുക്കവും കൂടപ്പിറപ്പായി കൊണ്ട് നടന്നവൾ വാനിൽ
ഹെൽത്ത് സർവിസിൽ നിന്നും ഹെഡ് നഴ്സായി റിട്ടയർ ചെയ്ത പഴയമഠത്തിൽ പദ്മാവതി എന്ന ഞങ്ങളുടെ അമ്മാമ്മച്ചി അക്കാലത്ത് സാമുദായിക സ്വാധീനമുള്ള അപൂർവം സ്ത്രീകളിൽ ഒരാളായിരുന്നു. അന്നൊക്കെ ഇൻജെക്ഷനും പട്ടീസ് ചുറ്റാനുമൊക്കെ നാട്ടുകാർ ഉമ്മറത്ത് വന്നു ക്യു നിൽക്കും.
"സാർ എല്ലാ ക്ഷുദ്ര ജീവികളെയും നശിപ്പിക്കാൻ പറ്റിയ ഒരു ഒറ്റമൂലിയാണിത്. ഇതെങ്കിലുമെടുത്ത് സാർ സഹകരിക്കണം." പാറ്റാച്ചോക്കെന്നും പറഞ്ഞ് ഒരു സാധനം കാണിച്ച് സെയിൽസ്മാൻ കെഞ്ചുകയാണ്. പല ഐറ്റങ്ങൾ കാണിച്ച് ഒന്നിലും വീഴുന്നില്ലെന്ന് കണ്ടപ്പോൾ അവസാനമായി എടുത്തു കാണിച്ചതാണീ പാറ്റാച്ചോക്ക്.
കാലം കാത്തിരുന്നു ചെവിയോർത്ത് കേൾക്കാൻ കാത്തിരുന്നു പെണ്ണ് സ്വതന്ത്രയായി പെണ്ണോ? സ്വതന്ത്ര? എപ്പോൾ? കാലം കാത്തിരുന്നോര വാക്കുകൾ ഇടറിപോകയോ? കളിമണ്ണു കൊണ്ട് കളിക്കുന്ന കളിക്കുന്ന കാലത്തും, കൗമാരത്തിന്റെ പാവാട പ്രായത്തിലും വരണമാല്യം കാത്തിരിക്കുന്ന യൗവ്വന നാളിലും പെണ്ണ് പിന്നോക്കം
മകളാണ് ആദ്യം ഓടി എത്തിയത്. കുട്ടികൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. പിന്നാലെ അവരുടെ അമ്മ. ഞാൻ എന്നും അവരുടെ മുന്നിലെ ഇരുട്ട് ആയിരുന്നിട്ടും അവരെന്നെ കണ്ടു. മനസ്സിൽ എന്നും മായാതെ നിൽക്കുന്ന സ്നേഹമാണ് അവരുടെ കാഴ്ചകൾ!
അപ്പനും മകനും തമ്മിലുള്ള ആത്മസംഘർഷങ്ങളും മൗന സന്ദേശങ്ങളും എല്ലാം വളരെ മനോഹരവും ഹൃദയസ്പർശവുമായാണ് ജോയ് സർ "സ്പ്രഡിങ് ജോയ്" എന്ന തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നത്. ബാല്യ കൗമാരങ്ങളിൽ തന്റെ ലോകം അപ്പൻ മാത്രമായിരുന്നു എന്ന് പറഞ്ഞുവെക്കുന്നിടത്തു തുടങ്ങുന്നു ജോയ് ആലുക്കാസിന്
നീയൊരുമാത്ര ഒരുമിച്ചിരിക്കുമ്പോൾ എൻവേദനയെല്ലാം മറന്നിടുന്നൂ.. ഈ പാഴ്മുളം കൂടിലൊരിത്തിരി സ്നേഹത്തിൻ തേനുറവയായ് നീയണഞ്ഞിരിക്കൂ... വർഷവും വസന്തവും പോയ്മറഞ്ഞു ഉള്ളിൽ, വേനലും വിഷുവും വന്നിതല്ലോ... നീയൊരു വിഷുപക്ഷിയായ് പാടൂ ഞാനെന്റെ വേദനയങ്ങനെ മറന്നിടട്ടേ..
ഹോസ്റ്റൽ മുറിയിലെ ഭിത്തിയിൽ പതിഞ്ഞ ചോരപ്പാട് നോക്കിക്കിടക്കവേ സഹമുറിയന്റെ ഓർമ്മകൾ ചങ്ക് മുറുക്കിപിടിക്കുന്നതുപോലെ.... നിശബ്ദത കീറിമുറിച്ചു കൊണ്ട് അവനെ തിരക്കി വന്നിരുന്ന അമ്മയുടെ ഫോൺ കോളുകൾ ഓരോ ഉറക്കത്തിലും ഞെട്ടിയുണരുമ്പോൾ പാതിരാത്രിയിൽ ടേബിൾ ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ കുനിഞ്ഞിരുന്നു
ഉത്സവ സീസണിൽ ആണ് മൂത്താരെ അവിടെ കണ്ടിരുന്നത്. ഒരു യാത്രികനായി. ആരാണ് മൂത്താര്.?. ഒരു ദിവസം കടയിൽ തിരക്കെല്ലാം ഒഴിയുന്ന വരെ കാത്തിരുന്നു.. ആളൊഴിഞ്ഞപ്പോൾ രാമൻ നായരോട് ചോദിച്ചു "ഈ മൂത്താര് ആരാ?". അന്ന് രാമൻ നായർ ആ കഥ പറഞ്ഞു..
കാന്തന്റെ കടയിലെ വരാന്തയിലായിരുന്നു വന്നദിനം മുതൽ അവളുടെ ഉറക്കം. പകൽ മുഴുവൽ തലയും മാന്തിപ്പറിച്ച് കവലയിലെ അത്തിമരത്തിൽ നിന്ന് വീണു കിടക്കുന്ന അത്തിപ്പഴങ്ങളും നുള്ളിപ്പെറുക്കി തിന്ന് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പിറുപിറുത്തു കൊണ്ടവൾ നടന്നു.
പുറത്തിറങ്ങി ടീച്ചർ ഒപ്പ് വെച്ചത് വെറുതെ പരിശോധിച്ചു.. സരസ്വതി... സരസ്വതി പി. ഇവൾ ഇവൾ എന്റെ ക്ലാസ് മേറ്റ് അല്ലെ... ഇവൾക്ക് വേണ്ടിയല്ലേ അടുത്ത വീട്ടിലെ ചെമ്പകപൂ മോഷ്ടിച്ചു കൊണ്ട് വന്നു കൊടുത്തിരുന്നത്.. അന്നും കണ്ണട ഉണ്ടായിരുന്നു.. പക്ഷേ ഈ രൂപം വിശ്വസിക്കാൻ കഴിയുന്നില്ല...
എല്ലാരുടെയും ഭാഗ്യത്തിന് പാറയിൽ ഒന്നും തട്ടാതെ അവൻ വെള്ളത്തിൽതന്നെ വീണു. ആ സമാധാനത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ അവന്റെ നിലവിളി വീണ്ടും "ഡാ. രക്ഷിക്കടാ എനിക്ക് നീന്താൻ അറിയത്തില്ല." പകച്ചു പോയി ഞങ്ങൾ. ഞങ്ങൾക്ക് വീണ്ടും ടെൻഷനായി.
കാലത്ത് തന്നെ മുത്തശ്ശിയും അമ്മാമയും കൂടി പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പണിയാളുകളെല്ലാവരും എത്തി. വീട്ടിലെ ഒരുക്കങ്ങൾ പൂർത്തിയാക്കി അവനേയും കൊണ്ട് ആൺപണിയാളുകളും അമ്മാമയും പോയി.
എന്റെ നേരെയിരുന്ന തിളങ്ങുന്ന കണ്ണുകൾ അവിടെ എന്നെ നോക്കി നിൽക്കുന്നു.. എന്നിട്ട് പറഞ്ഞു, "ഏറെ ആലോചിക്കണ്ട, ഞാനാണ് നിങ്ങളുടെ പൈസ കൊടുത്തത്, ഒരു കടമായിട്ട് അതവിടെ ഇരിക്കട്ടെ" അയാളുടെ വാക്കുകൾ അവസാനിക്കുന്നതിന് മുന്നേ അവള് കുറച്ച് പൈസ എടുത്ത് അയാൾക്ക് നേരെ നീട്ടി..
രാജാവ് മകന് മോക്ഷം ലഭിക്കാൻ ആ രാജ്യത്തിലെ എല്ലാ കുട്ടികളുടെയും പുസ്തകങ്ങളും, കളിപ്പാട്ടങ്ങളും രാജകുമാരന്റെ സ്വർണ കുജത്തിൽ നിക്ഷേപിക്കാൻ രാജശാസനം ഇറക്കി. മനസ്സില്ലാ മനസോടെ കുട്ടികൾ തന്റെ പുസ്തകങ്ങളും കളിപ്പാടങ്ങളും ആ സ്വർണ കുജത്തിൽ കൊണ്ട് ഉപേക്ഷിക്കാൻ തുടങ്ങി.
ധാരാളം തണൽ വേണം തണൽ മരങ്ങൾ നടണം.. നട്ട മരങ്ങൾ എല്ലാം ഇല പൊഴിഞ്ഞു പോയി. ഇനി തണൽ വേണമെങ്കിൽ സ്വയം മരങ്ങൾ നടണം വെള്ളം ഒഴിക്കണം വെയിലിൽ വാടാതെ വളർത്തണം കഷ്ടപ്പാട് തന്നെ !!! എങ്കിലും നടണം തണൽ തരും വലിയ മരങ്ങൾ അവ ഭാവി തലമുറക്കു കാവൽ ആകും തണൽ തരാത്ത മരങ്ങൾ പാഴാണ് ഹൃദയത്തിൽ കനിവു
കാലത്തെഴുന്നേറ്റു വെട്ടക്കുരുപ്പിൽ രാവിനെ പയ്യെ മറക്കാം. വെള്ളിവെളിച്ചത്തിളക്കത്തുടുപ്പിൽ കണ്ണടച്ചാലും വെളുപ്പാ. വാനിൽ കറുത്തു തുടിക്കും മുകിലോ പെയ്ത നീർത്തുള്ളിയും വെള്ള. കാർമുടിക്കെട്ടിന്റെ തുമ്പത്തു ചേർക്കും പൂവിന്നിതളിനും വെള്ള. രാവിൻ മകുടക്കലയായ് വിളങ്ങും താരകളൊക്കെയും
ഊണെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഭാര്യ വെളിപ്പെടുത്തിയത്. "പിന്നെ, അതെന്റെ വകേലമ്മാവനും അമ്മാവന്റെ മോളുടെ മോളുമാ.. എല്ലാ അവധിക്കാലത്തും അമ്മാവൻ ഏതെങ്കിലും ബന്ധു വീട്ടിലാണ് താമസിക്കുന്നത്. ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വീടാ.."
സ്ട്രെക്ച്ചറിൽ നിന്നും ചോരയൊലിപ്പിച്ച അവളെ പുറത്തെടുത്തു. മിഴികൾ ചതിച്ച് തലച്ചോറിൽ കാഴ്ച്ച കൊടുക്കാതെ അല്ല അവൾ അവിടെത്തിയത്. ഉറ്റുനോക്കി നിന്ന അവളുടെ കാഴ്ച്ചയും സമയത്തിന്റെ കണക്ക് കൂട്ടലും കൃത്യമായിരുന്നു. ആ വാഹനം നിർത്താതെ തന്നെ കടന്ന് പോയി.
നിന്റെ കണ്ണുകളിലെ നിലാവട്ടത്തിലാണ് വസന്തമെന്ന ഒറ്റവരികവിതയെഴുതിയത്.. ചുവപ്പെന്നടയാളപ്പെടുത്തിയ പൂക്കളിലാണ് പ്രണയമെന്നെഴുതിയത്.. മഴയെന്നെഴുതി ശ്രുതിമീട്ടിയ രാഗത്തെയാണ് ജീവിതമെന്നെഴുതിയത്.. രാത്രിയുടെ തുമ്പ് മടക്കിയ നിലാവാണ് പകലിനോട് വെളിച്ചത്തെക്കുറിച്ചു പറഞ്ഞത്.. സ്നേഹത്തിന്റെ
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും 'കാനനഛായ'യിന്നുകിട്ടുമോ? പിടയും സങ്കടം തപിക്കും നേരം തണുത്ത നിലാവ് തീരം അണഞ്ഞു അരങ്ങുണർത്തും തിരമാലകൾ പോലെ എല്ലാം നീളുന്ന ജീവിതത്തിൻ തരംഗം കാണെ കാണെ തെളിനീർ വറ്റുന്ന ഉറവയായി! കണ്ടു കണ്ടിട്ടും കണ്ടെത്താൻ കഴിയാതെ കണ്ണുകൾ വാത്സല്യത്തിനായി
ചാറ്റൽ മഴയുള്ള വൈകുന്നേരം നഗരത്തിലെ പുസ്തക പ്രദർശനശാലയിലൊന്നിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. തൊണ്ടയിൽ ഉറച്ചഗദ്ഗദം നിശ്വാസത്തിലലിയുംവരെ ഒരു നിമിഷം നോക്കി നിന്നു. കണ്ണിലും മാനത്തും മഴ കനത്തു. പുതുമണ്ണിൽ മഴ വീണപോലെ പുസ്തകത്തിന്റെ ഗന്ധം പരന്നു. പുസ്തകം കൊണ്ട് കൊട്ടാരം പണിത്
വ്രത വിശുദ്ധിയുടെ നാളുകളിൽ വിശപ്പിന്റെ ആഴങ്ങൾ പരതവേ ഒരു പിൻവിളിയായ് നീയെന്നിൽ ഓർമ്മകൾ കോരിയിടുന്നുണ്ട് സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ് സതീർഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു സഖാക്കളൊക്കെയും
പറന്നു നടന്ന പെൺകിളി തൻ പാതി ചിറകരിഞ്ഞൊരിക്കൽ വീഴ്ത്തി. അവൾ പറന്നു. വീടിനു ചുറ്റും. പ്രിയതമനുയരത്തിൽ പറന്നതു കണ്ടവൾ നോക്കി - യതു സ്വന്തം ചിറകിൽ. ഒരു നാൾ മക്കളും ചിറകടിച്ചുയർന്നു പൊങ്ങി. മിഴിനീർ പൊഴിച്ചു തളർന്നു വീണവൾ. കൂടെ പറക്കുവാൻ കഴിയാതെ.
മലേഷ്യയിലെ ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു കമ്പനിയിൽ പുതിയതായി ജോലിക്കെത്തിയതായിരുന്നു അവൻ അവധി ദിവസങ്ങളിൽ മിക്കവാറും ഞങ്ങളുടെ റൂമിൽ വരുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്.
തിരക്കേറിയ നഗരവീഥിയിലൂടെ തോളിൽ ഒരു വലിയ ബാഗും തൂക്കി നടന്നു നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ പല ചിന്തകളും അലയടിക്കുന്നുണ്ടായിരുന്നു. തീ പൊള്ളുന്ന ചൂടിനെയും അവഗണിച്ചു കൊണ്ടാണ് അവന്റെ നടത്തം. 'ഇന്നത്തെ തന്റെ ടാസ്ക് കഴിഞ്ഞിട്ടില്ല.' നടത്തത്തിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി.
കുട്ടി വരയ്ക്കുന്നു കടലാസില് വീട്. മേല്ക്കൂരയെന്ന് ത്രികോണം. വീട്ടുചുവരുകളെന്ന് ചതുരം. ചതുരങ്ങളും ത്രികോണങ്ങളും ചേര്ത്തു വരയ്ക്കുമ്പോള് വീടായെന്ന് സംതൃപ്തനാവാതെ മേല്ക്കൂരയ്ക്കു മേലെ ഒരു വൃത്തം കൂടി വരച്ചുവെക്കുന്നു. ചന്ദ്രനോ സൂര്യനോയെന്ന് വ്യക്തമാകാതെ. പകലോ
കൃഷ്ണാ നിന്നുടെ ലീലകൾ പാടുവാ- നെന്നുടെനാവിനൊരീണം നൽകേണം നിന്നുടെ മുരളീഗാനം കേൾക്കാനടിയനു ശ്രവണം നൽകേണം കോമളരൂപമതൊരുമാത്ര കാണുവാൻ കണ്ണിണ രണ്ടു നൽകേണം പൂമേനിയൊന്ന് പുൽകീടാനായ് പാണികൾ രണ്ടും നൽകേണം ഗുരുവായൂർ പുരമൊന്ന് വന്നീടാനായ് ഭഗവദ് കൃപ നൽകീടേണം കണ്ണാ നിന്നെ
ആഴിയിലെ അടിയൊഴുക്കിനെപ്പറ്റി ഞാനെന്തു പറയാൻ മരുഭൂമിയിലെ മണൽക്കാറ്റിനെപ്പറ്റിയും ഞാനെന്തു പറയും കാറ്റ് എവിടെ നിന്ന് വന്ന് എവിടേക്ക് പോകുന്നു എന്നും എനിക്കറിയില്ല ഉടൽ വേദനയോടെ ഉലകിൽ ജീവന്റെ താളമൊരുക്കി മാറിലെ പാലാഴിയിൽ സ്നേഹം ചാലിച്ച് അമ്മ മുമ്പേ നടന്നു അകലെ, സൂര്യനും
ഇരുനിറവും വട്ടമുഖവും വിടർന്ന കണ്ണുകളും മുതുകിനു താഴെവരെ നീണ്ട മുടിയുമുള്ള അവളെ എല്ലാരും മരിയക്കുട്ടിന്നാ വിളിക്കാറ്..!. അവൾക്ക് കൊറേനാള് മുതലേ മമ്മൂട്ടിയോട് വല്യ ആരാധനയോ... ഇഷ്ടോ ഒക്കെയാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോ 'കറുത്ത പക്ഷികൾ' സിനിമ കണ്ടതിൽപ്പിന്നെ തുടങ്ങിയതാ.
അമ്പലത്തിൽ കയറി കൈകൂപ്പി നിൽക്കുമ്പോൾ ദേവിയുടെ രൂപത്തിൽ ഇപ്പോൾ കാണുന്നത് ശ്രീജയെയാണ്. തൊഴുതു, ശ്രീകോവിലിനു പുറത്തേക്ക് കടക്കുമ്പോൾ, നേരിയ ചിരിയോടെ അതാ മുന്നിൽ, അവൾ.. മനസ്സ് സന്തോഷംകൊണ്ട് മേളം കൊട്ടാൻ തുടങ്ങി.
കാടു പോലായിരുന്നു അവിടം തണൽ വിരിച്ചു നിൽക്കുന്ന ആൽമരങ്ങൾ, മാവുകൾ ആ മരങ്ങളുടെ നിഴലിൽ അവയിൽനിന്നുതന്നെ തൂങ്ങുന്ന ശതാവരിവള്ളികൾ ആത്മാക്കളെപ്പോലെ നൃത്തം ചെയ്തിരുന്നു. കാറ്റു വീശിയടിച്ചാലും ഇളകുന്നതു പോലും അറിയാത്ത വലിയ മരങ്ങള്ക്കിടയില് ആണ് ഗ്രാമത്തിലെ കൊച്ചു ക്ഷേത്രം
ആലംബമില്ലാത്തവൻ തെരുവിലുറങ്ങുമ്പോൾ നിഴലാൽ നീട്ടിതൊടുന്നു ഒരു വീട്. അവന്റെ ഉച്ചിയിലെരിയുന്ന ഉന്മാദക്കനലുകൾക്കുമേൽ കുളിർപന്തലായി പടർന്നിറങ്ങുന്നു, വീട്. അവന്റെ മാറാപ്പിലുറങ്ങുന്ന കിനാക്കൾ എത്രമേലുയരം കൊതിച്ചിരിക്കാം. വിടരാതെപോയ കിനാക്കളെ പൊതിഞ്ഞുപിടിച്ച വീട്ടിൽനിന്നും ഏതോ
ഏഴാകാശങ്ങൾക്കും സമുദ്രത്തിനും മീതെ നീയാണെനിക്ക് ലോകം.... നീയെന്ന ലഹരിയിൽ ഞാൻ അടിമപ്പെട്ടപ്പോൾ ഒരു ഭ്രാന്തിയുടെ ജനനമവിടെ മൊട്ടിട്ടു...! നിന്നിലലിഞ്ഞപ്പോഴാണ് അസ്തമിക്കാത്ത ഭ്രാന്തി എന്നിലുദിച്ചത്.. കാലം കൊഴിയുന്നതിനനുസരിച്ച് ഓർമ്മകളും നിഴലായി മാറുന്നു... അന്ന് നീയെന്ന ചങ്ങലയിൽ
ഇന്നലെ നീ ചാത്തനായിരുന്നു ഇന്നിതാ ഭഗവതിയായി നാളെ ചിലപ്പോൾ പൊന്നു മുത്തപ്പൻ ആയിരിക്കാം അതും കഴിഞ്ഞ് കാളിയായി കലി കയറി ചുവട് വെക്കും പിന്നെയും പിന്നെയും കെട്ടി ആടാൻ പല പല വേഷങ്ങൾ മുഖത്തെഴുത്തിലെ വർണ്ണങ്ങളിൽ വിരിയുന്ന ഭാവങ്ങൾ പലതാണ് തുടിയും തോറ്റവും ദൈവത്താരുടെ പുറപ്പാട് കുറിക്കുമ്പോൾ നീ
എന്റെ വീട്ടിൽ ഓടികൊണ്ടിരിക്കുന്ന ഒരു യന്ത്രം ഉണ്ടായിരുന്നു സൂര്യൻ ഉണരുന്നതിന് മുന്നേ ആ യന്ത്രം ഉണർന്നിരുന്നു ആ യന്ത്രത്തിന്റെ കൈ എത്താത്ത ഇടം വീട്ടിൽ ഉണ്ടായിരുന്നില്ല ആ യന്ത്രം വീട് വെട്ടി തിളക്കിയിരുന്നു ആ യന്ത്രം വീട്ടിലുള്ളവരുടെ വിശപ്പ് ഊതികെടുത്തിയിരുന്നു പെട്ടന്ന് ആ യന്ത്രം
ലുംബിനിതൻ രാജകുമാരനിതാ വിശ്വ- നൊമ്പരമുൾക്കൊണ്ടിറങ്ങാൻ നേരമായ്, ഉള്ളിലിരുതലഖഡ്ഗം വീശും പോലേതോ പ്രഹേളികയിലുലാവുന്നു ചഞ്ചലചിത്തം. ആത്മദുഃഖത്തിൻ തായ് വേരറുക്കുവാ- നീ ക്ഷിതിയിലെ മാനവരാശിക്കാകെ ദുരിതമോചനമേകാനിതളിടുന്നു നൂനം രാജതരുണന്റെയുള്ളിലൊരഭിമതസൂനം. രണ്ടു പ്രവചനങ്ങൾ! പണ്ടു
വിടരുവാൻ വെമ്പുന്ന ആശാമുകുളങ്ങൾ നിറയുന്ന സ്വപ്നങ്ങളാകുന്നു ജീവിതം. ജീവിതം വെട്ടിപ്പിടിക്കുവാൻ വെമ്പുന്ന മനസ്സിൽ പ്രതീക്ഷതൻ തേരോടും മുകുളങ്ങൾ.. ആശകളൊന്നായ് തകർന്നു പോയ് അന്നൊരാ പ്രളയം വിനാശം വിതച്ചൊരു നാളുകൾ.. സമ്പാദ്യമെല്ലാം ഒലിച്ചു പോയ് മാനുഷൻ എത്ര നിസ്സാരൻ, അറിഞ്ഞൊരാ
വിലക്ഷണമായ തൽക്ഷണകവിതകളെഴുതി വായനക്കാരെ ദ്രോഹിച്ചതിന് ദൈവം എനിക്ക് തക്കതായ ശിക്ഷ നൽകട്ടെ; വരും ജന്മമെങ്കിലും എന്നെ ഒരു നീലപ്പൂങ്കുയിലാക്കട്ടെ! 2 പഞ്ചമരാഗം പാടിയ ആദ്യ റൗണ്ടിൽത്തന്നെ റിയാലിറ്റി ഷോയിൽ മഹാഭാഗ്യത്തോടെ മത്സരിച്ച നീലപ്പൂങ്കുയിൽ മത്സരത്തിൽ നിന്നും റൺ ഔട്ട്! സംഗതി
മനസ്സറിയണമെങ്കിൽ മനസ്സ് വായിക്കാൻ അറിയണം വായിച്ചാൽ മാത്രം പോര മനസ്സിലാക്കാനുമറിയണം. ഏകാകിയായ ഒരു മനസ്സിനെന്നും വിരഹമാണ്. ആൾക്കൂട്ടത്തിനിടയിലും തിരക്കുജീവിതത്തിനിടയിലും അതിന് വിരഹമാണ്. നികത്താനാവാത്ത വിരഹം!!!! നികത്തണമെന്നൊരു ചിന്തയും ആ മനസ്സിനില്ല. ഇടയ്ക്കെപ്പോഴൊ കയറി
ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിന്റെ, ഉടഞ്ഞാണശിഞ്ജിതമെന്റെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന
ദേഹത്ത് എന്തോ സ്പർശിക്കുന്നതു പോലെ തോന്നിയിട്ടാണ് അയാൾ കണ്ണു തുറന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ചേർന്നൊരുകൂട്ടമാളുകൾ ചുറ്റും കൂടി നിൽക്കുന്നു. താൻ സ്വപ്നം കാണുന്നതാണോ? അയാൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ശരീരത്തിന് വല്ലാത്തൊരു ഭാരം..
കുറച്ചു സമയത്തിനുശേഷം കുട്ടികളുടെ അടുക്കലേക്ക് വെള്ള വസ്ത്രം ധരിച്ച് മുടിയെല്ലാം അഴിച്ചു ചിരിക്കുമ്പോള് പുറത്തേക്ക് ഉന്തി നില്ക്കുന്ന രണ്ടു പല്ലുകളോടു കൂടിയ ഒരു സ്ത്രീ രൂപം വന്നു. ചേച്ചിയെന്നു വിളിച്ചുകൊണ്ട് കുട്ടികള് അവളുടെ അടുക്കലേക്ക് ഓടിയണയുന്നു. അവള് സ്നേഹത്തോടെ കുട്ടികളെ തലോടി ഇരിക്കാന് പറഞ്ഞു.
നമ്മുടെയെല്ലാം ജീവിതത്തിന് പല കാലഘട്ടങ്ങളുണ്ടെന്ന തിരിച്ചറിവ് പലർക്കും പല സാഹചര്യങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ജീവിതം ഒരു പുഴയുടെ തുടർച്ചയായ ഒഴുക്കല്ലെന്നും അതെവിടെയൊക്കെയോ ചെറു ചാലുകളെപ്പോലെ നേർത്തു വരികയും ഇടയ്ക്കെപ്പോഴോ വറ്റിവരണ്ടു നിശ്ചലമാവുകയും ചെയ്യപ്പെടും. ഒരു പക്ഷെ താൽക്കാലികമായ ഒരു
ഉലയിൽ നീറുമൊരു ഉരുവായി അന്നു നീ കാൽവരിയിൽ എരിഞ്ഞോരു പാരിൻ വെളിച്ചമേ, പാടുന്നു നിൻപുകൾ മാലോകർ സർവരും നിന്നുയിർത്തെഴുന്നേൽപ്പ് കാതോർക്കുന്നൂ... സ്നേഹവും സഹനവും ത്യാഗവുമഹിംസയും പാരിന്നു പീയൂഷ ധാരയായ് ഏകിയ വിശ്വ പ്രവാചകാ നിൻ നാമം പുലരട്ടെ: ആചന്ദ്ര
1. മൃണാളിനിയുടെ മഹസ്സർ വെളിച്ചമകത്തേക്ക് കടക്കുമ്പോൾ മഹസ്സറിന്റെ അതിസൂക്ഷ്മ നേത്രങ്ങൾ മുറിയാകെയൊന്നോടി ചികഞ്ഞ്.. ബിക്കിനി നിറഞ്ഞാടി വ്യാളികൾ വിഹരിക്കുന്ന അവളിലേക്ക് ചാഞ്ഞു. മൃദുവായ താമരയിതളുകൾ ചിതറി കിടക്കുമ്പോലെയവൾ! നീണ്ടു മെലിഞ്ഞ കൈവിരലുകൾ മുൻ വാതിലിനു നേരെ അളപത്മവും കടകാമുഖവും
എന്റെയും, അവളുടെയും ആദ്യത്തെ യാത്രയായിരുന്നു ഊട്ടിയുടെ വസന്തത്തിലേക്ക്... അവളുടെ സ്വപ്നമായിരുന്നു ഈ യാത്ര. അത് കൊണ്ട് തന്നെ, നീലഗിരി മലകളിലെ മുഴുവൻ കുളിരും, തണുപ്പും മഞ്ഞുമൊക്കെ, ഒപ്പിയെടുത്താസ്വദിച്ച്, കുളിര് കോരുന്ന ഒരു യാത്രയായിരുന്നു എന്റെ മനസ്സ് നിറയെ.
ഉയിരിന്റെ ഉപ്പായി കതിർ ചൂടും കനവായി കനവിന്റെ നിറമായി ചാരത്തണയുന്നു തോഴീ നീയിന്നും ഓർമ്മയിൽ തെളിയുന്ന ചിത്രശലഭമായ് എൻ മനോവേണുവിൽ ശ്രുതി മീട്ടും രാഗമായ് ആത്മാവിൻ അവസാന- മില്ലാത്ത ദാഹമായ് മനസ്സിന്റെ ശ്രീകോവിൽ വിളങ്ങുമൊരു ദീപമായ് സുരഭിയാം മധുവൂറും ചെമ്പകപ്പൂവായി നിത്യവും
ഹരി കുടപ്പനക്കുന്ന് എഴുതി എം. ജയചന്ദ്രൻ സംഗീതം പകർന്ന ഗാനത്തിന് മുഴുവൻ എന്റെ ബാല്യകൗമാരത്തിന്റെ ഓർമ്മകളാണ്. ആ ഓർമ്മകളെ തൊട്ടുണർത്തുന്ന വരികളായിരുന്നു പാട്ടിലുടനീളം.
ജ്യോതിശാസ്ത്രപ്രകാരം ആണ്ടു പിറക്കുന്ന ദിനമാണ് വിഷു. കലി വർഷത്തിന്റെ ആരംഭ ദിവസം. വിഷുവിനെ കുറിച്ചുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ബാല രൂപം തനിക്ക് കാണണമെന്നും ഭഗവാനോടൊപ്പം തനിക്ക് കളിക്കണം എന്നും ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞ് ഉണ്ടായിരുന്നു. അതിനുവേണ്ടി എപ്പോഴും പ്രാർഥിച്ചിരുന്ന ബാലന്റെ
ദീപാവലിദിനത്തിൽ രാത്രിയാണ് രാധയുടെ വീട്ടിലേക്കു കാന്തൻ ഓടിക്കയറിയത്. അവൾ പെഴച്ചുപോയതും അവന്റെ ജീവിതം മാറ്റിമറിച്ചതുമായ രാത്രി. രണ്ടു കാലുകളും തളർന്നുനിലത്തിരുന്ന് ഇഴയാൻമാത്രം കഴിയുന്ന പെണ്ണാണ് രാധ.
പ്രിയമുള്ള തോഴി നീ എന്റെ ജീവനെ നിറമുള്ളതായെന്നും മാറ്റിടുന്നു നിനവുകൾ നീയെത്ര നൽകിടുന്നു കനവുകൾ ഞാനെത്ര കണ്ടിടുന്നു കരയുവാനറിയാത്ത മൃദുമന്ദഹാസമേ മധുരമാം സ്മൃതികൾ എനിക്കു നൽകി മൃദുലമാം മഞ്ഞുകണങ്ങളായ് നീ എന്റെ കഠിനമായ ഹൃദയത്തിൽ തൊട്ടുനിന്നു കുളിരും തണുപ്പും പകർന്നു തന്നു കനിവെന്നുമെന്നിൽ
അന്നത്തെ ദിവസം മുംതാസ് വികാസിനോട് അധികം സംസാരിച്ചില്ല. ഇത്തരം സന്ദർഭങ്ങൾ മുമ്പും പലതുണ്ടായിട്ടും അപ്പോഴൊക്കെ അവയെ വളരെ കൂളായി നേരിട്ട അവളുടെ ഇത്തവണത്തെ ഭാവമാറ്റം വികാസിൽ ചെറിയ അമ്പരപ്പ് ഉളവാക്കാതിരുന്നില്ല. ഹരീഷിന്റെ ഫ്ലാറ്റിൽ പലരും വന്നും പൊയ്ക്കൊണ്ടിരുന്നു.
അവൾ ചിരിക്കുമ്പോൾ ആ ചുണ്ടുകളിൽ നുണയുടെ പനിനീർ പൂക്കൾ വിടരുന്നത് എനിക്കു കാണാൻ കഴിയും.. അവൾ കടക്കണ്ണു കൊണ്ട് നോക്കുമ്പോൾ കൃഷ്ണമണികളിൽ കല്ലു വച്ച നുണയുടെ മിന്നലാട്ടം എനിക്കുകാണാൻ കഴിയും അവൾ സ്നേഹ സല്ലാപം നടത്തുമ്പോൾ അതിൽ ഒരായിരം നുണയുടെ നഖക്ഷതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും അവൾ വിരൽ
ഉളിയുടെ മൂർച്ചതലപ്പിൽ ശില പൂർണത തേടികൊണ്ടേയിരുന്നു മുറിഞ്ഞു വേർപെട്ടുപോയ ഇടങ്ങളിലെ അവ്യക്തതകളിൽ മുഖം കൊത്താൻ പേടിച്ച് ശിൽപിയും അറ്റുപോയ കൽച്ചീളുകളുടെ അയഥാർഥ വേദനകളിൽ നെഞ്ചുരുകിയിട്ടും വേർപെട്ടുപോകുന്നവ ബാക്കിവയ്ക്കുന്ന പൂർണതകൾക്കായി ശില തന്റെ കരച്ചിലുകൾ ഉളിയുടെ സംഗീതത്തിൽ ഒളിപ്പിച്ചു
അഗ്നിപർവ്വതം പോലെ പ്രക്ഷുബ്ധമായി മുറുക്കിത്തുപ്പുന്ന യൗവ്വനം ഉണ്ടായിരുന്നു. ലാവകൾ പരിഭവമൗനശിലകളായ് തണുത്തുറഞ്ഞ ദിനരാത്രങ്ങളുണ്ടായിരുന്നു. ചന്ദ്രക്കലയുടെ തുമ്പു കൊണ്ട ആനന്ദനോവിനായി കൊതിച്ചൊഴുകുന്ന മേഘസ്വപ്നങ്ങളുണ്ടായിരുന്നു. പുൽക്കൊടിത്തുമ്പിൽ ഞാന്നുകിടന്ന് ലോകം മുഴുവൻ
മനസ്സിന്റെ ജാലകം തുറന്നു പറന്നേറാനെനിക്ക് നിന്റെ ചിന്തകളിലെയൊരു ചില്ലതരൂ.. കളിയൂഞ്ഞാൽ കെട്ടി ഞാന- തിലാലോലമാനന്ദമാടിടട്ടേ.. നിന്റെ ചിന്തയിലൊരു കൂടൊരുക്കിയതിലെന്റെ ജീവന്റെ ജീവൻ കൊരുത്തു വെക്കാം... നിന്നിൽപ്പൂക്കും വസന്തവും, സുഗന്ധവും മകരന്ദവും, ഞാനാവോളമൊന്ന് നുകർന്നിടട്ടെ... നിന്നിലൂടെ
ഗ്രാമത്തിലെ നാലും കൂടുന്ന മുക്കിൽ പൊട്ടിപൊളിഞ്ഞ ആൽത്തറയ്ക്കടുത്ത് പഴയകാലം ഓർമ്മിപ്പിക്കുന്ന ആ ഓലമേഞ്ഞ ചായക്കടയും ബഞ്ചും ഒക്കെ സുരേന്ദ്രൻ മുതലാളി പുനർസൃഷ്ടിച്ചത്, ലാഭം കിട്ടും എന്ന ആഗ്രഹത്തിലല്ലന്ന് നന്നായി അറിയുന്നത് കുഞ്ഞുമുഹമ്മദിന് തന്നെയാണ്.
പടക്കം പൊട്ടുന്ന….. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ പുറത്തു നോക്കിയാ കുഞ്ഞായെ, വെടിക്കെട്ടിന് തീ കൊടുത്തത്, അടുത്ത വീട്ടിലെ കൊച്ചപ്പൻ. അടുപ്പിൽ വെച്ച പാത്രത്തിൽ നിന്നും… തിളച്ചു പൊങ്ങിയ പാലിൽ മണം, വാലാട്ടി നിന്ന പൂച്ചയെ തട്ടി... തിരിച്ചു ഓടിയ കുഞ്ഞായ... മലക്കം മറഞ്ഞത്
താപമിതയ്യോ ഭൂവിൻമെയ്മേൽ ചുറ്റുന്നുഷ്ണസർപ്പമിതാണേ തീയിൻ ചിറകുകൾ കൂടെക്കൂടെ വീശിയടിച്ചതിഘോരം ഘോരം അഗ്നിജ്വലിച്ചുതെറിച്ചീടുന്ന കണ്ണുകൾ രണ്ടും ചുറ്റുമുഴറ്റി സീൽക്കാരങ്ങൾ തോറും ചുടുചുടു കാറ്റിന്നലകൾ പാറീടുന്നൂ. എരിപൊരി വെയിലിൽനിന്നും പിന്നെയു മുയിരുൾക്കൊള്ളുന്നീയൊരു
ഞങ്ങൾ കൂട്ടുകാരല്ല. കാണുമ്പോൾ കൂട്ട് കൂടുന്ന ഞങ്ങൾ കൂട്ടുകാരാണ്. വർഷങ്ങൾക്കപ്പുറം പരിചയമുള്ള ഞങ്ങൾ പരിചയക്കാരല്ല. ഒറ്റമുറിയിൽ കഥകൾ പറഞ്ഞിരിക്കുമ്പോൾ ഞങ്ങൾ പരിചയപ്പെടാറുണ്ട്. മാസത്തിലൊരിക്കൽ വിശേഷം തിരക്കുമ്പോഴും ഞങ്ങൾ പരിചയപ്പെടാറുണ്ട്. എങ്കിലും ഞങ്ങൾ പരിചയക്കാരല്ല. ഞങ്ങൾ
ആൾക്കൂട്ടം മുഖമില്ലാത്തവർ ഒളിപാർക്കുന്ന ഒറ്റമുറി സത്രം.. വിഡ്ഢിയും വിപ്ലവകാരിയും ഒറ്റപ്പായിൽ ഉണ്ടുറങ്ങുന്ന ഇടം. ആൾക്കൂട്ടം തുരുമ്പിച്ചതെങ്കിലും കണ്ണികൾ ഉറച്ച ചങ്ങല. വിപ്ലവകാരിയും കലാപകാരിയും കരൾ കടഞ്ഞെടുത്ത വിരുദ്ധ ചിന്തകളുടെ ഉറഞ്ഞ കൊടിപാറിച്ചു ആരോ ചൂണ്ടിയ
പരസ്പരം അദമ്യമായ വിശ്വാസം മാത്രം ഉണ്ടായാൽ മതി എന്ന് ബോധ്യപ്പെടുത്തി ഒന്നും കാംഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവൾ, പിന്നിൽ നിന്ന് കുത്തുമെന്നോ. സ്വന്തമെന്ന് കരുതിയ മക്കളെപ്പോലും വെടക്കാക്കി തനിക്കാകും എന്ന് ആരാണ് ചിന്തിക്കുക.
Results 1-100 of 6626