ADVERTISEMENT

മാന്നാർ ∙ നാലുവയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും സമീപത്ത് അച്ഛനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കുട്ടംപേരൂർ കൃപാസദനത്തിൽ മിഥുൻ കുമാർ (ജോൺ, രഞ്ജിത്ത്–34), ഏകമകൻ ഡെൽവിൻ ജോൺ എന്നിവരാണു മരിച്ചത്. കുടുംബപ്രശ്നങ്ങളാണു കാരണമെന്നും മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മിഥുൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ‌ാക്കുറിപ്പ് പൊലീസ് കണ്ടെത്തി.

മിഥുന്റെ മാതാപിതാക്കളായ സൈമൺ (മധു), സൂസൻ (രത്‌നമ്മ) എന്നിവർ ഇന്നലെ രാവിലെ എട്ടരയോടെ പള്ളിയിൽ നിന്നു മടങ്ങിയെത്തിയപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടത്. ഡെൽവിന്റെ മൃതദേഹം കട്ടിലിലും മിഥുന്റെ മൃതദേഹം കട്ടിലിനു സമീപം നിലത്തുമായിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച ഷാൾ പൊട്ടി നിലത്തു വീണ നിലയിലായിരുന്നു മിഥുന്റെ മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ചിരുന്നു. 

മിഥുന്റെ ഭാര്യ സെലിൻ സൗദിയിൽ നഴ്സാണ്. ഒന്നര വർഷം മുൻപാണ് ജോലിക്കായി പോയത്. യുഎഇയിലും ഖത്തറിലുമായി 10 വർഷത്തോളം ജോലി ചെയ്ത മിഥുൻ ഒന്നര വർഷത്തോളം മുൻപു മടങ്ങിയെത്തിയ ശേഷം റാന്നിയിൽ സെലിന്റെ വീട്ടിലായിരുന്നു താമസം. 3 മാസം മുൻപാണ് കുട്ടംപേരൂരിലെ വീട്ടിലേക്കു മടങ്ങിയത്. പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com