Activate your premium subscription today
Friday, Apr 18, 2025
ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ! ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ പെൺകുട്ടി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...
‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു. ‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’ അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’ അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ. തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി. തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ. അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
ഓരോ എപ്പിസോഡിലും തുടരൻ ഷോട്ടുകൾ (continuous shots) മാത്രം. ഇത്തരത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ. എന്നാൽ 60 മിനിറ്റുള്ള ഓരോ കണ്ടിന്യുവസ് ഷോട്ടിലൂടെയും പങ്കുവയ്ക്കുന്നതാകട്ടെ സമകാലിക പ്രശസ്തിയുള്ള ഒട്ടേറെ വിഷയങ്ങളും. നെറ്റ്ഫ്ലിക്സ് സീരീസായ അഡോളസെൻസ് (Adolescence) വ്യത്യസ്തമാകുന്നത് ഇങ്ങനെ പല രീതിയിലാണ്. സിനിമകളിൽ കട്ട് പറയാതെ ഒരൊറ്റ ഷോട്ടിലൂടെ മുന്നോട്ടു പോകുന്ന രീതി പ്രയോഗിച്ചു പ്രശസ്തനായ ബ്രിട്ടിഷ് സംവിധായകൻ ഫിലിപ് ബാരന്റീനിയാണ് അഡോളസെൻസിനു പിന്നിലും. 13 വയസ്സ് മാത്രം പ്രായമുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ കഥയാണു സീരീസിൽ ബാരന്റീനി ചിത്രീകരിച്ചിരിക്കുന്നത്. നാലു പേർ മാത്രമുള്ള അണുകുടുംബം. അച്ഛൻ എഡി മില്ലർ (സ്റ്റീഫൻ ഗ്രഹാം) പ്ലമിങ് തൊഴിലാളിയാണ്. അമ്മ മാൻഡ മില്ലർ ഗൃഹനാഥയും. സഹോദരി ലിസ മില്ലർ വിദ്യാർഥിനിയാണ്. മൂവരും 13 വയസ്സുകാരൻ ജെയ്മി മില്ലറിനെ (അവൻ കൂപ്പർ) ഹൃദയം കവിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ വീട്ടിലേക്കു പൊലീസ് കയറി വരികയാണ്. ‘നിങ്ങൾ എന്താണു ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടോ’ എന്ന അമ്മയുടെ ചോദ്യം പോലും വകവയ്ക്കാതെ പൊലീസ്
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി. മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ഇത്രയും നാൾ 100 കോടി കലക്ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.
തത്തമംഗലം അങ്ങാടീന്ന് കുതിര വണ്ടീൽക്കേറി. ചൊകല കുതിര മതീന്ന് ഞാൻ ശാഠ്യം പിടിച്ചു. അതിന്റെ കറുത്ത വാൽക്കൂട്ടത്തിന്റെ ചന്തം ഒന്ന് കാണേന്നെ വേണം. വണ്ടീടെ മുന്നിൽ കുതിരക്കാരന്റെ ഒപ്പം ഞാൻ. കുതിരയുടെ പുറം തലോടാൻ നല്ല രസാ! ഇത്തിരീംകൂടി മുമ്പ് ജനിച്ചിട്ട്ണ്ടായിരുന്നെങ്കിൽ കുതിരപ്പുറത്തന്നെ പോവായിരുന്നു. പെട്ടികളും അമ്മേം വണ്ടീടെ കുതിരയില്ലാപ്പുറം വരെ നീണ്ടു കിടന്നു. അച്ഛൻ വാളും പരിചയും ഇല്ലാതെ പിന്നിൽ നടന്നു. കൊങ്ങൻ പട കുതിരയോട്ടം അങ്ങാടീല് ഞാൻ ഇതിന് മുമ്പ് കണ്ട്ട്ട്ണ്ട്. അതിന്റെ ഒരു ഓർമേല് വണ്ടിയിൽ ഇരിപ്പും പിടിച്ചു. ക്രിസ്മസിന് സ്കൂൾ പൂട്ടിയ അവധിക്ക് പത്തീസം അച്ഛന്റെ അവിടയാ. ഇപ്രാവശ്യം വേറൊരു ഗുലുമാലും ഉണ്ട്. ശാസ്താപ്രീതിക്ക് ഗ്രാമത്തിലെ തേരിന് എന്റെ കച്ചേരി അരങ്ങേറ്റം ആണ്. അതോണ്ട് അവധിക്ക് ഒരു ആധി വന്നു ചേർന്നു. കുറച്ച് ദൂരം പാടവരമ്പത്ത് കൂടി പോണം. ഗൊറില്ലാ കുരങ്ങുകളെ പോലെ കരിമ്പനകൾ ഒരു വശത്ത്. അവിടവിടെയായി ഓട് മേഞ്ഞ വീടുകൾ. ഓടിന്റെ മൂലേം, വീടിന്റെ ചുമരും വെള്ളേല് നീലയാണോ നീലേല് വെള്ളയാണോ ചേർത്തത് എന്ന് സംശയിക്കത്തക്ക തരത്തില്‍ പെയ്ന്റ് അടിച്ചത് കാണാം. ‘‘എന്താണ്ടാ, വീട്ടിക്ക് വര്ണില്ല്യേ?’’ അച്ഛൻ ഉറക്കെ ചോദിക്കണ കേട്ടു. കറുത്ത മുണ്ടുടുത്ത്, പല്ല് ചുവപ്പിച്ച് കൊണ്ടൊരു ആലാപനം ദൂരേന്ന് വന്നു. ‘‘നാളെ വരാട്ടോളിൻ’’ ചെന്താമരയാണ്. എന്താ ശബ്ദംന്നറിയോ? മൂത്താരുടെ തൊണ്ടേന്നല്ല, വേറെ ഏതോ ഒരു ബോഡി പാർട്ടിൽ നിന്ന് വരീന്ന പോലത്തെ ഒരു ഒച്ചയാ. അസ്സൽ. ചെന്താമരയും കൂട്ടരും നായാടികളാണ്. സംഗീതത്തിൽ അഗ്രഗണ്യർ. മൂന്നാം നാളാണ് കച്ചേരി. അതായത് എന്റെ so called അരങ്ങേറ്റം. രാജലക്ഷമി ടീച്ചർ വയലിൻ വേണ്ട, ഹാർമോണിയം മതി, അത് വായിക്കാം കച്ചേരിക്ക് എന്ന് പറഞ്ഞു.
ആഗോളതലത്തില്‍ ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്കര് അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള്‍ ചെലവു കുറഞ്ഞ പടം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്. സമീപകാലത്തായി മലയാളികള്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യനിര്‍ണയം നടത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് അനോറ നല്‍കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്‍കിട താരങ്ങളോ വമ്പന്‍ അണിയറപ്രവര്‍ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്കര് ജൂറി നല്‍കുന്നത്. വാണിജ്യ സിനിമ-ആര്‍ട്ട് സിനിമ എന്ന തരംതിരിവുകള്‍ ഒഴിച്ചുനിര്‍ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന് ഷോണ്‍ ബേക്കര്‍, മികച്ച തിരക്കഥ ഷോണ്‍ ബേക്കര്‍, മികച്ച എഡിറ്റര്‍ ഷോണ്‍ ബേക്കര്‍ എന്നിങ്ങനെ അഞ്ച് ഓസ്കര് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്.
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
1997ലെ ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. ആ ചിത്രത്തിലെ പാട്ടുകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതത്തിൽ എസ്.രമേശൻ നായർ രചിച്ച ഗാനങ്ങൾക്കെല്ലാം കാലത്തെ വെല്ലുന്ന കാമ്പുണ്ടായിരുന്നു. ആ കാമ്പിന്റെ ഉൾക്കനത്തിൽ പേര് കൊത്തി വച്ച ഒരു ഗായികയുണ്ട്, ലാലി ആർ. പിള്ള. ഏറെ പ്രശസ്തമായ ‘ഗുരു ചരണം ശരണം’ എന്ന പാട്ടിന്റെ പിന്നണിയിൽ ലാലിയും ഉണ്ടായിരുന്നു. ഇളയരാജ കണ്ടെത്തിയ ആ ശബ്ദം പിന്നീട് അധിക സിനിമകളിലൊന്നും കേട്ടില്ല. ഔസേപ്പച്ചൻ, ദേവരാജൻ മാഷ് തുടങ്ങി മലയാള ചലച്ചിത്രലോകത്തിലെ അതികായർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ലാലി. സിനിമയിൽ വലിയൊരു കരിയർ സ്വപ്നം കണ്ടു പാടാനെത്തിയ ലാലിക്ക് പക്ഷേ, ജീവിതം നൽകിയ മേൽവിലാസം ഫിസിക്സ് അധ്യാപികയുടേതായിരുന്നു. എങ്കിലും, ചിലപ്പോഴൊക്കെ സർപ്രൈസ് പോലെ ചിലർ തിരിച്ചറിയും, ഗുരുവിലെ പാട്ടിന്റെ ശബ്ദമായ ഈ ഗായികയെ! വേറെയും സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിറ്റായത് ഈ പാട്ട് മാത്രം. ചിത്രത്തിന്റെ കസറ്റിൽ പേര് ഇല്ലാതിരുന്നിട്ടു കൂടി, സംഗീതപ്രേമികൾ ഈ ഗായികയെ കണ്ടെത്തി. പാട്ടിന്റെ ക്രെഡിറ്റിൽ ‘ലാലി.ആർ.പിള്ള’ എന്ന് എഴുതിച്ചേർത്തു. ഇപ്പോഴും തന്റേതായ രീതിയിൽ സംഗീതലോകത്ത് സജീവമാണ് ഈ ഗായിക. ജീവിതവിശേഷങ്ങൾ മനോരമ പ്രീമിയത്തിൽ ലാലി. ആർ.പിള്ള പങ്കുവയ്ക്കുന്നു.
‘‘പൂങ്കുന്നം ജംക്ഷനിൽ നിന്ന് ഗുരുവായൂർക്ക് ബസ് കേറുമ്പോ, നല്ലോണം നോക്കി വേണം കേറാൻ. ശരിക്കൂള്ള വണ്ടീണ്ട്, വളഞ്ഞ വണ്ടീം ഇണ്ട്. ‘ചൊവ്വല്ലൂർപ്പടി വഴി’ എന്ന് ചെറ്ങ്ങനെ എഴുതീയിട്ട്ണ്ടാവും മുമ്പിൽ. ആ ബസിൽ ആണ് കേറണ്ടത്. മറ്റേതിൽ കേറിയാ ഒരു ഒന്നൊന്നര മണിക്കൂർ അങ്ങനെ ചിറ്റിച്ചിറ്റി വലയും.’’ അച്ഛൻ പിന്നിൽ, അമ്മേം ഞാനും മുന്നിൽ. ചെമ്പൈ സംഗീതോത്സവത്തിന് പാടാൻ കൊണ്ടു പോവ്വാണ് എന്നെ. ‘‘ഒന്ന് കൂടി മൂത്രൊഴിക്കായിരുന്നൂല്ലേ അമ്മേ?’’ അമ്മ എന്നെ ഒന്ന് നോക്കിയേ ഉള്ളൂ ആ tendency തന്നെ പമ്പ കടന്നു. പിന്നിലിക്ക് ഓടിക്കൊണ്ടിരിക്കണ ആകാശം നോക്കി ഞാൻ ബസിന്റെ ജനലരികിൽ ഒരു പാവം പോലെ ഇരുന്നു. പാടാനുള്ളതാണ് ‘പാവം ഭാവം’ മതി. ആകാശത്തിൽ അവൻ എവിടെയോ ഉണ്ട്. കയ്യും തലയും പുറത്തിടരുത് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും, കുട്ടിയല്ലേ തല പുറത്തിട്ട്, ഞാൻ സൗരയൂഥത്തിൽ ഒരു search നടത്തി. ഇല്ല! ‘‘ഇപ്പോ നമ്മൾ safe ആണ്’’. ഞാൻ അമ്മയോട് പറഞ്ഞു. നാരായണ നാമത്തിനിടയിൽ സേഫ്റ്റി മെഷേഴ്സിൽ അമ്മ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല എന്ന് എനിക്കു തോന്നി. ഗിരിജൻ മാസ്റ്റർ ആണ് ശാസ്ത്ര സാഹിത്യപരിഷത്ത് ക്ലാസ്സിൽ ചോദിച്ചത്. ‘‘എന്താണ് skylab? അത് ഭൂമിയിൽക്ക് പതിക്കുന്നതെന്തുകൊണ്ട്?’’ രഹസ്യങ്ങളെ അന്വേഷിക്കുന്ന ആളാണ്. ഗിരിജൻ മാസ്റ്റർക്ക് സംശയം ഉണ്ടായിരുന്നില്ല. ‘പ്രപഞ്ചം, രഹസ്യം’ – ആപാദ മധുരം തുളുമ്പും വാക്കുകൾ. ‘ശാസ്ത്രജ്ഞൻ’ എന്നത് ആലോചനാമൃതമാണ്. വെള്ള കോട്ട്, ഒരു കയ്യിൽ ടെസ്റ്റ് ട്യൂബ്, ചെറിയ താടി... നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. എന്തു കൊണ്ട്? എന്തുകൊണ്ട്? കാണുന്നതേ വിശ്വസിക്കാവൂ...’’ സുമേഷും ഗണേശും എന്നോടു പറഞ്ഞു. ‘‘സൂക്ഷിച്ചോട്ടാ മാഷ് ശാസ്ത്രത്തിന്റെ കൂടെ നിരീശ്വരവാദം കേറ്റി വിട്ണ്ട്’’. വീണ്ടും തല പുറത്തേക്കിട്ട് ആകാശത്തേക്ക് നോക്കി ഞാനൊരു ചോദ്യം തൊടുത്തു വിട്ടു.
40 വർഷത്തിനു ശേഷമായിരുന്നു ആ ഒത്തുചേരൽ; പാട്ടിന്റെ ചക്രവർത്തിയും ഈണങ്ങളുടെ തമ്പുരാനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന പാട്ട് വൈറലാകാനും അധികം താമസമുണ്ടായില്ല. 2025 ജനുവരി 9ന് റിലീസ് ചെയ്ത ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവ്’ എന്ന പാട്ടിനാണു ഷിബു ചക്രവർത്തി വരികളെഴുതി ഔസേപ്പച്ചൻ ഈണമിട്ടത്. വെള്ളമഞ്ഞിന്റെ തട്ടമിട്ട പെൺകിടാവിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഗൃഹാതുരത്വമുണർത്തുന്ന പ്രിയഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഔസേപ്പച്ചൻ –ഷിബു ചക്രവർത്തി കൂട്ടുകെട്ടിന്റെ ഒരു പൊൻതൂവൽ കൂടി. മലയാള സിനിമാ ഗാനങ്ങളുടെയൊപ്പം നിരന്തരം പറഞ്ഞുകേട്ടിരുന്ന രണ്ടു പേരുകളായിരുന്നു ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും. 1985ൽ ‘വീണ്ടും’ എന്ന സിനിമയ്ക്കു വേണ്ടി ‘ദൂരെ മാമലയിൽ’ എന്ന പാട്ട് ഒരുമിച്ചു ചെയ്തതോടെയാണ് ഈ കൂട്ടുകെട്ടിന്റെ പിറവി. പിന്നീടങ്ങളോട്ട് മറക്കാനാവാത്ത മനോഹര ഗാനങ്ങളുടെ ഒഴുക്ക്. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകൾ. ഹൃദയത്തോടു ചേർത്ത ആ പാട്ടു സൗഹൃദത്തിന്റ കഥകൾ പുതിയ പാട്ടിന്റെ വിശേഷങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണു ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ നിർമിച്ചു ഷാനു സമദ്ദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റി’ എന്ന ചിത്രത്തിനു വേണ്ടിയാണു 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.
സവിശേഷമായ ഭൂപ്രകൃതിയും നൈസര്‍ഗികമായ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണും വെള്ളവും പോലെ മനുഷ്യനും പ്രകൃതിയും ഇടകലരുന്ന പാരസ്പര്യത്തിന്റെ നാട്. വിശാലമായ നെല്‍പ്പാടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. പ്രകൃതി പൂക്കളമിടുകയും പൊന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന നെല്ലറ. മലയാളിയെ അന്നമൂട്ടുന്നതില്‍ കുട്ടനാടിനുള്ള പ്രാധാന്യം നിസ്തര്‍ക്കമാണ്. ഭൂരിഭാഗം കരപ്രദേശങ്ങളും സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു എന്നത് കുട്ടനാടിന്റെ അപൂര്‍വതയാണ്. 1100 ചതു.കിലോമീറ്റര്‍ വിസ്തൃതമായ കുട്ടനാടിന്റെ 304 ചതു.കിലോമീറ്റര്‍ മാത്രമാണ് സമുദ്രവിതാനത്തേക്കാള് ഉയരത്തിലുള്ളത്. 500 ചതു.കിലോമീറ്റര്‍ ഭാഗം 0.6 മുതല്‍ 2.2 മീറ്റര്‍ വരെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു നില്ക്കുന്നു. പുരാതനകാലത്ത് കുട്ടനാട് പൂര്‍ണമായും കടലിനടിയിലായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാര് ഉണ്ട്. പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായ ഭൂപ്രദേശമാണ് കുട്ടനാട്. പമ്പ,അച്ചന്‍കോവില്‍,മണിമല,മീനച്ചല്‍ നദികള്‍ വന്നു പതിക്കുന്നത് ഇവിടെയാണ്. നദിയിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് രൂപപ്പെട്ടതാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കായലും നദികളും തോടുകളും വയലുകളും എല്ലാം കുട്ടനാടിന്റെ ജീവിതത്തെയും പശ്ചാത്തലങ്ങളെയും സ്വാധീനിച്ചു. ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധികളും വിനോദങ്ങളും തൊഴിലും രൂപപ്പെടുത്തിയ പാട്ടുകളിലും അതിന്റെ താളങ്ങളും ഒഴുക്കിന്റെ ഓളവും ചുരകുത്തി. നെല്ലറയായ ഇവിടെ വൈവിധ്യമാർന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും വിതപ്പാട്ടുകളും ചക്രംചവിട്ടുപാട്ടുകളും ഉണ്ടായി. ഒപ്പം കുട്ടനാടിന്റെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന വള്ളങ്ങള്‍, അവയുടെ യാത്രയ്ക്കും മത്സരങ്ങള്‍ക്കും വള്ളപ്പാട്ടുകള്‍ പിറന്നു. ഇവയെല്ലാം ഒരുവലിയ പാട്ടുസംസ്കൃതിയുടെ തുടര്‍ച്ചയ്ക്ക് ഇടയായി.
‘ശേഷമെന്തുണ്ട് കയ്യിൽ? പുരഞ്ചയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരമടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പൻമാരുടെ പുതിയ അടവോ? ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ...അംഗബലം കൊണ്ടും ആയുധബലംകൊണ്ടും ചന്തുവിനെ തോൽപിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...’’ അമർഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും തീപ്പൊരി ചിതറുന്ന വാക്പോര്. എം.ടി.വാസുദേവൻനായരുടെ തൂലികത്തുമ്പിൽനിന്നു വെള്ളിത്തിരയിലേക്ക് വന്നത് തീപ്പൊരികളാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ എംടിയുടെ കൈകളിലേക്ക് വന്നത് ഒരു വടക്കൻ വീരഗാഥയിലൂടെയാണ്. ചന്തു പ്രേക്ഷകരിലേക്ക് വീണ്ടും വരികയാണ്. 4കെ ദൃശ്യമികവോടെ, തെളിവാർന്ന ശബ്ദമികവോടെ 36 വർഷങ്ങൾക്കുശേഷം വടക്കൻവീരഗാഥ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളികളുടെ ഇടനെഞ്ചു പിടയ്ക്കുകയാണ്. എംടി മാഞ്ഞുപോയിരിക്കുന്നു. ഫെബ്രുവരി ഏഴിന് തീയറ്ററുകളിൽ ചന്തുവിന്റെ വാൾമുന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം അകലങ്ങളിൽ എവിടെയോ ഇരുന്ന് അദ്ദേഹം അറിയുമായിരിക്കും. ഹരിഹരൻ എന്ന ഇതിഹാസ സംവിധായകനും എംടിയെന്ന അതുല്യതിരക്കഥാകൃത്തും ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’
തേക്കിൻകാട് മൈതാനത്തിലെ കൂറ്റൻ ഓലപ്പുര ഷെഡ് ദൂരെക്കാണാം. ആലിനെ വട്ടം ചുറ്റി ഞാനൊന്നു ബ്രേക്കിട്ടു. കയ്യിലെ നോട്ട്ബുക്ക് ആണ് സ്റ്റിയറിങ് വീൽ ട്ടോ! ഷെഡ്ഡിന്റെ മുന്നിൽ ‘ത്യാഗരാജോത്സവം’ എന്ന് എഴുതിയ ബാനർ കാറ്റത്ത് ഗോഷ്ടി കാണിച്ച് എന്നെ ക്ഷണിച്ചു. തൃശൂർ പൂരം പൊടിപൊടിച്ചതിന്റെ ബാക്കി, മൈതാനത്തു കുഴികളായി മാറിയതു കാണാം. കുഴികളുടെ ഇടയിലൂെട സൂക്ഷിച്ച് സ്ലോ സ്പീഡിൽ ഞാൻ നോട്ട്ബുക്ക് കറക്കി. ഷെഡ്ഡിന്റെ നേർക്ക് നടവണ്ടി വിട്ടു. സ്പീക്കറിൽ നാദസ്വരം കേട്ടു. ഔ! ഇത്തിരി വൈകി. അങ്ങനെ പഞ്ചപാവമായി നടവണ്ടി ഓടിക്കുമ്പോഴാണ് പിന്നിൽ ‘ചിലും ചിലും’. അതന്നേന്ന്, പാദസരം! തിരിഞ്ഞു നോക്കണോല്ലോ. അതുകൊണ്ട് തിരിഞ്ഞു. പിങ്ക് പട്ടുപാവാട ലേശം പൊക്കിപ്പിടിച്ച് അതിസാഹസികമായി കുഴികളെ അതിവേഗം മറികടന്ന് ഒഴുകിപ്പോകുന്നു ഒരു പെൺകുട്ടി. കൂടെ പിന്നിലായിട്ട് ഒരു മുത്തശ്ശനുമുണ്ട്. പട്ടുകുട്ടിയുടെ മേൽക്കാല നടത്തം എന്നെ ഒന്ന് അയ്യടാന്നാക്കി. വിട്ടില്ല ഞാൻ. വളയം ഉപേക്ഷിച്ച് പറക്കാൻതന്നെ തീരുമാനിച്ചു. ഷെഡ് എത്തണേന് ഇത്തിരി മുൻപ് പാദസരത്തിനെ വെട്ടിച്ചൂട്ടാ! സ്റ്റേജിന്റെയും മുൻനിര കസേരകളുടെയും ഇടയിലുള്ള, ജമുക്കാളമിട്ടിട്ടുള്ള ലാൻഡിങ് സ്ട്രിപ്പിലാണ് ഞങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ളത്. അവടിരിന്നാമതീന്ന്! ഞാൻ സേഫ് ആയി പറന്നിറങ്ങി. ചമ്രം പടഞ്ഞിരുന്നു. വളയം വീണ്ടും പുസ്തകമായി പരിണമിച്ചു.
നവിമുംബൈ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കോൾഡ്പ്ലേ സംഗീത പരിപാടിയുടെ 2.5 ലക്ഷത്തോളം ടിക്കറ്റിനായി വെർച്വൽ ക്യൂവിലുണ്ടായിരുന്നത് 2 കോടിയോളം പേർ. രണ്ടു ഘട്ടമായി നടത്തിയ ടിക്കറ്റ് വിൽപനയിൽ പത്തു മിനിറ്റിനുള്ളിലാണ് ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നത്. 3500 മുതൽ 12500 വരെ രൂപ നിരക്കുള്ള ടിക്കറ്റുകൾ
നവനീത് ഉണ്ണികൃഷ്ണനെ വെറും സംഗീതകാരനായി മാത്രം വിശേഷിപ്പിക്കാനാവില്ല. സംഗീതനിരൂപകനും സംഗീത അവതാരകനും സംഗീതഗവേഷകനുമൊക്കെയാണ് ഈ ചെറുപ്പക്കാരൻ.. വെറുതെ പാട്ടുകൾ പാടിപ്പോവുകയല്ല, അതിന്റെ രാഗം, സ്വരസ്ഥാനങ്ങൾ, ആലാപനസവിശേഷതകൾ, മറ്റു ഗാനങ്ങളുമായുള്ള ചേർച്ചയും വൈവിധ്യവും, എന്തിന് സംഗീതസംവിധാനത്തിലെ സൂക്ഷ്മാംശങ്ങൾവരെ പറഞ്ഞു പാടി വിശദീകരിച്ച് അവതരിപ്പിക്കുന്നതാണ് നവനീതിന്റെ ശൈലി. ഇരുത്തം വന്നൊരു സംഗീതജ്ഞാനിയെപ്പോലെ നവനീത് ഇതൊക്കെ ചെയ്യുന്നത് വെറും ഇരുപതു വയസ്സിലാണ്. അങ്ങ് അമേരിക്കയിൽ ജനിച്ച ഒരു കുട്ടി ഇത്രയേറെ ഉച്ചാരണമികവോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്നു എന്നത് അതിലേറെ വിസ്മയം. സംസാരിക്കുമ്പോൾ തനി യുഎസ് ‘ആക്സന്റാണ്’. പക്ഷേ, പാടുമ്പോൾ നവനീത് തനിമലയാളിയാണ്. നവനീതിന്റെ സംഗീതവിസ്മയങ്ങൾ ഇതിലൊന്നും ഒതുങ്ങുന്നില്ല. നാട്ടിൽ ഒരുപാടു പരിപാടികളുടെ തിരക്കിലെത്തിയ നവനീത് മനോരമ ഓൺലൈൻ പ്രീമിയത്തോടു ദീർഘമായി സംസാരിച്ചു.
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’
ഒന്നും രണ്ടുമല്ല, 6 മലയാള സിനിമകൾ ‘100 കോടി’ ക്ലബ്ബിൽ ഇടം നേടിയ വർഷമാണ് 2024. ജനുവരി ആദ്യം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്ലർ മുതൽ ഡിസംബർ അവസാനം പുറത്തിറങ്ങിയ ബറോസ് വരെ നീളുന്ന വിജയ ചിത്രങ്ങളുടെ വലിയ നിരതന്നെ ഉണ്ടായി 2024ൽ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ഭ്രമയുഗം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങി മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ ചിത്രങ്ങളാണ് 2024ൽ പിറന്നത്. താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 200 കോടിക്ക് മുകളിൽ വരുമാനം സ്വന്തമാക്കുന്നതിനും ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ മോഹൻലാൽ എന്ന സൂപ്പർ താരം ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നതിനും മാർക്കോയിലൂടെ ഒരു മലയാള സിനിമ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി കുതിക്കുന്നതിനുമെല്ലാം സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് കടന്നുപോയത്. 2024ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് മലയാള സിനിമയിലെ ഏതാനും താരങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രിയ സിനിമകളുടെ വിശേഷങ്ങൾ വിശദമായി അറിയാം...
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
Results 1-25 of 174
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.