Activate your premium subscription today
Thursday, Mar 6, 2025
Mar 4, 2025
ആഗോളതലത്തില്‍ ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്കര് അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള്‍ ചെലവു കുറഞ്ഞ പടം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്. സമീപകാലത്തായി മലയാളികള്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യനിര്‍ണയം നടത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് അനോറ നല്‍കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്‍കിട താരങ്ങളോ വമ്പന്‍ അണിയറപ്രവര്‍ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്കര് ജൂറി നല്‍കുന്നത്. വാണിജ്യ സിനിമ-ആര്‍ട്ട് സിനിമ എന്ന തരംതിരിവുകള്‍ ഒഴിച്ചുനിര്‍ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന് ഷോണ്‍ ബേക്കര്‍, മികച്ച തിരക്കഥ ഷോണ്‍ ബേക്കര്‍, മികച്ച എഡിറ്റര്‍ ഷോണ്‍ ബേക്കര്‍ എന്നിങ്ങനെ അഞ്ച് ഓസ്കര് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്.
Mar 2, 2025
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
Feb 24, 2025
1997ലെ ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. ആ ചിത്രത്തിലെ പാട്ടുകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതത്തിൽ എസ്.രമേശൻ നായർ രചിച്ച ഗാനങ്ങൾക്കെല്ലാം കാലത്തെ വെല്ലുന്ന കാമ്പുണ്ടായിരുന്നു. ആ കാമ്പിന്റെ ഉൾക്കനത്തിൽ പേര് കൊത്തി വച്ച ഒരു ഗായികയുണ്ട്, ലാലി ആർ. പിള്ള. ഏറെ പ്രശസ്തമായ ‘ഗുരു ചരണം ശരണം’ എന്ന പാട്ടിന്റെ പിന്നണിയിൽ ലാലിയും ഉണ്ടായിരുന്നു. ഇളയരാജ കണ്ടെത്തിയ ആ ശബ്ദം പിന്നീട് അധിക സിനിമകളിലൊന്നും കേട്ടില്ല. ഔസേപ്പച്ചൻ, ദേവരാജൻ മാഷ് തുടങ്ങി മലയാള ചലച്ചിത്രലോകത്തിലെ അതികായർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ലാലി. സിനിമയിൽ വലിയൊരു കരിയർ സ്വപ്നം കണ്ടു പാടാനെത്തിയ ലാലിക്ക് പക്ഷേ, ജീവിതം നൽകിയ മേൽവിലാസം ഫിസിക്സ് അധ്യാപികയുടേതായിരുന്നു. എങ്കിലും, ചിലപ്പോഴൊക്കെ സർപ്രൈസ് പോലെ ചിലർ തിരിച്ചറിയും, ഗുരുവിലെ പാട്ടിന്റെ ശബ്ദമായ ഈ ഗായികയെ! വേറെയും സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിറ്റായത് ഈ പാട്ട് മാത്രം. ചിത്രത്തിന്റെ കസറ്റിൽ പേര് ഇല്ലാതിരുന്നിട്ടു കൂടി, സംഗീതപ്രേമികൾ ഈ ഗായികയെ കണ്ടെത്തി. പാട്ടിന്റെ ക്രെഡിറ്റിൽ ‘ലാലി.ആർ.പിള്ള’ എന്ന് എഴുതിച്ചേർത്തു. ഇപ്പോഴും തന്റേതായ രീതിയിൽ സംഗീതലോകത്ത് സജീവമാണ് ഈ ഗായിക. ജീവിതവിശേഷങ്ങൾ മനോരമ പ്രീമിയത്തിൽ ലാലി. ആർ.പിള്ള പങ്കുവയ്ക്കുന്നു.
Feb 21, 2025
‘‘പൂങ്കുന്നം ജംക്ഷനിൽ നിന്ന് ഗുരുവായൂർക്ക് ബസ് കേറുമ്പോ, നല്ലോണം നോക്കി വേണം കേറാൻ. ശരിക്കൂള്ള വണ്ടീണ്ട്, വളഞ്ഞ വണ്ടീം ഇണ്ട്. ‘ചൊവ്വല്ലൂർപ്പടി വഴി’ എന്ന് ചെറ്ങ്ങനെ എഴുതീയിട്ട്ണ്ടാവും മുമ്പിൽ. ആ ബസിൽ ആണ് കേറണ്ടത്. മറ്റേതിൽ കേറിയാ ഒരു ഒന്നൊന്നര മണിക്കൂർ അങ്ങനെ ചിറ്റിച്ചിറ്റി വലയും.’’ അച്ഛൻ പിന്നിൽ, അമ്മേം ഞാനും മുന്നിൽ. ചെമ്പൈ സംഗീതോത്സവത്തിന് പാടാൻ കൊണ്ടു പോവ്വാണ് എന്നെ. ‘‘ഒന്ന് കൂടി മൂത്രൊഴിക്കായിരുന്നൂല്ലേ അമ്മേ?’’ അമ്മ എന്നെ ഒന്ന് നോക്കിയേ ഉള്ളൂ ആ tendency തന്നെ പമ്പ കടന്നു. പിന്നിലിക്ക് ഓടിക്കൊണ്ടിരിക്കണ ആകാശം നോക്കി ഞാൻ ബസിന്റെ ജനലരികിൽ ഒരു പാവം പോലെ ഇരുന്നു. പാടാനുള്ളതാണ് ‘പാവം ഭാവം’ മതി. ആകാശത്തിൽ അവൻ എവിടെയോ ഉണ്ട്. കയ്യും തലയും പുറത്തിടരുത് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും, കുട്ടിയല്ലേ തല പുറത്തിട്ട്, ഞാൻ സൗരയൂഥത്തിൽ ഒരു search നടത്തി. ഇല്ല! ‘‘ഇപ്പോ നമ്മൾ safe ആണ്’’. ഞാൻ അമ്മയോട് പറഞ്ഞു. നാരായണ നാമത്തിനിടയിൽ സേഫ്റ്റി മെഷേഴ്സിൽ അമ്മ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല എന്ന് എനിക്കു തോന്നി. ഗിരിജൻ മാസ്റ്റർ ആണ് ശാസ്ത്ര സാഹിത്യപരിഷത്ത് ക്ലാസ്സിൽ ചോദിച്ചത്. ‘‘എന്താണ് skylab? അത് ഭൂമിയിൽക്ക് പതിക്കുന്നതെന്തുകൊണ്ട്?’’ രഹസ്യങ്ങളെ അന്വേഷിക്കുന്ന ആളാണ്. ഗിരിജൻ മാസ്റ്റർക്ക് സംശയം ഉണ്ടായിരുന്നില്ല. ‘പ്രപഞ്ചം, രഹസ്യം’ – ആപാദ മധുരം തുളുമ്പും വാക്കുകൾ. ‘ശാസ്ത്രജ്ഞൻ’ എന്നത് ആലോചനാമൃതമാണ്. വെള്ള കോട്ട്, ഒരു കയ്യിൽ ടെസ്റ്റ് ട്യൂബ്, ചെറിയ താടി... നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. എന്തു കൊണ്ട്? എന്തുകൊണ്ട്? കാണുന്നതേ വിശ്വസിക്കാവൂ...’’ സുമേഷും ഗണേശും എന്നോടു പറഞ്ഞു. ‘‘സൂക്ഷിച്ചോട്ടാ മാഷ് ശാസ്ത്രത്തിന്റെ കൂടെ നിരീശ്വരവാദം കേറ്റി വിട്ണ്ട്’’. വീണ്ടും തല പുറത്തേക്കിട്ട് ആകാശത്തേക്ക് നോക്കി ഞാനൊരു ചോദ്യം തൊടുത്തു വിട്ടു.
Feb 16, 2025
40 വർഷത്തിനു ശേഷമായിരുന്നു ആ ഒത്തുചേരൽ; പാട്ടിന്റെ ചക്രവർത്തിയും ഈണങ്ങളുടെ തമ്പുരാനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന പാട്ട് വൈറലാകാനും അധികം താമസമുണ്ടായില്ല. 2025 ജനുവരി 9ന് റിലീസ് ചെയ്ത ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവ്’ എന്ന പാട്ടിനാണു ഷിബു ചക്രവർത്തി വരികളെഴുതി ഔസേപ്പച്ചൻ ഈണമിട്ടത്. വെള്ളമഞ്ഞിന്റെ തട്ടമിട്ട പെൺകിടാവിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഗൃഹാതുരത്വമുണർത്തുന്ന പ്രിയഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഔസേപ്പച്ചൻ –ഷിബു ചക്രവർത്തി കൂട്ടുകെട്ടിന്റെ ഒരു പൊൻതൂവൽ കൂടി. മലയാള സിനിമാ ഗാനങ്ങളുടെയൊപ്പം നിരന്തരം പറഞ്ഞുകേട്ടിരുന്ന രണ്ടു പേരുകളായിരുന്നു ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും. 1985ൽ ‘വീണ്ടും’ എന്ന സിനിമയ്ക്കു വേണ്ടി ‘ദൂരെ മാമലയിൽ’ എന്ന പാട്ട് ഒരുമിച്ചു ചെയ്തതോടെയാണ് ഈ കൂട്ടുകെട്ടിന്റെ പിറവി. പിന്നീടങ്ങളോട്ട് മറക്കാനാവാത്ത മനോഹര ഗാനങ്ങളുടെ ഒഴുക്ക്. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകൾ. ഹൃദയത്തോടു ചേർത്ത ആ പാട്ടു സൗഹൃദത്തിന്റ കഥകൾ പുതിയ പാട്ടിന്റെ വിശേഷങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണു ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ നിർമിച്ചു ഷാനു സമദ്ദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റി’ എന്ന ചിത്രത്തിനു വേണ്ടിയാണു 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.
സവിശേഷമായ ഭൂപ്രകൃതിയും നൈസര്‍ഗികമായ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണും വെള്ളവും പോലെ മനുഷ്യനും പ്രകൃതിയും ഇടകലരുന്ന പാരസ്പര്യത്തിന്റെ നാട്. വിശാലമായ നെല്‍പ്പാടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. പ്രകൃതി പൂക്കളമിടുകയും പൊന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന നെല്ലറ. മലയാളിയെ അന്നമൂട്ടുന്നതില്‍ കുട്ടനാടിനുള്ള പ്രാധാന്യം നിസ്തര്‍ക്കമാണ്. ഭൂരിഭാഗം കരപ്രദേശങ്ങളും സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു എന്നത് കുട്ടനാടിന്റെ അപൂര്‍വതയാണ്. 1100 ചതു.കിലോമീറ്റര്‍ വിസ്തൃതമായ കുട്ടനാടിന്റെ 304 ചതു.കിലോമീറ്റര്‍ മാത്രമാണ് സമുദ്രവിതാനത്തേക്കാള് ഉയരത്തിലുള്ളത്. 500 ചതു.കിലോമീറ്റര്‍ ഭാഗം 0.6 മുതല്‍ 2.2 മീറ്റര്‍ വരെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു നില്ക്കുന്നു. പുരാതനകാലത്ത് കുട്ടനാട് പൂര്‍ണമായും കടലിനടിയിലായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാര് ഉണ്ട്. പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായ ഭൂപ്രദേശമാണ് കുട്ടനാട്. പമ്പ,അച്ചന്‍കോവില്‍,മണിമല,മീനച്ചല്‍ നദികള്‍ വന്നു പതിക്കുന്നത് ഇവിടെയാണ്. നദിയിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് രൂപപ്പെട്ടതാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കായലും നദികളും തോടുകളും വയലുകളും എല്ലാം കുട്ടനാടിന്റെ ജീവിതത്തെയും പശ്ചാത്തലങ്ങളെയും സ്വാധീനിച്ചു. ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധികളും വിനോദങ്ങളും തൊഴിലും രൂപപ്പെടുത്തിയ പാട്ടുകളിലും അതിന്റെ താളങ്ങളും ഒഴുക്കിന്റെ ഓളവും ചുരകുത്തി. നെല്ലറയായ ഇവിടെ വൈവിധ്യമാർന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും വിതപ്പാട്ടുകളും ചക്രംചവിട്ടുപാട്ടുകളും ഉണ്ടായി. ഒപ്പം കുട്ടനാടിന്റെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന വള്ളങ്ങള്‍, അവയുടെ യാത്രയ്ക്കും മത്സരങ്ങള്‍ക്കും വള്ളപ്പാട്ടുകള്‍ പിറന്നു. ഇവയെല്ലാം ഒരുവലിയ പാട്ടുസംസ്കൃതിയുടെ തുടര്‍ച്ചയ്ക്ക് ഇടയായി.
Feb 6, 2025
‘ശേഷമെന്തുണ്ട് കയ്യിൽ? പുരഞ്ചയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരമടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പൻമാരുടെ പുതിയ അടവോ? ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ...അംഗബലം കൊണ്ടും ആയുധബലംകൊണ്ടും ചന്തുവിനെ തോൽപിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...’’ അമർഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും തീപ്പൊരി ചിതറുന്ന വാക്പോര്. എം.ടി.വാസുദേവൻനായരുടെ തൂലികത്തുമ്പിൽനിന്നു വെള്ളിത്തിരയിലേക്ക് വന്നത് തീപ്പൊരികളാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ എംടിയുടെ കൈകളിലേക്ക് വന്നത് ഒരു വടക്കൻ വീരഗാഥയിലൂടെയാണ്. ചന്തു പ്രേക്ഷകരിലേക്ക് വീണ്ടും വരികയാണ്. 4കെ ദൃശ്യമികവോടെ, തെളിവാർന്ന ശബ്ദമികവോടെ 36 വർഷങ്ങൾക്കുശേഷം വടക്കൻവീരഗാഥ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളികളുടെ ഇടനെഞ്ചു പിടയ്ക്കുകയാണ്. എംടി മാഞ്ഞുപോയിരിക്കുന്നു. ഫെബ്രുവരി ഏഴിന് തീയറ്ററുകളിൽ ചന്തുവിന്റെ വാൾമുന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം അകലങ്ങളിൽ എവിടെയോ ഇരുന്ന് അദ്ദേഹം അറിയുമായിരിക്കും. ഹരിഹരൻ എന്ന ഇതിഹാസ സംവിധായകനും എംടിയെന്ന അതുല്യതിരക്കഥാകൃത്തും ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’
Feb 4, 2025
തേക്കിൻകാട് മൈതാനത്തിലെ കൂറ്റൻ ഓലപ്പുര ഷെഡ് ദൂരെക്കാണാം. ആലിനെ വട്ടം ചുറ്റി ഞാനൊന്നു ബ്രേക്കിട്ടു. കയ്യിലെ നോട്ട്ബുക്ക് ആണ് സ്റ്റിയറിങ് വീൽ ട്ടോ! ഷെഡ്ഡിന്റെ മുന്നിൽ ‘ത്യാഗരാജോത്സവം’ എന്ന് എഴുതിയ ബാനർ കാറ്റത്ത് ഗോഷ്ടി കാണിച്ച് എന്നെ ക്ഷണിച്ചു. തൃശൂർ പൂരം പൊടിപൊടിച്ചതിന്റെ ബാക്കി, മൈതാനത്തു കുഴികളായി മാറിയതു കാണാം. കുഴികളുടെ ഇടയിലൂെട സൂക്ഷിച്ച് സ്ലോ സ്പീഡിൽ ഞാൻ നോട്ട്ബുക്ക് കറക്കി. ഷെഡ്ഡിന്റെ നേർക്ക് നടവണ്ടി വിട്ടു. സ്പീക്കറിൽ നാദസ്വരം കേട്ടു. ഔ! ഇത്തിരി വൈകി. അങ്ങനെ പഞ്ചപാവമായി നടവണ്ടി ഓടിക്കുമ്പോഴാണ് പിന്നിൽ ‘ചിലും ചിലും’. അതന്നേന്ന്, പാദസരം! തിരിഞ്ഞു നോക്കണോല്ലോ. അതുകൊണ്ട് തിരിഞ്ഞു. പിങ്ക് പട്ടുപാവാട ലേശം പൊക്കിപ്പിടിച്ച് അതിസാഹസികമായി കുഴികളെ അതിവേഗം മറികടന്ന് ഒഴുകിപ്പോകുന്നു ഒരു പെൺകുട്ടി. കൂടെ പിന്നിലായിട്ട് ഒരു മുത്തശ്ശനുമുണ്ട്. പട്ടുകുട്ടിയുടെ മേൽക്കാല നടത്തം എന്നെ ഒന്ന് അയ്യടാന്നാക്കി. വിട്ടില്ല ഞാൻ. വളയം ഉപേക്ഷിച്ച് പറക്കാൻതന്നെ തീരുമാനിച്ചു. ഷെഡ് എത്തണേന് ഇത്തിരി മുൻപ് പാദസരത്തിനെ വെട്ടിച്ചൂട്ടാ! സ്റ്റേജിന്റെയും മുൻനിര കസേരകളുടെയും ഇടയിലുള്ള, ജമുക്കാളമിട്ടിട്ടുള്ള ലാൻഡിങ് സ്ട്രിപ്പിലാണ് ഞങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ളത്. അവടിരിന്നാമതീന്ന്! ഞാൻ സേഫ് ആയി പറന്നിറങ്ങി. ചമ്രം പടഞ്ഞിരുന്നു. വളയം വീണ്ടും പുസ്തകമായി പരിണമിച്ചു.
Jan 27, 2025
നവിമുംബൈ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കോൾഡ്പ്ലേ സംഗീത പരിപാടിയുടെ 2.5 ലക്ഷത്തോളം ടിക്കറ്റിനായി വെർച്വൽ ക്യൂവിലുണ്ടായിരുന്നത് 2 കോടിയോളം പേർ. രണ്ടു ഘട്ടമായി നടത്തിയ ടിക്കറ്റ് വിൽപനയിൽ പത്തു മിനിറ്റിനുള്ളിലാണ് ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നത്. 3500 മുതൽ 12500 വരെ രൂപ നിരക്കുള്ള ടിക്കറ്റുകൾ
Jan 23, 2025
നവനീത് ഉണ്ണികൃഷ്ണനെ വെറും സംഗീതകാരനായി മാത്രം വിശേഷിപ്പിക്കാനാവില്ല. സംഗീതനിരൂപകനും സംഗീത അവതാരകനും സംഗീതഗവേഷകനുമൊക്കെയാണ് ഈ ചെറുപ്പക്കാരൻ.. വെറുതെ പാട്ടുകൾ പാടിപ്പോവുകയല്ല, അതിന്റെ രാഗം, സ്വരസ്ഥാനങ്ങൾ, ആലാപനസവിശേഷതകൾ, മറ്റു ഗാനങ്ങളുമായുള്ള ചേർച്ചയും വൈവിധ്യവും, എന്തിന് സംഗീതസംവിധാനത്തിലെ സൂക്ഷ്മാംശങ്ങൾവരെ പറഞ്ഞു പാടി വിശദീകരിച്ച് അവതരിപ്പിക്കുന്നതാണ് നവനീതിന്റെ ശൈലി. ഇരുത്തം വന്നൊരു സംഗീതജ്ഞാനിയെപ്പോലെ നവനീത് ഇതൊക്കെ ചെയ്യുന്നത് വെറും ഇരുപതു വയസ്സിലാണ്. അങ്ങ് അമേരിക്കയിൽ ജനിച്ച ഒരു കുട്ടി ഇത്രയേറെ ഉച്ചാരണമികവോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്നു എന്നത് അതിലേറെ വിസ്മയം. സംസാരിക്കുമ്പോൾ തനി യുഎസ് ‘ആക്സന്റാണ്’. പക്ഷേ, പാടുമ്പോൾ നവനീത് തനിമലയാളിയാണ്. നവനീതിന്റെ സംഗീതവിസ്മയങ്ങൾ ഇതിലൊന്നും ഒതുങ്ങുന്നില്ല. നാട്ടിൽ ഒരുപാടു പരിപാടികളുടെ തിരക്കിലെത്തിയ നവനീത് മനോരമ ഓൺലൈൻ പ്രീമിയത്തോടു ദീർഘമായി സംസാരിച്ചു.
Jan 11, 2025
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
Jan 10, 2025
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’
Jan 1, 2025
ഒന്നും രണ്ടുമല്ല, 6 മലയാള സിനിമകൾ ‘100 കോടി’ ക്ലബ്ബിൽ ഇടം നേടിയ വർഷമാണ് 2024. ജനുവരി ആദ്യം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്ലർ മുതൽ ഡിസംബർ അവസാനം പുറത്തിറങ്ങിയ ബറോസ് വരെ നീളുന്ന വിജയ ചിത്രങ്ങളുടെ വലിയ നിരതന്നെ ഉണ്ടായി 2024ൽ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ഭ്രമയുഗം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങി മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ ചിത്രങ്ങളാണ് 2024ൽ പിറന്നത്. താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 200 കോടിക്ക് മുകളിൽ വരുമാനം സ്വന്തമാക്കുന്നതിനും ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ മോഹൻലാൽ എന്ന സൂപ്പർ താരം ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നതിനും മാർക്കോയിലൂടെ ഒരു മലയാള സിനിമ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി കുതിക്കുന്നതിനുമെല്ലാം സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് കടന്നുപോയത്. 2024ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് മലയാള സിനിമയിലെ ഏതാനും താരങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രിയ സിനിമകളുടെ വിശേഷങ്ങൾ വിശദമായി അറിയാം...
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
Dec 25, 2024
വിശ്വാസികള്‍ സിനിമയ്ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര് മാത്രം.
Dec 22, 2024
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന പാട്ട്. റിക്കോർഡ് കേട്ടു പഠിച്ചാണ് ഞാൻ അപ്പച്ചനു പഠിപ്പിച്ചു കൊടുത്തത്. പക്ഷേ അദ്ദേഹം ആ പാട്ടു പാടിയതു മലയാളത്തിലായിരുന്നു. ‘തെല്ലലിയാതോ ജഗദീശാ...’ എന്നു തുടങ്ങുന്ന മലയാള വരികൾ എഴുതിയതു ഹിന്ദി നന്നായറിയാമായിരുന്ന അഭയദേവ് സാർ. ‘ചാന്ദ് കെ ഢൂംഢെ പാഗൽ സൂരജ്’ എന്ന ചരണം ‘ചന്ദ്രനെ തേടി വാഴുന്നു സൂര്യൻ...’ എന്നായി. എനിക്ക് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനാകെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു റഫി സാബും അദ്ദേഹത്തിന്റെ പാട്ടുകളും. ആ സംഗീതത്തിൽ ഊറിച്ചേർന്നതായിരുന്നു എന്റെ കുട്ടിക്കാലം.
അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; മകളെ അനാഥയാക്കിക്കൊണ്ട്. എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ തന്നെ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട
‘ബൈജു ബാവ്ര’യിലെ റിക്കോർഡിങ് കഴിഞ്ഞു രാത്രി വളരെ സന്തോഷവാനായാണു സംഗീതസംവിധായകൻ നൗഷാദ് വീട്ടിലെത്തിയത്. കവി ഷക്കീൽ ബദയുനിയുടെ വരികൾ, മുഹമ്മദ് റഫിയുടെ സ്വരം; അന്നു ശാന്തമായി ഉറങ്ങാൻ നൗഷാദ് സാബിന് അതു ധാരാളം. പക്ഷേ രാവിലെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അതാ പുറത്തു കാത്തിരിക്കുന്നു റഫി. ‘‘ഇന്നലെ റിക്കോർഡ് ചെയ്തതു തൃപ്തിയായില്ല. ഗാനത്തോടു നീതി ചെയ്തില്ല എന്നു തോന്നൽ. റീ ടേക്ക് എടുക്കണം’’, അതാണു റഫിയുടെ ആവശ്യം. താൻ തൃപ്തനാണെന്നും റീ ടേക്ക് ആവശ്യമില്ലെന്നും നൗഷാദ് പറഞ്ഞെങ്കിലും റഫി വഴങ്ങിയില്ല. ചെലവു മുഴുവൻ താൻ വഹിക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവിൽ, സംഗീത സംവിധായകൻ താനാണെന്നും തീരുമാനം തന്റേതാണെന്നും കടുപ്പിച്ചു പറയേണ്ടി വന്നു നൗഷാദിന്. മുഹമ്മദ് റഫി എന്ന മഹാഗായകന്റെ അർപ്പണത്തിന്റെ പ്രതിഫലമാണ് ഇന്നും, അദ്ദേഹം കടന്നു പോയി രണ്ടു പതിറ്റാണ്ടു കഴിഞ്ഞും, ആരാധകർ ആ പാട്ട് ഏറ്റുപാടുന്നത്: ‘ഓ ദുനിയാ കേ രഖ്വാലേ...’. പിന്നീടൊരിക്കൽ നൗഷാദ് പറഞ്ഞു: പല ഗായകരും സ്വരം തെറ്റിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ റഫിക്ക് അങ്ങനെ സംഭവിക്കാറില്ല. ലഹോർ റേഡിയോവിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജീവൻലാൽ പാതയോരത്തെ ബാർബർ ഷോപ്പിൽ നിന്നു കേട്ട പാട്ടാണ് ഹിന്ദി സിനിമാ ലോകത്തിനു മുഹമ്മദ് റഫി എന്ന അനശ്വരഗായകനിലേക്കുള്ള വാതിൽ തുറന്നത്. പാട്ടു പാടിയ ആളോട് അദ്ദേഹം ചോദിച്ചു, ‘‘വരുന്നോ, റേഡിയോയിൽ പാടാൻ?’’ സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ യുവാവിന്. ‘ആരെങ്കിലും
Dec 15, 2024
Wait a minute! എന്നു പറഞ്ഞ മലയാളിപ്പയ്യനു മുന്നിൽ ലോകം ചെലവിട്ടത് ഒരു നിമിഷം മാത്രമായിരുന്നില്ല. യുട്യൂബിൽ 170 ലക്ഷം കാഴ്ചക്കാരും, സ്പോട്ടിഫൈയിൽ 40 കോടി കേൾവിക്കാരും ആ ‘പാടിപ്പറഞ്ഞ’ വാക്കുകൾക്കു മുന്നിൽ സമയം കുരുക്കിയിട്ടു. റാപ് രംഗത്തെ പുത്തൻ താരോദയമായി ലോകസംഗീത പ്ലാറ്റ്ഫോമുകളിലെ ‘ഹിറ്റ്’ ചാർട്ടുകളിൽ 2024ൽ കൊടുങ്കാറ്റു വിതച്ച, സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ 2024ൽ ഏറ്റവും കൂടുതൽ ‘ഡബിൾ ടാപ്’ നേടിയ ‘ഹനുമാൻകൈൻഡ്’ എന്ന ആഗോളതാരത്തെ ചൂണ്ടിക്കാട്ടി ‘അടുത്തവീട്ടിലെ പയ്യൻ’ എന്ന് അഹങ്കരിക്കാം മലപ്പുറത്തിന്, ലോകമെങ്ങുമുള്ള മലയാളികൾക്കും! അമ്പരപ്പിക്കുന്ന ലോകശ്രദ്ധ നേടി ആറു മാസം പിന്നിടുമ്പോൾ, തിരക്കുകൾക്കിടെ മുംൈബയിലിരുന്ന് മലയാളികളോട് മനസ്സു തുറക്കുകയാണ് ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്; മരണക്കിണറിലെ വൈറൽ ആൽബം ‘ബിഗ് ഡാഗ്സി’നെക്കുറിച്ച്, സ്വപ്നസമാനമായ 2024നെക്കുറിച്ച്, ‘റൈഫിൾ ക്ലബ്’ എന്ന സിനിമാ അരങ്ങേറ്റത്തെക്കുറിച്ച്, നാടിനെക്കുറിച്ച്! ഒഴുക്കോടെയുള്ള നല്ല മലയാളത്തിൽ, ഇടയ്ക്കിടെ കയറിവരുന്ന അമേരിക്കൻ ചുവയുള്ള ഇംഗ്ലിഷ് വാക്കുകളിൽ സൂരജിന്റെ വിശേഷങ്ങളിലേക്ക്
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
Dec 8, 2024
മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ. ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി. നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും
Dec 7, 2024
2024 ഓഗസ്റ്റ് 8ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ നാഗാർജുന സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആ ചിത്രവും അടിക്കുറുപ്പും ഒരു ഞെട്ടലില്ലാതെ വായിച്ചവർ കുറവായിരിക്കും. തന്റെ മകൻ നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം മംഗളകരമായി നടന്നു എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ കത്തിക്കയറിയത് പലവിധം ചർച്ചകളായിരുന്നു. അവർ തമ്മില്‍ പ്രണയത്തിലായിരുന്നോ, വിവാഹം എപ്പോഴാണ്, ഈ ബന്ധത്തെപ്പറ്റി നാഗചൈതന്യയുടെ മുൻ ഭാര്യ സമാന്തയ്ക്ക് അറിയാമായിരുന്നോ, ശോഭിതയാണോ നാഗചൈതന്യയുടെ വിവാഹമോചനത്തിനു കാരണം തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ. നാഗചൈതന്യയുടെ ആദ്യ വിവാഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകളിലേറെയും. ഡിസംബർ 4ന് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയും വൈകാതെയെത്തി. ഒരു സിനിമയുടെ റിലീസ് പോലെത്തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല്യാണം കൂടിയായി അതു മാറാനും അധികം താമസിച്ചില്ല. വിവാഹം അടുത്തു വരുന്തോറും പുതിയ പുതിയ വിശേഷങ്ങളുമായി നാഗചൈതന്യയും ശോഭിതയും വാർത്തകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ
Dec 4, 2024
ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്. മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...
Dec 3, 2024
എ.സി. സാബുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് സഫലത കൈവരാതെ പോയത് സുഹൃത്തിന്റെ അകാല വിയോഗം കാരണമായിരുന്നെങ്കിൽ അവസാന ചിത്രമായ ശ്രീനാരായണഗുരു സാക്ഷാൽകരിക്കപ്പെടാതെ പോയതിനു പിന്നിൽ നിർമാതാവിന്റെ വാഗ്ദാനലംഘനവുമായിരുന്നു. ‘കാൽപാടുകൾ’ക്കു ശേഷം ശ്രീനാരായണഗുരുവിന്റെ ജീവിതം വിഷയമാക്കി മലയാളത്തിൽ നിർമിക്കപ്പെടുന്ന സിനിമയായിരുന്നു അത്. കലാത്മകമായോ ചരിത്രപരമായോ ‘കാൽപാടുകൾ’ നീതി പുലർത്തിയില്ല എന്ന ചിന്തയാകാം ‘ഗുരു’വിന്റെ ജീവിതം ആധാരമാക്കി വീണ്ടും ഒരു ചിത്രം നിർമിക്കാൻ സാബുവിനെ പ്രേരിപ്പിച്ചത്. തൃപ്രയാറിലെ ‘സ്വപ്നലോക’ത്തിൽ മാസങ്ങൾ പലതും ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്ത ഇതിന്റെ തിരക്കഥ നീണ്ട മൗനത്തിനുശേഷമുള്ള സാബുവിന്റെ ഉയർത്തെഴുന്നേൽപിന് കളമൊരുക്കുമെന്ന് പലരും കരുതി. പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണാരംഭഘട്ടത്തിൽ തന്നെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത വ്യക്തി കാണിച്ച വൈമുഖ്യവും നിലപാട് മാറ്റവും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. അതിനു ശേഷം ദുഃഖിതനും നിരാശനുമായി സിനിമാ ലോകം തന്നെ ഉപേക്ഷിച്ച മട്ടിലുള്ള ചിന്തയും മനോഭാവവുമായി തന്റെ ആദ്യകാല പ്രവർത്തന മേഖലയായ പത്രപ്രവർത്തനവുമായി അന്ത്യകാലം പിന്നിടുകയായിരുന്നു അദ്ദേഹം. എങ്കിലും കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗുരു’ സിനിമയെക്കുറിച്ച്. അപ്പോൾ െതല്ലു നേരം നിശ്ശബ്ദനാകും. പിന്നെ
Dec 2, 2024
2015ലെ സംഭവമാണ്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ചലച്ചിത്ര കേന്ദ്രം നൽകുന്ന ജോസ് കാട്ടൂക്കാരൻ അവാർഡ് നടൻ മധു ഏറ്റുവാങ്ങുന്നതാണ് സന്ദർഭം. പുരസ്കാരം സ്വീകരിച്ചുകൊണ്ട് മധു ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചത്. സെന്റ് തോമസ് കോളജ് വേദിയിൽ രണ്ട് കാര്യങ്ങൾ തൃശൂരിനെക്കുറിച്ചുള്ള ഓർമകളായി അദ്ദേഹം പങ്കു വച്ചു. ‘കുട്ടിക്കുപ്പായം’ സിനിമ റിലീസായ കാലത്ത് ആ ചിത്രം കാണാനായി തൃശൂരിലെ ഒരു തിയറ്ററിൽ എത്തിയപ്പോൾ അവിടെ കാഴ്ചക്കാരായി വന്ന ആരൊക്കെയോ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ട് ‘ആരാണ് ഈ ടിബി പേഷ്യന്റ്’ എന്ന് കളിയാക്കിയത്രേ. ‘ആ വാശിയാണ് ഇപ്പോഴത്തെ തടി’ എന്ന് മധു തമാശ പറഞ്ഞു. പിന്നെ മറ്റൊന്നു കൂടി അദ്ദേഹം ഓർത്തു– ‘‘ഇവിടെ ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു. ഒരു എ.സി.സാബു...’’ പിന്നെ അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പൊടുന്നനെ സംസാരം നിർത്തി.
Nov 29, 2024
ചലച്ചിത്രപ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ചലച്ചിത്രമേള. ആ ദിവസങ്ങളിൽ ഗോവയിലെത്തുന്നവരെല്ലാം ചലച്ചിത്ര തീർഥാടകരായിരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. ലോകസിനിമയുടെ മേളങ്ങൾക്കിടയിലും ഇക്കുറി വെളിച്ചം തെളിച്ചു നിന്നത് ഒരു ഇന്ത്യൻ സിനിമയാണ്. അതു മാത്രമായിരുന്നില്ല ഇത്തവണത്തെ സവിശേഷത. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ.
Nov 25, 2024
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ. ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ്
Nov 21, 2024
ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്ത് 60 വയസ്സ് ഒരു മനുഷ്യായുസിൽ വലിയ പ്രായമൊന്നുമല്ല. ബാലന്.കെ.നായരുടെ മകന് മേഘനാദന് അര്‍ബുദ ബാധയെത്തുടര്‍ന്ന് അകാലത്തില്‍ ജീവിതത്തിന്റെ ഷൂട്ടിന് പാക്കപ്പ് പറയുമ്പോള്‍ മലയാള സിനിമയ്ക്ക് വലിയ നഷ്ടം എന്നൊന്നും പറയാനില്ല. കാരണം നല്ല നടനായിട്ടും ജീവിച്ചിരുന്ന കാലത്ത് ചലച്ചിത്രവ്യവസായം അദ്ദേഹത്തെ അര്‍ഹിക്കുന്ന തലത്തില്‍ പരിഗണിച്ചില്ല. പഞ്ചാഗ്നിയും നിവേദ്യവും ഈ പുഴയും കടന്ന് അടക്കമുള്ള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും മേഘന് തിരക്കുള്ള നടനായില്ല. പകരം നിലനില്‍പ്പിനായി കൃഷിയെ നെഞ്ചോട് ചേര്‍ക്കുകയും ഒപ്പം ടിവി സീരിയലുകളില്‍ അഭിനയിക്കുകയും അതിനിടയില്‍ അവിചാരിതമായി രോഗബാധിതനാവുകയും ചെയ്തു. മലയാള സിനിമയുടെ ഇന്നത്തെ കോടമ്പാക്കമായ കൊച്ചിയിലേക്ക് ചെറുതും വലുതുമായ എല്ലാ നടന്മാരും താമസം മാറ്റിയപ്പോഴും ഷൊര്‍ണ്ണൂരിലെ കുടുംബവീട്ടില്‍ അച്ഛന്റെ ഓര്‍മ്മകളും സ്വന്തം കൃഷിയിടങ്ങളുമായി മേഘനാദന് ഒതുങ്ങിക്കൂടി. നാടിനെ അത്രകണ്ട് സ്നേഹിച്ച തനി പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. മണ്ണിന്റെ മണമറിഞ്ഞ് ജീവിക്കാന്‍ കൊതിച്ച കര്ഷകന്. മോശം നടനായിരുന്നില്ല മേഘനാദന്. എന്നാല്‍ സിനിമയില്‍ വലിയ വിജയങ്ങള്‍ തേടി വരാനുള്ള ടിപ്പണികളെക്കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു അദ്ദേഹം. നേരെ വാ നേരെ പോ പ്രകൃതം. വരുന്ന വേഷങ്ങള്‍ ചെയ്യുക പോകുക. ഭരത് അവാര്‍ഡ് അടക്കം നേടിയ ബാലന് കെ. നായരുടെ മകന് എന്ന മേല്‍വിലാസം പോലും മേഘന് ഒരിടത്തും ഉപയോഗിക്കാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു; ‘ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതി വച്ചിട്ടുണ്ടെന്ന് ദാസേട്ടന് പറയാറുണ്ട്. എനിക്ക് വരാനുള്ളത് എനിക്ക് വരും. എനിക്ക് വിധിച്ചിട്ടില്ലാത്തത് ശ്രമിച്ചാലും എനിക്ക് കിട്ടില്ല’.
Nov 20, 2024
മൃഗയ എന്ന ലോഹിതദാസ് രചന ബാഹ്യതലത്തില്‍ ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നതിന്റെ കഥയാണ്. എന്നാല്‍ ആ സിനിമയുടെയും ആന്തരധ്വനികള് അപാരമാണ്. ഭീതിദമായ എന്തിനെയൊക്കെയോ നിരന്തരം ഭയന്ന് ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഈ കാലഘട്ടത്തിലെ ജനത. ഡെമോക്ലിസിന്റെ വാള് പോലെ എന്തോ ഒന്ന് സദാ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു. അതില്‍ നിന്നുള്ള മോചനം കാംക്ഷിച്ച് അവര്‍ വരുത്തുന്ന വേട്ടക്കാരന് പുലിയേക്കാള്‍ വലിയ വിപത്തായിത്തീരുന്നു. ഭീതിദമായ അവസ്ഥകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ആ അവസ്ഥയേക്കാള്‍ വലിയ ദുരന്തങ്ങള്‍ സമ്മാനിക്കുന്നുവെന്ന ചിന്ത ഏറെ ധ്വനിസാന്ദ്രമാണ്. സമകാലിക സാമൂഹികജീവിതത്തില്‍ സാമാന്യജനത നേരിടുന്ന പലതരം വിപത്തുകളെ സംബന്ധിച്ച പ്രതീകാത്മക സ്വഭാവം വഹിക്കുന്ന ഒന്നാണ് മൃഗയ എന്ന ചിത്രവും. എന്നാല്‍ സാധാരണ പുലിക്കഥ കാണാന്‍ തിയറ്ററില്‍ എത്തുന്ന പ്രേക്ഷകനെ സംബന്ധിച്ച് ഇത്തരം ആന്തരധ്വനികള് അവനെ ബാധിക്കുന്നതേയില്ല. ആകാംക്ഷയും പിരിമുറുക്കവും സാഹസികതയും പ്രണയവും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു ജനപ്രിയചിത്രം. ഈ ചിത്രത്തിന്റെയും അടരുകള്‍ നിരവധിയാണ്. അധികാരത്തിന്റെ വിപത്തുകളെ അഭിവ്യഞ്ജിപ്പിക്കുന്ന ഒരു തലം ഈ സിനിമയ്ക്കുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി നാം നിയോഗിക്കുന്നവര്‍ തന്നെ വലിയ വിപത്തായി മാറുന്നതിന്റെ സൂചനകള്‍ ഈ സിനിമയില്‍ അന്തര്‍ലീനമായിരിക്കുന്നു
Nov 17, 2024
കാർട്ടൂണൊക്കെ എങ്ങനെയാ ഉണ്ടാവുന്നതെന്ന് അന്തം വിട്ടിരുന്ന് ആലോചിച്ച കുട്ടിയായിരുന്നു ഹരിനാരായണൻ. എത്ര കണ്ടിട്ടും അദ്ഭുതം മാറാത്ത ‘ആനിമേഷൻ’ തന്നെയാണ് തന്റെ പാഷനെന്ന് മനസ്സിലാക്കാൻ ഹരിനാരായണന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘ജുറാസിക് പാർക്’ കണ്ട് അതിശയിച്ച കുട്ടി പിന്നീട് സ്പിൽബർഗ് സിനിമയിലെ ‘ഡൈനൊസറി’നെ ഒരുക്കിയതും ആനിമേഷനെക്കാൾ രസമുള്ള കഥ. ഇതാ ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലും ഇടംപിടിച്ചിരിക്കുകയാണ് കാനഡയിൽ ആനിമേറ്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി ഹരിനാരായണൻ. പണ്ട് കണ്ടു ശീലിച്ച 2 ഡി, 3 ഡി ആനിമേഷൻ വികസിച്ച് കണ്ടാൽ അറിയാത്ത വിധം ‘നിജവും പൊയ്യും’ ചേർന്ന പല കാഴ്ചകളിൽ മതിമറന്ന് ആസ്വദിക്കുന്ന ആനിമേറ്റഡ് പ്രൊഡക്ടുകളുടെ അണിയറയിൽ എത്ര കഷ്ടപ്പാടുണ്ടാകും? ആശയും ആശങ്കയുമുണ്ടാകും? നല്ല ആനിമേറ്ററാവാൻ എളുപ്പവഴിയുണ്ടോ? എഐ കാലം എല്ലാത്തിനെയും മറികടക്കുമോ? വെർച്വൽ എഫക്ട്സ് സൊസൈറ്റി അവാർഡ് ജേതാവു കൂടിയായ ഹരിനാരായണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
Nov 9, 2024
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
Nov 3, 2024
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്‍ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.
കട്ടപ്പ ബട്ടൂര, ഭല്ലാദേവ ദോശ, ദേവ സേന ബിരിയാണി. ബാഹുബലി തട്ടുകട തുടങ്ങിയോ എന്നു സംശയിക്കേണ്ട. തുടങ്ങിയ കട പക്ഷേ തട്ടല്ല, തട്ടുപൊളിപ്പൻ!!! ഇവിടെ പേരു പോലെ തന്നെ എല്ലാം ബാഹുബലി മയമാണ്. ‘വീണാലും തണൽ ബാക്കി’ എന്ന പോലെ ഷൂട്ടിങ് കഴിഞ്ഞ് വർഷങ്ങളായിട്ടും ബാഹുബലി സിനിമയുടെ സെറ്റും കഥാപാത്രങ്ങളുടെ പേരുകളും കാഴ്ചയായും രുചിയായും ആരാധകരുടെ മനസ്സും വയറും നിറയ്ക്കുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിലൊന്നായ ബാഹുബലി വിപണിയിൽ ഉണ്ടാക്കിയ ചലനങ്ങൾ നിലയ്ക്കുന്നില്ല. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ബാഹുബലി സിനിമ ചിത്രീകരിച്ച സെറ്റ് അതേ പടി ഇന്നുമുണ്ട്. റാമോജിയുടെ കവാടത്തിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന ബസിൽ കയറിയാൽ കാഴ്ചകൾ കണ്ട് ബസുകൾ മാറി മാറി കയറി ഒരു മണിയോടെ മഹിഷ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് മുന്നിലെത്താം. രാവിലെ മുതൽ ആകെ ആറ് ബസുകൾ കയറിയിറങ്ങിയാലാണ് വൈകുന്നേരം റാമോജി ഫിലിം സിറ്റി കണ്ട് തീരുക.
Oct 31, 2024
ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്. ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന്‍ ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്. ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ
Oct 30, 2024
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
Oct 29, 2024
രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്കരന് കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.
Oct 28, 2024
മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന് എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്കുന്നതില് അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.
Oct 22, 2024
മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം. നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ
Oct 21, 2024
1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.
Oct 18, 2024
ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.
Oct 13, 2024
‘ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി’ വരികൾ വായിക്കുമ്പോൾ മെലഡിയുടെ ഛായ ഉണ്ടെങ്കിലും ‘ബൊഗെയ്ൻവില്ല’ ചിത്രത്തിന്റെ വിവാദമായ പ്രമോ ഗാനം ‘സ്തുതി’ ലുക്കിലും ട്രെൻഡിലും ഒട്ടും മെലഡിയല്ല. ഹിപ്ഹോപ് പാട്ടിന്റെ താളവും ബീറ്റും മെലഡി വരികളിൽ കലർത്തി എടുത്ത നല്ല ഒന്നാന്തരം വൈബ് പാട്ട്. ചിത്രം ഇറങ്ങും മുൻപു തന്നെ പാട്ട് ചർച്ചാവിഷയമായി. ‘മാതാപിതാക്കളെ മാപ്പ്ഇഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇത് എൻ പാത എൻ അധികാരം...’ ‘ആവേശം’ എന്ന സിനിമയിൽ 3 യുവാക്കൾ കോളജ് പഠനത്തിനായി വീടുവിട്ട് ഹോസ്റ്റലിൽ ചേരുമ്പോഴുള്ള പാട്ടാണ്. ‘സർവകലാശാല’, ‘യുവജനോത്സവം’, ‘സുഖമോ ദേവി’ തുടങ്ങിയ ചിത്രങ്ങളിലെ ഊഷ്മളമായ ക്യാംപസ് പാട്ടുകളിൽ നിന്ന് തുടങ്ങി, ‘ക്ലാസ്മേറ്റ്സും’, ‘പ്രേമ’വും ‘ഹൃദയ’വും കടന്ന് ‘ആവേശ’ത്തിലെത്തുമ്പോൾ തലമുറകൾക്കും കാലത്തിനുമൊപ്പം ക്യാംപസും കവിതയും കഥയും പാട്ടും പലകുറി മാറിമറിഞ്ഞു. കാലവും കവിതയും താരതമ്യം ചെയ്യാനാകില്ലെങ്കിലും പാട്ടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ കേട്ടറിയാനാകും. പറയാനുള്ളതെന്തും പാട്ടുംപാടി പറയാനുള്ള വഴിയൊരുക്കുന്ന റാപ് വരികളും ഹിപ്ഹോപ് സംഗീതവും മലയാളത്തിന്റെ പാട്ടുവഴികളിൽ ചുവടുറപ്പിച്ചിട്ട് അധികമായിട്ടില്ല. ഇടയ്ക്കിടെ മൂളിനടക്കാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നിപ്പിക്കുന്ന പഴയ പാട്ടിന്റെ കുളിരില്ലെങ്കിലും പുതിയകാലത്തിന്റെ
Oct 2, 2024
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം
Oct 1, 2024
ദേശീയതലത്തിൽ മലയാള സിനിമ വൻശ്രദ്ധ നേടിയ വർഷമാണിത്. 2024ന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ സിനിമരംഗത്തെ പിടിച്ചുകുലുക്കി നാലു മലയാളം സിനിമകൾ 100 കോടി ക്ലബിൽ ഇടംപിടിച്ചു. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾക്കു കഴിയാതെ പോയ നേട്ടമാണ് തുടർച്ചയായ വിജയങ്ങളോടെ മലയാളം സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ റിലീസുകൾ ദേശത്തിന്റെയും ഭാഷയുടെയും പരിമിതികൾ മറികടന്ന് ഇന്ത്യൻ സിനിമയുടെ വിശാലമായ ക്യാൻവാസിലാണ് വിജയചരിത്രം സൃഷ്ടിക്കുന്നത്. റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ എആർഎമ്മിന്റെ വിജയക്കുതിപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ് വിപണിയിലുള്ളവർ. എന്റർടെയ്ൻമെന്റ് വ്യവസായ രംഗത്ത് പ്രാദേശിക സിനിമയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും മലയാളം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന സംസാരിക്കുന്നു
Sep 25, 2024
മുംബൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്‍ക്ക് ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്‍ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള് തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്‍ക്കു വേണ്ടി കണ്ട, ഒടുവില്‍ യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്‍ക്കര്‍ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ. 2024 ജൂലൈയില്‍ ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് കോടതി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്‍പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.
Sep 23, 2024
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
Sep 22, 2024
വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.
Sep 21, 2024
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...
Sep 20, 2024
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
Sep 16, 2024
രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി
Results 1-50 of 164
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.