Activate your premium subscription today
Thursday, Mar 6, 2025
1 hour ago
രാജ്യതലസ്ഥാനത്തെ പകുതിയലധികം കുടുംബങ്ങളിലും വൈറൽ രോഗ ലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ട്. 54 ശതമാനം കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്ക് പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ലോക്കൽ സർക്കിൾസ് സർവേ വ്യക്തമാക്കി.
3 hours ago
ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനിയെ ആണ് പിതാവ് മോഹിത്ത് കൊലപ്പെടുത്തിയത്. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
4 hours ago
കൊല്ലത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വാർത്തകളാണ് ഇന്നു രാഷ്ട്രീയ കേരളം ചർച്ച ചെയ്തത്. മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സിപിഎം പ്രവർത്തന റിപ്പോർട്ട് ആയിരുന്നു പ്രധാന വാർത്ത. കർണാടകയെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തു കേസിൽ നടി രന്യ റാവു അറസ്റ്റിലായതും രന്യയുടെ മുൻകാല ഇടപാടുകളും ഇന്നത്തെ പ്രധാനവാർത്തയായിരുന്നു.
5 hours ago
ലക്നൗ ∙ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുമെങ്കിൽ ജാമ്യം നൽകാമെന്നു അലഹബാദ് ഹൈക്കോടതി. ജാമ്യത്തിലിറങ്ങി 3 മാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിക്കണമെന്നാണു നിർദേശം.
7 hours ago
കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണ. കിലോയ്ക്ക് 1 ലക്ഷം വീതമാണു രന്യയ്ക്കു കമ്മിഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി.
9 hours ago
ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമമുണ്ടായതു കനത്ത സുരക്ഷാവീഴ്ചയെന്നു കേന്ദ്രസർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ജയശങ്കറിനുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞെത്തിയ ഖലിസ്ഥാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
13 hours ago
മുംബൈ ∙ മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച സമാജ്വാദി പാർട്ടി എംഎൽഎയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിയെ ബജറ്റ് സമ്മേളനം കഴിയുന്നതു വരെ നിയമസഭയിൽനിന്ന് പുറത്താക്കി. 26നാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞ് അബു ആസ്മി രംഗത്തെത്തിയെങ്കിലും ഭരണപക്ഷം നടപടിയിൽ ഉറച്ചുനിന്നു.
ബെംഗളൂരു ∙ ബന്ദിപ്പൂർ വനമേഖലയിൽനിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പൊലീസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.
14 hours ago
ചെന്നൈ ∙ പിതാവിനെ കുത്തിക്കൊന്ന ശേഷം ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ച യുവാവ് ഫോണിലൂടെ നടത്തിയ കുറ്റസമ്മതം കേട്ട ഡ്രൈവർ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എൻജിനീയറിങ്ങിൽ സ്വർണ മെഡൽ ജേതാവായ ആദിത്യ നാരായണനാണ് (28) പിതാവ് മുരളീധരനെ (66) കൊലപ്പെടുത്തിയത്.
15 hours ago
ലണ്ടൻ ∙ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു.
19 hours ago
വാഷിങ്ടൻ ∙ ഇന്ത്യയടക്കം രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന ഇറക്കുമതിത്തീരുവ ഏപ്രിൽ രണ്ടിനകം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടിത്തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ദശകങ്ങളായി യുഎസിൽനിന്ന് അധികതീരുവ ഈടാക്കുകയാണ്. യുഎസ് ഈടാക്കുന്നതിലും ഉയർന്ന തീരുവയാണു മറ്റു രാജ്യങ്ങളുടേത്.
20 hours ago
ന്യൂഡൽഹി ∙ പാർട്ടിയിലെ പിളർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് കൈമോശം വന്ന വസ്തുവകകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു. ബെംഗളൂരു റേസ് കോഴ്സ് റോഡിലെ 49,770 ചതുരശ്ര അടി മന്ദിരം ജെഡിഎസിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിച്ച 2014–ലെ സുപ്രീം കോടതി ഉത്തരവ് ആയുധമാക്കി ഇക്കാര്യത്തിൽ ശക്തമായ നിയമപോരാട്ടത്തിനാണ് പാർട്ടി തീരുമാനം.
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ ഘടകങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. വോട്ട് ചേർക്കുന്നതു മുതൽ വോട്ടെണ്ണുന്നതു വരെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ഓഡിയോ ബുക്ക്, അനിമേറ്റഡ് വിഡിയോ, ഇ–ബുക്ക് തുടങ്ങിയവ വഴി ബോധവൽക്കരണം നടത്തുകയാണു ലക്ഷ്യം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണു തീരുമാനം. വിവിധ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള ഐടി സംവിധാനവും നിലവിൽ വരും. തിരഞ്ഞെടുപ്പു സംബന്ധിച്ച വിശദാംശങ്ങളും കണക്കുകളും വിവരങ്ങളുമൊക്കെ ഏകോപിപ്പിക്കാനും വിവിധ തലങ്ങളിലെ ആശയവിനിമയം എളുപ്പത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കരുതുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ന്യൂഡൽഹി∙ ബൊഫോഴ്സ് അഴിമതി കേസിൽ, യുഎസിലെ സ്വകാര്യ കുറ്റാന്വേഷകനും ഫെയർഫാക്സ് ഗ്രൂപ്പ് തലവനുമായ മൈക്കൽ ഹെർഷ്മാനിൽനിന്നു വിശദാംശങ്ങൾ തേടി പ്രത്യേക കോടതി വഴി സിബിഐ കത്തയച്ചു. 64 കോടി രൂപയുടെ ബൊഫോഴ്സ് പീരങ്കി ഇടപാടിലെ അഴിമതി അന്വേഷണം അട്ടിമറിച്ചത് അന്നത്തെ കോൺഗ്രസ് സർക്കാരാണെന്നും വിവരങ്ങൾ സിബിഐക്കു കൈമാറാൻ തയാറാണെന്നും മൈക്കൽ ഹെർഷ്മാൻ 2017ൽ ഇന്ത്യയിലെത്തിയപ്പോൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സിബിഐയുടെ നോട്ടിസ്.
ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജീൻ ബാങ്ക് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. സസ്യവിത്ത്, പൂമ്പൊടി, കോശകലകൾ എന്നിവ സംഭരിച്ചു സൂക്ഷിക്കും. രാജ്യത്തെ രണ്ടാമത്തെ വിഭവ ജീൻ ബാങ്കാണിത്. 1996 ൽ ഡൽഹിയിൽ തുടങ്ങിയ ആദ്യ ജീൻ ബാങ്കിൽ സുപ്രധാന വിളകളുടെ ജനറിക് ഘടകങ്ങളാണുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്-നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിതക റിസോഴ്സസ് (ICAR-NBPGR) സ്ഥാപിച്ച ഈ ജീൻ ബാങ്കിൽ 4.7 ലക്ഷം വിളകളുടെ സാംപിളുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇവ പിൽക്കാലത്ത് വിളകളുടെ പ്രജനനത്തിനായി ഉപയോഗിക്കാൻ സാധിക്കും വിധമാണു സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തിയിരുന്നു. 10 ലക്ഷം വിള സാംപിളുകൾ ശേഖരിക്കുകയാണ് ജീൻ ബാങ്കിന്റെ ലക്ഷ്യം.
Mar 5, 2025
ന്യൂഡൽഹി∙ ഐഎഎസ് ഉദ്യോഗസ്ഥർ ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മേൽ മേധാവിത്വം കാണിക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി. സിഎഎംപിഎ (കോംപൻസേറ്ററി എഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റി) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഗവൺമെന്റ് പ്ലീഡർമാരായും ജഡ്ജിമാരായുമുള്ള തങ്ങളുടെ സേവനകാലയളവിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ േമൽ മേധാവിത്വം കാണിക്കുന്നതു കണ്ടിട്ടുണ്ടെന്നു ജഡ്ജിമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി നടിയുടെ പിതാവായ കെ.രാമചന്ദ്രൻ. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമാണ് കെ.രാമചന്ദ്രൻ. വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായെന്നും തകർന്നുപോയെന്നും രാമചന്ദ്രൻ പറഞ്ഞു. രന്യ തങ്ങളോടൊപ്പമല്ല താമസിക്കുന്നതെന്നും രാമചന്ദ്രൻ പറഞ്ഞു. രന്യ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. വിവാഹശേഷം തങ്ങളെ കാണാൻ വന്നിട്ടില്ല. മകളുടെ ഇടപാടുകളെ കുറിച്ച് അറിയില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു ബ്ലാക്ക് മാർക്കും ഉണ്ടായിട്ടില്ല. കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത് ഏറെക്കാലത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആർഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ് ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. കൂടാതെ, നടിയുടെ സ്വർണക്കടത്തിനെ കുറിച്ച് ഡിആർഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദുബായിൽനിന്നെത്തിയ നടിയെ സ്വർണവുമായി പിടികൂടുന്നത്.
ന്യൂഡൽഹി∙ പത്തു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെത്തി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം നടക്കുക. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്രിവാൾ പഞ്ചാബിലെത്തിയതെന്ന് ബിജെപി ആരോപിച്ചു.
മുംബൈ ∙ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച ആരോപണത്തിനു പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ജയ്കുമാർ ഗോരെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്നായിരുന്നു വട്ടേറ്റിവറിന്റെ ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ ∙ മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച സമാജ്വാദി പാർട്ടി എംഎൽഎയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും നിയമസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം. വാക്കുതർക്കത്തെ തുടർന്നു നിയമസഭയുടെ ഇരുസഭകളും നിർത്തിവച്ചിരുന്നു.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ അസംബ്ലി പ്രതിപക്ഷ നേതാവ് പദവിക്കായി അവകാശവാദം ഉന്നയിച്ച് ശിവസേന (ഉദ്ധവ്). മുതിർന്ന എംഎൽഎ ഭാസ്കർ ജാദവിനെ ഈ സ്ഥാനത്തേക്കു നാമനിർദേശം ചെയ്തെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് സ്പീക്കർ രാഹുൽ നർവേക്കറിനു ശിവസേന ഔദ്യോഗികമായി അപേക്ഷ നൽകി.
ചാമരാജനഗർ ∙ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
ഹൈദരാബാദ്∙ പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ വച്ച് ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പൊലീസെത്തി
Mar 4, 2025
ന്യൂഡൽഹി ∙ വനം പോലെയുള്ള പ്രദേശങ്ങൾ, തരംതിരിക്കാത്തവ, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ ഭൂരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധസമിതി ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണമെന്നു സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഈ സമിതികൾ 6 മാസത്തിനുള്ളിൽ ഭൂരേഖ തയാറാക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായി, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിനുള്ള നടപടിക്രമം പൂർത്തിയാക്കി കേന്ദ്ര സർക്കാരിനാണ് റിപ്പോർട്ട് നൽകേണ്ടത്. ഇതു ക്രോഡീകരിച്ചു കേന്ദ്രം സുപ്രീം കോടതിക്കു കൈമാറണം.
ന്യൂഡൽഹി ∙ പാക്കിസ്ഥാനിയെന്നും മിയാൻ ടിയാൻ (മുസ്ലിംകളെ അഭിസംബോധന ചെയ്യുന്ന പ്രയോഗം) എന്നും ഒരാളെ വിളിക്കുന്നതു മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. മോശം അർഥത്തിലുള്ളതാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റം ചുമത്താനാകില്ലെന്നു നിരീക്ഷിച്ച കോടതി, പ്രതിയെ വിട്ടയച്ചു.
ന്യൂഡൽഹി ∙സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവൂ എന്നു രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു മരുന്നുകൾക്കു നൽകേണ്ടിവരുന്നതാണു വിഷയം. ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു പരിഗണിച്ചത്.
കവർധ(ഛത്തീസ്ഗഡ്)∙ മത്സരിച്ചു ജയിച്ചത് സ്ത്രീകൾ. എന്നാൽ, സത്യപ്രതിജ്ഞയെടുത്തതു ഭർത്താക്കൻമാർ. കബീർധാം ജില്ലയിലെ പരാശ്വര ഗ്രാമപ്പഞ്ചായത്തിലാണു സംഭവം. തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പിറ്റേന്നു പ്രചരിച്ചതോടെയാണ് ജില്ലാ അധികൃതർ കാര്യമറിഞ്ഞത്. ഉടനെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ബെംഗളൂരു ∙ കോളജ് വിദ്യാർഥികളിൽ ആത്മഹത്യാ പ്രവണത വർധിച്ചതായി നിംഹാൻസ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസസ്) പഠന റിപ്പോർട്ട്. ലഹരി ഉപയോഗിക്കുന്നവരിലാണ് അനാരോഗ്യ ചിന്ത കൂടുതലുള്ളത്. വിഷാദ ലക്ഷണങ്ങളുള്ള ഇവർ സ്വയം മുറിവേൽപിക്കാൻ ശ്രമിക്കാറുണ്ടെന്നും പഠനത്തിൽ പറയുന്നു. സമ്മർദമാണ് വിദ്യാർഥികളുടെ ജീവിതം തകർക്കുന്ന മറ്റൊരു വില്ലൻ. 9 സംസ്ഥാനങ്ങളിലെ 30 സർവകലാശാലകളിൽ നിന്നുള്ള 8542 വിദ്യാർഥികളെ ഉൾപ്പെടുത്തി നിംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക് വിഭാഗം അഡിഷനൽ പ്രഫസർ അനീഷ് വി.ചെറിയാന്റെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
ചെന്നൈ ∙ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയം തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെ, ദമ്പതികൾ കാലതാമസം കൂടാതെ കൂടുതൽ കുട്ടികളുള്ള കുടുംബം ആസൂത്രണം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആഹ്വാനം ചെയ്തു. കുടുംബാസൂത്രണം വിജയിപ്പിച്ചതോടെ സംസ്ഥാനം രാഷ്ട്രീയപ്രാതിനിധ്യത്തിൽ പിന്നാക്കമായി. ജനസംഖ്യ കൂടിയാൽ മാത്രമേ കൂടുതൽ എംപിമാർ ഉണ്ടാകൂ എന്നതാണ് അവസ്ഥ. കുട്ടികൾക്കു മനോഹരമായ തമിഴ് പേര് നൽകണമെന്നും നാഗപട്ടണത്ത് പാർട്ടിപ്രവർത്തകന്റെ വിവാഹച്ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പ്രോത്സാഹിപ്പിക്കാൻ ഒരു നൂറ്റാണ്ടിലേറെയായി ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ തമിഴ്പ്രചാര സഭ സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിആർ) 2% വർധിപ്പിക്കാനുള്ള തീരുമാനം ഇന്ന് നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനമാകും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.92 പോയിന്റിൽ നിന്ന് 407.75 പോയിന്റ് ആയി ഉയർന്നിരുന്നു. നിലവിലുള്ള 53% ഡിഎ പൂർണമായി കേന്ദ്ര സർക്കാർ അനുവദിച്ചുകഴിഞ്ഞതാണ്.
മുംബൈ∙ ഓഹരി വിപണിയിലെ ക്രമക്കേട് കേസിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് 5 പേർക്കുമെതിരെ കേസെടുക്കാനുള്ള പ്രത്യേക കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോപണം വിശദമായി പരിശോധിക്കാതെ യാന്ത്രികമായാണ് ഉത്തരവിറക്കിയതെന്നും നിരീക്ഷിച്ചു. പരാതിക്കാരനോട് ഒരു മാസത്തിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ 1994ൽ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയെ ലിസ്റ്റ് ചെയ്തെന്നായിരുന്നു ആരോപണം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറുമായ പ്രമോദ് അഗർവാൾ, ‘സെബി’ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, ജി. അനന്ത് നാരായണൻ, കമലേഷ് ചന്ദ്ര വർഷ്ണി എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ.
ന്യൂഡൽഹി∙ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ദ്വിദിന കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മാർച്ച് 31നകം നൽകണം.
നാഗർകർണൂൽ (തെലങ്കാന) ∙ മണ്ണിടിഞ്ഞ് 8 പേർ കുടുങ്ങിയ തുരങ്കത്തിനുള്ളിലെ കൺവെയർ ബെൽറ്റ് നന്നാക്കിയതോടെ ചെളി നീക്കലുൾപ്പെടെ വേഗത്തിലായി. ഫെബ്രുവരി 22നുണ്ടായ അപകടത്തിൽ കൺവെയർ ബെൽറ്റ് പൊട്ടിയത് ചെളിയും വെള്ളവും അവശിഷ്ടങ്ങളും പുറത്തുകളയുന്നതിൽ കാലതാമസമുണ്ടാക്കിയിരുന്നു.
ന്യൂഡൽഹി ∙ ബിജെപി ദേശീയ അധ്യക്ഷനെ ഈ മാസം 21നു മുൻപ് അറിയാം. ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ ബെംഗളൂരുവിൽ 21 മുതൽ 23 വരെയാണു ചേരുന്നത്. അതിനു മുൻപു ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണു ബിജെപി. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഉൾപ്പെടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ധർമേന്ദ്ര പ്രധാൻ, വിനോദ് താവ്ഡെ, പ്രഹ്ലാദ് ജോഷി തുടങ്ങിയവരുടെ പേരുകളും സജീവമായുണ്ട്.
ചെന്നൈ ∙ മുതിർന്ന വ്യക്തികളുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമത്തിലെ സ്വത്തിന്റെ നിർവചനം ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും ആഭരണങ്ങൾക്കും കൂടി ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ബാങ്കിലെ 1.7 കോടി രൂപയുടെ നിക്ഷേപം മകൾ വ്യാജ ഒപ്പിലൂടെ കൈക്കലാക്കിയെന്ന പരാതിയിലാണ് ഉത്തരവ്. സ്ഥിര നിക്ഷേപവും ആഭരണങ്ങളും മാതാവിന്റെ പേരിലേക്കു തിരികെ മാറ്റണമെന്നും നിർദേശിച്ചു. മക്കളുടെ സ്നേഹവും പരിചരണവും ആഗ്രഹിച്ചാണ് മാതാവ് തന്റെ സ്വത്ത് നൽകിയതെന്നും ഓർമിപ്പിച്ചു.
ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായില്ഡ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്.
ബീഡ് സർപഞ്ചിന്റെ കൊലപാതകവുമയി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടർന്നു മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്നു ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. കാരാഡിനെ പിടികൂടിയതിനെ തുടർന്നു മുണ്ടെക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയുമായിരുന്നു.
ലക്നൗ ∙ ഓടിക്കൊണ്ടിരിക്കെ ട്രെയിൻ രണ്ടു ഭാഗങ്ങായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നന്ദൻ കാനൻ എക്സപ്രസിലായിരുന്നു അപകടം സംഭവിച്ചത്. കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപെട്ടത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി (എം.കെ.ഫൈസി) അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ഫൈസിയെ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിലെടുത്തു.
കേരളത്തിലേക്ക് അടക്കം പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടികൾ ആരംഭിച്ചു. ആർക്കോണം – ജോലാർപേട്ട്, സേലം കോയമ്പത്തൂർ, ചെന്നൈ – ഗുഡൂർ പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പാളം ബലപ്പെടുത്തുന്ന നടപടി തുടങ്ങി.
ബെംഗളൂരു ∙ കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽനിന്നു തെന്നിന്ത്യൻ നടി സഞ്ജന ഗൽറാണിയെ കർണാടക ഹൈക്കോടതി ഒഴിവാക്കി. സഞ്ജനയ്ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾക്കു പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയ കോടതി, 2024 ജൂണിൽ നിയമനടപടികൾ മരവിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ തുടർച്ചയായാണു നടപടി.
Mar 3, 2025
ന്യൂഡൽഹി ∙ സമൂഹമാധ്യമ ഉള്ളടക്കം നീക്കം ചെയ്യുംമുൻപ് അക്കൗണ്ട് ഉടമയെ അറിയിച്ചിരിക്കണമെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. ഐടി ചട്ടത്തിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയിലാണു നിരീക്ഷണം. സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ നൽകിയ ഹർജിയിൽ ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിൽനിന്നു മറുപടി തേടി. ഉള്ളടക്കം പ്രസിദ്ധീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അറിയിപ്പു നൽകുമെങ്കിലും അക്കൗണ്ട് ഉടമയ്ക്ക് ഇതു ലഭിക്കാറില്ലെന്നും ഇതു സ്വാഭാവികനീതിക്ക് എതിരാണെന്നും ഹർജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു.
ന്യൂഡൽഹി ∙ കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കേസെടുക്കുമ്പോൾ പൊലീസ് കവിത വായിച്ച് അർഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറിൽ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച പ്രകോപനപരമായ കവിതയുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിനെതിരെ കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡി നൽകിയ ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടാണു കോടതിയുടെ പരാമർശം.
മുംബൈ∙സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് 5 പേർക്കുമെതിരെയുള്ള അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടികൾ ബോംബെ ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയെ ലിസ്റ്റ് ചെയ്തതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കേസ് എടുക്കാൻ പ്രത്യേക (എസിബി) കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ചണ്ഡീഗഡ്∙ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കെസിലാക്കി പ്രതി സച്ചിൻ പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിൻ കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണ് പ്രതി ഹിമാനിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
രോഗം ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു ക്രൂരത കാട്ടി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് രോഗം ഭേദമാകാനായി മാതാപിതാക്കൾ 40 തവണ ഇരുമ്പുവടികൊണ്ട് ചുട്ടുപൊള്ളിച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ബെംഗളൂരു∙ നടി രശ്മിക മന്ദാന കന്നഡയെ അപമാനിച്ചെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും കോൺഗ്രസ് എംഎൽഎ. മാണ്ഡ്യ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ രവികുമാർ ഗൗഡ ഗനിഗയാണ് രശ്മികയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കഞ്ചാവ് കൈവശംവച്ച കേസിൽ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റിൽ. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്. റിദ്ധി സിദ്ധി മേഖലയിലെ ഹോട്ടലിൽ താമസിച്ചിരുന്ന അഭയ് സിങ് മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തത്. ചെറിയ അളവിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന കാരണത്താൽ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. കഞ്ചാവ് പ്രസാദമായി ലഭിച്ചതെന്നാണ് ഇയാൾ പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞത്.
ന്യൂഡൽഹി∙ നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണു യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പാക്കിയതെന്നു
Results 1-50 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.