Activate your premium subscription today
Thursday, Mar 27, 2025
ഇടിവെട്ട് പോലെയാണ് ആ വിവരം മാധവിയമ്മ അറിഞ്ഞത്. യശോധ ഗർഭിണിയാണ്. ദൈവമേ, തന്റെ തൊഴുത്തിൽ ഒരു കാളകുട്ടി പോലും ഇല്ലല്ലോ, പിന്നെ?!!!!! തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ട ആ ദ്രോഹി ആരായിരിക്കും, മാധവിയമ്മക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
ഞാനെവിടെയാണ് വന്ന് നിൽക്കുന്നത്. എങ്ങനെയാണ് വീട്ടിലേക്ക് പോകേണ്ടത്.. ഒരു നിമിഷം എന്റെ ഓർമ്മയിൽനിന്ന് എല്ലാം മാഞ്ഞ് പോയിരുന്നു. വീണ്ടും വേറൊരു വഴിയിലേക്ക് നടന്നു.
മരിയ പതിവുപോലെ അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഇടവഴിയിൽ കാത്തിരുന്ന സതീർത്ഥ്യന്റെയും അൽപം മാറി കാഴ്ചകാണാൻ ഇരുന്ന എന്റെയും അടുത്തേക്ക് അവൾ നടന്നടുത്തു. "അതേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.."
രണ്ടുപേരും തോൽക്കുന്ന യുദ്ധങ്ങളെയാണല്ലോ നാം ജീവിതം എന്ന ഓമനപ്പേരിട്ട് എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം നേരെയാകും എന്നുതന്നെയാണ് അയാൾ വിശ്വസിച്ചുകൊണ്ടിരുന്നത്. താനത്ര മോശം മനുഷ്യൻ ഒന്നുമല്ലല്ലോ?
പിറ്റേന്ന് നൗഷാദ് വിളിച്ചപ്പോൾ സൈന ഉപ്പയുടെ ക്ഷീണത്തെ പറ്റി പറഞ്ഞു.. ഉമ്മ ശ്രദ്ധിക്കാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെട്ടു.. "ഈ ഇടയായി കുറച്ചു വാശി കൂടിയിട്ടുണ്ട് പഴയ കാര്യങ്ങൾ ഒക്കെ പറച്ചിലാണ്.. നിന്നെയും മക്കളെയും കാണണം എന്നാണ് പറയുന്നത്..."
അവർ അൽപ്പസമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി. തുളഞ്ഞിറങ്ങുന്ന നോട്ടം. മേശപ്പുറത്തേക്ക് നീട്ടിവച്ച അവരുടെ കൈകളിലേക്കും കൊന്തയിലെ മുത്തുകൾ തെരുപ്പിടിക്കുന്ന വിരലുകളിലേക്കും അയാൾ നോട്ടം മാറ്റി കളഞ്ഞു. 'ഈ കൈകൾക്കൊരാളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കരുത്തുണ്ടാകുമോ!
കത്തുകൾക്കൊടുവിൽ എന്നെങ്കിലുമവൾ മറുപടി അയക്കുകയാണെങ്കിൽ തടസ്സങ്ങളില്ലാതിരിക്കാൻ സ്വന്തം അഡ്രസ്സും ഞാൻ എഴുതിയിട്ടിരുന്നു. വേനലവധി അവസാനിക്കുമ്പോഴേക്കും അനവധി കത്തുകൾ ജന്മം കൊണ്ടു. ഒന്നിച്ചു കൊടുക്കുന്നത് ഉചിതമല്ലാത്തത്
ബൈക്ക് അപകടം ആണ് മുഖം വ്യക്തമല്ല, രക്തത്തിൽ കുളിച്ചാണ് കിടക്കുന്നത്, ജീവൻ ഉണ്ട്, ഇടയ്ക്കു ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് ആർക്കും മനസ് വന്നില്ല.. ആശുപത്രിയിൽ എത്തിക്കണം എങ്കിൽ വാഹനം വേണം,
മങ്ങിയ ഇരുളിൽ പിന്നാലെ ആരോ പിന്തുടരുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി ഞാൻ തിരിഞ്ഞ് നോക്കിയത്, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം പാടി തുടങ്ങിയപ്പോഴായിരുന്നു. വലിയ ഒരു പൂച്ചയാണ്. വെളുത്ത്, നിറയെ രോമത്തോട് കൂടിയ ഒരു സുന്ദരൻ.
എന്നാലും എന്തായിരിക്കും ആരും എന്നെ കാണാൻ എന്റെ മുറിയിലോട്ട് വരാത്തത്, ആരുടെയും ഒരു അനക്കവും എനിക്കു കേൾക്കുവാൻ കഴിയുന്നില്ലല്ലോ. ഒന്നു ഉറക്കെ വിളിക്കുവാന് പോലും ഉള്ള ആരോഗ്യം ഇല്ലാതായി പോയി. അല്ലേ തന്നെ ഈ മുറിയിൽ നിന്നു വിളിച്ചാൽ ആരു കേൾക്കാനാ.
പിടക്കുന്ന ഹൃദയത്തോടെ കത്തും ചുരുട്ടിപ്പിടിച്ചു ഞാൻ ഉമ്മറപ്പടിയിലേക്ക് കയറവേ, അമ്മ രണ്ടുകൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് കത്ത് കൈക്കലാക്കി.. അമ്മയുടെ അടുത്തന്റെ ബലപ്രയോഗം നടന്നില്ല, കത്ത് തുറന്നു അമ്മ ഉറക്കെ വായിക്കാൻ തുടങ്ങി, ഒപ്പം ശകാരവും,
ശൂന്യത തന്നിലേക്ക് വേരുകൾ പടർത്തി ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നത് അയാൾ അറിയാറുണ്ട്. എന്ത് തന്നിലേക്ക് ഇറങ്ങിവന്നാലും, കയറി വന്നാലും അയാൾ അതിനെ ഗാഢമായി പഠിക്കും, താനറിയാതെയാണ് ഇത് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നയാൾ പറയാറില്ല.
അയാളില്ലാതെ അവൾ ഒന്നുമല്ലെന്ന് അവള്ക്ക് തോന്നി. ഷെൽഫിൽ നിന്നും കിട്ടിയ ഒരു തുണ്ട് ബ്ലേഡെടുത്ത് ആദ്യമായി പെൻസിൽ പിടിക്കുന്ന കുട്ടിയെപ്പോലെ കൈത്തണ്ടയിൽ നാലഞ്ചു കോറൽ കോറി. ചുവപ്പിൽ കുതിർന്ന് ഒരു ചെമ്പനീർപ്പൂവുപോലെ അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി.
ഡോക്ടർ കോശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുകയാണ് സേവിയും സിനിയും. അവിടെ നിന്ന ആരോ പറഞ്ഞു കേട്ടു. "ലിഫ്റ്റിന്റെ ഉള്ളിൽ വച്ച് മരിച്ചുന്നാ അറിഞ്ഞേ. അറ്റാക്ക് ആയിരുന്നെന്നു. ആർക്കറിയാം സത്യം. കൂടെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞെ."
ഗ്രാമത്തിലെ മനുഷ്യർ ഒട്ടൊക്കെ "പൊത്തു വെരുത്തം" ജീവിക്കുന്ന സാധാരണക്കാരാണ്. ചന്തയിലെ പച്ചക്കറി കച്ചവടം, അരി കച്ചവടം, കൊലക്കച്ചവടം തുടങ്ങിയവയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഒട്ടുമിക്ക വീട്ടുകാരും കഴിയുന്നത്. കർക്കടക മഴയ്ക്കു മുമ്പായി വീടുകളൊക്കെ ഓല മേയാൻ കുറെ
പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന 'സുഖം' എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ
"രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട സ്ഥിതിയ്ക്ക് മറ്റു കാര്യങ്ങളൊക്കെ എങ്ങനാ, ഞങ്ങൾക്ക് അധികം താമസിയാതെ നടത്തണമെന്നാ.." "ഡിമാന്റൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് കൂടുതൽ എന്താലോചിക്കാനാ, ഉടനെ അങ്ങ് നടത്തുക തന്നെ," ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ അമ്മാവനൊന്ന് ചിരിച്ചു.
മനച്ചേക്കാരുടെ പറമ്പുകളെല്ലാം ഞങ്ങളുടേതും കൂടിയാണെന്നായിരുന്നു എന്റെ ഇളപ്പത്തിൽ ഞാൻ കരുതിയിരുന്നത്. ഓർമ്മവച്ച കാലം മുതൽ വലിയ ചെരിവുകളുള്ള റബ്ബർ തോട്ടത്തിലൂടെ, മുഴുവൻ സ്വാതന്ത്ര്യത്തോടെയും, കയറിയിറങ്ങുകയെന്നത് എനിക്കാരും
അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നത് ഒരു ലൈബ്രറിയിൽ വെച്ചാണ്. ലൈബ്രറിയിൽ ആരെയും ശ്രദ്ധിക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ആ ലൈബ്രേറിയനെ ഞാൻ അടിമുടിയൊന്നു നോക്കി. വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരൻ.
അപ്പോഴാണ് അയാൾ ആ മനുഷ്യനെ കണ്ടത്, മെല്ലിച്ച ഒരു മനുഷ്യൻ. മകൾ ആ ബോട്ടിൽ ആടുകയും പാടുകയും ചെയ്യുന്നുണ്ട്. അവളെക്കൊണ്ടുപോകാൻ വന്നു നിൽക്കുന്നതാണ്. അയാൾ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. മറ്റുള്ളവരുടെ ആഘോഷങ്ങൾ അല്ലെ നമുക്ക് ജീവിക്കാൻ വക നൽകുന്നത്
മൂകാംബിക അമ്മയുടെ സന്നിധിയിൽ ആദ്യമായി എത്തിച്ചേർന്ന സ്മൃതികൾ ഈ നവരാത്രി നാളിലെ രാത്രികളിൽ മനസ്സിലേക്ക് ഒഴുകി എത്തുന്നു. കാലം മായ്ച്ചു കളയാത്ത പഴയ മധുര മനോഹര ചിത്രങ്ങൾ തെളിഞ്ഞപ്പോൾ ചിന്തകൾ പൂക്കളെ പോലെ വിരിഞ്ഞു നിൽക്കുന്നു.
അനാഥത്വത്തിന്റെയും പട്ടിണിയുടെയും കഷ്ടതകളും പ്രണയത്തിന്റെയും, സ്വപ്നങ്ങളുടെയും വിരഹത്തിന്റെയും ചൂടും ചൂരും അക്ഷരങ്ങളിലേക്കാവാഹിച്ച്, അവയെ ജീവൻ തുടിക്കുന്ന വരികളാക്കി മാറ്റുവാൻ അദ്ദേഹത്തിന് അനായാസം സാധിച്ചു.
ക്യാമറ ഫോക്കസ്സുചെയ്തപ്പോൾ അവരുടെ മുഖം കരഞ്ഞു തളർന്നതുപോലെയാണ് കണ്ടത്. അയാൾ അൽപ്പം അകന്നാണിരിക്കുന്നത്. മുഖത്തു ദേഷ്യമാണ്. ഇടയ്ക്കവരുടെ കാതിനരികിലേക്കെത്തി എന്തോ പിറുപിറുത്തു. ക്യാമറയിലെ മൈക്ക് ഓൺ ചെയ്തിട്ടും കേൾക്കാൻ കഴിഞ്ഞില്ല.
അപ്പമ്മച്ചി അഞ്ചാങ്ക്ളാസ്സ് വരെ പഠിച്ചിട്ടൊണ്ട്. അതോണ്ടന്നെ അപ്പിച്ചിക്കും അപ്പമ്മച്ചിയെ വല്യ കാര്യാർന്നു. പഠിപ്പൊള്ള പെണ്ണിനെ കിട്ടിയത് അപ്പിച്ചീടെ ഭാഗ്യാണന്ന് ആളോള് പറഞ്ഞു. അപ്പമ്മച്ചി എപ്പോളും ചട്ടേം മുണ്ടും മാത്രേ ഉടുക്കുവാർന്നൊള്ളു.
തിമ്മയ്യ മുറിയിൽ ഒന്ന് കണ്ണോടിച്ചു, മേശപ്പുറത്തു ഒരു കുപ്പിയിൽ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. നിലത്തു ഒരു മൂലയിൽ ഒരു പുതിയ കയർ വച്ചിട്ടുണ്ട്. തിമ്മയ്യ അത് പരിശോധിച്ചു തഞ്ചാവൂരിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക തരം കയറാണ്.
ജാതിമത ഭേദമില്ലാതെ ഏവരും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവം ലോകത്തിലേക്കും ഏറ്റവും ജനപ്രിയവും മഹത്തായതുമായ ഉത്സവങ്ങളിലൊന്നാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് ക്രിസ്മസ് സമയത്തു തന്നെയാണ്. അതിൽ കൂടുതലും ന്യൂയോർക്ക് സിറ്റിയിൽ തന്നെ.
ശ്രീമതി മേരി ജോസി മലയിൽ - ന്റെ ‘ വ്യത്യസ്തപാഷനും മറ്റു ചില കഥകളും ‘ എന്ന പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, ഈ പുസ്തകം ഇനി പുറകിൽ നിന്നാണോ വായിച്ചു തുടങ്ങേണ്ടത് എന്ന് ഞാൻ സംശയിച്ചു പോയി. പുസ്തകത്തിന്റെ പുറം ചട്ടയിലെ ആ മനോഹരമായ കാർട്ടൂണുകൾ എന്നെ എന്റെ
ഒരു കല്യാണമൊക്കെ വേണമെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ മുതൽ ഗോവിന്ദന്റെ മനസ്സുനിറയെ രമണിയായിരുന്നു. ഒരു പക്ഷെ അങ്ങനെയാവാൻ ഞാൻ തന്നെയായിരിക്കും കാരണം. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന നേരങ്ങളിലെല്ലാം ഞാനായിരുന്നു
ഗ്ലാഡിസിനെ എനിക്ക് ഇഷ്ടമാണ്, എന്നാൽ അത് പ്രദർശിപ്പിക്കാൻ എനിക്ക് അറിയണമെന്നില്ല. അല്ലെങ്കിൽത്തന്നെ സ്നേഹവും, സന്തോഷവും, കരുണയും, അനുകമ്പയും ഒന്നും പ്രദർശിപ്പിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ. അത് മുൻപേ തിരിച്ചറിഞ്ഞിരിക്കണം.
അച്ഛൻ കൂടെ ഉള്ളപ്പോൾ ഇല്ലായ്മ ഒന്നും അമ്മ അറിഞ്ഞിരുന്നില്ല. ആ വലിയ തണൽ മാഞ്ഞപ്പോൾ തിളച്ച ചൂട് പോലെ ഒരു ശൂന്യത വീട്ടിൽ നിറഞ്ഞു. ആ ദിവസം മാത്രം അമ്മയുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നത് ഞാൻ വിതുമ്പലോടെ കണ്ടു നിന്നു.
എങ്ങോട്ട് പോകുന്നു കൗമാരമേ? നിങ്ങൾ എങ്ങോട്ട് പോകുന്നു? ഈ ലോകത്തിൽ ഉയരങ്ങൾ താണ്ടുവാൻ പ്രാപ്തി തേടേണ്ടവർ, ലഹരിതൻ മാറാപ്പിൽ ചാഞ്ഞുറങ്ങുന്നുവോ? അമ്മതൻ പാത്രത്തിൽ അണുവായി വളർന്നവൻ മാതൃത്വരക്തത്തിൽ മുങ്ങിക്കുളിക്കുന്നുവോ? സ്നേഹത്തിന് അതിർവരമ്പുകൾ കടന്നവർ നാടിഞരമ്പിൽ ലഹരി നിറച്ചുവോ? മാനുഷ്യസ്നേഹത്തിൽ
ഈർഷ്യയുടെ വിഷം, കുടുംബബന്ധങ്ങളിലും മാറുന്നു. ചില സമയങ്ങളിൽ, കൽപ്പനയിൽ സഹജീവികളെ കാണുന്നതിനു പകരം, അവരെ അവരുടെ വിജയം കൊണ്ടു നിരീക്ഷിക്കുന്നു. ഇത് അവരുടെ കുടുംബ ബന്ധത്തെ ദുരിതത്തിലാഴ്ത്തുന്നു, കാരണം അവൾ പരസ്പരം ആശയവിനിമയം കുറയ്ക്കുന്നു.
സെക്രട്ടേറിയറ്റിൽ ഉയർന്ന ജോലിയിൽ ഇരിക്കുന്ന മകനായ രാഹുലിന് എന്തായാലും അച്ഛനെ തിരുവനന്തപുരത്തു കൊണ്ടു വന്നു തൈക്കാട് ശാന്തി കവാടത്തിൽ ദഹിപ്പിക്കണമെന്നായി. അതിനു കാരണം ആവട്ടെ അച്ഛൻ ജനിച്ചു വളർന്ന ഈ നാട്ടിൽ അച്ഛനെ അറിയുന്നവർക്ക് അച്ഛനെ അവസാനം ആയി കാണാനുള്ള അവസരം കൊടുക്കണമത്രേ,
പിന്നെ എന്തിനാണ് കൊലയാളികൾ ഈ അറുംകൊല ചെയ്തത്. ആകെയുള്ള തെളിവുകൾ കത്തിവെച്ചു കുത്തിയ പാടും, ജനലഴികൾ പൊളിഞ്ഞു കിടക്കുന്നതുമാണ്. അതുകൊണ്ട് ഘാതകൻ ജനലഴികളിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
ആത്മകഥാ രൂപത്തിലുള്ള വിവരങ്ങളിലൂടെ കഥയുടെ ആന്തരികതയിലേക്ക് ചൂഴ്ന്നിറങ്ങി കഥാഗതിയെ മുന്നോട്ടു നയിക്കുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. എഴുത്തുകാരൻ എന്നതിലപ്പുറം ഒരു മനഃശാസ്ത്രജ്ഞന്റെ റോൾ ആണ് സാവന്ത് ഈ നോവലിൽ വഹിച്ചിരിക്കുന്നത് എന്നു വേണം പറയാൻ.
മീൻ കച്ചവടക്കാരൻ ആയിരുന്ന സൈനു താത്തയുടെ ഭർത്താവ് ഷെരീഫിക്ക വർഷങ്ങൾക്ക് മുമ്പേ കടലിൽ ബോട്ടപകടത്തിൽ മരിച്ചതിൽ പിന്നെ ബീഡി പണി എടുത്താണ് മക്കളായ മുനീറയെയും, മുഹമ്മദിനെയും സൈനു താത്ത വളർത്തിയത്.
തൊണ്ടിപ്പഴം പോലുള്ള രാധതൻ കവിളിൽ ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു കണ്ണൻ. കാളിന്ദി തീരത്തെ വൃക്ഷലതാതികളും കാളിയനും കുടുംബവും കണ്ണടച്ചു ആ കാഴ്ച കാണാതെ. പ്രാണപ്രിയയാം രാധക്കായ് വേണുഗാനം പൊഴിക്കുന്നു കണ്ണൻ കണ്ണനും രാധയുമൊന്നിച്ചു നൃത്തമാടുന്നു. പവിത്രമായ രാധാകൃഷ്ണ പ്രണയത്തിൽ നീന്തി തുടിക്കുന്നു
ചേർത്തുപിടിക്കുമെൻ മരണത്തിലും;നീ നെഞ്ചിലാളും അഗ്നിരാഗം. ഓർത്തിരിക്കും ഞാൻ എന്നെ മറന്നാലും; നീയെന്നിലുന്മാദ കാവ്യം. സുസ്മേര ചന്ദ്രിക- യായെന്റെ നിസ്വ- ജന്മത്തിൽ നിൻ മദഭര ശാലീനത. നീയെന്റെ വേനലിൽ മഞ്ഞു പെയ്യിക്കുന്ന മാന്ത്രികക്കഥയിലെ മധു വൈണിക. സ്വപ്ന മുന്തിരിപ്പുഴ നീന്തിയെൻ മനസ്സിന്റെ
വടക്കേലെ ത്രേസ്യാച്ചേടത്തീടെ സ്വഭാവായിരുന്നു അവൾക്ക്. കടിച്ചു കീറും മട്ട്, ഒരു വക... മുട്ടോളമെത്തുന്ന മുണ്ടും മുലക്കച്ച കണക്കേ ബ്ലൗസുമിട്ട കുളിക്കാത്ത ത്രേസ്യ. അവളൊരു പെണ്ണാണോ? നാട്ടാര് മൊത്തം ചോദിച്ചു. അതേ ചോദ്യം ഞങ്ങളും ചോദിച്ചു; ഇവളെ നോക്കി ചോദ്യം കേട്ട മട്ടിലും കേൾക്കാത്ത മട്ടിലും അവൾ ഞങ്ങളെ
മറയുന്ന ചന്ദ്രബിംബമേ ഇന്നുനിറയൂ നീയെന്നിലൊഴുകി പൗർണ്ണമിരാവിൽ പാൽക്കുടന്ന നിലാവൊഴുക്കുക നീയെന്നിൽ മുഴുക്കെ വാനവും വീഥിയും താരാപഥങ്ങളും കൺചിമ്മി കാതോർത്തു നിൽപ്പു വിടരുമീ രാപുഷ്പം ഒരു മുളന്തണ്ടിന്റെ ഈണത്തിൽ ഒന്നായ് ഉലഞ്ഞു ചെറുകുളിർകാറ്റിന്റെ പരിലാളനങ്ങളിൽ നിർവൃതി പൂകുന്ന നിമിഷം ആർദ്രമായൊരിരവിൻ
നായക്കുട്ടിയെ കൈയിൽ എടുത്തു ഞാൻ കാറിനടുത്തേക്ക് നീങ്ങുമ്പോൾ ലക്ഷ്മി ഉറക്കെ കരയുന്നുണ്ടായിരുന്നു. ആ കരച്ചിൽ എന്നെയും സീതയെയും വിഷമത്തിൽ ആക്കി. എങ്കിലും ആ നായ കുട്ടിയേയും കൊണ്ട് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര പുറപ്പെട്ടു.
നീണ്ട അഞ്ചു വർഷങ്ങൾ വേദാചലത്തിന്റെ സന്തോഷവും, സങ്കടങ്ങളും പങ്കിട്ടത് ആ സെമിത്തേരിയിലെ ആ പഴയ ശവക്കോട്ടയിലെ കല്ലറയായിരുന്നു..!! വർഷങ്ങൾ കഴിഞ്ഞു വിവാഹം കഴിക്കാൻ പോകുന്നതിനു മുമ്പാണ് അയാൾ സ്വന്തമായി ഒരു ചെറിയ വീട് താമസിക്കാൻ തരപ്പെടുത്തിയത്.
‘തമ്പ്രാ’ വിളികേട്ടു അപ്പൂപ്പൻ ഞെട്ടിപ്പോയി. എല്ലാവരും ‘സാർ’ ‘മാടം’ എന്ന വാക്കുകളെ ഉള്ളല്ലോ. അപ്പൂപ്പൻ നോക്കിയപ്പോൾ, കഷ്ടിച്ച് പതിന്നാലു വയസ്സുള്ള ഒരു ആൺകുട്ടിയാണ്. മാസങ്ങളായിട്ടു വെട്ടാത്ത തലമുടി വളർന്നു തോളറ്റം കിടപ്പുണ്ട്.
പടിയിറങ്ങിപ്പോകണം ഇനിയൊരു തിരിച്ചുപോക്കില്ലാതെ, കണ്ണും മനസ്സും തുളുമ്പിയെന്റെ സങ്കടവും കടലെടുത്തു പോയ്.. സൂര്യൻ വേർപ്പെട്ട പകലുപോലെ ന്നുള്ളവും കൂരിരുൾ മൂടിക്കഴിഞ്ഞു, ജീവിതച്ചുമടേറ്റി ഞാനേറെ തളർന്നുപോയ്, ഇല്ല! ഒരത്താണിയെൻ ഭാരം ചുമക്കുവാൻ.. ഏതേതോ ശാഖികളിലെ തണലും കവർന്നു ഞാൻ, ഏതേതോ അരുവികളുടെ കുളിരും
പാറമടക്കേണ്ട പാതകളിലും, നമുക്കൊരുമിച്ചുപോകണം, നീയും ഞാനും സ്നേഹത്തിൽ, പുതിയ ലോകം തേടണം. നിന്റെ കണ്ണികളിലെ നക്ഷത്രങ്ങൾ, എന്റെ ഹൃദയത്തിൽ തെളിയുന്നു, പ്രേമത്തിന്റെ പടിഞ്ഞാറൻ കാറ്റിൽ, നിനക്ക് മാത്രമായിരിക്കും എന്റെ ലോകം. എല്ലാ ദു:ഖങ്ങളും കളഞ്ഞ്, നിന്റെ ചിരിയിലൂടെയുള്ള സ്വപ്നങ്ങൾ, പ്രേമത്തിന്റെ മധുരം
ഓർമ്മയുടെ പൊന്നിതളുകൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുമ്പോഴും മനമാകുന്ന വാൽകണ്ണാടിയിൽ തെളിഞ്ഞു കാണുന്നത് ആ നെറ്റിയിൽ ഉരുകി ചേർന്ന ചന്ദനവും പിന്നിയിട്ട മുടിയിഴകളെ അനശ്വരമാക്കിയ മുല്ലകളും മാത്രം നിശബ്ദത ബാധിച്ച കാതുകളെ ഉപേക്ഷിക്കാതെ അനുനിമിഷം തേൻ മഴയായി അലിഞ്ഞു പെയ്യുന്നു നിൻ മൃദു സ്വരം മാത്രം
അമ്മയെ ചതിച്ച എനിക്ക് ജീവിതം ഇപ്പോൾ അതിനേക്കാൾ വലിയ വേദനകളും വേവലാതികളും നൽകി അനുഗ്രഹിച്ചിരിക്കുന്നു. കുട്ടികൾ ഇല്ലാത്തത് ഭാഗ്യം. എപ്പോഴാണ് നിങ്ങൾ എന്നെ കടത്തിണ്ണയിൽ തള്ളുക എന്നറിയില്ലല്ലോ! പ്രണയം ചിലപ്പോൾ കെട്ടുകാഴ്ച മാത്രമാണ്.
നിന്നെ കാണാതെ തന്നെ, എന്റെ ജീവിതം പാടിയുറങ്ങുന്നു, ഞങ്ങൾ ഒരിക്കൽ സന്ധിച്ചു നിന്നു, ഇപ്പോൾ പാതകളിൽ വിചാരങ്ങൾ മാത്രം. നിന്റെ നാവിൽ നിന്ന പ്രസംഗങ്ങൾ, ഇനി എന്റെ മനസ്സിൽ പാടുകൾ, പ്രേമത്തിന്റെ കനിവായിരുന്ന നിന്റെ വാക്കുകൾ, പെട്ടെന്നുള്ള മാറ്റത്തിൽ വീണ്ടും എത്ര ദു:ഖം! ഇന്നത്തെ നിൽക്കലുകൾ, അവിടെയും നീയും
തൻ മുഖം വൈകാരികതയ്ക്ക് കടം നൽകാതെ കഴുത്തറ്റം വെള്ളത്തിൽ മാനത്തുകണ്ണിപോലും ആട്ടിയകറ്റിയ പായൽക്കൂനയായ് അവൻ ഒഴുകി നീങ്ങി, പിന്നാലെ കൂടെ പിറക്കാത്ത, കാലം കൂടെപ്പിറപ്പാക്കിയ കാലി കീശയും കൂടി, വറ്റിയ തൊണ്ടയിലേക്ക് ആർത്തിയോടെ ഇരച്ചു കയറിയത് ഉപ്പ് വെള്ളം മാത്രം ഞൊടിയിടയിൽ ഒഴുക്കിന്റെ പ്രസന്നത മരിച്ചു പകരം
ഞാൻ ഉണർന്നു നോക്കി കാണുന്നതെല്ലാം സ്വപ്നമോ? എന്റെ പാതിജീവിതം വ്യർഥമായ് ഇനി നേരമില്ല സന്ധ്യമയങ്ങുവാൻ ചക്രവാളസീമയ്ക്കുമേൽ മൂടുപടംചാർത്തുന്നു പോകുവാനിനി ഇത്തിരിനേരം മണിമുഴങ്ങുന്നു മരണചക്രം വലിക്കുന്ന തേരിൽ ശകടം വേഗത കൂട്ടുന്നു എൻ ഞരമ്പുകൾ വലിച്ചുമുറുകുന്നു ചടുലം വരുന്നു ദേവൻ അഞ്ജനം പോലെ കറുത്ത
മക്കൾ അവരുടെ വഴിക്ക് പോകും. ഒള്ളതു കൊണ്ട് കഞ്ഞിയും കുടിച്ചു തൃപ്തിയോടെ നമ്മക്കങ്ങു കഴിയാം. നിനക്ക് ഞാനും എനിക്ക് നീയുമൊണ്ട്. ഞാൻ ചാകണവരെ ഒറപ്പായുമൊണ്ടാകുമത്.
പ്രിയ കൂട്ടുകാരാ, എന്റെ വീടിനു മുറ്റമില്ല, ഇടുങ്ങിയ തെരുവിലാണെന്റെ വീട്. പുറത്തിറങ്ങി നടക്കാൻ ഞങ്ങൾക്ക് റോഡില്ല, ഞങ്ങളുടെ ചുറ്റും മതിലുകളാണ്. വീടിനകത്തെ മുറികളിലെല്ലാം ഇരുട്ടാണ്. ഞങ്ങൾക്ക് വെളിച്ചം തന്നിരുന്ന വെളിച്ചക്കാലുകളെല്ലാം അവർ തകർത്തു. തിരി കത്തിക്കുന്ന എണ്ണയ്ക്കാണെങ്കിൽ തീ പിടിച്ച വിലയാണ്.
കസേരക്കൈയ്യിൽ അള്ളിപ്പിടിച്ച് അയാൾ എണീറ്റു. അകത്താരുമില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. ചായ്പ്പിനോട് ചേർന്ന തറയിൽ ഡേവിസ്സ് ചലനമറ്റു കിടക്കുന്നു. "ഓടിവായോ... ഏലിയാസേ.." അയാൾ തൊണ്ട പൊട്ടുമാറ് കൂകി. ആരു കേൾക്കാൻ.
അമ്മ എന്നാല് അവന് അവന്റെ ഹീറോ ആയ അച്ഛനെ മറന്ന് മറ്റൊരാളുടെ ഓര്മ്മകള് സൂക്ഷിക്കുന്ന നിഗൂഢയായ സ്ത്രീയാണ്. അവനറിയാം ഈ ഹോണ്ടസ ഞാന് വാങ്ങിയതല്ല. ഇതിന്റെ അവകാശി മറ്റൊരാളാണ്. പക്ഷെ ഒരിക്കല് പോലും അവനത് ചോദിച്ചിട്ടില്ല.
കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന് പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല,
നമ്മൾ ഇന്ന് അനുഭവിക്കുന്ന സാമൂഹികമായും നീതിന്യായപരമായുമുള്ള സംരക്ഷണവും സുരക്ഷയും ലിംഗസമത്വത്തിലും തുല്യ ജോലിക്ക് തുല്യവേതനവുമൊക്കെ ഏറെക്കുറെ പരിഹരിക്കപ്പെട്ടത് ഒരൊറ്റ ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ അല്ലെന്ന് ചരിത്രപരമായി പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും.
ഈ പുഴക്കക്കരെയുള്ള ടൗണിലാണ് അഭിജിത്ത് താമസിക്കുന്നത്. അവനും ഞാനും കഴിഞ്ഞ കുറെ കാലമായി പ്രണയത്തിലാണ്. അവന്റെ ഫ്ലാറ്റിൽ അവനൊപ്പം കൂടാമെന്ന് കരുതിയാണ് ഞാനീ ടൗണിൽ തീവണ്ടിയിറങ്ങിയത്. അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് അവൻ മറ്റൊരു പെൺകുട്ടിക്കൊപ്പമിരിക്കുന്നതാണ്.
കഴിവും തന്റേടവും മാത്രം കൈമുതലാക്കി ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടും എവിടെയും അധികാരം സ്ഥാപിക്കാൻ തരിമ്പും ശ്രമിക്കാതെ, സ്വന്തം ആളുകളുടെ ദുരവസ്ഥയെകുറിച്ചുള്ള അലട്ടൽ കുഞ്ഞാമൻ സദാ ഉള്ളിൽ കൊണ്ടു നടന്നിരുന്നു എന്നിടത്താണ് അതിന്റെ ഉത്തരം കണ്ടെത്തേണ്ടത്.
അതിസൗഹൃദങ്ങളുടെ ഗീതോപദേശങ്ങൾ കേട്ടുമടുത്ത കുരുക്ഷേത്രഭൂമിയിൽ വെച്ചാണ് ബ്രഹന്നളായിരിക്കുന്നതെത്രമേൽ ഭാഗ്യമെന്നവനോർത്തത്. അവനവനായിരിക്കാനനുവാദമില്ലാത്ത കോട്ടകൾ വിട്ട്, ബ്രഹ്മാസ്ത്രങ്ങൾ നിറഞ്ഞ ആവനാഴിയുപേക്ഷിച്ച്, പരിചിതർക്കിടയിലപരിചിതനായി, സ്വത്വഭാരമുപേക്ഷിച്ചൊരഞ്ജാതവാസം. പൗരുഷ വീരത്തിന്റെ
റോഡിന്റെ അപ്പുറത്തെ ഭാഗത്ത് ഒരാള് അവ്യക്തമായി കാണുന്നുണ്ട്, മൊബൈലിൽ സംസാരിക്കുന്നത് പോലെ തോന്നി, അയാളും നടക്കാനിറങ്ങിയത് തന്നെയാവും ആശ്വസിച്ചു ഞാൻ വീണ്ടും നടന്നു. തിരിച്ച് വരുമ്പോൾ അതെ സ്ഥലത്ത് തന്നെ അയാള് നിൽക്കുന്നു,
ബസ്സുകൾ പലതും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോയെങ്കിലും ദൈവം സഹായിച്ച് എങ്ങോട്ടുള്ളതാണെന്ന് മാത്രം മനസ്സിലായില്ല. ബോർഡുകളെല്ലാം തമിഴിൽ മാത്രം. നമ്മുടെ ‘ക’ എന്ന അക്ഷരത്തോട് സാദൃശ്യമുള്ള ഒരക്ഷരം മാത്രമാണ് ആകെ മനസ്സിലായത്.
തനിയെയുള്ള നിമിഷങ്ങളിൽ ജനൽവഴി കടന്നുവരുന്ന ഒരു കാറ്റുപോലും, എന്റെ കഴുത്തിന് പിറകിൽ തഴുകുമ്പോൾ, അത് നിന്റെ നിശ്വാസമാണെന്ന് എനിക്ക് തോന്നും. എന്നെ ചുറ്റിത്തിരിയുന്ന ആ കാറ്റ് നിന്റെ കരവലയങ്ങൾ ആകണം.
പോകുന്ന വഴി ശരിയാണോയെന്ന് നോക്കാൻ ഗൂഗിൾ മാപ്പ് തുറക്കാൻ പറഞ്ഞപ്പോഴാണ്, ചിന്തകൾ പോകുന്ന വഴി ട്രാക്ക് ചെയ്യാൻ ആപ്പും മാപ്പും ഒന്നുമില്ലേയെന്നു നിന്റെ മറുചോദ്യം! അതെങ്ങനെ? തോന്നലും കിനാവും കൽപനയും ഒക്കെ പിണഞ്ഞു കിടപ്പല്ലേ! വഴി നോക്കി പോവൽ നമുക്കു ശീലമില്ല എന്നൊരു മാടമ്പി മറുപടി തലക്കുള്ളിൽ നിന്നും.
കരിഞ്ഞ പാടം, വല്ല്യരമ്പ്, തെളിഞ്ഞ നട്ടുച്ച! വരണ്ടതോടിൽ പഴുത്തുവീഴും മധുരമാങ്കനികൾ പറങ്കിമാവ്, വരിക്ക മാവ്, കറുത്തമൂവാണ്ടൻ തെറിച്ചപിള്ളേരെറിഞ്ഞു വീഴ്ത്തും ചനച്ചമാങ്കനികൾ പറങ്കിമാവിൻ തണലിൽ തോടിന് മൂന്നു കൈവഴികൾ നിറഞ്ഞകരിയില, പാമ്പുകളിഴയും ഇരുണ്ട മുക്കുട്ട! കരയ്ക്ക് നിൽക്കും കുറ്റിക്കാട്
യമുനാകല്യാണി രാഗത്തിന്റെ സൗന്ദര്യം വരികളോട് ഇഴചേർന്ന് നിൽക്കുന്നുണ്ട്. ഈ ഗാനം ആര് ആലപിക്കണമെന്ന ചിന്ത വന്നപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞത് ഗായത്രിയാണെന്ന് ഷിബുചക്രവർത്തി ഒരഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്.
എന്റെ പൊന്നുമോളുടെ മുഖം പോലും ഞാൻ ഓർക്കുന്നില്ല. എന്റെ അഹങ്കാരം കൊണ്ട് ശങ്കറിനോട് മാപ്പ് പറഞ്ഞു മോളുടെ അടുത്തേക്ക് പോകാൻ എന്റെ അഹങ്കാരവും അപകർഷതാ ബോധവും അനുവദിച്ചില്ല സ്റ്റീഫൻ. അത് മനസ്സിലാക്കി തരാൻ ഇല്ലായ്മയിൽ ജീവിക്കുന്ന സാധാരണക്കാരൻ വേണ്ടി വന്നു.
ചിലവുകൾ എഴുതിവെച്ചിരുന്ന കണക്ക്പുസ്തകം ഉണ്ടായിരുന്നു ലൈബ്രറി റൂമിലെ മേശവലിപ്പിൽ ഭിന്നം, ഒന്ന്, പത്ത്, നൂറ് അങ്ങനെ കളം തിരിച്ച കണക്ക്പുസ്തകം ചിലവുകൾ പൈസ തെറ്റാതെ എഴുതുമ്പോഴും വരവുകൾ മറക്കുന്ന കണക്ക് പുസ്തകം ചെലവ് ചുരുക്കി മിച്ചം വന്ന വരവുകൾ കാണാതെ പോയ കണക്ക് പുസ്തകം
മാനത്തിൽ നിന്നടർന്നു വീഴുന്നത് പോലെ ഭൂമിതൻ ഹൃത്തടത്തിൽ വന്നുഭവിച്ചു. പല തോട് പല വഴിയായി ഒഴുകിത്തുടങ്ങീ വീണ്ടും ഒത്തുചേരലിന്റെ ആഹ്ലാദത്തിലായി അതിജീവനത്തിൻ കിസ്സകളുമായി ഒഴുകീടും എന്നും നിൻ അരികിലൂടെ......
ഉറങ്ങാൻ കഴിയുന്നില്ല എൻ മനസ്സിൽ ഉണർന്നിരിക്കും മോഹമാം അവളുടെ മിഴികൾ എന്നും അറിയാതെ പോയവൾ എൻ പ്രണയത്തെ ഓർത്തു ഞാൻ കരയാത്ത ദിനങ്ങളില്ല കാണാത്ത കിനാക്കളില്ല പറയാൻ ഒത്തിരി ബാക്കിയുണ്ട് കേൾക്കാൻ തയാറല്ല ആ കാതുകൾ കേൾക്കാൻ ഒത്തിരി മോഹമുണ്ട് പറയാൻ തയാറല്ല ആ നാവുകൾ പറയാതെ കേൾക്കാതെ അറിയാനുള്ള
അമ്മ പോയതും ഈ വീട് ശൂന്യമായി. ഒച്ചയും ബഹളവും ഒന്നുമില്ല. അപ്പോഴാണ് അമ്മയെന്താണെന്ന് ഞാൻ അറിയാൻ തുടങ്ങിയത്. വീട്ടിൽ ആരുമില്ലാത്തതിന്റെ ശൂന്യത അമ്മതന്നെ സംസാരിച്ചു, വീട്ടിൽ ശബ്ദങ്ങൾ നിറക്കുകയായിരുന്നു.
വ്യസന ഭാരവും പേറിക്കൊണ്ടൊരുവൻ പാതയോരം വഴി വേലയ്ക്കു പോകവെ നേരം തെറ്റി പെയ്തൊരാ ചാറ്റൽ മഴയിൽ നിന്നും ഓടിക്കയറി അവൻ ഒരാൽചുവട്ടിൽ കഷ്ട്ടങ്ങൾ മാത്രം നടക്കുമീ ജീവിതത്തെ ഒട്ടാകെ പഴിച്ച് കൊണ്ടിരിക്കും നേരം ചടകുടെ വന്നൊരാ പൊട്ടിച്ചിരിയുടെ ഉറവിടം ആരെന്ന് മിഴിച്ചു നോക്കി ആയിരം കഥകളിൽ അമ്മൂമ്മ ഓതിയ
സമൂഹത്തിന്റെ ഒരു ടാഗ് ലൈനും ഇല്ലാത്തതുകൊണ്ടു തന്നെ വികലമായി ചിത്രീകരിക്കപ്പെടുന്ന ഒരു വിഭാഗമാണ് അധ്യാപകർ. ലിബറൽ ചിന്താധാരകൾ മനഃപൂർവം നൽകിയ നെഗറ്റീവ് ഷേഡിലും ചിലരുടെ ജനറലൈസേഷൻ മനോഭാവവും കൊണ്ട് ന്യൂ ജനറേഷനു മുന്നിൽ നിറം മങ്ങി പോയവർ.
മുത്തശ്ശൻ കൈക്കോട്ടും വടിയുമായി തൊടിയിലേയ്ക്ക് ഇറങ്ങിവന്നു... അടിക്കാനൊന്നുമല്ലെങ്കിലും, ഇനി അഥവാ അടിച്ചെങ്കിലോ എന്ന് കരുതി ഗോപി ആ ചേറിൽ നിന്ന് ഉരുണ്ട്പെരണ്ട് എങ്ങിനൊക്കെയോ എഴുന്നേറ്റ് നിന്നു..
ഒരിക്കലും നനയാത്ത പൂവിനെപ്പോലും പറിച്ചരച്ചു ആനന്ദിക്കുന്ന മനുഷ്യമൃഗ– ങ്ങൾക്ക് ചങ്ങലയോ, ചാട്ടവാറോ, അതോ അമ്മതൻ നെഞ്ചിലെ ഒരുതുള്ളി– കണ്ണീർതീയോ? കനിവെഴും നന്മകൾ ചേരാതെ, ആകയും നനയുന്ന മിഴിയിലെ കരിമഷി പടരവേ ശ്വാസം നിലച്ച ഇരയുടെ ജൽപന കാൺകയും, കേൾക്കയും ഉടനെ മറവിയിൽ പോകയും!! കഴുകന്റെ കണ്ണിലെ പുഴുവിനെ
തറവാട്ടിലെ നെയ്യപ്പം കട്ടിട്ടോടുന്ന കള്ളൻപൂച്ചയുടെ പിന്നാലെ ഓടിയിട്ട് വന്ന എനിക്ക് പാമ്പമ്മൂമ ഒഴിച്ച് തന്ന അരിപ്പായസം ഇന്ന്, കാട്ടിൽ നിന്ന് മുയലിനെ വേട്ടയാടിയ മോനൂട്ടന് കിട്ടുന്നുണ്ടോ? കിണറ്റിലെ വെള്ളം കോരുമ്പോൾ അകപ്പെട്ട തവളയെ കണ്ടോടിയ എനിക്ക് അച്ഛൻ നൽകിയ ചക്രമിട്ടായി ഇന്ന് ആർക്കും കിട്ടിയില്ല
പൂങ്കുയിലിൻ മധുരസംഗീതം കേട്ടുണർന്ന കാക്കകുഞ്ഞുങ്ങളാ പാട്ടേറ്റു പാടീടവേ... ഒരു രോദനഗീതിയായിടുന്നാഗാനം. മധുരമാം സ്വരത്തിൽ പാടീടുവാൻ തങ്ങൾക്കാകുകയില്ലെന്ന സത്യമാ കുഞ്ഞുങ്ങളെ തീരാവൈരിയാക്കി.. കുടിപ്പകയും അസൂയയുമാ നാദത്തിന്നന്ത്യത്തിനായി ഗൂഢതന്ത്രങ്ങൾ മെനഞ്ഞിടവേ താനറിയാതെ തന്റെയുള്ളിൽ നിറഞ്ഞിരുന്നോരാ
നേരം പുലർന്നപ്പോൾ രാവിൽ കണ്ടൊരു ഓമൽ കിനാവ് മറന്നിരുന്നു കരൾ കാത്തു വച്ച് ഒരുക്കിയ തേൻ കഥ കാതം പിന്നിട്ടൊരു പാഴ് കഥ കുഞ്ഞി പാദസരം കിലുക്കും കളികൾ കുഞ്ഞിളം കയ്യിലിളകും കരിവളകൾ കരി വിളക്ക് ജ്വലിച്ച ഭഗവതിക്കാവിൽ നിറയെ നിഴൽക്കോലമിടുംകുളക്കരയിൽ നാദം മുഴക്കും ഓട്ടുമണി കിലുങ്ങലിൽ നെഞ്ചു പിടയും സങ്കടം
പുഴകളും പൂക്കളും വർണാഭ ചാർത്തുന്ന സ്നേഹമായെന്നും മനുഷ്യർ വസിക്കുന്ന നാടായിരുന്നെന്റെ നന്മ തൻ കേരളം.. ആരാണ് കൊട്ടിയടച്ചതാ നന്മകൾ? ചൊവ്വയിൽ വാസം തുടങ്ങും തിരക്കിലും ആഭിചാരത്തിന്റെ വാതിൽക്കലാണ് നാം.. ശാസ്ത്രവും ലോകവും വളരും കുതിപ്പിലും മനുഷ്യരെ വെട്ടി നുറുക്കും തിരക്കിൽ നാം.. സ്നേഹത്തിനർഥം
നിൻ സ്വപ്നത്തിൻ ചുവരുകളിൽ മങ്ങുന്ന ഓർമ്മകൾക്ക് പുതുജീവൻ ഏകാൻ ശ്രമിച്ചിടാം നമുക്ക് ഒന്നായി ഒരിക്കൽ കൂടി തിരയാം ചേർന്നു നിറങ്ങളെ നിറക്കൂട്ടുകളെ എവിടേക്ക് മായുന്നു പ്രണയത്തിൻ ചുവപ്പേ പൂശാം ചുവരാകെ ചുവപ്പാലെ ഒരിക്കൽ കൂടി നിൻ ലാസ്യമാം നൃത്തത്തിൻ ചുവടുകളൊക്കെയും നിറക്കാം മനമാകെ നമുക്കാ പ്രണയത്തിൻ
കൺമ്മിഴിക്കോണിലെ മാനത്തു പൂത്തിടും, അഴകോലും വർണ്ണങ്ങളമ്മ. വീടിൻ വിളക്കായി, മയിൽപ്പീലിക്കനവായി, നെഞ്ചിലോ സ്നേഹത്തിൻ പാലാഴിയേന്തുന്ന, താരാട്ടായ് വിടർന്നെന്റെ കാതിൽ തഴുകുന്ന, ഒരുകോടി പുണ്യത്തിൽ നറുനിലാതിരിയമ്മ. പത്തുമാസം ചുമന്നുദരത്തിലെന്നെ, കനകംപോൽ കാത്തൊരു നന്മയമ്മ. അമ്മിഞ്ഞപ്പാലിന്റെ
ഒന്ന് നഗരത്തിലെ പാർക്ക്, പകരമുള്ള വാക്കിനെയെല്ലാം മനുഷ്യർ ഉപേക്ഷിച്ചു പോകും വിധം പൂവിട്ടിരിക്കുന്നു, ഏറെ ക്ഷീണിതനായ വേനലിന് ഇവിടെയൊരു വിശ്രമ മുറിയുണ്ട് കടലിനോട് ചേർന്ന് ജനാല മുഖമുള്ളത്, ഒരിക്കൽ മാത്രം ഞാനതിന്റെ വാതിൽ തുറന്നു നോക്കി അനേകം പുസ്തങ്ങൾ പോലെ ഇലയെഴുത്തുകൾ നിറഞ്ഞിരിക്കുന്നു
സെന്റ് മേരീസ് ഓട്ടുകമ്പനിയും സെന്റ് മേരീസ് സ്കൂളും, ആജീവനാന്ത സുഹൃത്തുക്കളെ പോലെയാണ്. രണ്ട് പേരും വർഷങ്ങളായി, വളരെ സൗഹാർദ്ദത്തോടെ അതിര് പങ്കിടുന്നു. ഒപ്പം കളിമൺ സുഗന്ധവും പങ്കിടുന്നു. അതിനാൽ, സ്കൂളിന്റെ അപ്രഖ്യാപിത ഔദ്യോഗിക സുഗന്ധം 'കളിമണ്ണ് ' തന്നെ ആയിരുന്നു.
പൂച്ച കുട്ടിയെ കൊണ്ടുനടക്കുമ്പോലെ കൊണ്ടുനടക്കുന്നതാ ഞാനെന്റെ ഫോണിനെ, കയ്യീന്ന് താഴെ വെയ്ക്കലില്ല. ആ ഫോണിനെയാണ് ഓൾടെ കയ്യിൽ കൊടുത്തിട്ട് പോകേണ്ടിവരുന്നത്, എന്താചെയ്യാന്നാലോയ്ച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ലാ. അങ്ങനെ ഓപ്പറേഷൻ ചെയ്യുന്ന ദിവസമായി.
എന്റെ സമ്മർദ്ദ നിമിഷങ്ങളിൽ ഞാൻ നിന്നെ നോക്കാറുണ്ട്. നിന്റെ ശ്രദ്ധമുഴുവൻ നിന്റെ മുന്നിലെ സ്ക്രീനിൽ ആയിരിക്കും. ലോകത്തിന്റെ ഏതോകോണിൽ നിന്ന് എന്തോ കുഴിച്ചെടുക്കുന്നത് പോലെ. ചിലപ്പോൾ എന്തോ നിധി കിട്ടിയപോലെ നീ പുഞ്ചിരിക്കുന്നത് കാണാം.
പൈപ്പിൻ ചുവട്ടിൽ വയ്ക്കാനായി ലളിതൻ ബക്കറ്റെടുത്തതും അതു സംഭവിച്ചതും ഞൊടിയിടയിലായിരുന്നു. ഒരു കൂട്ടം കട്ടുറുമ്പുകൾ. കുളിമുറിയുടെ നാലു വശത്തേക്കുമായി പാഞ്ഞു. ചിലത് ഒറ്റക്കെട്ടായി, ചിലത് കൂട്ടം തെറ്റി.
തനിക്ക് ഈ ഒരവസ്ഥ ഇല്ലായിരുന്നെങ്കിൽ തന്റെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആവുമായിരുന്നില്ല... ഒരു വേലക്കാരിയായി എനിക്ക് ഋഷിയുടെ മുൻപിൽ നിൽക്കേണ്ടി വരില്ലായിരുന്നു. ഋഷി എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്.
കാരണമേതുമില്ലാതെ എന്നിൽ നിറഞ്ഞു നിന്നൊരു സങ്കടം. സ്വയം മടുപ്പു തോന്നി അസ്വസ്ഥനായി മുറിയിൽ തെക്ക് വടക്ക് നടന്നു. എന്റെ കണ്ണുകളിൽ മിഴിനീര് നിറഞ്ഞൊഴുകി. എനിക്ക് എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞില്ല. എനിക്കെന്നെ തന്നെ നഷ്ടമാകുകയായിരുന്നു. തളർന്നുറങ്ങി പോയെന്നിലേക്ക് യാഥാർഥ്യമെന്നോണം ഒരു സ്വപ്നം
ഇരുണ്ട പകൽ....... പഴകിയ ഭക്ഷണം..... ചുവന്ന കടൽ..... ടണലിലെവിടെ സൂര്യൻ എവിടെ ചന്ദ്രൻ ആരുടെ വിജയമെന്ന് കാണാൻ പോലുമിവിടെ ആ ഉണ്ടകൾ സമ്മതിക്കുന്നില്ല പഴകിയതെങ്കിലും കഴിക്കാൻ വേണ്ടി മുകളിലെ ചോരക്കടലിലെവിടെ റൊട്ടി തിരയാൻ..... കോൺക്രീറ്റ് കട്ടകൾക്ക് മുകളിൽനിന്ന് നോക്കിയാൽ അതിർത്തികൾ അടുക്കുന്നു
ഓർക്കുന്നു ഞാനെൻ ബാല്യകാലം ഒളി മങ്ങാത്ത നാട്യങ്ങളില്ലാത്ത ബാല്യകാലം നിഷ്കളങ്കതയുടെ ശാലീനതയിൽ അമ്മതൻ മടിത്തട്ടിൽ നിന്നിറങ്ങി താളം പിടിച്ച് ചുവടുവെച്ചു ഞാൻ നീങ്ങി. അന്തി വെളിച്ചം അകത്തളത്തിലെത്തവേ കണ്ടു ഞാൻ നാമ ജപത്തിന്റെ ശാന്തതയും അയവിറക്കും സായം സന്ധ്യയും. കുസൃതിത്തരത്തിൻ കരിവണ്ടായ് പാറി പാരിലാകെ
ഒരിക്കൽ നമ്മളുടേതായിരുന്ന ഇടങ്ങൾ പിന്നീട് അന്യമായിത്തീർന്ന നിമിഷങ്ങളിൽ ജീവിച്ചിട്ടില്ലേ? ഒരിക്കൽ നമുക്ക് പരിചിതമായിരുന്നതെല്ലാം പിന്നീട് നമ്മെ അപരിചിതത്വത്തോടെ നോക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടിട്ടില്ലേ? ഒരുപാട് ഇടമുണ്ടായിരുന്ന ഹൃദയങ്ങളിൽനിന്ന് അടയാളങ്ങൾ ഒന്നും ബാക്കി വയ്ക്കാതെ ഏറെ മുന്നോട്ട്
അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ രണ്ടു പേരെന്നെ കാത്തു നിൽപുണ്ടായിരുന്നു. മോഹന്റെ തൊട്ടടുത്തു നിന്ന പെൺകുട്ടിക്ക് എമിലിയുടെ നിറമില്ലെങ്കിലും അതെ ഛായ. കാലചക്രം ഒരു വട്ടം കൂടി കറങ്ങി തിരിച്ചെത്തി നിൽക്കുമ്പോൾ എന്റെ കണ്ണുകളിൽ നനവ് പടരുന്നത് ഞാനറിഞ്ഞു.
അവളുടെ മഷിത്തുമ്പുകൾ എന്തോ പറയാൻ വെമ്പി... എഴുതാൻ വെമ്പി... അറിയാതെയഴിഞ്ഞു വീണ അക്ഷരക്കൂട്ടുകൾ അർഥങ്ങൾ വാരി പെറുക്കിക്കൂട്ടുമ്പോൾ പാതി പുറത്തുവന്ന കുഞ്ഞിനെ പ്രസവിക്കാനാകാതെ അവളുടെ മനസ്സ് പേറ്റുവേദനയിൽ പിടഞ്ഞു പുറത്തു വരുന്നത് ചാപിള്ളയോ ജീവസ്സുറ്റതോ... ചവറ്റുകൂനയിൽ എറിയപ്പെടേണ്ടതോ
എന്നെക്കണ്ടെടുത്തപ്പോൾ എന്നിലൊരു നീയുണ്ടെന്നറിഞ്ഞതും, നിന്റെ കണ്ണിലെത്തിളക്കം ഞാനാണെന്നറിഞ്ഞതും, ശ്വാസനിശ്വാസങ്ങളിൽ നീയോടിക്കളിച്ചതും, നിന്റെ ചിന്തകളെൻ സിരകളിലഗ്നി പടർത്തി, എൻ ഹൃദയഗീതം നാലാംകാലത്തിൽ മിടിച്ചതും, ദ്രുതഗതിയിലെന്നിലൊരു പൂക്കാലം വരവോതിയതും, സുഗന്ധം പരന്നതും വണ്ടുകൾ മൂളിയതും,
പലവട്ടമായി കാണാൻ ശ്രമിച്ചൊരു ഗോപകുമാരനെ ഞാൻ മാറോടണച്ചു. പഴയൊരു സ്വപ്നത്തിൽ മാധുര്യം നുകർന്നു ഞാൻ നിന്നെ തേടിയലഞ്ഞു ഇളം മേനി തഴുകിയ നിൻ പൊൻമുഖം ഇളം വെയിലേറ്റ് വാടിയല്ലോ....... വാടിയല്ലോ. ഏഴു നിറങ്ങളിൽ മഴവില്ലുദിച്ചപ്പോൾ ഏതു നിറമാണു മുന്നിലെന്നോർത്തു. കാർമുകിൽ ഇല്ലാത്ത മഴ മേഘങ്ങളില്ല
നാലുവരികൾക്കുള്ള മഷിയെ, കവിയുടെ പേനയിലുള്ളൂ... ഒരു വരിയ്ക്കുപോലും ''ഗതി'' കിട്ടാത്ത മനസ്സാണയാൾക്ക്. വരണ്ട കണ്ടത്തിലെ, ചീഞ്ഞുണങ്ങിയ മീനുകൾപോലെ- അയാളുടെ പേന, അശ്ലീലമായ ഒരു മണം പേറുന്നു! ചാരക്കൊക്കുകൾ കൊത്തിത്തിന്നാലേ- കണ്ടത്തിൽ വിത്തിറക്കാനാവൂവത്രെ...!
എന്താണെന്ന് അറിയില്ല ഉച്ച കഴിഞ്ഞപ്പോൾ മുതൽ സരോജിനിയമ്മയുടെ ഭാവം മാറി. അവർ വലിയവായിൽ അമ്മയെ തെറി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ദേഹോപദ്രവം ഒന്നും ഏൽപ്പിക്കുന്നില്ല. നാക്ക് കൊണ്ടുള്ള പീഡനമാണ്. അതുകൊണ്ട് ഞാൻ കുഞ്ഞിനെ എടുത്തു
തീരത്തു ഞാൻ നിൽക്കേ എൻ ചിന്തകളിൽ ഒരു മിന്നൽ പോലെ ഞാൻ കേള്ക്കുന്നു ആ ഇരമ്പൽ അവളുടെ ആർത്തുല്ലസിച്ചു തുള്ളികളിച്ചു അവൾ ഒരു കുട്ടിയായി മാറുകയായിരുന്നു കുട്ടികളിക്ക് മാറ്റം വരാത്ത അവൾക്കു എന്റെ ചിന്തകൾക്കു എന്തുവില? കരുതലായി മാറുമൊരു ‘അമ്മ തൻ വാത്സല്യം നിറയുന്ന നേരവും ഞാൻ അവളിൽ കണ്ടു. ഇതാ
മുന്നീർക്കുടം പൊട്ടിപ്പുറത്തേക്ക് വന്നിട്ടൽപം മാത്രമേ ആയുള്ളൂ ഞാൻ കേട്ടു, ആദ്യാക്ഷരങ്ങൾ 'കുഞ്ഞേ, നിന്നെയാരോ കളഞ്ഞത്'! അലറിക്കലഞ്ഞീല ശ്വാസമെടുത്തീല ധൈര്യം ഞാൻ സ്വരുകൂട്ടി ആവുമ്പോൾ ആശ്വസിക്കാൻ.. വേദന കൊണ്ടപ്പോളമ്മ പറഞ്ഞത് വേഗം വരികെന്റെ കുഞ്ഞേ, എന്നു ഞാൻ കേട്ടതല്ലേ.. എന്റെ കുഞ്ഞെന്നാൽ
വില്വാദ്രിതൻ കല്പടവിലിരുന്നു ഞാൻ പൊട്ടി വിടരും പ്രഭാതത്തെ പാടിയുണർത്തീ.... പ്രകൃതി സൗന്ദര്യത്തിൻ കാനന ഭംഗിയും ആസ്വദിച്ചു ഞാൻ ആയിരവല്ലി പൂക്കളെ പോൽ ആമോദമോടെ നിന്നു. ഭാരതപ്പുഴതൻ നീലക്കയങ്ങളിൽ നിന്നോടോതുവാനായ് കരുതിവെച്ച വാക്കുകൾ ഓളങ്ങളിൽ മുങ്ങി യൊലിച്ചുപോയി...... പോയി. കരുതിവെച്ച വാക്കുകൾ തേടി
തെരുവിൻ നടുവിലെയാൾക്കൂട്ടം രാവിലെ കണ്ടതിന്റെയിരട്ടിയായി അന്നേരം നോക്കാൻ നേരം കിട്ടാതെപോയി! അരികെ പോയി നോക്കി ആണുങ്ങളും പെണ്ണുങ്ങളുമുണ്ട് ആർത്തവലഹളയാണത്രേ! ദൈവത്തിന്റെ ശുദ്ധി കാക്കുന്നോരാത്രെയവർ! "മലകേറരുതൊരു പെണ്ണും മണ്ണ് മുടിഞ്ഞിടും പോലും;" എന്ന് ചിലർ "എന്താണിത്ര ധൃതി ആർത്തവം നിലയ്ക്കുമ്പോൾ
Results 1-100 of 7490
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.