Activate your premium subscription today
Friday, Mar 7, 2025
10 minutes ago
അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ചു സർക്കാർ. ഒരു പന്നിയെ വെടിവച്ചാൽ 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്കരിക്കാൻ 2000 രൂപയുമാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് പണം അനുവദിക്കുക.
37 minutes ago
കൊല്ലം∙ ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചതിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കുമെതിരെയും രൂക്ഷവിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമായിരുന്നു വിമർശനം.
46 minutes ago
ന്യൂഡൽഹി∙ ആശാ വർക്കർമാരുടെ സമരം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു. ആവശ്യം സംബന്ധിച്ച് ധനമന്ത്രി കുറിപ്പ് ചോദിച്ചു. സംസ്ഥാനത്തിന് പറയാനുള്ളത് സംബന്ധിച്ച കുറിപ്പ് കിട്ടിയാൽ കേന്ദ്രത്തിന് കൈമാറും. അത് അവർ പരിശോധിക്കുമെന്നാണ് പറഞ്ഞത്. കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കണക്കുകൾ എന്റെ കയ്യിലില്ല. മാർച്ച് 11,12 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമല സീതാരാമനെ കാണും’’– കെ.വി.തോമസ് പറഞ്ഞു.
1 hour ago
തൃശൂർ ∙ നെടുപുഴയിലെ വാടക വീട്ടിൽനിന്ന് 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ഇവ വിൽപനയ്ക്കായി തയാറാക്കുകയായിരുന്ന 3 യുവാക്കളെയും ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നിർദേശാനുസരണം നടപ്പാക്കിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി. നെടുപുഴ മാഷുപടി റോഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അരിമ്പൂർ നാലാംകല്ലിൽ തേക്കിലക്കാടൻ വീട്ടിൽ അലൻ (19)
ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജനം കേരളത്തിൽ നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. വാർഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു
താനൂരിൽ കാണാതായ പെൺകുട്ടികളുടേത് സാഹസിക യാത്രയെന്ന് എസ്പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവിന്റെ യാത്ര സഹായമെന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ട്. കുട്ടികളെ കാണാതായ വിവരം പുറത്തു വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി.
തിരുവനന്തപുരം ∙ ആഹാരം കഴിക്കാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ. ഇന്നലെ ഊണ് കഴിക്കുമ്പോഴായിരുന്നു സംഭവം. ഊണ് കഴിക്കാൻ താൽപര്യം കാണിക്കാത്ത അഫാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇല്ലെന്നായിരുന്നു മറുപടി. അതേസമയം, അഫാന്റെ രക്ത പരിശോധനയിൽ ലഹരി ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്തിയില്ല.
2 hours ago
കോഴിക്കോട് ∙ 10, പ്ലസ് വൺ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്. ചോർത്തിയതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികൾക്കാണെന്നും ഷുഹൈബ് പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
3 hours ago
മലപ്പുറം ∙ കോഡൂരിൽ സ്വകാര്യബസ് ജീവനക്കാരൻ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മർദനമേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിലെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോഴാണ് കുഴഞ്ഞുവീണത് എന്നാണ് വിവരം.ഇൻക്വസ്റ്റ്
മലപ്പുറം ∙ താനൂരിൽനിന്നു കാണാതാവുകയും പിന്നീട് പുണെയിലെ ലോണാവാലയിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ വൈദ്യ പരിശോധനകൾ പൂർത്തിയായി. ഇരുവരെയും പുണെയിലെ കെയർ ഹോമിലേക്ക് മാറ്റി. മഹാരാഷ്ട്ര റെയിൽവേ പൊലീസിന്റെ സംരക്ഷണയിലുള്ള കുട്ടികളെ താനൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാലുടൻ കൈമാറും.
4 hours ago
കൊച്ചി ∙ ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധമുയർത്തിയതോടെ ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി. ജസ്റ്റിസ് എ. ബദറുദീനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്ന് ഉച്ചകഴിഞ്ഞ് അഭിഭാഷക അസോസിയേഷൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.
കോന്നി ∙ വ്യാജ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം അയ്യപ്പനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുത്തത്.
5 hours ago
കൽപറ്റ∙ ഏഴു മാസം സമഗ്രപഠനം നടത്തിയശേഷം പുറത്തിറക്കിയെന്നു സർക്കാർ അവകാശപ്പെടുന്ന ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളശ്രീ അവാർഡ് ജേതാവുമായ ഷൈജ ബേബി ഉൾപ്പെടെയുള്ളവർ പുറത്ത്. നോ ഗോ സോൺ ഏരിയയിലാണ് ഷൈജയുടെ വീട്. എന്നിട്ടും എന്തുകൊണ്ടാണു മൂന്നു പട്ടികയിലും ഉൾപ്പെടാതെ പോയതെന്ന് അറിയില്ലെന്ന് ഷൈജ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.
കോഴിക്കോട് ∙ കോടഞ്ചേരിയിൽ കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനുവിന്റെ (75) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജാനുവിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിരുന്നതാണ്.
6 hours ago
കൊല്ലം∙ പാരിപ്പള്ളി യുകെഎഫ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. പരവൂർ കോട്ടപ്പുറം സ്വദേശി ഹേമന്ദ് (21) ആണ് മരിച്ചത്. കോളജ് ഡേ പരിപാടികൾ കഴിഞ്ഞു പരവൂരിലേക്ക് വരവേയായിരുന്നു അപകടം.
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി മരിക്കുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലർച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
8 hours ago
മുംബൈ ∙ താനൂരിൽനിന്നു കാണാതായ 2 പെൺകുട്ടികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു.
9 hours ago
തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയിൽനിന്നാണ് അഫാൻ വീണതെന്നു പൊലീസ് പറഞ്ഞു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം. തെളിവെടുപ്പിനു മുൻപു ശുചിമുറിയിലേക്കു പോകണമെന്ന് അഫാൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ
10 hours ago
മുംബൈ ∙ താനൂരിൽ കാണാതായ പെൺകുട്ടികൾ രാത്രിയോടെ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിൽ നിർണായക വഴിത്തിരിവായത്. വിദ്യാർഥിനികൾ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ (സിഎസ്ടി) റെയിൽവെ സ്റ്റേഷൻ പരിസരത്താണു ലൊക്കേഷൻ എന്ന്
12 hours ago
കൊല്ലം ∙ തുടർച്ചയായി അധികാരം ലഭിക്കുന്നതു വൻതോതിൽ പണമുണ്ടാക്കാനുള്ള വഴിയായി നേതാക്കൾ കാണുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഓരോരുത്തരുടെയും വരുമാനം നാട്ടുകാർക്ക് അറിയാം. എന്നിട്ടും കണക്കിൽപെടാതെ സ്വത്തു സമ്പാദിക്കുന്നു. നേതാക്കൾ വരെ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നു.
കൊല്ലം∙തുടർച്ചയായ രണ്ടാം സംസ്ഥാന സമ്മേളനത്തിലും തുടർഭരണം ലക്ഷ്യമിട്ടുള്ള സമീപനരേഖ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സമ്മേളനത്തിന് നൽകിയ സന്ദേശം കൃത്യമാണ്: ‘തുടർന്നും നയിക്കാൻ ഞാൻ ഉണ്ടാകും’. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് ഉദ്ഘാടന ദിനമായ ഇന്നലെ സമ്മേളനം മുന്നേറിയത്. അതേ സമയം തുടർഭരണത്തിന്റെ കാര്യത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന മുന്നറിയിപ്പു സമ്മേളനത്തിനു പുറത്ത് പിബി അംഗം എം.എ.ബേബി നൽകിയത് ശ്രദ്ധിക്കപ്പെട്ടു.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് പടിക്കൽ 25 രാപകലുകൾ പിന്നിട്ട് ആശാ പ്രവർത്തകരുടെ സമരം. വെയിലും മഴയും സർക്കാരും ഒരുപോലെ മാറിമാറി പരീക്ഷിച്ചിട്ടും തളരാത്ത സമരവീര്യത്തിന് ദിനമേറുംതോറും പിന്തുണയുമേറുന്നു. രാജ്യാന്തര വനിതാദിനമായ നാളെ നടക്കുന്ന മഹാസംഗമത്തിന് പിന്തുണയർപ്പിച്ച് എഴുത്തുകാരായ അരുന്ധതി റോയ്, ദീദി ദാമോദരൻ, പി.ഗീത തുടങ്ങിയവർ സന്ദേശം അയച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പിന്തുണയറിയിച്ചു.
കൊല്ലം∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയടച്ച് സിപിഎം സംസ്ഥാന സമ്മേളനം. ലീഗിനെ എൽഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്താനില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. ഇന്നത്തെ രാഷ്ട്രീയത്തിൽ എൽഡിഎഫ് പ്രബല മുന്നണിയായി നിലനിൽക്കുന്നുണ്ട്. മറുഭാഗത്തു നിന്നുള്ളവരെ ചാക്കിട്ടു പിടിക്കുക സിപിഎം നിലപാടല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
തിരുവനന്തപുരം∙ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വൻ വളർച്ച നേടിയെന്നു റിപ്പോർട്ട് തയാറാക്കിയ സ്റ്റാർട്ടപ് ജീനോമിനു പണം നൽകിയെന്നു സമ്മതിച്ചെങ്കിലും റിപ്പോർട്ടിനു മുന്നോടിയായി ഇവരുമായി ചർച്ച നടത്തിയോയെന്നു വെളിപ്പെടുത്താതെ സർക്കാർ.ചർച്ച നടത്തിയോയെന്നും ആരെല്ലാമാണു ചർച്ചയിൽ പങ്കെടുത്തതെന്നുമുള്ള സണ്ണി ജോസഫിന്റെ നിയമസഭാ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയില്ല. സ്വതന്ത്ര ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണു സ്റ്റാർട്ടപ് ജീനോമിന്റെ റിപ്പോർട്ട് എന്നതാണു സ്റ്റാർട്ടപ് മിഷന്റെ വിശദീകരണം. എന്നാൽ, മിഷൻ ഇവർക്കു ലഭ്യമാക്കിയ വിവരങ്ങൾ ജീനോം അതേപടി പകർത്തുകയാണു ചെയ്തതെന്ന ആക്ഷേപമാണുള്ളത്.
കൊല്ലം ∙ കരട് രാഷ്ട്രീയപ്രമേയത്തിലെ ‘നവ ഫാഷിസം’ പ്രയോഗത്തിന്റെ പേരിൽ സിപിഎമ്മിനെ വിമർശിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ‘ഫാഷിസ്റ്റ് വിദഗ്ധർ’ ആദ്യം പാർട്ടിരേഖകൾ വായിച്ചു മനസ്സിലാക്കണമെന്ന് പൊളിറ്റ്ബ്യൂറോ കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ‘തരംതാണ രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഎമ്മിനു കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട’ – സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ കാരാട്ട് പറഞ്ഞു.
കൊല്ലം ∙ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണമെന്ന വിവാദ നിർദേശവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖ. ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കണമെന്നും ശുപാർശ.
കൊല്ലം ∙ ക്ഷേമപെൻഷനുകൾ വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിൽ പ്രഖ്യാപനമുണ്ടായി. വീട്ടമ്മമാർക്കു പെൻഷൻ നടപ്പാക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടക്കാൻ പൊതുവായ താൽപര്യങ്ങളെ ഹനിക്കാത്ത ഏതു മൂലധനവും സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.
തിരുവനന്തപുരം ∙ ‘ആദ്യം വിശദീകരണം, പിന്നെ താക്കീത്, എന്നിട്ടും കേട്ടില്ലെങ്കിൽ പുറത്താക്കും’– പാർട്ടിനയം ലംഘിക്കുന്നവർക്കും അനൈക്യമുണ്ടാക്കുന്നവർക്കുമുള്ള ഗതിയെന്തെന്ന് ഡൽഹിയിൽ കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. നേതാക്കളുടെ പേരുസഹിതം റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ആവശ്യപ്പെടുകയും ചെയ്തു.
ആലപ്പുഴ∙ മോഷണമുതൽ വാങ്ങി എന്നാരോപിച്ചു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത സ്വർണ വ്യാപാരി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (63) മരിച്ച സംഭവത്തിൽ മകൻ പി.ആർ.രതീഷ് മുഖ്യമന്ത്രിക്കും മുഹമ്മ പൊലീസ് സ്റ്റേഷനിലും നൽകിയ പരാതികളിലാണ് അന്വേഷണം. കടുത്തുരുത്തി പൊലീസ് രാധാകൃഷ്ണനെതിരെ എടുത്ത കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
കടുത്തുരുത്തി ∙ മോഷണമുതൽ വാങ്ങിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വർണ വ്യാപാരി കസ്റ്റഡിയിൽ മരിച്ചത് പൊലീസ് മർദനം മൂലമാണെന്ന് ആരോപിച്ചും പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടും സംയുക്ത വിശ്വകർമ സംഘടനയുടെ നേതൃത്വത്തിൽ കടുത്തുരുത്തി സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കടുത്തുരുത്തി മാർക്കറ്റ് ജംക്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കടുത്തുരുത്തി – തോട്ടുവ റോഡിൽ പഴയ പഞ്ചായത്ത് ഓഫിസിനു സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരെ മാറ്റിനിർത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് ഉയർന്ന ചൂടിന് സാധ്യത. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. സാധാരണയേക്കാൾ രണ്ടു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്ന താപനിലയാണ് ഇത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂട് കൂടുതൽ അനുഭവപ്പെടും. പകൽ വെയിലിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ∙ കേരളമാണ് ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന വാദത്തിൽ ഉറച്ച് മന്ത്രി വീണാ ജോർജ്. കർണാടകയും ആന്ധ്രയും സിക്കിമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരളത്തെക്കാൾ ഓണറേറിയം കൊടുക്കുന്നു എന്ന വാർത്ത കൊടുത്ത മനോരമ, അതിൽ നിന്നെല്ലാം പിന്മാറി ഇപ്പോൾ സിക്കിമിലേക്ക് ഒതുങ്ങിയിരിക്കുന്നത് നല്ല കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കർണാടകയുടെയും ആന്ധ്രയുടെയും കണക്ക് സമരം ചെയ്യുന്നവർ ആരോപിച്ച വിവരമാണ് മനോരമ റിപ്പോർട്ട് ചെയ്തതെന്ന വിവരം മന്ത്രി പറഞ്ഞില്ല.
പാനൂർ (കണ്ണൂർ) ∙ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവു പുതുക്കുന്നതിനുള്ള അവകാശം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മൊകേരി വള്ള്യായിയിൽ അരുണ്ടകിഴക്കയിൽ ശ്രീധരൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചതിനെത്തുടർന്ന്, ഉദ്യോഗസ്ഥ– ജനപ്രതിനിധി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ∙ വയനാട് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച പലിശരഹിത വായ്പയായ 529.5 കോടി രൂപയിൽ 38 കോടി രൂപ ഉപയോഗിച്ച് ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായി പൊതുമരാമത്ത് (പാലങ്ങൾ) ചീഫ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ദുരന്തനിവാരണ വകുപ്പ് ഭരണാനുമതി നൽകി. 100 മീറ്റർ സ്പാനോടു കൂടിയ ബോസ്ട്രിങ് ആർച്ച് രീതിയിലുള്ള 267.95 മീറ്റർ നീളമുള്ള പാലമാകും നിർമിക്കുക.
കട്ടപ്പന ∙ കല്യാണത്തണ്ട് മലനിരകളിൽ യുവാക്കളുടെ സംഘം ലഹരിവസ്തുക്കൾ ഉപയോഗിച്ചശേഷം നാട്ടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ നാലംഗ പൊലീസ് സംഘത്തിനു മർദനമേറ്റു. സംഭവത്തിൽ അഞ്ചു യുവാക്കളെ പൊലീസ് പിടികൂടി. മുളകരമേട് പൂവത്തുംമൂട്ടിൽ ശ്രീജിത്ത്(22), നിർമലാസിറ്റി പുതുശേരിക്കുടിയിൽ അജിത്ത്(29), വാഴവര വിരുപ്പിൽ വിഷ്ണു(27), സഹോദരൻ വിനീഷ്(26), വാഴവര പാറയ്ക്കൽ നന്ദു(27) എന്നിവരാണ് അറസ്റ്റിലായത്. സിവിൽ പൊലീസ് ഓഫിസർമാരായ ജിലൂപ് ജോസ്, അൽബാഷ് പി.രാജു, ബിബിൻ മാത്യു, രാഹുൽ മോഹൻദാസ് എന്നിവർക്കാണ് പരുക്കേറ്റത്.
പാലാ ∙ കൈതത്തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റേത് (മാത്തച്ചൻ-84) ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 നു മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. കൈതത്തോട്ടത്തിൽ ഫെബ്രുവരി 3നു ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിനൊപ്പം മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു.
കൊച്ചി∙ ഗുരുതര ചട്ടലംഘനങ്ങളെത്തുടർന്നു സസ്പെൻഷനിലായിരുന്ന പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ തസ്തിക നൽകാതെ തിരിച്ചെടുത്തു. ആറു മാസം നീണ്ട സസ്പെൻഷൻ കാലാവധിക്കു ശേഷമാണിത്. പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ക്യാംപ് ഓഫിസിലെ മരംമുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
19 hours ago
കൊല്ലം ∙ 2021നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്കു നീങ്ങുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൊച്ചി ∙ വഴിയരികിലെ വീടിനുള്ളിൽ തെരുവുനായകൾ ഉൾപ്പെടെ മുപ്പതോളം നായകൾ. സദാസമയവും കുരയും പ്രദേശം മുഴുവൻ ദുർഗന്ധവും. കലക്ടർ മുതലുള്ളവർക്ക് പരാതി നൽകി പൊറുതി മുട്ടിയ നാട്ടുകാർ. സ്റ്റോപ് മെമ്മോ കൊടുത്തിട്ടും ഒഴിയാതെ താമസക്കാർ. പ്രശ്നത്തിൽ ഇടപെട്ട് എംഎൽഎ അടക്കമുള്ളവർ. എറണാകുളം ജില്ലയിൽ കുന്നത്തുനാട് പഞ്ചായത്തിലെ പത്താം വാർഡ് വെമ്പിള്ളിയിലാണ് മാസങ്ങളായി പരിഹരിക്കാനാകാത്ത വിഷയമുള്ളത്. ക്ഷുഭിതരായ നാട്ടുകാർ ഇന്ന് മതിലിനു ചുറ്റുമുള്ള ഷീറ്റ് പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു.
കൊച്ചി ∙ കൊല്ലം നഗരം മുഴുവൻ ബോർഡുകൾ വച്ചു കെട്ടിയിരിക്കുകയാണെന്ന് ഇരുന്നൂറോളം പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി. ‘‘ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ പേടി മൂലം ബോർഡ് വച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല.
തിരുവനന്തപുരം ∙ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ.
കോട്ടയം ∙ ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നും നടനും എംഎൽഎയുമായ മുകേഷ്. ഫോണിൽ സംസാരിക്കാൻ പാടില്ലെന്ന് നൂറു തവണ പറഞ്ഞിട്ടുണ്ട്. ജോലി നോക്കട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നും മുകേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മുകേഷിനെ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
20 hours ago
കൊച്ചി ∙ ആറു ജില്ലകളിൽ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് െതാഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന് പൊലീസിനോട് പറഞ്ഞത്.
21 hours ago
കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ.ദിനകരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ, അന്തരിച്ച പറവൂർ മുൻ എംഎൽഎ പി. രാജുവിന്റ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. രാജുവിന്റെ ഡ്രൈവർ ധനേഷിനും സുഹൃത്ത് വിധുൽ ശങ്കറിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കാണ് സിപിഐ ജില്ലാ സെക്രട്ടറി കെ.എംദിനകരന്റെ മകൻ കൂടിയായ ഡിവിൻ പരാതി നൽകിയത്.
കൊല്ലത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വാർത്തകളാണ് ഇന്നു രാഷ്ട്രീയ കേരളം ചർച്ച ചെയ്തത്. മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സിപിഎം പ്രവർത്തന റിപ്പോർട്ട് ആയിരുന്നു പ്രധാന വാർത്ത. കർണാടകയെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തു കേസിൽ നടി രന്യ റാവു അറസ്റ്റിലായതും രന്യയുടെ മുൻകാല ഇടപാടുകളും ഇന്നത്തെ പ്രധാനവാർത്തയായിരുന്നു.
കോട്ടയം∙ ‘‘അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നു ടേം പൂർത്തിയാക്കുമായിരുന്നു. സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ട സമയമായിരുന്നു ഈ സമ്മേളനം’’ – കൊല്ലത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം സംസ്ഥാന സമ്മേളനം പുരോഗമിക്കുമ്പോൾ തലശേരിയിലെ വീട്ടിലിരുന്ന് ഭാര്യ വിനോദിനി കോടിയേരി പറഞ്ഞു. 2022ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേ വർഷം ഒക്ടോബർ രണ്ടിനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം.
മലപ്പുറം/മുംബൈ ∙ താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ഇവർ മുംബൈയിൽ എത്തിയതായി വിവരം കിട്ടിയപ്പോൾമുതൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്. റെയിൽവേ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. മുംബൈ സിഎസ്എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്. ആർപിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും.
22 hours ago
കോഴിക്കോട് ∙ ലോ കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശിയായ കാരക്കുന്നുമ്മൽ ഇ. അൽഫാനെ (34) വൈത്തിരിയിൽ നിന്നാണ് ഇന്നു രാവിലെ ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
23 hours ago
കൊല്ലം ∙ മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. ഇനിയും കോൺഗ്രസിൽ നിന്നും ആളുവരുമെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണം. അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.
Results 1-50 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.