Activate your premium subscription today
Thursday, Mar 6, 2025
15 hours ago
ചെന്നൈ ∙ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ അജന്ത ശരത് കമൽ വിരമിക്കുന്നു. 22 വർഷം കരിയറിനൊടുവിൽ ഈ മാസം അവസാനം ടേബിൾ ടെന്നിസിനോട് വിടപറയുമെന്ന് ശരത് കമൽ (42) അറിയിച്ചു. സ്വദേശമായ ചെന്നൈയിൽ 25ന് ആരംഭിക്കുന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്റർ ടൂർണമെന്റാണ് വിടവാങ്ങൽ മത്സരം.
മുംബൈ∙ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) യുടെ 56–ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ‘സുരക്ഷിത തീരം, സമൃദ്ധമായ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ‘ഗ്രേറ്റ് ഇന്ത്യ കോസ്റ്റൽ സൈക്ലത്തൺ’ സംഘടിപ്പിക്കുന്നു. തീര ദേശങ്ങളിലൂടെയുള്ള വർധിച്ചു വരുന്ന ലഹരി, ആയുധ, സ്ഫോടക വസ്തു കടത്തുകൾക്കെതിരെയാണ് സൈക്ലത്തൺ സംഘടിപ്പിക്കുന്നത്.
Mar 2, 2025
ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷ് ക്ലാസിക്കൽ ചെസ് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. ലോക ചെസ് സംഘടനയായ ഫിഡെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് പതിനെട്ടുകാരൻ ഗുകേഷ് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ തോൽപിച്ച് ലോക ചാംപ്യൻ പട്ടം സ്വന്തമാക്കിയതിനു ഗുകേഷിനു 10 പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ ഗുകേഷിന്റെ ഫിഡെ റേറ്റിങ് 2787 ആയി.
Mar 1, 2025
രണ്ടാം ലോക യുദ്ധകാലം. സഖ്യകക്ഷികളുടെ ലെനിൻഗ്രാഡ് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) ഉപരോധം. ദുരിതവും പട്ടിണിയുംമൂലം സോവിയറ്റ് നഗരത്തിൽ ആളുകൾ മരിച്ചുവീഴുന്ന സമയം. കുട്ടികളെ നഗരത്തിൽനിന്ന് ഒഴിപ്പിക്കാൻ തീരുമാനമായി. മറ്റുകുട്ടികൾക്കും മൂത്തസഹോദരനുമൊപ്പം തീവണ്ടിയിൽ യൂറാലിലേക്കുള്ള യാത്രയ്ക്കിടെ ഒട്ടേറേത്തവണ ബോംബാക്രമണമുണ്ടായി.
Feb 28, 2025
ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന് മാതൃവിദ്യാലയമായ വേലമ്മാൾ നെക്സസ് ഇന്ന് ഒരു കോടി രൂപ സമ്മാനിക്കും. മുഗപ്പെയറിലെ വേലമ്മാൾ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടക്കുന്നത്.
Feb 27, 2025
ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയാണെന്ന പരാതിയുമായി ലോക ബോക്സിങ് ചാംപ്യനും അർജുന പുരസ്കാര ജേതാവുമായ സവീതി ബൂറ. കബഡി താരമായ ദീപക് ഹൂഡയ്ക്കും കുടുംബത്തിനുമെതിരെയാണ് ബോക്സിങ് താരത്തിന്റെ പരാതി. 2022 ലാണ് ഇരുവരും വിവാഹിതരായത്. ബോക്സിങ്
Feb 25, 2025
സർക്കാർ ഉത്തരവനുസരിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എസ്.എസ്.സുധീറിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റായ എ.എം.നിസാറിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
Feb 24, 2025
2030 കോമൺവെൽത്ത് ഗെയിംസിനു ആതിഥ്യം വഹിക്കാൻ താൽപര്യമുണ്ടെന്നു കാട്ടി കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്(സിജിഎഫ്) ഇന്ത്യ കത്തയച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.
Feb 21, 2025
ന്യൂയോർക്ക് ∙ മാഗ്നസ് കാൾസനെ വിലയ്ക്കെടുക്കാൻ ലോക ചെസ് ഭരണസമിതിയായ ഫിഡെയ്ക്കു പോലുമാവില്ല; പക്ഷേ കാൾസന്റെ ജീൻസ് ഇപ്പോൾ ആരാധകർക്കു വിലയ്ക്കു വാങ്ങാം!
Feb 20, 2025
ബികാനിർ∙ ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു. താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
Feb 18, 2025
തിരുവനന്തപുരം ∙ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ ഒത്തുകളി പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധിച്ചു. മന്ത്രി പരാമർശം പിൻവലിച്ചിലെങ്കിൽ മെഡലുകൾ കടലിൽ വലിച്ചെറിയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് ബീച്ച് ഹാൻഡ് ബാളിൽ വെള്ളിമെഡൽ നേടീയ ടീമംഗങ്ങളായ 9 പേരാണ് മെഡലുകളുമായെത്തി പ്രതിഷേധിച്ചത്.
Feb 16, 2025
തിരുവനന്തപുരം / കോഴിക്കോട് ∙ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കായിക മന്ത്രിയും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും നേർക്കുനേർ. ചരിത്രത്തിലാദ്യമായി കായിക വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു സംഭാവനയും നൽകിയില്ലെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ആഞ്ഞടിച്ചപ്പോൾ പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നു തിരിച്ചടിച്ചു മന്ത്രി വി.അബ്ദുറഹിമാനും പരസ്യമായി രംഗത്തെത്തി.
ഹാംബർഗ് (ജർമനി) ∙ ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്ലാമിൽ ലോക ചാംപ്യൻ ഡി.ഗുകേഷിനു വീണ്ടും തോൽവി. പ്ലേഓഫിൽ ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലിറേസ ഫിറൂസ്ജയോടു പരാജയപ്പെട്ട ഗുകേഷ് ടൂർണമെന്റിൽ അവസാന സ്ഥാനത്തായി. ജർമൻ താരം വിൻസന്റ് കീമറാണ് ചാംപ്യൻ. ഫാബിയാനോ കരുവാന, മാഗ്നസ് കാൾസൻ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 8 ഗ്രാൻഡ് മാസ്റ്റർമാരാണ് ടൂർണമെന്റിൽ മത്സരിച്ചത്.
Feb 15, 2025
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്
ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസ് വേദികൾ ഇനി കായിക അക്കാദമികളാകും. ഗെയിംസിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഉത്തരാഖണ്ഡ് കായിക വകുപ്പ് തയാറാക്കിയ നയരേഖയിൽ വേദികളെ അക്കാദമികളാക്കി വികസിപ്പിക്കാനാണ് ആലോചന.
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ അടുത്ത തവണ മേഘാലയയിൽ കാണാമെന്ന ഉറപ്പോടെ ഇന്ത്യൻ കായിക ലോകം ഉത്തരാഖണ്ഡിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; 38–ാമതു ദേശീയ ഗെയിംസിനു സമാപനം. ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നും 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ രാജ്യം ഒരുക്കമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
Feb 14, 2025
മലയാളി താരങ്ങളായ അമാനി ദിൽഷാദും മെഹ്റിൻ എസ്. സാജുമുൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജിംനാസ്റ്റിക്സിൽ താരങ്ങളിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നു ഒളിംപ്യനും മുൻ ജിംനാസ്റ്റിക്സ് താരവുമായ ദീപ കർമാകർ. ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്നു ദീപ പറഞ്ഞു. 2016ലെ റിയോ ഒളിംപിക്സിൽ 0.15 പോയിന്റിനാണു ദീപയ്ക്കു വെങ്കല മെഡൽ നഷ്ടമായത്. ദീപ കർമാകർ സംസാരിക്കുന്നു.
ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം പിന്നാക്കം പോകാൻ കാരണം സംസ്ഥാനത്തെ കായിക മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി. സുനിൽകുമാർ. കോവിഡിനു ശേഷം സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുനിൽകുമാർ ആരോപിച്ചു.
തെഹ്രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ കോട്ടി കോളനിയിലെ ഓളപ്പരപ്പിൽ തുഴഞ്ഞെടുത്ത കയാക്കിങ്ങിലെ ഏക വെങ്കല മെഡൽകൂടി നേടി കേരളം ദേശീയ ഗെയിംസ് വേദിയായ ഉത്തരാഖണ്ഡിൽനിന്നു മടങ്ങുന്നു. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി ഗെയിംസിൽ 14–ാം സ്ഥാനത്താണു കേരളം. 67 സ്വർണം ഉൾപ്പെടെ 120 മെഡലുകൾ നേടിയ സർവീസസാണു ജേതാക്കൾ.
Feb 13, 2025
ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു ട്രാക്കിൽനിന്ന് ആശ്വാസ സ്വർണം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ഫൈനലിൽ ചണ്ഡിഗഡിന്റെ ഇഷിത രൂപ് നാരംഗിനോടു സഡൻ ഡെത്തിലായിരുന്നു അശ്വതിയുടെ പരാജയം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി (9.733 പോയിന്റ്). ഗെയിംസിൽ ഇതുവരെ 13 സ്വർണം ഉൾപ്പെടെ കേരളത്തിന്റെ ആകെ മെഡൽനേട്ടം 53 ആയി.
Feb 12, 2025
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന് 3 വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. പുരുഷൻമാരുടെ ഫാസ്റ്റ്ഫൈവ് നെറ്റ്ബോളിലാണു മറ്റൊരു വെള്ളി. കേരളം ഫൈനലിൽ ഹരിയാനയോടു തോറ്റു (29–32). പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ വെങ്കലവും ജൂഡോയിൽ വനിതകളുടെ 70 കിലോ വിഭാഗത്തിൽ ദേവികൃഷ്ണയുടെ വെങ്കലവുമാണു മറ്റു മെഡൽ നേട്ടങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപിച്ചത്. .
Feb 11, 2025
ജർമനിയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ഗ്രാൻഡ് സ്ലാം ചെസ് ടൂർണമെന്റിൽ ലോകചാംപ്യൻ ഡി. ഗുകേഷിനു തോൽവി. യുഎസ് ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയോട് തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലിലും ഗുകേഷ് തോൽവി വഴങ്ങി.
കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഒളിംപ്യൻ ഷൈനി വിൽസനും. സബ്–ജൂനിയർ, ജൂനിയർ തലത്തിൽ മികച്ച കായികതാരങ്ങളുടെ സിലക്ഷൻ, ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പ്, ദേശീയ ക്യാംപുകളിലെ നിരീക്ഷണം, വിദേശ പരിശീലകരുടെ ഉൾപ്പെടെ പ്രകടനം വിലയിരുത്തൽ, കായികതാരങ്ങളുടെ പരാതികൾ പരിശോധിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു മുൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
Feb 10, 2025
ഡെക്കാത്ലണിലെ അവസാന ഇനമായ 1500 മീറ്റർ ഓട്ടം നടക്കാനിരിക്കെ ഒന്നാമതുള്ള കേരളത്തിന്റെ എൻ.തൗഫീഖും രണ്ടാമതുള്ള രാജസ്ഥാന്റെ യമൻ ദീപ് ശർമയും തമ്മിൽ 84 പോയിന്റിന്റെ മാത്രം വ്യത്യാസം. ഒന്നാമതെത്തിയില്ലെങ്കിലും യമൻ ദീപിനു മുന്നിലെത്തി തൗഫീഖ് മുൻതൂക്കം നിലനിർത്തി. ഫിനിഷ് ചെയ്തതിനു ശേഷം കാലിൽ പതിപ്പിച്ചിരുന്ന ട്രാക്ക് നമ്പറായ ‘ഒന്ന്’ പറിച്ചെടുത്ത് നെഞ്ചിൽ കുത്തി– ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് ആദ്യ സ്വർണം. പത്ത് ഇനങ്ങളുൾപ്പെട്ട ഡെക്കാത്ലനിലെ പോയിന്റ് കണക്കിൽ തൗഫീഖ് ഒന്നാമനായത് 6915 പോയിന്റുമായി.
മത്സരത്തിനിടെ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയർലൻഡ് ബോക്സർ ജോൺ കൂണി (28) മരണത്തിനു കീഴടങ്ങി. കഴിഞ്ഞയാഴ്ച സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് ചാംപ്യൻഷിപ്പിൽ നേഥൻ ഹോവൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് തലയ്ക്കു പരുക്കേറ്റത്.
Feb 9, 2025
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന് വീണ്ടും വെങ്കലത്തിളക്കം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസനാണ് വെങ്കലം നേടിയത്. ഇതോടെ 11 സ്വർണവും 9 വെള്ളിയും 15 വെങ്കലവും സഹിതം 35 മെഡലുകളായി. ഇന്നലെ മാത്രം കേരളം ഒരു സ്വർണവും ഏഴു വെങ്കലവും ഉൾപ്പെടെ എട്ടു മെഡൽ നേടിയിരുന്നു.
ദേശീയ ഗെയിംസിൽ കേരളം ഇന്നലെ തുടങ്ങിയതു വെങ്കലത്തോടെയാണെങ്കിലും അവസാനിപ്പിച്ചതു സ്വർണ തിളക്കത്തിൽ. അത്ലറ്റിക്സിൽ 3 വെങ്കലവും തയ്ക്വാൻഡോയിൽ 4 വെങ്കലവുമായിരുന്നു കേരളത്തിന്റെ മെഡൽ പട്ടികയിൽ വൈകുന്നേരം വരെ. ബാക്കിയുള്ളത് ഒരു തയ്ക്വാൻഡോ ഫൈനൽ. ആ മത്സരത്തിൽ എതിരാളിയെ അടിച്ചു വീഴ്ത്തി കേരളത്തിനു സ്വർണ സന്തോഷം സമ്മാനിച്ചത് മാർഗരറ്റ് മരിയ റെജി.
Feb 8, 2025
ഉത്തരാഖണ്ഡ് ∙ 38-ാം ദേശീയ ഗെയിംസില് വനിതകളുടെ 67 കിലോഗ്രാമിനു താഴെ വിഭാഗം ക്യോർഗിയിൽ മലയാളിതാരം മാർഗരറ്റ് മരിയ റെജിക്ക് സ്വർണം. ആയോധനകലയായ തയ്ക്വാൻഡോയിലെ ഒരു വിഭാഗമാണ് ക്യോർഗി. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയാണ് മാർഗരറ്റ്.
ഡെറാഡൂൺ ∙ യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ദേശീയ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ. 52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേസമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അത്ലറ്റിക്സ് ടീം ചീഫ് കോച്ച് ആർ. ജയകുമാർ പറഞ്ഞു
Feb 7, 2025
ഹൽദ്വാനി ∙ ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് തയ്ക്വാൻഡോയിലെ വെങ്കലത്തിന്റെ ആശ്വാസം. വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണു വെങ്കലം നേടിയത് (8.033 പോയിന്റ്). കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിക്കിന്റെയും കെ. രസ്നയുടെയും മകളാണ് ലയ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎ വിദ്യാർഥിനിയാണ്. സഹോദരി സെബ തയ്ക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തിൽ മത്സരിക്കുന്നുണ്ട്. തയ്ക്വാൻഡോയിലെ അഭ്യാസ പ്രകടന മികവാണു പൂംസെ ഇനത്തിൽ വിലയിരുത്തുന്നത്. സ്വയം പ്രതിരോധ മുറകളിലൂന്നിയുള്ള അഭ്യാസങ്ങളാണു ലയ മത്സരവേദിയിൽ പ്രദർശിപ്പിച്ചത്.
ന്യൂഡൽഹി ∙ മാരത്തൺ പോരാട്ടങ്ങളിലൂടെ ആരാധകരെ ‘മടുപ്പിക്കാതിരിക്കാൻ’ ബാഡ്മിന്റൻ മത്സരങ്ങൾ ചെറുതാകുന്നു. 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളുമായി പുതിയ സ്കോറിങ് സിസ്റ്റം മത്സരങ്ങളിൽ നടപ്പാക്കാൻ ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നീക്കം തുടങ്ങി. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായാണ് മത്സരങ്ങൾ നടത്തുന്നത്.
Feb 6, 2025
ന്യൂഡൽഹി ∙ കോമൺവെൽത്ത് ഗെയിംസിനു വീണ്ടും ആതിഥ്യം വഹിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. 2030ലെ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അധികൃതരുമായി ഇന്ത്യ ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.
Feb 5, 2025
ദേശീയ ഗെയിംസ് വനിതാ വിഭാഗം റോവിങ്ങിൽ കേരളത്തിനു സ്വർണം. കോക്സ്ലസ് ഫോർ ഇനത്തിൽ റോസ് മരിയ ജോഷി, വർഷ കെ.ബി, അശ്വത്, മീനാക്ഷി എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് ഒൻപതാം സ്വർണം നേടിക്കൊടുത്തത്.
നീന്തലിൽ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടി (1:14.34 മിനിറ്റ്) കേരളത്തിന്റെ ഹർഷിത ജയറാം ഈ ഗെയിംസിൽ ട്രിപ്പിൾ സ്വർണം തികച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന തൃശൂർ മതിലകം സ്വദേശി ഹർഷിത നേരത്തേ 50 മീറ്റർ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക് വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. 2 ദേശീയ ഗെയിംസുകളിലായി ആറാം മെഡലാണിത്. അതിൽ 5 സ്വർണം.
ബ്രസൽസ് ∙ രോഗബാധിതനായ വളർത്തുനായയ്ക്ക് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് നൽകി എന്ന ‘തെറ്റു മാത്രമേ’ ബൽജിയൻ അശ്വാഭ്യാസ താരം ഡൊമിയൻ മിഹീൽ ചെയ്തുള്ളൂ. പക്ഷേ, ആ തുള്ളിമരുന്ന് തന്റെ കരിയറിനു തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ മിഹീലിന് രാജ്യാന്തര ഉത്തേജക പരിശോധനാ ഏജൻസിയുടെ പിടിവീണു. ഇതോടെ പാരിസ് ഒളിംപികിസിലെ ഡ്രസാഷ് മത്സരയിനത്തിൽ മിഹീലിന്റെ പ്രകടനത്തിന് അയോഗ്യതയും വന്നു.
ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ കേരള വനിതകൾ ആവേശത്തിന്റെ അലയൊലി തീർത്തപ്പോൾ തുടർച്ചയായ രണ്ടാം തവണയും കേരളത്തിനു വനിതകളുടെ വാട്ടർപോളോയിൽ സ്വർണം. ഫൈനലിൽ മഹാരാഷ്ട്രയെയാണു തോൽപ്പിച്ചത് (11–7). കഴിഞ്ഞ തവണ മെഡൽ ഇല്ലാതിരുന്ന കേരള പുരുഷൻമാർ ഇത്തവണ വെങ്കലം നേടി. മൂന്നാം സ്ഥാന മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ബംഗാളിനെയാണു തോൽപ്പിച്ചത് (15–14).
Feb 4, 2025
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ ഹർഷിത ജയറാമിനു മൂന്നാം സ്വർണം. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിത ഒന്നാമതെത്തിയത്. ഗെയിംസിൽ കേരളത്തിന്റെ എട്ടാം സ്വർണമാണിത്. നേരത്തേ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം വിജയിച്ചിരുന്നു.
ആഗോള തലത്തിൽ കരുത്തുറ്റ കായിക രാഷ്ട്രമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അടിത്തറ പാകുന്ന പദ്ധതിയാണു ഖേലോ ഇന്ത്യ എന്ന് കേന്ദ്ര യുവജനകാര്യ, കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. 2018ൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് രാജ്യത്തു വലിയ കായിക മുന്നേറ്റമാണു സൃഷ്ടിച്ചത്.
ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിനു 2 വെള്ളി മെഡൽ കൂടി. സൈക്ലിങ്ങിലെ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ എസ്.എസ്. അദ്വൈത് ശങ്കറും പുരുഷൻമാരുടെ 200 മീറ്റർ മെഡ്ലെ നീന്തലിൽ സജൻ പ്രകാശും (2:18.17 മിനിറ്റ്) വെള്ളി മെഡൽ നേടി. ഈ ദേശീയ ഗെയിംസിൽ സജൻ നേടുന്ന നാലാം മെഡലാണിത്. 200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ വെങ്കലവും സജൻ നേടിയിരുന്നു.
വൈക് ആൻ സീ (നെതർലൻഡ്സ്) ∙ കറുപ്പിലും വെളുപ്പിലും നിലയുറപ്പിക്കാതെ കളങ്ങൾ മാറിമാറി നീങ്ങുകയായിരുന്നു ഇന്നലെ ഇന്ത്യൻ ചെസ് ആരാധകരുടെ മനസ്സ്. നെതർലൻഡ്സിലെ വൈക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസിൽ ചാംപ്യനെ നിർണയിക്കാനുള്ള ടൈബ്രേക്കറിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഗുകേഷും പ്രഗ്നാനന്ദയും മത്സരിക്കുന്നു.
Feb 3, 2025
ദേശീയ ഗെയിംസിൽ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ കേരളത്തിനു വെള്ളി. കേരളത്തിന്റെ അദ്വൈത് ശങ്കറാണ് രണ്ടാം സ്ഥാനത്തെത്തിയത്. പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെ 3–0ന് തോൽപിച്ചാണ് കേരളത്തിന്റെ മുന്നേറ്റം.
രുദ്രാപ്പുരിൽ കേരള വോളിബോളിന്റെ രൗദ്രഭാവം; ദേശീയ ഗെയിംസ് വോളിബോളിൽ വനിതകളിൽ സ്വർണവും പുരുഷൻമാരിൽ വെള്ളിയും കേരളം നേടി. ആവേശമുയർത്തിയ പോരാട്ടത്തിൽ വനിതകളിൽ തമിഴ്നാടിനെയാണു രണ്ടിനെതിരെ 3 സെറ്റുകൾക്കു കേരളം തോൽപിച്ചത് (25–19, 22–25, 22–25, 25–14, 15–7). കേരള പുരുഷ ടീം ഫൈനലിൽ സർവീസസിനോടു പൊരുതി തോറ്റു (20–25, 22–25, 25–19, 26–28).
Feb 2, 2025
ഹൽദ്വാനി∙ ദേശീയ ഗെയിംസ് വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തമിഴ്നാടിനെ കീഴടക്കിയാണ് കേരളം ആറാം സ്വര്ണം വിജയിച്ചത്. 3–2നാണ് കേരളത്തിന്റെ വിജയം. സ്കോർ– 25–19, 22–25, 22–25, 25–14, 15–7. മത്സരത്തിന്റെ ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്.
ഡെറാഡൂൺ ∙ ദേശീയ ഗെയിംസിലെ വുഷു വേദിയിൽ കേരളത്തിന് സ്വർണ ചരിത്രം. പുരുഷൻമാരുടെ വുഷു തൗലോ നാങ്കുൻ വിഭാഗത്തിൽ കെ. മുഹമ്മദ് ജാസിലാണ് (8.35 പോയിന്റ്) സ്വർണം നേടിയത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണു വുഷുവിൽ കേരളം സ്വർണം നേടുന്നത്. കഴിഞ്ഞ ഗെയിംസിൽ വുഷുവിൽ 2 വെങ്കലമായിരുന്നു കേരളത്തിന്റെ നേട്ടം.
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊന്നായി സജൻ പ്രകാശും ഹർഷിത ജയറാമും. ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്ന് ഇന്നലെ കേരളം മുങ്ങി നിവർന്നത് 2 സ്വർണവുമായി. പുരുഷൻമാരുടെ 200 മീ. ബട്ടർഫ്ലൈയിൽ സജൻ പ്രകാശും (2:01.40 മിനിറ്റ്), വനിതകളുടെ 50 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് (34.14 സെക്കൻഡ്) സുവർണ താരങ്ങളായത്. 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. വുഷുവിൽ മുഹമ്മദ് ജാസിലും ജേതാവായതോടെ ഇന്നലത്തെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി.
Feb 1, 2025
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം മെഡൽ. 200 ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിൽ സജൻ പ്രകാശ് സ്വർണം നേടി. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണം വിജയിച്ചു. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിതയുടെ മെഡൽ നേട്ടം.
ഉത്തരാഖണ്ഡിൽ ഇടയ്ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകൾ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ്. വർഷങ്ങൾക്കു മുൻപു അഭിനവ് ബിന്ദ്ര ബെയ്ജിങ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയതു ഡെറാഡൂണിൽ നിന്നായിരുന്നു. ഇപ്പോഴും അഭിനവിനെക്കുറിച്ചു പറയുമ്പോൾ ഉത്തരാഖണ്ഡുകാർക്ക് ആവേശമേറും.
Jan 31, 2025
ഋഷികേശിനു സമീപം ശിവപുരിയിലെ മണൽപ്പരപ്പിൽ കേരള വനിതകൾക്കു വെള്ളിത്തിളക്കം. വനിതകളുടെ ബീച്ച് ഹാൻഡ്ബോൾ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഹരിയാനയോടു പരാജയപ്പെട്ടെങ്കിലും വെള്ളി മെഡലിന്റെ തലപ്പൊക്കത്തിൽ തന്നെയാണു കേരളം മടങ്ങുന്നത്. ഗോൾകീപ്പർ എസ്. ഐശ്വര്യയുടെ ആരോഗ്യ പ്രശ്നമാണു കേരളത്തിനു ക്ഷീണമായത്. അണുബാധയെത്തുടർന്ന് ഐശ്വര്യ ആശുപത്രിയിലായതോടെ ഗോൾപോസ്റ്റിൽ കേരളത്തിന്റെ കരുത്ത് ചോർന്നു. റെയിൽവേയുടെ രാജ്യാന്തര താരങ്ങൾ നിരന്ന ഹരിയാനയോടു പിടിച്ചു നിൽക്കാൻ കേരളത്തിനു കഴിഞ്ഞില്ല (54–12). ഗെയിംസിനായി 3 ദിവസം മാത്രമാണു പരിശീലന ക്യാംപ് നടന്നതെന്നും ഇതു തയാറെടുപ്പുകളെ ബാധിച്ചുവെന്നും താരങ്ങൾ പറഞ്ഞു.
സ്വർണ മത്സ്യമായി ഹർഷിത ജയറാം കുതിച്ചപ്പോൾ ദേശീയ ഗെയിംസ് നീന്തൽക്കുളത്തിൽനിന്ന് കേരളത്തിന് ആദ്യ സ്വർണം. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് നീന്തലിലാണ് തൃശൂർ മതിലകം സ്വദേശിയായ ഹർഷിത ജയറാം സ്വർണം നേടിയത് (2:42.38 മിനിറ്റ്). തമിഴ്നാടിന്റെ ശ്രീനിധി നടേശനെ 6 സെന്റി സെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളിയാണ് ഹർഷിതയുടെ നേട്ടം.
Results 1-50 of 4471
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.