‘കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ’ പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്. കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി. മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം. കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ. പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.

loading
English Summary:

How the Vishu Kani Darshan is Set Up at Guruvayur Temple?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com