Activate your premium subscription today
Thursday, Mar 6, 2025
4 hours ago
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങിയിട്ടും, കന്നിക്കിരീടത്തിനായുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിൽ 18–ാം വർഷത്തിലേക്ക് കടക്കുകയാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്. കഴിഞ്ഞ വർഷം വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ വിരാട് കോലി ഉൾപ്പെടുന്ന പുരുഷടീമിന് ഒരു ഐപിഎൽ കിരീടമെന്നത് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മോഹമാണ്. പതിനെട്ടാം ഐപിഎൽ സീസണിൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണെങ്കിലും ആ മോഹം സഫലമാക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം. മെഗാലേലത്തിൽ പതിവുപോലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ചും യുവതാരത്തെ ക്യാപ്റ്റനായി അവരോധിച്ചും വമ്പൻ പൊളിച്ചെഴുത്താണ് ആർസിബി നടത്തിയിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ കൂടിയാണ് ഇത്തവണത്തേത്. സൂപ്പർ താരത്തെ ഇനി ട്വന്റി20 ഫോർമാറ്റിൽ കാണാൻ സാധിക്കുന്ന ഏക അവസരം ഐപിഎലാണ്. ‘ഈ സാലാ കപ്പ് നംദു’ (ഈ വർഷം കപ്പ് നമുക്ക്) ആയാൽ ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎൽ സീസണും ഇതാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
Feb 23, 2025
‘‘ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ കിരീടം നേടിയാൽ മാത്രം പോരാ, ഫെബ്രുവരി 23ന് ദുബായിൽവച്ചു നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപിക്കുന്നതും പ്രധാനമാണ്’’ – ഏതെങ്കിലും ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകളല്ല ഇത്. മറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിർദേശമാണ്. പാക്കിസ്ഥാൻ വേദിയൊരുക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ടീമിനെയോ ഉദ്ഘാടന ഫൊട്ടോ സെഷനായി നായകൻ രോഹിത് ശർമയേയോ അവിടേക്ക് അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. പ്രധാന വേദിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകളുടെയും പതാകകൾ സ്ഥാപിച്ചപ്പോൾ ഇന്ത്യയെ മാത്രം ഒഴിവാക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് കളിക്കളത്തിന് പുറത്തെ ഇന്ത്യ – പാക്ക് പോര് ഇത്തരത്തിൽ ശക്തമായിത്തന്നെ മുന്നേറുകയാണ്. ഇതിനിടയിൽ കഴിഞ്ഞ 8 സീസണുകളിലായി കളിക്കളത്തിനകത്ത് നടന്ന ഇന്ത്യ – പാക്ക് പോരുകൾക്കും പറയാനുണ്ട്, അവേശം തുളുമ്പുന്ന ഒട്ടേറെ കാര്യങ്ങൾ. വീണ്ടുമൊരു ഇന്ത്യ–പാക്ക് പോരാട്ടം മൈതാനത്ത് തീപടർത്താനൊരുങ്ങുമ്പോൾ, ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വൈരികളുടെ ചാംപ്യൻസ് ട്രോഫിയിലെ പോരാട്ടചരിത്രത്തിലേക്ക് ഒരു യാത്ര.
Feb 21, 2025
അരങ്ങേറിയ ആദ്യ സീസണിൽ തന്നെ കപ്പ്. രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്. ഇത്രയും മികച്ച ‘ഓപ്പണിങ്’ കിട്ടിയ മറ്റൊരു ടീമും ഐപിഎൽ ചരിത്രത്തിലില്ല. ആദ്യ രണ്ടു സീസണുകളിലും ഹാർദിക് പാണ്ഡ്യയയുടെ തോളിലേറിയായിരുന്നു ഗുജറാത്തിന്റെ ഗർജനം. കഴിഞ്ഞ സീസണിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടൈറ്റൻസ്, പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായാണ് പോരാട്ടം അവസാനിപ്പിച്ചത്. ക്യപ്റ്റൻസിയിൽ പുതുമുഖമായിരുന്ന ഗില്ലിന്റെ പരിചയക്കുറവും ഹാർദിക് പാണ്ഡ്യ പോലെയുള്ള താരത്തിന്റെ വിടവുമെല്ലാം ഗുജറാത്തിന്റെ മത്സരഫലങ്ങളെ ബാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിർഭാഗ്യവും പ്ലേഓഫിലേക്കു കടക്കുന്നതിനു തടസ്സമായി. ഈ പ്രതിസന്ധികൾ എല്ലാം മറക്കാൻ സഹായിക്കുന്ന തരത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താരലേലത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ ഗുജറാത്ത് ടീമിലെത്തിച്ചിട്ടുണ്ട്. ഇക്കുറി
Feb 20, 2025
ഏതാനും മാസങ്ങൾക്ക് മുൻപ് തലയിലേറ്റിയ ട്വന്റി 20 ലോകകിരീടത്തെപ്പറ്റി പൂർണമായി മറന്നുപോയ രോഹിത് ശർമ, വിരാട് കോലി പന്ത്, കെ.എൽ. രാഹുൽ... അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യ ചിത്രത്തിലാണ് തീവ്രമായ മറവി ബാധിച്ച ഇന്ത്യൻ സൂപ്പർ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ മറവി എന്ന ചോദ്യത്തിനുള്ള ഉത്തരവും പരസ്യത്തിലൂടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും വ്യക്തമാക്കുന്നുണ്ട്. ‘കഴിഞ്ഞുപോയ വിജയങ്ങളെയോർത്ത് സ്വപ്ന ലോകത്ത് കഴിയുകയല്ല വേണ്ടത്. മറിച്ച് ഓരോ ദിവസത്തെ ഓരോ മത്സരത്തെയും ഏറ്റവും പുതുമയോടെ കാണണമെന്നാണ് അവർ പറഞ്ഞുവയ്ക്കുന്നത്. അത് വളരെ ശരിയുമാണ്. 16 മാസത്തെ ഇടവേളയിൽ മൂന്നാമത്തെ ഐസിസി ടൂർണമെന്റിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുകയാണ്. 2023 ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിൽ അരങ്ങേറിയ ഏകദിന ലോകകപ്പിൽ ഫൈനൽ പോരാട്ടംവരെ എത്തിയെങ്കിലും വിജയം സ്വന്തമാക്കിയത് ഓസീസ് പടയായിരുന്നു. ഏതാനും മാസങ്ങൾക്കിപ്പുറം
Feb 18, 2025
യുഎഇയിലെ മണലാരണ്യങ്ങളിലേക്ക് ക്രിക്കറ്റ് വീണ്ടും വിരുന്നെത്തുകയാണ്. ഒൻപതാമത് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പകിട്ടിലാണ് ഇത്തവണ യുഎഇ ക്രിക്കറ്റ് ആരാധകരെ വിരുന്നുവിളിക്കുന്നത്. പാക്കിസ്ഥാൻ എന്ന പ്രധാന വേദിക്ക് പുറമേ ഇന്ത്യയ്ക്കായി ദുബായ് കൂടി വേദിയാകുന്നു എന്നത് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. മരുഭൂമിയിലെ ക്രിക്കറ്റ് മൈതാനം വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യയ്ക്കായി കണ്ണുതുറക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. അതിന് പുറമേ ഒരു സെമി ഫൈനൽ പോരാട്ടത്തിനുകൂടി ദുബായ് വിരുന്നൊരുക്കും. ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ കലാശപ്പോരാട്ടത്തിനായി പിച്ചൊരുങ്ങുന്നതും ദുബായിലായിരിക്കും. രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞന്മാരാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റിന് പറയാൻ നാലുപതിറ്റാണ്ടിലേറെ നീളുന്ന ചരിത്രമുണ്ട്. ആ കഥ അറിയാം...
Feb 6, 2025
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് കായികകേരളത്തിന് അഭിമാനനിമിഷമായി. ചരിത്രത്തിലാദ്യമായി വ്യത്യസ്ത കായികയിനങ്ങളിൽ മികവ് തെളിയിച്ച രണ്ട് മലയാളി കായികതാരങ്ങൾ ഒരുമിച്ച് പത്മ ജേതാക്കളായി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ.എം.വിജയനും മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും. ശ്രീജേഷിന് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ മറ്റൊരു ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മലയാളി കായികതാരത്തിന് പത്മഭൂഷൺ. നേരത്തെ, 2017ൽ പത്മശ്രീ നൽകി ശ്രീജേഷിനെ രാഷ്ട്രം ആദരിച്ചിരുന്നു. പിന്നീട് 2020, 2024 ഒളിംപിക്സുകളിൽ ഇന്ത്യയെ ഹോക്കി വെങ്കലം അണിയിച്ചത് ശ്രീശാന്തിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിലെ 2 സ്വർണമടക്കം മൂന്ന് മെഡലുകളും ശ്രീജേഷിന്റെ
Jan 31, 2025
ട്വന്റി 20 ലോക കിരീടത്തിന്റെ ‘തലക്കനം’ വിട്ടുമാറുന്നതിനു മുൻപ് സ്വന്തം കയ്യിലിരുപ്പിന്റെ മാത്രം ഫലമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ പടിക്കു പുറത്താക്കപ്പെട്ട ടീം ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ് ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി. 2023ലെ ഏകദിന ലോക കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ടീം ഇന്ത്യയ്ക്കും ആരാധകർക്കും ആശ്വാസം കിട്ടണമെങ്കിൽ ‘ചാംപ്യൻസ് ട്രോഫി ചാംപ്യൻ’ എന്ന പട്ടത്തിൽ കുറഞ്ഞ പ്രതീക്ഷകളൊന്നുമില്ല. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന 2024ലെ ഐസിസി അവാർഡ് പട്ടിക ഇന്ത്യൻ ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതായില്ല. ജസ്പ്രിത് ബുമ്രയെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുത്തെങ്കിലും അത് ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബുമ്ര തന്നെയാണ് പോയ വർഷത്തെ മികച്ച ടെസ്റ്റ് താരവും. അർഷദീപിനെ തിരഞ്ഞെടുത്തതാകട്ടെ മികച്ച ട്വന്റി 20 താരം എന്ന നിലയിലും. എന്നാൽ, ചാംപ്യൻസ് ട്രോഫി അരങ്ങേറുന്ന ഫോർമാറ്റായ ഏകദിനത്തിന്റെ കാര്യമെടുത്താൽ, ഇന്ത്യൻ പുരുഷ ടീമിൽനിന്ന് വ്യക്തിപരമായ അവാർഡുകളൊന്നും ഇല്ലെന്നതിനു പുറമേ, ഐസിസിയുടെ 2024ലെ അവാർഡ് ടീമിലും ഒരു ഇന്ത്യൻ പുരുഷ താരം പോലും ഇടം നേടിയിട്ടുമില്ല.
Jan 30, 2025
ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ആദ്യമായി തകർത്തെറിഞ്ഞ രാത്രി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഫൈനൽ വിസിലിനു കാക്കുകയായിരുന്നു. അന്നേരമാണ് ഇഷ്ട താരങ്ങൾ മൈതാന മധ്യത്തിൽ കൊമ്പുകോർത്തത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ടിവിയിൽ കളി ലൈവായി കണ്ട കളിപ്രേമികളും ഞെട്ടി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയും സ്ട്രൈക്കർ നോവാ സദൂയിയും ഉടക്കുന്നു, ഏറ്റുമുട്ടുന്നു. കയ്യാങ്കളിയിലേക്കു നീങ്ങുന്നു. ചൂടേറിയ വാക്കുതർക്കം. കണ്ണുകളിൽനിന്നു തീ പാറുന്നു. സഹകളിക്കാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റുന്നു. ഫൈനൽ വിസിലിനു ശേഷം പതിവ് ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും രണ്ടുപേരും പരസ്പരം മുഖം കൊടുക്കുന്നില്ല. പടയൊഴിഞ്ഞ കളത്തിൽ ആഹ്ലാദത്തേക്കാളൊരു ശൂന്യത. എന്താണിത്? ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങളായ രണ്ടു പേർ പരസ്പരം ഏറ്റുമുട്ടുകയോ? ആരാധകർക്ക് വലിയ സമ്മാനമായിരുന്നു ഈ വിജയം. പക്ഷേ കളി തീർന്നപ്പോൾ വലിയൊരു ശൂന്യത വന്നു വീണതു പോലെ. ആശങ്കപ്പെടുത്തുന്ന എന്തോ ചിലതു വരാനിരിക്കുന്നതുപോലെ. ജേതാക്കളുടെ ലക്ഷണമല്ല തമ്മിലടിയെന്ന് കുട്ടികൾ പോലും പറയും. എവിടെയാണ് പിഴച്ചത്? ഒറ്റയ്ക്കു കയറിച്ചെന്ന സദൂയി ഒറ്റയ്ക്കു ഗോളടിക്കാൻ ശ്രമിച്ചതോ? തൊട്ടപ്പുറത്ത് ഫ്രീ ആയി നിന്ന കൂട്ടുകാരന് പന്ത് നൽകാൻ കൂട്ടാക്കാഞ്ഞതോ? അതിന്റെ പേരിൽ തൊട്ടടുത്ത നിമിഷം ലൂണ ശകാരിച്ചതോ? ഒരേ ടീമിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നത്
Jan 28, 2025
‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള് അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള് ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല് ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില് ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില് സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.
Jan 9, 2025
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ
Jan 8, 2025
82 ദിവസം, ചെറുപ്പത്തിന്റെ കുതിപ്പും അനുഭവ സമ്പത്തിന്റെ തികവുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ നിന്ന ‘ടീം ഇന്ത്യ’ തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ വേണ്ടിവന്ന കാലഘട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു തുടക്കംകുറിച്ചതിന് ശേഷം ആദ്യമായി ടീം ഇന്ത്യയ്ക്കു മുന്നിൽ ഫൈനൽ ബെർത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട കാലഘട്ടം. 2024 സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി ചെന്നൈയിലും കാൻപൂരിലുമായി നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി വിജയിച്ച്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ നിന്ന ടീമിന്റെ ഇന്നത്തെ തകർച്ച വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. ഈ 82 ദിവസങ്ങൾക്കിടയിൽ നടന്ന 8 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാനായത് ഒരേ ഒരു മത്സരത്തിൽ മാത്രമാണെന്ന് പറയുന്നിടത്താണ് ടീമിന്റെ പ്രകടനത്തിൽ വന്ന വീഴ്ച എത്രത്തോളമാണെന്ന് പൂർണമായി വ്യക്തമാകുന്നത്.
Jan 3, 2025
ആദ്യം ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു ശേഷം രോഹിത് ശർമ വിരമിക്കുമോ എന്ന ചർച്ച. അടുത്തത് വിരാട് കോലിയോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വിരമിക്കൽ കാലമാണ്; പതിവുപോലെ വിവാദ കാലവും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ അതിന്റെ അനുബന്ധമായ വിവാദങ്ങളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് ആരും അറിയാതെ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ഒരു താരത്തെ മനോരമ ഓൺലൈൻ പ്രീമിയം തേടിച്ചെന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ പേര് ഇന്നും മറന്നിരിക്കാൻ ഇടയില്ല. ഇടംകയ്യിൽ സ്പിൻ വിസ്മയം ഒളിച്ചുവച്ച് ഇന്ത്യയ്ക്ക് ഒരുപിടി വിജയങ്ങൾ സമ്മാനിച്ച ഹൈദരാബാദുകാരൻ. പ്രായം മാനദണ്ഡമാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുരീതിയനസരിച്ച് ഇപ്പോഴും ടീമിന്റെ ഭാഗമായി കാണേണ്ടിയിരുന്ന മുപ്പത്തിയെട്ടുകാരൻ. പേര് പ്രഗ്യാൻ ഓജ.
Dec 23, 2024
നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്. കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?
Dec 19, 2024
ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള
Dec 18, 2024
ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
Dec 17, 2024
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ
Dec 14, 2024
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന് കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല് തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.
Dec 13, 2024
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
Dec 6, 2024
2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ് ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000 – 2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി.വി.എസ്. ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക്
Dec 4, 2024
ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........
Nov 29, 2024
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള് താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന് കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി
Nov 28, 2024
നെറ്റ്ഫ്ലിക്സിന്റെ പ്രവർത്തനത്തെ വരെ ഇടിച്ചിട്ട മൈക്ക് ടൈസൻ– ജേക്ക് പോൾ പോരാട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ബോക്സിങ് ആരാധകരുടെ ചർച്ചയും തർക്കവും അവസാനിക്കുന്നില്ല. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ജേക്ക് പോളെന്ന യുവ ബോക്സറോടു തോറ്റത് ആരാധകർക്ക് അംഗീകരിക്കാനാകുന്നില്ല. ഇങ്ങനയല്ല ഞങ്ങളുടെ ടൈസനെന്നും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള ഒത്തുകളിയാണ് കണ്ടതെന്നുമെല്ലാമുള്ള നിരീക്ഷണങ്ങൾ പലരും പലതരത്തിൽ പങ്കുവയ്ക്കുന്നു. ജേക്ക് പോളിനെ നിസ്സാരമായി നോക്കൗട്ട് ചെയ്യാൻ ലഭിച്ച അവസരം ടൈസൻ ഉപയോഗിക്കാതെ വിട്ടതിന്റെ വിഡിയോ തെളിവുകൾ അടക്കം നിരത്തുകയാണ് ആരാധകർ. നടന്നത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള പ്രകടനമാണെന്നാണു വിലയിരുത്തലുകൾ. വലതു കൈകൊണ്ട് ജേക്ക് പോളിനെ നിസ്സാരമായി ഹുക്ക് ചെയ്തു വീഴ്ത്താൻ കഴിയുന്ന അവസരം ടൈസൺ ഉപയോഗിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. 2 മിനിറ്റുകളുടെ 8 റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജേക്ക് പോൾ വിജയിച്ചെങ്കിലും മത്സരത്തിൽ താൻ തോറ്റിട്ടില്ലെന്ന് മൈക്ക് ടൈസണും പറയുന്നു. കാരണം മരണത്തോളം എത്തിയ ജീവിതത്തോടുള്ള പോരാട്ടമായിരുന്നു മൈക്ക് ടൈസന് ആ പോരാട്ടം. എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത്? ഇരുവരും തമ്മിലുള്ള മത്സരം കച്ചവടമാക്കിയോ? ആരാണ് അതിനു പിന്നിൽ? ആരാണീ ജേക്ക് പോൾ?
Nov 25, 2024
മാക്സ് വെർസ്റ്റപ്പൻ തുടർച്ചയായ നാലാം ഫോർമുല വൺ വേൾഡ് ചാംപ്യൻഷിപ്. ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് മാക്സ് നാലാം കിരീടം ഉറപ്പിച്ചത്. സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ നാലോ അതിലധികമോ തവണ ലോക ചാംപ്യൻ ആയിട്ടുള്ളവരുടെ പട്ടികയിൽ ആറാമനായി വേർസ്റ്റപ്പന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു. മത്സരത്തിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത വെർസ്റ്റപ്പന്, സീസണിൽ രണ്ട് റൗണ്ടുകൾ കൂടി ശേഷിക്കെ, കിരീടം ഉറപ്പിക്കാൻ മക് ലാരന്റെ ലാൻഡോ നോറിസിനേക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. വെർസ്റ്റപ്പൻ തന്റെ കിരീടനേട്ടം ആഘോഷിച്ചപ്പോൾ, ലാസ് വേഗസിൽ ജോർജ് റസ്സലും മെഴ്സിഡീസും നേടിയ വിജയത്തിന്റെ
Nov 21, 2024
ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് ഇത്രയധികം ചർച്ച അടുത്തകാലത്തൊന്നും മുൻകൂട്ടി നടന്നിട്ടില്ല. ബോർഡർ – ഗാവസ്കർ ട്രോഫി സീരിസിലെ ആദ്യ ടെസ്റ്റ് എത്രമാത്രം ആകാക്ഷയും ഉദ്വേഗവും ഉയർത്തുന്നു എന്നതിന് വേറെ തെളിവു വേണ്ട. നവംബർ 22ന് ആരംഭിക്കുന്ന പെർത്തിലെ ആദ്യ ടെസ്റ്റ് ഇന്ത്യയ്ക്ക് അതീവ നിർണായകമാണ്. കീവിസിനോട് സ്വന്തം നാട്ടിൽ 0–3ന് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ലോകത്തിലെ ഏറ്റവും പേസ് പിച്ചുകളിൽ ഒന്നായ വാക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയാൽ പിന്നെ ടീം ഇന്ത്യയെ അവരുടെ തന്നെ ആരാധകർ എഴുതിത്തള്ളും. അവശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ പൊരുതാനുള്ള ആത്മവിശ്വാസം തന്നെ ടീമിനു നഷ്ടമാകും. പ്ലേയിങ് ഇലവന്റെ കോംപസിഷൻ ഇതുകൊണ്ടെല്ലാം അതീവ പ്രാധാന്യം അർഹിക്കുന്നു.
Nov 3, 2024
ഈ ടീം എടുത്ത പല തീരുമാനങ്ങളുടെയും യുക്തി തീരെ മനസ്സിലാകുന്നില്ല. അതിലൊന്നു മാത്രം പറയാം. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടിന് 78 എന്ന സ്കോറിൽ ജയ്സ്വാൾ ഔട്ടായപ്പോൾ മുഹമ്മദ് സിറാജിനെ പോലെ ബാറ്റ് നേരെ ചൊവ്വേ പിടിക്കാൻ അറിയാത്ത ഒരാളെ നൈറ്റ് വാച്ച്മാനായി അയച്ചത് അന്യായമെന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. അതും ടീമിൽ വാഷിങ്ടൻ സുന്ദറിനെ പോലെ ഒരാൾ ഉള്ളപ്പോൾ. ലോകത്തിലെ ഏതു ക്രിക്കറ്റ് ടീമും നൈറ്റ് വാച്ച്മാനായി ഇറക്കാൻ ഒരാളെ ആവശ്യമുണ്ടായി വരുമ്പോൾ അതിനുള്ള എല്ലാ ക്വാളിറ്റിയും ഉള്ള പ്ലെയറാണ് വാഷിങ്ടൻ. അവസാന മിനിറ്റുകളെ അതിജീവിക്കാനുള്ള സാങ്കേതിക മികവ് അയാൾക്കുണ്ട്. പിറ്റേന്ന് വേണമെങ്കിൽ ഒന്നാന്തരം സ്കോറിലേക്ക് ടീമിനെ ഉയർത്താനുള്ള കെൽപുമുണ്ട്. എന്നിട്ടും വാഷിങ്ടൻ വേണ്ട എന്നിരിക്കട്ടെ, ആർ. അശ്വിൻ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറായി ഡ്രസിങ് റൂമിലുണ്ട്.
Oct 29, 2024
ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക. ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു
Oct 27, 2024
ടീം ഇന്ത്യ വീണ്ടും പഴയവഴിയിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയ വഴിയിൽ മുന്നേറിയിരുന്നു. പരമ്പര വിജയത്തോടെ ഇന്ത്യ വിജയങ്ങളുടെ ഗ്രാഫ് വീണ്ടും ഉയർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിൽ 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമാണുള്ളത്. വിജയ വഴിയിൽ നിന്ന് വീണ്ടും സമനിലയുടെ തീരത്തേക്ക്. അവിടെ നിന്ന് വീണ്ടും പരാജയ വഴിയിലേക്ക് മടങ്ങി പോകാതെ വിജയവഴി വീണ്ടും തെളിയണമെങ്കിൽ വാങ്കഡെ ടെസ്റ്റിൽ വിജയം വളരെ അനിവാര്യമാണ്. 11 വർഷങ്ങൾ 18 പരമ്പര വിജയങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട റെക്കോർഡായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഈ ഖ്യാതി ഇന്ത്യയും പുണെയിലെ പരാജയത്തോടെ ഇന്ത്യ കൈവിട്ടു.
Oct 25, 2024
ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റേതു പോലെ, രണ്ടു ഭാവങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഹോർഗെ പെരേര ഡയസ് എന്ന ഗോൾവേട്ടക്കാരൻ. ഒരിക്കൽ അവരുടെ കണ്ണിലുണ്ണിയും പിന്നീടു കണ്ണിലെ കരടുമായി മാറിയ താരം. ബ്ലാസ്റ്റേഴ്സിനായി വീറോടെ മുന്നിൽ നിന്നു പൊരുതി ഐഎസ്എലിൽ വരവറിയിക്കുകയും പിന്നെ, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുകയും ചെയ്ത ഡയസ് ഇത്തവണയും ഗോളടിക്കുമെന്നു വ്യക്തമാക്കിയാണ് കൊച്ചിയിലെ പോരാട്ടത്തിനൊരുങ്ങുന്നത്. കോവിഡിനെ തുടർന്ന് ഐഎസ്എൽ ഗോവയിൽ മാത്രമായി തമ്പടിച്ച സീസണിലാണ് മെസ്സിയുടെ നാട്ടിൽ നിന്നു പകരക്കാരനായി പെരേര ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സെർബിയയിൽ നിന്നു ബെൽജിയം വഴി കേരളത്തിന്റെ സ്വന്തം പരിശീലകനായി ഇവാൻ വുക്കോമനോവിച്ച് ജ്ഞാനസ്നാനം ചെയ്ത സീസൺ
Oct 17, 2024
എപ്പോഴും ചിരിച്ചുകൊണ്ടേ ശ്രീജേഷിനെ കാണാനാകൂ. അതിനെപ്പറ്റി ചോദിച്ചാൽ ഈ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പറയും– ‘ഞാൻ ക്യാപ്റ്റൻ കൂൾ’ അല്ല, കളിക്കളത്തിൽ അൽപം അഗ്രസീവാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ സീനിയർ ഹോക്കി ടീമിന്റെ ഗോൾവല കാത്ത പി.ആർ. ശ്രീജേഷ് തന്റെ രണ്ടാം ഒളിംപിക് മെഡലും സ്വന്തമാക്കിയാണ് കളിക്കളം വിട്ടത്. എന്നാൽ ആ മെഡലുകളൊന്നും വ്യക്തിപരമായ നേട്ടമല്ലെന്നും, അത് രാജ്യത്തിനു വേണ്ടി നേടിയതാണെന്നും പറയും ശ്രീജേഷ്. കളിക്കളത്തിൽ രാജ്യത്തിന്റെ തല താഴാതിരിക്കാൻ നെഞ്ചു വിരിച്ച്, തലയുയർത്തി ഗോൾപോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച ശ്രീജേഷ് മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായിരിക്കുന്നു ശ്രീജേഷ്. അദ്ദേഹത്തെ കണ്ട്, ഹോക്കിയിൽ ഹരിശ്രീ കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളിൽ വലിയൊരു പങ്ക് കേരളത്തിലും ഉണ്ട്. പക്ഷേ ഹോക്കി സ്വപ്നം കണ്ടാൽ അതിനു പിന്തുണയേകാൻ തക്ക അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടോ? എന്തെല്ലാം പദ്ധതികളാണ് ഇന്ത്യയുടെ ഹോക്കി ‘ജൂനിയേഴ്സി’നു വേണ്ടി ശ്രീജേഷിന്റെ മനസ്സിലുള്ളത്? ഹോക്കി മൈതാനത്തിൽനിന്നു പഠിച്ചെടുത്ത എന്തെല്ലാം കാര്യങ്ങളാകും അദ്ദേഹം പുതുതലമുറയ്ക്കായി കാത്തുവച്ചിട്ടുണ്ടാവുക? എല്ലാം പറയുകയാണ് ഇന്ത്യൻ ഹോക്കിയിലെ ‘സ്വപ്നങ്ങളുടെ കാവൽക്കാരൻ’ ഈ അഭിമുഖത്തിൽ...
Oct 6, 2024
നിലവിൽ രാജ്യാന്തര പുരുഷ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കരുത്തരായി നിൽക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ അതിന് ടീം ഇന്ത്യ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്ന ആദ്യ പന്തു മുതൽ സിക്സർ പറത്തിയും ഏകദിന ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ രോഹിത് ശർമ. ട്വന്റി 20യിൽ ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിന്ന് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് വഴിനടത്തുന്ന നായകൻ സൂര്യകുമാർ യാദവ് തുടങ്ങി ഇന്ത്യയുടെ അശ്വമേധത്തിന് കരുത്തേകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. വിരാട് കോലിയിൽ തുടങ്ങി യശ്വസി ജയ്സ്വാൾ വരെ ടീമിലെ ഓരോ താരത്തിനും പറയാനുള്ളത് വ്യക്തി മികവിന്റെ കണക്കുകൾ മാത്രം. ഈ മികവുകളെല്ലാം ഒരു ടീമായി പരിണമിക്കുമ്പോൾ അത് അപരാജിതരുടെ സംഘമായി മാറുന്നു... ടീം ഇന്ത്യയായി മാറുന്നു... ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ബലാബലത്തിനാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇതിൽ ഏതെങ്കിലും ഒരു ടീം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതും. നിലവിലെ ട്വന്റി 20 ലോക ജേതാക്കൾകൂടിയായ ടീം ഇന്ത്യ ട്വന്റി 20, ഏകദിന പട്ടികകളിൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ
Sep 25, 2024
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഥപറയാനുള്ള മണ്ണാണ് ചെപ്പോക്കിലേത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയ വിജയവഴി സമ്മാനിച്ചിരിക്കുകയാണ് ചെപ്പോക്ക്. 1932ൽ ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ ആരംഭിച്ച ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയിച്ച് മുന്നേറിയ മത്സരത്തിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. 580 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ലഭിച്ച സൗഭാഗ്യം. ചെപ്പോക്കിലെ വിജയത്തിന് മുൻപുവരെ 178 വിജയം, 178 പരാജയം, 222 സമനില എന്നിവയായിരുന്നു ഇന്ത്യയുടെ സ്ഥിതി. എന്നാൽ, ചെപ്പോക്കും ചെന്നൈയുടെ സ്വന്തം അശ്വിനും കൂട്ടരും ചേർന്ന് ടീം ഇന്ത്യയ്ക്ക് 179–ാം വിജയം സമ്മാനിച്ചതോടെ പിറന്നത് പുതുചരിത്രം. ഇനി ടീം ഇന്ത്യ വിജയികളുടെ ടീമാണ്. കപിൽ ദേവ് ഇന്ത്യൻ നായകനായിരുന്ന കാലത്ത് ചെപ്പോക്കിൽ തന്നെ നടന്ന ആ മത്സരം അത്യപൂർവമായ രീതിയിൽ കൈവിട്ടില്ലായിരുന്നെങ്കിൽ ഈ ചരിത്രത്തിലേക്ക് ടീം ഇന്ത്യ
Sep 19, 2024
ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്. പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല
Sep 18, 2024
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന്റെ ഫൈനലിലും ടീം ഇന്ത്യ ഇടം നേടുമോ? ഏകദിന, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലേക്ക് ടീം ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് 2025 ജൂൺ 11 മുതൽ 15 വരെ, ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സ് വേദിയൊരുക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കും ടീം ഇന്ത്യയെ നയിക്കാനാകുമോ? 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റിന് ചെന്നൈയിൽ പന്തുരുളുമ്പോൾ ക്രിക്കറ്റ് ആരാധകരുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യം ഇതെല്ലാമാകും. നിലവിൽ ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീ ഇന്ത്യ. പക്ഷേ ഇനിയും 10 മത്സരങ്ങൾ അവശേഷിക്കുന്ന സാഹചര്യത്തിൽ ഫൈനൽ ബർത്ത് ഇപ്പോഴും പൂർണമായും ഉറപ്പാക്കാനായിട്ടില്ലെന്നതു തന്നെയാണ് ഈ ആശങ്കകളുടെ അടിസ്ഥാനം. ശേഷിക്കുന്ന 10ൽ 8 മത്സരങ്ങളും വിജയിച്ചാൽ മറ്റാരുടെയും ജയ പരാജയങ്ങളുടെ കണക്കുകൾ പരിശോധിക്കാതെ സ്വന്തം നിലയിൽ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കാം. ബംഗ്ലദേശിനെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര പൂർത്തിയാകുന്നതിന് പിന്നാലെ
Sep 17, 2024
ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളിൽ പ്രത്യേകിച്ച് തിരുത്തേണ്ടതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ആരാണ് പിന്നിൽ എന്ന് പലരും ചോദിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്നവർക്കാണ് പിന്നിൽ ആരാണെന്നു പറയാനാവുകയെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിനു പുറത്തു സംഭവിച്ച കാര്യങ്ങൾ നോക്കിയാൽ, ചില മാധ്യമങ്ങളോടു ചിലതൊക്കെ വിളിച്ചു ചോദിക്കാനുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാവരും 360 ഡിഗ്രി ബാറ്റർ എന്നു വാഴ്ത്തുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പോലും താനുമായി മുഖാമുഖമെത്തുമ്പോൾ മുട്ടിടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായും ശ്രീശാന്ത് പറയുന്നു. ഡിവില്ലിയേഴ്സ് ഇക്കാര്യം ആത്മകഥയിലും എഴുതിയിരുന്നു. ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല. അഥവാ മെന്ററായാലും കേരളത്തിൽനിന്ന് ഒരു ടീം ഉണ്ടാവുകയും ഏരീസ് ഗ്രൂപ്പ് അതിനെ സ്വന്തമാക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. എസ്. ശ്രീശാന്തുമായി മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലിജോ വി. ജോസഫ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...
Sep 12, 2024
1974ൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ വേദിയൊരുക്കിയ 7–ാമത് ഏഷ്യൻ ഗെയിംസിൽ മലയാളിയായ ഒരു അത്ലീറ്റ് പുതുചരിത്രമെഴുതി. – കൊല്ലം ജില്ലയിലെ എഴുകോൺ സ്വദേശി തടത്തുവിള ചാണ്ടപ്പിള്ള എന്ന ടി.സി.യോഹന്നാൻ. 1974 സെപ്റ്റംബർ 12ന് ടെഹ്റാൻ ആര്യമെർ സ്റ്റേഡിയമാണ് ഒരു മലയാളിയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്. ലോങ്ജംപിൽ 8.07 മീ എന്ന ഏഷ്യൻ റെക്കോർഡോടെ സ്വർണം എന്നതായിരുന്നു ആ വലിയ നേട്ടം. ഏഷ്യയുടെ തന്നെ കായികചരിത്രത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ചരിത്രനേട്ടത്തിന് സെപ്റ്റംബർ 12ന് 50 വയസ്സ്. രാജ്യാന്തരതലത്തിലെ ഒരു മലയാളിയുടെ ഏറ്റവും വലിയ നേട്ടമായി അതിനെ വിശേഷിപ്പിക്കാം. ലോങ് ജംപിലെ ദേശീയ റെക്കോർഡുകാരൻ എന്ന പെരുമായാണ് ടി.സി. യോഹന്നാൻ ഏഷ്യൻ ഗെയിംസിനായി ടെഹ്റാനിലേക്ക് വിമാനം കയറുന്നത്. ശ്രീധർ ആൽവയുടെ 7.58 മീറ്ററിന്റെ ദേശീയ റെക്കോർഡ് 1972ലെ ഒളിംപിക് ട്രയൽസിലാണ് യോഹന്നാൻ 7.60 മീറ്ററായി തിരുത്തിക്കുറിക്കുന്നത്. പിന്നീട്, 1973ൽ യോഹന്നാൻ തന്നെ അത്
Sep 11, 2024
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
Sep 7, 2024
ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് രണ്ട് ഗുസ്തി താരങ്ങൾക്കൂടി. ഗുസ്തിയിൽ ഇതുവരെ പയറ്റിയ അടവും തടവുമൊക്കെ ഇനിയിവർ രാഷ്ട്രീയ ഗോദയിൽ പരീക്ഷിക്കും. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കഴിഞ്ഞ ദിവസമാണ് ഗുസ്തി ഗോദ വിട്ടിറങ്ങി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഉത്തര റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഇരുവരും ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2024 പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ തലവനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളികളായി മാറിയ വിനേഷും പുനിയയും കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ്
Aug 31, 2024
കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും
Aug 28, 2024
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ജയ് ഷായുടെ കടന്നുവരവ് മാസങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടതാണ്. നിലവിലെ ചെയർമാൻ ന്യൂസീലൻഡുകാരൻ ഗ്രെഗ് ബാർക്ലെ മൂന്നാം തവണ അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് ഓഗസ്റ്റ് ആദ്യംതന്നെ പ്രഖ്യാപിച്ചതോടെയാണ് ഐസിസി തലപ്പത്ത് ജയ് ഷായുടെ പട്ടാഭിഷേകത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയ്ക്കു പുറമേ, കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ജയ് ഷായെ പിന്തുണയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നിട്ടില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക്, ക്രിക്കറ്റ് ഭരണത്തിന്റെ തുടക്കകാലം മുതലുള്ളതാണ്
Aug 20, 2024
ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്. അതെ, കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാൽപ്പന്തുകളിയെയും അങ്ങനെ സിനിമയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യ്ക്കു (എസ്എൽകെ) ‘സെലിബ്രറ്റി’ സ്റ്റാറ്റസ് നൽകിയാണ് പൃഥ്വിരാജും ആസിഫ് അലിയും ലീഗിന്റെ ഭാഗമാകുന്നത്. 2024 സെപ്റ്റംബർ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ‘ഫോഴ്സ കൊച്ചി എഫ്സി’യുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ, ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ‘തൃശൂർ റോർ’ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. എസ്എൽകെ ടീമായ കണ്ണൂർ വാരിയേഴ്സിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയത്. കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച്
Aug 15, 2024
യൂറോപ്പിലെ 5 പ്രധാന ആഭ്യന്തര ഫുട്ബോൾ ലീഗുകളുടെ പുതിയ സീസണ് (2024–25) ഈയാഴ്ച തുടക്കം. യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആരവാഘോഷങ്ങൾക്കു ശേഷം ഒട്ടേറെ സൂപ്പർ താരങ്ങൾ ഇനി ക്ലബ്ബുകളുടെ ജഴ്സിയണിയും. സ്പെയിനിലെ ലാലിഗ ചാംപ്യൻഷിപ്പിനാണ് ആദ്യം കിക്കോഫ്. ഓഗസ്റ്റ് 15ന് രാത്രി 10.30ന് അത്ലറ്റിക് ക്ലബ്ബും ഗെറ്റാഫെയും തമ്മിലാണു സീസണിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലെ ഇംഗ്ലിഷ് പ്രിമിയർ ലീഗിനും ഫ്രാൻസിലെ ലീഗ് വൺ ചാംപ്യൻഷിപ്പിനും ഓഗസ്റ്റ് 16ന് തുടക്കമാകും. പ്രിമിയർ ലീഗിൽ ആദ്യ മത്സരം 16ന് രാത്രി 12.30ന് മാഞ്ചസ്റ്റർ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ്. ഇറ്റലിയിലെ സീരി എ ചാംപ്യൻഷിപ്പിന് 17ന് ആദ്യ വിസിൽ മുഴങ്ങും. ജർമനിയിലെ ബുന്ദസ്ലിഗ സീസൺ 23നു രാത്രിയിലും ആരംഭിക്കും. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് കഴിഞ്ഞ സീസണിലായിരുന്നു. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണു കഴിഞ്ഞ സീസണിൽ 20 ക്ലബ്ബുകളും ചേർന്നു നേടിയത്. 1992 സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥ
Aug 11, 2024
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്. രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്
Aug 10, 2024
വിജയിക്കാൻ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കായികരംഗത്ത് പുതുമയല്ല. എന്നാൽ ദീർഘദൂര ഓട്ടമത്സരത്തിനിടെ കാർ പിടിച്ചു പോയി മത്സരം ജയിക്കുക എന്നത് തീർത്തും കൗതുകമുള്ള സംഭവമാണ്. 1904ൽ യുഎസിലെ സെന്റ് ലൂയീസിൽ നടന്ന ഒളിംപിക്സിലാണ് യുഎസ് താരം ഫെഡറിക് ലോർസ് മത്സരം ജയിക്കാൻ ഈ വിദ്യ പ്രയോഗിച്ചത്. യുഎസ് ആതിഥ്യം
Aug 7, 2024
ഇത്തവണത്തെ പാരിസ് ഒളിംപിക്സിൽ ഓരോ മത്സരയിനത്തിലും ഒന്ന്, രണ്ട് സ്ഥാനക്കാര്ക്കു ലഭിക്കുന്ന സ്വർണ, വെള്ളി മെഡലുകൾക്ക് ഓരോന്നിനും 412 ഗ്രാം വീതം ആണ് ഭാരം. എന്നാൽ വെറും 100 ഗ്രാം ഭാരത്തിന്റെ പേരിലാണ് ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന ഒരു മെഡൽ നഷ്ടമായിരിക്കുന്നത്. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്, അനുവദിക്കപ്പെട്ടതിനേക്കാളും 100 ഗ്രാം ശരീരഭാരം ഉണ്ടായതിന്റെ പേരിലാണ്. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ തകർക്കാൻ തക്ക ശേഷിയുള്ളതാണോ ഗുസ്തിയിലെ ഈ ‘100 ഗ്രാം’? എന്താണ് യഥാർഥത്തിൽ വിനേഷ് ഫോഗട്ടിന് സംഭവിച്ചത്? 2012ൽ കേരള റെസ്ലിങ് ടീമിന്റെ ക്യാപ്റ്റനും ഇപ്പോൾ കോട്ടയം അരുവിത്തുറ സെന്റ് ജോർജ് കോളജിലെ സ്പോർട്സ് ഡയറക്ടറുമായ ഡോ. വിയാനി ചാർലി വിശദമാക്കുന്നു.
Aug 6, 2024
ദുരിതത്തിന്റെ കടമ്പകൾ കടന്നാണു പലപ്പോഴും ഓരോ അത്ലീറ്റിന്റെയും വരവ്. ദുസ്സഹ ജീവിതത്തിന്റെ കനൽപ്പാതകൾ താണ്ടിവരുന്നവർക്കു ട്രാക്കിലെ ചൂടും ചൂരുമൊന്നും ഒരിക്കലും തീക്കൊള്ളികൾ ആകാറില്ല. സുഖലോലുപതയുടെ പട്ടുമെത്തകളിൽ കിടന്നു ശീലമില്ലാത്തവർ, സഹനവും കഠിനാധ്വാനവും ആവശ്യപ്പെടുന്ന പരിശീലനമുറകളിൽ തളരാതിരിക്കുന്നതു സ്വാഭാവികം മാത്രം... കാൾ ലൂയിസ് മുതൽ ഉസൈൻ ബോൾട്ട് വരെ... മെർലിൻ ഓട്ടി മുതൽ ഷെല്ലി ആൻ ഫ്രേസർ വരെ... ഓരോ അത്ലീറ്റിന്റെയും ജീവിതം 100 മീറ്റർ പോലെ അത്ര വേഗത്തിൽ കണ്ടുപോകാവുന്ന രംഗമല്ല; മറിച്ച്, സമയമെടുത്തു വായിച്ചു തീർക്കേണ്ട ജീവചരിത്ര പുസ്തകങ്ങളാണ്. കേരളത്തിലേക്കെത്തിയാൽ പി.ടി.ഉഷയും ഷൈനി വിൽസനും ഉൾപ്പെടുന്ന തലമുറ മുതൽ പി.യു.ചിത്രയും വൈ.മുഹമ്മദ് അനസുമൊക്കെ ഉൾപ്പെടുന്ന തലമുറയിൽ വരെ ഇത്തരം അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങളുണ്ട്. ഓരോ ഓട്ടവും ഓരോ ജീവിതത്തിന്റെ തെളിമയുള്ള
Aug 4, 2024
1911 ഏപ്രിൽ മൂന്നിന് പോളണ്ടിൽ ജനിച്ച സ്റ്റെല്ലാ വാൽഷ്, രണ്ടു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ഒഹായോയിലെ ക്ലീവ്ലൻഡിലായിരുന്നു സ്ഥിരതാമസം. സ്റ്റെഫാനിയ വലാസിയേവിച്ച് എന്നായിരുന്നു സ്റ്റെല്ലയുടെ യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് മികവു തെളിയിച്ച സ്റ്റെല്ല വളരെ വേഗം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയായിരുന്നു സ്റ്റെല്ലയുടെ മത്സരഇനങ്ങൾ.
Aug 3, 2024
ഒളിംപിക്സ്, അതിന് പറയാൻ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും കഥകളുണ്ട്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിനൊടുവിൽ വിജയപീഠത്തിനരികെ കാലിടറി വീഴുമ്പോൾ നഷ്ടപ്പെടലിന്റെ വേദനയ്ക്ക് കാഠിന്യമേറും. ഒളിംപിക്സ് വേദിയിൽ കപ്പിനും ചുണ്ടിനുമിടയിലെ മെഡൽനഷ്ടത്തിന്റെ ദുഃഖം ജീവിതത്തിലുടനീളം അവർക്കൊപ്പമുണ്ടാകും; ഒരു നീറ്റലായി. ആ ഓർമ തന്നെ അവർക്കു വേദനയാണ്. ഒളിംപിക്സ് ചരിത്രത്തിൽ എണ്ണിപറയാവുന്നത്ര മെഡലുകൾ മാത്രം നേടിയിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള താരങ്ങൾക്ക് ആ വേദനയുടെ ആഴം വളരെ നന്നായി മനസ്സിലാകും. കാരണം ഇന്ത്യയ്ക്കും പറയാനുണ്ട് തീരാവേദന നൽകിയ മെഡൽ നഷ്ടങ്ങളുടെ കഥകൾ. മെഡൽനേട്ടത്തിന് തൊട്ടരികെയെത്തി ഇന്ത്യൻ താരങ്ങൾക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്ന, നഷ്ടത്തിന്റെ കണ്ണീർനനവ് പടർത്തിയ
Aug 2, 2024
പാരിസ് ഒളിംപിക്സിന്റെ ഓളം ലോകമെങ്ങും അലയടിച്ചു കൊണ്ടിരിക്കുകയാണ്. തൽസമയം നദിക്കരയിലിരുന്ന് ആസ്വദിക്കാനെത്തിയവർ മഴയിൽ കുതിർന്നെങ്കിലും, ടിവിയിലൂടെ കണ്ടവരെ ഞെട്ടിച്ച ഉദ്ഘാടനച്ചടങ്ങ്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സിമോൺ ബൈൽസ്, ലെബ്രോൺ ജയിംസ്, കെവിൻ ഡ്യുറന്റ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ നീണ്ടനിര. ഇതിനൊപ്പം ഇന്ത്യയ്ക്കു സന്തോഷമായി ഷൂട്ടിങ് റേഞ്ചിലെ നേട്ടം. മലയാളികൾക്ക് അഭിമാനമായി അത്ലറ്റിക്സിലും ഹോക്കിയിലും ബാഡ്മിന്റനിലും കേരളതാരങ്ങൾ. ലോകമഹാപൂരം കൊട്ടിക്കയറുമ്പോൾ, ലോകം ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ഒളിംപിക്സ് അങ്ങനെ കത്തി ജ്വലിക്കുകയാണ്. ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ് ഒളിംപിക്സ് പങ്കാളിത്തം. സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ വിശ്വകായികമേളയിൽ മത്സരിക്കാനിറങ്ങുക; അതിൽപ്പരം അഭിമാനം തരുന്ന മുഹൂർത്തം വേറെയില്ലെന്നാണു മുൻ കായികതാരങ്ങൾ പറയാറുള്ളത്. 1980ലെ മോസ്കോ ഒളിംപിക്സിലെയും
Jul 31, 2024
ലോകത്ത് ഏറ്റവും പ്രധാന കായിക പോരാട്ടവേദിയായ ഒളിംപിക്സിൽ ഗർഭിണികൾക്ക് എന്തു കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘട്ടങ്ങളിലൊന്നായ ഗർഭകാലവും ഏതൊരു കായിക താരത്തിന്റെയും സ്വപ്നവേദിയായ ഒളിംപിക്സിലെ മൽസരവും ഒരേസമയം എത്തിയാൽ എന്തിനാകും അവർ മുൻഗണന നൽകുക? ഇതിനു വ്യത്യസ്തമായ ഉത്തരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഇവ രണ്ടിനും തുല്യപ്രധാന്യം നൽകിയ വനിതകളുണ്ട്. ഉദരത്തിൽ ജീവന്റെ തുടിപ്പുമായി ലോക കായിക മാമാങ്കത്തിൽ മാറ്റുരച്ച വനിതകളുടെ ചരിത്രത്തിന് 1920ൽ ബെൽജിയത്തിലെ ആന്റ്വെർപ്പിൽ അരങ്ങേറിയ ഒളിംപിക്സിനോളമുണ്ട് കഥ പറയാൻ. 2012 ലണ്ടൻ ഒളിംപിക്സിൽ അഞ്ചു താരങ്ങളാണ് ഗർഭാവസ്ഥയിൽ കളത്തിലിറങ്ങിയത്. ഇത്തവണ ഒളിംപിക്സിനു വേദിയാകുന്ന പാരിസിൽ സമാനമായ ‘വിശേഷം’ പങ്കുവയ്ക്കുന്നത്
Jul 28, 2024
ഇത് ഇന്ത്യയ്ക്ക് എന്നോ ലഭിക്കേണ്ട മെഡലായിരുന്നു. എന്നാൽ ആ മെഡലിലേക്ക് എത്താൻ 12 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം കൈവരിക്കുമ്പോൾ ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മനു ഭാകറിന്. ഇനിയും എത്രയെത്ര പോഡിയങ്ങള് ആ വിജയത്തിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നു. മൂന്ന് വർഷം മുൻപ് മനു ഭാകർ തന്റെ കന്നി ഒളിംപിക്സിൽ നിന്ന് വെറുംകൈയോടെയും കണ്ണീരോടെയുമാണ് മടങ്ങിയത്. ആ നഷ്ട ദിനങ്ങൾക്ക് മുകളിൽ ഇന്നവർ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടോക്കിയോവിലെ തന്റെ കന്നി ഒളിംപിക്സിൽ മൂന്ന് ഇനങ്ങളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ തീർത്ത് 140 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയിരിക്കുകയാണിന്ന് മനു. അചഞ്ചലമായ ശ്രദ്ധയുടെയും കൃത്യതയുടെയും പ്രകടനമാണ് ജൂലൈ 28ന് പാരിസിലെ ഷൂട്ടിങ് പോഡിയത്തിൽ ലോകം കണ്ടത്. 2021ൽ ടോക്കിയോയിലെ പരാജയം പാരിസിൽ വിജയമായി തിരുത്തിക്കുറിച്ചിരിക്കുന്നു മനു. ഒളിപിക്സ് തുടങ്ങി രണ്ടാം ദിവസം തന്നെ മെഡൽ നേടി വൻ തുടക്കവുമിട്ടിരിക്കുകയാണ് മനുവിലൂടെ ഇന്ത്യയും. മനുവിന്റെ ശാന്തമായ പ്രകടനവും സമ്മർദത്തിലും പതറാതെ പോരാടാനുള്ള ശേഷിയുമാണ് പാരിസിൽ കണ്ടത്. ഓരോ ഷോട്ടിലൂടെയും തന്റെ പേര് കായിക ചരിത്രത്തിൻ്റെ ഇടങ്ങളിൽ എഴുതിച്ചേർക്കുകയായിരുന്നു അവൾ. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര ഷൂട്ടിങ്ങിന്റെ നെറുകയിലേക്കുള്ള മനുവിന്റെ യാത്ര ഒട്ടേറെ പേർക്ക് പ്രചോദനം പകരുന്നതാണ്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിൽ 2002 ഫെബ്രുവരി 18ന് ജനിച്ച മനു ഭാകർ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളായി അതിവേഗമാണ് ഉയർന്നത്. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ സ്പോർട്സ് പിസ്റ്റളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനം ഒടുവിൽ ഒളിംപിക് മെഡലിൽ എത്തിനിൽക്കുന്നു.
Results 1-50 of 130
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.