Activate your premium subscription today
Tuesday, Mar 11, 2025
Jan 9, 2024
ലക്ഷദ്വീപിന് ഇപ്പോൾ ലഭിച്ച ഭാഗ്യം കേരളത്തിനും ലഭിച്ചിട്ടുണ്ട്, അതും ഒരു പുതുവർഷ പിറവിയിൽ. 2000 ഡിസംബർ 26ന് കോട്ടയത്തെ കുമരകത്ത്, ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി എത്തി. പുതുവർഷവും ആഘോഷിച്ച് മടങ്ങിയത് 2001 ജനുവരി ഒന്നിന്. പിന്നീട് കുമരകം കണ്ടത് സ്വപ്നം കാണാനാവാത്ത നേട്ടങ്ങൾ. പുതുവർഷത്തെ ആഘോഷ ചിത്രങ്ങൾ ഇടാൻ അന്ന് പ്രധാനമന്ത്രിക്ക് ഫെയ്സ്ബുക് ഉണ്ടായിരുന്നില്ല, ഏറ്റെടുത്ത് ‘സഹായിക്കാൻ’ മാല ദ്വീപിലെ മന്ത്രിമാരും. പകരം മാധ്യമങ്ങളിലെ വാർത്തകളും ചിത്രങ്ങളും കുമരകത്തെ ലോക ടൂറിസം മാപ്പിൽ ഇടം നേടാൻ സഹായിച്ചു. കുമരകത്ത് താജ് ഹോട്ടലിൽ വാജ്പേയി എത്തുമ്പോൾ മറ്റ് വമ്പൻ റിസോർട്ടുകളോ ഹോട്ടലുകളോ ഇവിടെ ഉണ്ടായിരുന്നില്ല.. പിന്നാലെ ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും കുമരകത്തേക്ക് ഒഴുകി. നിലവിൽ നക്ഷത്ര പദവിയുള്ളവ ഉൾപ്പെടെ നാൽപതോളം ഹോട്ടലുകളാണ് കുമരകത്ത് നിറഞ്ഞു നിൽക്കുന്നത്. ഒപ്പം മുന്നൂറോളം വഞ്ചിവീടുകളും.
Jan 12, 2024
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിസർവ് ബാങ്കിന്റെ ഒരു പരസ്യം പത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണത്തിൽ ഭാഗമാകൂ എന്നാണ് പരസ്യം. ചിലർക്കെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇതിനുള്ള ക്ഷണം ഇമെയിൽ/മെസേജ് ആയും എത്തിയിട്ടുണ്ടാകും. കറൻസികളുടെ ചരിത്രത്തിലെ നിർണായക ചുവടുവയ്പ്പിലേക്കുള്ള ക്ഷണമാണിത്. 2022 നവംബറിൽ 13 നഗരങ്ങളിലായി നടന്ന ഡിജിറ്റൽ കറൻസി പരീക്ഷണമാണ് നിലവിൽ രാജ്യത്ത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്. ഇനിയെന്താണ് ഈ ഡിജിറ്റൽ കറൻസിയെന്ന് വിശദമായി നോക്കാം.
Oct 13, 2023
ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?
Mar 14, 2023
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളം, അതാണു വാഗ്നർ ഗ്രൂപ്പ്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്തും റഷ്യൻ ശതകോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷിനാണു തലവൻ. ‘പുടിന്റെ ഷെഫ്’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. നേരത്തേ ക്രെംലിനിലെ കേറ്ററിങ് ജോലികളുടെ ചുമതല ഇയാൾക്കായിരുന്നു. യുദ്ധമുഖത്തുള്ള യുക്രെയ്നിൽ മാത്രം വാഗ്നർ കൂലിപ്പട്ടാളം അരലക്ഷത്തോളം വരുമെന്നാണ് യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇവരിലേറെയും പരിചയസമ്പന്നരായ മുൻസൈനികരാണ്. 2015 മുതൽ വാഗ്നർ കൂലിപ്പട്ടാളം സിറിയയിലും സർക്കാർസേനയ്ക്കൊപ്പമുണ്ട്. എക്സ്പ്ലെയ്നർ വിഡിയോ കാണാം.
Jun 10, 2022
രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ മോഡൽ കറൻസി നോട്ടുകളുടെ ഡിസൈന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്പറേഷന് ഓഫ് ഇന്ത്യയും ഐഐടി ഡല്‍ഹിയിലെ പ്രഫസർ ദിലീപ് ടി. ഷഹാനിക്ക് പരിശോധനയ്ക്കായി അയച്ചുവെന്ന റിപ്പോർട്ടിൽനിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അങ്ങനെ, വലിയൊരു ഇടവേളയ്ക്കു ശേഷം, കറൻസി നോട്ടിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം വീണ്ടും ചർച്ചാ വിഷയമായി. കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോയെന്നു പോലും ചർച്ചകളുണ്ടായി. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയ ആർബിഐ കറൻസികളിൽ ഗാന്ധി ചിത്രം അതേപടി തുടരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പക്ഷേ കറൻസികളിൽ പുതിയ തരം ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമോയെന്ന ചോദ്യത്തിന് ആർബിഐ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. അതിന്മേൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും പങ്കുണ്ടോ? എന്താണ് ഇപ്പോൾ ഇത്തരമൊരു ചർച്ച ഉയർന്നു വരാൻ കാരണം? ഇതിനു മുൻപും ഗാന്ധിയുടെ ചിത്രം സംബന്ധിച്ച വിവാദം ഉയർന്നുവന്നിട്ടുണ്ടോ? 25 വർഷം മുൻപാണ് ആദ്യമായി ആർബിഐ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾ നിരവധി പേരുണ്ടായിട്ടും ഗാന്ധിജിയുടെ ചിത്രം മാത്രം കറൻസികളിൽ ഉൾപ്പെടുത്തിയതിനെതിരെ അന്ന് ചോദ്യങ്ങളും ഉയർന്നു.
Jan 21, 2024
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാനാകും. പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയിലേക്ക്...
Jan 19, 2024
ചിറകുള്ള കുതിരയാണ് ഗ്രീക്ക് പുരാണത്തിലെ പെഗസസ്. തലയിൽ നിറയെ പാമ്പുകളുള്ള മെഡൂസയെന്ന മറ്റൊരു ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ രക്തത്തിൽനിന്നാണ് പെഗസസിന്റെ ജനനം. ദൈവങ്ങളുടെ കൂട്ടാളിയായി ഗ്രീക്ക് പുരാണത്തിലും മാന്ത്രിക നോവലുകളിലും പെഗസസിനെ കാണാം. എന്നാൽ പെഗസസ് എന്നു പേരുള്ള സ്പൈവെയർ അടുത്തുകാലത്ത് വാർത്തയിൽ നിറഞ്ഞത് സ്വന്തം രാജ്യത്തെ പൗരന്മാരെ വിശ്വാസമില്ലാത്ത ഭരണാധികാരികളുടെ കൂട്ടാളിയായാണ്. ഭീകരതയും കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ആയുധമെന്ന പേരിൽ, സർക്കാർ സംവിധാനങ്ങൾ അവരുടെ പൗരന്മാരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാൻ ഉപയോഗിക്കുന്ന ‘ടൂൾ’ ആയി മാറിയതോടെ െപഗസസ് എന്ന പേര് കുപ്രസിദ്ധമാവുകയായിരുന്നു. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ് ടെക്നോളജി കമ്പനിയാണ് ഈ കുത്തക സ്പൈവെയറിനു പിന്നിൽ. നിവ് കാർമി, ഒമ്രി ലാവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ്യങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുന്ന എൻഎസ്ഒയുടെ സ്പൈവെയറുകൾ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഉപയോഗിക്കുന്നെന്ന വെളിപ്പെടുത്തലോടെയാണ് ആശങ്കകളുയർന്നത്. 2024 ജനുവരി ആദ്യവാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട ഫൊറൻസിക് റിപ്പോർട്ടിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പെഗസസ് പ്രോജക്ടിന്റെ ഭാഗമായി ചോർത്തപ്പെട്ടിട്ടുണ്ടെന്ന വെളിപ്പടുത്തലോടെയാണ് ഒരിടവേളയ്ക്കു ശേഷം ഈ പേര് വീണ്ടും ചർച്ചകളിൽ വന്നത്.
Jan 18, 2024
ലക്ഷദ്വീപ് ടൂറിസം വികസനം സജീവ ചർച്ചയാകും മുൻപു തന്നെ കൊച്ചിയിൽ നിന്ന് ഒരു ‘സൂപ്പർ ഹൈവേ’ ദ്വീപുസമൂഹങ്ങളിലേക്ക് വെട്ടാൻ തുടങ്ങിയിരുന്നു. 2020ൽ 1000 ദിവസത്തെ ലക്ഷ്യംവച്ച് പണിത ആ സൂപ്പർ ഹൈവേ, കൊച്ചിയിൽനിന്നു ലക്ഷദ്വീപിലേക്കുള്ള സബ് മറൈൻ ഒപ്റ്റിക്കൽ കേബിൾ പദ്ധതിയാണ്. ലക്ഷദ്വീപിന്റെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് കണക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 ദ്വീപുകളെ ചുറ്റി 1944 കിലോമീറ്റർ നീളുന്ന ഒരു വമ്പൻ ‘ഇൻഫർമേഷൻ സൂപ്പർ ഹൈവേ’. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ? ലക്ഷദ്വീപിലെ ജനജീവിതത്തെയും ടൂറിസത്തെയും ഇതെങ്ങനെ സഹായിക്കും?
May 28, 2023
‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല.
May 27, 2023
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
May 25, 2023
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
May 23, 2023
സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.
May 18, 2023
വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രികൾക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്?
May 17, 2023
ലോകം കീഴടക്കാൻ നല്ല ആയുധം പുഞ്ചിരിയാണ്. കാലങ്ങളായുള്ള പഴഞ്ചൊല്ലാണിത്. എന്നാൽ നേരെ എതിർ സ്വഭാവമുള്ള ചിലരാണ് അടുത്ത കാലത്ത് ലോകം കീഴടക്കിയത്. സ്ഥിരം സ്വഭാവം കോപം. പേരിൽ തന്നെയുണ്ട് കോപം. കാലില്ല. പക്ഷേ തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകളുണ്ട്. ‘ആംഗ്രി ബേഡ്സ്’ എന്ന ദേഷ്യക്കാരായ പക്ഷിക്കൂട്ടം. സ്വഭാവം ദേഷ്യമാണെങ്കിലും അവർ കീഴടക്കിയത് കുട്ടികളെയാണ്. കുട്ടികളുടെ കൂട്ടുകാരായ കിളിക്കൂട്ടത്തിന്റെ കൂട്ടിൽ നിന്ന് ചില വാർത്തകൾ പുറത്തു വരുന്നു. കിളിക്കൂട്ടത്തെ ചിലർ വിറ്റു. മറ്റു ചിലർ വാങ്ങി. എല്ലാവർക്കും ഇനി അറിയേണ്ടത് ഒറ്റക്കാര്യം. അരുമക്കിളികൾക്ക് എന്തു സംഭവിക്കും.
May 16, 2023
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു. പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം.
May 7, 2023
ചിട്ടയോടെ വെള്ളമൊഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേടുപാടൊന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പോലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതോടെ അവിടം ബുദ്ധവിഹാരമായി മാറി
Apr 28, 2023
ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി. ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്.
Apr 26, 2023
‘വടപാവ്’ പേരു കേട്ടാൽ തന്നെ വായിൽ വെള്ളമൂറും. ഈ വടപാവുകളും മുംബൈയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മുംബൈ നഗരം ലോകത്തിനു സമ്മാനിച്ച രുചിവിസ്മയമാണ് വടപാവ്, ബോംബെ ബർഗർ എന്നും ഈ വിഭവം അറിയപ്പെടുന്നു. ടേസ്റ്റ് അറ്റ്ലസ് തയ്യാറാക്കിയ, ലോകത്തിലെ ഏറ്റവും മികച്ച 50 സാൻവിച്ചുകളുടെ പട്ടികയിൽ പതിമൂന്നാമത് എത്തിയിരിക്കുകയാണ് ഈ കുഞ്ഞൻ വിഭവം. ലോകമെമ്പാടുമുള്ള പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുന്ന സംരംഭമാണ് ടേസ്റ്റ് അറ്റ്ലസ്. ടോംബിക് അല്ലെങ്കിൽ ഗോബിത്ത് കേബാബ് എന്ന ടർക്കിഷ് വിഭവമാണ് ഇവരുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. വെജിറ്റേറിയൻ വിഭവങ്ങളിൽ ഒന്നാം സ്ഥാനവും വടാപാവിനു തന്നെയാണ്.
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
Apr 25, 2023
നിനച്ചിരിക്കാതെ ഒരു വഴി വന്നു വിളിച്ചു ചോദിച്ചു. ബെംഗളൂരുവിലേക്ക് ഒരു യാത്രയായാലോ എന്ന്. ക്ഷണിച്ചത് നിലമ്പൂരിൽനിന്നു തുടങ്ങി മൈസൂരുവിനെ തൊട്ട് ബെംഗളൂരുവിലെത്തുന്ന വഴിത്താരയായിരുന്നതിനാൽ നിരസിക്കാനായില്ല. കാരണം അതു വെറുമൊരു ഡ്രൈവ് അല്ല, വിരാട് കോലിയുടെ കവർ ഡ്രൈവ് പോലെ മനോഹരമായ ഡ്രൈവ് ആണെന്നറിയാമായിരുന്നു. നിലമ്പൂരിൽനിന്നു പുറപ്പെട്ട്, നാടുകാണി ചുരത്തിലെ തണുത്ത കാറ്റും മുതുമല, ബന്ദിപ്പുർ കടുവാസങ്കേതങ്ങളുടെ വന്യസൗന്ദര്യവും ആസ്വദിച്ച്, മൈസൂരുവെന്ന രാജനഗരത്തെയും തൊട്ട് ബെംഗളൂരുവിലെത്തുന്ന കിടിലൻ ഡ്രൈവ്. നേരത്തേ പല തവണ പ്ലാനിട്ടിട്ടും ബെംഗളൂരുവിന്റെ ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. വിക്ഷേപണത്തറയിൽത്തന്നെ കത്തിപ്പോകാനായിരുന്നു ആ പ്ലാനുകൾക്ക് യോഗം. എന്നാൽ ഇത്തവണത്തെ വിക്ഷേപണം വിജയമായി.
Apr 23, 2023
ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.
Apr 21, 2023
10 മീറ്ററിൽ താഴെ മാത്രം നീളമുള്ള വഞ്ചി. കടൽത്തിരയ്ക്കൊപ്പം നിരന്തരം ഒഴുകുന്ന വഞ്ചിയിൽ ഒരു നിമിഷാർധം പോലും, കരയിൽനിൽക്കും പോലെ ഉറപ്പിച്ചു കാലുകുത്താനാവില്ല. ഇളകിമറിയുന്ന കടലും അതിൽ ഇളകിയാടുന്ന വഞ്ചിയും. കഴിഞ്ഞ 228 ദിവസങ്ങളായി കമാൻഡർ അഭിലാഷ് ടോമി എന്ന മലയാളി നാവികൻ കാലു കുത്തിനിൽക്കുന്നത് ഇവിടെയാണ്. പകലും രാത്രിയും അഭിലാഷിന്റെ ബോധമണ്ഡലങ്ങളിലൂടെ, കരകാണാക്കടലിൽ ഉദിച്ചും അസ്തമിച്ചും കടന്നു പോകാൻ തുടങ്ങിയിട്ടും ഇത്രയും ദിവസങ്ങളായി. ചുറ്റിനും കടൽനീലയല്ലാതെ ഒരു കര കണ്ടത് ഇതിനിടെ രണ്ടോ മൂന്നോ തവണ. മനുഷ്യരെ കുറച്ചകലെയെങ്കിലും കണ്ടതും അത്ര തന്നെ! ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായികവിനോദങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മുൻ ഇന്ത്യൻ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ അവസ്ഥയാണിത്. ഏകാന്തതയുടെ പാരമ്യത്തിൽ, ഒരാളുടെയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും മത്സരം തുടങ്ങിയ ഫ്രാൻസിലെ ലെ സാബ്ലെ ദെലോനിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
Apr 19, 2023
2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.
Apr 16, 2023
ശാന്തൻപാറ– ചിന്നക്കനാൽ– മൂന്നാർ മേഖലയിലെ പേടിസ്വപ്നമാണ് കാട്ടാനകൾ. രാത്രി കാലങ്ങളിൽ കൊല്ലം– ധനുഷ്കോടി ദേശീയ പാതയിലൂടെയും ഇടറോഡുകളിലൂടെയും പോകുന്ന വാഹനങ്ങൾക്കു നേരെ ഏതു നിമിഷവും അവ പാഞ്ഞടുത്തേക്കാം, ഭക്ഷണ സാധനങ്ങൾക്കായുള്ള തിരച്ചിലിനിടെ ഏതുവീടു തകർത്തേക്കാം. രാത്രിയായാൽ ആനഭീതിയിലാണ് ഈ മേഖല. ‘വിവാദപുരുഷൻ’ അരിക്കൊമ്പനാണ് കൂട്ടത്തിൽ ഏറ്റവും അക്രമകാരി. ഇതുവരെ 7 പേരുടെ ജീവനെടുത്തു. 6 പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനു ചക്കകളിലാണു നോട്ടം. വീടുകൾ തകർക്കാറില്ല. കൃഷിസ്ഥലത്ത് അതിക്രമിച്ചു കയറി വിളകൾ ഭക്ഷിച്ചശേഷം കടന്നുകളയുന്ന മുറിവാലൻ കൊമ്പൻ ആളത്ര അപകടകാരിയല്ല. കാടുകളിലൂടെയും റോഡുകളിലൂടെയും മദിച്ചു നടക്കുകയും ഭക്ഷണം തേടി ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്ത ഈ കൊമ്പൻമാരുടെ പല ചിത്രങ്ങളും ഫ്രെയ്മിൽ പതിഞ്ഞിട്ടുണ്ട്. മലയാള മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾഡ് പകർത്തിയ ചിത്രങ്ങളിലൂടെ..
Apr 14, 2023
പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള് അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി രു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി.
മലയാളിയുടെ ഐശ്വര്യ വിഷുക്കണിക്കായി മലപ്പുറം മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്ന് ഇത്തവണ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമടക്കം പോയത് 120 ടൺ കണിവെള്ളരി. പച്ചക്കറിയൊക്കെ പുറത്തു നിന്നല്ലേ കേരളത്തിലേക്ക് വരുന്നതെന്ന് ചോദിക്കുന്നവർക്കു മുന്നിലാണ് ഈ തനിനാടൻ വെള്ളരി വിപ്ലവം. സ്വർണത്തിളക്കവും മുഴുപ്പുമുള്ള കരിഞ്ചാപ്പാടി വെള്ളരിക്ക് മറുനാടൻ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. കോഴിക്കോട് ഭാഗത്ത് ഉരുണ്ട സ്വർണവെള്ളരിയ്ക്കാണ് പ്രിയമെന്നതൊഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കരിഞ്ചാപ്പാടി വെള്ളരിക്ക് ആവശ്യക്കാരേറെയുണ്ട്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളിലായി 2 കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്.
‘‘ഇന്ത്യൻ മാമ്പഴം കഴിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു’’– 2006ൽ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഈ വാക്കുകൾ കേവലം ഒരു ‘മാമ്പഴക്കൊതി’യിൽ നിന്നുണ്ടായതല്ല. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. അതായത്, ബുഷ് ഇന്ത്യയിലെത്തിയ സമയത്ത് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതി നിർത്തിവച്ചിട്ട് രണ്ടു ദശകം പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെയായിരുന്നു ബുഷിന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വക മാമ്പഴ വാഗ്ദാനം. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മാമ്പഴ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം നീങ്ങി. വിലക്ക് മാറിയതിനു പിന്നാലെ, അൽഫോൻസ, കേസരി മാമ്പഴങ്ങൾ അമേരിക്കൻ മണ്ണിലെത്തി. ഇത് ‘മാമ്പഴ നയതന്ത്ര’ത്തിന്റെ കാര്യം. ഇന്ത്യയിലിപ്പോൾ മാങ്ങയുടെ സീസണാണ്. ലോകത്തെ ഏറ്റവും വലിയ മാങ്ങാ ഉത്പാദക രാജ്യമാണ് ഇന്ത്യ. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന മാങ്ങയുടെ 40 ശതമാനവും ഇവിടെ നിന്നാണ്. മാങ്ങയുടെ ഡസൻ കണക്കിന് ഇനങ്ങളുമുണ്ട് ഈ രാജ്യത്ത്, പാലക്കാട് മുതലമടയിൽ മാത്രം 40–ഓളം ഇനങ്ങളുണ്ടെന്നാണ് കരുതുന്നത്. എന്നാൽ അതിവിശിഷ്ടമായ ചില ഇനങ്ങൾ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? അതെ എന്നു വേണം കരുതാൻ. അത്തരമൊരവസ്ഥയാണ് ‘നൂർജഹാന്’ സംഭവിക്കുന്നത്. എന്താണ് ഈ നൂര്‍ജഹാന്റെ പ്രത്യേകത? അതിന്റെ ‘ഭാവി’യോർത്ത് എന്തുകൊണ്ടാണ് ഇന്ത്യയിപ്പോൾ ആശങ്കപ്പെടുന്നത്? മാമ്പഴ നയതന്ത്രത്തോടു ചേർന്നുനിന്ന് ഒരന്വേഷണം...
ശിൽപി വി.സുബ്രമണ്യം ആചാര്യലുവാണു ഈ ശിൽപം കൊത്തിയെടുക്കാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ഭാരതി ശിൽപകലാ കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. കല്ലു പൊട്ടിച്ചെടുത്തു ശിൽപമുണ്ടാക്കുകയാണു സാധാരണ ചെയ്യുന്നത്. കാരണം ശിൽപം പൊട്ടാതെ കൊണ്ടുപോകുക എളുപ്പമല്ല. എന്നാൽ ഹനുമാൻ ശിൽപത്തിനു 35 അടിയാണ് ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണ് അത് ഉറപ്പിക്കേണ്ടത്.അതുകൊണ്ടുതന്നെ കല്ല് എടുത്തു കൊണ്ടുവന്നു കൊത്തിയെടുക്കുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്ലഗഡിയിലെ കല്ലുകൾ പരിശോധിച്ചു പ്രത്യേക സ്ഥലം കണ്ടെത്തി. വലിയ ട്രെയ്ലർ ലോറി എത്താവുന്നതാകണം സ്ഥലം. കാരണം പ്രതിമ നേരെ ക്രെയിനിലെടുത്തു ലോറിയിൽ വയ്ക്കണം.
Apr 12, 2023
ബ്രഹ്മപുരം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തി നേടുന്ന സമയത്താണ് സിദ്ധാർഥ ഹാൻഡേ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിന് കുമരകത്ത് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജി20യിലെ താരമായി. ഒരു പക്ഷേ സിദ്ധാർഥ് ഹാൻഡേ എന്ന പേരിനേക്കാളും കബാഡിവാല എന്ന പേരായിരിക്കും കൂടുതൽ പരിചിതം. ലോകത്തിന് മാലിന്യ സംസ്കരണത്തിന് മാതൃക കാണിച്ച സ്റ്റാർട്ടപ് ഉടമയാണ് സിദ്ധാർഥ് ഹാൻഡേ. മാലിന്യ സംസ്കരണം കീറാമുട്ടിയായി ലോകത്തെ പലരാജ്യങ്ങളെയും വലയ്ക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചാണ് സിദ്ധാർഥ് ഹാൻഡേ പറയുന്നത്. കൈനിറയെ കാശ് വാരാനുള്ള അവസരമാണ് മാലിന്യ സംസ്കരണ രംഗമെന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം. ജി20 ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഉപസമ്മേളനങ്ങളിൽ സിദ്ധാർഥ് ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ജി20 പോലുള്ള വേദിയിൽ സിദ്ധാർഥിന് പ്രസംഗിക്കാൻ കിട്ടിയ അവസരം ഈ വിഷയത്തിന്റെ പ്രാധാന്യവും പരിഹാരത്തിനായി ലോകം എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനവുമായി. മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന കബാഡിവാലാ കണക്ടിന്റെ സ്ഥാപക സിഇഒയായ സിദ്ധാർഥ് (35) ഇതിനോടകം വിവിധ രാജ്യങ്ങൾക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾക്കും വേണ്ടി മാലിന്യ സംസ്കരണത്തിന്റെ ഡേറ്റ മാപ്പിങ് തയാറാക്കി നൽകിയിട്ടുണ്ട്. 2016ൽ 33 ലക്ഷം രൂപയുടെ ഗ്രാൻഡുമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ കബാഡിവാലാ കണക്ട് ഈ വർഷം 8 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിന് ഡേറ്റ മാപ്പിങ് തയാറാക്കി നൽകാൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ശരിയായ ഡേറ്റ ഉണ്ടാകുന്നത് പ്രശ്നപരിഹാരത്തിന് നയരൂപീകരണം നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം മലയാള മനോരമ പ്രീമിയത്തോടു പറഞ്ഞു. സിദ്ധാർഥിന്റെ വാക്കുകളിലേക്ക്...
Apr 8, 2023
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി. കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?
എൻജിനീയറിങ് പഠനം പൂർത്തിയാക്കിവരുടെ ജോലി തേടൽ ഹബ്ബുകളിലൊന്നാണ് ഒട്ടേറെ നിർമാണശാലകൾ പ്രവർത്തിക്കുന്ന ചെന്നൈ ശ്രീപെരുംപുത്തൂരും സമീപ പ്രദേശങ്ങളും. പൊള്ളുന്ന വെയിൽ വകവയ്ക്കാതെ ചെറുതും വലുതുമായ പ്ലാന്റുകളുടെ മുന്നിൽ നിലയുറപ്പിക്കുന്ന ബിരുദധാരികളെ ദിവസേന ഇവിടെ കാണാം. കേരളത്തിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്. ഈ കമ്പനികളിലെ തൊഴിലവസരങ്ങൾ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ മാസങ്ങളോളം സജീവമായി തന്നെ നിൽക്കും. അപേക്ഷ അയച്ചവരും അഭിമുഖം നേരിട്ടവരും പിന്നീട് ഫലത്തിനായി ചോദിച്ചാൽ മറുപടി ഇത്രമാത്രം; ‘പിന്നാലെ അറിയിക്കാം’. ഈ മറുപടിയും മാസങ്ങളോളം തുടരും. ഒരു ഉദാഹരണം മാത്രമാണിത്. മാസങ്ങളോളം ഓൺലൈൻ സൈറ്റുകളിൽ ആക്ടീവായി നിൽക്കുന്ന ഇത്തരം വ്യാജ ജോലി അറിയിപ്പുകൾ യുഎസിൽ നിന്ന് കടൽ കടന്ന് ഇന്ത്യയിലുമെത്തിയിട്ടുണ്ട്. ഇതിൽ കുടുങ്ങുന്ന ഉദ്യോഗാർഥികളും ഒട്ടേറെ. എന്താണ് ഗോസ്റ്റ് ജോബ്? വ്യാജ ജോലി അറിയിപ്പു നൽകിയാൽ മെച്ചമുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെ? വിശദമായി പരിശോധിക്കാം.
Apr 7, 2023
അനുഭവം, വികാരം, സതീർഥ്യർ, സഖി- അവ ചേരുമ്പോൾ ഭക്ഷണവും പാനീയവും വേറെ തലത്തിലേക്ക് ഉയരും. കോഫി മെഷീനുകൾ ഇഷ്ടമല്ല. മാസ് പ്രൊഡക്ഷനേക്കാൾ ഹാൻഡ് ക്രാഫ്റ്റിങ് പ്രിയം. മനുഷ്യ സ്പർശമില്ലാതെ കലയുണ്ടാവില്ല. കാപ്പിയുണ്ടാക്കുന്നത് കലയാണ്, ബാരിസ്റ്റ കലാകാരനാണ്. നീളൻ കപ്പിനോട് പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും ഭ്രമമുണ്ട്. ലാർജ്-എക്സ്ട്രാ ലാർജ് കാപ്പി നടന്നു കുടിക്കുന്നവരെ ഇറ്റലിക്കാർ കളിയാക്കും. എക്സ്പ്രസോ, അമേരിക്കാനോ, കപ്പുച്ചിനോ, മോക്ക, ലാറ്റെ എന്നിങ്ങനെ കാപ്പിയുടെ ആധുനിക വൈജാത്യങ്ങളുടെ ഉടമസ്ഥാവകാശം അസൂറികൾ അവകാശപ്പെടുന്നുണ്ട്. ചെറിയ സ്ട്രോങ് ഷോട്ടുകൾ ഇഷ്ടം, അല്ലാത്തതെന്തും അവർക്ക് പച്ചവെള്ളം.
Apr 5, 2023
വർധിച്ച ജനപ്രീതി മൂലം 12 വർഷം ഷോ തുടർന്നു, ആകെ 1000 എപ്പിസോഡ്. നേടിയ കാണികളെ ഗാരി പുതുതായി തുടങ്ങിയ ഡിജിറ്റൽ/ കോൺടന്റ് മാർക്കറ്റിങ് ബിസിനസിലേക്ക് പറിച്ചു നട്ടു. വീഞ്ഞു കച്ചവടം അവസാനിപ്പിച്ച് മറ്റൊരു കമ്പനി തുടങ്ങി- ബിസിനസ് കോച്ചിങ്, കീനോട്ട് സ്പീക്കിങ്, കോർപറേറ്റ് ഭീമന്മാരുടെ സോഷ്യൽ മീഡിയ മാനേജ്മെന്റ്. ഇപ്പോൾ മില്യനെയർ, യുവ സംരഭകരുടെ രോമാഞ്ചം. ഒരു വൈൻ ബോട്ടിലിൽ നിന്നുമാണ് ഗാരി വെയ്നർചക്ക് കച്ചവട സാമ്രാജ്യം പടുത്തുയർത്തിയത്. പഴയൊരു ബ്ലോഗ് പോസ്റ്റിൽ വീഞ്ഞ് രുചിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചിത്രസഹിതം വിവരിച്ചിട്ടുണ്ട് അദ്ദേഹം. മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം- നിറം, മണം, വികാരം. വീഞ്ഞു രുചിക്കുന്നത് ജീവിതലക്ഷ്യമായി സ്വീകരിച്ച ഒരു കൂട്ടം ആളുകളുണ്ട്. രുചിച്ചുനോക്കി വീഞ്ഞിന്റെ ‘ജന്മസ്ഥലം’പോലും കൃത്യമായി പ്രവചിച്ചുകളയുന്നവർ!
ഒട്ടവ ജയിലിലെ കുടുസ്സു മുറിയിലെ കറുത്ത മരക്കസേരയിൽ അവർ ഗാരി ഗിൽമോറിനെ ബന്ധിച്ചു. കറുത്ത തുണികൊണ്ട് തല മൂടി. ഉടുപ്പിൽ ഗാരിയുടെ ഹൃദയത്തിൽ വെളുത്ത അടയാളം സ്ഥാപിച്ചു. തന്റെ മുന്നിലെ ഭിത്തിയിൽ 5 സുഷിരങ്ങൾ ഗാരി കണ്ടു. അവയിലൂടെ തന്നെ ഉന്നം വയ്ക്കുന്ന 5 റൈഫിളുകളും. തന്റെ അന്ത്യം അടുത്തുവെന്ന് ഗാരി തിരിച്ചറിഞ്ഞു. ‘‘ലെറ്റ്സ് ഡു ഇറ്റ്’’. അതായിരുന്നു ഗാരിയുടെ അവസാന വാക്കുകൾ. ഗാരിയെ ലക്ഷ്യമിട്ട തോക്കുകളിൽ ഒന്നിൽ വെടിയുണ്ട ഇല്ലായിരുന്നു. പരമ്പരാഗത നിയമം നിഷ്കർഷിച്ചതു പോലെ. യുഎസിൽ 1977ൽ നടന്ന ആ വധശിക്ഷ പൂർത്തിയായപ്പോൾ ഗാരി ഗിൽമോർ എന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചരിത്രത്തിലേക്കും കടന്നു. ക്രൂരമായ കൊലപാതക കേസിൽ ഗാരി ഗിൽമോറിനെ കോടതി തൂക്കിക്കൊല്ലാനാണ് വിധിച്ചത്. എന്നാൽ തന്നെ തൂക്കിക്കൊല്ലരുതെന്നും പകരം വെടി വച്ചു കൊല്ലണമെന്നും ഗാരി ഗിൽമോർ ആവശ്യപ്പെടുകയായിരുന്നു. ഗാരിയുടെ വധശിക്ഷ കഴിഞ്ഞ് 46 വർഷം കഴിഞ്ഞു. എന്നാൽ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ തൂക്കുകയറിനു പകരം വധശിക്ഷ നടപ്പാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സൂപ്രീം കോടതി അടുത്തിടെ നിർദേശം നൽകി. യുഎസിൽ ഐഡഹോ അടക്കമുള്ള സ്റ്റേറ്റുകൾ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കു പകരം വെടിവച്ചു കൊല്ലാൻ പ്രത്യേക നിയമം പാസാക്കി. അതേ സമയം സിയറ ലിയോൺ, കസഖ്സ്ഥാൻ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ എന്നീ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി. മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് വധശിക്ഷയുടെ ചരിത്രത്തിനും. വധശിക്ഷ നില നിർത്തണോ എന്നും യാതന കുറച്ച് എങ്ങനെ നടപ്പാക്കാമെന്നും ചർച്ചയും തർക്കവും തുടരുന്നു.
Apr 4, 2023
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 16–ാം സീസണിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ വീതം പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ, ശ്രദ്ധേയ പ്രകടനങ്ങളുമായി ഓപ്പണർമാരുടെ
ഭാവിയിൽ ബഹിരാകാശത്തു നിന്നു നോക്കുന്നവർക്കു ഭൂമിയെ ‘നീല ഗ്രഹം’ ആയി കാണാനാകുമോ? ഭൂമിയിൽനിന്ന് 450–600 കിലോമീറ്റർ മുകളിലേക്കു പോകുമ്പോൾ ഒരു ലക്ഷത്തിലധികം ഉപഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്ന ഭ്രമണപഥമാകും അടുത്ത ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ കാണാനാകുക. ഉപഗ്രഹ ഇന്റർനെറ്റിനു വേണ്ടിയുള്ള കോർപറേറ്റ് മത്സരം കനക്കുമ്പോൾ, ഉപഗ്രഹ യുദ്ധങ്ങൾ സമീപഭാവിയിൽ തന്നെ സംഭവിച്ചേക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക. ഭൂസ്ഥിര ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഭൂമിയിലെ റിസീവറുകൾ വഴി ഇന്റർനെറ്റ് ലഭ്യമാകുന്നതിലെ വേഗം വർധിപ്പിക്കാൻ, താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്– ലിയോ) ഉപഗ്രഹങ്ങളെ കൂട്ടമായി വിക്ഷേപിച്ച് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യൻ വ്യവസായിയും എയർടെൽ ഉടമയുമായ സുനിൽ ഭാർതി മിത്തൽ നേതൃത്വം നൽകുന്ന ബ്രിട്ടിഷ് കമ്പനി വൺവെബ്, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് തുടങ്ങിയവ. ഇതിൽ, വൺവെബിന്റെ ആദ്യ തലമുറ (ജനറേഷൻ 1) ഉപഗ്രഹ നിര പൂർത്തിയായിക്കഴിഞ്ഞു. 618 ഉപഗ്രഹങ്ങളാണ് വൺവെബ് ലിയോയിൽ എത്തിച്ചത്. അതിൽ അവസാനത്തെ 36 എണ്ണം ഉൾപ്പെടെ 72 ഉപഗ്രഹങ്ങൾ ലിയോയിൽ എത്തിച്ചത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ്. ഇന്ത്യയുടെ ബാഹുബലി എന്നറിയപ്പെടുന്ന ഭീമൻ റോക്കറ്റ് എൽവിഎം3 ആണ് 72 ഉപഗ്രഹങ്ങളെയും വിജയകരമായി വിക്ഷേപിച്ചത്. ഇതിലൂടെ ഇസ്റോയ്ക്കു ലഭിച്ചത് ഏകദേശം 1100 കോടി രൂപയുടെ വരുമാനമാണ്– 137 ദശലക്ഷം ഡോളർ. ഇന്ത്യൻ ബാഹുബലിയുടെ സാധ്യതകൾ എന്തൊക്കെ? ബഹിരാകാശത്തിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ‘ബാഹുബലി’ കരുത്തു പകരുന്നത് എങ്ങനെ? വിശദമായി
Apr 1, 2023
എട്ടാം ഫോർമുല വൺ കിരീടം ചൂടി മൈക്കൽ ഷൂമാക്കറെ മറികടക്കാൻ ലൂയിസ് ഹാമിൽട്ടനു കഴിയുമോ? 2022 സീസണിൽ ഒരു ജയം പോലും കുറിക്കാനായില്ല ഹാമിൽട്ടന്. പുതിയ സീസണിലും കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. നിലവിലെ മെഴ്സിഡീസിന്റെ നിലവാരം ഹാമിൽട്ടനു പ്രതീക്ഷ നൽകുന്നതുമല്ല. മെഴ്സിഡീസിനൊപ്പം എട്ടാം കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ആരാധകർക്കുമില്ല. അടുത്തൊന്നും രക്ഷപ്പെടാനുള്ള ലക്ഷണമില്ല ടോട്ടോ വോൾഫിന്റെ ടീം. കുറച്ചുകൂടി കരുത്തുള്ള ടീമിലേക്കു കൂടുമാറിയാൽ ഹാമിൽട്ടന് എട്ടാ കിരീടവും ലോക റെക്കോർഡും ഒരുപക്ഷേ സ്വന്തമാക്കാനായേക്കും. 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ കഴിയുന്നതോടെ ഹാമിൽട്ടനു പുത്തൻ മേച്ചിൽപുറങ്ങൾ തേടാം.
ഏപ്രിൽ ഫൂളിന്റെ പേരിൽ ഏപ്രിൽ മാസത്തെ ചെറുതാക്കാൻ പറ്റുമോ? കണക്കറിയുന്നവർ സമ്മതിക്കില്ല. സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് ഏപ്രിൽ. ഓരോ വർഷവും ഏപ്രിൽ മുതൽ എത്ര രൂപ അധികം നഷ്ടം? ഇതാണ് നികുതിദായകരുടെ മനസ്സിലെ ആധി. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന നികുതിയും സാമ്പത്തിക രംഗത്തെ മറ്റു മാറ്റങ്ങളും പ്രാബല്യത്തിൽ വരുന്നതും ഏപ്രിൽ ഒന്നു മുതൽ. ബജറ്റിൽ ആദായ നികുതിക്ക് എന്തു മാറ്റം? ഇതാണ് നികുതിദായകരുടെ ചോദ്യം. എന്നാൽ ഇതൊന്നും കൊച്ചു സംസ്ഥാനമായ സിക്കിന് പ്രശ്നമല്ല. കാരണം സിക്കിംകാർക്ക് ആദായ നികുതി നൽകേണ്ട. അവിടെയുള്ളവർക്ക് ആദായം ഇല്ലാത്തതല്ല കാരണം. വലുപ്പം കുറവാണെങ്കിലും സിക്കിമിന് ചില പ്രത്യേക അവകാശങ്ങളുണ്ട്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള തീയതിയും ഇവിടെ പ്രശ്നമില്ല. അവർക്ക് പാൻ കാർഡും വേണ്ട. ജനങ്ങൾ സർക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ലാത്ത, നിക്ഷേപങ്ങള്‍ക്കും മറ്റ് ഇടപാടുകൾക്കും പാൻ കാർഡ് വിവരങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. പല വിധത്തിലും സിക്കിമിനെ രാജ്യത്തെ നികുതി ഘടനയിലേക്ക് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും മാറിമാറി വന്ന സർക്കാരുകൾ നിലവിലുള്ള സാഹചര്യം തുടർന്നു പോകാനാണ് തീരുമാനിച്ചത്. സിക്കിമിന്റെ തന്ത്രപരമായ സ്ഥാനവും അതിലൊരു കാരണമാണ്.
Mar 30, 2023
1924 ഒക്ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...
Mar 29, 2023
കടൽച്ചുഴി പോലെയാണ് ചില പുസ്തകപ്പുറംചട്ടകൾ. വായനപ്രേമിയെ വലിച്ചടുപ്പിച്ച് പുസ്തകത്തിന്റെ ആഴങ്ങളിലേക്കു പ്രലോഭിപ്പിക്കുന്നവ. പുസ്തകത്തിന്റെ മുഖവും മുദ്രയുമാണ് എന്നതുകൊണ്ടുതന്നെ പുറംചട്ടകളുടെ രൂപകൽപന പലപ്പോഴും ഒരു സ്വതന്ത്ര കലാരചനയോളം ശ്രദ്ധയും പ്രതിഭയും ആവശ്യപ്പെടുന്നുണ്ട്. ചിത്രകാരനായ അരുൺ ഗോകുൽ യാദൃച്ഛികമായാണ് പുസ്തകങ്ങളുടെ കവർ രൂപകൽപനയിലേക്കെത്തിയത്. മലയാളത്തിലെ പ്രമുഖ പ്രസാധകർക്കെല്ലാം വേണ്ടി കവർ വരച്ചിട്ടുള്ള ഈ പത്തനംതിട്ട സ്വദേശി ആയിരത്തിലേറെ കവറുകൾ ചെയ്തുകഴിഞ്ഞു. ഇന്ത്യൻ റുപ്പി അടക്കം ചില സിനിമകളുടെ ടൈറ്റിലും പോസ്റ്ററും ഡിസൈൻ ചെയ്തിട്ടുള്ള അരുൺ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ 15 ാം പതിപ്പിനു വേണ്ടി തയാറാക്കിയ ഇവന്റ് ഡിസൈനും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള അരുൺ ഇപ്പോൾ ഒരു ഡിജിറ്റൽ എക്സിബിഷനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഭംഗിയുള്ള ഒരു പുറംചട്ട എന്നതിനപ്പുറം പുസ്തക കവറുകൾക്ക് പ്രാധാന്യമുണ്ടെന്നും അതൊരു കലാസൃഷ്ടി തന്നെയാണെന്നും വ്യക്തമാക്കുന്നുണ്ട് അരുണുമായുള്ള സംഭാഷണം.
Results 1-40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.