Activate your premium subscription today
Friday, Apr 18, 2025
ചെന്നൈ ∙ നഗരത്തിൽ വിൽക്കുന്ന തണ്ണിമത്തനിൽ രാസവസ്തുക്കളില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിറവും മധുരവും കൂട്ടാൻ തണ്ണിമത്തനിൽ രാസവസ്തുക്കൾ കുത്തിവയ്ക്കുന്നതായി ആരോപിച്ച ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരെ കർഷക സംഘടന നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾ വ്യാപകമായി
ചെന്നൈ ∙ അപ്രതീക്ഷിതമായെത്തിയ വേനൽമഴയിൽ കുതിർന്ന് നഗരം. ഇന്നും നാളെയും നഗരത്തിലും സമീപ ജില്ലകളിലും മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നു മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മാന്നാർ ഉൾക്കടലിലെ
ചെന്നൈ ∙ ഈസ്റ്റർ ആഘോഷം അടുത്തിരിക്കെ നഗരവാസികളുടെ കൈ പൊള്ളിച്ച് മീൻ വില വർധന. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതിനു പിന്നാലെയാണു മീൻ വില കൂട്ടിയത്. നഗരത്തിൽ കൂടുതൽ ഡിമാൻഡുള്ള നെയ്മീനിന് (അയക്കൂറ) കിലോയ്ക്ക് ആയിരത്തിന് അടുത്താണ് വില. ശങ്കര, ഞണ്ട്, തിലാപ്പിയ എന്നിവയ്ക്കും വിലകൂടി. മലയാളികളുടെ പ്രിയപ്പെട്ട മത്തിക്കും വില ഉയരാൻ തുടങ്ങി. കിലോയ്ക്ക് 300 രൂപയാണ് മത്തിക്ക് വില. അയലയ്ക്കും വില ഉയർന്നു.
ചെന്നൈ ∙ വിശ്രമിക്കാനും ഒത്തുകൂടാനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമാണ് മറീന ബീച്ച്. ബീച്ചിന്റെ സൗന്ദര്യം ‘നന്നായി’ ആസ്വദിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കുകയാണ് കോർപറേഷൻ അറിയിച്ചു.250 ഏക്കർ വിസ്തൃതിയുള്ള ബീച്ചിന്റെ 50 ഏക്കർ ഭാഗത്താണ് സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിക്കുന്നത്. രാജ്യാന്തര
ചെന്നൈ ∙ സംസ്ഥാനത്തെ താപനില ഉയർന്നതോടെ കാലാവസ്ഥാ കേന്ദ്രം വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പു നൽകി. നഗരത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ശനിയാഴ്ച രേഖപ്പെടുത്തി. നുങ്കമ്പാക്കത്ത് 39.2 ഡിഗ്രി സെൽഷ്യസും മീനമ്പാക്കത്ത് 39.7 ഡിഗ്രി സെൽഷ്യസുമായിരുന്നു രേഖപ്പെടുത്തിയത്. വെല്ലൂരിൽ താപനില 40.1 ഡിഗ്രി സെൽഷ്യസായി ഉയർന്നു.മാർച്ച് അവസാനവാരത്തിൽ നഗരത്തിലെ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നെങ്കിലും ചിലയിടങ്ങളിൽ മഴ പെയ്തതോടെ 36 ഡിഗ്രിയായി കുറഞ്ഞിരുന്നു. ഏതാനും ദിവസത്തിനകം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം .
ചെന്നൈ ∙ കൊന്നപ്പൂവിന്റെ വിലയിൽ കൈ പൊള്ളി ഇത്തവണത്തെ വിഷു ആഘോഷം. ഇന്നലെ ഒരു കെട്ട് പൂവിന് 50 രൂപയാണ് അണ്ണാ നഗറിലെ പൂവിൽപനക്കാർ ഈടാക്കിയത്. ടി നഗറിലാകട്ടെ ഒരു പിടി പൂവിന് 100 രൂപ നൽകേണ്ടിവന്നു. പതിവിനു വിരുദ്ധമായി നഗരത്തിലെ കണിക്കൊന്നകൾ പലതും ഇത്തവണ പൂക്കാതിരുന്നതിനാലാണ്, കണിയൊരുക്കാൻ പൂ തേടിയവർക്കു
ചെന്നൈ∙ സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേൽക്കാനൊരുങ്ങി നഗരത്തിലെ മലയാളി സമൂഹം. തമിഴ് പുത്താണ്ടും അംബേദ്കർ ജയന്തിയും വിഷുവും ഒരുമിച്ചെത്തിയതും വാരാന്ത്യത്തോടു ചേർന്ന് 3 ദിവസം തുടർച്ചയായി അവധി ലഭിച്ചതും നഗരത്തിലെ വിഷു ആഘോഷത്തിന് പകിട്ടേറ്റിയതിന്റെ ആവേശത്തിലാണ് മലയാളികൾ.നാട്ടിലെത്തി വിഷു ആഘോഷിക്കാൻ
കോയമ്പത്തൂർ ∙ ഐപിഎൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഓൺലൈൻ വാതുവയ്പ് നടത്തിയ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.09 കോടി രൂപയും രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കോയമ്പത്തൂർ രാംനഗറിൽ വീടു കേന്ദ്രീകരിച്ച് ഓൺലൈൻ വാതുവയ്പ് സംഘം പ്രവർത്തിക്കുന്നതായി സിറ്റി
ചെന്നൈ ∙ കഴുതപ്പുറത്ത് ജറുസലമിലേക്കെത്തിയ ക്രിസ്തുവിനെ ജനം ഒലിവ് ഇലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ പുതുക്കുന്ന ഓശാന ഞായറിനായി ദേവാലയങ്ങൾ ഒരുങ്ങി.നാളെ വിവിധ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും ഓശാന ശുശ്രൂഷകളും നടത്തും. ഈസ്റ്റർ വരെ നീളുന്ന വിശുദ്ധവാരത്തിനും തുടക്കമാകും. കുരുത്തോലകൾപലയിടത്തുനിന്ന് കേരളത്തിൽ
ചെന്നൈ ∙ ഇത്തവണ നഗരത്തിലെ മലയാളികൾക്ക് വിഷുക്കണിയിലെ വിലയേറിയ വിഭവമായി ചക്കയും തേങ്ങയും. ചക്കയ്ക്ക് കോയമ്പേട് മാർക്കറ്റിൽ 500 രൂപയ്ക്കു മുകളിൽ വിലയുണ്ട്. തേങ്ങയ്ക്കും കിലോയ്ക്ക് 80 രൂപയിലേറെയാണ് വില. ചക്കയ്ക്കും തേങ്ങയ്ക്കും മാത്രമായി ചുരുങ്ങിയത് 600 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. അതിനു പുറമേയാണ്
Results 1-10 of 3628
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.