Activate your premium subscription today
Tuesday, Apr 15, 2025
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സിൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം
അശോക വനത്തിൽ സീതാദേവി ഇരുന്ന പാറയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ശ്രീലങ്കൻ വിമാനത്തിൽ ഈ പാറ അയോധ്യയിലേക്ക് എത്തിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ
ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ എന്ന കുറിപ്പിനൊപ്പം ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം ബജറ്റുമായി ബന്ധപ്പെട്ടാണ് നിർമല സീതാരാമന്റെ വാക്കുകൾ പ്രചരിക്കുന്നത്. ഈ സൂചനയിൽ നിന്ന് ഫെബ്രുവരി
ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയായ മകളെയുമെടുത്ത് ഇന്ത്യൻ പാർലമെന്റിന് മുന്പിൽ പ്രതിഷേധിക്കുന്ന പിതാവിന്റേതെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്കും സന്ദേശം ലഭിച്ചു. വൈറൽ വിഡിയോയുടെ വാസ്തവമറിയാം. ∙
ബഹിരാകാശത്ത് 286 ദിവസം ചെലവഴിച്ചു തിരിച്ചെത്തിയ സുനിത വില്യംസ് മടങ്ങിയെത്തിയ ശേഷം, ബഹിരാകാശത്ത് നിന്നുള്ള തന്റെ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. അതേസമയം, സുനിത വില്യംസ് മണിപ്പുർ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിക്കുമെന്നുമുള്ള അവകാശവാദവുമായി പോസ്റ്റുകൾ
വഖഫ് ബിൽ പാസായതിന് ശേഷം ബിജെപി എംപിമാർക്കൊപ്പം ചേർന്ന് ആഹ്ളാദിക്കുന്ന ഉവൈസി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വാസ്തവം പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ലോക്സഭയിൽ വഖഫ് ബില്ല്
മഹേന്ദ്ര സിങ് ധോണി ബിജെപിയിൽ ചേർന്നെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കാവി നിറത്തിൽ താമരചിഹ്നമുള്ള ഷാൾ കഴുത്തിൽ അണിഞ്ഞു നിൽക്കുന്നതാണ് ചിത്രം. ∙ അന്വേഷണം ധോണി ബിജെപിയിൽ ചേർന്നെന്ന വാദത്തെ സാധൂകരിക്കുന്ന വാർത്തകളോ
2025 സെപ്റ്റംബർ 16-ന് പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു
വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി ജോസ്.കെ.മാണി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കേരള കോൺഗ്രസ് (എം)–ന്റെ ചിഹ്നമായ രണ്ടിലയ്ക്ക് മുകളില്‍ ബിജെപിയുടെ താമര വരച്ച് ചേര്‍ക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വഖഫ് ബില്ലിനെ അനുകൂലിച്ച മുനമ്പത്തെ പ്രദേശവാസികളെ പരാമർശിച്ച് കേന്ദ്ര സര്‍ക്കാർ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.
സംവിധായകരായ അലി അക്ബറിനും മേജർ രവിക്കുമെതിരെ നടൻ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റിനിർത്തണമെന്ന് ഇന്ദ്രൻസ് പറഞ്ഞെന്ന തരത്തിലാണ് പ്രചാരണം . പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി
ആർബിഐ പുറത്തിറക്കിയതെന്ന അവകാശവാദവുമായി ഒരു ലക്ഷം രൂപയുടെ നാണയമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രചരിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പറായ 8129100164ലേക്ക് സന്ദേശം അയച്ചത്. വാസ്തവമറിയാം. ∙ അന്വേഷണം പ്രസക്തമായ കീവേഡുകളുപയോഗിച്ച്
നവജാത ശിശുക്കളെ സുരക്ഷിതരാക്കുന്ന നഴ്സുമാരുടെ ദൃശ്യങ്ങൾ തായ്ലൻഡിൽ നടന്ന ഭുകമ്പത്തിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം ∙ അന്വേഷണം തായ്ലൻഡിലെ ഭൂകമ്പത്തിൽ ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിലെ ദൃശ്യം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
എമ്പുരാൻ സിനിമയ്ക്കു നേരെയുള്ള സംഘപരിവാർ ആക്രമണവും നടൻ മോഹൻലാലിന്റെ ഖേദ പ്രകടനവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാവുകയാണ്. ഇതിനിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ പത്താനും ചർച്ചകളിൽ ഇടം പിടിക്കുകയാണ്. ഈ ചിത്രത്തിൽ ദീപിക പദുകോൺ കാവി
വിവിധ മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിക്കുന്ന പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ
സിസേറിയൻ അഥവാ സി–സെക്ഷൻ വഴി ജനിച്ചവർ ഉത്കണ്ഠ (anxiety) പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കുട്ടികളുടെ തല അമർത്തിക്കൊണ്ടുള്ള ഒരു വ്യായാമം ഇതിന് പരിഹാരമാണെന്നുമുള്ള അവകാശവാദവുമായുള്ള പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഹെൽപ്ലൈൻ നമ്പരിലും
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചാരണങ്ങൾ ഇപ്പോഴും സജീവമാണ്. എന്നാൽ എമ്പുരാൻ സിനിമ റീസെൻസറിങ്ങിന് ശേഷം നീക്കം ചെയ്ത സീൻ എന്ന അവകാശവാദത്തോടെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരബാധ, വിവര വിസ്ഫോടനം, വിവര അമിതഭാരം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇൻഫോഡെമിക്കിന്റെ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ശരിയും, തെറ്റും, അർധസത്യങ്ങളും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഉള്ളടക്കങ്ങളും പല മാധ്യമങ്ങളിലൂടെ ചുറ്റും പ്രചരിക്കുന്നു. തങ്ങളുടെ ചിന്താഗതിയോടും താൽപര്യങ്ങളോടും
വാർത്തകളിലെ വിശ്വാസ്യതയും സത്യസന്ധതയുമാണ് ജനാധിപത്യസമൂഹത്തിലെ മാധ്യമങ്ങളുടെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഫാക്ട് ചെക്ക് ദിനത്തിൽ മനോരമ ഓൺലൈന്‍ നൽകിയ പ്രത്യേക സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ അടിസ്ഥാനതത്വം പാടേ മറന്നുകൊണ്ടുള്ള മാധ്യമ പ്രവർത്തനമാണ്
ഇന്ന് ഏപ്രിൽ 2... രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം. വിവരങ്ങളുടെ മഹാപ്രളയം ഒരു സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിങ്ങൾ കാണുന്ന, കേൾക്കുന്ന, വിരൽ തുമ്പിലെ ക്ലിക്കിലൂടെ നിങ്ങളിലേക്കെത്തുന്ന കാര്യങ്ങളിലെ സത്യമെന്തെന്ന് തിരിച്ചറിയേണ്ടത് അനിവാര്യവും ഏറെ ശ്രമകരവുമാണ് ഇന്ന്.
ഇന്ന് രാജ്യാന്തര വസ്തുതാ പരിശോധനാ ദിനം. ഏപ്രിൽ 2-ന് ആചരിക്കുന്ന വസ്തുതാ പരിശോധനാ ദിനം, കൃത്യമായ വിവരങ്ങളുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന സുപ്രധാന ദിനമാണ്. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന ഈ കാലത്ത്, തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും വ്യാപകമാണ്.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച വൈറൽ വിഡിയോയിലെ അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹത്തിന് 3000 വർഷത്തിലധികം
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടിയിൽ സമുദ്രത്തിലുള്ള കല്ലുകളുടെയും മണലിന്റെയും ഒരു സൃഷ്ടിയാണ് രാമസേതു അഥവ ആദംസ് ബ്രിഡ്ജ്. വെള്ളത്തിനടിയിലുള്ള ഇതിന്റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ സ്കൂബാ ഡൈവര്‍മാർ നടത്തുന്ന അന്വേഷണത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂബാ
മ്യാൻമറിലും തായ്ലന്റിലും കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും തകർന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ മ്യാൻമറിൽ നിന്നുള്ളതാണ് എന്ന രീതിയിൽ ഒരു ചിത്രം
ചില യുവാക്കൾ തമ്മിലടിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിൽ ബിരിയാണിക്ക് വേണ്ടി തമ്മിൽ തല്ലുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. രണ്ട് വിഭാഗമായി തിരിഞ്ഞ് തമ്മിൽ തല്ലുന്ന ആളുകളെ വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
Results 1-25 of 596
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.